ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2016

മരണ സമയം ആയാൽ .....

ഇന്നൊരു കഥയാകാം ....
മരണ സമയം ആയാൽ

ഭഗവാനെ ഭജിക്കാത്തവരുടെ ജിവൻ കാല കിങ്കരൻമാർക്ക് ഉള്ളതാണ് അങ്ങനെയുള്ളവരുടെ മരണസമയമാവുമ്പോൾ അവരുടെ മരണം നടക്കാൻ. കാലങ്കിങ്കരൻമാർ ഏതെങ്കിലും ഒരു വഴികണ്ടെത്തും. നമുക്ക് നോക്കാം ഇവർകണ്ടെത്തുന്ന വഴികൾ..... ഒരു ദിവസം നവപുരം എന്ന സ്ഥലത്ത് നിന്ന് ഒരു ബ്രാഹ്മണൻ തന്റെ ഭാര്യയെയും മുലകുടി മാറാത്ത ഒരു പൈതലിനെയും കൊണ്ട് മധുരാപുരിയിലെക്ക് വരുവായിരുന്നു. അന്നൊക്കെ നടന്നാണല്ലോ വരാറുള്ളത് അങ്ങനെ ഒരു പാട് നടന്ന് അവർക്ക് വല്ലാത്ത ക്ഷീണം വന്നു... അങ്ങുന്നേ എനിക്കിനി വയ്യ ഒരടി പോലും നടക്കാൻ ദാഹിച്ചിട്ട് തെണ്ടവരളുന്നു അവിടെയതാ ഒരാൽമരം നമുക്ക് കുറച്ച് സമയം അവിടെ വിശ്രമിച്ചിട്ട് പോകാം. അങ്ങ് പോയി കുടിക്കാൻ അൽപ്പം വെള്ളംകിട്ടുമോന്ന് നോക്കു. ഞാൻ ഈ ആൽമരചുവട്ടിൽ അൽപ്പം കിടക്കട്ടെ കുഞ്ഞിന് മുലയും കൊടുക്കാമല്ലോ. അങ്ങനെ ബ്രാഹ്മണൻ വെള്ളമന്വേഷിച്ച് അൽപദൂരം നടന്നപ്പോൾ അവിടെ ഒരു ചെറിയ തടാകം കണ്ടു അതിൽ നിന്ന് ആയാൾ ആവോളം വെള്ളം കുടിച്ച് ഒരു ഇലകുമ്പിളിൽ വെള്ളവുംമെടുത്ത് ഭാര്യയുടെ അടുത്തേക്ക് വന്നു. ജലവുമായി ആൽമരചുവട്ടിലെത്തിയ ബ്രാഹ്മണൻ ഞെട്ടി പോയി തന്റെ ഭാര്യയുടെ കഴുത്തിൽ ഒരു അമ്പ് തുളച്ച് കയറി മരിച്ചിരിക്കുന്നു അയാൾ ഭാര്യയെ മടിയിൽ കിടത്തി വാവിട്ട് ഉറക്കെനിലവിളിച്ചു.ബ്രാഹ്മണന്റെ നിലവി കേട്ട് അവിടെ വേട്ടയാടി കൊണ്ടിരുന്ന ഒരു വേടൻ അമ്പും വില്ലുമായി അങ്ങോട്ട് വന്നു. വേടനെ കണ്ടപ്പോൾ ബ്രാഹ്മണന്റെ ദുഃഖവും കോപവും ഇരട്ടിച്ചു അയാൾ വേടനെ കേറിപിടിച്ചു അലറി കൊണ്ട് ചോദിച്ചു. പറയുഎന്തിനാ നീ എന്റെ ഭാര്യയെ അമ്പ്യ്ത് കൊന്നത് എന്റെ ഭാര്യയുടെ മാംസം കഴിക്കാനാണോ നീയിത് ചെയ്തത്.ബ്രാഹ്മണന്റെ വാക്കുകൾ കേട്ട് വേടൻ വല്ലാതെ ഭയന്നു പോയി. താൻ മനസറിയാത്ത കാര്യമാണ് ഇയാൾ തന്റെ മേലാരോപിക്കുന്നത്.. തിരുമേനി ഞാൻ ഇന്നുവരെ ഒരു മനുഷ്യനെയും കൊന്നിട്ടില്ല അങ്ങയുടെ ഭാര്യയെ ഞാൻ കണ്ടിട്ടുപോലുമില്ല അവരുടെ നേരെ ഞാൻ അമ്പ്യ്തിട്ടില്ല. വേടന്റെ വാക്കുകൾ ബ്രാഹ്മണനെ കൂടുതൽ കോപാകുലനാക്കുകയാണ് ചെയ്തത്. നീ എന്റെ ഭാര്യയെ കൊന്നിട്ട് അത് നിഷേദിക്കുന്നോ. നിന്റെ കൈയ്യിലിരിക്കുന്ന അതേ അമ്പ് തന്നയല്ലെ ഇവളുടെ ശരീരത്തിൽ തറച്ചിരിക്കുന്നത് ഇത് നോക്ക്. വേടൻ അവരുടെ കഴുത്തിലേക്ക് നോക്കി അയാൾ അമ്പരന്നുപോയി. അതെ ഇത് തന്റെ അമ്പ് തന്നെ.. തിരുമേനി ഈ അമ്പ് എന്റെതു തന്നെ പക്ഷേ ഞാൻ ഈ അമ്പ്യ്തിട്ടില്ല. എങ്ങനെ ഇതു സംഭവിച്ചു എന്നനിക്കറിയില്ല.,, അമ്പു നിന്റെതുതന്നെ എന്നിട്ടും നിനക്ക് കുറ്റം ഏറ്റ് പറയാൻ തായ്യാറല്ല അല്ലേ. നിയെന്റെ കൂടെ വരു.രാജാവിനെ കണ്ട് ഞാനിതെല്ലാം പറയാൻ പേകുകയ നിനക്ക് ശിക്ഷ വാങ്ങി തന്നിട്ടെ വേറെ കാര്യമുള്ളു.അങ്ങനെ അവർ രാജാവിന്റെയടുത്തെത്തി കാര്യങ്ങൾ പറഞ്ഞു.... അന്ന് ഈ നാട് ഭരിച്ചിരുന്നത്.കുലോത്തും ഗപാണ്ഡ്യൻ എന്ന രാജാവായിരുന്നു ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പൂർവികരം മഹാ ശിവ ഭക്തരായിരുന്നു. ബ്രാഹ്മണന്റെ വാക്കുകൾ കേട്ടിട്ട് രാജാവിന് മാത്രമല്ല രാജസഭയിലുള്ള എല്ലാവർക്കും ഇയാളോട് ദയതോന്നി.രാജാവ് വേടനോട് ചോദിച്ചു സത്യം പറയണം നീ എന്തിനാണ് ഇദ്ദേഹത്തിന്റെ ഭാര്യയെ കൊന്നത്.. പൊന്നുതമ്പുരാനെ അടിയൻ ഇദ്ദേഹത്തിന്റെ ഭാര്യയെ കൊന്നിട്ടില്ല ഈ അമ്പ് അടിയന്റെതു തന്നെയാണ്. പക്ഷേ ഞാൻ ഈ ശരം തൊടുത്തിട്ടില്ല സത്യം.. വേടന്റെ വാക്കുകൾ കേട്ട് രാജാവിന് ഉടനേ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല വേടൻ നിരപരാധിയാണങ്കിലോ?. അങ്ങ് അങ്ങയുടെ പത്നിയുടെ മൃതദേഹം സംസ്കരിക്കും അതിനുള്ള പണം.ഖജനാവിൽ നിന്ന് തന്നു കൊള്ളാം... രാജഭടൻമാർ വേടനെ കൊണ്ട് കുറ്റസമ്മതം നടത്താൻ ആവുന്നത്ര ശ്രമിച്ചു വേടൻ പഴതുപോലെതന്നെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു പറഞ്ഞു.. രാജാവിന് വേടൻ നിരപരാതിയാണങ്കിലോ എന്ന ചിന്ത മനസിനെ ആലാട്ടിരുന്നത് കാരണം ഒരു തീരുമാനമെടുക്കാൻ പറ്റിയില്ല. ഒടുവിൽ.ഭക്തവത്സലാനായ കൈലാസനാഥനെ അഭയം പ്രാപിക്കാൻ ക്ഷേത്രത്തിലെത്തി.ഭഗവാനെ ഭക്തിപൂർവ്വം നമസ്കരിച്ചു എന്നിട്ട്. