ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2019

മാവേലി നാടു വാണീടും കാലം

മാവേലി നാടു വാണീടും കാലം

ഓര്‍ക്കാന്‍ ആകുന്നുണ്ടോ ആ പാട്ട് “മാവേലി നാടു വാണീടും കാലം…”? പുതു തലമുറയിലെ എത്ര പേര്‍ക്കറിയാം ഓണം എന്നാല്‍ എന്താണെന്നു? എത്ര പേര്‍ക്കു അറിയാം തുമ്പ പൂവെന്നാല്‍? കാക്ക പൂവും, പിച്ചിയും, തെച്ചിയും ചെമ്പരത്തിയും തുമ്പയും മുക്കുറ്റിയും കൊങ്ങിണിയും അരിപ്പൂവുമൊക്കെ ഇന്നും പൂക്കുന്നുണ്ടാവുമോ? മാവേലിയുടെ നാടിനെ പറ്റി ഒരു നാലാം ക്ലാസ്സുകാരന്‍റെ മനസോടെ ഒരുമിച്ചു പാടി ഈ ഓണത്തെ  നന്മയോടെ വരവേല്‍ക്കാം.. കൂട്ടുകാർക്കായി ഈ ഗദ്യം സമർപ്പിക്കുന്നു ..

“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്താങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവും ഇല്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളം പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനുമില്ല
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ “

പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934 - ലെ തന്റെ പദ്യകൃതികളില് സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത് . ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. കൂട്ടുകാർക്കായി ഈ പൂർണ്ണ രൂപ ഗദ്യം സമർപ്പിക്കുന്നു ..

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള് മറ്റൊന്നുമില്ല
ചോറുകള്വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാള്വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല
മൂലധനത്തിന് ഞെരുക്കലില്ല
ആവതവരവര് ചെയ്തു നാട്ടില്
ഭൂതി വളര്ത്താന് ജനം ശ്രമിച്ചു
വിദ്യ പഠിക്കാന് വഴിയേവര്ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്
ആലയം സ്ഥാപിച്ചിതന്നു മര്ത്ത്യര്
സൗഗതരേവം പരിഷ്കൃതരായ്
സര്വ്വം ജയിച്ചു ഭരിച്ചുപോന്നാര്
ബ്രാഹ്മണര്ക്കീര്ഷ്യ വളര്ന്നുവന്നീ
ഭൂതി കെടുക്കാനവര് തുനിഞ്ഞു
കൗശലമാര്ന്നൊരു വാമനനെ
വിട്ടു ചതിച്ചവര് മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ
ശീര്ഷം ചവിട്ടിയാ യാചകനും .
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്മ്മം സ്ഥലം പിടിച്ചു .
ദല്ലാല്മതങ്ങള് നിറഞ്ഞു കഷ്ടം !
കൊല്ലുന്ന ക്രൂരമതവുമെത്തി
വര്ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മര്ത്ത്യനെ മര്ത്ത്യനശുദ്ധനാക്കു-
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്ക്കേറി
തന്നില് ബലിഷ്ഠന്റെ കാലുതാങ്ങും
സ്നേഹവും നാണവും കെട്ട രീതി
മാനവര്ക്കേകമാം ധര്മ്മമായി .
സാധുജനത്തിന് വിയര്പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര് വീര്ത്തു
നന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്ക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കില്
ഗര്വ്വിഷ്ഠരീ ദുഷ്ടര് നാക്കറുത്തു
സ്ത്രീകളിവര്ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം ! പുറത്തുനിന്നു -
മെത്തിയോര്ക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകള് നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്ത്തുവാന് നമ്മളെല്ലാ -
മൊന്നിച്ചുണരണം കേള്ക്ക നിങ്ങള്
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള് വെടിയണം നന്മ വരാന് .
സത്യവും ധര്മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല് നിര്ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്ശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്
ഊനംവരാതെയിരുന്നുകൊള്ളും.

കര്‍ക്കിടകത്തിന്‍റെ കരിപ്പാടുകള്‍ മഷിതണ്ടുകൊണ്ട് മായിച്ചുകളഞ്ഞു, ചിണുങ്ങി ചിണുങ്ങി ഉദിക്കുന്ന ചിങ്ങ വെയിലിന്‍റെ തിളക്കവുമായി. മനസ്സില്‍ നന്മയുടെ ഒരു നൂറു വസന്തം വിരിയിച്ചുകൊണ്ടു മറ്റൊരു ഓണക്കാലം ഇതാ പടി വാതില്‍ക്കല്‍....

No comments:

Post a Comment