ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2016

മനുസ്‌മൃതി

മനുസ്‌മൃതി

    ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ്‌ സ്മൃതികൾ. അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ.  സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നി രുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദു വല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമ വാഴ് ചയുടെ ആധാരം. സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണ മെങ്കിലും വരുമെന്നാണ്‌ കരുതുന്നത്. സ്മൃതി കളിൽ മനുസ്മൃതിയാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യനിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവു കളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധി കാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെ ക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.

“ ശ്രുതിസ്തു വേദോ വിജ്ഞയോ
ധർമ്മശാസ്ത്രം തു വൈസ്മൃതി”
ശ്രുതിയെന്നാൽ വേദമെന്നും സ്മൃതിയെന്നാൽ ധർമ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയിൽ .

    സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ്‌ അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് .

പ്രമുഖ സ്മൃതികൾ
അഗ്നി
അംഗിരസ്സ്
അത്രി
ആപസ്തംഭൻ
ഉസാനത്ത്
ഋഷ്യശൃംഗൻ
കാശ്യപൻ
കടായനൻ
കുതുമി
ഗാർഗ്യൻ
ഗൗതമൻ
യമുന
യാഗലേയ
ജാതുകർണ്ണൻ
ജബാലി
ദക്ഷൻ
ദേവലൻ
നാരദൻ
പരാശരൻ
പരസ്കാരൻ
പിതാമഹൻ
പുലസ്ത്യൻ
വൈതിനാശി
പ്രചേതാസ്
പ്രജാപതി
ബുദ്ധൻ
ബൗദ്ധായനൻ
ഭൃഗു
മനു
മരച്ചി
യമൻ
യാജ്ഞവൽക്യൻ
ലിഖിതൻ
ലൗഗാക്ഷി
വസിസ്ഷ്ഠൻ
വിശ്വാമിത്രൻ
വിഷ്ണുസ്മൃതി
വ്യാസൻ
ശംഖൻ
സതാനപൻ
സത്യായനൻ
സം‌വർത്തൻ
സുമതു
സോമൻ
ഹരിതൻ

നമുക്ക് ഇവിടെ മനുസ്‌മൃതിയെ കുറിച്ച് നോക്കാം.

    ആര്‍ഷ ഭാരതത്തിലെ “ഭരണഘടന” ആയിരു ന്നു മനുസ്മൃതി. ആദിമ മനുഷ്യനായ സ്വയംഭൂ മനു ബ്രഹ്മാവില്‍ നിന്നും ലഭിച്ച നിയമങ്ങള്‍ ഋഷിമാര്‍ ക്ക് പറഞ്ഞു കൊടുക്കുന്നതാണ് മനുസ്മൃതി. പുരാതനഭാരതത്തില്‍ വിധിനിർണയത്തിനു മനുസ് മൃതിയാണ് ഉപയോഗിച്ചത്. ഉദാത്തമായ ആര്‍ഷഭാരത സംസ്കാരത്തില്‍ വിശ്വസിക്കുന്നവര്‍ നിര്‍ ബന്ധമായും ബഹുമാനിക്കേണ്ട ഉജ്ജ്വല നിയമ ഗ്രന്ഥമാണ്‌ മനുസ്മൃതി.

അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജന പ്പെടുത്തിയിരുന്ന മഹത്തായ നിയമഗ്രന്ഥമാണ്‌ മനുസ്മൃതി. ഭൃഗു സംഹിത എന്നും പേരുണ്ട്. ആദിമമനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്ന മനുവിന്റെ പേരിലാണ്‌ മനുസ്മൃതി. അറിയപ്പെടുന്നത്. ഈ സ്മൃതിയിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല് കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം. കേരളത്തിലും ആര്യാധിനിവേശത്തിനു ശേഷം അടുത്ത നൂറ്റാണ്ടു വരെ മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു. ശങ്കരാചാര്യരുടെ ശങ്കരസ്മൃ തികൾ പ്രചാരത്തിലാവും വരെ മനുസ്മൃതിക്കായിരുന്നു പ്രാധാന്യം. ഹൈന്ദവ നിയമങ്ങൾ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കാലികമായ മാറ്റങ്ങള് വരികയും ഇന്ത്യൻ ശിക്ഷാ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തതിനു ശേഷം ഇതിൽ പറയുന്ന ആചാരങ്ങളും ധർമ്മങ്ങളും കർമ്മങ്ങളും വിധിന്യായങ്ങളും ശിക്ഷകളുമൊക്കെ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇക്കാലത്തും പലരും ആചരിക്കുന്നുണ്ട്. ബ്രാഹ്മണാദികളായ നാലു വർണ്ണങ്ങളുടെയും ബ്രഹ്മചര്യാദ്യാശ്രമങ്ങളുടേയും ആചാരങ്ങളും നിയമങ്ങളും സമഗ്രമായി പ്രതി പാദിക്കുന്ന ഇതിൽ പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2,684 ശ്ലോകങ്ങൾ ഉണ്ട്.

മനു മഹർഷിയുടെ ശിഷ്യനായ ഭൃഗു മഹർഷിയുടെ ശിഷ്യന്മാരിലാരാളായിരിക്കണം മനുസ്മൃതിയുടെ രചയിതാവ് എന്നാണ്‌ കരുതുന്നത്. മനുസ്മൃതിയുടെ ആദ്യ അദ്ധ്യായത്തിൽ ഋഷിമാരോടെ മനു ഉപദേശിക്കുന്നതായി എഴുതിയിരിക്കുന്നു "ഭഗവാന് സ്വയംഭൂ തന്നെ മഹത്തായ ഈ ശാസ്ത്രം നിർമ്മിച്ച് എനിക്ക് ഉപദേശിച്ചതാണ്‌, ഞാന് തന്നെ ആദിയിൽ സൃഷ്ടിച്ച മരീചി തുടങ്ങിയ മഹർഷിമാരെ ഞാൻ ഈ ശാസ്ത്രം പഠിപ്പിച്ചു. ഞാന് പഠിപ്പിച്ചിട്ടുള്ള ഭൃഗു ഇനി നിങ്ങൾക്ക് ഉപദേ ശിച്ചു തരും." അപ്പോൾ ഭൃഗു മനുവിനെ സമീപിച്ച ഋഷിമാർക്ക് ഉപദേശിച്ചരൂപത്തിലാണ്‌ മനുസ്മൃതി രചിക്കപ്പെട്ടിരിക്കുന്നത്.
   
