ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2020

ശിവതാണ്ഡവം

ശിവതാണ്ഡവം

അഗാധമായ നിശ്ശബ്ദതയി‍ൽ, അന്തർ‍‍ ബോധത്തിന്‍റെ ആഴങ്ങളി‍‍ൽ, അന്ത‍ർലീനമായ ജീവിതത്തിന്‍റെ, ഹൃദയമിടിപ്പിന്‍റെ, ലയം മാറ്റൊലിക്കൊള്ളുന്നു. വിശ്വനൃത്തം തുടങ്ങുന്നു. ശിവന്‍റെ നൃത്തത്തി‍ൽ പ്രപഞ്ചം മുഴുവ‍ൻ ആഹ്ലാദിക്കുന്നു, പങ്കെടുക്കുന്നു. അസ്തിത്വത്തിന്‍റെ അഗാധതയി‍ൽ പ്രകാശനത്തിന്‍റെ ആവശ്യകത ഉണ്ടാകുന്നു. തീവ്രമായ രജസ്സിനെ പുറംതള്ളിക്കൊണ്ട് ശിവ‍ൻ നടനം ചെയ്യുന്നു. പലതരത്തിലുള്ള സൃഷ്ടികളിലെക്കും, ഊ‍ർജ്ജത്തിന്‍റെ മാറ്റങ്ങളിലെക്കും സത്വം വഴി ഒരുക്കുന്നു. നിഷ്ക്രിയത്വത്തിൽ‍ തുടങ്ങി ‌ കർമ്മോത്സുകതയുടെ പരമകാഷ്ഠയിൽ എത്തുന്നു. പ്രപഞ്ചം മുഴുവൻ‍ ആലസ്യത്തി‍ൽനിന്ന് തട്ടി ഉണർത്തപ്പെടുന്നു. ഊ‍ർജ്ജ പരിവർത്തനം നടക്കുന്നു, പദാർത്ഥം ഉണ്ടാകുന്നു.
ഉണ്മയുടെ നിശ്ശബ്ദതയി‍ൽ ഊ‍ർജ്ജം ഒരുമിച്ച്‌ കൂടുന്നു. നൃത്തത്തിന്‍റെ ബാഹ്യ പ്രകടനത്തിൽ‍, ഒരു സ്വാഭാവിക പ്രക്രിയയായി, പദാർത്ഥങ്ങൾ‍ പുറത്തേക്ക് ശക്തമായി വിതറപ്പെടുന്നു. അതി ശക്തമായ രജസ്സ്, ആത്മീയ പുരോഗതിക്കു ദോഷകരമായ തമസ്സിനെ നശിപ്പിക്കുകയും, എല്ലാത്തിനെയും ക്രിയാത്മകതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു — സഹജമായ ഗുണരഹിത അവസ്ഥയിലേക്ക് തിരികേ പോകാ‍ൻ വേണ്ടി മാത്രം. ബാഹ്യ പ്രകടനങ്ങ‍ൾ ഒന്നും പിന്നെ ഓർമ്മയിൽ‍ നില്‍ക്കുന്നില്ല. ആന്തരീകമായ ശാന്തതയും, സമ്പൂ‍ർണ്ണമായ സമാധാനവും മാത്രം. വികസനവും, സർവ്വവ്യാപകത്വവും മാത്രം. നിലവിലിരിക്ക‍ൽ ‌മാത്രം, മറ്റൊന്നുമില്ല.
ശിവൻ‍ നൃത്തം ചെയ്യുമ്പോൾ‍, പ്രകൃതി നൃത്തം വയ്ക്കുന്നു. ലയിപ്പിക്കുന്നവന്‍റെ ചലനങ്ങൾ‍ക്കൊപ്പം ചലിക്കുന്നു. പ്രകൃതി സാർവത്രികമായ ഹൃദയസ്പന്ദനത്തെ പ്രതിധ്വനിക്കുന്നു. പ്രകൃതി വിശ്വനൃത്ത വിദ്യയെ പ്രകടിപ്പിക്കുന്നു. ഓരോരുത്തരും തികഞ്ഞ ധാരണയോടെയും, താളബോധത്തോടെയും നൃത്തം ചെയ്യുന്നു. ഓരോരുത്തരും ചലനത്തിന്‍റെ സമയം കൃത്യമായി പാലിക്കുന്നു. ലയനത്തിനെ ഭയപ്പെടുന്നില്ല. സീമയെക്കുറിച്ചോ പരിമിതാവസ്ഥയെക്കുറിച്ചോ ഭയമില്ല. വികാസത്തിന്‍റെ ആശ്വാസമെയുള്ളൂ. ഉണ്ടായിരിക്കലിന്‍റെ കർമ്മ വിഷയകത്വവും, ശാന്തിയും, അല്ലെങ്കി‍ൽ, എല്ലാറ്റിനോടും ചേർന്ന് ഒന്നാകുന്നതിന്‍റെ സ്വർഗ്ഗീയാനുഭൂതി, മാത്രമേയുള്ളൂ.
ശിവന്‍റെ നൃത്തത്തിൽ‍ പഞ്ചേന്ദ്രിയങ്ങൾ‍ സംഗീതത്തിന്‍റെ അവബോധത്തിന് കീഴടങ്ങുന്നു. സംഗീതം കേൾക്കുകയല്ല, സംഗീതമായി തീരുകയാണ്. കേൾവിക്കാര‍ൻ സംഗീതം ആകുകയാണ്, നർത്തകൻ നൃത്തം ആകുകയാണ്. പൂർണ്ണമായ പൊരുത്തപ്പെടലും, ലയനവും മാത്രമേയുള്ളൂ. ഭൂതകാലമോ ഭാവിയോ ഇല്ല. വർത്തമാന കാലം മാത്രമേയുള്ളൂ — ഭൂതവും ഭാവിയും ഉൾ‍ക്കൊള്ളുന്ന വർത്തമാനകാലം. ഒന്നിൽ‍നിന്നു വേറിട്ട്‌ മറ്റൊന്നില്ല.

