ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 January 2018

ചാതുർവർണ്ണ്യം

ചാതുർവർണ്ണ്യം

"ബ്രഹ്മണോഽസ്യ മുഖമാസീത് 
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ് വൈശ്യഃ 
പദ്ഭ്യാം ശൂദ്രോ അജായത"   

നാലു വേദങ്ങളിലും പ്രാധാന്യം നൽകിയിരിക്കുന്ന പുരുഷസൂക്തം  സർവ്വ  ശ്രുതിസാരമായി ആദരിക്കപ്പെടുന്നു.  
മന്ത്രാർത്ഥം :-
ഈ പുരുഷന്റെ മുഖം ബ്രഹ്മണനായി ഭവിച്ചു; രണ്ടു കൈയിൽ ക്ഷത്രിയനായി കൽപ്പിക്കപ്പെട്ടു ; യതെന്നു വെശ്യനാണോ അത് അവന്റെ തുടകൾ ആകുന്നു.   ഇരുപാദങ്ങളിൽ നിന്ന് ശൂദ്രൻ ഉണ്ടായി., അതായത് ബ്രഹ്മവർണ്ണത്തെ "പുരുഷന്റെ'  വക്ത്രത്തോടും, ക്ഷത്രിയവർണ്ണത്തെ 'പുരുഷന്റെ' കൈകളോടും, വൈശ്യവർണ്ണത്തെ തുടകളോടും, ശൂദ്രവർണ്ണത്തെ 'പുരുഷ്ന്റെ'  പാദങ്ങളോടും ബന്ധിച്ചിരിക്കുന്നു.

'പദ്ഭ്യാം ശൂദ്രോ അജായത' - പാദങ്ങളിൽ നിന്ന് ശൂദ്രൻ ഉത്ഭവിച്ചു.- എന്ന് അവസാനാമായി പറഞ്ഞിരിക്കുന്നതിനാൽ മറ്റുവർണ്ണങ്ങളെയും ഉത്ഭവസ്ഥാനങ്ങളാണ് അതാത് അവയങ്ങൾ എന്നും വ്യാഖ്യാനിച്ചു,  വർണ്ണങ്ങളുടെ സാമന നാമങ്ങളോടുകൂടിയ ജാതികളുടെ ശ്രേഷ്ഠതയുടെ മാനമാണ് ഈ  മന്തത്തിലെ സൂചനഎന്നു അവകാശപ്പെടുന്നവരുമുണ്ടാവാം

'പുരുഷൻ'. എന്ന പദം 'പുരൂണി സനോതി' എന്ന വ്യുൽപത്തിയനുസരിച്ച് സർവ്വ തത്ത്വങ്ങൾക്കും അധിഷ്ഠാനമായ ബ്രഹ്മം എന്നും 'പുരി ശേതേ' എന്ന തത്ത്വമനുസരിച്ച് ദേഹേന്ദ്രിയാദി സംഘാതങ്ങളിലെല്ലം സ്ഥിതി ചെയ്യുന്ന പ്രത്യഗാത്മാവായ 'ജീവാത്മാഭാവ'മെന്നും അർത്ഥമുള്ളതുകൊണ്ട് ഛാന്ദോഗ്യം, ആറാം അദ്ധ്യായത്തിൽ  9 തൊട്ട് 16 വരെ എട്ടു ഭാഗങ്ങളിൽ വിസ്തരിക്കുന്ന  ' തത്ത്വമസി'എന്ന മഹാവാക്യത്തിൽ ' തദ്' പദം കൊണ്ട്സൂചിപ്പിക്കുന്ന പരമാത്മാതത്ത്വത്തെയും 'ത്വം' പദം കൊണ്ട്  സൂചിപ്പികുന്ന  ജീവാത്മഭാവത്തെയും ആ ഉപനിഷത്തിൽ എപ്രകാരം സമീകരിച്ചുകൊണ്ട് നിർദ്ദേശിക്കുന്നുവോ അപ്രകാരം തന്നെ അതെ അദ്വൈതപരമാത്മാചൈതന്യത്തെ തന്നെയാണ് പുരുഷനാമത്തിൽ  പുരുഷസൂക്തത്തിലും സ്തുതിക്കുന്നത്. എന്നതാണ് മഹദഭിപ്രായം. ഇതിലെ 16  മന്ത്രങ്ങളിൽ ആ മഹാപുരുഷനെ - പരമാത്മാചൈതന്യത്തിന്റെ സഗുണസാകരരൂപമായി സങ്കല്പിച്ചിരിക്കുന്ന വിരാട് പുരുഷനെ - അന്യാപദേശരൂപത്തിൽ അവതരിപ്പിക്കുന്നു. അതുകൊണ്ട് ഗുണാത്മകമായ സർവ്വപ്രപഞ്ചത്തിന്റെയും സാങ്കല്പികരൂപമായ അതിന്റെ ഗുണവിഭഗങ്ങളെ അവയവവിഭഗങ്ങളുമായി അന്യാപദേശരൂപത്തിൽ ബന്ധിപ്പിച്ച് സ്തുതികുകയാണ് സൂക്തത്തിൽ ഉദ്യമിച്ചിരിക്കുന്നത് എന്നു ധരിക്കണം.  അതല്ലതെ സൃഷ്ടിക്രിയാക്രമത്തിൽ വാസ്തവികമായി ചിത്രികരികയല്ല ഇവിടത്തെ ഉദ്ദേശ്യം.