ഹിന്ദുമത വിശ്വാസ പ്രകാരം പത്തു പ്രജാപതി കളിലൊരാളാണ് ഭൃഗിമഹർഷി. സൃഷ്ടികർമ്മത്തി നായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ എന്നറിയപ്പെട്ടത്. അസുരഗുരുവായ ശുക്രാചാര്യ രുടെ പിതാവാണ് ഭൃഗുമുനി.

സതിദേവിയുടെ ജീവത്യാഗത്തിനു കാരണമായ ദക്ഷയാഗം നടത്തിയത് പ്രധാന പുരോഹിതനായ ഭൃഗുമുനിയുടെ നേതൃത്വത്തിലാണ്. സതിദേവിയു ടെ ജീവത്യാഗം കണ്ട് കോപിഷ്ഠരായ ദേവിയുടെ കൂടെപ്പോയ ശിവഗണങ്ങളെ യാഗശാലയിൽ നിന്നും ഓടിക്കാൻ ഭൃഗുമഹർഷിയാണ് യോഗാഗ്നിയി ൽ നിന്നും ഋഭു എന്ന സത്വത്തെ സൃഷ്ടിച്ചത്. ആയിരം കൈകളും മൂന്നുകണ്ണുകളും ഭീകര ദംഷ്ട്രകളും ഉള്ള ഒരു ഭീകര സത്വമായിരുന്നു അത്.

വീരഭദ്രന്റേയും ഭദ്രകാളിയുടെയും നേതൃത്വത്തിൽ എത്തിയ ഭൂതഗണങ്ങൾ ഭീകരസത്വത്തെ നശിപ്പിക്കുകയും ഭൃഗു മഹർഷിയെ ഉപദ്രവിക്കുകയും ചെയ്തു. മണിമാൻ എന്ന ശിവഭൃത്യൻ ഭൃഗുവിനെ യാഗശാലയിലെ ഒരു തൂണിൽ ബന്ധിച്ചു. വീരഭദ്രൻ ഭൃഗുവിന്റെ മീശയും താടിരോമങ്ങളും ബലമായി പറിച്ചെടുത്തുവെന്നും ദേവിഭാഗവതം പറയുന്നു.

മനു സ്‌മൃതിയിൽ ഭാരതീയ ജനതയുടെ മൂല പ്രമാണമായ ചതുർ‍വേദങ്ങളിൽ പലഭാഗങ്ങളിലാ യി മാനവസമൂഹം അനുഷ്ഠിക്കേണ്ട ആചാരങ്ങളും നിയമങ്ങളും അങ്ങിങ്ങായി പ്രസ്താവിച്ചിട്ടുണ്ട്. അതതുശാഖയിലെ ആചാര്യന്മാർ അവയെല്ലാം ആസ്പദമാക്കി ശ്രൗതസൂത്രങ്ങൾ, ഗൃഹ്യസൂ ത്രങ്ങൾ, ധർമ്മസൂത്രങ്ങൾ എന്നീ വിഭാഗങ്ങൾ ഉള്ള കല്പസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ വേദസമൂഹത്തിന് പറയത്തക്ക ഭീഷണികൾ ഇല്ലാതിരുന്നതിനാൽ ഇത്തരത്തിൽ ഒരു നിയമ സംഹിതകളുടെ ആവശ്യം പ്രബലമായിരുന്നില്ല എന്നും പിൽക്കാലത്ത് മറ്റുമതങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനായി ഗൃഹ്യസൂത്രങ്ങള്ളീലും ധർമസൂത്രങ്ങളിലുമ്മുള്ള വിഷയങ്ങൾ ക്രമപ്പെടുത്തി, വിശദീകരിച്ച് എഴുതപ്പെട്ടതാണിത്. കൃഷ്ണയ്യജുർ‍വേദത്തിൻറെ മൈത്രായണശാഖയൂടെ ഉപശാഖയായ “മാനവാചരണ'ത്തിന്റെ സൂത്ര ഗ്രന്ഥമായ മാനവഗൃഹ്യ-ധർമ്മസൂത്രങ്ങളെ ക്രമപ്പെടുത്തി ക്രോഡീകരിച്ച് ശ്ലോകരൂപത്തിൽ രചിച്ചതാണ്‌ എന്നാണ്‌ മാക്സ് മുള്ളർ, വെസ്റ്റ്, ബ്യൂളർ, ജോഷി എന്നിവരെപ്പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുവിന്റെ പരമ്പരയിലെ ഭൃഗുമഹർഷിയുടെ ശിഷ്യരിൽ ആരോ രചിച്ചതാണ്‌ ഇത് എന്നാണ്‌ കരുതുന്നത്.

മനുസ്മൃതിയിലെ പല പദ്യങ്ങളും മഹാഭാരതത്തില് ഉദ്ധരിച്ചിട്ടുള്ളതിനാൽ മഹാഭാരതം എഴുതപ്പട്ട കാലത്തിനും മുന്പാണ്‌ മനുസ്മൃതി എന്ന് ചിലർ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് തെറ്റാണ്‌ എന്നാണ് പണ്ഡിതമതം. മനുസ്മൃതിക്ക് അവലംബമായിട്ടുള്ള മാനവധർമ്മസൂത്രത്തിലെ വരികളാണ്‌ മഹാഭാരതത്തിൽ കാണപ്പെടുന്നത് എന്നും മഹാഭാരതത്തിലുള്ള ഉദ്ധരിച്ചിട്ടുളള പല പദ്യങ്ങളും ഇന്നത്തെ മനുസ്മൃതിയിൽ ഇല്ല എന്നതും മഹാഭാരതകാലത്തിനു ശേഷമായിരിക്കാം മനുസ്മൃതി ക്രോഡീകരിക്കപ്പെട്ടത് എന്ന ഗവേഷകന്മാർ തെളിയിക്കുന്നു. കൂടതെ പഴയ ധർമ്മസൂത്രങ്ങളിലൊന്നും ലേഖനവിദ്യ (എഴുത്ത്) യെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിലും ഈ സ്മൃതിയിൽ വ്യവഹാരാദ്ധ്യായത്തിൽ നിർബന്ധിച്ചെഴുതിയ രേഖയെക്കുറിച്ചും രാജകീയ ശാസനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നതിനാൽ ഇതിന്‌ അതിപ്രാചീനത്വം കല്പിക്കാനാവില്ലെങ്കിലും ചില ചരിത്ര കാരന്മാർ കരുതുന്നപോലെ ക്രിസ്തുവിന്‌ മുന്പ് രണ്ടാം നൂറ്റാണ്ടിലെങ്കിലും എഴുതപ്പെട്ടിരിക്കാമെന്നാണ്‌ കരുതുന്നത്.

