ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 September 2018

അമ്മേ നാരായണ ....

അമ്മേ നാരായണ 
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ

എന്ന് വിളിക്കാത്തവർ ചുരുങ്ങും.  ഒരുപക്ഷെ ചെറുപ്പം

മുതൽ ഞാനേറ്റവും കൂടുതൽ വിളിച്ചനാമവും ഇപ്പോ വിളിക്കുന്ന നാമവുംഇതു തന്നെയാകും. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെമുത്തശ്ശന്മാരും മുത്തശ്ശിമാരുംഅറിഞ്ഞോ അറിയാതെയോ നമ്മളെപഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലുംഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചുവച്ചിരുന്നു.  ഒരുപക്ഷെ അത്മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയകുറവ്.

"അമ്മേ നാരായണ" എന്ന നാമത്തെ നോക്കിയാൽപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായഭാവമായി പറയപ്പെടുന്നത്മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നുവിളിക്കപ്പെടുന്നത് അവൾ പരിപൂര്ണ ഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവിതന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെധരിച്ചിരിക്കുന്നത്. പ്രകടമാകാത്തജഗത്തിന്റെ അവ്യാകൃതമായഅവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത്.  ഏകവും സത്തും ആയ ബ്രഹ്മം മാത്രമേഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മംതന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതിപറയുന്നു.

അസദ് വാ ഇദമഗ്രമാസീത്,  തതോവൈ സദജായത– ഈ ജഗത്  ഉത്പത്തിയ്കു മുന്പ് അവ്യാകൃതമായബ്രഹ്മം തന്നെയായിരുന്നു, അതിൽനിന്നാണ്  നാമരൂപവിശേഷങ്ങളോടുകൂടിയ ജഗത്  ജനിച്ചിട്ടുള്ളത് എന്ന്തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗര്ഭം ധരിച്ച് അഥവാതന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക്ശ്രീമാതാ അഥവാ അമ്മയെന്ന് നാംവിളിക്കുന്നു.

നാരായണ എന്ന ശബ്ദത്തിന് നാരാജലം അയനം സ്ഥാനം യസ്യ എന്നാണ്അര്ഥം. അയ ഗതൌ എന്ന്  ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അര്ഥം. അമ്മേനാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മതന്നെയാണ് മുക്തിയ്ക് അഥവാജ്ഞാനത്തിന് ആധാരമെന്ന് അർത്ഥം ലഭിക്കുന്നു.

ദേവീ നാരായണ

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ് ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത്  കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽദേവിയ്ക് നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല.  ലോകവത്തുലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു. ബാലാലീലാവിനോദിനിയായി  പ്രപഞ്ചരചനയ്ക്പുറപ്പെടുന്ന അമ്മയെയാണ് ദേവീനാരായണയായി പറയുന്നത്. സോടകാമയേതി ബഹുസ്യാംപ്രജായേയേതി എന്ന്  തൈത്തിരീയംപറയുന്നു. സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം.  സഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം. ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.

ലക്ഷ്മീ നാരായണ.

ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേ എന്നാണ് ധാതു. അതായത് കാണുക. അമ്മ എവിടെയാണ് കാണുക എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവിഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നര്ത്ഥം. ജ്ഞാന സ്വരൂപിണിയായദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽനിന്ന് ഉത്ഭവിച്ചവളാണ്. അതായത്ഭക്തന്മാരുടെ ഹൃദയകമലത്തിൽ ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാസ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന്സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതി ചെയ്യുന്നവളായതു കൊണ്ട് ലക്ഷ്മീ.

ഭദ്രേ നാരായണ

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ്അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.   ദേവിസകലജഗത്തിന്റേയും കാരണവും സൃഷ്ടികര്ത്താവും ആണ്. എകവും അഖണ്ഡപരിപൂര്ണ സച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സർപമെന്ന പോലെയും കാനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവര്ണമെന്ന പോലെയും സ്വമായയാൽ പലതായിവിവര്ത്തിക്കുന്നു. സ്വയംപ്രകാശ സ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ  ജഗത്തായി വിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു. നാംകാണുന്ന ഈ പ്രപഞ്ചമായി വിവര്ത്തിക്കപ്പെട്ടിരിക്കുന്നതും പരമാർഥത്തിൽ ബ്രഹ്മസ്വരൂപിണിയായദേവി തന്നെയാണ്. ഈ ഭാവമാണ്  ഭദ്രാരൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തന്മാരിൽ അനുഗ്രഹവര്ഷം നടത്തുന്ന ബാലാ ലീലാ വിനോദിനിയായജഗത് സ്വരൂപിണിയായ അമ്മഎല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനംചെയ്യട്ടെ.

No comments:

Post a Comment