ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 February 2018

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം?

സുഖന്വേഷണം 

ലോകത്തിൽ  പലതരത്തിൽപ്പെട്ട എൺപത്തിനാലു ലക്ഷത്തോളം  ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തിൽ വിവരിച്ചിരിക്കുന്നത്.  മനുഷ്യരെ കൂടാതെ പക്ഷികളും  മൃഗങ്ങളും വൃക്ഷങ്ങളും ചെടികളും  എല്ലാം ഇതിൽപ്പെടുന്നു.   ഇവയിൽ ഏറ്റവും താണപടിയിലുള്ള   ജീവികളാണ് വൃക്ഷങ്ങളും ചെടികളും.  ആകൃതിയിലും, പ്രകൃതിയിലും ഇവ തമ്മിൽ പല വ്യത്യാസങ്ങളുണ്ട്.  കാലവസ്ഥക്കും പരിതഃസ്ഥിതികൾക്കുമനുസരിച്ച്   നിലനിൽപ്പിനുവേണ്ടിയുള്ള ജീവികളുടെ   അദമ്യമായ  ആഗ്രഹമനുസരിച്ച്  തലമുറകളിൽ കൂടി രൂപാന്തരം  പ്രാപിച്ചതുകൊണ്ടാണ്  ജീവികൾ പലതരത്തിലുള്ളവയാകുവാൻ കാരണമായ എന്നു കരുതപ്പെടുന്നു.  ഇതിൽ നിന്നു തന്നെ ഏതു ജീവിയായാലും അതിന്റെ ആഗ്രഹമനുസരിച്ച് കാലാന്തരത്തിൽ മാറ്റമുണ്ടാകുമെന്ന്  മനസ്സിലാക്കാം.

വൃക്ഷങ്ങൾക്കും ചെടികൾക്കും ഒരു പൊതുസ്വഭാവമുണ്ട്.   ദ്രാവരൂപത്തിലുള്ള ഭക്ഷണംവലിച്ചെടുത്ത് വളരുക.  എന്നതിൽ കവിഞ്ഞ്  അറിവൊന്നുമവയ്ക്കില്ല.   അവ്യക്തമായ ഒരു ജീവചൈതന്യമാണ് അവയിൽ പ്രവർത്തിക്കുന്നത്. ഇഷ്ടപ്പെട്ട പദാർത്ഥം  മണത്തറിയുന്നു. ദുഃഖത്തെയും സുഖത്തെയും പറ്റിയുള്ള ധാരണ  പെട്ടന്ന് ഇല്ലാതാവുന്നു. ഇവയൊക്കെയാണ് ഇവയുടെ സാമന്യധർമ്മം. എന്നാൽ ഇതിനെക്കാൾ ഏറെ ഉയർന്ന തരത്തിലുള്ള ജീവിയാണ് മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതര ജന്തുക്കൾ എങ്ങനെ ജീവിച്ചിരുന്നോ അതിൽ നിന്നും വ്യത്യസ്തമായി ജീവിക്കാൻ അവക്ക് കഴിയുന്നില്ല.  നൈസർഗ്ഗികമായ ജീവിതത്തിൽ നിന്നും വ്യതിചലിക്കുവാനുള്ള കഴിവ് അവക്കില്ല.  തന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും വർദ്ധിപ്പികുവാനും മനുഷ്യന് കഴിയുന്നു.  മനുഷ്യനില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതു പോലയാകുമായിരുന്നില്ല.  പ്രാകൃതാവസ്ഥയിൽ നിന്നും പുരോഗമിച്ച്  പുതിയ കണ്ടുപിടുത്തങ്ങൾ വഴി  അത്യന്താധുനിക  സൗകര്യങ്ങളിൽ അവൻ എത്തിചേർന്നിരിക്കുന്നു.  ജീവിതം സംതൃപ്തമാക്കാൻ  പുതിയ വ്യവസ്ഥിതികൾ അവൻ സൃഷ്ടിച്ചിരിക്കുന്നു.  ബാഹ്യമായി ഇങ്ങനെ പല മാറ്റങ്ങൾ  വന്നുചേർന്നങ്കിലും പണ്ടത്തെ പ്രാകൃതമനുഷ്യനിൽ നിന്നും ആന്തരികമായി അവൻ വ്യത്യസ്ഥനാണോ? . പണ്ടത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അനുഭവിച്ചിരുന്നു,  ദുഃഖം അവനെ വിട്ടു പിരിഞ്ഞീട്ടില്ല.    പുതിയ പുതിയ  കണ്ടുപിടുത്തങ്ങൾ പുതിയ ദുഃഖങ്ങൾ ഉണ്ടാക്കുന്നു.