മനുസമൃതിയിലെ അദ്ധ്യായങൾ

ഒന്നാം അദ്ധ്യായത്തിൽ സ്മൃതിയുടെ ഉത്ഭവത്തേയും ലോക സൃഷ്ടിയേയും മറ്റും വിവരിച്ചിരിക്കുന്നു.,

രണ്ടാമത്തേതിൽ ഇന്ദ്രിയങ്ങളെയും ഇന്ത്രിയജയത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും പറ്റി പ്രതിപാദിക്കുന്നു. അതോടൊപ്പം ബ്രാഹ്മണ കർമ്മങ്ങൾ പ്രത്യേകം പരാമർശിക്കുന്നു.

മൂന്നാം ആദ്ധ്യായത്തിൽ അദ്ധ്യയനത്തിന് ശേഷം ഗൃഹസ്ഥാശ്രമകാലത്ത് അനുഷ്ടിക്കേണ്ട കർത്തവ്യങ്ങൾ അറിയിക്കുന്നു. വിവാഹകാര്യങ്ങൾ.സ്ത്രീസമ്രക്ഷണം,സന്താനപാലനം,ഗൃഹധർമ്മം തുടങ്ങിയവയെല്ലാം വിശദമാക്കുന്നു.

നാലാം അദ്ധ്യായത്തിൽ ബ്രാഹ്മണന്റെ കർത്തവ്യങ്ങൾ പൊതുവെ വിശദീകരിക്കുന്നു.

അഞ്ചിൽ ശുദ്ധാഹാരം, നിഷിദ്ധാഹാരം, ശുചിത്വം, അശുചിത്വം, സ്ത്രീകളുടെ ചുമതലകൾ തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നു.

ആറാം അദ്ധ്യായത്തിൽ വാനപ്രസ്ഥൻറേയും സന്യാസിയുടേയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

ഏഴിൽ രാജാവിന്റെയും മന്ത്രിയുടെയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

എട്ടിൽ നീതിന്യായ പരിപാലനം, അതിന് വേണ്ട നിയമങ്ങൾ, വ്യവഹാരരീതി, അവകാശത്തർക്കം, അതിർത്തിതർക്കം, അടിപിടി, മോഷണം, വ്യഭിചാരം എന്നിവയൊക്കെയുള്ള കോടതികാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നു.

ഒമ്പതാം അദ്ധ്യായത്തിൽ ഭാര്യാഭർത്ത്യു കർത്തവ്യ ങ്ങൾ, അവകാശം, ഭാഗം വയ്പ്പ്, അതിൽ രാജധർമ്മങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പത്തിൽ ആപത്ത്ധർമ്മങ്ങൾ, ജാതിധർമ്മങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.

പതിനൊന്നിൽ  തപസ്സ്, വ്രതാനുഷ്ടാനങ്ങൾ, യജ്ഞങ്ങൾ, ദക്ഷിണ, കുറ്റങ്ങളുടെ ഉചിത ശിക്ഷാക്രമം എല്ലാം പ്രതിപാദിക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിൽ പുനജ്ജന്മ സിദ്ധാന്തങ്ങൾ, മോക്ഷം, ആത്മജ്ഞാനം എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുന്നു.

നിരൂപണം
മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യ ങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടു ള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീ ഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കു ന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നു വെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭാരതത്തില്‍ നിരവധി സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാമാണികമായി ഗണിച്ചുപോരുന്നത് മനുസ്മൃതി തന്നെയാണ്. സ്വയംഭൂമനുവാണ് ആദ്യ മനുസ്മൃതിയുടെ കര്‍ത്താവ്. മാനവധര്‍മ്മശാസ്ത്രം, ഭൃഗു സംഹിത, മാനവസംഹിത, മനുസ്മൃതി എന്നൊക്കെ ഈ സ്മൃതിക്ക് പേരുണ്ട്. വിധിക്കുകയും ആ വിധി നടപ്പിലാക്കുകയും ചെയ്യുക എന്ന സാമൂഹ്യ മായ ഒരു നീതിശാസ്ത്രത്തിന്റെ കെട്ടില്‍പ്പെടുന്ന ഒന്നാണ് മനുസ്മൃതി എന്നുപറയാം. വര്‍ണാശ്രമ ധര്‍മ്മങ്ങള്‍, വ്യക്തി-സമുദായം എന്നിവ തമ്മിലും ഒറ്റയ്ക്കുമുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദി ത്തങ്ങള്‍, രാജ്യഭരണം, ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മനുസ്മൃതിയുടെ വിശാലമായ പരിധിയില്‍ വന്നുചേരുന്നു. ഭൗതികവും ആദ്ധ്യത്മികവുമായ വിചാരധാരകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണ മെന്നതാണ് ഭാരതീയമായ തത്ത്വദര്‍ശനം. ആ ദര്‍ശനത്തിനെ സഫലീകരിക്കുന്നതിന് ഉതകുന്ന നിരവധി ഉപദേശങ്ങളുടെ സമൂഹമാണ് മനുവിന്റെ സ്മൃതി എന്നുപറയാം. ഈ വിചിത്രമായ ധര്‍മ്മ മാര്‍ഗ്ഗം വേദാനുകൂലമായ മാനവധര്‍മ്മശാസ്ത്രമാണ്.

