ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 June 2022

ബന്ധങ്ങളുടെ ബന്ധനം

ബന്ധങ്ങളുടെ ബന്ധനം

ഗോത്രങ്ങളോ, വർഗ്ഗങ്ങളോ അല്ല മിറച്ച് വ്യക്തിയണ് സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്. സംഘടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയിൽ അഹങ്കാരികളോ, ആക്രമികളോ ആകുന്നതിൽ രണ്ടു തരക്കാരെ കാണാവുന്നതാണ്. ചെയ്യുന്നത് തെറ്റാണെന്ന് അിറയുവാൻ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാൻ കഴിയാത്തവരുമാണിവർ. അറിവിന്റെ കുറവു കൊണ്ടല്ല മിറച്ച് താൻ ഒരു അഹങ്കാരിയായതുകൊണ്ട് കാര്യം അിറയാതെ പോകുന്നു. ബലം കൊണ്ട് അഹങ്കാരിക്കുന്നു ബലം തന്നയാണ് പരമാസ്പദം (എന്തിനും യോഗ്യത) എന്നാണ് ധാരണയും വിശ്വാസവും. തെറ്റാണെന്ന് അറിഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികൾ കയ്യൊഴിയുവാൻ പറ്റാത്തവർ സഹതാപമല്ലേ അർഹിക്കുന്നുള്ളൂ. മറിച്ച് അവരെ ശിക്ഷിച്ചതു കൊണ്ട് എന്താണ് കാര്യം?

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ് ജീവാത്മാവ് അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ് ഇവിടെ രക്ഷയായി വരുന്നത്. ആ മരുന്ന് ഏതാണ്? എന്താണ്? കൃത്യമായി എവിടെ നിന്ന് ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കിൽ പോലും അപാരമായ ഭക്തി സുശക്തമാണെങ്കിൽ നിമിഷങ്ങൾക്കകം അതു കൊണ്ടു വരും. കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ മലയോട് നീങ്ങി പോകുവാൻ കൽപിച്ചാൽ അങ്ങിനെ സംഭവിക്കും എന്നാണ്. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട് വഴി മുടക്കാനാരിക്കുന്നവരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തിൽ നിന്ന് മോചിതരാക്കുന്നു. ഈശം തന്നെയാണ് ഭക്തി. ഭക്തി തന്നെയാണ് ഈശം. അത്യാപൽ സന്ധിയിൽ ഈശം ഭക്തിയുടെ കുതിപ്പായി ഉയിർക്കുന്നു എന്നാണ് സാരം. "നിൻ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്ക, അംബുജവിലോചന" എന്നാണ്. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്. അതിനാൽ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ് എന്നാൽ നമ്മുടെ വഴിയിൽ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാർത്ഥ്യ ബോധത്തോടെ തന്നെ ഏറ്റു വാങ്ങണം. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ആചാര്യന്മാർ എന്നിങ്ങനെ ആരെയെല്ലാം സ്നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുണം. അവരോടുള്ള ഉത്തരവാദിത്തങ്ങൾ ശിരസ്സാ നിർവഹിക്കുണം

ബന്ധങ്ങൾ മായയാണെങ്കിൽ പിന്നെ കർത്തവ്യങ്ങൾ എവിടെയാണ്? എന്താണ് മായ? എന്താണ് കർത്തവ്യം? ഇന്ദ്രീയങ്ങളല്ല, അവക്ക് വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ് മായ. അപ്പോൾ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ് ബുദ്ധിയേയും വലിച്ചിഴയ്ക്കുന്നതോടെ ജീവൻ എന്ന അവബോധം അഗണ്യകോടിയിൽ തിരസ്കൃതമാകുന്നു. മിറിച്ച് ബുദ്ധി ജീവാഭിമുഖവും, മനസ്സ് ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങൾ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ് ശരിയായ നല്ല മാർഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട് പ്രാപഞ്ചികമായ യാഥാർത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ് വേണ്ടത്. ഒന്നിൽ നിന്നും പിൻ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്. ഉണ്ണുമ്പോൾ ഉണ്ണുക, കരയുമ്പോൾ കരയുക, ചിരിക്കുമ്പോൾ ചരിക്കുക, പോരാടുമ്പോൾ വിട്ടു വീഴ്ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന് ചെയ്തേ തീരുവെങ്കിൽ അതു ചെയ്യണം. ഈശ്വരൻ എന്നത് ഇതെല്ലാമാണ്. എന്നാൽ ഈ ചെയ്തികളുടെയല്ലാം കർത്താവ് താനാണെന്ന അഹങ്കാരമോ, ഇവയിലാണ് അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട് അടിമത്തമോ, ബോധമോ ഉണ്ടാകാൻ പാടില്ലാത്തതാകുന്നു. ഇതൊന്നും ഞാനല്ല എന്ന ആപ്ത വാക്യം ഓർക്കുക 

 അതിനുശേഷം ശരീര ക്ഷേത്രത്തിൽ ശുദ്ധി കലശം നടക്കേണ്ടതുണ്ട്. ദു:ഖങ്ങളുടേയും, കൽമഷങ്ങളുടേയും, ദുർവികാരങ്ങളുടേയും അഴുക്കുകൾ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ് ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുർമേദസ്സ് നീങ്ങുന്നതിനാൽ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ് നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാൻ കഴിയന്നു. 

ശരീരക്ഷേത്രത്തിൽ ഈശത്തെ അനന്യ ഭക്തിയോടെ പരമാധികാരിയായി വാഴിച്ചാൽ പിന്നെ ഒന്നിനാലും ബന്ധനമോ, ദു:ഖമോ, ദുരിതങ്ങളോ ഉണ്ടാകുകയില്ല എന്നത് നിശ്ചയമാണ്.

No comments:

Post a Comment