ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 08

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 08

നമ്മുടെ സത് ചിന്തകൾക്കനുസരണമായി ആഗ്രഹിച്ചതെന്തും നിമിഷനേരംകൊണ്ട് കാണാനും, ആസ്വദിയ്ക്കാനും, അനുഭവിയ്ക്കാനും നമുക്കിവിടെ കഴിയുന്നതുകൊണ്ടാണത്രെ ഇതിനെ സ്വർഗ്ഗമെന്നു പറയുന്നത്.

ഇതെല്ലാം നമുക്ക്ചുറ്റും ഇവിടെത്തന്നെ വ്യത്യസ്ഥ സ്പന്ദനതലത്തിൽ തന്നെയാണത്രെ സ്ഥിതിചെയ്യുന്നത്.

ഉയർന്ന ആത്മാവുകൾ, ഗാർഡിയൻ ആഞ്ചൽസ് എന്നിവർ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഓരോ ആത്മാവിനേയും സഹായികുമത്രെ.

ഇത്തരം അനുഭവങ്ങൾക്കു ശേഷം ആത്മാവുകൾ ചില തീരുമാനങ്ങളോടെ തങ്ങളുടെ കർമ്മഫലം അനുഭവിയ്ക്കുന്നതിനും, തെറ്റു തിരുത്തുന്നതിനും വീണ്ടും പുനർജനിയ്ക്കുന്നു.

തങ്ങളുടെ കർമ്മഫലങ്ങളെ ലഘൂകരിയ്ക്കുന്നതിനായും തെറ്റുകളെ തിരിത്തുന്നതിനും, പുതിയ പല അനുഭവങ്ങളേയും ഉൾക്കൊള്ളുന്നതിനും വേണ്ടി സ്വയം തങ്ങളുടെ മാതാപിതാക്കളെ കണ്ടെത്തുകയും ബീജസങ്കലനസമയത്ത് അണ്ഡ്ടത്തിൽ പ്രവേശിയ്ക്കുകയും ചെയ്യുമത്രെ.

ആത്മാവു അതി ശക്തമായിരിയ്ക്കുന്നതിനാൽ ആ അണ്ഡത്തിൽനിന്നും തന്റെ കർമ്മത്തെ അനുഭവിച്ചു തീർക്കുന്നതിനാവശ്യമായ ജനറ്റിക് ഗുണങ്ങൾ സ്വഭാവങ്ങൾ രൂപഭാവങ്ങൾ, കഴിവുകൾ, അംഗവൈകല്യം, രോഗാവസ്ഥകൾ എന്നുവേണ്ട ആ ജന്മത്തിലേയ്ക്കാവശ്യമായ സുഖത്തിനും, ദുഖത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും ആത്മാവു തന്നെ സ്വയം സ്വീകരിയ്ക്കുമത്രെ.

എന്നാൽ ജനന ശേഷം താൻ തന്നെയാണു കർമ്മഫലങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി സ്വയം ഈ ജന്മം സ്വീകരിച്ചതെന്ന ജ്ഞാനം ആത്മാവിൽ മായയാൽ മറയ്ക്കപ്പെടുന്നു.

മനുഷ്യനിലേയ്ക്കെത്തിയ ഏതൊരു ആത്മഭാവത്തിനും സ്വർലോകം വരെ പ്രവേശനമുണ്ടത്രെ.

പക്ഷെ ഇതിൽ ത്തന്നെ ശുദ്ധീകരണത്തിനനുസരിച്ച് എത്തിപ്പെടുന്ന ഏഴു തലങ്ങളുള്ളതുകൊണ്ട് എത്ര കാലം ഒരു ആത്മാവിനു ഇവിടെ കഴിഞ്ഞുകൂടാൻ കഴിയുന്നുവെന്നത് അവന്റെ ശുദ്ധീകരണത്തെ ആശ്രയിച്ചിരിയ്ക്കുന്നു.

നമ്മൾ ഭൂമിയിൽ ജീവിയ്ക്കുമ്പോഴും നമുക്ക് സജീവമായ, കാമ ശരീരവും മനോമയ കോശവും ഉള്ളതുകൊണ്ട് ഒരേ സമയം കാമലോകത്തും, സ്വർലോകത്തും നമ്മൾ പ്രതിബിംബിയ്ക്കുമത്രെ.

എന്നാൽ നമ്മുടെ അന്തർ നേത്രങ്ങൾ തുറക്കാത്തതു കൊണ്ടാണു അവയെ നമുക്ക് കാണാൻ കഴിയാത്തതുപോലും.

അതുപോലെ ഭൂമിയിൽ കാണുന്ന സസ്യങ്ങളുടേയും, മ്ര്യഗങ്ങളുടേയും പ്രതിബിംബങ്ങൾ കാമലോകത്തും, സ്വർലോകത്തും കാണുമത്രെ.

