ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2017

ദേവയാനി

ദേവയാനി

അസുരഗുരുവായ ശുക്രാചാര്യരുടെയും ഊർജ സ്വതിയുടെയും ഏകപുത്രി ആയിരുന്നുദേവയാനി.
അസുരചക്രവർത്തി ആയവൃഷപർവാവിന്റെ കൊട്ടാരത്തോടടുത്തായിരുന്നു ശുക്രാചാര്യരുടെ ആശ്രമം.
വൃഷപർവാവിന്റെമകൾ ശര്മിഷ്ടയുംദേവയാനിയും ബാല്യംതൊട്ടേസുഹൃത്തുക്കൾ ആയിരുന്നു.
കാലക്രമേണ രണ്ടുപേരും അതീവസുന്ദരികൾ ആയിവളർന്നുവന്നു.; ദേവന്മാരും; അസുരന്മാരും തമ്മിൽ യുദ്ധം ഉണ്ടായി.
ശുക്രാചാര്യർക്ക് മൃതസഞ്ജീവനി വിദ്യ കൈവശം ആയിരുന്നു.
അതുപയോഗിച്ചു അദ്ദേഹം മരിച്ചു വീഴുന്ന അസുരന്മാരെ ജീവിപ്പിച്ചു .
അങ്ങനെ ദേവസൈന്യം പരാജയപ്പെട്ടു പോന്നു.

ദേവന്മാർ കൂടിയാലോചന നടത്തി ദേവഗുരുബ്രുഹസ്പതിയുടെപുത്രനായകചനെ മൃതസന്ജീവനിവിദ്യ കരസ്ഥം ആക്കാൻ ശുക്രാചാര്യരുടെ സമീപത്തേക്ക് അയച്ചു. കചൻ ആദ്യം തന്നെ ചെയ്തത് ഗുരു പുത്രിയായ ദേവയാനിയുടെ സ്നേഹം പിടിച്ചെടുക്കുക ആണ്. എന്നാൽ അസുരന്മാർ കചന്റെ ആഗമനോദ്ദേശം മനസ്സിലാക്കുകയും കചനെ പല തവണ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു
ഒരിക്കൽ കഷണങ്ങളാക്കി ചെന്നയ്ക്കൾക്ക് ഇട്ടു കൊടുക്കുകയും പിന്നൊരിക്കൽ ഭസ്മം ആക്കി കടലിൽ കലക്കുകയും ചെയ്തു .
അപ്പോഴൊക്കെ ദേവയാനി കചനെ തിരിച്ചു കൊണ്ടുവരാൻ അച്ഛനോട് അഭ്യര്ത്തിക്കുകയും ശുക്രാചാര്യർ മൃതസഞ്ജീവനി മന്ത്രം ജപിച്ചു കചനെപുനരുജീവിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീടു അസുരന്മാർ കചനെമദ്യത്തിൽ അരച്ചുകലക്കി ശുക്രാചാര്യരെ കുടിപ്പിച്ചു. അതോടെ ദേവയാനി പ്രതിസന്ധിയിൽ ആയി.
ശുക്രാചാര്യർ മൃത സഞ്ജീവനി ജപിച്ചു വിളിച്ചാൽ കചൻ ജീവിച്ചു തിരിച്ചു വരും. എന്നാൽ അതോടു കൂടി വയറു പിളർന്നു അച്ഛൻ മരിക്കും. ആരെ തഴയണം ആരെ സ്വീകരിക്കണം എന്ന് വിവേചിച്ചു അറിയാതെ അവൾ കുഴങ്ങി.

