ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 January 2017

നെല്ലുവായ് ധന്വന്തരി ക്ഷേത്രം

നെല്ലുവായ് ധന്വന്തരി ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ നെല്ലുവായയില്‍ സ്ഥിതിചെയ്യുന്നപ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമാണ് നെല്ലുവായ ധന്വന്തരി ക്ഷേത്രം.രോഗ നിവാരണത്തിന് പ്രസിദ്ധമാണ് ഈക്ഷേത്രം.

ധന്വന്തരി

ആയര്‍വേദ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്‌നാതാവാണ് ധന്വന്തരി. മഹാവിഷ്ണുവിന്റെ അംശം. . ദുര്‍വാസാവിന്റെ ശാപത്താല്‍ ദേവന്മാര്‍ക്ക് ജരാനരകന്‍ വരാനിടയായി. പരിഹാരമാര്‍ഗം അലോചിച്ചു. അസുരന്മാരോടുള്ള പൂര്‍വ വിരോധങ്ങള്‍ മറന്ന് അവരേയും കൂട്ടുപിടിച്ച് പാലാഴി മഥനം ചെയ്തു.പാലാഴിമഥനവേളയില്‍ പല ദിവ്യ വസ്തുക്കളും പൊന്തി വന്നു. അതോടൊപ്പം സര്‍വമംഗളകാരിയായ മഹാലക്ഷ്മിയും സ്വര്‍ഗ ഭിഷഗ്വരനായ ധന്വന്തരിയും പ്രത്യക്ഷപ്പെട്ടു. കയ്യില്‍ അമൃതകുംഭം വഹിച്ചാണ് ധന്വന്തരി പ്രത്യക്ഷമായത്. അതുകൊണ്ട് അമൃതന്‍, സുധാപാണി എന്നൊക്കെയുള്ള പേര് ധന്വന്തരിക്ക് കിട്ടി.

പ്രതിഷ്ഠ
ധന്വന്തരി മൂര്‍ത്തിയാണ് പ്രതിഷ്ഠ .പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു

ഉപദേവതകള്‍

ചെറുവത്തൂര്‍ വിഷ്ണു,അയ്യപ്പന്‍,ഗണപതി,ശിവന്‍

ഐതീഹ്യം
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ജീര്‍ണ്ണ അവസ്ഥയിലായപ്പോള്‍ ഭക്തജനങ്ങള്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിയ്ക്കാന്‍ നിശ്ചയിച്ചു.പ്രതിഷ്ഠയ്ക്കായി പുതിയ വിഗ്രഹം നിര്‍മ്മിയ്ക്കുവാന്‍ തീരുമാനിച്ചു .വിഗ്രഹം നിര്‍മ്മിയ്ക്കുന്നതിനു അനുയോഗ്യമായ ശില അടുത്തുള്ള മുരിങ്ങത്തേരി എന്ന കുന്നില്‍ കണ്ടെത്തി .ശേഷം വിഗ്രഹം പ്രതിഷ്ഠ നടത്താനായി ഘോഷയാത്രയായി വിഗ്രഹം കൊണ്ട്‌പോകുമ്പോള്‍ അശ്വനിദേവതകള്‍ പ്രത്യക്ഷപ്പെടുകയും ഒരു വിഗ്രഹം നല്‍കുകയും ഇത് വസുദേവര്‍ പൂജിച്ച വിഗ്രഹമാണ് ഇതെന്നും ഇത് പ്രതിഷ്ഠ നടത്തുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.അതിനുശേഷം അശ്വനിദേവകള്‍ അപ്രത്യക്ഷമായി.ഇതുനുസരിച്ചു അശ്വനിദേവകള്‍ സമ്മാനിച്ച വിഗ്രഹം പഴയ ക്ഷേത്രത്തിനടുത്തുള്ള ചെറുവത്തൂര്‍ പറമ്പില്‍ ഒരുചെറിയ ക്ഷേത്രം നിര്‍മ്മിയ്ക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു.പിന്നീട് മുരിങ്ങത്തേരി കുന്നില്‍ നിര്‍മ്മിച്ച വൈഷ്ണവവിഗ്രഹം ക്ഷേത്രത്തിനു സമീപമായി പുതിയ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു.

പ്രത്യേകതകള്‍

ഗുരുവായൂര്‍ ക്ഷേത്രവും നെല്ലുവായ് ധന്വന്തരി ക്ഷേത്രവും തമ്മില്‍അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിശ്വാസം.ഗുരുവായൂരിലെ നന്ദഗോപര്‍ പൂജിച്ച വിഗ്രഹമാണെന്നും നെല്ലുവായ് ക്ഷേത്രത്തിലെ വിഗ്രഹം വസുദേവര്‍ പൂജിച്ചതാനെന്നുമാണ് വിശ്വാസം.വാതരോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ മതിയെന്ന വിശ്വാസം നിലവിലുള്ളപ്പോള്‍ നെല്ലുവായ് ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ ഉദരരോഗങ്ങളും ത്വക് രോഗങ്ങളും നേത്രരോഗങ്ങളും സുഖപ്പെടുമെന്നാണ് വിശ്വാസം.