സ്വർലോകം കഴിഞ്ഞാലുള്ള അടുത്തലോകമാണു മഹർലോകം

എന്നാൽ കുണ്ഡലിനീ ശക്തി അനാഹത ചക്രയെ ഭേദിച്ചുകഴിഞ്ഞാൽ മാത്രമേ മരണശേഷം ആ സാധകനു അനാഹത ചക്രയിലൂടെ വിജ്ഞാനമയകോശത്തിൽ മഹർലോകത്തിൽ ഉണരാൻ കഴിയുകയുള്ളു.
സ്വർലോക വാസത്തിനു ശേഷം തികച്ചും നിസ്വാർഥനായിത്തീർന്ന ജീവാത്മാവ് മഹർലോകത്തിൽ പ്രവേശിച്ച് കൂടുതൽ പരിശുദ്ധി ആർജ്ജിയ്ക്കുന്നു.

സ്പന്ദന നിലയനുസരിച്ച് മഹർലോകവും ഏഴായി തിരിച്ചിട്ടുണ്ടത്രെ.

കുണ്ഡലിനീ ശക്തി വിശുദ്ധി ചക്രയെ ഭേധിച്ചുകഴിഞ്ഞാൽ സാധകനു മരണശേഷം വിശുദ്ധി ചക്രയിലൂടെ ജനർലോകത്തെയ്ക്ക് പ്രവേശിയ്ക്കാൻ കഴിയുന്നു.

ജനർലോകത്തു വച്ച് ജീവാത്മാവു വീണ്ടും ഉന്നതിയിലേയ്ക്ക് വരികയും പകുതി, മാനുഷവും, പകുതി അമാനുഷവുമായ രൂപമെടുക്കുന്നു.

സ്പന്ദന നിലയനുസരിച്ച് ജനർലോകവും ഏഴായി തരം തിരിച്ചിട്ടുണ്ടത്രെ.

കുണ്ഡലിനീ ശക്തി അജ്ഞാചക്രയെ ഭേദിച്ചു കഴിഞ്ഞാൽ സാധകനു മരണശേഷം അജ്ഞാ ചക്രയിലൂടെ തപോലോകത്തു പ്രവേശിയ്ക്കാൻ കഴിയുമത്രെ.

ഏറ്റവും ഉയർന്ന മഹർഷി തുല്യരായ ആത്മാവുകൾ മാത്രം വസിയ്ക്കുന്ന ലോകമാണു തപോലോകം.

തപോലോകവും സ്പന്ദനത്തിനനുസരിച്ച് ഏഴായി തരംതിരിച്ചിരിയ്ക്കുന്നു.

കുണ്ഡലിനീ ശക്തി സഹസ്രാര ചക്രയെ ഭേദിച്ചുകഴിഞ്ഞാൽ സാധകനു സഹസ്രാര ചക്രയിലൂടെ സത്യലോകത്തിൽ പ്രവേശിയ്ക്കാൻ കഴിയുമത്രെ.

സ്പന്ദനനിലയനുസരിച്ച് സത്യലോകവും ഏഴായി ഭാഗിച്ചിരിയ്ക്കുന്നുവത്രെ.
സത്യലോകം അഥവാ ശിവ ലോകത്തിലേയ്ക്കെത്തിയ സാധകനെയാണു ആത്മജ്ഞാനം, മോക്ഷം ലഭിച്ചവൻ എന്നു പറയുന്നത്.

കർമ്മ ഫലങ്ങളില്ലാത്തതിനാൽ ഒരു മുക്താത്മാവിനു പിന്നീട് ജനിയ്ക്കേണ്ടിവരുന്നില്ല.

പല മാർഗ്ഗങ്ങളിലൂടെ മോക്ഷം പ്രാപിയ്ക്കാമെന്ന ഒരു ചിന്താഗതി നിലനില്ക്കുന്നുണ്ട്.

ചിലർ തന്റെ കർമ്മം ശരിയായി ചെയ്താല്മതി,അതിലൂടെ മോക്ഷം പ്രാപിയ്ക്കമെന്നു വിശ്വസിയ്ക്കുന്നു.

മറ്റൊരു വിഭാഗം ഭക്തിയിലൂടെ മോക്ഷം പ്രാപിയ്ക്കാമെന്നു കരുതുന്നു.

വേറൊരു വിഭാഗമാകട്ടെ, ജ്ഞാനത്തിലൂടെ മോക്ഷം കൈവരിയ്ക്കാമെന്നു വിശ്വസിയ്ക്കുന്നു.

വേറൊരുകൂട്ടർ പറയുന്നു യോഗയിലൂടെ മുക്തിപ്രാപിയ്ക്കാമെന്നു.
ഈ ധാരണകളെല്ലാം ഉപരി വിപ്ളവകരമായിരിയ്ക്കുന്നിടത്തോളം ആരുംതന്നെ മോക്ഷമോ, മുക്തിയൊ പ്രാപിയ്ക്കാൻ പോകുന്നില്ല.

എന്നാൽ സ്വയം ഈശ്വര സാക്ഷാല്ക്കരത്തിലേയ്ക്കെത്തിയ മുനി പരമ്പരകൾ പറയുന്നതു മറ്റൊന്നാണു.

