ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2019

||ദശാവതാരം സ്തോത്രം||

||ദശാവതാരം സ്തോത്രം||

യാ ത്വരാ ജലസഞ്ചാരേ യാ ത്വരാ വേദരക്ഷണേ 
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ മന്ദരോദ്ധാരേ യാ ത്വരാ ദേവരക്ഷണേ  യാ ത്വരാ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

ക്രോഡവേഷസ്യ വിധൃതൗ ഭൂ സമുദ്ധൃതൗ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ചാന്ത്രമാലയാഃ ധാരണേ പോതരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ വടുവേഷസ്യ ധാരണേ ബലിബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ രാജഹനനേ യാ ത്വരാ വാക്യരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ രക്ഷോഹനനേ യാ ത്വരാ ഭ്രാതൃപാലനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ കപിരാജസ്യ പോഷണേ സേതുബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ഗോപകന്യാനാം  രക്ഷണേ കംസമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
 
യാ ത്വരാ ഭൈഷ്മിഹരണേ  യാ ത്വരാ  രുഗ്മിബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ബുദ്ധസിദ്ധാന്തകഥനേ ബുദ്ധമോഹനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ തുരഗാരോഹേ യാ ത്വര മ്ലേച്ഛമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

സത്യവ്രതാര്യപുത്രേണ ഭക്തികോ നിരണേരിദം 
ദശാവതാരസ്തവകം വദൻ മോക്ഷമവപ്നുയാൽ

"അല്ലയോ കരുണാമൂർത്തിയായ ഭഗവാനേ!.."

'മത്സ്യരൂപനായി ജലത്തിൽ സഞ്ചരിക്കുന്നവനും വേദങ്ങളെ വീണ്ടെടുക്കുവാനും അവിടുന്നു കൈകൊണ്ട ആ തിടുക്കം സങ്കടമനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ വിഷയത്തിൽ എങ്ങോട്ടേക്കാണ് പോയിരിക്കുന്നത്.'

'മന്ദരപർവതത്തെ  ഉദ്ധരിക്കുവാനും ദേവന്മാരെ രക്ഷിക്കുവാനും(കൂർമ്മാവതാരം) കൈകൊണ്ട ആ തിടുക്കം , ക്രോഡവേഷം (വരാഹാവതരം) ധരിച്ച് ഭൂമിയെ ഉദ്ധരിക്കുവാനും ഹിരണ്യകശിപുവിന്റെ ആന്ത്രമാലകളെ (കുടലൽമാലകൾ ) ധരിക്കുവാനും, ബാലനായ പ്രഹ്ലാദനെ രക്ഷിക്കുവാനും,വാമനവേഷം ധരിച്ചു ബലിയെ ബന്ധിക്കുവാനും, ക്ഷത്രിയനിധാനം ചെയ്തു സത്യത്തെ പാലിക്കുവാനും,രക്ഷസനെ ഹനിച്ച് അവന്റെ സഹോദരനെ രക്ഷിക്കുവാനും, സുഗ്രീവനെ സഹായിക്കുവാനും സേതു ബന്ധിക്കുവാനും, ഗോപികളെ രക്ഷിക്കുവാനും കംസനെ കൊല്ലുവാനും രുഗ്മിണിയെ ഗരിക്കുവാനും രുഗ്മിയെ ബന്ധിക്കുവാനും, ബുദ്ധസിദ്ധാന്തങ്ങൾകൊണ്ടു  ബുധന്മാരെ വശീകരിക്കുവാനും, കുതിരപുറത്തുകയറി  മ്ലേച്ചന്മാരെ ഹനിക്കുവാനും ഉള്ള തിടുക്കം എന്റെ സങ്കടാവസ്ഥയിൽ മാത്രം എവിടെ പോയിമറഞ്ഞു ഭഗവാനെ....

No comments:

Post a Comment