മനുഷ്യൻ‍ തന്‍റെ വാസസ്ഥലം ചുമന്നുകൊണ്ട് നടക്കുന്നു
കുലുക്കി ഉണർത്തുവാനും, സൃഷ്ടികർമ്മം ത്വരിതപ്പെടുത്തുവാനുമായി ശിവ‍ൻ തീവ്രമായ രജസ്സിലേക്കു മാറുന്നു. പിന്നെ തിരിച്ച് അസ്തിത്വത്തിലേക്ക് തന്നെ ലയിക്കുന്നു. അങ്ങേയറ്റം ക‍ർമ്മോത്സുകതയിലേക്ക് നീങ്ങിയതുപോലെത്തന്നെ, നിഷ്പ്രയാസം, അത്യന്തം പ്രവൃത്തിരാഹിത്യത്തിലേക്ക്, അല്ലെങ്കിൽ‍ അകർമ്മാവസ്ഥയിലേക്കു്, പിൻ‍ വാങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം മുഴുവൻ ശിവന്‍റെ ബോധത്തിലേക്ക് ലയിക്കുന്നു. പ്രപഞ്ചത്തിന്‍റെ മുഴുവ‍ൻ ഹൃദയസ്പന്ദനവും, അദ്ദഹത്തിന്‍റെ സഹജമായ താളത്തിലാകുന്നു. പ്രപഞ്ചത്തെ മുഴുവൻ അദ്ദേഹം തന്നി‍‍ൽ വഹിക്കുന്നു.
ശിവന്റെ നൃത്തം അസ്തിത്വത്തിന്‍റെ യോജിപ്പിന്‍റെ ആഴത്തിൽ‍, അല്ലെങ്കിൽ സത്തയിൽ‍, മായയുടെ അതിപ്രധാനമായ ഒരു ഇടവേളയാണ്. അന്വേഷകനും, അന്വേഷിക്കപ്പെടുന്നവനും, നർത്തകനും സാക്ഷിയും ആയിത്തീരുന്നു. നൃത്തം അവസാനിക്കുമ്പോൾ‍ നർ‍ത്തകനും സാക്ഷിയും വേറെ വേറെ ഉണ്ടാവുകയില്ല. എല്ലാം ഒന്നായിത്തീരുന്നു. നൃത്തം, സൃഷ്ടിയുടെയും ദ്വന്ദ്വ ഭാ‌വത്തിന്‍റെയും ഒരു പ്രകാശനമാണ്. നൃത്തം ആപേക്ഷികതയുടെ പ്രകാശനവുമാണ്. നൃത്തം ഉണ്മയുടെ നിർവൃതിയുടെ പ്രകാശനമാണ്. നൃത്തം സമയത്തിന്റെയും, ശൂന്യ സ്ഥലത്തിന്‍റെയും പ്രകാശനമാണ്. നൃത്തം സൃഷ്ടിയുടെ ഉണർവ്വിന്‍റെയും ഊർജ്ജസ്വലതയുടെയും പ്രകാശനവുമാണ്. നൃത്തം ആത്യന്തികമായ ലയനത്തിന്‍റെ ഒരു ഓർ‍മ്മപ്പെടുത്തലും ആണ്. നൃത്തം ശിവനായിത്തീരുന്നു. ശിവ‍ൻ നൃത്തവും ആകുന്നു. ശിവനെ കൂടാതെ നൃത്തത്തിന് നിലനില്‍പ്പില്ല. നൃത്തമില്ലാതെ ശിവന് പ്രകടിപ്പിക്കാനും ആവില്ല. സർ‍വ്വ ചരാചരങ്ങളും ശിവന്‍റെ പ്രകാശനത്തിന്‍റെയും, സൃഷ്ടിയുടെയും അളക്കാനാവാത്ത മഹത്വത്തെ ആദരാദ്ഭുതങ്ങളോടെ നോക്കി നില്‍ക്കുന്നു.
മനുഷ്യൻ‍ തന്‍റെ പ്രകാശനത്തെ വഹിക്കുന്നു. മനുഷ്യ‍ൻ തന്‍റെ വാസസ്ഥലത്തെ ചുമക്കുന്നു. തന്‍റെ വാസസ്ഥലത്തെ കൂടാതെ മനുഷ്യന്‍ പ്രകടിപ്പിക്കാ‍‍ൻ കഴിയില്ല. മനുഷ്യ‍ൻ അകത്ത് താമസിക്കുന്നവനും, വാസസ്ഥലം ക്ഷേത്രവുമാണ്. ശിവ‍ൻ തന്‍റെ നൃത്തത്തിലൂടെ, പ്രപഞ്ചസൃഷ്ടിയുടെ മൗലികമായ, വീര്യവത്തായ, ഊർജ്ജസ്വലത പ്രകടിപ്പിക്കുന്നു. പ്രപഞ്ചം മുഴുവൻ‍ ആ നൃത്തമായിത്തീരുമ്പോള്‍ അദ്ദേഹം എല്ലായിടത്തുമുണ്ട്, എന്നാ‍ൽ എവിടേയുമില്ല. തന്‍റെ സർവ്വവ്യാപിത്വം, തന്‍റെ ദ്വിത്വത്തിലൂടെയും, ലയനത്തിലൂടെയും പ്രകാശിതമാകുന്നു. പ്രവർത്തനവും, പ്രവർത്തനരാഹിത്യവും, രണ്ടും, ജീവിതത്തിന്‍റെ സൂചനയും പ്രതീകവുമാണ്. ഉണ്മയും, പ്രവർത്തനവും നിലനിൽപാകുന്ന നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഇവ രണ്ടും കൂടാതെ ദ്വൈതഭാവമില്ല, പ്രകടനപരമായ ജീവിതമില്ല.
ജീവിതം, ശിവന്‍റെ നൃത്തത്തിലെ ഒരു തുടർച്ചയായ ജലപ്രവാഹമാണ്. ശിവൻ‍ തന്‍റെ നൃത്തം ശാശ്വതമായി തുടരുന്നു. സമയം ഉണ്ടാകൂന്നതിന് മുമ്പ് ശിവൻ‍ ഉണ്ടായിരുന്നു. ശിവന്‍റെ നൃത്തം സമയത്തിലൂടെ, കാലത്തിലൂടെ, പരമമായ കാലമില്ലായ്മയിലേക്ക് തുടർന്നു പോകുന്നു.  

