ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 04

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 04

മൗര്യസാമ്രാജ്യം

മഗധയുടെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം. ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു പ്രധാന രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് പൊതുവെ വിലയിരുത്തുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്. ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്. ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഇന്ത്യ ഭരിച്ചത്. അവസാനത്തെ രാജാവായ ബൃഹദ്രഥ മൗര്യനെ ശുംഗ വർഗ്ഗത്തിൽപ്പെട്ട ഒരു പ്രമാണിയായ പുഷ്യാമിത്രൻ വധിച്ചതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.

സ്ഥാപകൻ - ചന്ദ്രഗുപ്ത മൗര്യൻ
ഔദ്യോഗിക ഭാഷ - പ്രാകൃത്
മതങ്ങൾ - ഹിന്ദു മതം, ജൈന മതം, ബുദ്ധ മതം
തലസ്ഥാനം - പാടലീപുത്രം
സാമ്രാജ്യത്തിന്റെ തലവൻ - സമ്രാട്ട്(ചക്രവർത്തി)
ആദ്യത്തെ ചക്രവർത്തി - ചന്ദ്രഗുപ്ത മൗര്യൻ
അവസാനത്തെ ചക്രവർത്തി - ബൃഹദ്രഥൻ

പൂർവ്വ പശ്ചാത്തലം

മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് റോമാ റിപ്പബ്ലിക്കിന്‌ സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ ചെങ്കോൽ, അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള വൈരാജ്യം എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ രാജഭരണം നിലനിന്നിരുന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും ഇക്കാലത്ത് കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് സൈറസ് എന്ന അഖാമാനിയൻ ചക്രവർത്തി ഹിന്ദുക്കുഷ് കടന്നുവന്ന് കാംബോജം, ഗാന്ധാരം (ഇന്നത്തെ കാണ്ഡഹാർ), എന്നിവിടങ്ങളിൽ നിന്ന്‌ കപ്പം വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു പേർഷ്യൻ ചക്രവർത്തിയായ ദാരിയുസിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.

സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും കാശിയേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ അവന്തിയും വിഴുങ്ങി. പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധം വിജയിച്ചു. ജൈന, ബുദ്ധ മതങ്ങളുംഭൗതിക വാദങ്ങളുമെല്ലാമായി ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്തഃച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകൻ അജാതശത്രുവുമായിരുന്നു. എന്നാൽ അവർക്ക് പിന്നീട് വന്ന തലമുറകൾ ഒന്നും അത്രകണ്ട് ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് അല‍ക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റേയും വരവ്. ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദ രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി.

അല‍ക്സാണ്ഡർ ചക്രവർത്തി, ക്രി.മു. 331 -ല് അഖാമാനിയൻ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെ കാബൂൾ വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല. വിതസ്താ (ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നൽകിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം ഒരു സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേൽ പറഞ്ഞ കാരണങ്ങൾ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.

ചന്ദ്രഗുപ്ത മൗര്യൻ

മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാനരാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം) 'നിന്നാണ് വരുന്നതെന്നും നന്ദ കുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്. അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്. അതിൻ പ്രകാരം ആന്ത്രൊകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്. ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.

അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബിൽ നിന്ന് പലായനം ചെയ്ത ഒരു ബ്രാഹ്മണ സന്യാസിയായ ചാണക്യൻ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ യാഥാർത്ഥ നാമം വിഷ്ണുഗുപ്തൻ എന്നായിരുന്നു. അർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തികൾ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ കെടുതികൾ അനുഭവിച്ചു വന്നു. ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതായി.

ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാൽ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാൽ പിന്നീടാണ് അർത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായി വരുന്നത്. അതിൽ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യൻ കേൾക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാൻ ശ്രമിക്കുകയും എന്നാൽ ചൂടു മൂലം പറ്റാതെ വരുമ്പോൾ അവന്റെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാൻ നോക്കി വിഡ്ഢിയാകുന്നു അരികിൽ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോൾ കൈ പൊള്ളില്ല“ എന്ന വാക്കുകൾ ആണ് അവർക്ക് പിന്നീട് വഴിത്തിരിവായിത്തീർന്നത്.

ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവിൽ പോകേണ്ടി വന്നു. ഏതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാർ അലക്സാണ്ഡറുടെ മേൽതിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡർ തിരിച്ചു പോകാൻ തീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാൽ അലക്സാണ്ടർ തന്റെ സൈന്യത്തിന്റെ മനോ വീര്യം നഷ്ടപ്പെട്ടതിനാൽ പിൻ‍വാങ്ങാൻ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തൻ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡർ മനസ്സു മാറ്റാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് യവനരേഖകളിൽ അദ്ദേഹത്തെ പറ്റി പരാമർശിതമായിരിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.

ചന്ദ്രഗുപ്തൻ അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.

മഗധ പിടിച്ചെടുക്കൽ

ചാണക്യൻ വിദഗ്ദ്ധനായ ഒരു സൂത്രധാരനായിരുന്നു. അദ്ദേഹം വലിയ ഒരു ചാര ശൃംഖലയുണ്ടാക്കിയിരുന്നു. ധന നന്ദനെന്ന രാജാവിന്റെ അതിരു കടന്ന ഭരണത്തിൽ എതിർപ്പുണ്ടായിരുന്ന ജനങ്ങളെ അദ്ദേഹം ഇളക്കി വിട്ടു. രാജാവിന്റെ പാരമ്പര്യത്തിലും അദ്ദേഹം സംശയം ജനിപ്പിച്ചു വിട്ടു. സൈന്യത്തിൽ മുറുമുറുപ്പ് ഉണ്ടാക്കി. മദ്യശാലകളിൽ വച്ച് സേനാ നായകന്മാർ തമ്മിലിടയുന്നത് പതിവായി. ചന്ദ്രഗുപ്തൻ മഗധയിൽ നിന്നു തന്നെ വിഘടന വാദികളുടെ കൂട്ടായ്മയെ സംഘടിപ്പിച്ചു, തന്റെ മിത്രമായ പൗരവ രാജാവിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.

ചാണക്യനും ചന്ദ്രഗുപ്തനും കൂട്ടരും ചേർന്ന് ഒരുക്കിയ കെണിയിൽ മഗധ വീണു. അതിനായി അവർ ചെയ്തത് മഗധയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി നേരിടാൻ മഗധ കുറേ ദൂരത്തായിരുന്ന യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. ഇത്തരുണത്തിൽ ചന്ദ്രഗുപ്തൻ നഗരത്തിൽ മറ്റൊരു വഴിയിലൂടെ കയ്യേറുകയും അവിടെ അഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്തു. മിക്ക സൈന്യാധിപന്മാറ്ക്കും കൈക്കൂലി കൊടുത്ത് ഒതുക്കിയിരുന്നു. ഈ അഭ്യന്തരകലാപത്തിനിടയ്ക്ക് ധനനന്ദന്റെ പുത്രനും കിരീടാവകാശിയുമായ രാജകുമാരൻ മരിക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം അനുകൂലമാക്കാൻ ചന്ദ്രഗുപ്തന് കഴിഞ്ഞു. തിരിച്ചു വന്ന ധന നന്ദൻ സമ്മർദ്ദം താങ്ങാൻ പറ്റാതെ രാജ്യം ചന്ദ്രഗുപ്തന് കൈമാറി നാടുവിട്ടു, പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

സമ്രാജ്യസ്ഥാപനം

ക്രി.മു. 321-ലാണ് ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്. ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേർ ഇൻഡിക്ക എന്നായിരുന്നു. ചാണക്യൻ എഴുതിയ അർത്ഥശാസ്ത്രം ആണ് മറ്റൊരു ചരിത്രാധാരം. മറ്റു ചില കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികർ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മഗധ സ്വന്തമാക്കിയശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കൻ പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.