ആഹാരം നിഹാരം നിദ്ര മൈഥുനം എന്നിവ സകലജീവികളുടെയും അടിസ്ഥനപരമായ വൃത്തിയാണ്. ഒരു പരിധി വരെ നിയന്ത്രിക്കുന്നു എന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാൻ  മനുഷ്യനും കഴിയുന്നില്ല.  സുഖത്തിനു വേണ്ടി ഈ ആവിശ്യങ്ങൾ  കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള   മാർഗ്ഗങ്ങൾ ആരായുകയാണ് മനുഷ്യൻ.  ഈ ആവർത്തന വലയങ്ങൾക്കുള്ളിൽ   ഒതുങ്ങുക എന്നതാണോ ജീവിതലഷ്യം. അങ്ങനെയെങ്കിൽ അതു മൃഗങ്ങൾക്കും കഴിയുന്നുണ്ടെങ്കിലും. ഈ അവസരങ്ങളിൽ സകല ജീവികളിലും ഉള്ള അനുഭൂതിക്ക്   മറ്റമെന്നുമില്ല.

മനുഷ്യനുൾപ്പെടെയുള്ള സകല ജീവികളും സദാ സുഖത്തിനുവേണ്ടി  പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.  അറിഞ്ഞോ അറിയാതെയുമുള്ള എല്ല പ്രവർത്തനങ്ങളും  സുഖത്തിനുവേണ്ടിയാണ്. നിരന്തരമായ സുഖാന്വേഷണമാണ് ജീവിതം . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം. സ്വന്തം സുഖത്തിനല്ലാതെ  അവൻ പലതും പ്രവർത്തിക്കുന്നിലേ  എന്നു സംശയം തോന്നാം.  ഉദാഹരണത്തിനു ഒരമ്മ  സ്വന്തം മക്കൾക്കു വേണ്ടി എന്തല്ലാം തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നു   ത്യാഗങ്ങൾ സഹിക്കുന്നു.    മഹാന്മാരായിട്ടുള്ളവർ ലോകനന്മക്ക് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു. സൂക്ഷ്മമായി ചിന്തിച്ചാൽ ഇതും അവരുടെ സുഖത്തിനുവേണ്ടി തന്നെയാണെന്നു മനസ്സിലാക്കാം. മക്കൾക്ക് വേണ്ടി  കഷ്ട്പ്പാട് അനുഭവിച്ചിലെങ്കിൽ അമ്മക്ക് ദുഃഖമുണ്ടാകുന്നു.   ലോകനന്മക്ക് വേണ്ടി  ത്യാഗമനുഭവിച്ചിലെങ്കിൽ മഹാന്മാർക്ക്   ദുഃഖമുണ്ടാകുന്നു. നാം കരയുന്നതുപോലും സ്വന്തം സുഖത്തിനു വേണ്ടിയാണ്.  കരയുമ്പോൾ നമുക്ക് ആശ്വാസം കിട്ടുന്നു. ഇങ്ങനെ ബോധപൂർവ്വമോ അബോധാപൂർവ്വമോ ആയ സകല പ്രവർത്തനങ്ങളും സുഖത്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാം.

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം?

കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക്  എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴി വിഷയബോധം   മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതിൽ കൂടി കേട്ടും,   ത്വക്കിൽക്കൂടി  സ്പർശിച്ചും, കണ്ണിൽക്കൂടി  കണ്ടും,   നാക്കിൽക്കൂടി രുചിച്ചും.  മൂക്കിൽ കൂടി മണത്തും. ഇങ്ങനെ ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ആയി   സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതീകസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങൾ വഴി കിട്ടുന്നതാണ്.    ഈ അനുഭവം അതാതിന് ഉതകുന്ന  വസ്തുക്കളെ ആശ്രയിച്ചാണ്.  നല്ല കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.   തൊലിക്ക് സുഖകരമായ സ്പർശമുണ്ടാകുമ്പോൾ സുഖം തോന്നുന്നു.. രുചികരമായ പ്രാദാർത്ഥങ്ങൾ നാക്കിൽകൂടി അനുഭവിക്കുന്നു. പൂക്കളിൽ നിന്നും  മറ്റുമുണ്ടാകുന്ന സുഗന്ധം  മൂക്കിൽ കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി സുഖമനുഭവിക്കാൻ   വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു.  യഥേഷ്ഠം അനുഭവിക്കാൻ കഴിഞ്ഞാൽ  സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ വസ്തുക്കളെല്ലാം നശ്വരമായതു കൊണ്ട്  അതിൽ നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്.   മാത്രമല്ല കാലപഴക്കങ്ങൾ കൊണ്ട് ഇന്ദ്രിയങ്ങൾ ബലഹീനമാകുന്നതോടെ  അവ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്മാകുന്നു.   ഈ വക വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും ഒരിക്കൽ അവയൊക്കെ എന്നെന്നേക്കുമായി.  വിട്ടു പിരിയത്തക്ക വിധത്തിൽ ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്നു.  വസ്തുക്കളിൽ നിന്നും കിട്ടുന്ന സുഖത്തിന് പ്രാകാരഭേദമുണ്ട്.  ഒരു വസ്തുവിൽ നിന്നും ഒരാൾക്ക് സുഖമായി തോന്നുന്ന അനുഭവം മറ്റൊരാൾക്ക് സുഖമായി കൊള്ളണമെന്നില്ല.    നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന   ചീഞ്ഞളിഞ്ഞ ദുർഗന്ധം  വമിക്കുന്ന ചില വസ്തുക്കൾ ചില ജന്തുക്കൾ ഭക്ഷിക്കുന്നതു കണ്ടീട്ടില്ലേ.  ആ ഗന്ധവും അതിന്റെ രുചിയും  അവക്ക് അതു വളരെ ഇഷ്ടമായതു കൊണ്ടാണല്ലോ അവഭക്ഷിക്കുന്നത്.   നാം നല്ല വസ്തുക്കൾ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ്   അവക്കും  ആ വകവസ്തുക്കളിൽ നിന്നും  ലഭിക്കുന്നത്.  അവവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഇഷ്ട്പ്പെടാത്ത വസ്തുക്കൾ അവനവന് ചീത്ത,  ഇഷ്ട്പ്പെടുന്നത്  നല്ലത്.  അതായത് ഒരു ജീവിക്കിഷ്ട്പ്പെടുന്നത്  മറ്റൊരു ജീവിക്ക് ഇഷ്ട്പ്പെടുന്നില്ല.  ഇതിൽ നിന്നും  ഗുണദോഷങ്ങൾ പഞ്ചേന്ദ്രിയങ്ങളെ   ആശ്രയിച്ചാണ് എന്ന് അറിയാൻ കഴിയും. വസ്തുക്കൾക്ക് മാറ്റമുണ്ടെങ്കിലും അവയിൽ നിന്നും ലഭിക്കുന്ന  അനുഭൂതികൾ എല്ലാ ജീവികൾക്കും ഒരു പോലെയാണ്. ഇതിൽ നിന്നും സുഖം വസ്തുക്കളിലല്ല.  സ്വന്തം ഉള്ളിൽ തന്നെയാണ് എന്നു മനസ്സിലാക്കാം.

ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂർണ്ണമായ ആനന്ദമുണ്ടാകുന്നത്.  അതനശ്വരമാണ്,    വസ്തുക്കളെ ആശ്രയിക്കാതെ  ഇന്ദ്രിയാതീതമായ ആ ആനന്ദത്തിൽ എത്തിചേരുക എന്നതാണ് ജീവിത ലക്ഷ്യം .  അതിനു മനുഷ്യനു മാത്രമേ കഴിയൂ .  ഇതാണ് ഇതരജീവികളെ  മനുഷ്യനുള്ള മേന്മ.

No comments:

Post a Comment