ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 56

നാഗമാഹാത്മ്യം...

ഭാഗം: 56

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭക്തജനങ്ങളോ അവരുടെ കുടുംബക്കാരോ, മുൻതലമുറക്കാരോ ആരെങ്കിലും അറിഞ്ഞു കൊണ്ടസ് , അറിയാതയോ ചെയ്തിട്ടുള്ള സർപ്പദോഷങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വഴിപാടുകൾ കൊണ്ട് അവ രെ തൃപ്തിപ്പെടുത്തുന്നു . ഭക്തജനങ്ങൾ അതുകേട്ട് ദക്ഷിണ സമർപ്പിച്ചും വഴിപാടു നടത്തിയും പോകുന്നു. ഇത് നിത്യേന യുള്ള സംഭവമാണ്.

അല്പായുസ്സ്, വംശനാശം, മഹാരോഗം , ദാരിദ്ര്യം, ബുദ്ധിഭ്രമം തുടങ്ങിയ അനേക കാര്യങ്ങൾക്ക് സർപ്പപ്രീതി മഹാ ഔഷധമാണ്. സന്താനലബ്ധിക്ക് അവിടെ ഒരു വിശേഷ വഴിപാടാണ് ഉരുളി കമഴ്ത്തുക എന്നത്. വലിയമ്മയാണ് ഉരുളി ഏറ്റു വാങ്ങി നിലവറയിൽ കമഴ്ത്തുന്നത്. സന്താനസൗഭാഗ്യം ലഭിച്ചുകഴിഞ്ഞാൽ തിരിയെ വന്ന് ഉരുളി നിവർക്കണം എന്നാണ് . ധാരാളമാളുകൾ ഈ വഴിപാടു നടത്തി ഫലം കൈവരിച്ചിട്ടുണ്ട്. സർപ്പപ്രീതികൊണ്ട് ലഭിക്കാത്തതായി ഒന്നും തന്നെയില്ല. അതിനാൽ ധാരാളം ഭക്തജനങ്ങൾ ദർശനത്തിനായി എത്തുന്നുണ്ട്.

നിർമ്മാല്യദർശനം, അഭിഷേകം, നിവേദ്യം, ഉഷപൂജ, ഉച്ചപൂജ തുടങ്ങിയവയുണ്ട്. ദർശനസൗഭാഗ്യം വെളിയിൽ നിന്നു മാത്രമാണ്.ക്ഷേത്രത്തിനുള്ളിൽ ഇല്ലക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. വൈകുന്നേരവും ദർശനം സുലഭമാണ്. ഇവിടെ പുറ്റും മുട്ടയും, മഞ്ഞൾ , ഉപ്പ്, ധാന്യങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ നടയ്ക്കുവയ്ക്കുന്ന സമ്പ്രദായമുണ്ട്. പാലും പഴം നിവേദ്യം, പായസനിവേദ്യം , വെള്ള നിവേദ്യം, നൂറുംപാലും തുടങ്ങിയ പലപല വഴിപാടുകൾ പല ഉദ്ദേശ്യസാധ്യത്തിന് കഴിക്കാവുന്നതാണ് . സർപ്പഹിംസാദിദോഷ പരിഹാരത്തിന് സർപ്പബലി , നൂറുപാൽ, പാൽപഴനിരവദ്യം ഇവ വിശേഷമാണ്. നിലവറയുടെ പൂമുഖത്ത് അകത്തായി കാണുന്ന ഭാഗത്തായിരുന്നാണ് വലിയമ്മ നൂറുംപാൽ വഴിപാടുകൾ നടത്തുന്നത്. ആയില്യത്തിന് ഇതു നടത്തുന്നത് വിശേഷമാണ്. തുലാ മാസ ആയില്യമാണ് ഏറ്റവും വിശേഷവും പ്രസിദ്ധവും . തുലാഭാരം, ചോറൂണ് , വിദ്യാരംഭം തുടങ്ങിയ സൽക്കർമ്മങ്ങളും ഇവിടെ സാധാരണ നടത്തപ്പെടുന്നുണ്ട്.മണ്ഡലകാലം വളരെ വിശേഷവിധിയായി കൊണ്ടാടുന്നുണ്ട്. കന്നിമാസ ആയില്യം അനന്തമൂർത്തിയുടേയും കുംഭമാസ ആയില്യം അനന്തമുത്തശ്ശന്റേയും ജൻമദിനമാണ്. അതും ആഘോഷിക്കുന്നുണ്ട്. തുലാമാസ ആയില്യം തിരുവിതാംകൂർ മഹാരാജാവിന്റെ വിശേഷപൂജയാണ്.

മണ്ണാർശാലയിലെ നിലവറയിലേയ്ക്കുള്ള എഴുന്നള്ളത്ത് ആർഭാടപൂർവ്വമാണ്. ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ച് മുഖ്യപൂജാരിണിയായ വലിയമ്മ എത്തിച്ചേരുന്നതോടെ ചടങ്ങുകളുടെ തുടക്കമാകും. അമ്മയും പരിവാരങ്ങളും ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷം നാഗദൈവവിഗ്രഹങ്ങളുമേന്തി വാദ്യ മേളങ്ങളോടും നാഗസ്തുതികളോടും ഇല്ലത്തേയ്ക്കെഴുന്നള്ളുകയായി . വലിയമ്മ നാഗരാജവിഗ്രഹം, ഇളയമ്മ സർപ്പയക്ഷിവിഗ്രഹം ഇല്ലത്തെ കാരണവൻമാർ നാഗചാമുണ്ഡി വിഗ്രഹവും നാഗയക്ഷി വിഗ്രഹവും വഹിച്ചുകൊണ്ട് ഇല്ലത്തെ നിലവറയിൽ 64 ഖണ്ഡങ്ങളായി വരച്ചിട്ടുള്ള നാഗക്കളത്തിനു സമീപം വച്ചിട്ടുള്ള പീഠങ്ങളിൽ വിഗ്രഹം വയ്ക്കും. പിന്നെ അമ്മയുടെ നേതൃത്വത്തിൽ പൂജയും , നൂറുംപാലും കഴിച്ച് സർപ്പബലി നടത്തുന്ന ആ ചടങ്ങ് കണ്ടുതന്നെ അറിയണം...

മണ്ണാർശാല നിലവറ പൂജ കണ്ടു തൊഴാൻ ഭാഗ്യം സിദ്ധിക്കുന്നവർക്ക് ഐശ്വര്യവും സമ്പത്തും ഉണ്ടാകും. നിർവൃതി നേടാൻ സാധിക്കും. അത്രയ്ക്കൊരു പുണ്യകർമ്മമാണത്.

നാനാദിക്കുകളിൽ നിന്നും മണ്ണാർശാല ആയില്യം തൊഴാൻ വരുന്ന ജനങ്ങൾക്ക് കയ്യും കണക്കുമില്ല. പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളമ്പുന്ന നല്ലൊരു അന്തരീക്ഷമാണവിടെ. അവിടെ വച്ച് ആർക്കെങ്കിലും വിഷഭയം ഉണ്ടായാൽ അമ്മ തന്നെ അതു തീർത്തു കൊടുക്കുന്നതാണ് . അതിനുള്ള മരുന്നുകൾ അവിടെ സുലഭമാണ്. നിലവറയിൽ വർഷത്തിലൊരിലേ പൂജയുള്ളൂ. അതു അമ്മ തന്നെയാണു നടത്തുന്നത്. എല്ലാമാസവും ഒന്നാം തീയതി, മാസം തോറുമുള്ള പൂയം മാഘമാസാരംഭം മുതൽ ശിവരാത്രി തലേ നാൾ വരെ , ചിങ്ങതിരുവോണം കർക്കിടകം ഒന്നു മുതൽ പന്ത്രണ്ടു വരെ ശിവരാത്രി നാളിലെ സർപ്പബലിയെല്ലാം അമ്മ നേരിട്ടു നടത്തുന്ന പു ജകളാണ്.

ശ്രീ പരശുരാമൻ പൂജാദികൾക്കായി നിയോഗിച്ച ബ്രാഹ്മണന്റെ ഗൃഹം ഇന്നുമുണ്ട്. എരിങ്ങാടപ്പള്ളി എന്ന പേരിലാണറിയപ്പെടുന്നത്. അതിനല്പം സമീപത്തു തന്നെയാണ് കാവുകളും ക്ഷേത്രവും നിലവറയിലെ മുത്തശ്ശൻ എന്നറിയുന്ന അഞ്ചുതലനാഗം (അനന്തമൂർത്തി), നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, നാഗചാമുണ്ഡി ഇവരെയെല്ലാം തൊഴുത് നിർവൃതി തേടുന്ന മനസ്സ് കാവുകൾ ദർശിച്ച് ശാന്തചിത്തരായി മടങ്ങുന്നു. ഭക്തർ നിരവധിയാണ് വരുന്നത്.

മുത്തശ്ശൻ നിലവറയിൽ വാഴുന്നു. തപസ്സു ചെയ്തു കൊണ്ട് സർപ്പയക്ഷി ശ്രീകോവിലിൽ വാണരുളുന്ന ശക്തി സ്വരൂപിണിയാണ് . നാഗരാജ പ്രിയയായ നാഗയക്ഷി ശ്രീ കോവിലിനു പുറത്ത് ചിത്രകൂടത്തിൽ സാന്നിദ്ധ്യം ചെയ്യുന്നു. നാ ഗരാജാവ് ശ്രീകോവിലിൽ വാണരുളുന്നു.

നാഗരാജാവിന്റെ പ്രിയപത്നിയാണ് സർപ്പയക്ഷി. നാഗയക്ഷിയും അങ്ങനെ തന്നെ നാഗചാമുണ്ഡി നാഗരാജാവിന്റെ സഹോദരിയാണ്. ഇവരുടെ പ്രീതി സമ്പാദിക്കാൻ ഭക്തി വേണം . ഭക്തി കൊണ്ടു പ്രസാദിക്കാത്ത ദേവനില്ല. ഭക്തി കൊണ്ട് നേടാൻ പറ്റാത്ത സിദ്ധിയില്ല.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 55

നാഗമാഹാത്മ്യം...

ഭാഗം: 55

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കേരളത്തിലെ വളരെ പ്രസിദ്ധിയും പ്രശസ്തിയുമാർജ്ജിച്ചിരിക്കുന്ന സർപ്പാരാധനാകേന്ദ്രമാണ് മണ്ണാർശാല. ഇത് ആലപ്പുഴ ജില്ലയിൽപ്പെട്ട ഹരിപ്പാട് എന്ന സ്ഥലത്താണ്. അവിടത്തെ പ്രസിദ്ധക്ഷേത്രമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും അല്പം വടക്കു മാറിയാണിതുസ്ഥിതി ചെയ്യുന്നത്. ധാരാളം കാവുകളാൽ വനനിബിഡമാണിവിടം . ക്ഷേത്രത്തിനു ചുറ്റും കാവുകളും സർപ്പപ്രതിമക ളും ധാരാളം കാണാം. ക്ഷേത്രത്തിലേക്കെത്തി ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ ധാരാളമാണ്. ബസ്സിലും ട്രയിനിലുമൊക്കെ എത്തിച്ചേരാനുള്ള മാർഗ്ഗമുണ്ട് . ബസ്സിലാണെങ്കിൽ ക്ഷേത്രത്തിനു തൊട്ടു പുറകുവശത്ത് ഇറങ്ങാം. ട്രയിനിലെത്തിയാൽ അല്പദൂരം നടന്നോ ബസ്സിലോ എത്താം.