ഒരു ഭാഗത്ത് പ്രിയപ്പെട്ടവനെ നഷ്ടപ്പെടുന്ന ദുഃഖം. മറുഭാഗത്ത് അച്ഛന് ജീവാപായം സംഭവിക്കുമോ എന്നഭയം. ഇതിനു മുൻപ് കചദേവന് അപകടം സംഭവിച്ചപ്പോൾ ഒക്കെ അദ്ദേഹത്തെ പുനരുജീവിപ്പിക്കാൻ അച്ഛനോട് അഭ്യർത്തിക്കുകയും വാത്സല്യ നിധിയായ അദ്ദേഹം അത് ചെയ്യുകയും ചെയ്തു.
എന്നാൽ ശുക്രാചാര്യരാവട്ടെ ഈഘട്ടം ആർക്കും കുഴപ്പം ഇല്ലാതെ എങ്ങനെ തരണം ചെയ്യാം എന്ന് ആലോചിക്കുക ആയിരുന്നു. മുന്നിൽ നിൽക്കുന്ന ഓമനമകളുടെ മുഖം മനസ്സിനെ അലട്ടി.
മകളുടെ വേദന മനസ്സിലായി.
എന്നാൽ കുമാരനെ ജീവിപ്പിച്ചാൽ അതോടെ തന്റെ ജീവിതം അവസാനിക്കും. പിന്നെ ഒരു വഴി ഉള്ളത് താൻ തപസ്സു ചെയ്തു നേടിയെടുത്ത അത്യപൂർവമായ മൃത സഞ്ജീവനി വിദ്യ കചനു ഉപദേശിച്ചു കൊടുക്കുക എന്നതാണ്.
എന്നാൽ അതോടെ ആ വിദ്യ ദേവപക്ഷത്തിനു കരഗതമാകും.
അത് അസുരഗണത്തെ വഞ്ചിക്കുന്നത്പോലെ ആകില്ലേ.
എന്നാൽ കചനെ നഷ്ടപ്പെട്ടാൽ ദേവയാനി ദുഖഭാരം താങ്ങാൻ ആവാതെ ഹൃദയം പൊട്ടി മരിക്കും.
ഒടുവിൽ അദ്ദേഹം മൃതസഞ്ജീവനി വിദ്യ കചദേവന് ഉപദേശിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു.

ശുക്രാചാര്യർ കചദേവന് മന്ത്രോപദേശം നൽകി.
കചദേവൻ വേഗം തന്നെ അത് ഹൃദിസ്ഥം ആക്കി.
ശുക്രാചാര്യർ മൃതസഞ്ജീവനി ജപിച്ചു കചനെ പേരെടുത്ത് വിളിച്ചു.
കചൻ ശുക്രാചാര്യരുടെ വയറു പിളർന്നു പുറത്തു വന്നു.
അതിനു ശേഷം അദ്ദേഹം മന്ത്രം ജപിച്ചു ഗുരുവിനെ ജീവിപ്പിച്ചു.
എഴുന്നേറ്റുവന്ന ശുക്രാചാര്യർ കചനെ സന്തോഷപൂർവ്വം ആലിംഗനം ചെയ്തു. എങ്കിലും താൻകഠിനതപസ്സിലൂടെ നേടിയെടുത്ത മന്ത്രവിദ്യഇത്രഅനായാസം ആയിമറ്റൊരാൾ നേടിയെടുത്തതിൽ അദേഹത്തിന് വിഷമംതോന്നി.
തന്റെ മദ്യപാനശീലം ആണ് ഇതിനു കാരണം.
അതു കൊണ്ട് അദ്ദേഹം മദ്യപാനം നിർത്തി.
ബ്രാഹ്മണന്മാർക്കു മദ്യപാനം നിഷിദ്ധം ആക്കുകയും ചെയ്തു.
ബ്രുഹസ്പതിയുടെ പുത്രൻ ആണെന്നറിഞ്ഞിട്ടും വിദ്യ അഭ്യസിക്കാൻ വന്ന കചനെ ശുക്രാചാര്യർ സ്വീകരിക്കുക ആണ് ചെയ്തത്. കചന്റെ ശ്രദ്ധയിലും ഗുരുഭക്തിയിലും അദ്ദേഹം പ്രസന്നനായി. ദേവയാനിക്കും സന്തോഷം ആയി. ഇനി കചദേവൻ തന്നെ സ്വീകരിക്കും എന്ന് അവൾ പ്രതീക്ഷിച്ചു. എന്നാൽ തന്റെ വരവിന്റെ ലക്‌ഷ്യം പൂർത്തീകരിച്ചപ്പോൾ കചന്റെ ഭാവം മാറി.
ശുക്രാചാര്യരുടെ ഉദരത്തിൽ നിന്നും പുറത്തു വന്നതിനാൽ താൻ ദേവയാനിക്ക് സഹോദരതുല്യൻ ആണെന്ന് കചൻ വാദിച്ചു.
ദേവയാനിപല രീതിയിൽ അഭ്യർത്തിചിട്ടും കചന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല.
ഒടുവിൽ സംസാരം വാഗ്വാദത്തിൽ എത്തി. കചൻ കാര്യസാധ്യത്തിനായി തന്നോട് സ്നേഹം നടിക്കുക ആയിരുന്നുവെന്നു ദേവയാനിക്ക് തോന്നി.
കചനെന്ന കോമളകുമാരനെ പരിചയപ്പെട്ടപ്പോൾ മുതൽ ഉള്ള സുന്ദര നിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയി. എന്തെല്ലാം മധുര ഭാഷണങ്ങൾ കൈമാറി. ജീവൻനഷ്ടപ്പെട്ട
കചനെ തിരിച്ചുകൊണ്ടുവരാൻ താൻ എത്രശ്രമങ്ങൾ നടത്തി.
എന്നിട്ടിപ്പോൾ തന്നെ കൈ ഒഴിയുന്നു .
അവഗണിക്കപ്പെടുമ്പോൾ ഉള്ള വേദനയും കോപവും കൂടി അവളെ മനസ്സമ്മതനം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിച്ചു.
ഇപ്പോൾ നേടിയ മന്ത്ര സിദ്ധി കചനു ഉപകാരപ്പെടാതെ പോകട്ടെ എന്ന് ദേവയാനി ശപിച്ചു.

