ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 49

കമ്പരാമായണം കഥ

അദ്ധ്യായം :- 49

യുദ്ധകാണ്ഡം തുടർച്ച....

നിരായുധനായ രാവണനോട് രാമൻ പറഞ്ഞു  സീതയെ തിരികെ നല്കുക അല്ലെങ്കിൽ  കൂടുതൽ കരുതലോടും പൂർവാധികം ആയുധസാമഗ്രികളോടും , സമ്പൂർണ്ണസൈന്യസന്നാഹങ്ങളോടും കൂടി സന്നദ്ധനായി നാളെ വരിക. നാളെ നിന്റെ സൈന്യത്തെ സംഹരിക്കുന്നില്ല. കാരണം നിന്റെ വംശത്തെ നിശ്ശേഷവിനാശം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ലങ്കാരാജ്യലക്ഷ്മീ ഇപ്പോൾ വിഭീഷണനെ സേവിക്കുകയാണ്. വാനരന്മാരെ  അകമ്പടി അയയ്ക്കാമെന്നും പറഞ്ഞു. അതു കണ്ട് ദേവതകൾ ഇപ്രകാരം പറഞ്ഞു.

സർവ്വേശ്വരനായ ശ്രീരാമനോട് രാവണൻ തിരിച്ചു പോവുകയാണ്. ഓരോ ചുവടുംവച്ച് സഞ്ചരിക്കുന്നത് കണ്ടാൽ തന്റെ ജീവിത യാത്രയിൽ ശേഷിച്ച മാർഗ്ഗദൂരം അളന്നെണ്ണുന്നതിനാവാം. ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് രാമശരം പിറകേ വരുന്നുണ്ടോ എന്നാകും. മുന്നിലേയ്ക്ക് നോക്കാത്തത് തോറ്റുചെല്ലുന്നതു കൊണ്ട് നാരീമണികൾ അവഞ്ജയോടെ നോക്കുന്നുണ്ടാകും എന്ന് കരുതിയാവാം. മാരുതിയുടെ ചവിട്ടേറ്റു രാവണന്റെ മുതുക് പതുപതാകിതച്ചു പോയി. കൈലാസം കോരിയെടുത്തമ്മാനമാടിയ കരബലം, ബാലകനായ ലക്ഷ്മണന്റെ ലഘുശരീരം അനക്കുന്നതിനുപോലും ഫലപ്പെടാതായി. രഘുനാഥന്റെ അസ്ത്രപ്രയോഗത്തിൽ രാവണൻ അശസ്ത്രനായിപ്പരിണമിച്ചു. സുഗ്രീവൻ മകുടഭംഗം വരുത്തിയതോടെ രാവണന്റെ ചന്ദ്രഹാസം പോലും നിസ്തേജമായിരിക്കയാണ്.

ശ്രീരാമദേവനോട് യുദ്ധം ചെയ്യാനെത്തിയപ്പോൾ അഹങ്കാരിയായ  രാവണൻ എല്ലാദിക്കുകളിലും നോക്കി ഞെളിച്ചു സഞ്ചരിച്ചു.  തോറ്റു മടങ്ങുമ്പോൾ തന്നെ ആരും കാണല്ലേ എന്ന വിചാരത്തോടും ലജ്ജാഭാരത്താൽ കുനിഞ്ഞ ശിരസ്സുകളോടും ഭൂപുത്രിയാൽ വിനാശം വന്നതു കൊണ്ടാവാം ഭൂമിയെ നോക്കി നടക്കുന്നത്.  ഈ അധിക്ഷേപങ്ങൾ സഹിച്ചു നടന്ന രാവണൻ നഗരവാസികൾ കാണാതിരിക്കാൻ സൂര്യാസ്തമയം വരെ പുറങ്കോട്ടയുടെ ഒഴിഞ്ഞ ഒരു കോണിൽ ഒളിച്ചിരുന്നു.