സെലൂക്കസിന്റെ ആക്രമണം

ക്രി.മു 305 ല് സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. അന്ന് ഗംഗാ സമതലം മുഴുവൻ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു. അലക്സാണ്ഡറുടെ സേനാ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാർ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു. പേർഷ്യയും ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സിന്ധൂ നദീ തടം വൻ കച്ചവട സാധ്യത ഉള്ളത് അവരെ ഇങ്ങോട്ട് ആകർഷിച്ചിരുന്നിരിക്കണം. എന്നാൽ ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ല് എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂ പ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപൊയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻ നിർണ്ണായക സ്വാധീനമായിരുന്നു. ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീ പുത്രത്തിലെത്തുന്നത്. അങ്ങനെ സിന്ധൂ നദീ തടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നു ചേർന്നു. ഇത്തരം ദൂര ദേശങ്ങളിൽ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ബിന്ദുസാരൻ

ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ്‌ സാമ്രാജ്യം ഭരിച്ചത്‌. ക്രി.മു. 297-ലായിരുന്നു അദ്ദേഹം സിംഹസനാരോഹണം ചെയ്തത്‌. സെലൂക്കിഡ്‌ രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ്‌ പുലർത്തിയത്‌. അന്തിയോക്കസ്‌ രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ്‌ പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു. യവനർ അമിത്രോഖാതിസ്‌ എന്നാണ്‌ ബിന്ദുസാരനെ വിളിച്ചിരുന്നത്‌. 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക്‌ ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധങ്ങൾ നടത്തി. കിഴക്ക്‌ കലിംഗവും തെക്ക്‌ ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച്‌ അധികം രേഖകൾ കിട്ടാനില്ല.

മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു ബിന്ദുസാരൻ(ജനനം: ക്രി.മു. 320, ഭരണകാലം: ക്രി.മു. 298 - ക്രി.മു. 272). ചന്ദ്രഗുപ്ത മൗര്യൻആയിരുന്നു ബിന്ദുസാരന്റെ മുൻഗാമി. ബിന്ദുസാരന്റെ ഭരണകാലത്ത് സാമ്രാജ്യം തെക്കോട്ട് വികസിച്ചു. സുമനൻ, അശോകൻ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ബിന്ദുസാരന് ഉണ്ടായിരുന്നത്. ഇവർ തക്ഷശില, ഉജ്ജയിൻ എന്നിവിടങ്ങളിലെ ഭരണാധികാരികളായിരുന്നു. ഗ്രീക്കുകാർ ബിന്ദുസാരനെ അമിത്രോകോട്ടസ്‌, അഥവാ അല്ലിട്രോച്ചേഡസ് എന്ൻ വിളിച്ചു. സംസ്കൃത പദമായ 'അമിത്രഘട്ട' (ശത്രുക്കളുടെ നിഗ്രഹകൻ) എന്ന പദത്തിന്റെ ഗ്രീക്ക് തർജ്ജിമയാണ് ഇത്.