ദേവയാനിയെ അസുര-ദേവഗണത്തിൽപ്പെട്ട ആരും വിവാഹം കഴിക്കാതെ ഇരിക്കട്ടെ എന്ന് കചൻ തിരിച്ചും ശപിച്ചു .
ദേവലോകത്ത് തിരിച്ചെത്തിയ കചൻ മന്ത്രം മറ്റു ദേവന്മാർക്ക്ഉപദേശിച്ചു കൊടുത്തു.
ദേവയാനി ആകട്ടെ ആശ്രമ ജോലികൾചെയ്തും തോഴികളുടെകൂടെ സമയം ചിലവഴിച്ചും ഉല്ലാസവതി ആകാൻ ശ്രമിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ദേവയാനിയും രാജകുമാരി ശർമമിഷ്ടയും പരിവാരങ്ങളും തടാകത്തിൽ ക്രീഡിക്കാൻ പോയി .

ശര്മിഷ്ട രാജകുമാരിയും ദേവയാനിയും തോഴിമാരും കാനനമധ്യത്തിൽ ഉള്ള ഒരു ചോലയിൽ നീരാട്ടിനെത്തി.
പ്രകൃതി രമണീയമായ വിജനമായ സ്ഥലം. എല്ലാവരും വെള്ളത്തിൽ ഇറങ്ങി കളി തുടങ്ങി. എല്ലാവരും നല്ല ഉത്സാഹത്തിൽ ആയിരുന്നു. അപ്പോൾ അതു വഴി കടന്നുപോയ ഇന്ദ്രൻ ഈ രംഗം ശ്രദ്ധിച്ചു. ഒരു രസത്തിന് ഇന്ദ്രൻ കാറ്റിന്റെ രൂപത്തിൽ വന്നു കരക്ക്‌ വച്ചിരുന്ന അവരുടെ വസ്ത്രങ്ങൾ പറത്തി വിട്ടു.
പരിഭ്രാന്തരായ യുവതികൾ വെള്ളത്തിൽ നിന്നും ഓടിക്കയറി വസ്ത്രങ്ങൾ എത്തിപ്പിടിച്ചു.
തിരക്കിനിടയിൽ ദേവയാനി എടുത്തുടുത്തത് ശര്മിഷ്ടയുടെ വസ്ത്രം ആയിരുന്നു.
ആശ്രമവാസിയായ ദേവയാനി രാജകുമാരി ആയ തന്റെ വസ്ത്രം എടുത്തു ധരിക്കുകയോ ?. ശര്മിഷ്ട കുപിത ആയി. ദേവയാനിയെ ആക്ഷേപിച്ചു.  ദേവയാനി ധരിച്ചിരുന്ന തന്റെ വസ്ത്രം വലിച്ചഴിക്കാൻ ശ്രമിച്ചു.
ദേവയാ നിയും വെറുതെ ഇരുന്നില്ല. തിരിച്ചും പലതുംപറഞ്ഞു.
ഒടുവിൽ രാജകുമാരി കുലഗുരുവിനെ അപമാനിച്ചു. ഉന്തും തള്ളുമായി.
ബഹളത്തിനിടയിൽ ശര്മിഷ്ട ദേവയാനിയുടെ വസ്ത്രം വലിച്ചഴിച്ചു. ദേവയാനിയെ തള്ളിയപ്പോൾ കിണറ്റിൽ വീഴുകയും ചെയ്തു.
ദേവയാനിയെ അവിടെ ഇട്ടിട്ടു പോകാൻ ആണ് ശര്മിഷ്ടക്ക് തോന്നിയത്. ആജ്ഞാനുവർത്തികൾ ആയ പരിചാരകവൃന്ദം അനുഗമിക്കുകയും ചെയ്തു.