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എന്ന് പഞ്ചാക്ഷരി മന്ത്രം ജപിച്ചു. ഭഗവാനെ മഹാദേവ ആശ്രയിക്കുന്നവരെ കൈവെടിയാത്ത നാഥ. പലപ്പോഴും ഞങ്ങൾക്ക് എന്ത് സങ്കടം വന്നാലും അപ്പോഴെല്ലാം അങ്ങ് അടിയനെയും അടിയന്റെ പൂർവികരയും അങ്ങ് രക്ഷിച്ചിട്ടുണ്ട്. അങ്ങയുടെ ഭക്തരുടെ കൂടെ അങ്ങ് എപ്പോഴും ഉണ്ടാവും അവരിൽ അങ്ങ് ക്ഷിപ്രസാദിയാണ്. അടിയെനൊരു സങ്കടത്തിൽപ്പെട്ടിരിക്കുന്നു ഇതിന്റെ സത്യാവസ്‌ത എന്താണന്ന് അടിയന് മനസിലാക്കിതരണെ.പാണ്ഡ്യരാ ജാക്കൻമാരോട് അങ്ങേ അറ്റം അനുകമ്പയുള്ള അവിടുന്നു ഈ എളിയവന് നേർവഴി കാട്ടിതരണെ.പെട്ടെന്ന് ഒരശരീരി മുഴങ്ങി. കുലോത്തുഗാ..... അങ്ങയുടെ സംശയം തീരുന്നതിന് ഇന്നു രാത്രി വേഷം മാറി നഗര പരിശോദനക്കിറങ്ങുക. ഇതു കേട്ട രാജാവ് സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് മടങ്ങി.അന്ന് രാത്രി രാജാവ് നഗരപരിശോദന ക്കായി ഇറങ്ങി. പല വഴിക്ക് നടക്കുന്നിടയിൽ വിവാഹം നടക്കുന്ന ഒരു വീടിന്റെ സമീപമെത്തിചേർന്നു അവിടെ ഒത്തിരിയാളുകൾക്കിടയിൽ രണ്ട് കറുത്ത് തടിച്ച പുരുഷൻമാർ നിൽക്കുന്നു അവരെ കണ്ടപ്പോൾ തന്നെ അവർ സാധാരണ മനുഷ്യർ അല്ലെന്ന് രാജാവിന് മനസിലായി രാജാവ് അവരുടെ അടുത്ത് പോയി നിന്നു അവരുടെ സംഭാഷ് ണം കേട്ടു. ചങ്ങാതി. നമ്മളിങ്ങനെ നിന്നാൽ മതിയോ? നവവരന്റെ ജീവനും കൊണ്ട് മടങ്ങാൻ സമയമായി. അതിൽ ഒരാൾ മറ്റേയാളിനോട് പറഞ്ഞു.ഇതു കേട്ട് മറ്റെയാൾ ഇവളുടെ കഴുത്തിൽ താലി കെട്ടാൻ ഇവന് യോഗമുണ്ട് അതുവരെ നമ്മൾ കാത്തിരിക്കണം എന്നിട്ട് ഇവന്റെ കഥ കഴിക്കാം.ഇതെല്ലാം കേട്ട് നിന്ന രാജാവ് അവരോട് ചോദിച്ചു നിങ്ങൾ യമധർമ്മദേവന്റെ കിങ്കരൻ മാരണന്ന് എനിക്ക് മനസിലായി. ഒരു സംശയം ചോദിച്ചോട്ടെ നവവരൻ നല്ല ആരോഗ്യവാനാണ് വളരെ ചെറുപ്പവും മാണ് അയാളെ കാലപുരിക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നത് കഷ്ടമാണ് പെട്ടെന്ന് മരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും അയാൾക്കില്ലല്ലോ?ഇതു കേട്ട് അവർ രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു അങ്ങ് രാജാവാണന്ന് മനസിലായി അങ്ങ് ഇശ്വരനിൽ ഭക്തി ഉള്ളവനാണ് അതാണ് അങ്ങേക്ക് ഞങ്ങളെ കാണാൻ പറ്റുന്നത്. ഓരോ മനുഷ്യർക്കും ഒരു നിശ്ചിത കാലം മാത്രമേ ഭൂമിയിൽ ജീവിക്കാൻ പറ്റും അത് കഴിഞ്ഞാൽ മരണം ഏതങ്കിലും വിധത്തിൽ അവരെ തേടിയെത്തും ഇവന്റെ വിവാഹം കഴിഞ്ഞാലുടൻ മരണം പിന്നെ കാത്ത് നിൽക്കില്ല ഇവന്റെ മരണം എങ്ങനെ സംഭവിക്കുമെന്ന് കൂടി കേട്ടുകൊള്ളു.