ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2021

കിഷ്‌കിന്ധ

കിഷ്‌കിന്ധ

ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല.

ത്രേതായുഗത്തില്‍ ബാലിയും, സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ് അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ  ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.

നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.

മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം. പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍ ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു.  മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം. കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു.

ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടു കൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും. ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ദുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്.  യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച് ശ്രീലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു.

കുന്നിന്‍ മുകളില്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ  ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി  ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി. ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം. തുംഗഭദ്രാനദിയുടെ മറുകരയിലാണ്  യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന ഹൈന്ദവ ധർമ്മ പരിഷത്ത് അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം.

150 അടി ഉയരം വരുന്ന രണ്ട് വലിയ  ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ  വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആകര്‍ഷണമാണ്.

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ  കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യ സവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു  അവിടെ.

എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
 കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ  കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ  ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം.  ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ  ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.

നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ, വരാഹക്ഷേത്രം,  കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക ഹൈന്ദവ ധർമ്മ പരിഷത്ത് കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.

ശ്രാദ്ധാദികളിലെ ഭക്ഷണക്രമം

ശ്രാദ്ധാദികളിലെ ഭക്ഷണക്രമം

മരണാനന്തര ക്രിയകളിലെ പ്രത്യേകാനുഷ്ഠാനങ്ങള്‍ക്ക് ശ്രദ്ധയുണ്ടാക്കുവാനും, മറ്റുമായിട്ടാണ് ശ്രാദ്ധാദികളില്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്നത്. അദ്ഭുതമെന്നു പറയട്ടെ ശ്രാദ്ധാദികര്‍മ്മങ്ങളില്‍ വര്‍ജ്യങ്ങളായ സസ്യവിഭവങ്ങളെല്ലാം തന്നെ വിദേശത്തുനിന്ന് ഭാരതത്തിലേക്ക് വന്നവയാണ്. അവയൊന്നും സ്വദേശിയല്ല. തക്കാളി, കാബേജ്, ഉള്ളി, കോളിഫ്‌ളെവര്‍, കാരറ്റ്, ബീറ്റ് റൂട്ട്, പപ്പായ... അങ്ങനെ പോകുന്നു പരദേശി ഭക്ഷ്യവിഭവ സസ്യഉല്‍പ്പന്നങ്ങള്‍. ഭാരതത്തെപ്പോലെയുള്ള ഉഷ്മമേഖലാ രാജ്യത്ത് ഏറ്റവും അനുയോജ്യമായത് സ്വദേശീ ഭക്ഷ്യവിഭവങ്ങളാണെന്ന് ആധുനിക ശാസ്ത്രം അടിവരയിട്ട് പറയുന്നു. വര്‍ജിക്കേണ്ടത് പരദേശിയും.

ഭക്ഷണത്തിനുമുന്‍പുള്ള പ്രാര്‍ത്ഥന: ഭഗവദ് ഗീതയിലെ വരികളായ

അഹം വൈശ്വാനരോ ഭൂത്വാ പ്രാണീനാം ദേഹമാശ്രിതഃ

പ്രാണാപാന സമായുക്തം പചാമ്യന്നം ചതുര്‍വിധം

ശരീരത്തിലെ ദഹനശക്തിയേയും ദഹനരസങ്ങളേയും നിയന്ത്രിക്കുന്നതില്‍ മനുഷ്യശരീരത്തിന് സ്വതഃസിദ്ധമായ ശക്തിയാണുള്ളത്. നമ്മുടെ ഇച്ഛാശക്തിക്ക് ഒരു സ്വാധീനവുമില്ല. അത് ഈശ്വരചൈതന്യമാണെന്ന് മനുഷ്യനെ ഓര്‍മ്മിപ്പിക്കുകയാണീ മന്ത്രം. മാത്രമല്ല, നാലുവിധത്തിലുള്ള ദഹനക്രമം പോലും മനുഷ്യനിയന്ത്രണത്തിന്നപ്പുറമാണ് എന്നും ഈ വരികളോര്‍മ്മിപ്പിക്കുന്നു.

