ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2017

തെറ്റിദ്ധരിപ്പിക്കപ്പെട്ട ബലരാമന്‍

തെറ്റിദ്ധരിപ്പിക്കപ്പെട്ട ബലരാമന്‍

മഹാവിഷ്ണുവിന്‍റെ  അംശം അഥവാ അംഗം ആണ് അനന്തന്‍. അപ്പോള്‍ വൈഷ്ണവ ഭാവം തന്നെയാണ് അനന്തനും. യോഗിയും സ്ഥിത പ്രജ്ഞനും ഇന്ദ്രിയ നിഗ്രഹം സ്വഭാവമായ അംശവും ആണ് അങ്ങിനെയുള്ള അനന്തന്റെ അവതാരമാണ് ബലരാമന്‍. സദാ സമയവും ലഹരിയില്‍ ആണ് അതായത് ഹരിയില്‍ ലയിച്ചിരിക്കുന്ന അവസ്ഥ. ഭക്തിയാല്‍ ഉന്മത്തനായിരിക്കുന്ന രാമനെ മദ്യം ഉപയോഗിക്കുന്നവന്‍ ആയി ചിത്രീകരിച്ചിരിക്കുന്നു. അനന്തന്റെ അവതാരമായതിനാല്‍ മദ്യം എന്ന ദ്രവ രൂപ പാനീയം അല്ല എന്നുറപ്പ് ഇത് മനസ്സില്‍ വെച്ച് കൊണ്ട് വേണം ബലരാമനെ സമീപിക്കാന്‍. സദാസമയത്തും ഹരിയില്‍ ലയിചിരിക്കുന്നതിനാല്‍ പരിസരം മറന്നിരിക്കും പലപ്പോളും ദ്വാരകയില്‍ നടക്കുന്ന കാര്യങ്ങള്‍ രാമന്‍ അറിയാറില്ല. കാരണം യോഗനിദ്രയില്‍ ആണ് അത് തന്നെ ഹനുമാന്‍ രാമമന്ത്രം ജപിച്ചു ലയിച്ചിരുന്നു ഒരു യുഗം പോയത് തന്നെ അറിഞ്ഞിട്ടില്ല. അതെ പോലെ തന്നെ ഇവിടെയും. പക്ഷെ വളരെ വികലമായാണ് പലരും രാമനെ വിലയിരുത്തുന്നത്. ഇവിടെ രാമന്‍ അവതാരമാണെന്ന കാര്യവും ഒരു അവതാരത്തിന്റെ ലക്ഷണവും വ്യാഖ്യാനിക്കുന്നവര്‍ മറക്കുന്നു.

