ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 57

വിക്രമാദിത്യകഥകൾ - 57

മുപ്പത്തിയൊന്നാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്ത ദിവസം രാജൻ എത്തുകയും മുപ്പത്തിയൊന്നാം സാലഭഞ്ജിക കഥ തുടങ്ങുകയും ചെയ്തു. കാടാറുമാസസഞ്ചാരത്തിനിടയിൽ വിക്രമാദിത്യൻ ഒരു തവണ പാഞ്ചാലരാജധാനിയിലെത്തി. രാജകൊട്ടാരത്തിന്റെ മുറ്റത്ത് ഒരു വലിയ ചെമ്പിൽ നെയ്യ് തിളപ്പിച്ചു വെച്ചിരുന്നു. ഇതിന്റെ ആവശ്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ അറിയാനിടയായത് ഒരത്ഭുതകാര്യമാണ്. അവിടത്തെ രാജകുമാരിക്ക് പ്രായപൂർത്തിയായിരിക്കുന്നു. അവളെ വിവാഹം കഴിക്കാൻ പല രാജകുമാരന്മാരും തയ്യാറായി വന്നിരിക്കുന്നുവെങ്കിലും എല്ലാം കൊണ്ടും അനുരൂപനായ ഒരാളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് ഒരു പരീക്ഷ നടത്തുകയാണ്. തിളച്ചുമറിയുന്ന നെയ്യിൽ ചാടിയിട്ട് മരിക്കാതെ പുറത്തുവരുന്നയാളെ അവൾ വിവാഹം കഴിക്കും! ഇതു കേട്ടപ്പോൾ വിക്രമാദിത്യനും ഒന്ന് നോക്കാൻ തീരുമാനിച്ചു. തൽക്ഷണം ഭദ്രാദേവിയെ മനസ്സിൽ ധ്യാനിച്ച് നെയ്യിൽ ചാടുകയും യാതൊരാപത്തും പറ്റാതെ പുറത്തുവരികയും ചെയ്തു. പാഞ്ചാലരാജാവ് താമസിയാതെ സ്വന്തം പുത്രിയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. സാലഭഞ്ജിക ഭോജരാജനോട് ചോദിച്ചു: “ശക്തനും സാഹസികനുമായിരുന്ന ഞങ്ങളുടെ ചക്രവർത്തിയുടെ സിംഹാസനം നിങ്ങൾ സ്വപ്നം കാണുന്നത് ന്യായമെന്ന് തോന്നുന്നുണ്ടോ?'' അപ്പോഴും ഭോജരാജാവ് ഒറ്റക്ഷരം ഉരിയാടിയില്ല മൂകത പാലിച്ചതേയുള്ളൂ..

No comments:

Post a Comment