അന്തഃശ്ചരതി ഭൂതേഷു ഗുഹയാം സര്‍വതോമുഖഃ

ത്വം യജ്ഞ ത്വം വഷ്ടകാര ത്വം വിഷ്ണു പുരുഷപരഃ

എന്ന മന്ത്രത്തില്‍ മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും വര്‍ത്തിക്കുന്ന  പ്രപഞ്ചചൈതന്യാംശത്തിന്നാധാരഭൂതമായതും അന്നമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിന് പിന്നില്‍ ഒരു ശാസ്ത്രതത്വമുണ്ട്. അശുദ്ധവും, വൃത്തിഹീനവും, രോഗകാരണമാകാന്‍ സാധ്യതയുള്ളതുമായ മാംസാഹാരമുള്‍പ്പെടെയുള്ള ഭക്ഷ്യങ്ങള്‍ ഈശ്വരീയമല്ലാത്തതിനാല്‍ അത്തരം വിഭവങ്ങള്‍ കഴിക്കരുതെന്നും ഈ പ്രാര്‍ത്ഥന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശ്വരീയമായ ജീവാത്മാവ് വര്‍ത്തിക്കുന്ന ക്ഷേത്രതുല്യമായ ശരീരത്തിന്, സത്വഗുണസമന്വിതമായ ആഹാരമാണ് വേണ്ടത് എന്ന് വ്യക്തം. കൂടാതെ മുന്‍പില്‍ ഭക്ഷണം വിളമ്പി എതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുള്ള സമയത്തിനിടയ്ക്ക് ആമാശയും ദേഹഗ്രന്ഥികളും ഉമിനീരുള്‍പ്പെടെയുള്ള ദഹനരസങ്ങളും ഭക്ഷണത്തെ സ്വീകരിക്കുവാന്‍ പാകത്തിന് ശരീത്തെ തയ്യാറാക്കുകയും, തുടര്‍ന്ന് സുഗമമായ ദഹനം നടക്കുകയും ചെയ്യുന്നു.

ഭക്ഷണപാത്രത്തിലെ ആചാരം: ഭാരതത്തില്‍ പൊതുവേ വാഴയിലകള്‍പോലെ വിഷാംശമില്ലാത്ത സസ്യ ഇലകളിലായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ഇതിലൂടെ നല്ല രീതിയിലുള്ള ശുചിത്വം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. പല ആവര്‍ത്തി പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ (പാത്രം പൂര്‍ണമായും വൃത്തിയായില്ലെങ്കില്‍) അതിലടങ്ങിയിരിക്കുവാന്‍ സാധ്യതയുള്ള ഭക്ഷ്യാംശങ്ങളില്‍ വളരുന്ന സൂക്ഷ്മാണുക്കളിലൂടെയുള്ള രോഗസാധ്യത പൂര്‍ണമായും ഒഴിവാക്കുവാന്‍ ഈ ആചാരം സഹായിക്കുന്നു. ഹോട്ടലുകളില്‍ രോഗികളുള്‍പ്പെടെ പലരും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കു പകരം ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന വാഴയിലയില്‍ മഹത്വമേറെയുണ്ട്. ആധുനിക ശാസ്ത്ര ഭാഷയില്‍ അത് എക്കോഫ്രണ്ട്‌ലിയാണ്. അതിഥികള്‍ക്കും ആദരണീയര്‍ക്കും ഇലയില്‍ ഭക്ഷണം വിളമ്പുന്നത് ആചാരമാണ്.

