ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

ദേവലന്മാരും ധൗമ്യനും

ദേവലന്മാരും ധൗമ്യനും

ദേവലനും ധൗമ്യനും ജ്യേഷ്ഠാനുജന്മാരായിരുന്നു.  എന്നാൽ,  ദേവലൻ എന്ന പേരിൽ ഗജേന്ദ്രമോഷം കഥയിലും,  വ്യാസ ശിഷ്യനായ മറ്റൊരു ദേവലൻ എന്ന മഹർഷിയും ഉണ്ട്.

അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട പാണ്ഡവർ ഗംഗാതീരത്ത് എത്തുമ്പോൾ ഉൽക്കോചതീർത്ഥത്തിൽ ധൗമ്യമഹർഷി തപസ്സനുഷ്ഠിക്കുകയായിരുന്നു. പാണ്ഡവരുടെ   ആ യാത്രയിൽ ഗംഗാതീരത്ത്  വച്ച് ഗന്ധർവ്വരാജൻ ചിത്രരഥനും  അർജ്ജുനനുമായി    യുദ്ധം നടക്കുകയും  അർജ്ജുനൻ ചിത്രരഥനെ പിടിച്ചു കെട്ടി. ചിത്രരഥന്റെ ഭാര്യ കുംഭനസി ഭർത്താവാനെ മോചിപ്പിക്കാൻ യുധിഷ്ഠിരനോട്  യാചിച്ചു. യുധിഷ്ഠിരന്റെ നിർദ്ദേശത്താൽ അർജ്ജുനൻ ചിത്രരഥനെ മോചിപ്പിച്ചു. ചിത്രരഥൻ അർജ്ജുനന് ചാക്ഷുഷിമന്ത്രവിദ്യയും അനേകം രഥങ്ങളും നല്കി. കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ ഒരു കാർമ്മികൻ കൂടെയുണ്ടാവണമെന്ന ഉപദേശത്തോടെ  ചിത്രരഥൻ പാണ്ഡവർക്ക് ധൗമ്യമഹർഷിയെ പരിചയപ്പെടുത്തി. അന്നു മുതൽ ധൗമ്യ മഹർഷി പാണ്ഡവരുടെ ആത്മീയഗുരുവായി. പാണ്ഡവരുടെ രാജ്യഭരണ കാലത്തും വനവാസകാലത്തും മഹർഷി അവർക്കൊപ്പം ഉണ്ടായിരുന്നു.

ധൗമ്യ മഹർഷിയുടെ ജ്യേഷ്ഠനായ ദേവലൻ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ സന്നിഹിതനായിരുന്നു. മഹാഭാരത യുദ്ധത്തിന് ശേഷം ഇദ്ദേഹം യുധിഷ്ഠിരനെ കണ്ടിരുന്നു.

ധ്യാനത്തിലായിരുന്ന ഇന്ദ്രദ്യുമ്നരാജാവ് അഗസ്ത്യ മഹർഷിയുടെ ആഗമനം. അറിഞ്ഞിരുന്നില്ല.  അഗസ്ത്യ ശാപത്താൽ ഇന്ദ്രദ്യുമ്നൻ കാട്ടാനയായി മാറി. ഒരിക്കൽ വിഷ്ണു ഭഗവാന്റെ കര സ്പർശത്താൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു.  ഒരിക്കൽ  ത്രികൂട സരസ്സിലെ പൊയ്കയിൽ ചെന്നിറങ്ങിയ  ആനയുടെ കാലിൽ ആ സരസ്സിലെ ഒരു മുതല കടിച്ചു . ആ മുതല ശാപം കിട്ടിയ" ഹൂ ഹൂ " എന്ന ഗന്ധർവ്വനായിരുന്നു. ഒരിക്കൽ അപ്സരസ്സുകളുമായി സരസ്സിൽ നീരാടവേ ധ്യാനം വിട്ടുണർന്ന ദേവല മഹർഷി മുതലയാകട്ടെ എന്ന് ശപിച്ചു.  വർഷങ്ങൾ നീണ്ട നിന്ന പിടിവലിക്കൊടവിൽ ആന സരസ്സിലെ താമര പൂക്കൾ പറിച്ച് ഭഗവാനെ ധ്യാനിച്ച് അർച്ചിച്ചു. ഭഗവാൻ പ്രത്യക്ഷനായി മുതലയെ വധിച്ചു ആനയെ രക്ഷിച്ചു. ഭഗവാന്റെ കരസ്പർശമേറ്റ ആനയും മുതലയും പൂർവ്വരൂപം പ്രാപിച്ചു

അസിതനെന്ന മഹർഷിക്ക് ശിവപ്രസാദത്താൽ ജനിച്ച ദേവലൻ വ്യാസ ശിഷ്യനത്രേ. രംഭയിൽ അനുരക്തനായ ദേവലമഹർഷിക്ക് "അഷ്ടാവക്ര " നാകട്ടെ എന്ന രംഭയുടെ ശാപമാണ് കിട്ടിയത്.  ശ്രീകൃഷ്ണനെ തപസ്സു ചെയ്ത മഹർഷിക്ക് മുന്നിൽ രാധാസമേതനായെത്തിയ കൃഷ്ണൻ ശാപമോക്ഷം നല്കി.  ഹിമവാന്റെ പുത്രിയായിരുന്ന ഏകപർണ്ണയായിരുന്ന ഈ മഹർഷിയുടെ പത്നി. ഒരില മാത്രം ഭക്ഷിച്ചിരന്നവൾ ഏകപർണ്ണ

 

No comments:

Post a Comment