ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 48

കമ്പരാമായണം കഥ

അദ്ധ്യായം :- 48

യുദ്ധകാണ്ഡം തുടർച്ച....

മാല്യവാന്റെ സോദരീപുത്രനാണ് പാതാളരാവണൻ. വിഷ്ണുവാനെ ഭയന്ന് പാതാളത്തിലഭയം തേടി അവിടെ ചക്രവർത്തിയായി കഴിയുകയാണ്. തപസ്സ് ചെയ്ത് ബ്രഹ്മാവിൽ നിന്നും 3 വരങ്ങൾ വാങ്ങി.  ഒരു വാഹനവും കൂടാതെ ആകാശഭൂപാതാളങ്ങളിൽ യഥേഷ്ടം സഞ്ചരിക്കുക. സകല മായാജാലവിദ്യങ്ങളും സ്വയം സ്വായത്തമായി വരിക. സ്വന്തം കൈവശമുള്ള ഭ്രമരാകൃതിയായ ഇന്ദ്രനീലരത്നം പിളർന്നാലല്ലാതെ തനിക്കു മരണം സംഭവിക്കാതിരിക്കുക. ഈ വരങ്ങളുടെ കഴിവുകൾ സ്വജനങ്ങളെ സഹായിക്കാനും അന്യജനോപകാരങ്ങൾക്കുമായി ഉപയോഗപ്പെടുത്തിവന്നു. പാതാളരാവണന് അതിക്രൂരനായ കുംഭോദരനെന്നൊരനുജനുമുണ്ട്.  ശ്രീരാമനോട് പരാജയപ്പെട്ട രാവണൻ പാതാളരാവണനെയും കുംഭോദരനേയും വരുത്തി.  കൂടിയാലോചന നടത്തി. പാതാളരാവണൻ യുദ്ധം ബുദ്ധിയല്ലന്നും മായാപ്രയോഗത്താൽ ശ്രമിക്കാമെന്നും പറഞ്ഞു.

അനന്തരം പാതാളരാവണനും കുംഭോദധരനും കൂടി ശ്രീരാമ പടകുടീരങ്ങളുടെ മുകൾ ഭാഗത്ത് എത്തി. പരിസരവീഷണം നടത്തിയ അവർ ഹനുമാൻ വാലുകൊണ്ട് കോട്ട പോലെ വളച്ച് രാമലക്ഷ്മണന്മാരെ അതിനുളളിലാക്കി  ഉയരത്തിൽ കാവലിരിക്കുന്നു. ജാംബവാൻ , അംഗദൻ , നളൻ, നീലൻ , വിവിദൻ, കുമുദൻ മുതലായവർ വാൽകോട്ടയ്ക്ക് ചുറ്റും ചുറ്റി നടന്നു പരിശോധന നടത്തുന്നു.  ഇതുകണ്ട് പാതാളരാവണൻ പാതാളത്തിലെത്തി ഊർദ്ധതുരംഗം സൃഷ്ടിച്ച്  ശ്രീരാമലക്ഷമണന്മാർക്ക് അരികിൽ എത്തി സമ്മോഹന ദിവ്യൗഷധം മണപ്പിച്ച് മയക്കി ആ തുരങ്കം വഴി പാതാളത്തിൽ മഹാകാളിയുടെ ക്ഷേത്രാങ്കണത്തിലെത്തിച്ചു.  ബാക്കി പ്രാഭാതത്തിനുമുൻപ് രാമലക്ഷ്മണന്മാരെ നരബലികൊടുക്കാൻ തയ്യാറായി.

ഹനുമാൻ സ്വന്തം വാൽക്കോട്ടയ്ക്കുളളിൽ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ടും പാതിരാത്രി നോക്കിയപ്പോൾ ശ്രീരാമലക്ഷ്മണന്മാരെ കാണാനില്ല. ഹനുമാൻ സ്വന്തം വാൽകോട്ട മാറ്റി നോക്കിയപ്പോൾ ഒരു തുരങ്കം മാത്രം അവിടെ കാണാനായി. വിഭീഷണൻ അവിടെ എത്തി. കാര്യം മനസ്സിലായ വിഭീഷണൻ,  സുഗ്രീവൻ, ഹനുമാൻ,  ജാംബവാൻ, അംഗദൻ മുതലായവർ തുരങ്കം വഴി കാളിക്ഷേത്രത്തിൽ എത്തി.  വിഭീഷണന്റെ ഉപദേശപ്രകാരം ഹനുമാൻ അന്തഃപുരത്തിൽ സൂക്ഷിച്ചിരുന്ന വരമണി തട്ടിയെടുത്തു. അനന്തരം ആ രത്നക്കല്ല് വായ്ക്കകത്താക്കി അടച്ചു പിടിച്ചു കൊണ്ട് പാതാളരാവണനോട് എതിർത്തു.  സമയനഷ്ടത്തിൽ അക്ഷമനായ ഹനുമാൻ വായിൽ കിടന്ന രത്നം കടിച്ചു പൊട്ടിച്ചു തുപ്പിയതോടൊപ്പം രാവണന്റെ നെഞ്ചിൽ ഒരിടി വച്ചു കൊടുത്തു.  ആ മായാരാക്ഷസൻ മറിഞ്ഞുവീണു മരണമടഞ്ഞു.  അംഗദൻ കുംബോദരനെ വധിച്ചു. മറ്റുരാക്ഷസനായകന്മാരെ മൃതിദേവതയ്ക്ക് ബലിനല്കി.

ജാംബവാന്റെ ഉജ്ജീവനൗഷധത്തിൽ രാമലക്ഷ്മണന്മാർ ഉണർന്നു. മറ്റു രാക്ഷസന്മാർക്ക് അഭയമേകി പാതാളരാവണന്റെ ഏകപുത്രനായ സുമാലിയെ പാതാളധിപസ്ഥാനത്ത് അഭിഷേകം നടത്തി.

സ്വന്തക്കാരും ബന്ധക്കാരും നശിച്ച രാവണൻ ചിന്താധീനനായി. ശ്രീരാമനിൽ നിന്നും തോൽവി വാങ്ങിയ രാവണൻ അന്തഃപുരത്തിലേയ്ക്കും പോയില്ല. ചിന്താധീനനായ രാവണന്റെ അരികിൽ മാല്യവാൻ എത്തിച്ചേർന്നു.  ഭീരുവിനെ പോലെ ഓടിഒളിക്കുന്നതെന്തിന് എന്ന് കേട്ട മാല്യവാനോട് രാവണൻ പറഞ്ഞു ആരുടെയും ഉപദേശം ചെവികൊളളാതെ നിർഭാഗ്യകരമായി പെരുമാറി.  ക്ഷേമപോക്ഷണം കൈവരത്തകകവണ്ണം മാർഗ്ഗോപദേശം നല്കാൻ രാവണൻ മാല്യവാനോട് അപേക്ഷിച്ചു.  രാവണൻ മാല്യവാനോട് ഇതുവരെയുളള സംഭവങ്ങൾ വിവരിച്ചു..

തുടരും .....

No comments:

Post a Comment