ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

ദധീചൻ

ദധീചൻ

ഭൃഗു മഹർഷിയുടെ പുത്രനായിരുന്നു ദധീചൻ അഥവാ ദധീചി. മറ്റൊരാൾക്കു കൈമാറിയാൽ തല ഛേദിക്കപ്പെടും എന്ന താക്കീതോടെ ഇന്ദ്രൻ  മഹർഷിക്ക് ഉപദേശിച്ച വിദ്യ,  മഹർഷി അശ്വനി ദേവകൾക്ക് പകർന്നു നല്കി.  ഗുരു ' തല കളഞ്ഞു ' പകർന്നു നൽകിയ അറിവിനു പകരം ഗുരുവിൻറെ തല രക്ഷിക്കാൻ അശ്വനിദേവന്മാർ തീരുമാനിച്ചു.  ഇന്ദ്രൻ വാൾ ചുഴറ്റിയെത്തിയപ്പോൾ ദധീചന്റെ കഴുത്തിലെ കുതിരത്തല കണ്ട്  ആ കുതിരത്തല ഛേദിച്ചു. ശേഷം അശ്വിനി ദേവതകൾ ഗുരുവിന്റെ യഥാർത്ഥ തല തന്നെ അദ്ദേഹത്തിന്  നല്കി രക്ഷിച്ചു.

ദധീചിയുടെ ശരീരം ലോഹസത്തിനാൽ നിർമ്മിക്കപ്പെട്ടെത്രേ. മഹർഷിയുടെ തപസ്സിൽ അസ്വസ്ഥനായ ഇന്ദ്രൻ അലംബുഷയെന്ന ദേവാംഗനയെ തപസ്സ് മുടക്കാൻ അയച്ചു.  അളവിൽ കാമം ഉദിച്ച മുനിയുടെ രേതസ്സ് സരസ്വതി നദിയിൽ വീണു. സരസ്വതി നദിയുടെ പുത്രനെ മുനി സാരസ്വതൻ എന്നു നാമം നല്കി. ഒരു വ്യാഴവട്ടക്കാലം മഴപെയ്യുന്നില്ലെങ്കിൽ സാരസ്വതന്റെ കനിവാൽ മഴ പെയ്യുമെന്ന് വരവും നല്കി.

വസിഷ്ഠകുലജാതനായ ധനഞ്ജയൻ എന്ന ബ്രാഹ്മണന് ആറു ഭാര്യമാരിൽ നൂറു പുത്രന്മാരും ശാലക എന്ന ഭാര്യയിൽ കരുണൻ എന്ന പുത്രനും ജനിച്ചു. നൂറു പുത്രന്മാരും സമ്പത്തിനായി തമ്മിലടിയായിരുന്നു. കരുണൻ മഹർഷിയായി. ഒരിക്കൽ മറ്റു മഹർഷിമാരോടൊപ്പം ഭവനാശിനീ തീരത്ത് നരസിംഹമൂർത്തി ദർശനത്തിനെത്തിയ കരുണൻ ഒരു ബ്രാഹ്മണന്റെ മുന്നിൽ ഇരുന്ന ചെറുനാരങ്ങ എടുത്തു അതിന്റെ സുഗന്ധം ആസ്വദിച്ചു. അത് കണ്ട് മറ്റു ബ്രാഹ്മണർ നീ നൂറു വർഷം ഈച്ചയായി പിറക്കട്ടെയെന്ന് ശപിച്ചു.  ദധീചി മഹർഷിയാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു.

കരുണൻ എന്ന ഈച്ച തന്റെ അവസ്ഥയെകുറിച്ച് ഒരുവിധം ഭാര്യയെ ബോദ്ധ്യപ്പെടത്തി. ഈച്ച  , ഈച്ചയുടെ സ്വഭാവം കാണിച്ചു ചിലർ അതിനെ എണ്ണയിൽ ചാടിച്ചു. കരുണന്റെ ഭാര്യ സുചിസ്മിത , ചത്ത ഈച്ചയെ മടിയിൽ വച്ച് കരയുന്നത്  കണ്ട് അരന്ധതീ ദേവീ മൃത്യുഞ്ജയ മന്ത്രം ധ്യാനിച്ച് ഒരു നുളളു ഭസ്മം ഇട്ട് ഈച്ചയെ ജീവിപ്പിച്ചു. നൂറുകൊല്ലം ആവാറായപ്പോൾ ഈച്ച വീണ്ടും കൊല്ലപ്പെട്ടു. സുചിസ്മിത ദധീചിയെ സമീപിച്ചു  . അദ്ദേഹം ഭസ്മം കയ്യിലെടുത്ത് ശിവസ്തുതിയോടെ ഈച്ചയുടെ ശരീരത്തിലിട്ടു. അതോടെ ശാപമോചിതനായ കരുണനും ഭാര്യയും ദധീചിയെ നമസ്ക്കരിച്ച് ആശ്രമത്തിലേയ്ക്ക് മടങ്ങി.

വജ്രായുധ നിർമ്മിതിക്കായി ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ഇന്ദ്രൻ ദധീചി മഹർഷിയോട് അദ്ദേഹത്തിന്റെ അസ്ഥി യാചിച്ചു വാങ്ങുകയുണ്ടായി. ദേവലോക സംരക്ഷണത്തിനായി മഹർഷി തന്റെ അസ്ഥി നല്കി. വജ്രായുധത്തിന്റെ സഹായത്താൽ ഇന്ദ്രൻ വൃത്രാസുരനെ വധിച്ച് ദേവലോകം വീണ്ടെടുത്തു.

No comments:

Post a Comment