ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 March 2020

ദധീചി മഹർഷി

ദധീചി മഹർഷി

ഭൃഗു മഹർഷിയുടെ പുത്രനായിരുന്നു ദധീചൻ അഥവാ ദധീചി. മറ്റൊരാൾക്കു കൈമാറിയാൽ തല ഛേദിക്കപ്പെടും എന്ന താക്കീതോടെ ഇന്ദ്രൻ മഹർഷിക്ക് ഉപദേശിച്ച വിദ്യ, മഹർഷി അശ്വനി ദേവകൾക്ക് പകർന്നു നല്കി. ഗുരു ' തല കളഞ്ഞു ' പകർന്നു നൽകിയ അറിവിനു പകരം ഗുരുവിൻറെ തല രക്ഷിക്കാൻ തീരുമാനിച്ചു. ഇന്ദ്രൻ വാൾ ചുഴറ്റിയെത്തിയപ്പോൾ ദധീചൻറെ കഴുത്തിലെ കുതിരത്തല കണ്ട് ആ കുതിരത്തല ഛേദിച്ചു. ശേഷം അശ്വിനി ദേവതകൾ ഗുരുവിൻറെ യഥാർത്ഥ തല തന്നെ അദ്ദേഹത്തിന് നല്കി രക്ഷിച്ചു. 

ദധീചിയുടെ ശരീരം ലോഹസത്തിനാൽ നിർമ്മിക്കപ്പെട്ടൈത്രേ. മഹർഷിയുടെ തപസ്സിൽ അസ്വസ്ഥനായ ഇന്ദ്രൻ അലംബുഷയെന്ന ദേവാംഗനയെ തപസ്സ് മുടക്കാൻ അയച്ചു. അളവിൽ കാമം ഉദിച്ച മുനിയുടെ രേതസ്സ് സരസ്വതി നദിയിൽ വീണു. സരസ്വതി നദിയുടെ പുത്രനെ മുനി സാരസ്വതൻ എന്നു നാമം നല്കി. ഒരു വ്യാഴവട്ടക്കാലം മഴപെയ്യുന്നില്ലെങ്കിൽ സാരസ്വതൻറെ കനിവാൽ മഴ പെയ്യുമെന്ന് വരവും നല്കി. 

വസിഷ്ഠകുലജാതനായ ധനഞ്ജയൻ എന്ന ബ്രാഹ്മണന് ആറു ഭാര്യമാരിൽ നൂറു പുത്രന്മാരും ശാലക എന്ന ഭാര്യയിൽ കരുണൻ എന്ന പുത്രനും ജനിച്ചു. നൂറു പുത്രന്മാരും സമ്പത്തിനായി തമ്മിലടിയായിരുന്നു. കരുണൻ മഹർഷിയായി. ഒരിക്കൽ മറ്റു മഹർഷിമാരോടൊപ്പം ഭവനാശിനീ തീരത്ത് നരസിംഹമൂർത്തി ദർശനത്തിനെത്തിയ കരുണൻ ഒരു ബ്രാഹ്മണൻറെ മുന്നിൽ ഇരുന്ന ചെറുനാരങ്ങ എടുത്തു അതിൻറെ സുഗന്ധം ആസ്വദിച്ചു. അത് കണ്ട് മറ്റു ബ്രാഹ്മണർ നീ നൂറു വർഷം ഈച്ചയായി പിറക്കട്ടെയെന്ന് ശപിച്ചു. ദധീചി മഹർഷിയാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. 

കരുണൻ എന്ന ഈച്ച തൻറെ അവസ്ഥയെകുറിച്ച് ഒരുവിധം ഭാര്യയെ ബോദ്ധ്യപ്പെടത്തി. ഈച്ച , ഈച്ചയുടെ സ്വഭാവം കാണിച്ചു ചിലർ അതിനെ എണ്ണയിൽ ചാടിച്ചു. കരുണൻറെ ഭാര്യ സുചിസ്മിത , ചത്ത ഈച്ചയെ മടിയിൽ വച്ച് കരയുന്നത് കണ്ട് അരന്ധതീ ദേവീ മൃത്യുഞ്ജയ മന്ത്രം ധ്യാനിച്ച് ഒരു നുളളു ഭസ്മം ഇട്ട് ഈച്ചയെ ജീവിപ്പിച്ചു. നൂറുകൊല്ലാം ആവാറായപ്പോൾ ഈച്ച വീണ്ടും കൊല്ലപ്പെട്ടു. സുചിസ്മിത ദധീചിയെ സമീപിച്ചു . അദ്ദേഹം ഭസ്മം കയ്യിലെടുത്ത് ശിവസ്തതിയോടെ ഈച്ചയുടെ ശരീരത്തിലിട്ടു. അതോടെ ശാപമോചിതനായ കരുണനും ഭാര്യയും ദധീചിയെ നമസ്ക്കരിച്ച് ആശ്രമത്തിലേയ്ക്ക് മടങ്ങി. 