അങ്ങ് അൽപം മാറി ഒരു പശു നിൽക്കുന്നത് കണ്ടില്ലേ?സമയമാവുമ്പോൾ ഞങ്ങൾ അതിനെ അഴിച്ച് വിടും അതു വിരണ്ടോടി ഇങ്ങോട്ട് വന്ന് ഇവനെക്കുത്തി കൊല്ലും എന്നിട്ട് അവന്റെ ജീവനംകൊണ്ട് ഞങ്ങൾ പോകും മരണം അടുത്താൽ അതിന് എന്തെങ്കിലുമൊന്ന് കാരണമായി തീരും ചിലപ്പോൾ ഒരു പുൽകൊടിമതി മരണം സംഭവിക്കാൻ ഇന്നു രാവിലെ ഒരു ബ്രാഹ്മണസ്ത്രി ദയനീയമായി മരിച്ച സംഭവും പറയാം. യാത്ര ചെയ്തു ക്ഷീണിച്ച് വന്ന ആ സ്ത്രി കൈക്കൂത്തുമായി അരയാലിന്റെ ചുവട്ടിൽ വിശ്രമിക്കാൻ കിടന്നതാണ് മുമ്പൊരിക്കൽ ഒരു വേടനെ യ്തഅമ്പ് ലക്ഷ്യം തെറ്റി ആൽമരത്തിൽ. തൂങ്ങി കിടന്നു അവളുടെ മരണം അടുത്തതിനാൽ ഇലയിൽ നിന്ന് അമ്പ് താനെ ഊരി അവളുടെ കഴുത്തിൽ തറച്ചു അവൾക്ക് മരണം സംഭവിച്ചു. ഇതു കേട്ട് രാജാവ് ചോദിച്ചു. ഇങ്ങനെയാണോ അവർക്ക് മരണംസംഭവിച്ചത്. അവർ അതിന് മറുപടി പറയാതെ. യമ കിങ്കരൻമാർ അവരുടെ തല ദിവസത്തെ പ്രവർത്തികളെയും അവരുടെ മിടുക്കിനെയും സ്വയം പുകയ്ത്തി സംസാരിക്കുന്നത് രാജാവ് കേട്ടു.ഇന്നലെയും ഇന്നും ഞാൻ എത്ര ജീവനുകളാണ് എടുത്തത്.ഒരാന രണ്ട് സിംഹങ്ങൾ നാല് മനുഷ്യർ... നിന്നെ പോലെ തന്നെയാ ഞാനും. ഇന്നലെ ഇന്ദുമതി എന്ന ബ്രാഹ്മണ യുവതിയുടെ നേരെ അവളുടെ ഭർത്താവ് തമാശക്കായി ഒരു പൂമാല എറിഞ്ഞു അത് മുഖത്ത് ചുറ്റിശ്വാസം മുട്ടി അവൾ മരിച്ചു ഓരോരുത്തരുടെ ജീവൻ അപഹരിക്കാൻ നമ്മൾ എന്തെല്ലാം ബുദ്ധിയ ഉപയോഗിക്കുന്നത് .അതു നോക്കു താലി കെട്ട് കഴിഞ്ഞു.ആ പശുവിനെ അഴിച്ച് വിടു യമകിങ്കരൻ പശുവിനെ അഴിച്ച് വിട്ടതും അത് വിവാഹമണ്ഡപത്തിലെക്ക് ഓടി വന്നു വരനെ കുത്തിമറിച്ചിട്ടു തൽക്ഷണം വരൻ മരിച്ച് വീണു അവന്റെ ജീവനും കൊണ്ട് അവർ യമലോകത്തേക്ക് പോയി. രാജാവിന് ബ്രാഹ്മണ സ്ത്രി മരിക്കാനുള്ള കാരണം മനസിലായി..

മരണ സമയം ആയാൽ അതിന് ഒരു കാരണം ഉണ്ടാവും അതുകൊണ്ട് നമുക്ക് ഭഗവാൻ തന്ന ഈ ജന്മം അദ്ദേഹത്തെ പൂജിച്ച് സഫലമാക്കും ഇങ്ങനെ ചെയ്താൽ നമ്മൾ എത് ദേവനയാണോ പൂജിക്കുന്നത് ആ ദേവന്റെ പാർഷദൻമാർ നമ്മുടെ മരണസമയത്ത് വന്ന് കൂട്ടികൊണ്ട് പോവും കാലകിങ്കരൻ മാരുടെ കൈയ്യിൽ പെടാതിരിക്കാൻ നിത്യവും നാമം ജപിച്ചോളു..

No comments:

Post a Comment