ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 April 2018

അഗ്നിസൂര്യസോമഖണ്ഡങ്ങൾ

അഗ്നിസൂര്യസോമഖണ്ഡങ്ങൾ

മനുഷ്യശരീരത്തെ  പൗരാണിക ഋഷികൾ ഈ പ്രപഞ്ചത്തിൻ്റെ  സാദൃശ്യങ്ങൾ മുഴുവനും  ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ്  ദർശിച്ചത്. ഈ മാനുഷിക ശരീരത്തിൻ്റെ സൃഷ്ടിയിൽ ഈശ്വരശക്തി വിവിധ തലത്തിലൂടെ ഭൗതികശരീരം വരെ ഇറങ്ങി വരുന്ന ആറെണ്ണമുണ്ട്.  ആദ്യത്തെത് ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം, രണ്ടാമത്തെത് കണ്ഠത്തിലുള്ള  വിശുദ്ധിചക്രവും, മൂന്നാമത്തേത് ഹൃദയഭാഗത്തുള്ള അനാഹതചക്രവും,  നാലമത്തെത് നാഭിക്കുപിന്നിലുള്ള  മണിപൂരക ചക്രവും, അഞ്ചാമാതേത് ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാന ചക്രവും, ആറമത്തേത് അതിനുമടിയിലുള്ള മൂലാധാരവും ആണെന്ന് യോഗശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ ചക്രങ്ങൾ ഭൗതീക അവയവങ്ങൾ അല്ല. സൂക്ഷശരീരത്തിലുള്ളവയാണ്.  കണ്ഠസ്ഥമായ  വിശുദ്ധിചക്രത്തിൻ്റെ  പതിനാറുദളങ്ങൾ  "അ" മുതൽ "അഃ" വരെയുള്ള പതിനാറുസ്വരാക്ഷരങ്ങളുടെ  സ്പന്ദന വിശേഷങ്ങൾ  ഉൾക്കൊണ്ടവയാണ്. അതു പോലെ ഹൃദയഭാഗത്തുള്ള അനാഹതചക്രം ക,ഖ,ഗ,ഘ, ങ, ച, ഛ,ജ,ഝ,ഞ, ട,ഠ എന്നി പന്ത്രണ്ട് വ്യഞ്ജനാക്ഷരങ്ങളുടെയും, അതിനടിയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, എന്നീ പത്ത് അക്ഷരങ്ങളുടെയും, സ്വധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല,  എന്നി ആറ് അക്ഷരങ്ങളുടെയും, മൂലാധരചക്രം  വ, ശ, ഷ, സ, എന്നി നാല് അക്ഷരങ്ങളുടെയും, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ, എന്നി രണ്ടക്ഷരങ്ങളുടെയും  സ്പന്ദനവിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഇവയ്ക്കെല്ലാമുപരി തലചോറിന്റെ ഉപരിതലത്തിലുള്ള   സഹസ്രദള പത്മത്തിൽ ഈ അമ്പതു അക്ഷരങ്ങളുടെയും ആവർത്തനങ്ങൾ  വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന  ഏതു ശബ്ദവും  ഈ അക്ഷരമാലക്കകത്ത് ഉൾപ്പെടണമല്ലോ. അങ്ങനെ യോഗപരമായസാധനചെയ്ത് സിദ്ധിവന്നതിനുശേഷം ഇച്ഛാശക്തി പൂർണ്ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതാതു ചക്രത്തിലെ അതാത് ദളങ്ങളെ   പ്രചോദിപ്പിക്കുന്നവയാണ്.  