(1)ഭാരതീയ സംസ്‌കൃതിയുടെ ആദിമൂലം വേദങ്ങ ളാണ്. മനു തന്നെ വേദമാണ് ധര്‍മ്മത്തിന്റെ വേരെന്ന് പറഞ്ഞിട്ടുണ്ട്. ധര്‍മ്മത്തെക്കുറിച്ച് അറിയാന്‍ അതിയായ ആഗ്രഹമുള്ളവര്‍ക്കുള്ള പരമപ്രമാണവും വേദം തന്നെയാണ്. അത് ആരെങ്കിലും എഴുതിയുണ്ടാക്കിയതല്ല. അനാദിയായ ഈശ്വരനില്‍ നിന്ന് നിശ്വസിതമായതാണ്. അതിനാല്‍ അപൗരുഷേയമെന്നാണ് അതിന് പേര്. അതുകൊണ്ടുതന്നെ വേദങ്ങളെ അപമാനിക്കുന്നവരെ നാസ്തികരെന്നാണ് മനു വിളിച്ചിരിക്കുന്നത്.

(2)മനു തന്റെ കാലത്തെ മഹാനായ ഒരു തത്ത്വദ്രഷ്ടാവും ധര്‍മ്മ മര്‍മ്മജ്ഞനുമായ ഒരു ഋഷിയായിരുന്നു. അതുമാത്രമല്ല നീതിനിപുണനായ ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. അതിന് സമകാലീനരായ ഋഷിപ്രവരര്‍ തങ്ങളുടെ സംശയനിവൃത്തിപോലും നടത്തിയത് ഈ ഋഷിരാജനെ സമീപിച്ചിട്ടായിരുന്നു. ധര്‍മ്മനിര്‍ണയത്തിന് അധികാരിയാരാണ് ? സമ്പൂര്‍ണ ബ്രഹ്മചര്യത്തോടുകൂടി സാംഗോപാംഗം വേദങ്ങള്‍ പഠിച്ചവരും മന്ത്രാര്‍ത്ഥം പ്രത്യക്ഷമാക്കിയവരുമായ യോഗികള്‍ക്കു മാത്രമേ അതിന് അധികാരമുള്ളു. ഇക്കാര്യം മനുസ്മൃതിയുടെ തുടക്കത്തില്‍ത്തന്നെ വ്യക്തമായി പറയുന്നുണ്ട്. ‘ഹേ ഭഗവന്‍ ധര്‍മ്മങ്ങളെ വഴിപോലെ ഞങ്ങള്‍ക്ക് പറഞ്ഞുതരണേ’ എന്നാണ് ഒരു പ്രാര്‍ത്ഥന.

(3)മനുസ്മൃതിയെക്കുറിച്ച് പ്രാചീന വൈദിക ഗ്രന്ഥങ്ങളില്‍ വാനോളം പുകഴ്ത്തുന്നതു കാണുമ്പോള്‍ അക്കാലത്ത് അതിന് നല്‍കിയ പ്രാധാന്യം നമുക്ക് വ്യക്തമാകും.

(4)മനു പറഞ്ഞിട്ടുള്ളതെല്ലാം മനുഷ്യന് ഔഷധതുല്യമാണെന്ന് താണ്ഡ്യ ബ്രാഹ്മണത്തില്‍ പറയുന്നു. ഈ പ്രസ്താവം വെളിച്ചം വീശുന്നത് ബ്രാഹ്മണഗ്രന്ഥങ്ങളുടെ കാലഘട്ടത്തില്‍ മനുസ്മൃതി ഒരു പ്രാമാണിക ഗ്രന്ഥമാണെന്നതിലേക്കാണ്.

(5)നിരുക്തത്തില്‍ മക്കളുടെ സ്വത്തിനേക്കുറിച്ചുള്ള പ്രസ്താവന കാണാം. അച്ഛന്റെ സ്വത്തില്‍ മകനും മകള്‍ക്കും തുല്യ അവകാശമുണ്ടെന്നാണ് പ്രസ്താവന. ഇതേകാര്യം നമുക്ക് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതുകാണാം.
പുത്രന്‍ തനിയ്ക്കു തുല്യനായിരിക്കുന്നതുപോലെ പുത്രി പുത്രന് തുല്യയാണ്. അങ്ങനെ സ്വാത്മ തുല്യയായ മകളുള്ളപ്പോള്‍ അപുത്രനായ പിതാവിന്റെ സ്വത്ത് എങ്ങനെ മറ്റൊരുവന് അവകാശപ്പെടാന്‍ കഴിയും.

(6)“മാതാവുമരിച്ചാല്‍ സഗര്‍ഭ്യരായ സഹോദരന്‍മാരും അവിവാഹിതകളായ സഗര്‍ഭ്യസോദരിമാരും അമ്മയുടെ ധനം സമമായി വീതിച്ചെടുക്കണം”

(7)വാല്മീകിരാമായണത്തില്‍ ബാലി സുഗ്രീവയുദ്ധവേളയില്‍ ശ്രീരാമന്റെ ഒളിയമ്പ് പലപ്പോഴും ഏറെ വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അവിടെ ഒളിയമ്പിലൂടെ ബാലിയെ കൊന്നതിനു ന്യായീകരണം നല്‍കുന്നത് മനുവിനെ ഉദ്ധരിച്ചാണ്. കിഷ്‌കിന്ധാകാണ്ഡത്തില്‍ ഇക്കാര്യം വിശദമാക്കുന്നത് നമുക്ക് കാണാം.

(8) ഈ ഉദ്ധ്യതമായ ശ്ലോകങ്ങള്‍ അല്‍പം വ്യത്യാസത്തോടെ മനുസ്മൃതിയുടെ എട്ടാം അധ്യായത്തില്‍ 316 ഉം 318 ഉം ശ്ലോകങ്ങളില്‍ നമുക്ക് കാണാം.
(9)മനുവിനെ പ്രാമാണിക സ്മൃതികാരനായി മഹാഭാരതത്തില്‍ പലയിടങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.

(10)ബൗദ്ധമഹാകവിയായ അശ്വഘോഷന്‍ കനിഷ്‌ക്കചക്രവര്‍ത്തിയുടെ സമകാലീനനായിരുന്നു. അദ്ദേഹം തന്റെ വജ്രകോപനിഷദ് എന്ന കൃതിയില്‍ തന്റെ പക്ഷം സമര്‍ത്ഥിക്കാനായി മനുസ്മൃതിയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതു കാണാം.

(11)വിശ്വരൂപനെന്ന മഹാപണ്ഡിതന്‍ തന്റെ യജുര്‍വേദ ഭാഷ്യത്തില്‍ യാജ്ഞവല്ക്യസ്മൃതി ഭാഷ്യത്തിലും മനുസ്മൃതിയില്‍ നിന്നും അനേകം ശ്ലോകങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതുകാണാം.

