ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 March 2020

ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?

ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?     

ഋഗ്വേദത്തിലെപുരുഷ സൂക്തത്തിൽ   ബ്രാഹ്മണർ ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, എന്നീ നാല് വിഭാഗങ്ങളെ പറ്റി പരാമർശം കാണുന്നു. എന്നാൽ ഇവരെ വർണങ്ങൾ എന്ന് വിളിക്കുന്നത്‌ ഗീതയിലാണ്. എന്നാൽ ഗീതയിലും  ജന്മമാണ്  നിന്നിൽ വർണം വരുത്തുന്നത് എന്നും  ജാതിക്ക് കാരണം വർണമാണെന്നും  യാദവനായ ഭഗവാൻ പറയുന്നില്ല.

ഇന്നത്തെ ആധുനീക socoalogist കൾക്കും വർണമാണ് ജാതിക്ക് കാരണമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ ഈ വേർതിരിവ് ഗീതയേയോ വേദത്തേയോ പ്രമാണമാക്കി കൊണ്ടാണെന്നതാണ് വസ്തുത .

വർണമാണ് ജാതിയുണ്ടാകാൻ കാരണമെങ്കിൽ നാല് വർണങ്ങളും അതിനു അനുപാതികമായ 4000 ജാതികളും വന്നത് എങ്ങിനെയെന്നതിന്  ആർക്കും ഉത്തരം നൽകാൻ കഴിയുന്നില്ല. ചെയ്യുന്ന തൊഴിലിനെ ബന്ധപ്പെടുത്തിയാണ് ജാതി വിഭജനം ഉണ്ടായത്.
ലോകത്തിലെ  എല്ലാ രജ്യങ്ങളിലും ഈ വർണവിഭജനം കാണാൻ കഴിയും. അത് എങ്ങിനെ എന്ന് പരിശോധിക്കാം

1ബ്രാഹ്മണർ, ജ്ഞാനികൾ, അഥവാ Intelectuals

2.ക്ഷത്രിയർ പടയാളികൾ അഥവാ, Warriors. 

3. വൈശ്യർ  കർഷകർ വ്യവസായികൾ.Farmers Business peoples.. 

4 ഇവയിലൊന്നും പെടാത്ത വിഭാഗം..

ഇവരുടെ ശക്തി ആണ് ഓരോ രാജ്യത്തെയും ലോകത്തിന് മുന്നിൽ സമ്പൽ സമൃദ്ധ രാജ്യ പദവിയിൽ എത്തിക്കുന്നത്... 
ഇനി ഒരു മനുഷ്യൻ.. എങ്ങിനെ ഈ 4 വർണത്തിൽ എത്തുന്നു.. എന്നു നോക്കാം.
    
"ജന്മനാ ജായതെ ജന്തു 
കർമ്മണാ ജായതെ ദ്വിജ 
ബ്രഹ്മജ്ഞാനേനബ്രാഹ്മണാ".
                 (എന്നതാണ് പ്രമാണം.)

"ശൂദ്രോപി ശീലസമ്പന്നോ
ബ്രാഹ്മണാത് ഗുണവാൻ ഭവേത്
ബ്രഹ്മനോപി ക്രിയാഹീന 
ശൂദ്രാത് പ്രെത്യവരോഭവേത്"
                    ( ഇതാണുശാസ്ത്രം ) -

ശൂദ്രൻ ശീല സമ്പന്നൻ ആയി മാറിയാൽ ബ്രഹ്മണനാകാം ബ്രാഹ്മണൻ കർമ്മ ഹീനനായാൽ. ശൂദ്രനായി തീരുന്നു. 
 മഹർഷി വാല്മീകിയും മഹർഷി വ്യാസനും ഉപനിഷത്ത് ഋഷിമാരും, മഹീദാസ ഐതരേയനും  ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ അങ്ങനെ ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നവരാണ്.

ആരാണ് ബ്രാഹ്മണൻ :-

ജനിക്കുമ്പോൾ ആരും ബ്രഹ്മണനാകുന്നില്ല. ഒരു വ്യക്തിക്ക്  കർമ്മത്തിൽ കൂടി മാത്രമേ ബ്രമ്ഹണനാകാൻ കഴിയൂ. വേദാ ധിഷ്ഠിത  ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളതും അത് തന്നെയാണ് .

"കർമ്മണാ ജായതേ ദ്വിജ 
വേദ പാരായണാൽ വിപ്ര 
ബ്രമ്ഹ ജ്ഞാനേതി ബ്രാഹ്മണ"

ആരാണ് ശൂദ്രൻ .