പൊട്ടക്കിണറ്റിൽ കിടന്ന ദേവയാനി ഇനി എന്തു ചെയ്യേണ്ടു എന്ന് അറിയാതെ നിന്നു.
കാനന പ്രദേശം, അപമാനം സഹിക്കേണ്ടി വന്നതിന്റെ വിഷമം, അൽപവസ്ത്രം, സമയം സന്ധ്യയോടടുക്കുന്നു.
വിളിച്ചലറിയാൽ പോലും ആരും കേൾക്കാത്ത വിജനത.
കിണറ്റിൽ പൊത്തിപ്പിടിച്ചു കയറാൻ നോക്കി, പറ്റുന്നില്ല.
പിന്നെ ശ്രമം മതിയാക്കി.
നേരം പിന്നെയും കുറെ പോയി .

ഒരു കുതിരക്കുളമ്പടി ശബ്ദം അല്ലേ ആ കേൾക്കുന്നത്. ക്രമേണ ആ ശബ്ദം അടുത്തടുത്ത് വന്നു. ഇപ്പോൾ ചോലയുടെ സമീപം എത്തി നിലച്ചു .

കുതിരക്കുളമ്പടി ഒച്ച ചോലയുടെ അരികിൽ വന്നു നിലച്ചു.
ആരോ വെള്ളത്തിൽ ഇറങ്ങുന്ന ശബ്ദവും കേട്ടു.
ആരായിരിക്കും. ആരുമായിക്കോട്ടെ. ഇപ്പോൾ തന്റെ രക്ഷക്ക് ദൈവം അയച്ചതാവണം.

ദേവയാനി കഴിയുന്നത്ര ഉറക്കെ രക്ഷിക്കണേ എന്ന് വിളിച്ചു കൂവി.
കിണറ്റിൻ കരയിൽ ഒരാൾ വന്നു എത്തി നോക്കി.
ആരാണ് ഇവിടെ നിലവിളിക്കുന്നത് എന്ന് അന്വേഷിച്ചു. താൻ ശുക്രാചാര്യരുടെ മകൾ ദേവയാനി ആണെന്നും ചോലയിൽ കൂട്ടുകാരികളുടെ കൂടെ കുളിക്കാൻ വന്നതാണെന്നും പിന്നീട് ഉണ്ടായ സംഭവങ്ങളും ദേവയാനി ചുരുക്കിപറഞ്ഞു.
അപ്പോൾ ആ യുവാവ് താൻ ചന്ദ്രവംശരാജാവായ നഹുഷന്റെ പുത്രൻ യയാതി ആണെന്നും കാട്ടിൽ വേട്ടക്കു വന്നപ്പോൾ വെള്ളം കുടിക്കാനും കുതിരകളുടെ ക്ഷീണം അകറ്റാനും ഈ വഴി വന്നതാണെന്നും പറഞ്ഞു. അതിനു ശേഷം ദേവയാനിയെ കിണറ്റിൽ നിന്നും കരകയറ്റാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി.
എന്നാൽ താൻ അൽപവസ്ത്ര ആണെന്നും തനിക്കു പുറത്തിറങ്ങാൻ കഴിയില്ല എന്നും ദേവയാനി പറഞ്ഞു .
ഇത് കേട്ട രാജാവ് ദേവയാനിക്ക് തൻറെ ഉത്തരീയം അഴിച്ചു കൊടുക്കുകയും കിണറ്റിൽ നിന്ന് കൈ പിടിച്ചു കയറ്റുകയും ചെയ്തു .
എന്നാൽ ദേവയാനിയെ തിരിച്ചു കൊണ്ട്പോകാൻ തുനിഞ്ഞപ്പോൾ തന്നെയും തന്റെ പിതാവിനെയും അപമാനിച്ച ശർമിഷ്ഠയുടെ കൊട്ടാരത്തിലേക്ക് ഇനി പ്രവേശിക്കുക ഇല്ലെന്നു ദേവയാനി വാശി പിടിച്ചു.
ഇതോടെ രാജാവായ വൃഷപർവാവ് പ്രതിസന്ധിയിൽ ആയി.
ദേവയാനി പിണങ്ങിപ്പോയാൽ കുലഗുരു ശുക്രാചാര്യരും തങ്ങളെ വിട്ടുപോകും. ഒടുവിൽ രാജാവ് തന്നെ അവളെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടു വന്നു. എന്നാൽ അതിനു അവൾ ആവശ്യപ്പെട്ട പ്രതിഫലം കടുത്തതായിരുന്നു.
രാജകുമാരി ശർമിഷ്ഠ തന്റെ ദാസി ആയിരുന്നാൽ മാത്രമേ തിരിച്ചു വരൂ എന്നായിരുന്നു നിബന്ധന. മാത്രവുമല്ല യയാതിമഹാരാജാവ് തന്റെകരംഗ്രഹിക്കുകയും വസ്ത്രംനൽകുകയും ചെയ്തതിനാൽ തന്നെ ഭാര്യ ആയിസ്വീകരിക്കണം എന്നും അവൾ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ നന്മക്കു വേണ്ടി വൃഷപർവാവു രാജാവിന് ദേവയാനി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിക്കേണ്ടി വന്നു.
യയാതിയും ദേവയാനിയും ആയി ഉള്ള വിവാഹം ആഡംബരമായിനടത്തി.
ശർമിഷ്ഠ രാജകുമാരിയെയും ആയിരം ദാസിമാരെയും കൂട്ടി ദേവയാനിയെ കൊട്ടാരത്തിലേക്കയച്ചു. ഗുരുവിനെയും ഗുരുപുത്രിയെയും വേണ്ടവിധം സന്തോഷിപ്പിച്ചു .