ഈ പേര് കിട്ടുന്നതിനു തന്നെയൊരു ഐതീഹ്യമുണ്ട്.പാണ്ഡവൻമാരുടെ കാലത്ത് (ദ്വാപരയുഗന്തത്തിൽ) മദ്ധ്യമപാണ്ഡവനായ അർജ്ജുനൻ ഖാണ്ഡവവനം ദഹിപ്പിക്കാൻ അഗ്നിദേവനെ സഹായിച്ചു എന്നൊരു കഥയുണ്ട്. അഗ്നിദേവന് വിശേഷാൽ അജീർണ്ണമേറിയകാലം അഗ്നി ബ്രഹ്മദേവനോട് അ ഭ്യർത്ഥിച്ചു തനിക്ക് രക്ഷവേണം. ബ്രഹ്മദേവൻ ഖാണ്ഡവവനം ഭക്ഷിച്ച് തൃപ്തിയടയാൻ ഉപദേശിച്ചസ് . അക്കാലത്ത് തക്ഷകൻ അവിടെ താമസമായിരുന്നു. വനം ദഹിപ്പിക്കുമ്പോൾ താനും ദഹിച്ചു പോകും എന്നു വിചാരിച്ച് തക്ഷകൻ ഇന്ദ്രനെ ശരണം പ്രാപിച്ചു. അഗ്നി വനത്തിൽ പ്രവേശിക്കുമ്പോൾ തക്ഷകനെ രക്ഷിക്കാൻ ഇന്ദ്രൻ പതുക്കെ മഴ പെയ്യിച്ചു തുടങ്ങും. അഗ്നി നിരാശനായി ബ്രഹ്മദേവനോടു സങ്കടമുണർത്തിച്ചു. ബ്രഹ്മാവ് അരുളി ചെയ്തു . അർജ്ജുനൻ ശ്രീകൃഷ്ണനോടൊത്ത് അവിടെ വരുമ്പോൾ പറഞ്ഞാൽ മതി. പാർത്ഥൻ സഹായിക്കും. അതിനുള്ള കഴിവ് പാർത്ഥനുണ്ട്. നിരാശപ്പെടേണ്ട എല്ലാത്തിനും കാലവും സമയവുമുണ്ട്. സമയം വരുമ്പോൾ കാര്യം നടക്കുക തന്നെ ചെയ്യും.

ഒരിക്കൽ ഉഷ്ണം സഹിക്കവയ്യാതെ വിജയൻ ശ്രീകൃഷ്ണനോടൊത്ത് ഖാണ്ഡവവനത്തിലെത്തി. അവരെ സമീപിച്ച് അഗ്നിദേവൻ കാര്യമറിയിച്ചു. സഹായമഭ്യർത്ഥിച്ചു. കൃപാലുവായ കൃഷ്ണാർജ്ജുനൻമാർ സഹായിക്കാമെന്നേറ്റു . ഇന്ദ്രനു മഴ പെയ്യിക്കാൻ ഇടം കൊടുക്കാതെ വനം ദഹിപ്പിക്കാൻ അർജ്ജുനൻ അഗ്നിയെ സഹായിച്ചു. ഖാണ്ഡവവനം ദർശിച്ചു നിന്ന ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു സഹായിയായിരുന്നു. ഹരിപ്പാടുഭാഗം മുതൽ കിഴക്കു വടക്കോട്ടു വ്യാപിച്ചു കിടന്നവനം അഗ്നി ഭക്ഷിച്ചു. ഇന്നു കുട്ടനാട് എന്ന പ്രദേശത്തിലും അതിനടുത്തുമുള്ള 64 കരികളും ഖാണ്ഡവദഹനകാലത്തു കരിഞ്ഞവയാണ് .അതുകൊണ്ട് അവയെ കരികൾ (രാമങ്കരി , തായങ്കരി, മിത്രങ്കരി , ചങ്ങങ്കരി എന്നു തുടങ്ങിയ) എന്നാണ് പറയുന്നത്.

അഗ്നി അങ്ങനെ ചുട്ടു നശിപ്പിച്ച ആ പ്രദേശത്തിന് മൊത്തത്തിൽ ചുട്ടനാട് എന്നു പറഞ്ഞു വന്നു. കാലക്രമത്തിൽ അത് കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്ന് കുട്ടനാടെന്നു തന്നെയാണ് പേര്.

ഖാണ്ഡവവനം ദഹിച്ചു കൊണ്ടിരിക്കെ ആ തീയ് കിഴക്കോട്ടു പടർന്ന് പന്തലിച്ച് പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ സമീപത്തെത്തി. സർപ്പങ്ങൾ കുറെ നശിച്ചു തുടങ്ങിയപ്പോൾ അവ നിലവിളിച്ചു കൊണ്ട് ഇല്ലത്തെ മുറ്റത്തു വന്നു കൂടി നിന്നു . ഈ അപകടം മനസ്സിലാക്കിയ ഇല്ലത്തമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരികോരി തീ കെടുത്തുകയും സർപ്പങ്ങളുടെ മേൽ തളിച്ച് ചൂടാറ്റുകയും ചെയ്തു. മണ്ണാറുന്നവരെ വെള്ളമൊഴിച്ച് അവയെ രക്ഷിച്ചു. അന്നു മുതൽ ആ പ്രദേശത്തെ മണ്ണാർശാല എന്നറിയപ്പെടുന്നു, ഇന്നും അങ്ങനെ തന്നെ. അപ്പോൾ മുതൽ തങ്ങളെ രക്ഷിച്ചത് അമ്മയായതിനാൽ സ്ത്രീ ജനങ്ങൾ പൂജിച്ചാൽ മതിയെന്നും . അതുകൊണ്ടു തൃപ്തിയാണന്നും സർപ്പരാജൻ അറിയിച്ചു. അവിടുത്തെ പ്രധാന പൂജാരി അമ്മയായി. പ്രധാന ദിവസങ്ങളിലെ പൂജ അമ്മയാണ് ചെയ്യുന്നത്.

വെട്ടിക്കോട്ടെ പ്രതിഷ്ഠയ്ക്ക് ശേഷം പരശുരാമൻ രണ്ടാമത് മണ്ണാർശാലയിലാണ് പ്രതിഷ്ഠ നടത്തിയത്. അന്ന് ഈ പ്രദേശത്തിന് മന്ദാരശാലയെന്നായിരുന്നുപേര്.. നന്ദനോദ്യാനം പോലെ മനോഹരമായ കാഴ്ചകളായിരുന്നു അന്നവിടെ . ധാരാളം വനങ്ങളും ലതകളും വള്ളിപ്പടർപ്പുകളും എന്നു വേണ്ട വളരെ നയനാന്ദകരമായ കാഴ്ചയായിരുന്നു അവിടം. മന്ദാരശാലയിൽ കേരളത്തിൽ അവിടുത്തെ (അനന്തമൂർത്തിയുടെ) നിത്യസാന്നിദ്ധ്യം വരമായി വരിച്ച പരശുരാമൻ ആ മനോഹരസ്ഥാനത്ത് നാഗപ്രതിഷ്ഠ നടത്തുകയും പൂജ നടത്തുകയും ചെയ്തു. എല്ലാ ദേവൻമാരേയും സന്തുഷ്ടരാക്കി. ഇന്നും പൂജ നടത്തുന്ന ഇല്ലക്കാർക്ക് പൂജാധികാരം സമർപ്പിച്ച് പൂജാവിധികളുമെല്ലാം അറിയിച്ചു കൊടുത്തു . പൂജ ഭംഗിയായി നടത്തണമെന്നും കോട്ടമൊന്നും ഉണ്ടാകരുതെന്നും നാഗപ്രസാദം ഇല്ലത്തിനും ഭൂമിയ്ക്കും നാടിനും ലഭിക്കുമെന്നും അറിയിച്ചു.

പരശുരാമൻ അവിടെ നിന്നും തപസ്സിനായി മഹേന്ദ്രാചലത്തിലേയ്ക്ക് പോയി. കാലം പൊയ്ക്കൊണ്ടിരുന്നു. ആ പൂജാരിയുടെ ബ്രാഹ്മണവംശത്തിൽ ശ്രീദേവി അന്തർജ്ജനവും വാസുദേവൻ നമ്പൂതിരിയും (ദമ്പതികൾ) വാണകാലം അവർക്ക് ഒരത്ഭുത പ്രസവത്തിനുടമസ്ഥരാകേണ്ടി വന്നു. ശ്രീദേവി പ്രസവിച്ചു.

ആദ്യം പിറന്നത് അഞ്ചു തലയുള്ള ഒരു മനോഹരമായ ദിവ്യ സർപ്പം. പിന്നെ അല്പം കഴിഞ്ഞ് ഒരു ബ്രാഹ്മണകുമാരനും. ആ ഇരട്ടപ്രസവമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. രണ്ടും ശിശുക്കളാണങ്കിൽ അത്ഭുതത്തിനവകാശമില്ലായിരുന്നു . ഇത് ഒരു അഞ്ചു തലനാഗവും കൂടെ കുമാരനും. എല്ലാവരും അതിശയിക്കാതെന്തു ചെയ്യും. വിചിത്രദൃശ്യം തന്നെ. ദൈവനിശ്ചയമെന്നല്ലാതെ എന്തു പറയാൻ ?

ഒരിക്കൽ ഒരു വിശേഷനാളിൽ ധാരാളം ഭക്തജനങ്ങൾ അവിടെ വന്നു. അമ്മയ്ക്ക് അവരുടെ സേവനത്തിനായി പോകേണ്ടിയും വന്നു. ആ നാഗം സാധാരണയായി തന്റെ ഫണം ഉയർത്തിപ്പിടിച്ച് ആളുകളുടെയിടയിൽ തത്തിക്കളിച്ചു രസിച്ചു നടക്കുക പതിവായി . ചിലർ അതു കണ്ടു ഭയക്കുകയും ചെയ്തിരുന്നു. ആ വിശേഷ ദിവസം ഇതുപോലെ തത്തിക്കളി ച്ചും അമ്മയുടെ സമീപമെത്തി. അപ്പോൾ അമ്മ പറഞ്ഞു. ഉണ്ണി നിനക്കു വല്ല മൂലയിലും ഇരുന്നു കൂടെ? എന്നു ശാസിച്ചതു കേട്ട നാഗശ്രേഷ്ഠൻ അമ്മയെ ഒന്നു ശരിക്ക് നോക്കിയിട്ട് (ഇതാ ഞാൻ പോകുന്നു എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം) വേഗം ഇഴഞ്ഞു നിലവറയിൽ കയറി. പിന്നെ കരഞ്ഞു വിളിച്ച് വാത്സല്യത്തോടെ വിളിച്ചു . വന്നില്ല. ഒടുവിൽ അമ്മ ബോധം കെട്ടു വീണു. അപ്പോൾ ആ സർപ്പം ദർശനം കൊടുക്കാതെ പറഞ്ഞു. എനിക്കിനി പുറത്തുവന്ന് പഴയതു പോലെ കഴിയാൻ വയ്യ. ആണ്ടിൽ ഒരു ദിവസം ഞാൻ അമ്മയ്ക്ക് ദർശനം തരാം അതുകൊണ്ട് തൃപ്തിപ്പെടുക ആ ഒരു ദിവസത്തെ പൂജ മതി എനിയ്ക്ക് ബാക്കി ദിവസം ഞാൻ ഇവിടിരുന്നു തപസ്സുചെയ്തു കൊള്ളാം. അതാതു കാലങ്ങളിലെ അമ്മമാരും അങ്ങനെ ചെയ്താൽ മതിയാകും. അതിനുശേഷം കൊല്ലത്തി ലൊരിക്കൽ ആ നാഗം പുറത്തു വന്ന് ദർശനം കൊടുക്കും. ആ ദർശനം അമ്മയ്ക്ക് പരമാനന്ദമായ പരമാത്മാദർശനമായിരുന്നു. അമ്മയ്ക്കല്ലാതെ മറ്റാർക്കും ആ ദർശനം ലഭിച്ചില്ല. ആ അമ്മയുടെ ഭക്തികൊണ്ടാണ് ആ ദിവ്യദർശനം ലഭിച്ചത് . അമ്മയാണ് പൂജാരിയും. അത് സാക്ഷാൽ അനന്തമൂർത്തിതന്നെ യെന്നു അമ്മയ്ക്കു മനസ്സിലായി. ദിവ്യചക്ഷുസ്സുകൊണ്ട് ഭഗവദ്ദർശനം സാധിക്കൂ എന്നറിയാമായിരുന്ന അമ്മ ആരേയും നിലവറയിൽ കടത്തുന്നതിനോ നാഗദർശനം സാധിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.