വജ്രായുധ നിർമ്മിതിക്കായി ബ്രഹ്മാവിൻറെ ഉപദേശപ്രകാരം ഇന്ദ്രൻ ദധീചി മഹർഷിയോട് അദ്ദേഹത്തിന്റെ അസ്ഥി യാചിച്ചു വാങ്ങുകയുണ്ടായി. ദേവലോക സംരക്ഷണത്തിനായി മഹർഷി തൻറെ അസ്ഥി നല്കി. വജ്രായുധത്തിൻറെ സഹായത്താൽ ഇന്ദ്രൻ വൃത്രാസുരനെ വധിച്ച് ദേവലോകം വീണ്ടെടുത്തു.

സ്ഥാനേശ്വരം ശിവക്ഷേത്രം

വിഷ്ണവിനെപ്പോലെ സ്വയം വിശ്വരൂപം കാണിച്ച അതുല്യ പ്രഭാവനായ ഒരു ശിവഭക്തനാണ് ദധീചി മഹർഷി.ഈ ദധീചിയുടെ അസ്ഥിയിൽ നിന്നുമാണ് ഇന്ദ്രന്റെ വജ്രായുധം നിർമ്മിച്ചിട്ടുള്ളത് . അസ്ഥിയെടുത്ത ശേഷം മരണമടഞ്ഞ ദധീചിയെ ശിവന്റെ നിർദ്ദേശമനുസരിച്ചു ശുക്റാചാര്യർ പുനർജ്ജീവിപ്പിച്ചു .

ദധീചി-ക്ഷുപ യുദ്ധംതിരുത്തുക
ഒരിക്കൽ ദധീചീ ഋഷിയും, അദ്ദേഹത്തിൻറെ സുഹൃത്തായ ക്ഷുപ രാജാവും തമ്മിൽ ഒരു വാഗ്വാദമുണ്ടായി. ബ്രാഹ്മണനോ ക്ഷത്രിയനോ ശ്രേഷ്ഠൻ ? ഇതായിരുന്നു തർക്കവിഷയം.

ബ്രാഹ്മണനെന്നു ദധീചിയും, ക്ഷത്രിയനെന്നു ക്ഷുപനും വാദിച്ചു. കോപം പൂണ്ട ദധീചി, ക്ഷുപനെ ശിരസ്സിൽ പ്രഹരിക്കുന്നു. ക്ഷുപൻ ദധീചിയെ വജ്റം കൊണ്ട് താഡിച്ചു. ദധീചി ബോധരഹിതനായി .
ഈ ക്ഷുപൻ, മുൻപ് ബ്രഹ്മലോകത്തിൽ വസിച്ചിരുന്നു. ജനനത്തിനു മുൻപ് തന്നെ, ബ്രഹ്മത്വം നേടിയ അദ്ദേഹം തികഞ്ഞ വിഷ്ണുഭക്തനും, ഇന്ദ്രനിൽ നിന്നും വജ്റായുധം കൈവശപ്പെടുത്തിയ മഹാനും ആയിരുന്നു. ഇത്തരത്തിൽ ശ്രേഷ്ഠ്ടനായ ക്ഷുപനെ ബ്രഹ്മാവ്‌ പോലും ഭയന്നിരുന്നു .
ഇനി ദധീചിയുടെ കാര്യം നോക്കാം. ബോധരഹിതനായ ദധീചി, ബോധം തെളിഞ്ഞപ്പോൾ ശുക്റനെ ഭജിക്കുന്നു . ശുക്റൻ പ്രത്യക്ഷനായി ദധീചിയെ പൂർവ്വസ്ഥിതിയിലാക്കി , മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. ഇത്തരത്തിൽ ദധീചി ശിവനെ തപം ചെയ്തു ചിരഞ്ജീവിയായും സിദ്ധനായും തീര്ന്നു. ക്ഷുപൻ വീണ്ടുമെത്തി ദധീചിയെ വജ്രം കൊണ്ട് പ്രഹരിച്ചുവെങ്കിലും, ദധീചിക്കു ഒന്നും സംഭവിച്ചില്ല . 

നിരാശനായ ക്ഷുപൻ വിഷ്ണുഭഗവാനെ ഭജിച്ചു .വിഷ്ണു അദ്ദേഹത്തിനു പ്രത്യക്ഷനായി. അദ്ദേഹം ഭഗവാനോട് ദധീചിയുടെ ധിക്കാരത്തെക്കുറിച്ച് പറഞ്ഞു. ദധീചിയെ ഒരു പാഠം പഠിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് ; ശിവപ്രഭാവം തനിക്കറിയാമെന്നും ശിവഭക്തന്മാരെ എതിരിടുവാൻ പ്രപഞ്ചത്തിലാർക്കും കഴിയില്ലെന്നും വിഷ്ണു ഭഗവാൻ ക്ഷുപനു താക്കീതു നൽകി. ശിവാനുഗ്രഹം കൊണ്ടാണ് ശ്രീരാമാവതാരത്തിൽ തനിക്കു രാവണവധം സാധ്യമായത്. അതുപോലെ ശിവന്റെ അനുഗ്രഹവും മൗനമായ അനുവാദവും കൊണ്ടാണ് കൃഷ്ണാവതാരത്തിൽ തനിക്കു ബാണാസുരനെ വിജയിക്കുവാനും കഴിഞ്ഞത് . അതിനാൽ ശിവഭക്തന്മാരോടുള്ള കോപം ഒഴിവാക്കണമെന്നു വിഷ്ണു സ്വന്തം ഭക്തനായ ക്ഷുപനു താക്കീതു നൽകി. എന്നാൽ ക്ഷുപൻ തന്റെ വാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ വിഷ്ണു സമ്മതിച്ചു .

