ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 May 2020

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ

വിക്രമാദിത്യചക്രവർത്തിയുടെ
വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒൻപത് പണ്ഡിതന്മാർ നവരത്നങ്ങൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ക്ഷപണകൻ

ജ്യോതിഷം, ജ്യോതിഷശാസ്ത്രം

ധന്വന്തരി

വൈദ്യശാസ്ത്രം, നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി

കാളിദാസൻ

കാവ്യം, നാടകംരഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം, വിക്രമോർവ്വശീയം‍‍‍, മാളവികാഗ്നിമിത്രം

അമരസിംഹൻ

നിഘണ്ടുനിർമ്മാണം അമരകോശം (നാമലിംഗാനുശാസനം)

വരാഹമിഹിരൻ

ജ്യോതിഷം, ബൃഹത്സംഹിത

വരരുചി

വ്യാകരണം

ശങ്കു
വാസ്തുവിദ്യശില്പശാസ്ത്രം

വേതാളഭട്ടൻ

മാന്ത്രികവിദ്യ, മന്ത്രശാസ്ത്രം

ഘടകർപ്പരൻ

കാവ്യം.

അവരുടെ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്കൃതശ്ളോകഭാഗം ഇതാണ്..

"ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു
വേതാളഭട്ടഘടകര്‍പ്പര കാളിദാസാഃ
ധ്യേയോവരാഹമിഹിരോനൃപതേസ്സഭായാം രത്നാനി വൈ വരരുചിര്‍നവവിക്രമസ്യ."

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം, കുമാരസംഭവം, മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

നവരത്നങ്ങൾ തന്നെ ഒരു സമസ്യയാണ്.
ചരിത്രപ്രകാരം ചന്ദ്രഗുപ്തൻ 2 ആമൻ്റെ (വിക്രമാദിത്യൻ്റെ സദസ്സിലെ 9 പ്രഗത്ഭർ)
വിക്രമാദിത്യൻ്റെ ഭരണകാലം 40 വർഷം, കഥകളിൽ 2000 വർഷം (കാടാറുമാസം നാടാറുമാസം
വിക്രമാദിത്യനു ശേഷം.

 മുഞ്ജൻ്റെ മരുമകൻ ഭോജരാജൻ പുതിയതായി പിടിച്ചെടുത്ത ഉജയിനിയിലെ പ്രദേശങ്ങളിലൂടെ സവാരി ചെയ്യവേ ഒരു കുന്നിൻ്റെ മുകളിലിരുന്ന് ഒരു ബാലൻ വിധിന്യായം പറയുന്നതുകണ്ട് ആ കുന്നിനെന്തോ മഹത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ്, അത് മെല്ലെ ഇടിച്ച് മയൂരസിംഹാസനം കണ്ടെത്തി, അതിലെ സലഭഞ്ജികകൾ വിക്രമാദിത്യകഥകൾ പറയുന്നു.
കാളിദാസചരിത്രത്തിൽ അദ്ദേഹം ഭോജരാജാവിൻ്റെ സദസ്യനാണ്,

"അദ്യ ധാരാ നിരാധാരാ നിരാലംബാ സരസ്വതീ:
പണ്ഡിതാ ഖണ്ഡിതാസ്സർവ്വേ ഭോജരാജേ ദിവംഗതേ"
എന്നും ഭുവംഗതേ എന്നു തിരുത്തിയതും അതിനുദാഹരണം.

ഇനി വിക്രമാദിത്യസദസ്സിലെ
"ധന്വന്തരി ക്ഷപണകാമരസിംഹ
ശങ്കു വേതാളഭട്ട ഘടകർപ്പര കാളിദാസ:
ജ്ഞാതോ വരാഹമിഹിര
വരരുച്യാദി നൃപതേ സഭായാം"

ഇവിടെ വാസ്തുശില്പിയായ ഘടകര്‍പ്പരന്‍ വരുന്നു, ഘട+കർപര - ഉടഞ്ഞകുടത്തിന്റെ കഷണം കൊണ്ട് അത്ഭുതങ്ങൾ തീർത്തവൻ! ശരിയായ പേരു ഹരിസേനൻ എന്നാവാം, കവിതയും എഴുതിയിരുന്നുവെന്ന് കരുതുന്നു