ഒരിക്കൽ കൂടപ്പിറന്ന കുമാരൻ തന്റെ സഹോദരനെ കാണണമെന്ന ഒരേ വാശിയിൽ മുറുകെ പിടിച്ചു. കണ്ടേ അടങ്ങൂ എന്നായി. ഒടുവിൽ ഒരു നോക്കുകണ്ടാൽ മതി പിന്നെ കാണണമെന്നു പറയില്ലെന്നായി . നിർബന്ധം മൂത്തപ്പോൾ അമ്മ മകനെ നിലവറയുടെ വാതിക്കൽ കൊണ്ടു പോയി പറഞ്ഞു. ഒരു കണ്ണു പൊത്തികൊണ്ട് ഒന്നു നോക്കി പിൻമാറണം. കുമാരൻ ദിവ്യതേജസ്സു കണ്ടു. പക്ഷേ ഒരു കണ്ണു നഷ്ടപ്പെട്ടു. പിന്നീടാരും ആ സാഹസത്തിനു മുതിരുന്നില്ല.

മണ്ണാർശാല നാഗരാജാക്ഷേത്രത്തിൽ നാഗരാജാവ്, നാഗയക്ഷിയമ്മ , സർപ്പയക്ഷി, നാഗചാമുണ്ഡി എന്നിവരുടെ വിഗ്രഹങ്ങൾ വച്ചു പൂജിക്കുന്നുണ്ട്. അമ്മയാണ് (വലിയമ്മ) പ്രധാനപൂജാരി . പൂജാദികർമ്മങ്ങൾ നടത്തുകയും , ഭക്തജനങ്ങൾക്ക് ദർശനമരുളി അവരുടെ ആവലാതികൾ കേട്ട് പ്രതിവിധി നിശ്ചയിക്കുകയും ചെയ്യുന്നു അമ്മ..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 54

നാഗമാഹാത്മ്യം...

ഭാഗം: 54

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

വെട്ടിക്കോട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദുഷ്ട ഉരഗങ്ങളെക്കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാനായി പരശുരാമൻ പ്രാർത്ഥിച്ചു. അദ്ദേഹം തപസ്സു ചെയ്തു. അദ്ദേഹത്തിന്റെ തപസ്സിൽ, പ്രാർത്ഥനയിൽ പ്രസാദിച്ച് അനന്തമൂർത്തി ദർശനമരുളി . അദ്ദേഹം ക ണ്ടു (ദർശിച്ചു). ആയിരം ഫണങ്ങളുള്ള സ്വർണ്ണ നിറമുള്ള , മനോഹര ശരീരമുള്ള രത്നങ്ങളാൽ ദീപ്തമായ ശിരസ്സുയർത്തി സന്തോഷഭാവത്തിൽ, അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് അനന്തമൂർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വിഷ്ണു ഭഗവാൻ പൂർണ്ണരൂപത്തിൽ പള്ളികൊള്ളുന്നത് സാക്ഷാൽ അനന്തനിലാണ്. അതിനാൽ വിഷ്ണുഭഗവാനെ അനന്തശായി. ശേഷശായി , ഭോഗിശയനൻ എന്നൊക്കെ പുകഴ്ത്തുന്നുണ്ട്. ഭഗവാന്റെ തന്നെ മറ്റൊരവതാരയായ പരശുരാമൻ കൺകുളിർക്കേ കണ്ടു ആ രൂപം . പെട്ടെന്ന് രൂപം അപ്രത്യക്ഷമായി. ഭഗവാൻ ചോദിച്ചു എന്താണ് തപസ്സിന്റെ ഉദ്ദേശ്യം!. സർവ്വഗുണ സമ്പന്നനായ അനന്തൻ സന്തുഷ്ടനായി പരശുരാമന് വരമരുളി.

പരശുരാമൻ അഭ്യർത്ഥിച്ചു. ഈ മണ്ണിൽ (കേരള മണ്ണിൽ) അവിടത്തെ നിത്യസാന്നിദ്ധ്യം ഉണ്ടാവണം. ഈ കേരളമെന്ന പ്രദേശം വാസയോഗ്യമാണങ്കിലും ഇവിടുത്തെ വെള്ളം ഓരു നിറഞ്ഞതാണ്. അത് ഭക്ഷണയോഗ്യമല്ല,കൂടാതെ നാഗൻമാർ ജനങ്ങളെ ക്രമാതീതമായി ഉപദ്രവിക്കുന്നു . ഒരു പരിഹാരം ഉണ്ടാക്കണം. ഞാൻ താമസിപ്പിച്ച ജനങ്ങളാണവർ. അവർക്ക് സൗകര്യമില്ലാത്ത ജീവിതം എന്തിന്. അദ്ദേഹത്തിന്റെ അഭ്യർത്ഥമാനിച്ച് അനന്തൻ പരിവാരസമേതനായി കേരളത്തിലെത്തി ജലം ശുദ്ധമാക്കി. (കേരളം സമുദ്രത്തിലായിരുന്ന തിനാലും സമുദ്രം തൊട്ടടുത്തു കിടക്കുന്നതിനാലും ഭൂമിയിൽ ലവണരസം ഉണ്ടായിരുന്നു എന്നാണ് . ഇന്നും ഓരും പ്ര ദേശമുണ്ട്.) സർപ്പങ്ങളെല്ലാം ശ്രീ അനന്തന്റെ ആജ്ഞമാനിച്ച് പ്രത്യേകസ്ഥലങ്ങളിലേയ്ക്ക് മാറി. ഭൂമി വാസയോഗ്യമായി.

ശ്രീ അനന്തന്റെ സാന്നിധ്യമുണ്ടായപ്പോഴേയ്ക്കും ത്രിമൂർത്തികൾ അവിടെ പ്രത്യക്ഷപ്പെട്ടു. ശില്പിയെ വരുത്തി ഒരു അനന്തവിഗ്രഹമുണ്ടാക്കി. അഞ്ചുഫണനാഗത്തിന്റെ (അഞ്ചു ഫണനാഗമായിട്ടാണല്ലോ വിഷ്ണുവിന്റെ ഛത്രമായിട്ടും ശയ്യയായിട്ടും വിളങ്ങി കൊള്ളാനുള്ള കല്പന) പ്രതിമയുണ്ടാക്കിച്ചു . ത്രിമൂർത്തികളുടെ തേജസ്സ് അതിൽ ആവാഹിച്ചു. അപ്രകാരം നാഗരാജവിഗ്രഹം തയ്യാറാക്കി. പരശുരാമൻ ആ സ്ഥലത്ത് തന്റെ ആയുധമായ കലപ്പ കൊണ്ട് മണ്ണു വെട്ടി കൂട്ടി ഒരു ഉയർന്ന സ്ഥലം ഒരുക്കി നാഗരാജാവിന്റെ വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിച്ചു. പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചു. കുറച്ച് സമീപവാസികളായ ചില ബ്രാഹ്മണരെ വരുത്തി പൂജകൾ പഠിപ്പിച്ചു . കർമ്മങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തു. അതുപോലെ എന്നും ചെയ്യണമെന്നും , ചെയ്താൽ ഭഗവത് പ്രസാ ദം ലഭിക്കുമെന്നും പറഞ്ഞു. അപ്രത്യക്ഷനായി.

മണ്ണു വെട്ടി കൂട്ടി പ്രതിഷ്ഠനടത്തിയതിനാൽ ഈ സ്ഥലത്തിന് അന്നുതൊട്ട് വെട്ടിക്കോട്ട് എന്ന പേരു പ്രസിദ്ധമായി. ഒരു നാഗരാജാരാധനാ കേന്ദ്രം ആദ്യമായി കേരളക്കരയിൽ ഉദയം ചെയ്തു.

വെട്ടിക്കോട് പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മേപ്പള്ളിമന (ഇല്ലമെന്നും പറയും) യ്ക്കലെ നമ്പൂതിരിമാരെയാണ് പൂജയ്ക്ക് ഏർപ്പെടുത്തിയത്. ആ ഇല്ലത്തെ നമ്പൂതിരിയുടെ പരമ്പരയിൽപ്പെട്ട നമ്പൂതിരിമാർ തന്നെയാണ് ഇന്നും അവിടത്തെ പൂജാരികൾ. പരശുരാമന്റെ നിർദ്ദേശപ്രകാരം തന്നെയാണ് പൂജാദികർമ്മങ്ങൾ നടത്തുന്നത് . ഇല്ലത്തെ നിലവറയിലും പൂജ നടത്തുന്നുണ്ടെന്നാണ്. ഇന്നും ആമൂലഭവനം അവിടെ ഉണ്ടെന്നാണ് അറിവ്. കുഞ്ഞുകുട്ടികളായി പാർക്കുന്നത് ആ ഭവനത്തിലല്ല. വേറെ ഭാഗത്താണ് വേറെ കെട്ടിടത്തിലാണ്.

കന്നിമാസം ആയില്യം ദിവസമാണ് ശ്രീ അനന്തന്റെ ജൻമം. പരശുരാമൻ വെട്ടിക്കോട്ടു പ്രതിഷ്ഠ നടത്തിയതും ആ ദിവസം (കന്നിമാസം ആയില്യം) തന്നെയാണ്. അതിനാൽ കന്നിമാസ ആയില്യമാണ് വെട്ടിക്കോട്ടു പ്രാധാന്യമായി കരുതുന്നത്. അന്നവിടെ ഉത്സവത്തിന്റെ പ്രതീതിയാണ് . ഭക്തജനതിരക്ക് നിയന്ത്രണാതീതമാണ് ഇക്കാലത്ത്. ധാരാളം ഭക്തർ അവിടെയെത്തി വഴിപാടുകൾ നടത്തുന്നുണ്ട്. കന്നിമാസം ആയില്യം മുതൽ കുംഭമാസം ആയില്യം വരെയാണ് സർപ്പദൈവ പ്രീതിയ്ക്കുള്ള സമയം. അക്കാലത്ത് സർപ്പങ്ങൾ സന്തോഷത്തോടെ പൂജ സ്വീകരിച്ച് പ്രസാദിച്ച് അനുഗ്രഹം ചൊരിയുന്നു. വർഷകാലം അവയ്ക്ക് വിശ്രമകാലമാണ്.

സാധാരണ ക്ഷേത്രങ്ങളിലെ പോലെയല്ല അവിടത്തെ പൂജാകർമ്മങ്ങൾ.സാധാരണ ക്ഷേത്രങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ പിന്നെ ദീപാരാധന സന്ധ്യയ്ക്ക് , അതു കഴിഞ്ഞ് അത്താഴ പൂജ എന്നീ ക്രമത്തിലാണ്. ഉച്ച പൂജ കഴിഞ്ഞു നട അടച്ചാൽ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നിട്ട് സന്ധ്യാ സമയത്ത് ദീപാരാധനയുണ്ട്. എന്നാൽ ഈ നാഗരാജക്ഷേത്രത്തിൽ വൈകിട്ട് പൂജ പതിവില്ല . രാവിലെ അഭിഷേകം നിവേദ്യം മറ്റു പൂജകളൊക്കെ കഴിഞ്ഞാൽ സന്ധ്യയ്ക്ക് ദീപം തെളിക്കൽ മാത്രമേയുള്ളൂ. എന്നാൽ ഭക്തജനങ്ങൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്രമുണ്ട്. രാത്രികാലത്ത് മറ്റു ക്ഷേത്രദർശനം പോലെ ഇവിടെയില്ല. കാവു പ്രദേശമായതിനാലും സർപ്പങ്ങളെ ചിലർക്കെങ്കിലും ഭയമായതിനാലും രാത്രി ദർശനം അനുവദനീയമല്ല.