ദധീചിയും വിഷ്ണുവും ക്ഷുപനു വേണ്ടി , വിഷ്ണു ഒരു ബ്രാഹ്മണ വേഷത്തിൽ ദധീചിയെ എതിരിടാനായി പോയി .

 ദധീചിയുടെ അടുത്തെത്തിയ വിഷ്ണു , ഇങ്ങനെ പറഞ്ഞു . " ഹേ ബ്രഹ്മര്ഷേ, അങ്ങ് വലിയ ശിവഭക്തനെന്നു അറിയാം. ഞാൻ അങ്ങയോടു വരം ചോദിച്ചു വന്നതാണ്. അങ്ങ് അത് തരാൻ യോഗ്യനാണ്. എനിക്ക് വരം തരിക."
ദധീചി ബ്രാഹ്മണനോട് അറിയിച്ചു : " അങ്ങ് ആരാണെന്ന് ഞാൻ അറിയുന്നു . അങ്ങയെ എനിക്ക് ഭയമില്ല. ഇപ്പോൾ ബ്രാഹ്മണരൂപത്തിൽ അങ്ങിവിടെ വന്നിരിക്കുന്നു. ഈ രൂപം ത്വെജിക്കുക. ക്ഷുപന്റെ ഇഷ്ട്ടദേവനായ അങ്ങ്, ഭക്തവാത്സല്യം കൊണ്ടാണ് ഇങ്ങനെ വന്നിരിക്കുന്നത്. പിനാകപാണിയായ മഹാദേവന്റെ സത്യപ്രഭാവം നിമിത്തം ആരിൽ നിന്നും എനിക്ക് ഭയമുണ്ടാവുകയില്ല. ശിവഭക്തനായ ഞാൻ ആരെയും ഭയക്കുന്നില്ല ." ഇതുകേട്ട് വിഷ്ണു കുപ്തനായി. 

ദധീചിയെ വധിക്കാനായി സുദർശനചക്രമെടുത്തു . ദധീചി അക്ഷോഭ്യനായിരുന്നു. ശിവനിൽ നിന്നും വിഷ്ണുവിന് ലഭിച്ചതാണ് സുദർശനം. അത് ശിവഭക്തന്മാരെ ഉപദ്രവിക്കുകയില്ലെന്നു ദധീചി പറഞ്ഞു. തുടർന്ന്, ദധീചിയുടെ ശിവഭക്തി പ്രഭാവത്താൽ സുദർശനചക്രത്തിന്റെ അഗ്രഭാഗം തുളഞ്ഞുപോയി. ഇതുകണ്ട് ഭഗവാൻ പലതരം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു. എന്നാൽ അവയെല്ലാം ദധീചി നിഷ്ഫലമാക്കി. ദേവന്മാരും വിഷ്ണുവിനെ സഹായിക്കാനെത്തി. എന്നാൽ ദധീചിയുടെ ശിവമന്ത്ര പ്രഭാവത്താൽ അവരെല്ലാം പേടിച്ചു പാലായനം ചെയ്തു .ഇത് കണ്ടു , മഹാവിഷ്ണു തന്റെ വിശ്വരൂപം ധരിച്ചു . അപ്പോൾ ലോകത്തുള്ള സര്വ്വതും വിഷ്ണുവിൽ പ്രകടമായി കണ്ടു . 

ഇത് കണ്ട ദധീചി , തന്റെ യോഗശക്തിയാൽ, വിഷ്ണുവിനും വിശ്വരൂപം കാണിച്ചു കൊടുത്തു . സകല സൃഷ്ട്ടികളും ദധീചിയുടെ ദേഹത്ത് പ്രകടമായി. വിഷ്ണു വീണ്ടും യുദ്ധത്തിനു തയ്യാറായെങ്കിലും, ബ്രഹ്മാവ്‌ പ്രത്യക്ഷനായി വിഷ്ണുവിനോട് ശിവമഹിമ അറിയിച്ചു. ഇത് കേട്ട് വിഷ്ണു, മഹേശ്വരനെ നമസ്കരിച്ചു അന്തര്ധാനം ചെയ്തു. ഇതുകണ്ട് അഹങ്കാരം തീര്ന്ന ക്ഷുപൻ, ദധീചിയെ വന്ദിച്ചു മാപ്പ് ചോദിച്ചു. ദധീചി ക്ഷുപനെ അനുഗ്രഹിച്ചു .
ഈ സംഭവം നടന്ന സ്ഥലം, സ്ഥാനേശ്വരം എന്ന് അറിയപ്പെടുന്നു. ഹര്യാനയിലെ താനേശ്വർ ആണ് സ്ഥാനേശ്വരം.

No comments:

Post a Comment