കർമ്മം ചെയ്താൽ പോര, നമ്മുടെ സകല കർമ്മവും ഈശ്വരനിൽ സമർപ്പിച്ച് യോഗമാക്കി കർമ്മയോഗമാക്കണം.

അതുപോലെ സർവ്വ വിചാരങ്ങളും ഈശ്വരനിൽ ഭക്തിപൂർവ്വം സമർപ്പിച്ച് ഭക്തിയോഗമാക്കണം.

അതുപോലെ ജ്ഞാനത്തെ ജ്ഞാനയോഗമാക്കി മാറ്റുകയും വേണം.

കൂടാതെ ശരിയായ യോഗ സാധനയിലൂടെ,കുണ്ഡലിനീശക്തിയെ പടിപടിയായി ഉണർത്തി സകല ആധാരചക്രകളേയും, ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയേയും ഭേധിച്ച് ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിയ്ക്കണം.

എന്നാൽ മാത്രമേ മോക്ഷവും മുക്തിയും ലഭിയ്ക്കുകയുള്ളുവെന്നു ഋഷിപരമ്പരകൾ നിരന്തരം ആധികാരിക ഗ്രന്ഥങ്ങളിലൂടേയും, മുനിപരമ്പരകളിലൂടേയും പറഞ്ഞിട്ടും നമ്മാൾ ഉപരിവിപ്ളവകരമായ മാർഗ്ഗങ്ങളിലൂടെ ചുറ്റിത്തിരിയുകയാണു.

ഒരു സാധകനു അടുത്ത ജന്മങ്ങൾക്കു കാത്തു നില്ക്കാതെ ഈ ജന്മത്തിൽ ത്തന്നെ സാധനയാൽ കുണ്ഡലിന്നിശക്തിയെ ഉണർത്തി സകല ആധാര ചക്രകളേയും ഭേധിച്ച് കർമ്മഫലങ്ങളെ ഭസ്മീകരിച്ചു വിവിധങ്ങളായ ഉയർന്നലോകങ്ങളിലേയ്ക്ക് ഇവിടെനിന്നുതന്നെ പ്രവേശിയ്ക്കാനും മോക്ഷം പ്രാപിയ്ക്കാനും സാധിയ്ക്കുമത്രെ.

അദ്വൈതവാദി

അദ്വൈത ചിന്തകളിൽ  സ്രഷ്ടാവും ഭരണാധികാരിയുമായ ഈശ്വരസങ്കല്പമില്ല.

അദ്വൈതവാദി ഈ വിശ്വമാകെ ഒരേയൊരു ചൈതന്യം അഥവ ഊർജ്ജം മാത്രമെയുള്ളുവെന്ന് വിശ്വസിയ്ക്കുന്നു.

പക്ഷെ ഇത് പരിപൂർണ്ണതയാർന്ന ചൈതന്ന്യമാണു, പ്രജ്ഞയാണു,

ഈ പൂർണ്ണതയാണു എല്ലാചരാചർങ്ങൾക്കും പൂർണ്ണതയും, സൌന്ദര്യവും, സൌഖ്യവും നല്കുന്നത്.

അദ്വൈതവാദി സ്വയം ധ്യാനത്തിലൂടെ, മനനത്തിലൂടെ എത്തിച്ചേരുന്ന അവസ്ഥയാണത്.

അതിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കൊ, പ്രത്യയശാസ്ത്രങ്ങൾക്കൊ, കൂട്ടായ്മകൾക്കൊ സ്ഥാനമില്ല.

എന്നാൽ യോഗ സാധനകളെ നിഷേധിച്ച് താത്വികമായി മാത്രം അദ്വൈത ദർശനത്തെ കൈകൊണ്ട പല അദ്വൈതവാദികളും സ്തൂല പ്രപഞ്ചത്തിലുള്ളതെല്ലാം അനുഭവിച്ചു കൊണ്ടുതന്നെ അതിനെ നിഷേധിച്ചതാണു അദ്വൈതചിന്തകൾ പ്രായോഗികമല്ലയെന്നൊരുവാദം പ്രബലമാകാനും ജനങ്ങൾ അത് ആത്മാർത്ഥമായി ഉൾക്കൊള്ളാതിരിയ്ക്കാനും കാരണം.

ഒരു കാലത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ, കുടുംബത്തോടൊ, സമൂഹത്തോടൊ, യാതൊരു പ്രതിബദ്ധതയുമില്ലാതെ, പലരും അദ്വൈതികളായി സ്വയം പ്രഖ്യാപിച്ച്, യോഗസാധനകളില്ലാതെ, താത്വികമായി അദ്വൈതത്തെ ഉപരിവിപ്ളവകരമായി സ്വീകരിച്ച് എല്ലാം മായയാണു ഈ വിശ്വപ്രപഞ്ചം നിലനില്ക്കുന്നില്ല,

പരബ്രഹ്മഭാവം മാത്രമേ നിലനില്ക്കുന്നുള്ളു എന്നു പറഞ്ഞു നടന്നിരുന്നു.

തുടരും.....

No comments:

Post a Comment