ബാലിയുടെ പുത്രൻ അംഗദൻ രാമദൂതനായി ഒരു സന്ധിസന്ദേശത്തിനു വന്നപ്പോൾ അഹങ്കാരം കാരണം നിരസിച്ചു  വാനരസേന ലങ്കാനഗരിയെ അവരോധിച്ചു. പ്രതിരോധ ശക്തികൾ നശിച്ചപ്പോൾ യുദ്ധത്തിനിറങ്ങിയ രാവണന്റെ സൈന്യങ്ങളെയെല്ലാം രാമൻ നശിപ്പിച്ചു. രാമന്റെ വൈഭവത്തിൽ രാവണന്റെ യുദ്ധംവൈദഗ്ദ്ധ്യം എല്ലാം നിഷ്പ്രഭമായി. എവിടെയും രാമനെ തന്നെ ദർശിക്കുന്നു. രാമൻ ബാണതൊടുമ്പോൾ ഒന്ന് എടുക്കുമ്പോൾ പത്ത് തൊടുക്കുമ്പോൾ നൂറ്, വിടുമ്പോൾ ആയിരം പായുമ്പോൾ ലക്ഷം കൊളളുമ്പോൾ കോടി. ശത്രുവധം കഴിഞ്ഞു തിരിച്ചു പോയി തൂണീരത്തിൽ വീഴുമ്പോൾ ഒന്ന്.  രാമന്റെ കരവേഗം അറിയാൻ പോലും സാധ്യമല്ല. യുദ്ധം തുടങ്ങുമ്പോൾ രാവണൻ മുകളിലും രാമൻ താഴെയും ആയിരുന്നു.  ഇപ്പോൾ രാമൻ മുകളിലും രാവണൻ താഴെയുമായി. രാമൻ വാഹനത്തിലിരിക്കുന്നതായി തോന്നി, വാഹനത്തിന്റെ ശക്തി നിമിത്തം അത് ഗരുഡനാണോ എന്ന് തോന്നി. രാമരാവണയുദ്ധം ദർശിക്കാൻ ബ്രഹ്മരുദ്രേന്ദ്രദികളായ അമർത്ത്യസംഘങ്ങൾ ആകാശത്തു വന്നു നിറഞ്ഞു.  ഇത്രയും മാല്യവാനോട് പറഞ്ഞ രാവണൻ മാല്യവാനോട് ചോദിച്ചു ഞാനെന്താണ് ചെയ്യേണ്ടത്. യുദ്ധത്തിന് പോകാൻ തന്നെ തീരുമാനിച്ചു. രാമൻ എന്നെ വധിച്ചോ, ഞാൻ രാമനെ വധിച്ചോ മാനഹാനിക്കു പരിഹാരമുണ്ടാകട്ടെ. മംഗളം ഭവിക്കട്ടെ എന്ന് ആശംസിച്ചു മാല്യാവാൻ യാത്രയായി.

രാവണൻ സൈന്യസമഗ്രതയോടും കൂടി യുദ്ധത്തിന് വന്നു. രാവണനോട് യുദ്ധം ചെയ്യാൻ ലക്ഷ്മണൻ അനുവാദം ചോദിച്ചെങ്കിലും രാമൻ അനുവാദം നല്കിയില്ല. ശ്രീരാമൻ വാനരസംഘത്തിന് രാക്ഷസസൈന്യത്തെ ഹിംസിക്കരുത് പ്രതിരോധിച്ചാൽ മതി നിർദ്ദേശം നല്കി. ഇന്നത്തെ യുദ്ധത്തോടെ ലങ്കയിൽ കലാപം അവസാനിക്കും. സുഗ്രീവനും ഹനുമാൻ അംഗദൻ മുതലായവർ രാക്ഷസസേനാനായകന്മാരെ വധിച്ചു സൈന്യങ്ങളെ കീഴടക്കി നിർത്തി.

രാമരാവണയുദ്ധം ആരംഭമായി. പത്തുകയ്യിലും വില്ലും പത്തുകൈയ്യിൽ അമ്പും ധരിച്ച് രാവണൻ യുദ്ധത്തിന് തയ്യാറായി. അമ്പും വില്ലും ധരിച്ച് യുദ്ധത്തിനായി നിലത്തു നില്ക്കുന്ന ശ്രീരാമനെ കണ്ടു ഇന്ദ്രൻ തന്റെ രഥം സാരഥിയായ മാതലിയോടുകൂടി ശ്രീരാമസവിധത്തിലേയ്ക്ക് അയച്ചു  രണ്ടു പേരും അസ്ത്രപ്രയോഗമാരംഭിച്ചു ഉത്തരോത്തരം മഹിമയേറിയ ദിവ്യസായകങ്ങൾ പരസ്പരം പ്രയോഗിച്ചു. ഒടുവിൽ ശ്രീരാമൻ ഐന്ദ്രബാണപ്രയോഗത്താൽ രാവണന്റെ അഞ്ചു തലകൾ അറുത്തു. അടുത്തതല മുറിക്കാൻ ബാണം തൊടുത്തപ്പോൾ മുറിച്ച തലകൾ മുൻ നിലയിലായി. തുടർന്ന് ഇരുപത് പ്രാവശ്യം ഇത് ആവർത്തിക്കപ്പെട്ടു. അപ്പോൾ ഒരു അശരീരീ ശ്രീരാമന്റെ കാതുകളിൽ  കേട്ടു. "രാവണൻ സ്വർഗ്ഗവിജയം നടത്തിയപ്പോൾ അമൃതപഹരിച്ച് ഒരു ചഷകത്തിലാക്കി വിഴുങ്ങിയത് നെഞചിനകത്തുണ്ട്. അതിനാൽ അമ്പുകൊണ്ട് ആ ചിമിഴ് പുറംതളളിയാൽ മാത്രമേ രാവണന് മൃതി സംഭവിക്കുകയുളളൂ. ആദിത്യഹൃദയമന്ത്രം ജപിച്ചു കൊണ്ട് ഗരുഡാസ്ത്രം പ്രയോഗിച്ചാൽ  രാവണന്റെ മാറിൽ നിന്നും അമൃത അളുക്ക് പുറത്താക്കാവുന്നതാണ്.