മേൽ പറഞ്ഞതരത്തിലുള്ള സൂക്ഷ്മശരീരഭാഗങ്ങളെ  മറ്റൊരുതരത്തിലും  വിഭജിക്കാറുണ്ട്. അണുക്കളെ കൊണ്ട് നിർമ്മിച്ചതായാ ഭൗതീക അഥവാ ആണവമായ ശരീരമാണ് നമുക്ക് ദൃശ്യമാകുന്നത്.  അതിനു ഉള്ളിലും പുറത്തുമായി ഓതപ്രേതമായി പരിലസിക്കുന്ന ഊർജ്ജശരീരഭാഗത്തെയാണ് പ്രാണമയകോശമെന്നു പറയുന്നത്.  ഇതിനെയും ഉൾക്കൊണ്ടുകൊണ്ട് മാനസമായ ഒരു ശരീരവും ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതിന്നപ്പുറത്തുള്ള അസ്ഥിത്വം ഊഹ്യം മാത്രമാണ്.  അനുഭവവേദ്യമാൽ സാധാരണക്കാരന്.  ഈ മൂന്ന് തലങ്ങളും  നമ്മുടെ ഭൗതികശരീരീത്തോട് അനുബന്ധിച്ച്  ഒന്നിന്റെയുള്ളിൽ ഒന്നായി നിൽക്കുന്നതാണ്.  എങ്കിലും ഭൗതികശരീരത്തിൽ തന്നെ ചില ഭാഗങ്ങളായിയുള്ള ഒരു കല്പനയും  ഋഷീശ്വരന്മാർ കണ്ടെത്തിയിട്ടുണ്ട്.    മൂലാധാരം മുതൽ അനാഹതം വരെയുള്ള ഈ ആണവ മേഖല  ഇതിനെ അഗ്നിഖണ്ഡമെന്ന് പറയുന്നു.  അനാഹതം മുതൽ ആജ്ഞാ വരെയുള്ള  ഊർജ്ജ മേഖല ഇതിനെ   സൂര്യഖണ്ഡമെന്നു പറയുന്നു.   അതിനു മേൽ സഹസ്രാരം വരെ  ചന്ദ്രഖണ്ഡമായ മാനസതലമാണ്.    അങ്ങനെ മനുഷ്യൻ അഗ്നിസൂര്യസോമ ഖണ്ഡങ്ങളിൽ കൂടിയും.  അതിനപ്പുറത്തുമായി വിരാജിക്കുന്നു.  വേദങ്ങളിൽ പറയുന്ന ഭൂ  ഭുവ  സ്വ  എന്നീ വ്യാഹൂതി ശബ്ദങ്ങൾ ഇവയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനപ്പുറത്തേക്കുള്ള ബിന്ദുവിലേക്കുള്ള നീട്ടൽ ആണ് ഭൂർഭുവസ്വരോം എന്ന വാക്യം . ഓം എന്ന് പ്രണവത്തിന്റെ അ, ഉ, മ്, നാദം ബിന്ദുക്കൾ   എന്നിവ മിക്കവാറും ഇതിന്റെ മന്ത്രാക്ഷരങ്ങളാണെന്ന് പറയാം   ഈ കൽപ്പന എകദ്ദേശമെന്നെ പറയാവൂ.  ശിരസ്സ് ഭാഗത്ത് അഗ്നിഖണ്ഡമായ അണവാംശം വ്യക്തമായി ഉണ്ടല്ലോ.  ചതുർമ്മാനവും ബഹുമാനവുമായ ശരീരത്തെ  ത്രിമാനരൂപമായി കൽപ്പിക്കുമ്പോൾ   ഉണ്ടാകുന്ന ഒരു വികൃതി മാത്രമാണിത്.   ഏതാണ്ട് ഈ ശരീര ഭാഗങ്ങളായി   അഗ്നിസൂര്യസോമ ഖണ്ഡത്തെയും   അതിനുപരിയായി ബ്രഹ്മരന്ധ്രത്തെയും കൽപിക്കുന്നു.  ഇവിടെയാണ് പരമാത്മാവ് വിരാജിക്കുന്നത്. ഈ കൽപന തന്ത്രയോഗശാസ്ത്രങ്ങളിൽ ഉടനീളം കാണാവുന്നതാണ്.  ആണവവും ഊർജ്ജപരവും മാനസികവും ആയ തലങ്ങളാണിവ   പ്രതിനിധാനം ചെയ്യുന്നതെന്ന് മൊത്തത്തിൽ പറയാം.

No comments:

Post a Comment