ആദ്യമായി കേരളത്തിൽ സർപ്പപൂജയ്ക്കുള്ളതായി പ്രഖ്യാപിച്ച ഈ ആരാധനാലയം ആദിമൂലം വെട്ടിക്കോട് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. ഇവിടെ പുള്ളവൻമാർ വീണമീട്ടി പാടുന്ന സമ്പ്രദായമുണ്ട്. ആയില്യം നാളിൽ പൂജാദികർമ്മങ്ങൾ കഴിഞ്ഞ് വിഗ്രഹത്തെ അലങ്കരിച്ച് പുള്ളുവൻ പാട്ട് , വാദ്യമേളങ്ങൾ, ജനാവലി എന്നിവയുടെ അകമ്പടിയോടെ നിലവറയിലേയ്ക്ക് എഴുന്നള്ളിക്കുന്ന പതിവുണ്ടെന്നാണ്. എല്ലാ മാസത്തിലുമില്ല . കന്നി, തുലാം, കുംഭം എന്നീ മാസങ്ങളിലെ ആയില്യത്തിനും പൂയത്തിനും വിശേഷാൽ എഴുന്നള്ളത്തുണ്ട്. പൂയം , ആയില്യം നാളുകൾ സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള നാളുകളാണ്.

ആദിമൂലം വെട്ടിക്കോട്ടു വാഴും ശ്രീ അനന്താ, ദുരിത മാലിന്യങ്ങളൊക്കെ നീക്കേണമേ , എന്നാണ് പുള്ളാൻ പാട്ടിൽ അവർ പാടുന്നത്. ഈ വീണസ്വരം കേട്ടാൽ സർപ്പങ്ങൾ സന്തോഷിച്ച് പ്രസാദിക്കുമെന്നാണ്. അതിനാൽ ജനങ്ങൾ സർപ്പം പാട്ടിന് പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. ഗൃഹങ്ങളിലും, സർപ്പക്കാവിനു മുന്നിലും , ക്ഷേത്രങ്ങളിലും, സർപ്പക്ഷേത്രങ്ങളിലുമെല്ലാം തന്നെ ഈ പാട്ടിന് പ്രസിദ്ധിയും പ്രശസ്തിയുമുണ്ട്.നിലവിളക്ക് കൊളുത്തി വച്ച് ഒരുക്കുകൾ വച്ച് പാടിക്കുന്ന വരും, വിളക്കു മാത്രം തെളിച്ച് പാടിയ്ക്കുന്നവരുമുണ്ട്. പാട്ടു കഴിഞ്ഞാൽ പുള്ളോന് ദക്ഷിണ കൊടുത്ത് സന്തോഷിപ്പിക്കണം. എവിടെ വച്ചു പാടിയാലും ദക്ഷിണ കൊടുക്കേണ്ടത് അനിവാര്യമാണ്. സമയവും കാലവുമറിഞ്ഞ് ദക്ഷിണ കൊടുക്കുകയാണ് പതിവ് . ദക്ഷിണ കൂടാതെ കർമ്മം സഫലീകൃതമാകുന്നില്ല എന്നാണ് പ്രമാണം. ദക്ഷിണ ഇത്രവേണം എന്നു ചോദിച്ചു വാങ്ങാൻ പാടില്ലന്നും, അറിഞ്ഞു കൊടുക്കുന്നത് വാങ്ങണമെന്നുമാണ് പ്രമാണം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 53

നാഗമാഹാത്മ്യം...

ഭാഗം: 53

62. കാകഭുശുണ്ഡി ഗരുഡ സംവാദം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സാധാരണ രീതിയിൽ ഭക്തി രണ്ടു തരമാണ്. സഗുണഭക്തിയും നിർഗുണഭക്തിയും. ദേവന്റെ രൂപഭാവത്തോടുള്ള ഭക്തിയാണ് സഗുണഭക്തി. വിഗ്രഹാരാധന സഗുണഭക്തിയുടെ രൂപമാണ്. നിർഗുണഭക്തിയെന്നാൽ ദേവനെ ത്രിഗുണബന്ധമില്ലാത്ത ശുദ്ധബ്രഹ്മമായി കരുതി ആ ധാന്യത്തിൽ കൂടി നാമസ്മരണയിൽ കൂടി മോക്ഷപാതയൊരുക്കുന്ന ഭാവന . നിർവികാരനും, നിർഗുണനും , നിരൂപമനും, നിഷ്കളങ്കനും, നിത്യനും , സത്യനുമാണ് ആ ബ്രഹ്മം. ആ ബ്രഹ്മത്തിന്റെ സഗുണഭാവനയിലുള്ള വിവസകലചരാചരങ്ങളിലും ബ്രഹ്മത്തെ ദർശിക്കുന്നു. പിന്നെ ബ്രഹ്മമല്ലാതെ അവരുടെ മുന്നിൽ ഒന്നും തന്നെയില്ല. ഇതാണ് ശരിയായ രൂപമാണ് സഗുണഭക്തിക്കാധാരം . സഗുണഭക്തിയിൽ കൂടിയേ നിർഗുണഭക്തി ലഭിക്കൂ. ആ ഭക്തി ലഭിച്ചു കഴിഞ്ഞാൽ അവർ യ ഭക്തി. ആ ഭക്തി തന്നെ ജ്ഞാനമാണ്. ഈ തത്വം തന്നെയാണ് രാമായണത്തിലും, ഭാഗവതത്തിലും, ഗീതയിലുമെല്ലാം, വെളിപ്പെടുത്തുന്നത്.

രാമായണത്തിൽ ശ്രീരാമനെ ബ്രഹ്മമായി വിചാരിക്കുമ്പോൾ ഗീതയിലും ഭാഗവതത്തിലും ശ്രീകൃഷ്ണനെ ബ്രഹ്മമായി പറയുന്നു. രാമനും കൃഷ്ണനും എല്ലാം ഒന്നു തന്നെയാണ്. ഭഗവാൻ വിഷ്ണു ബ്രഹ്മമാണ്.

ആ ഭഗവാൻ വിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ടവതാരമാണ് രാമനും കൃഷ്ണനും. രാമൻ മനുഷ്യന് (നരന്) മാതൃക കാട്ടുമ്പോൾ കൃഷ്ണൻ നാരായണനു മാതൃക കാട്ടുന്നു. രണ്ടു പേരും മനുഷ്യഹൃദയങ്ങളിൽ ചിരസ്ഥായിയായ സ്ഥാനം പിടിച്ചിട്ടുണ്ട് . ഇവർ ഭാരതീയ സംസ്ക്കാരത്തിന്റെ മാത്രം പ്രതീകമല്ല, പിന്നയോ ലോകസംസ്ക്കാരത്തിന്റേയും , ലോകജനതയേയും പ്രതീകമായാണു നിലകൊള്ളുന്നത്. ഇവരുടെ നാമത്തിന്റെ പ്രസക്തിയും പ്രഭാവവും മഹിമയുമൊക്കെ യുഗങ്ങളേയും അതിജീവിച്ച് ഈ കലിയുഗത്തിലും മനുഷ്യനു മാതൃക കാട്ടുന്നതായാണ് കാണുന്നത്.

നോക്കൂ, വാല്മീകി മഹർഷി എത്ര ദീർഘവീക്ഷണത്തോടെയാണ് ഭാവി പൗരൻമാർക്ക് ഒരു മാർഗ്ഗദർശിയെ രാമനിൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. ആ രാമഭക്തി പ്രവാഹത്തിന്റെ ഉറവ കണ്ടുപിടിക്കുന്നവർ ധന്യർ തന്നെ. ആ ഭക്തി പ്രവാഹത്തിൽ നീന്തി തുടിച്ച് ആനന്ദതുന്ദിലരായി നിർവൃതി നേടാൻ ആർക്കും സാധിച്ചു കൂടായ്കയില്ല . അതിനു മനസ്സുമാത്രം മതി. സ്വത്തോ പണമോ സ്വാധീനമോ ഒന്നും തന്നെ വേണ്ട. ഗുണമനുസരിച്ച് ഭക്തി നാലുതരമാണ്. സാത്വിക ഭക്തി, രാജസഭക്തി , താമസഭക്തി, ഗുണാതീതയായ ഭക്തി.

സ്വാതികഭക്തി:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മനുഷ്യനായി ജൻമം കിട്ടിയാൽ ഈശ്വരനെ ഭജിക്കണം, അത് എന്റെ കടമയാണ്.അത്യാവശ്യമാണ് എന്ന ചുമതലയോടെ ഫലം ആഗ്രഹിക്കാതെ ഈശ്വരഭജനം നടത്തുക. ആ ഭജനത്തിൽ കൂടി ഉണ്ടാകുന്ന ഭക്തി. ആ ഭക്തിയാണു സിദ്ധിക്കേണ്ടത് . അതു സിദ്ധിച്ചാൽ സർവ്വഭൂതങ്ങളിലും സ്ഥിതി ചെയ്യുന്നത് ഒരേ ബ്രഹ്മമാണെന്നും (ആത്മാവാണെന്നും) സർവ്വത്തിലേയും ചൈതന്യം ഒന്നാണെന്നും ബാഹ്യാകാരം മാത്രമേ ഭിന്നമായിട്ടുള്ളതെന്നും അറിഞ്ഞ് സർവ്വഭൂതങ്ങളിലും ഈശ്വരനേയും , തന്നിൽ സർവ്വഭൂതത്തേയും സാക്ഷാൽക്കരിക്കുന്നു. ആ ഭക്തിയാണ് ഉത്തമം, സ്വാത്വികം.

രാജസം:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷയാഭിലാഷത്തിനുള്ള ആഗ്രഹത്തോടു കൂടിയും (എനിക്ക് ഇന്നത് കിട്ടണം) യശസ്സിനും, ഐശ്വര്യത്തിനുമൊക്കെ വേണ്ടിയുള്ള ഈശ്വരാരാധന രാജസഭക്തിയാണ്. അത് തന്റെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ വേണ്ടിയുള്ള ഭക്തിയാണ് . മിക്കവാറും ആളുകൾ ഈശ്വരാരാധന നടത്തുന്നത് ഇപ്രകാരമുള്ള സ്വന്ത ലാഭത്തിനാണ്.

അന്യരുടെ ദോഷത്തിനും (അന്യർക്ക് ദോഷമുണ്ടാകണമെന്ന വിചാരത്തോടെ) തന്റെ പാപം മറച്ചു പിടിച്ച് മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഭക്തനാണെന്ന് സ്ഥാപിക്കുന്നതിന് ഈശ്വരപൂജ നടത്തുന്നത് താമസമാണ്. ആ ഭക്തി കൊണ്ട് യാതൊരു സിദ്ധിയുമുണ്ടാകുന്നതല്ല.

ഗുണാതീത
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രിഗുണങ്ങൾക്കുമതീതമായി. ഗുണബന്ധമില്ലാതെ യാതൊരു ആഗ്രഹവും കൂടാതെ സർവ്വസ്വവുമുപേക്ഷിച്ച് ഈശ്വരൻ മാത്രമേ ഗതിയുള്ളൂ എന്ന വിചാരത്തിൽ സർവ്വാർപ്പണമായി ഈശ്വരപൂജ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. ആ ഭക്തിയാണ് മുക്തിയ്ക്ക് ഹേതു. ഗുണാതീതയായ ഭക്തി സിദ്ധിച്ചു കഴിഞ്ഞാൽ അവന് ഈശ്വരൻ മാത്രമേയുള്ളൂ . എവിടേയും അവൻ ഈശ്വരനെയാണു കാണുന്നത്. അതാണ് സാക്ഷാൽ ജ്ഞാനവും , ഭക്തിയും അതാണ് നിർഗുണഭക്തി. ഹൈന്ദവ പുരാണഗ്രന്ഥങ്ങളിലൊക്കെ ഈ ഭക്തി ഭാവനയെ സംബന്ധിച്ച് ശരിയായി ബോധിപ്പിച്ചിട്ടുണ്ട് . നിർഗുണഭക്തി തന്നെയാണ് നിശ്ചല ഭക്തിയും. ഭഗവാൻ ശ്രീകൃഷ്ണൻ ഭാഗവതം ദശമത്തിൽ ഗോപികകളോട് പറയുന്നത് നോക്കാം.

