ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 May 2018

ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം...

ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം...

കോട്ടയം പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവാർപ്പ്. അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ പുറ്റപ്പെട്ട് കിടക്കുന്നു പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളായിരുന്നു തിരുവാർപ്പും, തിരുനക്കരയും. കാർഷികമേഖലയുമായി പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ജനജീവിതം നടക്കുന്നത്. തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്.

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ആയിരുന്നത്രേ ആദ്യം ഈ ക്ഷേത്ര വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. തീ പിടുത്തമോ മറ്റെന്തോ കാരണം മൂലമോ ഈ വിഗ്രഹം വാർപ്പിൽ കയറ്റി വേമ്പനാട്ട് കായലിൽ ഒഴുക്കി വിട്ടു. ഈ വിഗ്രഹം അതു വഴി വന്ന വില്ല്യമംഗലം സ്വാമി അയ്യർ കാണുകയും കുന്നമ്പള്ളിക്കരയിൽ പ്രത്ഷ്ഠിക്കുകയും ചെയ്തെന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ തിരു വാർപ്പ് എന്നീ രണ്ടു നാമങ്ങൾ ചേർന്നാണ് ഈ സ്ഥലനാമം ഉണ്ടായത്

"തിരുവാര്‍പ്പ്" എന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകള്‍ ഇവിടുത്തെ ആചാര പദ്ധതികള്‍ക്കുണ്ട്. വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം.  പണ്ട് ഇവിടുത്തെ പൂജാരിയെ, സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ കയ്യില്‍ ശ്രീകോവിലിന്‍റെ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ. ഇനി അബദ്ധവശാല്‍ താക്കോല്‍ കൊണ്ട് നടതുറക്കാന്‍ കഴിയാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത്. അത്രയ്ക്കും സമയം കൃത്യമാകണം. നട തുറന്നാല്‍ ആദ്യം അഭിഷേകം നടത്തി ഉടന്‍ നിവേദ്യം നടത്തുകയും വേണം. ആദ്യം നടത്തുന്ന ഇവിടുത്തെ നിവേദ്യം അമ്പലപ്പുഴ പാല്‍പ്പായസം പോലെ പ്രസിദ്ധമാണ്. ഉഷപ്പായാസം എന്ന് പറയുമെങ്കിലും "തിരുവാര്‍പ്പില്‍ ഉഷ " എന്ന അപര നാമമാണ് ഏറെ പ്രസിദ്ധം.  അഞ്ചുനാഴിഅരി, അമ്പതുപലം ശര്‍ക്കര, അഞ്ചുതുടം നെയ്യ്, അഞ്ചു കദളിപ്പഴം, അഞ്ചു നാളികേരം എന്നിവ ചേര്‍ത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത്‌. ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ. അഭിഷേകം കഴിഞ്ഞാല്‍ വിഗ്രഹത്തിന്‍റെ മുടി മാത്രം തോര്‍ത്തിയാല്‍ ഉടന്‍ ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ . അല്ലങ്കില്‍ വിശപ്പുമൂലം ഭഗവാന്‍റെ കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു. ഒരു ദിവസം ഏഴുനേരം നിവേദ്യം ഇവിടെയുണ്ട്. കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം തിരുവാര്‍പ്പാണ്. പിന്നെയുമുണ്ട് പറയാന്‍ അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ. ഇവിടുത്തെ കൃഷ്ണന്‍ രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം അവിടെനിന്നും ഉച്ചയ്ക്ക് മുങ്ങും. അമ്പലപ്പുഴയ്ക്ക്. അവിടെ പാല്‍പ്പായസം വിളമ്പുന്ന സമയം അത് കഴിച്ചു മടങ്ങും. വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പോയി അത്താഴവും കഴിക്കും. കൂടാതെ അടയും, അവില്‍ നനച്ചതും, ഉണ്ണിയപ്പവും.

No comments:

Post a Comment