(12)ശ്രീ ശങ്കരാചാര്യ ഭഗവദ്പാദരാകട്ടെ തന്റെ വേദാന്ത സൂത്രഭാഷ്യത്തില്‍ മനുസ്മൃതിയില്‍ നിന്ന് ഉദ്ധരിച്ചതുകാണാം.

(13)ജൈമിനിയുടെ പൂര്‍വ്വമീമാംസ സൂത്രങ്ങള്‍ക്ക് ഭാഷ്യം എഴുതിയ ശബര സ്വാമിയും തന്റെ കൃതികളില്‍ മനുസ്മൃതിയില്‍ നിന്ന് നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.

(14)ഗൗതമന്‍, വസിഷ്ഠന്‍, ആപസ്തംബന്‍, ആശ്വലായനന്‍, ജൈമിനി, ബൗധായനന്‍ തുടങ്ങിയവരുടെ സൂത്രഗ്രന്ഥങ്ങളില്‍ മനുവിനെ ഏറെ ബഹുമാനത്തോടെയാണ് വിവരിച്ചുകാണുന്നത്.

(15)ആചാര്യകൗടില്യന്‍ തന്റെ വിഖ്യാതമായ അര്‍ത്ഥ ശാസ്ത്രത്തിന്റെ നല്ലൊരു ഭാഗവും മനുസ്മൃതിയുടെ സഹായത്തോടെയാണ് രചിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ മനുവിന്റെ അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്.

(16)ഒരു പക്ഷേ ഏറ്റവുമധികം ഭാഷ്യങ്ങൾ ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളിലൊന്ന് മനുസ്മൃതിയായിരിക്കണം എന്നു തോന്നുന്നു.

(17)ഭാരത ഭരണഘടനയില്‍ ഹിന്ദുകോഡ്ബില്ലിന്റെ അടിസ്ഥാനവും മനുസ്മൃതി തന്നെയാണ്.

(18)നാലുപേരെയാണ് പൊതുവേ മനുസ്മൃതിയുടെ കര്‍ത്താക്കളായി പരിഗണിച്ചുവരാറുള്ളത്. സ്വയംഭുവമനു, വൈസ്വതമനു, ഭൃഗുമഹര്‍ഷി, ബ്രഹ്മാവ് എന്നിങ്ങനെ. സ്വയംഭുവമനുവിനേയാണ് ഭൂരിപക്ഷവും മനുസ്മൃതിയുടെ മൂലകര്‍ത്താവായി പരിഗണിച്ചുവരുന്നത്. മനുസ്മൃതിയില്‍ തന്നെ സ്വയംഭുവമനുവിന്റെ പേര് ആറു സ്ഥലങ്ങളില്‍ പ്രസ്താവിച്ചുകാണുന്നുണ്ട്. അതില്‍ പ്രധാനമായ മൂന്നിടങ്ങള്‍ താഴെ പറയുന്നതാണ്.
1. ബ്രഹ്മപുത്രനായ മനു ഈ ശാസ്ത്രം രചിച്ചു
(മനു 1.102)
2. സന്യാസികളുടെ പാത്രങ്ങള്‍ ചുരയ്ക്ക, മരം, മണ്ണ്, ചൂരല്‍പ്പാളി എന്നിവകൊണ്ട് നിര്‍മിച്ചതായിരിക്കണമെന്നാണ് സ്വയംഭൂവമനു പറഞ്ഞിരിക്കുന്നത് (മനു 6.54)
3. സ്വയംഭുവമനു ക്ഷത്രിയ വൈശ്യശൂദ്രരുടെ കാര്യത്തില്‍ പത്തുദണ്ഡസ്ഥാനങ്ങള്‍ പറഞ്ഞിരിക്കുന്നു. (മനു 8.12)

(19)യഥാര്‍ത്ഥത്തില്‍ ഒരു പ്രഭാഷണശൈലിയില്‍ രചിക്കപ്പെട്ട കൃതിയാണ് മനുസ്മൃതിയെന്നുപറയാം. സ്വയംഭുവ മനുവിന്റെ പുത്രനും ശിഷ്യനുമായ ഭൃഗുമഹര്‍ഷി ഇതൊരു ഗ്രന്ഥരൂപത്തില്‍ എഡിറ്റുചെയ്തുവെന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഇക്കാര്യം മനുസ്മൃതിയുടെ തുടക്കത്തിലെ നാലുശ്ലോകങ്ങളില്‍ വിവരിച്ചുകാണുന്നുമുണ്ട്. കൂടാതെ നാലാമത്തെ ശ്ലോകത്തിലെ പ്രസ്താവം ഭാഷണ ശൈലിയില്‍ ഉപദേശ രൂപേണ സ്മൃതി ഉപദേശിച്ചുവെന്ന കാഴ്ച്ചപ്പാടിനെ കൂടുതല്‍ രൂഡമൂലമാക്കുകയാണ് ചെയ്യുന്നത്. ആ പ്രസ്താവം കാണുക.
“മഹാത്മാക്കളായ ആ മഹര്‍ഷിമാര്‍ ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ ചോദിച്ചപ്പോള്‍ തത്ത്വദര്‍ശനത്തില്‍ അതീവ സാമര്‍ത്ഥ്യമുള്ള മനു അവരെ ഉപചരിച്ചശേഷം “കേട്ടുകൊള്ളു” വെന്ന് പറഞ്ഞു”

(20)ഭാരതത്തിലെ പൗരാണിക ചരിത്രകാരന്‍മാര്‍ സ്വയംഭുവമനുവിന്റെ രാജധാനിയായി പരിഗണിച്ചിട്ടുള്ളത് ബ്രഹ്മാവര്‍ത്തദേശത്തിലെ ബര്‍ഹിഷ്മതി നഗരമാണ്. ഈ പ്രദേശം സദാചാരബോധവും ധാര്‍മ്മികതയുമുള്ള സ്ഥലമാണെന്ന് മനു തന്നെ സ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്. ആ വിശദീകരണം ഇങ്ങനെ പോകുന്നു.
“സരസ്വതി, ദൃഷദ്വതി എന്ന പ്രശസ്തങ്ങളായ രണ്ടുനദികളുടെ മധ്യത്തിലുള്ള ദേവനിര്‍മിതമായ ദേശത്തിന് ബ്രഹ്മാവര്‍ത്തമെന്ന് പറയുന്നു.”