ദേവയാനി രാജകൊട്ടാരത്തിൽ മഹാരാജാവിന്റെ പട്ടമഹിഷി ആയി, പരിചാരകരുടെ അകമ്പടിയോടെ സസുഖം വാണു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും അവളെകാത്തിരുന്നത് പ്രശ്നങ്ങൾ ആയിരുന്നു.

അധികംതാമസിയാതെ ദേവയാനിക്ക് രണ്ടു പുത്രന്മാർ ജനിച്ചു.
യദുവും തുർവസുവും.
ഒരിക്കൽ ദേവയാനിയും യയാതിയും ശർമിഷ്ഠയുടെ താമസസ്ഥലം സന്ദർശിക്കാൻ ഇട ആയി.
അവിടെ ഓടിക്കളിക്കുന്ന കുട്ടികൾക്ക് മഹാരാജാവിന്റെ മുഖച്ചായ.
ദേവയാനി ശര്മിഷ്ഠയെ ചോദ്യം ചെയ്തു. ഇത് ഒരു മുനിയുടെ അനുഗ്രഹം മൂലം ലഭിച്ച പുത്രലാഭം ആണെന്നാണ് ശർമിഷ്ഠ പറഞ്ഞത്.
എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോൾ യയാതിയും ശർമിഷ്ഠയും വിവാഹിതരാണെന്നും ഇത് അവരുടെ കുട്ടികൾ ആണെന്നും മനസ്സിലായി.
കുപിതയായ ദേവയാനി പിതാവിനെ വിളിച്ചു വരുത്തി യയാതിക്ക് വാർധക്യം ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.
എന്നാൽ ആരെങ്കിലും വാർധക്യം ഏറ്റു വാങ്ങാൻ തയ്യാറാവുക ആണെങ്കിൽ യയാതിക്ക് അവരുടെ യൗവനം സ്വീകരിക്കാം എന്നു  വ്യവസ്ഥ വച്ചു.
യയാതി എല്ലാ മക്കളോടും യൗവനം യാചിച്ചു. ഒടുവിൽ ശര്മിഷ്ഠയുടെ മകൻ പുരു അതിനു തയ്യാറായി.
യയാതിക്ക് യൗവനം തിരിച്ചു കിട്ടി.
യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

പുരുവിന്റെ മകൻ നിലീലൻ, നിലീലന്റെ മകൻദുഷ്യന്തൻ, ദുഷ്യന്തന്റെ മകൻ ഭരതൻ. അതിന്റെ പിൻതലമുറയിൽപ്പെട്ടവർ ആണ് കുരുമഹാരാജാവും ശന്തനു മഹാരാജാവും കൗരവ പാണ്ടവരും ഒക്കെ

No comments:

Post a Comment