ഇരുന്ന് കഴിക്കേണ്ട ഭക്ഷണം: നിലത്ത് ആവണപ്പലകയിലിരുന്ന്, അല്ലെങ്കില്‍ പുല്‍പ്പായിലിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവ് ഇവിടെ നിന്നും നിലനില്‍ക്കുന്നു. ഭക്ഷണം നിന്ന് കഴിക്കരുത് എന്നത് നിര്‍ദ്ദേശമാണ്. ശരീരത്തിലെ സമഗ്രമായ സന്ധികള്‍ക്ക് ചലനം ലഭിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഭക്ഷണം, സുഗമമായ പെരിസ്റ്റാള്‍ട്ടിക് ചലനത്തിലൂടെ ആമാശയത്തിലെത്തുന്നതിന് ഇരുന്ന് കഴിക്കുന്നത് ഉത്തമമത്രെ!

ഭക്ഷ്യവിഭവങ്ങള്‍: അതിപുരാതനകാലം മുതല്‍ക്ക് തന്നെ വിവിധതരത്തിലുള്ള സസ്യവിഭവങ്ങളാല്‍ വിളമ്പുന്ന പതിവുണ്ട്. ഇവയെല്ലാം സമഗ്രമായ പോഷകാംശങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകരമാണ്. വേണ്ടത്ര അന്നജവും മാംസ്യവും കൊഴുപ്പും നാരുകളും ലഭ്യമാക്കുവാന്‍ ഉതകുംവിധമാണ്. വിശേഷദിവസങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍. അവ കഴിക്കുന്ന ക്രമത്തിലും. ദഹനക്രിയയ്ക്കുതകും വിധമുള്ള നന്മയുണ്ട്. ഭക്ഷണത്തിലെ പല വിഭവങ്ങളിലും ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ആവശ്യത്തിനു ചേര്‍ത്തിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

ചിന്താധാര, ഡോ എൻ ഗോപാലകൃഷ്ണൻ

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെ അവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽ നിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
                  
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

കൃഷ്ണരൂപങ്ങൾ

കൃഷ്ണരൂപങ്ങൾ

"ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാൻ ശ്രീ കൃഷ്ണന് അനേകം രൂപങ്ങളുണ്ട്. വീടുകളിൽ ഓരോ രൂപത്തിലുള്ള ശ്രീ കൃഷ്ണനെ സ്ഥാപിക്കുമ്പോൾ ഓരോ ഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്."

'വെണ്ണ കട്ടുതിന്നുന്ന കണ്ണൻ' ➖ "സന്താന സൗഭാഗ്യത്തിന്..!"

'ആലിലക്കണ്ണൻ' ➖ "സന്താന അരിഷ്ടത നീങ്ങാൻ.."

'അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന കണ്ണൻ' ➖ "സന്താനങ്ങളുടെ ആരോഗ്യത്തിന്.."

'ഓടക്കുഴലൂതുന്ന കണ്ണൻ' ➖ "കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും.."

'രാധാകൃഷ്ണൻ' ➖  "ദാമ്പത്യഭദ്രതയ്ക്ക്.."

'കാളിയമർദ്ദനം' ➖ "ശത്രുദോഷം മാറാനും സർപ്പദോഷ നിവാരണത്തിനും.."

'ഗോവർദ്ധനധാരി' ➖  "ദുരിതങ്ങളിൽ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും.."

'രുഗ്മിണീ സ്വയംവരം' ➖ "മംഗല്യഭാഗ്യത്തിന്.."

'കുചേലകൃഷ്ണൻ' ➖  "ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങൾ നിലനിർത്താൻ.."

'പാർത്ഥസാരഥി' ➖ "ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും.."

'ഗുരുവായൂരപ്പൻ' ➖  "സർവ്വ ഐശ്വര്യത്തിന്.."

'സുദർശനരൂപം' ➖  "ശത്രു നിഗ്രഹം.."

'ലക്ഷ്മീ നാരായണ രൂപം' ➖  "കുടുംബ ഐശ്വര്യത്തിനും കുടുംബത്തിൽ സന്തോഷം നിലനിർത്താനും.."