ഋദ്വേദത്തിൽ 'ചാതുർവർണ്ണ്യ'ത്തെ സ്പർശിക്കുന്ന ഏകാവസരമായ ഈ മന്ത്രത്തിൽ ശ്രീമദ് ഭഗവദ്ഗീതയിൽ (4. 13) എന്നപോലെ കർമ്മബാധ്യതയുള്ളവയും ഗുണസ്വഭാവാനുസൃതമായി വേർതിരിച്ചിരിക്കുന്നവയുമായ നാലു വർണ്ണങ്ങളെ  വിരട് സ്വരൂപത്തിൽ സങ്കൽപികകർമ്മേന്ദ്രിയങ്ങളുമായി ബന്ധിപ്പിച്ച്  ഗുണകർമ്മവിഭഗത്തെ  സൂചിപ്പിച്ചിരികുകയാണ്. അതായത്, വേദധ്യായനവും അധ്യാപനവും സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന ബ്രഹ്മണഗുണത്തെ സാങ്കല്പിക പുരുഷന്റെ വാഗിന്ദ്രിയമായ വക്ത്രത്തോടും, രാജ്യരക്ഷയും  ഭരണവും സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന ക്ഷത്രിയഗുണത്തെ ബാഹുക്കളോടും പുരുഷനെ ധരിക്കുന്ന തുടകളെ കൃഷിവ്യവസായം എന്നിവ സ്വധർമ്മമായി നിർബന്ധിച്ചിരിക്കുന്ന - പുരുഷൻ പ്രതിനിധാനം  ചെയ്യുന്ന പൂർണ്ണപ്രപഞ്ചത്തിന്റെ  ജീവിതാവശ്യങ്ങൾക്ക് ഉപസ്തംഭമായിരിക്കുന്ന  - വൈശ്യഗുണത്തോടും,  പുരുഷനെ ചലിപ്പിക്കുന്ന പാദങ്ങളെ മറ്റ് അവയവങ്ങൾക്ക് സേവനം അനുഷ്ഠിച്ചുകൊണ്ട് പ്രപഞ്ചത്തെ തന്നെ കർമ്മോന്മുഖമായിചലിപ്പിക്കുന്ന ശുദ്രഗുണത്തോടും ബന്ധിപ്പിച്ചിരിക്കുന്നു. അതല്ലാതെ, ഇത് വർണ്ണനാമങ്ങളുടെ സാമാനനാമത്തോടുകൂടിയ ജാതിയിൽപെട്ടവർ തമ്മിൽതമ്മിലോ ഇതിൽപെടാത  അവർണ്ണ വിഭാഗത്തെ അപേക്ഷിച്ചോ ശ്രേഷ്ഠതാവിതാനങ്ങൾ  സൂചിപ്പിക്കാനല്ല.

No comments:

Post a Comment