നിശ്ചലഭക്തിയോടെന്നെ ഭജിപ്പവരിക്കിച്ഛയും മുക്തിയും നല്കുവാൻ ഞാൻ മുദാ
 ഭോഗത്തിനായ്ക്കൊണ്ടു സേവിപ്പവർക്കതും യോഗം വരുത്തി ക്രമേണ നല്കും മുക്തി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 52

നാഗമാഹാത്മ്യം...

ഭാഗം: 52

62. കാകഭുശുണ്ഡി ഗരുഡ സംവാദം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാകൻ സ്വന്തം കഥ അപ്പോൾ ഗരുഡനോടു പറഞ്ഞു കാകൻ മുൻ കല്പത്തിലെ കലിയുഗത്തിൽ ഞാൻ മനുഷ്യനായി പിറന്നിരുന്നു. അയോദ്ധ്യയിലായിരുന്നു പിറന്നത്. അന്ന് രാമപുരി (അയോദ്ധ്യ) യെ പറ്റിയോ , രാമനെ പറ്റിയോ, അദ്ദേഹത്തിന്റെ മഹാത്മ്യത്തെ പറ്റിയോ, അയോദ്ധ്യയുടെ മഹിമയെ സംബന്ധിച്ചോ ഒന്നുമറിയാമായിരുന്നില്ല . വെറും അജ്ഞാനി. കലിദോഷബാധയിൽ പാപചിത്തനായി. പാപകർമ്മങ്ങളിൽ നിന്ന് വിട്ട് നില്ക്കാനായില്ല. കാലം അതിനനുവദിച്ചില്ല . അങ്ങനെ പാതകിയായി , പാപം നിമിത്തം കലിയുടെ കരാളഹസ്തത്തിലമർന്ന് ജീവിതം ദുഃഖപൂർണ്ണമായി തീർന്നിരുന്നു. ആരും സഹായഹസ്തം നീട്ടാനുണ്ടായിരുന്നില്ല. ദുഃഖ വും ദുരിതവുമായി മുന്നോട്ടു നീങ്ങി.

അക്കാലത്ത് ഒരിക്കൽ നാട്ടിൽ വറുതിയനുഭവപ്പെട്ടു. ധ്യാനമില്ല. പൂജയില്ല. ഈശ്വരചിന്തയുമില്ല. മനുഷ്യരെല്ലാം അന്നമില്ലാതെ, ഭക്ഷണമില്ലാതെ , ദാരിദ്ര്യത്തിന്റെ കൊടും തീയിൽ വെന്തമരാൻ തുടങ്ങി. ഓരോരുത്തർ ഭക്ഷണം തേടി നാടുവിട്ടുപോയി . ഞാനും നാടുവിട്ടു. ഒരു സ്ഥലത്തെത്തി. തൊഴിൽ ചെയ്തു സമ്പാദ്യമുണ്ടാക്കി തുടങ്ങി. അപ്പോഴും പാപചിന്ത വിട്ടു മാറിയിരുന്നില്ല. അങ്ങനെ കഴിയവേ ഒരു താപസനെ കണ്ടുമുട്ടാനിടയായി. അദ്ദേഹം ശിവാർച്ചനാ നിരതനായി കാലം കഴിക്കുകയായിരുന്നു. ലോമേശൻ എന്ന ഋഷിവര്യനായിരുന്നു അദ്ദേഹം. എന്റെ മുജ്ജൻമസുകൃതം കൊണ്ടോ എന്തോ , അദ്ദേഹത്തിന്റെ സമ്പർക്കത്തിൽ പെടാനിടയായി. അദ്ദേഹം ഉപദേശിച്ചു. ഈ കലികാലത്തിൽ രാമനാമജപം അഥവാ ഹരിനാമജപം കൻമഷഹരമാണ്. ആ ജപം കൊണ്ട് മോക്ഷപദം വരെ ലഭിക്കും . സദാനാമം ജപിക്കണം. അദ്ദേഹം ഹരിഗുണങ്ങളെ വിസ്തരിച്ച് പറഞ്ഞു. ഹരിരൂപം വർണ്ണിച്ചു തന്നു. എന്നാൽ രാമന്റെ രൂപഗുണങ്ങളിലാണ് എനിക്കാകർഷണമുണ്ടായത്. അദ്ദേഹം എത്ര ഉപദേശിച്ചിട്ടും സഗുണഭക്തിയിൽ നിന്ന് നിർഗുണഭക്തിയിലേയ്ക്ക് എന്റെ മനം ചെന്നില്ല. ഗുരു അനേകാനേകപ്രാവശ്യം നീതിഓതിയിട്ടും എനിക്ക് മാറ്റമുണ്ടായില്ല. പിന്നെ ഗുരുവിൽ നിന്നും വിട്ടു നിന്നു.

ഒരിക്കൽ ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം ഗുരു അവിടെ ആഗതനായി. ഞാൻ ഗുരുവിനെ കണ്ടമട്ട് നടിച്ചില്ല. ഗുരുവിനെ വന്ദിക്കുകയോ , ആദരിക്കുകയോ ചെയ്തില്ല. എന്നാലും ക്ഷമാശീലനായ ഗുരു, സൽഗുണസമ്പന്നനായ ഗുരു ക്ഷമിച്ചു . ക്ഷോഭിച്ചില്ല. ഭഗവാൻ പറയുന്നത്. നീ എന്നെ നിന്ദിച്ചാലും ഗുരുവിനെ നിന്ദിക്കരുത്. എന്തെന്നാൽ ഗുരുവാണ് ഈശ്വരനെ അറിയിച്ചു തരുന്നത്. അതിനാൽ ഗുരു ആദരണീയനാണ്. ഗുരുവിനെ എവിടെ കണ്ടാലും വന്ദിക്കണം. ആദരിക്കണം. ഗുരു നിന്ദ ചെയ്തതിന് ശിക്ഷ കൊടുക്കണമെന്ന് ഭഗവാൻ ശഠിച്ചു. ഇതിന്റെ പ്രത്യാഘാതം ഓർത്ത് ഗുരു ശിവനെ പ്രസാദിപ്പിച്ച് പറഞ്ഞു . ശിഷ്യന്റെ അപരാധം പൊറുക്കണം. അതിന്റെ ധ്വനി കാതിൽ വീഴും മുൻപേ ശിവൻ ശപിച്ചു. ഗുരുവിനെ മാനിക്കാത്ത നീ പെരുമ്പാമ്പായി പോകട്ടെ. ഇതു കേട്ട ഗുരു ഞെട്ടി. അദ്ദേഹം ശിവനെ വീണ്ടും സ്തുതിഗീതങ്ങളാൽ പ്രസാദിപ്പിച്ചു. ശിവൻ ചോദിച്ചു. എന്തുവരമാണ് വേണ്ടത് ? ഗുരു പറഞ്ഞു ശിഷ്യന്റെ അറിവില്ലായ്മ പൊറുത്ത് മോചനം നല്ക ണം. ഗുരുവിന്റെ അപേക്ഷമാനിച്ച് ശിഷ്യനു മോചനത്തിനുള്ള വഴി പറഞ്ഞു. രാമനെ പോലെ ക്ഷമാശീലനായ ബ്രാഹ്മണ രെ ഞാനും മാനിക്കുന്നു. അവരെ രാമനെ പോലെ എനിക്കും പ്രിയമാണ്. അതുകൊണ്ട് ശാപമോക്ഷം കൊടുക്കുന്നു. അന്തിജൻമത്തിൽ അയോദ്ധ്യയിൽ ജൻമമെടുത്ത് രാമപ്രിയനാകാൻ സാധിക്കും . ഉടൻ തന്നെ ഞാൻ അജഗരമായി മാറി. ജൻമങ്ങൾ പലതു കഴിഞ്ഞു. പുണ്യഫലമായി ദ്വിജജൻമം ലഭിച്ചു. അന്ന് പിതാവ് ബ്രാഹ്മണനു വേണ്ട ധർമ്മനീതികൾ പഠിക്കാൻ ഗുരുവിനെ ഏല്പിച്ചു. ഗുരുവേണ്ടതെല്ലാം പഠിപ്പിച്ചു എങ്കിലും ഞാൻ വിവേക ശൂന്യമായി പെരുമാറി വന്നു. ഗുരുവിനെ ഒട്ടും അനുസരിച്ചില്ല.തൻനിമിത്തം ഗുരുവെന്നെ കാകനായി പോകട്ടെ എന്നു ശപിച്ചു. പാപവിനാശനത്തിന് രഘുവരചരിതം ഉപദേശിച്ചു.

കാകരൂപം പൂണ്ട ഞാൻ രാമഗൃഹത്തിലെത്തി. അന്നു രാമൻ കുട്ടിയായി കളിച്ചു നടക്കുന്ന കാലം. രാമദർശനം ലഭിച്ച ഞാൻ അവിടെ തന്നെ പാർത്തു. രാമദർശനവും അദ്ദേഹത്തിന്റെ സാമീപ്യവും , അദ്ദേഹത്തിന്റെ കയ്യിൽ നിന്നു കിട്ടിയ ഭക്ഷണവും എല്ലാം എന്റെ മനഃശുദ്ധിക്കുകാരണമായി . ഒരു ദിവസം ഞാൻ രാമന്റെ കയ്യിൽ നിന്നും ഭക്ഷണം കൊത്തി മുകളിലോട്ടു പറന്നു. അതിദൂരം പറന്നു. അത്ഭുതമെന്നു പറയട്ടെ. രാമന്റെ ഭുജം നീണ്ടു നീണ്ടു ഒപ്പം എത്തി. ഇതുകണ്ട ഞാൻ തളർന്നു താഴെ വീണു. എനിക്ക് രാമന്റെ ഉദരത്തിലെ വിശിഷ്ട കാഴ്ചകൾ ലഭ്യമായി. രാമമഹിമ മനസ്സിലായി ഭക്തി സാന്ദ്രമായി രാമനെ വണങ്ങി , സ്തുതിച്ചു. രാമൻ എനിക്ക് ജ്ഞാനം പ്രദാനം ചെയ്തു. ശിഷ്ടജീവിതം സുമേരുപർവ്വതത്തിലെ അരയാലിൽ കഴിഞ്ഞ് രാമചരിതം പ്രചരിപ്പിച്ച് കഴിയാൻ ഉപദേശിച്ചു. ദിവ്യത്വം പ്രദാനം ചെയ്തു . ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചു. അന്നു തൊട്ട് ഞാൻ ഇവിടെ പാർക്കുകയാണ്. ഈ വരം അനുസരിച്ച് കാക്കകൾ മരിക്കുകയില്ല. ആരെങ്കിലും കൊന്നാൽ മാത്രമേ കാക്ക മരിക്കുകയുള്ളൂ.

കാകന്റെ കഥയറിഞ്ഞ ഗരുഡന് രാമനിൽ നിശ്ചല ഭക്തി വർദ്ധിച്ചു.രാമമഹിമയാൽ കാക രൂപത്തിലും ജ്ഞാനിയായി കഴിയുന്ന , ജ്ഞാനം പ്രചരിപ്പിക്കുന്ന അദ്ദേഹത്തോട് പക്ഷിരാജന് അളവറ്റ ബഹുമാനം തോന്നി. തനിക്ക് എല്ലാമറിയാ മെന്നുള്ള ഭാവം മാറി . അഹം മാറി, വിഷ്ണുവിനെ വഹിക്കു ന്ന വഹനമായിട്ടും തനിക്ക് വിഷ്ണുവിന്റെ മഹിമ അറിയാനായില്ലല്ലോ എന്ന കുണ്ഠിതം തോന്നി. കാകന്റെ ഇടമുറിയാതെ യുള്ള വാക്ധോരണിയിലും രാമ ഭക്തിയിലും വിഷ്ണു ഭക്തി രൂഢമൂലമായി തീർന്നതിൽ ഗരുഡന് സന്തോഷം തോന്നി. ഗരുഡന് രാമനിൽ ഭക്തി ദൃഢമായി തീർന്നു. രാമനെ മനസാ വണങ്ങി.