ഓം നമോ നാരായണായ

അഷ്ടാക്ഷര മാഹാത്മ്യം

അഷ്ടാക്ഷര മാഹാത്മ്യം

നമ്മൾ ഏവർക്കും സുപരിചിതമായ മന്ത്രമാകുന്നു അഷ്ടാക്ഷര മഹാ മന്ത്രമായ  "ഓം നമോ നാരായണായ" എന്നാൽ ഈ മന്ത്രത്തിൻ്റെ മഹത്വം ചുരുക്കം ചിലർക്ക് മാത്രം അറിയാമെന്നതാണ് സത്യം, പലരും ഈ മന്ത്രത്തെ നാമമായും എടുക്കാറുണ്ട്. ഈ മന്ത്രത്തിൻ്റെ മൂല്യമറിയാതെ നിസാരമായി കരുതുന്നവരുമുണ്ട്, നമുക്ക് അഷ്ടാക്ഷര മന്ത്രമാഹാത്മ്യത്തെ കുറിച്ച് ചിന്തിക്കാം.

നാരായണ - നരന്റെ ഉള്ളിൽ അയനം ചെയുന്ന സജീവ അവസ്ഥക്ക് കാരണ ഭൂതമാകുന്ന പ്രാണ ശക്തി ആകുന്നു "ഹംസഃ". ഈ പ്രാണ ശക്തി തന്നെ ആകുന്നു നാരായണൻ.

മറ്റൊരു അർത്ഥത്തിൽ സകല ജീവാത്മകളുടെ അന്ത്യ വിശ്രാന്തി ഏകുന്ന പരമ ആത്‍മനാകുന്നു നാരായണൻ.

ആ പരമ ആത്മാവിൻ്റെ തന്നെ മൂല മന്ത്രമാകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

വൈഷ്ണവ ദർശനം

ഈ മന്ത്രത്തെ കുറിച്ച് അറിയും മുൻപ് വൈഷ്ണ ദർശനത്തെ കുറിച്ച് അറിയണം. വൈഷ്ണവ ദർശനം ആദി നാരായണാധിഷ്ഠിതമാണ്. പരബ്രഹ്മം തന്നെ സഗുണ ഭാവത്തിൽ ആദി നാരായണനായി രൂപം കൊണ്ടു അദ്ദേഹത്തിൽ നിന്നും ആദിശക്തി മഹാലക്ഷ്മിയും ക്രമേണ വാസുദേവൻ സംഘർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇവരെ "ചതുർവ്യൂഹം" എന്ന് വിളിക്കും. ഇവരിൽ നിന്ന് ബ്രഹ്മാവും, രുദ്രനും, ക്രമേണ ഉപവ്യൂഹങ്ങളും ആവിർഭവിച്ചു സകല ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നു.

നാരായണ നാമവും ചതുർവ്യൂഹവും

"നാരായണ"

ന - കാരത്തിൽ നിന്നു വാസുദേവനും.
ര - രാകാരത്തിൽ നിന്നു സംകർഷണനും.
യ - കാരത്തിൽ നിന്നു പ്രദ്യുമ്നനും.
ണ - കാരത്തിൽ നിന്നു അനിരുദ്ധനും ആവിർഭവിക്കും.

നാരായണ എന്ന ഒറ്റപഥം ഉരുവിടുമ്പോൾ അവിടെ ചതുർവ്യൂഹം പ്രകടമാകും. ആ വ്യൂഹത്തിൻ്റെ ഉള്ളിൽ ത്രിദേവന്മാരും കേശവാദി ഉപവ്യൂഹങ്ങൾ തൊട്ട് അണുവരെ ഉള്ള സർവ്വമാനബ്രഹ്മാണ്ഡവും ഉൾക്കൊള്ളും.

വൈഷ്ണവ ദർശന പ്രകാരം 26 തത്ത്വ സിദ്ധാന്തം ആകുന്നു പറയപ്പെടുന്നത്.

പൃഥ്‌വി തൊട്ടുള്ള 24 തത്വം ശേഷം
ജിവാത്മൻ 25
പരമ പുരുഷൻ 26.