(21)“ആ ബ്രഹ്മാവര്‍ത്തത്തിലെ പൂജ്യരായ ബ്രാഹ്മണര്‍ തുടങ്ങിയ വര്‍ണങ്ങളുടേയും അന്തരാളജാതികളുടേയും പാരമ്പര്യക്രമാഗതമായ ആചാരമാണ് ഇപ്പോള്‍ സദാചാരമെന്നുപറയുന്നത്.”

(22) “കുരുക്ഷേത്രം, മത്സ്യദേശം, പാഞ്ചാലം (കന്യാകുബ്ജദേശം) ശൂരസേനം (മഥുര) ഇവ ഉള്‍പ്പെടുന്ന ബ്രഹ്മര്‍ഷി ദേശം ബ്രഹ്മാവര്‍ത്തത്തിനടുത്താണ്”
“ബ്രഹ്മാവര്‍ത്ത ബ്രഹ്മാര്‍ഷദേശജാതനായ ബ്രാഹ്മണന്റെയടുത്ത് നിന്ന് ഭൂമിയില്‍ സകല മനുഷ്യരും തങ്ങളുടെ ധര്‍മത്തെ പഠിക്കേണ്ടതാണ് ”
അപ്പോള്‍ ഇവിടെ വെച്ചുതെന്നയാണ് മനുസ്മൃതിയുടെ രൂപരേഖ ഉണ്ടായതെന്ന് നമുക്ക് ഊഹിക്കാം. എന്നുമാത്രമല്ല സ്വയംഭുവമനു തന്നെയാണ് ഇതിന്റെ ആദ്യപ്രോക്താവെന്നും മനസ്സിലാക്കാം. ബ്രാഹ്മണങ്ങള്‍, തൈത്തീരിയ സംഹിത, മഹാഭാരതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്ന മനുവും സ്വയംഭുവമനു തന്നെയാണെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ലതാനും.

(23)മഹാഭാരതത്തില്‍ ദുഷ്യന്തന്റേയും ശകുന്തളയുടേയും വിവാഹത്തെ സംബന്ധിച്ച് വിവരിക്കുന്നിടത്ത് സ്വായംഭുവ മനുവാണ് എട്ടുതരത്തിലുള്ള വിവാഹങ്ങളെക്കുറിച്ച് പറയുന്നതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ എട്ടുതരത്തിലുള്ള വിവാഹങ്ങളെക്കുറിച്ചും ആദ്യം വിവരിക്കുന്ന കൃതി മനുസ്മതിയാണുതാനും.

(24)ചിലര്‍ വൈവസ്വത മനുവാണ് മനുസ്മൃതിയുടെ കര്‍ത്താവെന്ന് അഭിപ്രായപ്പെടാറുണ്ട്. ഇവിടെ ഒരു കാര്യം നമുക്ക് പരിഗണിക്കേണ്ടതുണ്ട്. സ്വയംഭുവ മനു സൃഷ്ടിയിലെ ആദ്യരാജാവാണെന്ന് പുരാണേതിഹാസങ്ങളില്‍ പറയുന്നുണ്ട്. വൈവസ്വതമനുവിനേക്കുറിച്ച് പറയുന്നതാകട്ടെ പ്രളയാനന്തര സമൂഹത്തിന്റെ രാജാവെന്ന രീതിയിലാണ്. വൈവസ്വതന്‍ ഏഴാമത്തെ മനുവാണ്. ഇപ്പോഴത്തെ മന്വന്തരത്തിന്റെ പേര് വൈവസ്വത മന്വന്തരമെന്നാണ്. വൈവസ്വതന്‍ രാജാവുമാത്രമാണെന്ന് ശതപഥബ്രാഹ്മണത്തില്‍ പറഞ്ഞിട്ടുമുണ്ട്.ഇവിടെ ഏഴാമത്തെ മനുവായ വൈവസ്വതനാണ് സ്മൃതി രചിച്ചതെങ്കില്‍ അതിനുമുന്‍പുണ്ടായിരുന്ന ജനതതിയുടെ ധര്‍മ്മ-കര്‍മ്മങ്ങളും വിധിഹിതങ്ങളെയും എന്തായിരുന്നിരിക്കുമെന്ന സ്വാഭാവിക സംശയം ഉയര്‍ന്നുവരും. അവര്‍ക്ക് അത്തരത്തിലുള്ള ധര്‍മ്മാധര്‍മ്മ ചിന്തകളും മറ്റും ഇല്ലെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലെ.

(25)മനുസ്മൃതിയുടെ ഗ്രന്ഥകാരൻ ഭൃഗുമഹര്‍ഷിയാണെന്ന ഒരു വിചാരം ശക്തമായി നടപ്പിലുണ്ട്. ഈ കാഴ്ചപ്പാടും ശരിയല്ലെന്ന് മനുസ്മൃതി തന്നെ പഠിച്ചാല്‍ ബോധ്യപ്പെടും. സ്വയംഭുവമനുവിന്റെയടുത്ത് ജിജ്ഞാസുക്കളായ സത്തുക്കള്‍ ചെന്നതും ‘ശ്രൂയതാം’ എന്ന് ഉപദേശിച്ചതുമായ വിവരങ്ങള്‍ സ്മൃതിയില്‍ നിന്നുതന്നെ നേരത്തെ എടുത്ത് ഉദ്ധരിച്ചിരുന്നു. ഇതില്‍ നിന്നും സ്മൃതി സ്വയംഭുവമനുവിന്റേതാണെന്ന് വ്യക്തമാണ്. മനുസ്മൃതിയിലുടനീളം പരിശോധിച്ചാല്‍ ഈ രീതിയിലുള്ള ഉപദേശ ശൈലി ഗ്രന്ഥത്തിലുടനീളം നമുക്ക് ദര്‍ശിക്കാം. എന്നാല്‍ ഇതിനിടയില്‍ ഭൃഗുമഹര്‍ഷി ഉപദേശിച്ചതായി കൊടുത്തിരിക്കുന്ന ശ്ലോകങ്ങള്‍ കാണാം. ഇതെല്ലാം പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് മാനിക്കാം. അതായത് പ്രക്ഷിപ്തമാണെന്നര്‍ത്ഥം. ഭൃഗുവിന് മാഹാത്മ്യം കൊടുക്കാനോ അദ്ദേഹത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിച്ച് കാണിക്കാനോ തങ്ങളുടെ താത്പര്യം അവതരിപ്പിക്കാനോ ഒക്കെയായി എഴുതിചേര്‍ത്ത ശ്ലോകങ്ങളാണിവ. അല്ലാതെ അച്ഛനും ഗുരുനാഥനുമായ സ്വയംഭുവമനു പ്രഭാഷണം നടത്തുന്നതിനിടെ അതിനിടയില്‍ കയറി “ഇടങ്കോലിടുന്ന” ശിഷ്യ പ്രഭൃതികള്‍ അന്നില്ലായിരുന്നു. അത്തരത്തിലൊരു ശിഷ്യനുമല്ലായിരുന്നു ഭൃഗു.

