ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2021

നാഗസന്യാസിമാർ - 2

നാഗസന്യാസിമാർ - 2

നാഗസന്യാസിമാർ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെ അഘാട എന്നാണ് വിളിക്കുക. കഠിന വ്രതവും സാധനയും നിറഞ്ഞതാണ് അവരുടെ പരിശീലനം. കാലത്തു രണ്ടര മണിക്ക് ഉണർന്നെഴുന്നേറ്റു കുളിച്ചു ജപം ധ്യാനം എന്നിവ തുടങ്ങുന്നു. (അതിനു കാലാവസ്ഥയോ മറൈന്തെങ്കിലുമോ അവർക്ക് തടസ്സമല്ല.) കൂടാതെ കൃത്യമായ അഭ്യാസ പഠനവും അഘാടയിലുണ്ട്. ഏതെങ്കിലും ഒരു അഭ്യാസ വിഷയത്തിൽ ആ സന്യാസി പ്രവീണ്യമുള്ളവനായിരിക്കണം. (അഘാടകളിൽ വ്യത്യസ്‌ത അഭ്യാസമുറകളെ കൂട്ടിയിണക്കിയ ഒരു പരിശീലന പദ്ധതിയാനുള്ളതു.)

1750 ന് മുൻപുള്ള നാഗ സന്യാസിമാരുടെ ലിഖിത രൂപത്തിലുള്ള ചരിത്രം നമുക്ക് ലഭ്യമല്ല. അതുവരെ വാമൊഴിയായിട്ടായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരുന്നതു.
ഇന്ന് അവരെക്കുറിച്ച് ലഭിക്കുന്ന ചരിത്രം നിർവാണി അഘാടയിലെ പുസ്തകത്തിലൂടെയാണ്. ഹിന്ദിയിലാണ് ഇതു എഴുതിയിരിക്കുന്നതു. ഘോഷൻ രാജേന്ദ്ര ഗിരി മഹാരാജിന്റെ കലത്താണ് ഇതെഴുതിയതെന്നാണ് വിശ്വാസം.
ഈ ഗ്രന്ഥത്തിൽ അഘാടകളെക്കുറിച്ചും,  അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും, ആ യുദ്ധങ്ങളിലെ വീരരായ നാഗ സന്യാസിമാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

7 അഘാടകളാണ് നാഗ സന്യാസിമാർക്കായി ഉള്ളതു.
1.ആവാഹൻ അഘാട
2. അടൽ അഘാട
3.നിർവാണി അഘാട
4.ആനന്ദ് അഡാട
5. നിരഞ്ജനി അഘാട
6. ജൂനാ അഘാട
7. അബഹാൻ അഘാട
എന്നിവയാണിവ. ഇതിൽ അടൽ അഘാടയാണ് ഏറ്റവും പഴക്കമേറിയത്.

ഇന്ന് സന്യാസിമാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഏറ്റവും വലിയ അഘാട ജുന അഘാടയാണ്. രണ്ടാം സ്ഥാനത്ത് നിരഞ്ജനി അഘാടയും.

മിക്ക അഘടകളും സാമ്പത്തികമായി മികച്ച സ്ഥിതിയിലാണ്.

നാഗ സമ്പ്രദായം നം ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയതു 16 റാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാൾ സ്വദേശിയായ ശ്രീ മധുസൂദനാനന്ദ സരസ്വതിയുടെ കാലഘട്ടത്തിലാണ്.

അന്ന് ഭാരതം മുഗൾ ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണത്തിനു കീഴിൽ  ഹിന്ദുകൾക്കു പലവിധ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടതായി വന്നു. കൂട്ട മതം മാറ്റം, ക്ഷേത്രങ്ങൾ കൊള്ളയടിക്കലും തകർക്കലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയൊക്കെ സർവവ്യാപകമായി. പൊതുവേ അന്നും എന്നും അസംഘടിതരായ ഹിന്ദു സമൂഹത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. സിക്കുകാരുടെ  പത്താമത്തെ  ഗുരുവായ ഗുരു ഗോവിന്ദ സിംഹന്റെ യുവാക്കളായ രണ്ട് മക്കളെ യുദ്ധത്തിൽ വധിച്ച മുഗളർ അദ്ദേഹത്തിന്റെ ചെറിയ രണ്ടു മക്കളേയും തടവുകാരാക്കി. ആ കുട്ടികളോട് മതം മാറിയാൽ ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു മുഗളരുടെ നിർദേശം. പക്ഷെ അഭിമാനികളായ അവർ അതിനു തയ്യാറായില്ല.   അവർക്കു ചുറ്റും ഇഷ്ട്ടിക ചുമർ കെട്ടി ഒടുവിൽ ശ്വാസം കിട്ടാതെ ഇഞ്ചിഞ്ചായായിരുന്നു അവരുടെ മരണം.