ഇങ്ങനെ 26 തത്വങ്ങൾ ഉൾക്കൊണ്ട് പരമ പുരുഷനാകുന്നു നാരായണൻ.

വൈഷ്ണവ ദർശനം ഈ ബ്രഹ്മാണ്ഡത്തെ മൂന്ന് ആയി ഭാഗം ചെയ്യും

ഓം - ശരീരം (24തത്വ രൂപം) ജഡം.
നമോ - ജീവാത്മാവ്
നാരായണായ - പരമാത്മാവ്

അതിനാൽ പരബ്രഹ്മത്തിന്റെ മന്ത്രം ആകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

നാരായണ അഷ്ടാക്ഷരിയും ഋഷി ഛന്ദ് ആദി ന്യാസവും.

അഷ്ടാക്ഷരി മഹാ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിനും ഒരു ഋഷി ഒരു ഛന്ദസ്സ് ഉണ്ട്.

ഓം -> ഗൗതമ ഋഷി -> ഗായത്രി ഛന്ദസ്സ്.

ന -> ഭരദ്വാജ ഋഷി -> ഉഷ്ണിക ഛന്ദസ്സ്.

മോ -> വിശ്വാമിത്ര ഋഷി -> അനുഷ്ടുപ് ഛന്ദസ്സ്.

നാ -> ജമദഗ്നി ഋഷി -> ബൃഹതി ഛന്ദസ്സ്.

രാ -> വസിഷ്ഠ ഋഷി -> പംക്തി ഛന്ദസ്സ്.

യ -> കാശ്യപ ഋഷി -> തൃഷ്ടുപ ഛന്ദസ്സ്.

ണാ -> അത്രി ഋഷി -> ജഗതി ഛന്ദസ്സ്.

യ -> അഗസ്ത്യ ഋഷി -> വിരാട് ഛന്ദസ്സ്.

ഇങ്ങനെ ഓരോ അക്ഷരത്തിനും ഓരോ ഛന്ദസ്സും  ഋഷിയും ഉണ്ട്. സകല അക്ഷര ത്തിന്റേയും ദേവത നാരായണൻ തന്നെ ആകുന്നു.

നാരായണ അഷ്ടാക്ഷരവും മന്ത്രാക്ഷര വർണ്ണവും

ഓംകാരം -> ശുക്ല വർണ്ണം

'ന' കാരം -> രക്ത വർണ്ണം

'മോ' കാരം -> കൃഷ്ണ വർണ്ണം

'നാ' കാരം -> രക്ത വർണ്ണം

'രാ' കാരം -> കുങ്കുമ വർണ്ണം

'യ' കാരം -> പീത വർണ്ണം

'ണാ' കാരം -> അഞ്ജന വർണ്ണം

'യ' കാരം -> ബഹു വർണ്ണം

നാരായണ അഷ്ടാക്ഷരവും മുദ്രകളും

ധ്യാനം ചെയ്‌ത് മന്ത്ര ജപത്തിന് മുമ്പേ എട്ട് മുദ്രകൾ പ്രദർശിപ്പിക്കണം.

ഓം -> ശ്രീ വത്സ മുദ്ര

ന -> കൗസ്തുഭ മുദ്ര

മോ -> വനമാല മുദ്ര

നാ -> ശംഖ മുദ്ര

രാ -> ചക്ര മുദ്ര

യ -> ഗദ മുദ്ര

ണാ -> പദ്മ മുദ്ര

യ -> ഗരുഡ മുദ്ര

ഈ മുദ്രകൾ അഷ്ടക്ഷരത്തിന്റെ ഓരോ അക്ഷരത്തിന്റേയും മുദ്രകളാകുന്നു.

