ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2019

ശ്രീരാമനും പരശുരാമനും

ശ്രീരാമനും പരശുരാമനും

സീതാകല്യാണശേഷം ദശരഥനും ശ്രീരാമനും കൂട്ടരും മിഥിലയില്‍ നിന്നും അയോധ്യയിലേക്കുള്ള യാത്രാമധ്യേ ക്രൂരഭാവത്തില്‍ വഴിതടഞ്ഞു വന്ന പരശുരാമനെ കണ്ടു. ക്ഷത്രിയന്തകനായ സാക്ഷാല്‍ പരശുരാമന്‍. അദേഹത്തിന്‍റെ തോളില്‍ പരശുവും(മഴു), കൈയില്‍ കേള്‍വികേട്ട ഒരു വില്ലും കാണപെട്ടു. ഏവരും ഭയന്ന് വിറച്ചു. ഋഷിമാര്‍ വസിഷ്ഠനെ മുന്നില്‍ നിര്‍ത്തി കൊണ്ട് പരശുരാമന്‍റെ അടുത്തെത്തി. അവര്‍ അതിഥിയായ പരശുരാമനു അര്‍ഘ്യം നല്‍കി, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. എന്നിട്ട് രാമന്‍റെ അരികിലെത്തി പറഞ്ഞു.” അങ്ങയെ പറ്റി കുറെ കേട്ടിരിക്കുന്നു. അങ്ങയുടെ മിഥിലസന്ദര്‍ശനവും മഹേശ്വരചാപഭഞ്ജനവും എല്ലാം അറിഞ്ഞിരിക്കുന്നു. അങ്ങയുടെ ശൗര്യം എത്രയുണ്ടെന്നറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട് അതുകൊണ്ട് അങ്ങയെ പരീക്ഷിക്കുവാന്‍ ഞാന്‍ ഒരു ചാപം കൊണ്ട് വന്നിട്ടുണ്ട്.” കൈയിലിരിക്കുന്ന ചാപമുയര്‍ത്തികൊണ്ട് പരശുരാമന്‍ തുടര്‍ന്നു.

“ഈ ചാപം എന്‍റെ പിതാവ് ജമദഗ്നിയുടേതാണ് ഇത് തൊട്ടുനോക്കാന്‍പോലും സകലരും ഭയന്നു. എന്‍റെ പിതാവിന്‍റെ ഘാതകരടങ്ങുന്ന ക്ഷത്രീയകുലങ്ങളെ മൊത്തം ഈ ചപത്താല്‍ ആണ് ഞാന്‍ വക വരുത്തിയത്. താങ്കള്‍ക്ക് ശൗര്യമുണ്ടെങ്കില്‍ യഥാര്‍ത്ഥ ക്ഷത്രിയനാണെങ്കില്‍ ഈ ചാപം കുലച്ച് ഞാണ്‍ കെട്ടുക.”

കോപിഷ്ഠനായ പരശുരാമന്‍ തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നത് വരെ രാമന്‍ നിശബ്ദനായി നിന്നു.

എന്നിട്ട് പറഞ്ഞു “ഹേ ഭാര്‍ഗവാ അങ്ങുപറഞ്ഞത് ഞാന്‍ കേട്ടു. ഈ പോര്‍വിളി ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ ഒരു ബലഹീനനായവനാണെന്ന് അങ്ങു കരുതുന്നുണ്ടെങ്കില്‍ അതെത്രയെന്നു ഞാന്‍ അങ്ങേക്ക് കാണിച്ചു തരാം.”

രാമന്‍ കൈനീട്ടി ആ ചാപം വാങ്ങിച്ചു. അതില്‍ നിഷ്പ്രയാസം ഞാണ്‍ കെട്ടി ശരംതൊടുത്തു, രാമന്‍ തൊടുത്ത ശരം ഇരയെ ഹനിക്കാതെ തിരികെ വരുന്നത് പതിവില്ല. ആയതിനാല്‍ ശ്രീരാമന്‍റെ ബലഗുണമഹിമ മനസിലാക്കിയ ഭാര്‍ഗവന്‍ തന്‍റെ തപോധനം ശ്രീരാമന് നല്‍കി. മഹേന്ദ്രപാര്‍വതത്തിലേക്ക് മടങ്ങി. കോപമടങ്ങിയ ശ്രീരാമന്‍ ആ ചാപം (വൈഷ്ണവചാപം) സമുദ്രദേവനായ വരുണനു നല്‍കി.

No comments:

Post a Comment