പ്രേമത്തിന്റെ, സ്നേഹത്തിന്റെ പരാകാഷ്ഠയാണ് ഭക്തിഭാവന. മനുഷ്യജൻമത്തിൽ സമ്പാദിക്കേണ്ട ഏറ്റവും വലിയ സിദ്ധിയും ഭക്തിയാണ് . ഭക്തിയിൽ പരമില്ലൊരു സിദ്ധി മർത്ത്യന്നീയുലങ്കിലൊരു ലബ്ധി...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 51

നാഗമാഹാത്മ്യം...

ഭാഗം: 51

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാലമായപ്പോൾ വിഷ്ണു ഭഗവാൻ അയോദ്ധ്യയിൽ ദശരഥമഹാരാജാവിന്റെ പുത്രനായി ജനിച്ചു. രാമൻ എന്ന പേരിൽ വളർന്നു. മിഥിലാരാജ്യത്തെ ജനകമഹാരാജാവിന്റെ പുത്രി സീതാദേവിയെ വിവാഹം കഴിച്ചു. പിതാവിന്റെ സത്യപാലനത്തിനായി പത്നി സീതാദേവിയോടും അനുജൻ ലക്ഷ്മണ നോടും കൂടി 14 വർഷം വനവാസത്തിനു പോയി. രാവണവധമായിരുന്നു ഉദ്ദേശം. അനന്തമൂർത്തി (സങ്കർഷണമൂർത്തി) രാമന്റെ അനുജനായി ലക്ഷ്മണനെന്ന നാമധേയത്തിൽ ഒപ്പം കൂടിയതാണ്. രാവണിയെ വധിക്കുക എന്നതായിരുന്നു ലക്ഷ്മണന്റെ കർത്തവ്യം. വനവാസത്തിനിടെ ലങ്കാധിപൻ മായാസീതയെ കണ്ടു. മോഹമേറി. ശാപഭയത്താൽ നില്ക്കുന്ന നിലയിൽ നിന്ന സ്ഥലത്ത് നിന്ന് പൊക്കി രഥത്തിൽ വച്ച് ലങ്കയിൽ കൊണ്ടുപോയി ശിംശുപാ വൃക്ഷച്ചുവട്ടിൽ ഇരുത്തി. നാലു രാക്ഷസികളെ കാവലുമിരുത്തി. ജ്യേഷ്ഠൻ ചെയ്തത തെറ്റാണെന്നും ദേവിയെ മടക്കി കൊടുത്തു രാമനെ ശരണം പ്രാപിച്ചാൽ രക്ഷകിട്ടുമെന്നും വിഭീഷണൻ വിനീതമായി ഉണർത്തിച്ചു . ഇതുകേട്ടു കോപിച്ച രാവണന് വിഭീഷണന്റെ ധർmma ശാസ്ത്രമൊന്നും ഇഷ്ടപ്പെട്ടില്ല. അതിനാൽ വിഭീഷണനെ ആട്ടിപായിച്ചു. രാമ ഭക്തനായ രാവണസോദരൻ ശ്രീരാമനെ ശരണം പ്രാപിച്ചു. അദ്ദേഹം അഭയം നല്കി.

ശ്രീരാമൻ ലക്ഷ്മണനുമൊന്നിച്ച് സീതാന്വേഷണാർത്ഥം വനാന്തരങ്ങളിൽ സഞ്ചരിക്കവെ ഹനുമാനെ കണ്ടുമുട്ടി, സുഗ്രീവന്റെ കൂടെ കൂടിയിരുന്ന ഹനുമാനെ സഹായത്തിനു ലഭിച്ചു. ഹനുമാന്റെ ഇച്ഛയനുസരിച്ച് അദ്ദേഹത്തിന്റെ സ്വാമി സുഗ്രീവനുമായി സഖ്യം ചെയ്തു.സീതാന്വേഷണത്തിനു സഹായിക്കാമെന്ന് സുഗ്രീവനും ബാലിയെ വധിച്ച് കിഷ്ക്കിന്ധയിലെ രാജാവാക്കാമെന്ന് രാമനും തമ്മിൽ അന്യോന്യം സഖ്യം ചെയ്തു. രാമൻ ആദ്യം തന്നെ വാക്കുപാലിച്ചു . സുഗ്രീവൻ സീതാന്വേഷണാർത്ഥം നാലു ദിക്കിലേയ്ക്കും വാനരപ്പടയെ നിയോഗിച്ചു. ജാംബവാൻ നേതാവായിരുന്നു. ഇപ്രകാരം ദേവസഭയിൽ വച്ചരുളി ചെയ്ത പോലെ രാവണവധത്തിന് ശ്രീരാമനും , ഹനുമാനും, ജാബവാനും വിഭീഷണനുമെല്ലാം ഒ ത്തുകൂടി പദ്ധതി തയ്യാറാക്കി. തെക്കുദിക്കിലേയ്ക്ക് പോയവരിൽ ഹനുമാൻ സമുദ്രം ചാടി കടന്ന് ലങ്കയിലെത്തി. ലങ്കാലക്ഷ്മി അവിടെ വസിക്കുന്നിടത്തോളം ശത്രുക്കൾ എവിടെ പ്രവേശനം അസാധ്യമായതിനാൽ മാരുതി ലങ്കാലക്ഷ്മിയെ അവിടെന്നു പറഞ്ഞയച്ചു. ലങ്കയിൽ പ്രവേശിച്ചു സീതാമാതാവിനെ ദർശിച്ചു . രാവണന്റെ ഉദ്യാനമെല്ലാം തകർത്തു. ചോദിക്കാൻ വന്ന രാവണപുത്രൻ അക്ഷകുമാരനേയും പടയേയും കൊന്നു. രാവണിയുടെ ബ്രഹ്മാസ്ത്രത്തെ മാനിച്ചു കിടന്നു. രാവണ സഭയിലെത്തി. ലങ്കേശൻ ഹിതോപദേശം ചെയ്തു. ലങ്കാ ഒരു പരിധിവരെ ചുട്ടു പൊട്ടിച്ചു. തിരിയെ സമുദ്രം കടന്ന് ശ്രീ രാമസ്വാമിയെ വിവരമറിയിച്ചു. രാമനും ലക്ഷ്മണനും വാനരപ്പടയും സുഗ്രീവനും വിഭീഷണനും ഹനുമാനുമൊന്നിച്ച് സമുദ്ര ത്തിൽ ചിറകെട്ടി ലങ്കയിലെത്തി. ഘോരയുദ്ധം നടന്നു.

യുദ്ധത്തിനിടയിൽ ഒരു ദിവസം രാവണി തന്റെ നാഗാസ്ത്രം പ്രയോഗിച്ച് എല്ലാവരേയും വീഴ്ത്തി. രാമാദികളെ ജയിച്ചു എന്ന് വീമ്പിളക്കി ലങ്കയിലെത്തി പിതാവിനെ വിവരമറിയിച്ചു. നാഗപാശത്താൽ എല്ലാവരും മൃതരായതു കണ്ട് ദുഃഖിച്ച് ശ്രീരാമൻ ലക്ഷ്മണന്റെ ദേഹത്തിൽ വീണു മോഹാലാസ്യപ്പെട്ടു . ദേവഗണങ്ങൾ ഇതുകണ്ട് നാഗാരിയെ സ്തുതിച്ചു. ഈ സമയം വൈകുണ്ഠത്തിൽ അന്ധകാരം പരന്നു. പെട്ടന്ന് പക്ഷിരാജൻ ചിറകടിച്ചു പറന്ന് യുദ്ധക്കളത്തിലെത്തി. ഗരുഡന്റെ ചിറകടിയേറ്റപ്പോൾ തന്നെ വിഷജ്വാലകൾ അകന്നു തുടങ്ങി. ദേവകൾ സ്തുതിച്ചു വീണ്ടും വീണ്ടും

ശ്രീ ഗരുഡായ നമഃ ശ്രീ ഗരുഡായ നമഃ ശ്രീ വൈനതേയായ നമഃ
കുങ്കുമാങ്കിതഗാത്രായ കുന്ദായ ധവളായ ച
വിഷ്ണുവാഹനരൂപായ പക്ഷിരാജനമോ നമഃ

ഗരുഡൻ പ്രസാദിച്ചു സന്തോഷിച്ചു നാഗപാശം വേർപെടുത്തി. എല്ലാവരേയും രക്ഷിച്ചു. മൃതരായി എന്നു കരുതിയ എല്ലാവരും ജീവിച്ചെഴുന്നേറ്റു . നല്ല ഉഷാറായി. ഗരുഡായ നമഃ ഗരുഡായ നമഃ ഏവരും സ്തുതിച്ചു.

ഗരുഡൻ ശ്രീരാമ സ്വാമിയെ താണു വണങ്ങി സ്തുതിച്ചു വാഴ്ത്തി പറഞ്ഞു. ഹേ സ്വാമിൻ, ത്രിമൂർത്തികളും, നാലു വേദങ്ങളും, പഞ്ചഭൂതങ്ങളും , ആറുശാസ്ത്രങ്ങളും, സപ്തർഷികളും ഏകാദശരുദ്രൻമാരും. ആദിത്യൻമാരും എന്നുവേണ്ട ത്രിലോകത്തുള്ളവരെല്ലാം അങ്ങയുടെ കടാക്ഷവീക്ഷണത്തിനായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ വണങ്ങുന്നു . ദുഷ്ടനിഗ്രത്തിനും ശിഷ്ടപരിപാലനത്തിനും ധർമ്മരക്ഷയ്ക്കുമായി അങ്ങ് മായാവിദ്യകൾ കാണിക്കുന്നു. അടിയനെ ഈ മായയിലകപ്പെടുത്തരുതേ. അവിടുത്തെ മായ അടിയനും അറിവുള്ളതാണല്ലോ?

പാശം വേർപെട്ടെങ്കിലും നശിപ്പിക്കാൻ സാധിച്ചില്ല. വീണ്ടും ഒരു പ്രാവശ്യം രാവണി വിചാരിച്ചു രാമലക്ഷ്മണൻമാരെ ഇല്ലാതാക്കിയാൽ യുദ്ധം തന്നെ തീർന്നു. സുഖമായി ലങ്കയിൽ വാഴാം. അതിനായി രാവണി രാമലക്ഷ്മണൻമാരെ നാഗപാശത്താൽ ബന്ധിച്ച് ആരും കാണാതെ മാറ്റി . എല്ലാവരും പക്ഷീന്ദ്രനായ നാഗാരിയെ സ്തുതിച്ചു. പോരാത്തതിന് നിമിത്തം കണ്ട് (വൈകുണ്ഠത്തിൽ അന്ധകാരം പരക്കും) നാഗാരി എത്തി രാമലക്ഷ്മണൻമാരെ നാഗപാശത്തിൽ നിന്നും മോചിപ്പിച്ചു.നാഗപാശത്തെ ഭൂജിച്ചു. അപ്രകാരം ശ്രീ പരമേശ്വരൻ കൊടുത്ത വരം ഫലിച്ചു . നാഗാരി തൃപ്തനായി. ഗരുഡന്റെ അപേക്ഷയനുസരിച്ച് രാമദേവസ്പർശത്താൽ പുളകിതനായി. രാമദേവനെ സ്തുതിച്ചു തിരിച്ചു പോയി.

