ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 April 2020

ഒരു അഘോരിയുടെ ജീവിത പാത - 05

ഒരു അഘോരിയുടെ ജീവിത പാത - 05

ബാബാകാലുറാം കീനാറാമിനെ കാശിയിലെ ക്രീംകുണ്ഡിലേക്ക് കൂട്ടികൊണ്ടു പോകുകയും ക്രീംകുണ്ഡിൽ എല്ലാ തീർത്ഥങ്ങളും വന്നു ചേരുന്നുവെന്നരഹസ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. കാലുറാം അവിടെ വച്ചാണ് അഘോരമന്ത്രം നൽകി കീനാറാമിനെ ശിഷ്യനായി സ്വീകരിക്കുന്നത്. ശിഷ്യന് ഉപദേശം കൊടുത്തതിൻശേഷം  ബാബാകാലുറാം സമാധിയായി. പിന്നീട്  അഘോരപരമ്പരയുടെ    ഉത്തരദേശത്തെ ഏറ്റവും പ്രസിദ്ധനായ അഘോരസന്യാസിയായി ബാബാകീനാറാം മാറുകയും ചെയ്തു. സിദ്ധപീംഠങ്ങളിൽ പവിത്രമെന്ന് ഇന്നും അഘോരസന്യാസിമാർ കരുതുന്ന സ്ഥലം ക്രീംകുണ്ഡു തന്നെയാണ്. ഇവിടെ അഖണ്ഡമായ ഒരു അഗ്നികുണ്ഡം കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശ്മശാനത്തിൽ നിന്നുള്ള വിറകുകൊള്ളികളാണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിലെ വിഭൂതി അത്യന്തം വിശിഷ്ടമായി കരുതപ്പെടുന്നു.

ബാബാകീനാറാമിൻ്റെ ചരിതം ഇനിയുമുണ്ടെഴുതാനായി. തൻ്റെ ജന്മസ്ഥലമായ രാമഗഢിലെ കിണർ സൃഷ്ടിക്കുന്നതും, (ആ കിണറ്റിലെ 4 ഭാഗത്തു നിന്നും ശേഖരിക്കപ്പെടുന്ന ജലം നാല് തരം രുചികളിലാണ് കാണപ്പെടുന്നത് ).. അങ്ങനെ ധാരാളം അത്ഭുതങ്ങൾ... തൽക്കാലം അദ്ദേഹത്തിൻ്റെ സിദ്ധകഥകൾ നിർത്തുകയാണ്.

അഘോരസിദ്ധനായ ബാബാകീനാറാം തൻ്റെ ആദ്യ ഗുരുവിൻ്റെ ഓർമ്മയ്ക്കായി നാല് വൈഷ്ണവമഠങ്ങൾ മാതഫ്പൂർ, നയീട്ടീഹ്, പരാനാപൂർ, മഹുവാർ എന്നിവിടങ്ങളിൽ സ്ഥാപിച്ചു. രണ്ടാമത്തെ ഗുരുവിൻ്റെ ഓർമ്മയ്ക്കായി കാശിയിലെ ക്രീംകുണ്ഡിലും, രാംഗഢിലും, ദേവലിലും, ഹരിഹർപൂരിലും അഘോര സമ്പ്രദായത്തിൻ്റെ "ഗദ്ദികർ " അഥവാ പീoങ്ങൾ സ്ഥാപിച്ചു. 

രാമഗീത, ഗീതാവലി, ഉച്ചുനീരാം, വിവേകസാരം, രാമരസാൽ എന്നീ അഞ്ച്കൃതികൾ ബാബാ കീനാറാം പുറംലോകത്തിനായി എഴുതി. ഇതിൽ ഒരേഒരു ഗ്രന്ഥത്തിൽ മാത്രമാണ് അഘോരസമ്പ്രദായത്തിനെപ്പറ്റിയും, സാധനയെപ്പറ്റിയുമുള്ള  വിവരണങ്ങൾ കാണുന്നത്.

തൻ്റെ 142 മത്തെ വയസ്സിൽ സമാധി സമയം മുൻകൂട്ടിയറിച്ചുകൊണ്ട്, ശിഷ്യന്മാരേയും, ഭക്തരേയും ബാബാകീനാറാം വിളിച്ചുകൂട്ടുകയും അവരുടെയെല്ലാം മുന്നിൽതന്നെയിരുന്നു കൊണ്ട് സ്വശരീരം ഉപേക്ഷിക്കുകയും ചെയ്തു, ബ്രഹ്മരന്ധ്രം വഴി ഒരു പ്രകാശധാര ആകാശത്തിലെ സിദ്ധഭൂമികയിലേക്ക്  ഉയർന്ന് പോകുന്ന കാഴ്ച അവരെല്ലാം നേരിൽ കാണുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഭൗതികശരീരം ശിഷ്യന്മാർ കാശിയിലെ കീനാറാമമെന്നസ്ഥലത്ത് അടക്കം ചെയ്യുകയും ചെയ്തു. ഇവിടെ ഗർഭഗൃഹത്തിൽ ഒരു കാളീപ്രതിഷ്ഠയുമുണ്ട്.

തുടരും...

No comments:

Post a Comment