ഭജനം

രോഗനിവാരണത്തിന് പ്രസിദ്ധമാണ് നെല്ലുവായ് ക്ഷേത്രം.ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം തേടി ആയുര്‍വേദ ചികിത്സകര്‍ ഇവിടെ ഭജനം ഇരിയ്ക്കാരുണ്ട്.ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം നേടി ചികിത്സ നടത്തിയാല്‍ ഏതു രോഗവും സുഖം പ്രാപിയ്ക്കും എനാണ്വിശ്വാസം.വൈദ്യരത്‌നം പി.എസ്.വാര്യര്‍.അഷ്ടവൈദ്യന്‍ പി.വി. രാമവാര്യര്‍,കുട്ടഞ്ചേരി മൂസ് തുടങ്ങിയ ആയൂര്‍വേദ ഭിഷഗ്വരന്മാര്‍ നെല്ലുവായ് മൂര്‍ത്തിയുടെ അനുഗ്രഹം നേടിയവരാണ്.ആധുനിക കാലത്തും ആയുര്‍വേദചികിത്സകര്‍ തങ്ങളുടെ കര്‍മ്മപഥത്തിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഇവിടെ ഭജനമിരുന്നു അഷ്ടാംഗഹൃദയം പാരായണംചെയ്യുന്നത്പതിവാണ്.ഇങ്ങനെചെയ്യുന്നതിലൂടെ അറിവും കര്‍മ്മശേഷിയും വര്‍ദ്ധിയ്ക്കുമെന്നാണ് അനുഭവം.പ്രമുഖ ജ്യോതിഷനും കവിയുമായ വിദ്വാന്‍ മച്ചാട്ട് ഇളയത് ഇവിടെ ഭജനമിരിയ്ക്കുകയും ധന്വന്തരി മൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പ്രസിദ്ധമായ സ്‌തോത്ര പഞ്ചാക്ഷിക എന്ന കാവ്യംരചിക്കുകയും ചെയ്തു.അതിലൂടെ അദ്ദേഹത്തെ ബാധിച്ചസങ്കീര്‍ണ്ണമായ ത്വക് രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടുകയുംചെയ്തു.

സ്‌ത്രോത്ര പഞ്ചാക്ഷിക ദിനം

സ്‌തോത്ര പഞ്ചാക്ഷികം രചിച്ചു ദേവന് സമര്‍പ്പിച്ചത് മലയാള മാസം കുംഭം 1നുആയിരുന്നു .ഇതിന്റെസ്മരണാര്‍ത്ഥം എല്ലാവര്‍ഷവും മലയാളമാസംകുംഭം 1 പഞ്ചാക്ഷികദിനമായിആചരിയ്ക്കുന്നു.

രോഗ മുക്തി
അഷ്ടോത്തര നാമജപവും സ്‌തോത്രപഞ്ചാക്ഷിക പാരായണവും സ്ത്രീ പുരുഷ പ്രായഭേദമന്യേ വിജ്ഞാന വര്‍ദ്ധനവിനും രോഗമുക്തിയ്ക്കുമായി ആചരിച്ചുവരുന്നു

ആയുവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും

2006 നവംബര്‍ 1 മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലായി ധന്വന്തരി ആയുര്‍വേദ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.വാതരോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ത്വക് രോഗ ചികിത്സയ്ക്കും പ്രസിദ്ധമാണ് ഇവിടം ഇന്ന്

പ്രധാനവഴിപാട്
മുക്കുടി പൂജയാണ് ഇവിടുത്തെ പ്രധാനവഴിപാട് .എത്ര പഴകിയ ഉദരരോഗവും മുക്കുടിവഴിപാട് നടത്തി പ്രാര്‍ത്ഥന നടത്തിയാല്‍ മുക്തിനേടുമെന്നാണ് വിശ്വാസവും അനുഭവവും

പ്രധാന ഉത്സവം

എല്ലാവര്‍ഷവും ധനുമാസത്തിലെ വെളുത്തപക്ഷത്തില്‍ കൊണ്ടാടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി യാണ് ഇവിടുത്തെ പ്രധാനഉത്സവം

ക്ഷേത്രത്തിലേയ്ക്കുള്ളവഴി

തൃശ്ശൂര്‍നഗരത്തില്‍നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് തൃശ്ശൂര്‍ ശക്തന്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ബസ് സൗകര്യം ലഭ്യമാണ് കൂടാതെ വടക്കാഞ്ചേരി ഊട്ടുപാറ ബസ്സ്‌റ്റേഷനില്‍നിന്നും ബസ്സൗകര്യം ലഭ്യമാണ് ചുങ്കം പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത്‌നിന്നും ഓട്ടോ റിക്ഷ സൌകര്യവുംലഭ്യമാണ്.

അടുത്ത റെയില്‍വേസ്‌റേഷന്‍വടക്കാഞ്ചേരി റെയില്‍വേസ്‌റ്റേഷന്‍[13 km ],തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍[20 km ]

അടുത്ത വിമാനതാവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം[75km ]

No comments:

Post a Comment