വാസ്തവത്തിൽ ഭഗവാൻ വിചാരിച്ചാൽ ഒരുനൊടിയിടകൊണ്ട് രാവണനെ കൊല്ലുന്നതിനോ , നാഗപാശം വേർപെടുത്തുന്നതിനോ സാധിക്കായ്കയല്ല. പിന്നെന്താണ് അതു ചെയ്യാഞ്ഞതെന്നല്ലേ ? കാരണമുണ്ട് . തന്റെ ഒരു ചെറുവിരലാൽ ഈ ലോകം സൃഷ്ടിച്ചു കാത്തഴിക്കുന്നതിന് അദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. ഗീതയിൽ അതു പറയുന്നുണ്ട്.

വിഷ്ടഭ്യാഹമിദം കൃത്സ്നമേകാം ശേനസ്ഥിതോ ജഗത്. അങ്ങനെയുള്ള ഭഗവാൻ അതു ചെയ്യാത്തത് ? രാമൻ മനുഷ്യനായിട്ടാണ് അവതരിച്ചത്. അപ്പോൾ മനുഷ്യൻ ചെയ്യുന്നതുപോലെ വേണം ചെയ്യാൻ. മനുഷ്യോചിതമായ കർമ്മങ്ങൾ ചെയ്ത് മനുഷ്യനു പാഠമാകാൻ മാതൃകയാകാൻ മാത്രമാണ് ജീവിച്ചത്. ഒരു മനുഷ്യൻ എങ്ങനെയൊക്കെയായിരിക്കണം എന്നാണ് രാമൻ ലോകത്തിന് ബോധ്യപ്പെടുത്തിയത്.

ഗരുഡൻ നാഗപാശം വേർപെടുത്തി എല്ലാവരേം രക്ഷിച്ചു. ശ്രീരാമദേവനെ സ്തുതിച്ചു പോയി.എന്നാൽ തന്റെ കർമ്മത്തിൽ അഭിമാനം പൂണ്ട് നാഗാരി നാരദർഷിയോടു ചോദിച്ചു ഹേ! മുനേ! ഭഗവാനായ വിഷ്ണുവിനുപോലും നാഗപാശത്തെ വേർപെടുത്താനായില്ലല്ലോ ? എനിക്കല്ലേ അതു ചെയ്യാൻ സാധിച്ചത്? (താൻ അത്ര വലിയ ശക്തിശാലിയല്ലേ എന്ന ഒരഹന്ത ഉണ്ടായിയെന്നർത്ഥം) അതിനു കാരണമെന്താണ്? നാരദർഷി പറഞ്ഞു അതൊന്നും എനിക്കറിയില്ല . ബ്രഹ്മദേവനോടു ചോദിച്ചാൽ പറയുമായിരിക്കും. ഗരുഡൻ ബ്രഹ്മലോകത്തെത്തി വിധാതാവിനോടു ചോദിച്ചു. എനിക്കറിയില്ലന്നും ലോകപാലകനായ വിഷ്ണുദേവനോടു ചോദിക്കാൻ പറഞ്ഞു. ഗരുഡൻ വൈകുണ്ഠത്തിലെത്തി ചോദ്യമുന്നയിച്ചു. അദ്ദേഹം അരുളിചെയ്തു. അത് പരമേശ്വരനോടു ചോദിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. പക്ഷീന്ദ്രൻ നേരെ കൈലാസത്തിലെത്തി മഹാദേവനോടു ചോദിച്ചു . അദ്ദേഹം പറഞ്ഞു ഇതിനുത്തരം എനിക്കിപ്പോൾ പറയാനാവില്ല. സുമേരൂ പർവ്വതത്തിന്റെ മുകളിൽ ഒരരയാൽ നില്പുണ്ട്. അതിൽ ഒരു കാകൻ വസിക്കുന്നുണ്ട്. ആ കാകനെ ദർശിച്ച് അവന്റെ സഹവാസത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വിഷ്ണുവാഹൻ നേരെ സുമേരുവിലെത്തി. ഗരുഡൻ കണ്ടു , കാകന്റെ ചുറ്റും പലതരം പക്ഷികൾ കൂടിയിരിക്കുന്നു.

കാകൻ എന്തോ പറയാൻ ഭാവിക്കുന്നു. ഗരുഡനെ കണ്ടയുടനെ കാകൻ വളരെ ബഹുമാനപുരസ്സരം അദ്ദേഹത്തിനു സ്വാഗതമരുളി. ഇരിപ്പടം സജ്ജമാക്കി ആസനസ്ഥനാക്കി. വരവിന്റെ ഉദ്ദേശ്യം എന്താണന്നു തിരക്കി . ആ സമയം പക്ഷിരാജൻ കാകഭൂശുണ്ഡിയോട് ഓരോന്ന് ചോദിക്കുകയും കാകൻ അതിനുത്തരം പറയുകയും ചെയ്യുന്നതാണ് കാകഭൂശുണ്ഡി ഗരുഡസംവാദം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 50

നാഗമാഹാത്മ്യം...

ഭാഗം: 50

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശിവൻ നാഗഭൂതത്തിനോടു പറഞ്ഞു. ഇനി നീ വൈകുണ്ഠത്തിൽ പോയി വാണു കൊള്ളൂ. പറഞ്ഞതു കേൾക്കാത്തതിന്റെ ഫലം അനുഭവിച്ചല്ലോ? ഇന്നു മുതൽ നിന്റെ പേര് നാഗപാശം എന്നായിരിക്കും. നിന്നെക്കൊണ്ട് ലോകത്തിന് ധാരാളം ഉപകാരമുണ്ടാകും . നാഗാസ്ത്രം എയ്യുമ്പോൾ നീ അവിടെ എത്തി ചുറ്റിപ്പിണഞ്ഞ് ശത്രുക്കളെ എതിർത്ത് കൊല്ലണം എന്ന് പറഞ്ഞ് നാഗപാശത്തെ വൈകുണ്ഠത്തിലേയ്ക്കയച്ചു.

കാലം കടന്നു. പൊയ്ക്കൊണ്ടേയിരുന്നു. പൗലസ്ത്യൻ' എന്ന തപോധനൻ ധർമ്മതല്പരനായി വാഴുന്നകാലം. കൈകസി എന്ന രാക്ഷസി അവിടെയെത്തി പറഞ്ഞു. എനിക്ക് അങ്ങയുടെ കൂടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കണമെന്നുണ്ട്. അങ്ങയെ പോലെയുള്ള സൽസന്താനങ്ങൾ ആരും ആഗ്രഹിക്കുമല്ലോ ? എനിക്ക് അങ്ങയെപോലെയുള്ള പുത്രരെ തരാൻ കൃപയുണ്ടാകണം . അക്കാലത്ത് ഒരു സ്ത്രീ വന്ന് പുരുഷനോട് സൽസന്താനം ആവശ്യപ്പെടുന്നത് നിഷിദ്ധമല്ല. ധർമ്മാനുസൃതം മുനി കൈകസിയെ വിവാഹം കഴിച്ചു. മുന്നു പുത്രൻമാരും ഒരു പുത്രിയുമുണ്ടായി. മൂത്തപുത്രൻ രാവണനായിരുന്നു. രാവണൻ സിദ്ധികൾ കൈവരിക്കുന്നതിനായി ബ്രഹ്മദേവനെ തപസ്സു ചെയ്തു. വളരെ നാൾ തപസ്സു ചെയ്തിട്ടു ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടില്ല. അതിനാൽ രാവണൻ തന്റെ തല ഓരോന്നായി വെട്ടി ഹോമിച്ചു . പത്താമത്തെ തലയും വെട്ടാൻ ആരംഭിക്കവേ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. വത്സാ , എന്താണു തപസ്സിന്റെ ഉദ്ദേശം? എന്തു വരമാണു നിനക്കു വേണ്ടത് ?

രാവണൻ പ്രഭോ! എനിക്ക് അമരത്വം പ്രദാനം ചെയ്യണം, ബ്രഹ്മാവ് അമരത്വം ലോകത്തിലാർക്കും തന്നെ ലഭിക്കുന്നതല്ല. ജനിച്ചവൻ മരിക്കും നിശ്ചയം. അതിനെ തടുക്കാൻ എനിക്കും സാധ്യമല്ല. ജനനമരണം നിയതിയുടെ നീതിയാണ് . അതിനെ മറികടക്കാൻ ആർക്കും സാധ്യമല്ല. പിന്നെന്തുവരമാണ് വേണ്ടത്? വേണമെങ്കിൽ നിന്റെ മരണം നിനക്ക് തന്നെ തെരഞ്ഞെടുക്കാം. രാവണൻ എങ്കിൽ എന്നെ ഒരു മനുഷ്യനല്ലാതെ മറ്റാരും തന്നെ കൊല്ലരുത്. എന്റെ മരണം ഒരു മനുഷ്യനാൽ മാത്രമേ സംഭവിക്കാവൂ. വരം കൊടുത്തു ബ്രഹ്മാവ് അ പ്രത്യക്ഷനായി.

രാവണൻ ആലോചിച്ചു. താൻ അമരൻ തന്നെയായിരക്കുന്നു. ത്രിമൂർത്തികളാലും, ഇന്ദ്രനാലും , മറ്റാരാലും വധിക്കപ്പെടാത്ത താൻ വെറും കൃമികീടമായിരിക്കുന്ന മനുഷ്യനാൽ വധിക്കപ്പെടുകയോ ? അസംഭവ്യം. ഈ ചിന്തയിൽ രാവണൻ മദമത്തനായി. അവന്റെ രാക്ഷസപ്രവർത്തികൾ ഉണർന്നു. അഹങ്കരിച്ച് ആനന്ദിച്ചുല്ലസിച്ച് നാടുനീളെ നടന്ന് അക്രമപ്രവർത്തികൾ കൊണ്ട് തന്റെ പരാക്രമം തെളിയിച്ചു. മനുഷ്യരേയും, മൃഗങ്ങളേയും , ദേവദാനവൻമാരേയും മാത്രമല്ല താപസൻമാരേയും വെറുതെ വിട്ടില്ല. സുന്ദരികളായ സ്ത്രീജനങ്ങളെ (മനുഷ്യരേയും ദേവാംഗനകളേയും) തന്റെ ചൊല്പടിക്കു നിർത്താൻ തുനിഞ്ഞിരുന്നു. തൻമൂലം അനേക ശാപങ്ങളേയും എല്ക്കേണ്ടതായി വന്നു. രാവണന്റെ ശബ്ദം കേട്ടാൽ ദേവകൾ പോലും വിറച്ചു പോയിരുന്നു. തങ്ങൾ അമൃതാഹാരികളാണ് . അമരൻമാരാണ് എന്നുള്ള ചിന്തപോലും അപ്പോൾ ഇല്ലായിരുന്നു. ഒരിക്കൽ ഇന്ദ്രലോകമാക്രമിക്കാനിരിക്കെ, ദേവകൾ അതറിഞ്ഞ് ഇന്ദ്രൻ മയിലായും, യമൻ പട്ടിയായും എന്നു വേണ്ട ഓരോരുത്തർ ഓരോ രൂപത്തിൽ മാറി നിന്നു. അവനോടെതിരിടാൻ അവർ തയ്യാറായില്ല. അത്രഭയമായിരുന്നു രാവണനെ. അവന്റെ (രാവണന്റെ) ഉപജാപങ്ങളും ഉപദ്രവങ്ങളും അക്രമങ്ങളും സഹിക്കവയ്യാതായപ്പോൾ ഭൂമിദേവി തന്നെ വിഷമിച്ചു. ബ്രഹ്മാവിനോടു പറഞ്ഞു. അങ്ങയുടെ വരദർപ്പത്താൽ രാവണൻ ലോകത്തെ നടുക്കുന്നു. പോം വഴിയുണ്ടാക്കണം. ബ്രഹ്മദേവൻ മഹാദേവനോടു കൂടി ആലോചിക്കാമെന്നു പറ ഞ്ഞു,കൈലാസത്തിലെത്തി എല്ലാവരും. മഹാദേവനും പറഞ്ഞു നമുക്ക് പത്മനാഭനോടു കൂടി കാര്യം ഉണർത്തിക്കണം. അങ്ങനെ എല്ലാവരുമൊത്ത് പാലാഴി വാസനെ ശരണമടഞ്ഞു . അവർ ബോധിപ്പിച്ചു രാവണന്റെ അക്രമം സഹിക്കവയ്യ. ഒരു മനുഷ്യനെ കൊണ്ട് അവനെ വധിക്കാൻ സാധിക്കാവൂ എന്ന വരം അവൻ വാങ്ങിയിട്ടുണ്ട്. ഒരു മനുഷ്യനല്ലാതെ അവനെ വധിക്കാൻ മറ്റാർക്കും സാധ്യമല്ല. സാധാരണ മനുഷ്യൻ അവനെ വധിക്കാൻ അപ്രാപ്തനാണെന്നറിയാമല്ലോ? അതിനാൽ നിന്തിരുവടി മനുഷ്യനായി പിറന്ന് ദശമുഖനെ വധിച്ച് ത്രൈലോക്യം രക്ഷിക്കണം. ഭഗവാൻ അരുളിചെയ്തു തഥാസ്തു . അങ്ങിനെയാകട്ടെ. ഞാൻ രാമനായവതരിച്ച് രാവണനെ കൊന്ന് ത്രൈലോക്യം പാലിക്കുന്നുണ്ട്. ആരും വിഷമിക്കേണ്ട.