ഈ ക്രൂരതകൾക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കാൻ മധുസൂദനാനന്ദ സരസ്വതി  തീരുമാനിച്ചു. സകലബന്ധങ്ങളും സകല സുഖഭോഗങ്ങളും ത്യജിച്ച് സ്വധർമ്മത്തിനായി പോരാടാനും മരിക്കാനും തയ്യാറായ യുവാക്കളെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സകല സുഖഭോഗങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അവർ സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ചു. വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ എന്നും സമൂഹത്തിൽ ഒരാളുടെ പദവിയും സാമ്പത്തികവും നാം ഗണിക്കുന്നത്. സ്വ ധർമ്മത്തിനായി സകലതും ത്യജിക്കാൻ തയ്യാറായ അവരെ നാഗ സന്യാസിമാർ എന്ന് വിളിച്ചു. നാഗ എന്നതിനു നഗ്നൻ എന്നും അർത്ഥമുണ്ടല്ലോ.

ദിഗംബരന്മാർ എന്നും ഇവർ അറിയപ്പെടുന്നു. ദിക്കിനെ വസ്ത്രമാക്കിയവർക്കു എന്തിനാണ് വേറൊരു വസ്ത്രം.
ശരീര ബോധത്തെ ജയിക്കുക എന്നതാണ് സാക്ഷാത്‌ക്കാരത്തിലേക്കെത്താനുള്ള വഴി. ഞാൻ, എന്റെ തുടങ്ങിയ സങ്കുചിത ചിന്താഗതിക്കപ്പുറം ഞാനും  ഈ പ്രകൃതിയും ആ ഏകമായ സത്യത്തിന്റെ ബഹിർസ്പുരണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവാണല്ലോ മോക്ഷത്തിലേക്കെത്താനുള്ള മാർഗം.
അതുകൊണ്ടു തന്നെ വസ്ത്രം, ഭക്ഷണം, കാലാവസ്ഥ, തുടങ്ങി സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം പരമ പ്രധാനമായി ഗണിക്കുന്ന കാര്യങ്ങളൊക്കെ ഒരു സന്യാസി തൃണവൽക്കരിക്കുന്നു.

അഘാടകളികെ കഠിന സാധനകൾക്കും അഭ്യാസം പരിശീലനത്തിനുമൊടുവിൽ പുറത്തിറങ്ങിയ നാഗ സന്യാസിമാർ മുഗളരുടെ ക്രൂരതകൾക്കെതിരായി പട പൊരുതി. നിർവാണ അഘാടയിലെ ഗ്രന്ഥത്തിൽ വിവരിച്ച ഒരു യുദ്ധമാണ് ജോദ്പൂരിനെ മുഗളർ ആക്രമിച്ചതു. പതിവുപോലെ ഏതൊര് നാട്ടുരാജ്യത്തെയും ആക്രമിക്കുന്നതു പോലെയേ ഇതും  അവർ കണക്കാക്കിയിരുന്നുള്ളു. പക്ഷെ ജോദ്പുർ സൈന്യത്തോടൊപ്പം അണി നിരന്ന നാഗ സന്യാസിമാർ ഒരു വെള്ളിടി പോലെ മുഗളപ്പടക്ക് നേരെ ആഞ്ഞടിച്ചു.  തികച്ചും നഗ്നരായി മേലാസകലം  ഭസ്മം പൂശി ആയുധങ്ങളുമായി ഹര ഹര മഹാദേവ ധ്വനികളോടെ പാഞ്ഞടുത്ത ആ സന്യാസിമാരെ കണ്ടപ്പോൾ തന്നെ മുഗളപ്പട വിരണ്ടുപോയിരുന്നു. ഒടുവിൽ പിടിച്ചു നില്ക്കാനാവാതെ ജീവനും കൊണ്ട് ഓടിയ അവർ പിന്നീട് സ്വപ്നത്തിൽ പോലും  ജോദ്പുർ സ്വന്തമാക്കണമെന്നു ചിന്തിച്ചിട്ടില്ല.

ശിവനാണ് നാഗ സന്യാസിമാരുടെ പ്രധാന ആരാധ്യ ദേവത. പക്ഷെ ചില അഘാടകൾ മറ്റു ചില ദൈവങ്ങളെ പ്രധാന മൂർത്തികളായി ആരാധിക്കുന്നു. ഉദാഹരണത്തിനു നിരഞ്ജനി അഘാടയുടെ ഉപാസന മൂർത്തി ശിവസുതനായ കാർത്തികേയനാണ്. (സുബ്രഹ്മണ്യൻ )
അവരുടെ മാതൃ ദൈവത ആസ്സാമിലെ കാമാക്യയിൽ കുടികൊള്ളുന്ന കാളിയും.

തുടരും...

No comments:

Post a Comment