ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 May 2022

പെരുമ്പാവൂർ പുലക്കോട്ട ധർമ്മശാസ്താ ക്ഷേത്രം

പെരുമ്പാവൂർ പുലക്കോട്ട ധർമ്മശാസ്താ ക്ഷേത്രം

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ  പട്ടണത്തിൻ്റെ ഹൃദയഭാഗത്തു നിന്നും 650 മീറ്റർ മാത്രമകലെ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമായ പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് വടക്കുമാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്  പുലക്കോട്ട ധർമ്മശാസ്താ ക്ഷേത്രം.

ഐതിഹ്യപരമായി ക്ഷേത്രത്തിന്  വളരെ പഴക്കമുണ്ടെങ്കിലും ആരും അറിയപ്പെടാതെ കിടന്ന ക്ഷേത്രമാണ്. ഇപ്പോൾ നാടിൻറെ  നാനാഭാഗത്തുനിന്നുമുള്ള  ധാരാളം ഭക്തർ പെരുമ്പാവൂർ ധർമ്മശാസ്താവിനേയും   പുലക്കോട്ട ശാസ്താവിനേയും  ദർശനം  നടത്തിയ ശേഷമേ അയ്യപ്പന്മാർ മലചവിട്ടാറുള്ളു.

പെരുമ്പാവൂർ പൂലകോട്ട ധർമ്മശാസ്താ ക്ഷേത്രം പുലയരുടെ ചരിത്രമുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിൻറെ  അവകാശികൾ പ്രദേശത്തെ – നാലുകൂട്ടം പുലയരാണ്, മലാടിക്കൂട്ടം, ചെറാടിക്കൂട്ടം, പള്ളിക്കൂട്ടം, നാഥനാട് കൂട്ടം. ഇവരെ അങ്കമാലി മഞ്ഞപ്രയിൽനിന്നും കൃഷിപ്പണിക്കായി കോട്ടയിൽ കർത്താക്കന്മാർ പെരുമ്പാവൂർ ടൗണിൻറെ അടുത്ത പ്രദേശമായ കടുവാഅളിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. അയ്യപ്പ ഭക്തനായ ഞാളൂർക്കോട്ട കർത്താവിന് ഭക്തവാത്സല്യം മൂലം ദർശനമരുളിയ ശ്രീ അയ്യപ്പൻ ഇരിങ്ങോൾ ഗ്രാമത്തിൻറെ കിഴക്കുവശത്തുള്ള ഞാളൂർകോട്ട കളരി സന്ദർശിച്ചശേഷം ദേവിയുടെ പൂങ്കാവനമായ ഇരിങ്ങോൾ വനത്തിൽ കൂടി വന്നപ്പോൾ മോഹിനിരൂപത്തിൽ ദർശനം നൽകി അനുഗ്രഹിച്ചു. അതിനുശേഷമാണ് പെരുമ്പാവൂരിൽ ആവാസമുറപ്പിക്കാൻ തീരുമാനിച്ചത്. തന്നെയല്ല, തൻറെ അമ്മ ആദ്യമായി ദർശനം നൽകിയ പുലയരുടെ സങ്കടപരിഹാരത്തിനായി ഭഗവാൻ ആദ്യമിരുന്ന സ്ഥാനത്തിനു വടക്കു മാറി, ജ്യേഷ്ഠ സങ്കല്പ്പത്തിൽ പുലക്കോട്ട ശാസ്താവായി പരിണമിച്ചു കുടികൊള്ളുകയും പുലയർക്ക് അന്നുമുതൽ അവിടെ ആരാധനാസ്വാതന്ത്ര്യം ലഭിച്ചുവെന്നും പറയുന്നു.

ക്ഷേത്രോൽപത്തിയുമായിട്ടുള്ള ഒരു കഥ ഇങ്ങനെയാണ്. ഉദയൻ എന്ന അക്രമകാരി പന്തളം രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോൾ ധർമ്മശാസ്താവ് ഭിന്നരൂപങ്ങൾ പ്രാപിച്ച് ജേഷ്ടാനുജന്മാരായി പെരുമ്പാവൂരിൽ എത്തിച്ചേരുകയും നാടുവാഴിയായിരുന്ന കോട്ടയിൽ കർത്താക്കന്മാരുടെ ആശ്രിതരായി കൂടുകയും ഇന്നത്തെ പെരുമ്പാവൂർ ആകുന്ന പാഴ് ഭൂമിയിൽ കൃഷിചെയ്യുന്നതിന് അനുവാദം വാങ്ങി ക്യഷിപ്പണിക്കായി ആലങ്ങാട്ടുനിന്നും , അങ്കമാലി മഞ്ഞപ്രയിൽ നിന്നും, നാലുകൂട്ടം പുലയരെ വരുത്തുകയും അവരെക്കൊണ്ട് കൃഷിപണി ചെയ്യിപ്പിച്ചും , അവർക്ക് കൃഷിപ്പണിയോടൊപ്പം ആയുധാഭ്യാസം പഠിക്കുന്നതിന് ഒരു കോട്ട കെട്ടി കൊടുക്കുകയും ചെയ്തു, താമസിയാതെ ആ പ്രദേശം കാർഷികവ്യത്തിക്കൊപ്പം തന്നെ കെട്ടുറപ്പുള്ള ഒരു സൈന്യത്തെയും രൂപപ്പെടുത്തി.