എല്ലാവരും തത്തൽസ്ഥാനങ്ങളിൽ പോയി സ്വന്തം പ്രവർത്തി ചെയ്തു കൊള്ളൂ. ബ്രഹ്മസഭകൂടി. ധർമ്മദേവൻമാരെല്ലാം സന്നിഹിതരായി. വിഷ്ണുഭഗവാൻ ചോദിച്ചു ആകട്ടെ രാവണവധത്തിന് നിങ്ങൾക്കാർക്കെങ്കിലും എന്നെ സഹായിക്കാനാകുമോ , അതോ ഞാൻ തന്നെ എല്ലാം ചെയ്യണമെന്നുണ്ടോ ?

ശിവൻ എന്റെ അംശം ഹനുമാനായി പിറന്ന് അങ്ങേയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ആജ്ഞാനുസരണം ചെയ്യുന്നതാണ്. ബ്രഹ്മാവ് പറഞ്ഞു എന്റെ അംശം ജാംബവാനായി പിറന്ന് യുദ്ധത്തിനു വേണ്ടത്ര സഹായം ചെയ്യാം. ധർമ്മദേവൻ ഞാൻ രാവണന്റെ അനുജൻ വിഭീഷണനായി ലങ്കയിലെ വിവരങ്ങളെല്ലാം മനസ്സിലാക്കി യുദ്ധത്തിന് അങ്ങേയ്ക്ക് വേണ്ടത്ര സഹായം ചെയ്യുന്നതാണ്. ഇതെല്ലാം കേട്ട് വിഷ്ണു ദേവൻ പ്രസന്നനായി പറഞ്ഞു തക്കസമയത്ത് നാം അയോദ്ധ്യയിലെ ദശരഥന്റെ പുത്രനായി ജനിക്കും . ധർമ്മരക്ഷ ചെയ്യും ആരും ഇതേ ചൊല്ലി ആകുലപ്പെടേണ്ട. എപ്പോഴൊക്കെയാണോ ലോകത്തിൽ അധർമ്മം പെരുകി ധർമ്മലോപമുണ്ടാകുന്നത്. അപ്പോഴൊക്കെ ഭഗവാൻ അവതാരമെടുത്ത് ധർമ്മരക്ഷ ചെയ്ത് സത്തുക്കളെ രക്ഷിക്കാറുണ്ട്. ഇത് ഗീതയിലും പറയുന്നുണ്ട്

യദായദാഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാത്മ്യഹം പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.

രാവണൻ ശ്രീപരമേശ്വരനെ തപസ്സു ചെയ്ത് പ്രസന്നനാക്കി ദിവ്യാസ്ത്രങ്ങളെല്ലാം സമ്പാദിച്ചു. ദേവിയെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. ഭദ്രകാളിരൂപത്തെയാണ് പ്രസാദിപ്പിച്ചത് . ഭദ്രകാളി പ്രസാദിച്ച് ലങ്കയുടെ രക്ഷയ്ക്കായി തന്റെ ഒരംശമായി ലങ്കാലക്ഷ്മിയെ ലങ്കയിലേയ്ക്കയച്ചു. ലങ്കാലക്ഷ്മി അവിടെ വസിക്കുന്ന കാലത്തോളം രാവണനോ ലങ്കയ്ക്കോ യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും വരം കൊടുത്തു . രാവണൻ അതീവ സന്തുഷ്ടനായി. ലങ്കയിലുടനീളം ഭദ്രകാളി ക്ഷേത്രങ്ങൾ പണിത് പൂജ ചെയ്തിരുന്നു എന്നാണ് പുരാണ കഥകളിൽ പറയുന്നത്...

മയൻ എന്ന അസുരന് പരമേശ്വരസ്വാമിയുടെ പ്രസാദത്താൽ ഒരു മകളുണ്ടായി. അവളുടെ നാമം മണ്ഡോദരി എന്നോതി. ഒരിക്കൽ രാവണൻ മയനെ ആക്രമിക്കാനായി എത്തി. മയൻ രാവണനോടു യുദ്ധം ചെയ്തു ജയിക്കാനുള്ള തന്റേടമില്ലാതെ രാവണനോടു പറഞ്ഞു. എനിക്കങ്ങയോടു യുദ്ധം ചെയ്യണമെന്നു താല്പര്യമില്ല . അങ്ങയുടെ യശസ്സ് എനിക്കറിയാം. എനിക്ക് സുന്ദരിയും സുശീലയുമായ ഒരു മകളുണ്ട്. അവൾ അ ങ്ങേയ്ക്കു യോജിച്ച കളത്രമാണ്. അവളെ വിവാഹം കഴിച്ചു നമുക്ക് ബന്ധുത്വമുറപ്പിക്കാം. രാവണൻ മയന്റെ പുത്രി സ്വാധ്വിയായ മണ്ഡോദരിയെ വിവാഹം കഴിച്ചു. ലങ്കയിൽ ചെന്നു വാണു.

മണ്ഡോദരിയിൽ രാവണനുണ്ടായ ആദ്യസന്താനമാണ് മേഘനാഥൻ. ജനിച്ചയുടൻ തന്നെ ഗംഭീരശബ്ദത്തിൽ മേഘഗർജ്ജനം പോലെ കരഞ്ഞതിനാൽ മേഘനാഥൻ എന്ന പേരിട്ടു. രാവണപുത്രനായതിനാൽ രാവണിയെന്നും ഗർഭം ഉണ്ടായയുടൻ തന്നെ ഗർഭം പൂർണ്ണമായി ഉടനെ തന്നെ പ്രസവിച്ചതിനാൽ കാനീനൻ എന്നും പേരുകിട്ടി . കൂടാതെ പരമേശ്വരനെ കഠിന തപസ്സാൽ പ്രീതിപ്പെടുത്തി സകലവിധമായb, വിദ്യകളും വശമാക്കിയതിനാൽ മായാവിയെന്നും, ഇന്ദ്രനെ ജയിച്ചതിനാൽ ഇന്ദ്രജിത്തെന്നും പേരുണ്ട്. രാവണിയുടെ തപസ്സിൽ സന്തുഷ്ടനായ ശിവൻ ഇന്ദ്രജാലം, മഹേന്ദ്രജാലം, സ്തംഭനം, ഉച്ചാടനബി , മാരണം, മോഹനം, വശ്യം തുടങ്ങിയ അറുപത്തിനാലു വിദ്യകളും അവനുവശമാക്കി കൊടുത്തു. കൂടാതെ നാഗാസ്ത്രവും കൊടുത്തു. നാഗപാശം എന്നവരായുധത്തോ ടൊപ്പം ഇവയെല്ലാം പ്രയോഗിക്കുന്ന മായാവി എന്ന പേര് ശിവഭഗവാൻ കൊടുത്തതാണ്. ഈ അസ്ത്രങ്ങളെല്ലാം സമ്പാദി ച്ചുവന്നപ്പോഴാണ് രാവണൻ ദേവലോകത്തു യുദ്ധം ചെയ്യുകയാണെന്നറിഞ്ഞ്. ഉടനെ ദേവലോകത്തെത്തി. ഇന്ദ്രനെ ബഹ്മാസ്ത്രം തൊടുത്തു വീഴ്ത്തി . ബ്രഹ്മാസ്ത്രത്തെ മാനിച്ച് ഇന്ദ്രൻ അവിടെ വീണുകിടന്നു. ഉടനെ രാവണിനാഗപാശത്താൽ ഇന്ദ്രനെ വരിഞ്ഞു മുറുക്കി കെട്ടി രഥത്തിലെടുത്തു ലങ്കയിൽ കൊണ്ടുപോയി കാരാഗ്രഹത്തിൽ വച്ചു. നാഗപാശം വേർപെടുത്തി ഇന്ദ്രനെ ചങ്ങലയ്ക്കിട്ടു. അന്നുമുതൽ രാവണി ഇന്ദ്രജിത്ത് എന്ന പേരിലറിയപ്പെട്ടു.

ഇതറിഞ്ഞ ബ്രഹ്മാവ് ലങ്കാധിപനോടു ചോദിച്ചു നിനക്ക് ഇന്ദ്രനെ ജയിക്കണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. അതോ ലങ്കയിലെ തടവിൽ ഇന്ദ്രൻ എന്നും കഴിയണമെന്നുണ്ടോ ? രാവണൻ പറഞ്ഞു എനിക്ക് ഇന്ദ്രനെ കാരാഗ്രഹത്തിൽ വയ്ക്ക് ണമെന്നില്ല. രാവണിയാണ് അതു ചെയ്തത്.അവനോടു ചോദിക്കട്ടെ. രാവണിയെ വരുത്തി. ബ്രഹ്മാവു ചോദിച്ചു . ഹേ രാവണി , ഇന്ദ്രൻ അല്പനാളായല്ലോ കാരാഗ്രഹത്തിൽ കിടക്കു ന്നു. വിട്ടയച്ചാൽ വേണ്ടില്ല. ബ്രഹ്മാവിന്റെ അപേക്ഷമാനിച്ച് ഇന്ദ്രനെ വിട്ടയച്ചു. ഇന്ദ്രജിത്തിന്റെ പേരും പെരുമയും വർദ്ധിച്ചു. നാഗപാശം രാവണി സൂക്ഷിച്ചു. നാഗപാശം നാഗാസ്ത്രം എ ല്ലാം രാവണിക്കു വശംവദരായി.

ഗരുഡന് പണ്ട് പരമേശ്വരസ്വാമി വരം കൊടുത്തിരുന്നു. നിനക്ക് നാഗപാശത്തെ ഭൂജിക്കാനുള്ള ഒരവസരം വരും. അന്ന് നീ അതുപാഴാക്കരുത്. പക്ഷിരാജൻ അതു മറക്കാതെ ഓർത്തിരിക്കയായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കൽ ഭഗവാൻ നാരായണനും പക്ഷിരാജനും തമ്മിൽ വൈകുണ്ഠത്തിൽ വച്ചു കാണാനിടയായി . അന്നു ഭഗവാൻ ശ്രീനാരായണൻ അരുളി ചെയ്തു. രാമാവതാരശേഷം ലങ്കയിൽ വച്ച് രാമ രാവണയുദ്ധം നടക്കും ആ യുദ്ധത്തിൽ രാവണപുത്രനായ രാവണി നാഗപാശം തൊടുക്കും , ആ അവസരത്തിൽ വൈകും അന്ധകാരമയമാകും . തൽക്ഷണം നീ അവിടെയെത്തി നാഗപാശം കൊത്തി അറുത്ത് പോരണം. ഗരുഡൻ ഇതെല്ലാം ഓർത്തു പാർത്തിരിന്നു.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