ജീവിതം

ചന്ദ്രഗുപ്തന്റെയും ദുർധരയുടെയും മകനായ ബിന്ദുസാരൻ ഭരണമേറ്റപ്പോൾ സാമ്രാജ്യം ഇന്നത്തെ വടക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, കിഴക്കേ ഇന്ത്യ എന്നിവിടങ്ങളും അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുടെ ഭാഗങ്ങളും ചേർന്നതായിരുന്നു. ബിന്ദുസാരൻ ഇന്ത്യയുടെ തെക്കൻ ഭാഗത്തേയ്ക്ക് (ഇന്നത്തെ കർണ്ണാടക പ്രദേശം) സാമ്രാജ്യം വ്യാപിപ്പിച്ചു. പതിനാറ് രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി ബിന്ദുസാരൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗവും തന്റെ ഭരണത്തിനു കീഴിലാക്കി. (രണ്ട് സമുദ്രങ്ങൾക്ക് ഇടയ്ക്കുള്ള ഭൂമി ബിന്ദുസാരൻ പിടിച്ചടക്കിയെന്ന് - ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയ്ക്ക് ഇടയ്ക്കുള്ള പ്രദേശം - പറയപ്പെടുന്നു). ബിന്ദുസാരൻ സൗഹൃദ രാജ്യങ്ങളായ ചോളർ‍, പാണ്ഡ്യർ, ചേരർ എന്നിവരെ ആക്രമിച്ചില്ല. ഈ തെക്കൻ രാജ്യങ്ങൾ ഒഴിച്ചാൽ കലിങ്കം (ഇന്നത്തെ ഒറീസ്സ) മാത്രമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബിന്ദുസാരന്റെ സാമ്രാജ്യത്തിൽ ഉൾപ്പെടാത്ത രാജ്യം. ബിന്ദുസാരന്റെ ഭരണത്തിൻ കീഴിൽ ഉജ്ജയിനിന്റെ ഭരണാധികാരിയായിരുന്ന മകൻ അശോകൻ പിന്നീട് കലിങ്കം പിടിച്ചടക്കി.

പിതാവായ ചന്ദ്രഗുപ്തന്റെയോ മകനായ അശോകന്റെയോ ജീവിതത്തെ അപേക്ഷിച്ച് ബിന്ദുസാരന്റെ ജീവിതത്തെക്കുറിച്ച് അധികം രേഖകളില്ല. ചാണക്യൻ ബിന്ദുസാരന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്നു. ബിന്ദുസാരന്റെ ഭരണകാലത്ത് തക്ഷശിലയിലെ ജനങ്ങൾ രണ്ടുപ്രാവശ്യം കലാപം നടത്തി.

സെല്യൂസിഡ് സാമ്രാജ്യം (ദീമാക്കസ് തുടങ്ങിയവർ), ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ ബിന്ദുസാരന്റെ കൊട്ടാരം സന്ദർശിച്ചു. ഹെല്ലനിക ലോകവുമായി ബിന്ദുസാരൻ നല്ല ബന്ധം പുലർത്തി. ബിന്ദുസാരന്റെ പിതാവായ ചന്ദ്രഗുപ്ത മൗര്യൻ ഒരു ജൈനമത വിശ്വാസിയായിരുന്നെങ്കിലും ബിന്ദുസാരൻ അജീവിക (എല്ലാവരുടെയും സമത്വം പ്രചരിപ്പിക്കുന്ന ഒരു ഹിന്ദുമത ശാഖ) വിശ്വാസിയായിരുന്നു

ബിന്ദുസാരൻ ക്രി.മു. 272-ൽ അന്തരിച്ചു. (ചില രേഖകൾ പ്രകാരം ബിന്ദുസാരന്റെ മരണം ക്രി.മു. 268-ൽ ആണ്). ബിന്ദുസാരനു ശേഷം ബി.സി.ഇ. 273-ൽ മകനായ അശോകൻ കിരീടധാരിയായി.

തലസ്ഥാനം

മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു. ചുറ്റും കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന്‌ 570 കാവൽമാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു. മരവും മണ്ണിഷ്ടികയും കൊണ്ടു നിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്. രാജകൊട്ടാരവും മരം കൊണ്ടാണ്‌ നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു. കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും ഇതിൽ പക്ഷിക്കൂടുകളും ഒരുക്കിയിരുന്നു.