ഗരുഡാസ്ത്രം രാവണന്റെ വക്ഷസ്സിനെ ലക്ഷീകരിച്ച് പ്രക്ഷേപിച്ചു. ഉടനെ ആ അസ്ത്രം ഗരുഡരൂപം ധരിച്ച് രാവണന്റെ മാറു കൊത്തിത്തുളച്ച് അകത്തിരുന്ന അമൃതചഷകം തോണ്ടിയെടുത്ത്, തിരിച്ചു ശ്രീരാമ സഭീപത്തെത്തി. അദ്ദേഹത്തെ നമസ്ക്കരിച്ചു. രാമൻ ഗരുഡനെ അനുഗ്രഹിച്ചു. സുഗ്രീവാദികൾ ഗരുഡനെ സ്തുതിച്ചു.  ഗരുഡൻ അവരെ മന്ദസ്മേരപൂർവ്വം കടാക്ഷിച്ച് ശ്രീരാമന്റെ അനുവാദം  വാങ്ങി അമൃതചഷകവും കൊണ്ട് പറന്ന് വൈകുണ്ഠത്തിലേക്കു പോയി. രാവണൻ പെട്ടന്നപ്രത്യക്ഷനായി. വിഭീഷണൻ മുഖാന്തിരം അന്വേഷണം നടത്തി രഹസ്യമായി നികുംഭയിലെത്തി ഗുഹാമുഖത്തിൽ മണ്ഡോദരിയെ കാവലിരൂത്തി മഹാബിഭത്സമായ ഒരു ഹോമം നടത്തുകയായിരുന്നു.  ഹോമം നിർവിഘ്നസമാപ്തിയിലെത്തിയാൽ രാവണനെ ആർക്കും വധിക്കാനൊക്കുന്നതല്ല. രാമദേവനിർദ്ദേശപ്രകാരം സുഗ്രീവലക്ഷ്മണഹനുമദംഗദാദികൾ നികുംഭയിലെത്തി രാവണന്റെ ഹോമസമാധിക്കു ഭംഗം  വരുത്താൻ ശ്രമിച്ചു. അംഗദാദികൾ മണ്ഡോദരി ഉപദ്രവിച്ചു തുടങ്ങി.  മണ്ഡോദരി ഭർത്താവിനെ വിളിച്ചു വിലപിച്ചു.  ധ്യാനഭംഗപ്പെട്ട രാവണൻ വാനരകുലത്തെ ആട്ടിപ്പായിച്ചു. കപികളുടെ. ഉദ്ദേശം സഫലമായി.  യുദ്ധരംഗത്തെത്തിയ രാവണന് നേർക്ക് രാമദേവൻ മാഹേന്ദ്രബാണം അഭിമന്ത്രിച്ചയച്ചു. വൈഷ്ണവതേജസ്സു നിറഞ്ഞ  ആ ബാണം രാവണന്റെ പത്തു ശിരസ്സും ഒപ്പം ഖണ്ഡിച്ച്  രാവണൻ ജ്വലിപ്പിച്ച പൈശാചികഹോമാഗ്നിയിൽ തന്നെ വീഴ്ത്തി. അതോടുകൂടി രാവണന്റെ ഭൗതികദേഹം ഭൂമിയിൽ വീണു. ദേവന്മാർ പരമാനന്ദത്തിലായി. വാനരസേന രാവണന്റെ ശരീരം അവമാനിക്കാനൊരുങ്ങിയത് ശ്രീരാമൻ നിശ്ശേഷം തടഞ്ഞു നിർത്തി.  വിഭീഷണനും മണ്ഡോദരിയും വിലപിച്ചു.  അനന്തരം കാലതാമസത്തിനിടയാകാതെ ശ്രീരാമാനുവാദത്തോടുകൂടി രക്ഷോവംശോചിതമായ രീതിയിൽ സംസ്ക്കാരിദികർമ്മങ്ങൾ വിധിപ്രകാരം അനുഷ്ഠിച്ചു.

ഉടൻ തന്നെ ശ്രീരാമ നിർദ്ദേശപ്രകാരം ഇന്ദ്രപ്രേരണയനുസരിച്ച് വിശ്വകർമ്മാവ് ലങ്കയിൽ വന്നു ചേർന്നു. രാജനഗരിയുടെ കേടുപാടുകൾ തീർത്തു. മണ്ഡോദരിക്ക് ശാന്തജീവിതം നയിക്കാൻ ഒരു സ്വാത്വിക നന്ദിയും പണികഴിപ്പിച്ചു.

പിറ്റേന്ന്  ശ്രീരാമനിർദ്ദേശമനുസരിച്ച് ലക്ഷ്മണനും സുഗ്രീവഹനുമാദാദികളും ചേർന്ന് അനാഡംബരസ്ഥിതിയിൽ വിഭീഷണന് രാജ്യാഭിഷേകം നടത്തി

തുടരും .....

No comments:

Post a Comment