യുദ്ധ സമയത്ത് രാമന്‍ ഒളിച്ചോടിയത് അല്ല തീര്‍ഥയാത്രക്കു പോയതിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ എന്തിനാണ് രാമന്‍ ഈ സമയം തന്നെ തീര്‍ഥയാത്രക്കു തിരഞ്ഞെടുത്തത്? ബലരാമന്‍ ഏതെങ്കിലും പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ പതിനെട്ട ദിവസം പോയിട്ട് പതിനെട്ടു നിമിഷം നേരം പോലും യുദ്ധം നീണ്ടു നില്‍ക്കില്ല. രണ്ടു തവണ ഇത് ലോകത്തിനു കാണിച്ചു കൊടുത്തതാണ് ഇന്ദ്ര പൂജ മുടക്കി ഗോവര്‍ദ്ധനത്തെ പൂജിക്കാന്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ യാദവര്‍ അത് അംഗീകരിച്ചു. ചോദ്യം ചെയ്യാന്‍ എത്തിയ ദേവേന്ദ്രനെയും ദേവന്മാരെയും നേരിട്ടത് ആദ്യം ബലരാമന്‍ ആയിരുന്നു. ആകാശം മുട്ടെ വളര്‍ന്നു തന്‍റെ ആയുധമായ കലപ്പ ഭൂമിയില്‍ താഴ്ത്ത്തിയപ്പോള്‍ മറുഭാഗം കുലുങ്ങുകയും ദേവന്മാര്‍ ഭൂമിയുടെ കുലുക്കത്തെ ഭയന്ന് മാപ്പ് ചോദിക്കുകയും ചെയ്തു. പിന്നെ ജാമ്ബവതിയുടെ പുത്രനായ സാംബനെ ദുര്യോധനന്‍ ബന്ധനത്തില്‍ ആക്കിയപ്പോള്‍ മോചിപ്പിക്കാന്‍ ചെന്നത് ബലരാമന്‍ ആയിരുന്നു തന്‍റെ ശിഷ്യന്‍ ആയിട്ട് കൂടി തന്നോട് അപമര്യാദയായി ദുര്യോധനന്‍ പെരുമാറിയപ്പോള്‍ കുപിതനായ രാമന്‍ വാനംമുട്ടെ വളര്‍ന്നു കലപ്പ ഭൂമിയില്‍ താഴ്ത്തുകയും ഹസ്തിന പുരി ഗംഗയുടെ മടിത്തട്ടിലേക്ക്  മറിയും എന്നാ ഘട്ടം വന്നപ്പോള്‍ ഭീഷ്മര്‍ ആണ് രാമനോട് മാപ്പ് ചോദിച്ചു രാമനെ ശാന്തന്‍ ആക്കിയത്. അപ്പോള്‍ രാമന്‍ യുദ്ധത്തിനു തെയ്യാരായാല്‍ മറുപക്ഷം നിമിഷ നേരം കൊണ്ട് നാശമാകും. അതല്ല വിധി എന്ന് അറിഞ്ഞ രാമന്‍ ഭഗവാന്റെ ഉദ്ദേശം എന്താണ് അത് നടക്കട്ടെ എന്നും വിചാരിച്ചു പോയതാണ് മാത്രമല്ല ഈ യാത്രയെ കൃഷ്ണന്‍ തടഞ്ഞതും ഇല്ല.

പിന്നെ മറ്റൊരു അപവാദം രോമഹര്‍ഷ മഹര്‍ഷിയെ വധിച്ചു എന്നും പറഞ്ഞാണ്. ഹരികഥ പറയുന്ന സൂതനാണ് രോമാഹര്‍ഷന്‍ ഒരിക്കല്‍ ബലരാമന്‍ നൈമിഷികാരണൃത്തില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നാ കാരണവും പറഞ്ഞു ബലരാമന്‍ രോമാഹര്‍ഷനെ വധിച്ചു വത്രേ! അതാണോ സത്യം? ഹരികഥ കേള്‍ക്കുകയോ പറയുകയോ ചെയ്‌താല്‍ ഭക്തി മൂലം രോമാഞ്ചം ഉണ്ടാകും മഹര്‍ഷിക്ക് അത് കൊണ്ടാണ് രോമം ഹര്ഷിക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ രോമഹര്‍ഷ്ന്‍  എന്നാ പേര്  വന്നത്. ഭക്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പരിസരം മറന്നു പോകും എന്ന് ബലരാമന് അറിയാം അപ്പോള്‍ സദാഹരിയില്‍ ലയിച്ചിരിക്കുക ഹര്പുരാണപാരായണം മകനായ ഉഗ്രശ്രവസ്സ് നടത്തട്ടെ എന്ന് പറയുകയും രോമഹര്‍ഷ മഹര്‍ഷിയെ അതില്‍ നിന്നും വിടുവിച്ച്  തപസിനു അനുമതി നല്‍കുകയുമാണ് രാമന്‍ ചെയ്തത് പുരാണ പാരായണത്തില്‍ നിന്നും ഒഴിവാക്കിയതിനെ ആണ് ഇവിടെ വധിച്ചു എന്ന് പറയുന്നത്. നിസ്സാര കാര്യത്തിനു പ്രകൊപിതര്‍ ആകുന്നവരല്ല അവതാരങ്ങള്‍

No comments:

Post a Comment