"ശ്രുതാത് ദൂര ഇതി ശൂദ്ര"

ശ്രുതി എന്നാൽ.. അറിവ് അല്ലങ്കിൽ വേദം എന്നാണ് .
ശ്രുതിയിൽ നിന്ന്  വിട്ടു നിൽക്കുന്നവർ ആരോ അവർ എപ്പോഴും ശൂദ്രൻ ആയിരിക്കും. അത് കൊണ്ടാണ് പുരാണങ്ങളിലും ഉപനിഷത്തുക്കളിലും ശൂദ്രൻ അശുദ്ധരിലോ സൂകരനിലോ (പന്നി) പിറക്കുന്നു എന്ന് ആലങ്കാരികമായി പറയുന്നത്. അതിനർത്ഥം അറിവില്ലാതെ ജന്തുവിൽ ജനിക്കുന്നു എന്നാണ്. അതായത്   വേദ സത്യത്തെ അംഗീകരിക്കാതെ വേദ പ്രമാണങ്ങളെ ദുർവ്യാഘ്യനിച്ച് അറിവിനെ മറച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പുരോഹിതൻ എന്ന്  സ്വയം വിശേഷിപ്പിക്കുന്നവരാണ് യഥാർത്ഥ  ശൂദ്രന്മാർ .

"കർമ്മണാ ജായതേ ദ്വിജ"

കർമ്മത്തിലൂടെ ദ്വിജത്വം ലഭിക്കുന്നു 
ദ്വിജൻ എന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും സത്യത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള ആത്മ നിയന്ത്രണം വന്നവൻ എന്നാകുന്നു 

"വേദ പാരായണാൽ വിപ്ര" ..
വിപ്രൻ എന്നാൽ ...

"വിശേഷേണ പാപത്മനാം 
പരഞ്ച പാതിതി 
വിപ്ര ശബ്ദാർത്ഥ "

തന്റെയും മറ്റുള്ളവന്റെയും പാപത്തെ ഇല്ലാതാകുന്നവൻ ആരോ അവൻ വിപ്രൻ 
ഇപ്പോൾ ഉള്ള വിപ്രന്മാർ  മറ്റുള്ളവന്റേതു പോയിട്ടു തന്റെ പാപത്തെ പോലും ഇല്ലാതാക്കാൻ കഴിവില്ലാത്തവരാകുന്നു . 

"ബ്രഹ്മജ്ഞാ നേതി ബ്രാഹ്മണ"

ബ്രഹ്മജ്ഞാനം ലഭിച്ചവർ ബ്രമ്ഹണനാകുന്നു .

എന്താണ് ബ്രഹ്മജ്ഞാനം ...

എന്നിലും നിന്നിലും തൂണിലും തുരുമ്പിലും സർവ ജീവികളിലും  നിറഞ്ഞു നില്കുന്നത്  ഈശ്വരന്റെ ചൈതന്യമാണെന്നും എന്നിൽ നിന്ന് വിഭിന്നമല്ല മറ്റൊന്നും എന്ന ഭേദഭാവമില്ലാതെ ഇന്ദ്രിയങ്ങൾക്കതീതനായി മാറുന്ന ആരോ അവൻ ബ്രാഹ്മണൻ . 

നാല് വേദങ്ങളിലും ഇതുതന്നെ യാണ് പറയുന്നത്.

അഹം ബ്രഹ്മ അസ്‌മി (യജുർ വേദം)
പ്രജ്ഞാനം ബ്രഹ്മ (ഋഗ് വേദം)
തത് ത്വം അസി (സാമ വേദം)
അയാം ആത്മ ബ്രഹ്മാ (അഥർവ വേദം)

ആ വേദങ്ങൾ തന്നെ ഉദഘോഷിക്കുന്നു :-

"ന ജാതി ബ്രഹ്മണ "
അതായത് ജാതി ബ്രാഹ്മണനല്ല  വേദം പറഞ്ഞ ബ്രാഹ്മണൻ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് .

ഇനി പൂജാധികാരിയുടെ ലക്ഷണം അറിയാൻ ഈശാന ശിവ ഗുരുദേവ പദ്ധതിയിൽ ചര്യ കാണ്ഡം (ശങ്കരാചാര്യരുടെ അച്ഛനായ ഈശാന ശിവ ഗുരുദേവൻ എഴുതിയ ഏകദേശം പതിനായിരകണക്കിന് ശ്ലോകങ്ങൾ ഉണ്ട്  ആ ഗ്രന്ഥം  കേരളീയ പൂജാ  ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമാകുന്നു . 