നാരായണ അഷ്ടാക്ഷരവും ദേവതകളും

ഓം -> ബ്രഹ്മ

ന -> വിഷ്ണു

മോ -> രുദ്ര

നാ -> ഈശ്വര

രാ -> സകല ബ്രഹ്മാണ്ഡം

യ -> പരമപുരുഷ

ണാ -> ഭഗവാൻ

യ -> പരമാത്മാ

നാരായണ അഷ്ടാക്ഷരവും പ്രണവ കലയും

ഓം -> 'അ' കാരം

ന -> 'ഉ' കാരം

മോ -> 'മ' കാരം

നാ -> ബിന്ദു

രാ -> നാദം

യ -> കലാ

ണാ -> കലാതീതാ

യ -> താരക ബ്രഹ്മം

അഷ്ടാക്ഷരവും മാതൃകയും

വൈഷ്ണവ ദർശന പ്രകാരം സകല മാതൃക യുടെ ഉത്ഭവം അഷ്ടക്ഷരത്തിൽ നിന്നും ആകുന്നു.

ഓം -> അ ആ ഇ ഈ ഉ ഊ ഋ ഋ ' ലൃ ലൃൃ ഏ ഐ ഓ ഔ അം അ:

ന -> ക ഖ ഗ ഘ ങ

മോ -> ച ഛ ജ ഝ ഞ

നാ -> ട ഠ ഢ ഡ ണ

രാ -> ത ഥ ദ ധ ന

യ -> പ ഫ ബ ഭ മ

ണാ -> യ ര ല വ

യ -> ശ ഷ സ ഹ ള ക്ഷ

നാരായണ അഷ്ടാക്ഷരവും നരസിംഹ രൂപവും

ഓം -> ഘണ്ഡ ഭേരുണ്ഡ പക്ഷിരാജ മുഖം

ന ->  നരസിംഹ മുഖം

മോ -> മഹാ വ്യാഘ്ര മുഖം

നാ -> ഹയഗ്രീവ മുഖം

രാ -> ആദി വരാഹ മുഖം

യ -> ആഘോര വാനരേന്ദ്ര മുഖം

ണാ -> മഹാ ഗരുഡ മുഖം

യ -> ഭാലുകാ മുഖം

ഇങ്ങനെ മഹാവിരാട് അഷ്ട മുഖമായ ഘണ്ഡ ഭേരുണ്ഡ നരസിംഹ രൂപം. ഇത് നരസിംഹ ദേവന്റെ പൂർണഭാവം ആകുന്നു. ആ ദിവ്യ രൂപം അഷ്ടാക്ഷരിയുടെ ശക്തി വിലാസം കൂടി ആകുന്നു.

അഷ്ടാക്ഷരിയും ലക്ഷ്മിയും

അഷ്ടാക്ഷരത്തിന്റെ ഓരോ അക്ഷരം അഷ്ട ഐശ്വര്യ രൂപം ആകുന്നു.
ഇതിൽ നിന്നും ഓരോ ലക്ഷ്മി ആവിർഭവിച്ച് സാധകന് സർവ ഐശ്വര്യവുമേകും.

ഓം -> ആദി ലക്ഷ്മി

ന -> ധന ലക്ഷ്മി

മോ -> ധാന്യ ലക്ഷ്മി

നാ -> ഗജ ലക്ഷ്മി

രാ -> സന്താന ലക്ഷ്മി

യ -> വീര ലക്ഷ്മി

ണാ -> ജയ ലക്ഷ്മി

യ -> വിദ്യാ ലക്ഷ്മി

നാരായണ മന്ത്രം - അർത്ഥം

ഈ അഷ്ടക്ഷരം താരക മന്ത്രം ആകുന്നു.
ജിവാത്മാവിന് പരമാത്മാവിൽ ലയമേകുന്ന മഹാമന്ത്രം. അതിനാൽ തിരുമന്ത്രം എന്നും അറിയപ്പെടും. ഈ മന്ത്രത്തെ ചിദാത്മൻ ആയി ആരാധന ചെയ്യണം.

ഓം -> ജീവാത്മാവ് ആകുന്നു

നമോ -> പ്രകൃതി ആകുന്നു

നാരായണായ -> പരമാത്മ ആകുന്നു

ഈ ജിവാത്മാവിനെ പ്രകൃതിയുടെ പരമമായ പരമാത്മയിൽ ലയമേകണം എന്നാകുന്നു ഈ മന്ത്രത്തിൻ്റെ  മന്ത്രാർത്ഥം.