(26)ബ്രഹ്മാവ് രചിച്ചതാണ് മനുസ്മൃതി എന്ന പ്രസ്താവനയും കളവാണ്. അത്തരത്തിലൊരു ശ്ലോകം മനുസ്മൃതിയില്‍ തന്നെയുണ്ട്. ബ്രഹ്മാവ് ഈ ധര്‍മ്മശാസ്ത്രം നിര്‍മ്മിച്ച് ആദ്യം വിധിപ്രകാരം തന്നെ പഠിപ്പിച്ചു. ഞാന്‍ മരീച്യാദിമുനികളേയും (മനു 1.58). എന്നാല്‍ ഈ ശ്ലോകം പ്രക്ഷിപ്തങ്ങളില്‍ ഒന്നാണെന്നുകണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല. കാരണം ഇത് പൂര്‍വ്വാപര സംബന്ധമില്ലാത്തതാണ്. അന്തര്‍വിരോധം ഉണ്ടുതാനും.
ഈ ശ്ലോകം മനുസ്മൃതിയിലെ ഒന്നാമത്തെ അധ്യായത്തിലുള്ളതാണ്. അവിടെ 52 മുതല്‍ 57 വരെ ശ്ലോകങ്ങള്‍ പരമാത്മാവിന്റെ ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളുടെ ആലങ്കാരിക വര്‍ണനയാണ്. ഇതിനോട് ഒട്ടും യോജിക്കുന്ന വിഷയമല്ല 58-മത്തെ ശ്ലോകം. കൂടാതെ മനു തന്നെ സ്വയം പ്രവചന രൂപത്തില്‍ പറഞ്ഞതാണ് മനുസ്മൃതിയെന്ന് ഒന്നാമത്തെ അദ്ധ്യായത്തിലെ നാലാം ശ്ലോകം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ബ്രഹ്മാവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നു സാരം. എന്നാല്‍ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായി വരുന്നതാണ് 58-മത്തെ ശ്ലോകമെന്നതിനാല്‍ അതില്‍ അന്തര്‍വിരോധമുണ്ട്.

(27)ചിലവ്യാഖ്യാതാക്കള്‍ മനുസ്മൃതിയുടെ മൂലരൂപമായി മറ്റൊരു ഗ്രന്ഥമുണ്ടായിരുന്നുവെന്ന രീതിയില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലൊരു പുസ്തകത്തെക്കുറിച്ചും യാതൊരു പ്രസ്താവനയുമില്ലതാനും.

(28)മനുവിന്റേയും സ്മൃതിയുടേയും കാലം കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരിക്കും ഒന്നാണ്. കാരണം ഈ ഗ്രന്ഥത്തിലെ പ്രക്ഷിപ്ത ശ്ലോകങ്ങള്‍ തന്നെ. ഈ ശ്ലോകങ്ങള്‍ വായിച്ചു കാലം നിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഏറെ ആധുനികമായ ഒന്നാണെന്നുഗണിക്കേണ്ടിവരും. അതേസമയം ബ്രാഹ്മണ ഗ്രന്ഥങ്ങളില്‍ മനുസ്മൃതിയെക്കുറിച്ചുള്ള സൂചന കാണുമ്പോള്‍ അത് നൂതനമായ ഒന്നാണെന്ന് സമ്മതിക്കാനും ബുദ്ധിമുട്ടാകും. എന്നാല്‍ ഭാരതത്തിന്റെ പ്രാചീന സാഹിത്യങ്ങളിലും മനുസ്മൃതിയില്‍ തന്നെയുമുള്ള വംശാവലികളും പരിശോധിച്ചുനോക്കിയാല്‍ ഏതാണ്ടൊരു കാലനിര്‍ണയം സാധിച്ചെന്നുവരാം.

(29)സ്മൃതിയില്‍ മൂന്നിടത്ത് മനുവംശത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത് നമുക്ക്
കാണാം. അവ ഇങ്ങനെയാണ്.
1. ബ്രഹ്മാവില്‍ നിന്ന് വിരാട്, വിരാട്ടില്‍ നിന്ന് മനു, മനുവില്‍ നിന്ന് മരീചി തുടങ്ങിയ 10 ഋഷിമാര്‍ ഉണ്ടായി
(മനു. 1.32-35)
2. ബ്രഹ്മാവില്‍ നിന്നു മനു ധര്‍മ്മശാസ്ത്രം പഠിച്ചു, മനുവില്‍ നിന്ന് മരീചി, ഭൃഗു തുടങ്ങിയവരും പഠിച്ചു (മനു 1.58/60)
3. ഹിരണ്യഗര്‍ഭന്‍ അതായത് ബ്രഹ്മാവിന് മനു എന്ന മകന്‍ ഉണ്ടായി. ആ മനുവില്‍ നിന്ന് മരീചിതുടങ്ങിയവര്‍ ഉണ്ടായി.
ഈ മൂന്ന് വംശാവലികളും പ്രക്ഷിപ്തമാണ്. അതായത് മനുസ്മൃതിയില്‍ പിന്നീട് എഴുതിയുണ്ടാക്കിയതാണെന്നര്‍ത്ഥം. എങ്കിലും ഇവിടേയും ബ്രഹ്മാവിന്റെ രണ്ടാമത്തെ തലമുറയായിട്ടാണ് മനുവിനെ കാണുന്നത്.