പെരുമ്പാവൂരിൽ തിരിച്ചെത്തിയ ധർമ്മശാസ്താവ് ജ്യഷ്ഠാനുജന്മാരുടെ വേഷത്തിൽ സ്ഥലങ്ങൾ ചുറ്റിക്കാണുകയും രാത്രികാലമായപ്പോൾ അന്നത്തെ നിബിഡവനമായ കടുവ അളത്തിന് സമീപം പുലയർ താമസിക്കുന്നിടത്തു ചെന്ന് അവരുമായി കൂട്ടുചേർന്ന് കഴിഞ്ഞുകൂടിയെന്ന് പറയുന്നു
 
ഈ പുലയരെ ഉപയോഗപ്പെടുത്തി ഉദയനെ നിഗ്രഹിച്ച് പന്തളത്തെ മോചിപ്പിക്കുകയും ചെയ്തു. പിന്നിട് പെരുമ്പാവൂരിൽ തിരിച്ചെത്തിയ ധർമ്മശാസ്താവ് ജ്യഷ്ഠാനുജന്മാരുടെ വേഷത്തിൽ സ്ഥലങ്ങൾ ചുറ്റിക്കാണുകയും രാത്രികാലമായപ്പോൾ അന്നത്തെ നിബിഡവനമായ കടുവ അളത്തിന് സമീപം പുലയർ താമസിക്കുന്നിടത്തു ചെന്ന് അവരുമായി കൂട്ടുചേർന്ന് കഴിഞ്ഞുകൂടിയെന്ന് പറയുന്നു.

പുലയരുമായി കൂട്ടുചേർന്ന ജ്യഷ്ഠൻ പിന്നീട് പുലക്കോട്ട ശാസ്താവായി മാറുകയാണ് ചെയ്തത്, ഇന്നത്തെ പെരുമ്പാവൂർ ധർമ്മശാസ്താക്ഷേത്രത്തിന് 300 മീറ്റർ കിഴക്ക് – വടക്കുഭാഗത്ത് പുലയർ കൃഷിചെയ്ത് കൊണ്ടി രുന്ന കൊളോപ്പാറ പാടത്തിൻറെ  കരയിലാണ് പുലയർ കോട്ട കെട്ടി ശാസ്താവിനെ സങ്കല്പിച്ച് ആരാധന നടത്തിപ്പോന്നത്. ഇന്നു കാണുന്ന പുലക്കോട്ട ധർമ്മശാസ്താക്ഷേത്രം 1967-ൽ കേരള സ്റ്റേറ്റ് ഹരിജൻ സമാജത്തിൻറെ  പ്രസിഡൻറ്  എം. കെ. കുഞ്ഞോലിൻറെയും തോട്ടുവ നരേന്ദ്രൻ മാസ്റ്ററുടെയും നേതൃത്വത്തിൽ രൂപീകരിച്ച കമ്മറ്റിയാണ് നിർമ്മിച്ചത്. ക്ഷേത്രം ഇരിക്കുന്ന സ്ഥാനത്ത് നിന്നിരുന്ന പാലമരത്തിൻറെ ചുവട്ടിൽ പൂലയർ പുലക്കോട്ട ശാസ്താവിനെ സങ്കല്പിച്ച് അന്തിത്തിരി വച്ചുകൊണ്ടിരുന്ന  ആ പാലമരം മുറിച്ചുമാറ്റിയാണ് അവിടെ ക്ഷേത്രം നിർമ്മിച്ചത്

ക്ഷേത്രനിർമ്മാണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന് മാങ്കുഴി മാധവനും മെമ്പർ മക്കപ്പുഴ വാസുദേവനും സഹായം ചെയ്തു  കൊളോപ്പാറ പാടത്തിൻറെ കാവൽക്കാരനായ പേങ്ങൻ എന്ന പുലയനായിരുന്നു. അന്നത്തെ കർമ്മിയും പൂജാരിയും. അതിനുമുമ്പ് പതിയുടെ മഠാധിപതി പയ്യാമറ്റം കുറുമ്പനായിരുന്നു. പാലമരത്തിനു മുൻവശം കൂടമാടം കെട്ടി (കാവൽമാടം) കൃഷിയിടം കാത്തുസൂക്ഷിച്ചുപോന്ന പുലയരായിരുന്ന അവിടുത്തെ താമസക്കാർ. ഇന്ന് ക്ഷേത്രം വളരെ പ്രസിദ്ധിയിലും പ്രചാരത്തിലുമാണ് .

ഒരുകാലത്ത് ക്ഷേത്രദർശനത്തിന് അറച്ചുനിന്ന സവർണ്ണർ ഇന്ന് പുലക്കോട്ട ശാസ്താവിൻറെ ഭക്തന്മാരാണ്. ക്ഷത്രത്തിൻറെ പുരോഗതിക്കു ആവിശ്യമായ എല്ലാ സഹായസഹകരണങ്ങളും അവർ ചെയ്തുവരുന്നുണ്ട് .പുലയർക്ക് ക്ഷത്രപ്രവേശനം നിരോധിച്ചിരുന്ന അക്കാലത്ത് പുലയർ കൂട്ടമായി ചേർന്ന് തുടികൊട്ടും പാട്ടും നടത്തി പുലക്കോട്ട ശാസ്താവിൻറെ അടുക്കലേക്ക് പോന്നിരുന്നത് കടുവ അളത്തിൻറെ മുൻവശത്തു നിന്നായിരുന്നു. 

No comments:

Post a Comment