അഷ്ടാക്ഷരി മന്ത്രവും ജപ ഫലങ്ങളും.

ഈ മന്ത്രം ജപിക്കുന്ന വ്യക്തി ക്രമേണ സംസാര ബന്ധനത്തിൽ നിന്നും മോചിച്ച് മോക്ഷ പദം നേടും.

സന്ധ്യ സമയം ഈ മന്ത്രം ജപം ചെയ്താൽ സർവ്വപാപം നശിക്കും.

സ്നാനം ചെയ്‌തു ശുചി ആയി ഈ മന്ത്രം നിത്യം സഹസ്ര ജപം ചെയ്യുക. ശേഷം ഏകാദശി വ്രതം എടുത്ത് ദ്വാദശിക്ക് നാരായണ പൂജ ചെയ്ത് മന്ത്രം ജപിക്കുക. അങ്ങനെ ചെയുന്നവ്യക്തിക്ക് പുരുഷാർഥപ്രാപ്തി ഉണ്ടാകും സകല പാപങ്ങളിൽ നിന്നും  മുക്തനായി മോക്ഷം കൈ വരിക്കും.

ഹൃദയത്തിൽ ശ്രീമൻ നാരായണനെ ധ്യാനിച്ച് നിത്യ ജപം ചെയ്താൽ സർവ പാപം നശിച്ച് ആത്മശുദ്ധി കൈ വരും.

ഒരു ലക്ഷം ജപം ചെയ്താൽ ആത്മ ശുദ്ധി വരും.

രണ്ട് ലക്ഷം കൊണ്ട് മന്ത്രസിദ്ധി വരും.

മൂന്ന് ലക്ഷം കൊണ്ട് സ്വർഗ്ഗപ്രാപ്തി ഉണ്ടാകും.

നാല് ലക്ഷം കൊണ്ട് ഹരി സാമീപ്യം കൈവരും.

അഞ്ച് ലക്ഷം കൊണ്ട് നിർമ്മല ജ്ഞാനം ഉണ്ടാകും.

ആറ് ലക്ഷം കൊണ്ട് ഭഗവാൻ സ്ഥിരമതി കൈവരും.

എഴ് ലക്ഷം കൊണ്ട് സാരൂപ്യാവസ്ഥ  ലഭിക്കും.

എട്ട് ലക്ഷം കൊണ്ട് നിർവാണം സിദ്ധിക്കും.

എട്ട് ലക്ഷം പൂർണ്ണ പുരശ്ചരണമാകുന്നു.

ഈ മന്ത്രം നിത്യവും ദൃഢ ഭക്തിയോടെ ജപം ചെയ്യുന്ന വ്യക്തി സർവ്വപുരുഷാർത്ഥവും ഭോഗിച്ചു മോക്ഷം കൈ വരും.

അഷ്ടാക്ഷര സാധകനെ ഒരു തരത്തിലുള്ള ദുഷ്ട ശക്തികൾക്കും തൊടാൻ ആകില്ല അവൻ്റെ  വംശം നൂറ്റാണ്ടുകൾ നില കൊള്ളും.

അഷ്ടാക്ഷരിയും കേരളവും

കേരളത്തിൽ മുഖ്യ വിഷ്ണു ക്ഷേത്രങ്ങളിൽ എല്ലാം ഉപയോഗിച്ചു വരുന്ന മൂല മന്ത്രം അഷ്ടാക്ഷരി മഹാമന്ത്രമാകുന്നു.

ഗുരുവായൂർ, പദ്മനാഭസ്വാമി ക്ഷേത്രം, സകല മഹാ ക്ഷേത്രങ്ങളിലും ഈ മന്ത്രമാകുന്നു ഉപയോഗിച്ചു വരുന്നത്.