അശോകൻ

ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ്‌ പിന്നീട്‌ രാജ്യം ഭരിക്കുന്നത്‌. അദ്ദേഹത്തെ മഹാനായ അശോകൻ എന്നാണ്‌ എച്ച്‌. ജി. വെൽസ്‌ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌. എന്നാൽ കണ്ണിൽ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങൾ ആയിട്ടുകൂടി നിർദ്ദയം വധിച്ചാണ്‌ കീരീടാവകാശി അല്ലായിരുന്നിട്ടു കൂടി അദ്ദേഹത്തിന്‌ സിംഹാസനം ലഭിച്ചത്‌ എന്നും ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. എന്നാൽ അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ്‌ അഹിംസയുടെ വക്താവായി മാറി, ബുദ്ധമത പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞു വച്ചു.

അദ്ദേഹം ഏതു വർഷമാണ് സിംഹാസനാരോഹണം നടത്തിയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ക്രി.വ. 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്. ചെറു പ്രായത്തിലേ പ്രായത്തിൽ കവിഞ്ഞ കാര്യ ശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ചചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു. ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ്‌ അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്‌. ഒരു സുപ്രധാന വിജയം നേടുന്നത്‌ അദ്ദേഹത്തിന്റെ വിമർശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാൽ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാൾ കനത്ത ഭാരമാണ്‌ ഇരു പക്ഷത്തും ഏൽപിച്ചത്‌. ഒരു ലക്ഷത്തിൽ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാൾ പ്രയാസാമായിരുന്നത്‌ മരിച്ചവരുടെ ജഢങ്ങൾ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതു മൂലം അസുഖം ബാധിച്ച്‌ വീണ്ടും അത്ര തന്നെ ജനങ്ങൾ മരിക്കാനിടയായതും ആണ്. ഇത്‌ അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചക്രവർത്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു. തെക്കോട്ട്‌ തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധമതത്തിൽ അഭയം തേടി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു. സിംഹളത്തിലും മറ്റുമായി അദ്ദേഹം ധർമ്മ വിജയത്തിന്റെ മാത്രം (രാജ്യം വിസ്ത്രിതമക്കാനോ പ്രശസ്തനാവാനോ യുദ്ധം ചെയ്യാതെ പ്രതിരോധം മാത്രമായി യുദ്ധം ചെയ്യുക) ഉപജ്ഞാതാവായി പ്രചരണം നടത്തി.

അദ്ദേഹം നായാട്ടും അത്തരത്തിൽ പെടുന്ന നായാട്ടുകളികളും നിരോധിച്ചു. അടിമത്തത്തെ നിർത്തലാക്കാൻ ശ്രമിച്ചു. 40 വർഷത്തോളം അദ്ദേഹം സൈന്യത്തെ പുലർത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു പോലും സഞ്ചരിച്ചു. മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു. നാടെങ്ങും ബുദ്ധ തത്ത്വങ്ങൾ പഠിപ്പിക്കാനുള്ള എർപ്പാടുകൾ ചെയ്തു. സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്‌, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും വരെ അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു. രാജ്യത്തെ സ്വത്തുക്കൾ നിർലോഭം സംഭാവന ചെയ്തുകൊണ്ടിരുന്നത്‌ മക്കൾ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്റെ അളവല്ലാതെ മറ്റു രേഖകൾ വിരളമാണ്. നാണയങ്ങൾ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം.

ഭരണ സം‌വിധാനം

ഗോത്രഭരണരീതിയ്ക്ക് ഈ സമയമായ്പ്പോഴേയ്ക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു. ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി. മൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവുമായി. സാമന്തരാജാക്കന്മാർ വാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തിരുന്നു. രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.