ഘടകർപ്പരൻ

വിക്രമാദിത്യ സദസ്സിലെ വിദ്വാൻ മാരിൽ ഒരു വൻ' അദ്ദേഹം സാഹിത്യത്തിൽ അതിനി പുണൻ കാളിദാസന്റെ സഹവാസിയായി കഴിഞ്ഞ തി നാൽ കാവ്യത്തിലും കവിതയിലും അതി പാണ്ഡിത്യം'
കഥ ഇങ്ങനെ യമകരചനയിൽ (സാഹിത്യത്തിലെ ഒരു വകഭേദം ഒരു പദം ആവർത്തിച്ചാവർത്തിച്ച അനേക അർത്ഥമുൾക്കൊള്ളുന്ന രീതിയിൽ അവതരിപ്പിക്ക) എന്നെ പരാജയപ്പെടുത്തുന്നതാരോ അവരുടെ സഹായിയായി വീട്ടിൽ താമസിക്കാം. കാളിദാസൻ 
അദ്ദേഹത്തെ തോൽപ്പിച്ച സഹായിയായി താമസിപ്പിച്ചു''

അദ്ദേഹത്തിന്റെ തായി രണ്ടു കാവ്യങ്ങൾ - 1 - ഘടകർപ്പരകാവ്യം 22 ശ്ലോകം, 2 നീതി സാരം 21 ശ്ലോകം
ശൈലി - ശൃംഗാരം, മധുര താ', ശബ്ദ വിന്യാസം

ഘടകർപ്പക കാവ്യം ദൂത് കാവ്യ മാ ണ് '' - മേഘമാണു സന്ദേശ വാഹകൻ''

വേതാളഭട്ടൻ

വിക്രമാദിത്യ സദസ്സിലെ അഗ്രഗണ്യൻ എന്നു പറയാം.
' അതായതു ഭുത പ്രേതങ്ങളിലും വിഷയങ്ങളിലും ഭട്ടാചാര്യൻ (പണ്ഡിതൻ) 'ഭുത പ്രേ താ തി കഥാകത നത്തിൽ അഗ്രഗണ്യൻ
വേതാളപഞ്ചവിംശതി കാ ഗ്രന്ഥത്തിന്റെ കർത്താവ്
ഭുത പ്രേ താദിസാധന കളാൽ സ'ർവ്വ പിശാചുക്കളെ വശത്താക്കാനും ആഗ്നേയവിദ്യകളിലും വൈദ്യുത ' (വിദ്യുത്ച് ഛ ക്തി)ശാസ്ത്രത്തിലും നിപുണൻ' അതിനാൽ കാ പാലികരുടെയും താന്ത്രികന്മാരുടെയും പ്രതിനിധിയായും വർത്തിച്ചു.
ഭട്ടിയുടെ സാധനാ ശക്തിയുടെ ഫലമായാണു വിക്രമാദിത്യനു അസുരന്മാരെയും രാക്ഷസന്മാരെയും ദുരാചാരികളെയും നശിപ്പിച്ച്‌ രാജ്യത്തെ നീതിപൂർവ്വം യശ്ശസ്സുവർദ്ധിപ്പിക്കാൻ സാധിച്ചതു്

ശങ്കു

വിക്രമാദിത്യ സദസ്സിലെ നവരത്ന ങ്ങളിൽ ബഹുമുഖ ജ്ഞാനി എന്നു തന്നെ പറയാം. ജ്യോതിർ വി ദാ ഭരണത്തിൽ ശങ്കുവിനെ പരാമർശിക്കുന്നതു് ' ശങ്കുവിനു പകരം വെക്കാനാളില്ല'' എന്നാണ്

ശബർ ഭാഷ്യരചയിതാവായ ശബർ സ്വാമിക്കു ബ്രാഹ്മണ ക്ഷത്രിയ വൈശ്യശുദ് എന്നീ സമുദായത്തിൽ 4 ഭാര്യമാരുണ്ടായിരുന്നു അതിൽ ശൂദ്രസ് സ്ത്രീയുടെ മകനാണവിരുതൻ ശങ്കു'' '
ശങ്കുവിദ്വാനായും മന്ത്രവാദിയായും കവിയായും ജ്യോ തിഷിയായും അറിയപ്പെടുന്നു.
കിംവദന്തികളിൽ ശങ്കുവിനെ സ്ത്രീരൂപമായി ചിത്രീകരിക്കുന്നു. സാഹിത്യ ജ്ഞാനമാണ് ഇദ്ദേഹത്തെ വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളാക്കിയതു്

No comments:

Post a Comment