തന്ത്ര സമുച്ചയക്രമത്തിലും ഈ മന്ത്രം ആകുന്നു ശ്രീ നാരായണൻ്റെ മൂല മന്ത്രമായി എടുക്കുന്നത്.

അഷ്ടാക്ഷരിയും തന്ത്രവും

അഷ്ടാക്ഷര മഹാ മന്ത്രം പശ്ചിമാമ്നായ വിദ്യ ആകുന്നു. ശക്തി ആയി ശ്രീ മഹാലക്ഷ്മി, ഭൂമി ദേവി മന്ത്രം ആകുന്നു.

അംഗം ആയി ഗരുഡൻ, സുദർശനം, ചതുർ വ്യൂഹ മന്ത്രം, ദശാവതാര മന്ത്രം, വിശ്വസ്കേണ മന്ത്രം പറയുന്നു.

ശ്രീ ചക്രത്തിൽ പോലും വൈഷ്ണവ ദർശന പൂജ ഈ മഹാമന്ത്രം കൊണ്ട് ആകുന്നു ചെയ്യുന്നത്.

അഷ്ടാക്ഷരിയും ഗ്രന്ഥങ്ങളും

നാരദപഞ്ചരാത്രം
സാത്വത് സംഹിത
അനന്ത സംഹിത
അനിരുദ്ധ സംഹിത
പ്രദ്യുമ്‌ന സംഹിത
വാസുദേവ സംഹിത
സംകർഷണ സംഹിത
പുരുഷോത്തമ സംഹിത

തൊട്ട് 108 വൈഷ്ണവ സംഹിത ഈ മഹാ മന്ത്രത്തെ പ്രദിപാദിക്കുന്നു.

ഇതും അല്ലാതെ

ശ്രീമദ് ഭാഗവതം
വിഷ്ണു പുരാണം
നരസിംഹ പുരാണം
ഗരുഡ പുരാണം
അഗ്നി പുരാണം
താരാസാര ഉപനിഷത്
നാരായണ ഉപനിഷത്
ശാരദ തിലകം
പ്രപഞ്ചസാരതന്ത്രം
മുമുക്ഷുപടി
എന്നിവയിൽ ഈ മഹാമന്ത്രം പ്രതിപാദിച്ചിട്ടുണ്ട്. 

അഷ്ടാക്ഷരി ജപം സഹിതം നാരായണ കവചം, വിഷ്ണു സാഹസ്രനാമം, നാരായണ ഹൃദയം ഇവ പാരായാണം ചെയ്താലാകുന്നു ഉത്തമ ഫലം.

സാധ്യ നാരായണ ഋഷി
ദേവി ഗായത്രി ഛന്ദ്
പരമാത്മാ ദേവത

ധ്യാനം

ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്‌സൈകതേര്‍‌മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍‌മൌക്തികൈര്‍മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍മുക്തപീയൂഷ വര്‍ഷൈഃ
ആനന്ദീനഃ പുനീയാദരിനളിനഗദാശംഖപാണിര്‍മുകുന്ദഃ
ഭൂ പാദൌ യസ്യ നാഭിര്‍വിയദസുരനിലശ്ചന്ദ്ര സൂര്യൌ ച നേത്രേ
കര്‍ണ്ണാവാശാഃ ശിരോ ദ്യോര്‍മുഖമപി ദഹനോ യസ്യ വാസ്പേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധര്‍വദൈത്യൈഃ
ചിത്രം രംരമ്യതേ തം ത്രിഭുവന വപുഷം വിഷ്ണുമീശം നമാമി

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈകനാഥം

മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാംഗം കൌസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്‍വ്വലോകൈകനാഥം

നമഃ സമസ്തഭൂതാനാമാതിഭൂതായ ഭൂഭൃതേ,
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥലശോഭി കൌസ്തുഭം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം
ചന്ദ്രാനനം ചതുര്‍ബാഹും ശ്രീവത്സാങ്കിത വക്ഷസം
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ

മന്ത്രം

ഓം നമോ നാരായണായ.