സാമ്രാജ്യം വളരെ വിശാലമായിരുന്നതിനാൽ വിവിധ ദേശങ്ങളിലെ ഭരണരീതിയും വ്യത്യസ്തമായിരുന്നു. തലസ്ഥാനമായ പാടലീപുത്രത്തിന്റെ ഭരണനിയന്ത്രണം ചക്രവർത്തി നേരിട്ടു നടത്തി. തക്ഷശില, ഉജ്ജയനി എന്നിങ്ങനെയുള്ള വിദൂരപ്രവിശ്യകളിലെ ഭരണം അതതു പ്രവിശ്യാ ആസ്ഥാനത്തു നിന്നുമായിരുന്നു. ഇവിടത്തെ ഭരണമേൽനോട്ടത്തിനായി രാജകുടുംബാംഗങ്ങളെ നിയമിച്ചിരുന്നു. ഇത്തരം പ്രവിശ്യകളിൽ തദ്ദേശീയമായ നിയമങ്ങളും രീതികളുമാണ്‌ പിന്തുടർന്നിരുന്നത്.

സുപ്രധാനമായ സംഗതി ഏകീകൃതനാണയസമ്പ്രദായമായിരുന്നു. നാണയങ്ങൾക്ക് രൂപം എന്നർത്ഥത്തിൽ രൂപ എന്ന് വിളിച്ചിരുന്നതായി അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. അതനുസരിച്ച് സ്വർണ്ണരൂപ, രുപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു. ഇതിൽ അതത് കാലത്തെ ചക്രവർത്തിയുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു. ഭരണം വിഭജിച്ചിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു. മന്ത്രിമാർ അഥവാ മഹാമാത്രന്മാരുടെ കീഴിൽ അദ്ധ്യക്ഷന്മാർ, സചിവന്മാർ, രാജൂകന്മാർ, യുക്തന്മാർ അഥവാ കാര്യനിർവാഹകർ (executives) എന്നിവർ ജോലി നോക്കിയിരുന്നു.

സമാഹർത്താവ് എന്നൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഇത് ഇന്നത്തെ കളക്ടർക്ക് സമാനമായ പദവിയാണ്. വ്യാപാരം, കൃഷി, വന വിഭവങ്ങൾ, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, വേശ്യാവൃത്തി, ജലയാനം, കാലികൾ, വിദേശ യാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേൽനോട്ടം നടത്തിയിരുന്നത്.

രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചു കൊല്ലം കൂടുമ്പോൾ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. നാട്ടു വാർത്തകൾ ശേഖരിച്ച രാജാവിനടുത്തെത്തിക്കാൻ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.

രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളത്തിനും ക്ഷേമപ്രവർത്തനത്തിനും മറ്റുമായി ചെലവാക്കിയിരുന്നു. ഉദ്യോഗത്തിനനുസരിച്ച ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും. സേനാപതിയ്ക്കും പുരോഹിതനും 48,000 രൂപയായിരുന്നു ശമ്പളം, സമാഹർത്താവിന്റെ വേതനം 24,000 രൂപയായിരുന്നു.

പാത നിർമ്മാണം, പൊതു മരാമത്ത് ജലസേചനം തുടങ്ങിയവ ഭരണകൂടം നിർവ്വഹിച്ചിരുന്നു.

പ്രധാനപ്പെട്ട പട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗതപ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇവിടെ നിന്നും സാധ്യമായ കപ്പവും നികുതിയും പിരിക്കുകയും ചെയ്തിരുന്നു. വടക്കു പടിഞ്ഞാറൻ മേഖലകൾ പരവതാനികൾക്കും, ദക്ഷിണേന്ത്യ സ്വർണ്ണത്തിനും വിലപിടിച്ച രത്നങ്ങൾക്കും കേൾവികേട്ടതാണെന്നും ഈയിടങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ കപ്പമായി പിരിച്ചെടുക്കാമെന്നും അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിനു പുറമേ വനമേഖലയിൽ ജീവിച്ചിരുന്ന ആളുകൾ അവർ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഏറെക്കുറേ സ്വതന്ത്രരായിരുന്നെങ്കിലും, ആന, തടി, തേൻ, മെഴുക് തുടങ്ങിയ വനവിഭവങ്ങൾ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർക്ക് കപ്പമായി നൽകിപ്പോന്നു.

No comments:

Post a Comment