ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2018

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?

നമുക്കായി മറ്റൊരാള്‍ ഏതു കര്‍മ്മവും ചെയ്യുമ്പോള്‍, ചെയ്തുതീരുന്ന നിമിഷംവരെ ആ ആളില്‍ (കര്‍മ്മിയില്‍) തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു.

ദക്ഷിണ കൊടുക്കു മ്പോഴാണ് പൂജകന്റെ പക്കല്‍ നിന്നും തങ്ങളിലോട്ട് ആ കര്‍മ്മപുണ്യം മാറ്റം ചെയ്യപ്പെടുന്നത്, അങ്ങനെയാണ് പൂജാകര്‍മ്മങ്ങളുടെ പൂര്‍ണ്ണഫലം നമുക്ക് ലഭിക്കുന്നത്.

ദോഷനിവാരണിക്കും, സുകൃതത്തിനും വേണ്ടിയാണല്ലോ നാം പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പ്രതിഫല ഇച്ഛയാണ് ഇവിടെ പ്രകടിപ്പിക്കുന്നത്, അതു പാപമാണ്.

അതുപോലെ തന്നെ പൂജാ കര്‍മ്മം ചെയ്ത വ്യക്തിക്ക് ദാനം നല്‍കുന്നതും പാപമാണ്. ദാനത്തിന്റെ പാപം മാറ്റാന്‍ ധനത്തിന്റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. ഈ ദക്ഷിണ കൊടുക്കുന്നതിലുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം. അങ്ങനെയാണ് ദാന – ദക്ഷിണ – സമര്‍പ്പണാദി ചടങ്ങുകള്‍ പൂര്‍ണ്ണമാകുന്നത്.

വെറ്റില, അടയ്ക്കാ മുതലായവയോടുകൂടി വേണം ദക്ഷിണ നല്‍കാന്‍. വെറ്റില സത്ഗുണത്തിന്റേയും, അടയ്ക്കാ രജോ ഗുണത്തിന്റേയും പ്രതീകമാണ്. വെറ്റിലയുടെ അഗ്രം ദക്ഷിണ കൊടുക്കുന്ന ആളിന്റെ നേരെവെച്ച് ദക്ഷിണ നല്‍കണം.

എന്നാല്‍, ദേവ കാര്യാര്‍ത്ഥം ഗുരുവിനോ, ആശ്രമത്തിലോ, ക്ഷേത്രത്തിലോ ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലയുടെ അഗ്രം കൊടുക്കേണ്ട ആളിന്റെ നേരെ ആയിരിക്കണം, ഇത് നമ്മില്‍ നിന്നും കര്‍മ്മസമര്‍പ്പണം അവിടേയ്ക്ക് നല്‍കുന്നത്തിന്റെ സൂചനയാണ്.

ദാനം എന്നാല്‍ ത്യാഗം എന്നും, ദക്ഷിണ എന്നാല്‍ ധനാര്‍പ്പണം എന്നും, സമര്‍പ്പണം എന്നാല്‍ പ്രതിഫലേച്ഛ കൂടാതെ സര്‍വ്വവും ഈശ്വരനു സമര്‍പ്പിക്കുന്നത് എന്നുമാണ് അര്‍ത്ഥം.

ദാനം ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ്, എന്നാല്‍ ദക്ഷിണയാകട്ടെ ദേവനും, ഗുരുവിനും, ദൈവീകകാര്യങ്ങള്‍ക്കും, ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമെ അര്‍ഹതയുള്ളൂ. അതേസമയം, സമര്‍പ്പണം ഈശ്വരനോടു മാത്രമേ പാടുള്ളൂ. ദേവന്‍മാരുടെ ആസ്ഥാന ഭാഗകൂടിയാണ് തെക്കുവശമായ ദക്ഷിണം. സത്ക ര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണ മാകുന്ന അവസ്ഥയെ യാണ് ദക്ഷിണ സൂചിപ്പിക്കുന്നത്.

അതേസമയം, ചിലര്‍ പറയുന്ന ഒരു പല്ലവി നാം കേട്ടിട്ടില്ലേ “ഹോ എന്തൊക്കെ ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല, ഇതൊക്കെ പറ്റിപ്പാണ്”.

മേല്‍പ്പറഞ്ഞ പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാതെ സര്‍വ്വതും “സൗജന്യമായി” നേടാന്‍ ആഗ്രഹിക്കു ന്നവര്‍ക്കാണ് ഫലസിദ്ധി ലഭിക്കാതെ പോകുന്നത്.

No comments:

Post a Comment