(30)മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും ഉള്ള വംശാവലിയില്‍ മനുവിനെ ബ്രഹ്മാവിന്റെ മകനായിട്ടാണ് ഗണിച്ചിട്ടുള്ളത്. ബ്രഹ്മാവ് ആദിസൃഷ്ടിയിലെ മനുഷ്യനായാണ് ഭാരതീയ ഇതിഹാസ ഗ്രന്ഥങ്ങളിലെല്ലാം വിവരിച്ചിട്ടുള്ളത്.

(31)മുണ്ഡകോപനിഷത്തിലും അത്തരമൊരു പ്രയോഗം നമുക്ക് കാണാം. ‘ബ്രഹ്മാദേവനാം പ്രഥമസംബഭൂവ’ എന്നാണ് മുണ്ഡകത്തിലെ പ്രസ്താവം. സത്യത്തില്‍ ഭാരതത്തിലെ എല്ലാ വംശാവലികളും ബ്രഹ്മാവില്‍ നിന്ന് വന്നവരാണ്. അത് കുലവംശമായാലും വിദ്യാവംശമായാലും (ശിഷ്യപരമ്പരയായാലും). ആദിസൃഷ്ടിയില്‍ തന്നെയായിരുന്നു മനുവിന്റേയും കാലമെന്ന് അവിടെ ചിന്തിച്ചാല്‍ നമുക്ക് കണ്ടെത്താം.

(32)മനുസ്മൃതിയിലെ ചതുര്‍യുഗങ്ങളുടേയും മന്വന്തരങ്ങളുടേയും കാലഗണന പരിശോധിച്ചാല്‍ ഈ സൃഷ്ടി നടന്നിട്ട് 196, 08,5 3,16 (196 കോടി എട്ടുലക്ഷത്തി അന്‍പത്തി മൂവായിരത്തി ഒരുനൂറ്റി പതിനാറ്) വര്‍ഷമായെന്നു മനസ്സിലാക്കാം.
ഒരു മന്വന്തരമെന്നാല്‍ 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്. ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാമതുവരുന്ന വൈവസ്വത മന്വന്തരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഏതുക്രിയ നടക്കുമ്പോഴും അതിന് മുന്‍പായി ഒരു സങ്കല്പ പാഠം ചൊല്ലുന്ന പതിവുണ്ട്. ഇത് കാലമാപിനിയാണ്. സൃഷ്ടിയുടെ തുടക്കം മുതലുള്ള ഈ ശാസ്ത്രീയമായ കണക്ക് സുതരാം ഈ സങ്കല്‍പ്പത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടുതാനും. സൃഷ്ടി രചന നടന്ന കാലത്തേക്കുറിച്ച് ആധുനിക ശാസ്ത്രത്തിനുള്ള അതേ കാഴ്ചപ്പാടുതന്നെയാണ് ഈ പ്രസ്താവനയിലുള്ളതെന്നു മനസ്സിലാക്കണം. ആദിസൃഷ്ടികാലത്തുതന്നെ മനു ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ അത് ലോകസൃഷ്ടിയോ പ്രപഞ്ച സൃഷ്ടിയോ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ ആദിസ്രഷ്ടാവെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യരുടെ സ്രഷ്ടാവും മനുഷ്യസമൂഹത്തിന്റെ ഉത്ഭവവുമാണ്. ഭാരതീയ സാഹിത്യത്തിലൊരിടത്തും ബ്രഹ്മാവിനു മുന്‍പ് ഒരു വംശപരമ്പര കാണാനാവില്ല.

(33)പാശ്ചാത്യപൗരസ്ത്യ പണ്ഡിതന്‍മാരെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഋഗ്വേദത്തേക്കാള്‍ പഴയതായ ഒരു ഗ്രന്ഥമില്ലെന്ന കാര്യം. അതിനുശേഷമാണ് ബ്രാഹ്മണഗ്രന്ഥങ്ങളുടെ ആഗമനം അതിനാല്‍ ഋഗ്വേദാദിവേദങ്ങള്‍ ആദി സൃഷ്ടിയിലുള്ളതാണ്. ബ്രാഹ്മണങ്ങളിലും തൈത്തീരിയം തുടങ്ങിയ സംഹിതകളിലും ധര്‍മ്മ പ്രവക്താവെന്നു പറഞ്ഞിട്ടുള്ള മനു ഈ മനുവാണ്. അതിനാല്‍ മനുവിന്റെ കാലം ബ്രാഹ്മണരചനയ്ക്ക് മുന്‍പേ തന്നെയാണ്.

5 comments:

  1. 1.ആദിമ മനുഷ്യനായ സ്വയംഭൂ മനു ബ്രഹ്മാവില്‍ നിന്നും ലഭിച്ച നിയമങ്ങള്‍ ഋഷിമാര്‍ ക്ക് പറഞ്ഞു കൊടുക്കുന്നതാണ് മനുസ്മൃതി എന്ന് തുടക്കത്തില് താന്കള് പറയുന്നു. 26ല് അങ്ങനെ അല്ലെന്നും?

    2. മഹര്ഷിയും രാജനുമായ മനു ബ്രാഹ്മണനാവുമോ അതോ ക്ഷത്രിയനോ

    ReplyDelete
  2. 3. Why do you support Aryan Invasion Theory?

    ReplyDelete
    Replies
    1. No ,
      കാരണം
      ആര്യൻ എന്നതോ ദ്രാവിഡനോ എന്നത് വിദേശികളുടെ സംഭാവനയാണ്..
      വ്യവസായത്തിനായി വിദേശികൾ വന്നു കാണാം.. ഒരു ചരിത്രത്തിൽ പൊലും അങ്ങനെ ഒരു യുദ്ധത്തിന് കുറിച്ചോ? പലയനത്തെ കുറിച്ചോ പറയുന്നില്ല .. പിന്നെ ഈ ആര്യൻ മാരുടെ origin പൊലും അറിയില്ല..
      പണ്ട് മുതൽക്കേ ഭാരത സംസ്കാരം നിലവിലുള്ളതാണ്

      Delete
  3. 3. Why do you support Aryan Invasion Theory?

    ReplyDelete
  4. മനു സ്വയംഭൂവാണ്. മനു ആണ് മനുസ്മൃതി എഴുതിയത്. ലോകം മുഴുവൻ ഒറ്റ സംസ്കാരത്തിന്റെ കീഴിലായ്രുന്നു
    ആര്യൻ ഇൻവഷൻ കേട്ടുകഥയാണ്
    Marx mullar ലോക വിഡ്ഢിയാണ്

    ReplyDelete