തമോഗുണമായ സംഹാരതാണ്ഡവത്തിൽ ഭൈരവരൂപമാണ് ശിവൻ കൈകൊള്ളുന്നത് . പത്ത് കരങ്ങളോട് കൂടിയ ഭൈരവൻ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. ഉഅമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈ സമയത്തുണ്ടായിരിക്കും,  അവസാനകാലത്ത് ശിവൻ ലോകത്തെയല്ല സംഹരിക്കുന്നത് ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയാണ്, ശ്മശാനഭൂമി ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്, ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു. മാനവൻ്റെ അഹമ്ങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു.  മായ, വിഭ്രാന്തി, മറവി, അജ് ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബീഭത് സ്വരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടന്മ് കൊണ്ട് ഉദ്ദേശിക്കുന്നത് , ശിവൻ്റെ വലതു കൈയ്യിൽ വെച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലാദ്യമായുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്.   ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ് ഇടത്തുകരത്തിൽ ചന്ദ്രക്കലയോടപ്പം കാണുന്ന പ്രകാശമാനമായ തീനാളം.  രണ്ടാമത്തെ വലതു കയ്യിൽ അഭയമുദ്രയും, രണ്ടാമത്തെ ഇടതുകയ്യിൽ റ്റതുപാദത്തെ ചൂണ്ടികാണിക്കുന്ന മുദ്രയുമാണ്. പൊക്ക്കിപിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ഈ പാദമുദ്രയെ ഇടതു കൈ കൊണ്ട്ചൂണ്ടികാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാ വിനിയോഗ മുദ്രയാണ്. കൈ കൊണ്ടും പാദം കൊണ്ടും അഭയം നൽക്കുന്ന ഈശ്വരൻ നടരാജ മൂർത്തിയാണ്.  ഉയർത്തിപിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിൻ്റെ സംഹാരത്തെയും   പ്രതിരൂപണം ചെയ്യുന്നു. നടരാജ രൂപത്തിനുചുറ്റുമുള്ള തീനാളങ്ങൾ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു അതാണ് വിശ്വത്തിലെ അവിരാമ സൃഷ്ടി

No comments:

Post a Comment