അതൊന്ന് പരിശോധിക്കാം :-

"ആചാര്യ തപസാമ്നയ"
ക്ഷേത്ര അഭിവൃദ്ധിക്കു വേണ്ട അഞ്ചു കാര്യത്തിൽ മുഖ്യമായ ഒന്ന് ആചാര്യൻ അല്ലങ്കിൽ പൂജകൻ തപസ്വി  ആയിരിക്കണമെന്നാണ്.

 പൂജിക്കുന്ന ദേവതയുടെ മന്ത്രം സിദ്ധി ഉണ്ടായിരിക്കണം 

ഇത്തരം പ്രമാണങ്ങളെ പൗരോഹിത്യ വർഗം  തന്ത്ര സമുച്ചയത്തിലെ കുഴിക്കാട്ട് പച്ചയിലും ബോധ പൂർവം തിരുത്തിയിട്ടുണ്ട്  പത്തുരൂ ഗായത്രി പോലും അറിയാത്ത, ചെയ്യാത്ത പൗരോഹിതരാണ്  ഇന്ന് ഭൂരിഭാഗവും. നല്ലൊരു വിഭാഗത്തിന് പൂജയും ഹോമവും അന്യമായി കഴിഞ്ഞു.ശേഷിച്ചവർ പഴയകാല വിസ്‌മൃതിയിൽ പഞ്ചോപചാരം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്ഷേത്രങ്ങളിൽ ചൈതന്യ ലോഭം വന്നു തുടങ്ങി. കാളിയും ശിവനും ദുർഗയും വെറും ബിംബങ്ങൾ മാത്രമായി മാറി. പ്രതികരണ ശേഷി ഇല്ലാത്ത ബിംബങ്ങൾ. ഇനി വർണ്ണവും ജാതിയും ഒന്നാണെന്ന് പറഞ്ഞു പരത്തിയ പൗരോഹിത്യ വർഗം  ഋഗ്‌ വേദത്തിലെ പതിനൊന്നാം മണ്ഡലത്തിലെ പുരുഷ സൂക്തം ഒന്ന് വായിച്ചു അതിന്റെ യഥാർത്ഥ അർത്ഥവും മനസിലാക്കണം.

"മുഖം കിമസ്യ കൗ ബാഹു 
കാ ഊരു പാദ  മുച്യേത 
എന്ന ശ്ലോകം .

വേദത്തിലെ ഋഷിമാർ ആരും തന്നെ ഇന്നത്തെ രീതിയിലുള്ള ജാതി ബ്രമ്ഹണർ ആയിരുന്നില്ല .. സൂതപുത്രനും വേടന്റെ മകനും രാജാവിന്റെ മകനുമൊക്കെ  യായിരുന്നു ... വേദം പകുത്ത വ്യാസനും മുക്കുവനായിരുന്നു .
അതു കൊണ്ട് മനസ്സിലാക്കുക   അറിവു കൊണ്ട് മാത്രമേ ബ്രാഹ്മണ്യം നേടാൻ കഴിയൂ .

അത് കൊണ്ട് സനാതന ധർമം എന്ന പവിത്രമായ ഭാരതീയ സംസ്കൃതിയെ നശിപ്പിക്കരുത് . വേദ മന്ത്രങ്ങളും താന്ത്രികാരാധനകളും ഓരോ ഹിന്ദു ഭവനങ്ങളിലും നടക്കട്ടെ ! അറിവിനെ ഈശ്വരനായി ആരാധിച്ച ലോകത്തെ ഒരു സമൂഹമായിരുന്നുനമ്മൾഹിന്ദുക്കൾ.സപ്ത മഹാ ഭൂ ഖണ്ഡത്തിലെ ജംബു ദ്വീപത്തിലെ ഈ പുണ്യ ഭൂമിയിലെ മഹാ ഋഷി വര്യന്മാരുടെ പിൻതലമുറക്കാരാണ് നമ്മൾ. ആ നമ്മൾ അജ്ഞതയെ തേടി പോയി പൈതൃകം നശിപ്പിക്കരുത് 
അങ്ങനെ ഉണരട്ടെ നമ്മുടെ ഭാരതം .

"കർമ്മണ്യേവധികാരസ്തേ   
  മാ  ഫലേഷു കദാചന   
  മാ കർമഫലഹേതുർ   
 ഭുർമാ തേ സംഗോസ്ത്വകർമ്മണി."                                                                       
        

1 comment:

  1. ആദ്യമേ തന്നെ നാലുവേദങ്ങൾ ഉണ്ടായിരുന്നു ,പിന്നെ എങ്ങനെ വേദം നാലായി പകുക്കും.

    ReplyDelete