ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label നാഗമാഹാത്മ്യം. Show all posts
Showing posts with label നാഗമാഹാത്മ്യം. Show all posts

30 July 2023

നാഗമാഹാത്മ്യം - 82

നാഗമാഹാത്മ്യം...

ഭാഗം: 82 

86. എന്തൊക്കെയാണ് പഞ്ചപ്രാണൻ ?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രാണൻ, വ്യാനൻ, അപാനൻ, സമാനൻ, ഉദാനൻ ഇവയാണ് പഞ്ചപ്രാണൻ. പ്രകൃതമായ നമ്മുടെ ഹൃദയത്തെ ദേവന്മാരാൽ പാലിക്കപ്പെടുന്ന അഞ്ചുദ്വാരങ്ങളുണ്ട്. അതിനെ വാതിലുകളെന്നാണ് പറയുന്നത്. ആ ഓരോന്നിനേയും പാലിക്കുന്നത് ഓരോ ദേവന്മാരാണ് . അതിൽ കിഴക്കോട്ടുള്ള ദ്വാരം പ്രാണനാണ്. അതാണ് ചക്ഷുസ്സ്. അതിന്റെ ദേവതസൂര്യനാണ്. സൂര്യനുദിക്കുമ്പോൾ, സൂര്യപ്രകാശമേല്ക്കുമ്പോൾ ചക്ഷുസ്സ് ജ്ഞാനമയമാകുന്നു. വലതു ഭാഗത്തുള്ളത് വ്യാസനാണ്. അതാണ് ശ്രോത്രം. അതിന്റെ ദേവത ചന്ദ്രനാണ്. പടിഞ്ഞാറുഭാ ഗത്തുള്ളത് അപാനനാണ് അതു വാക്കാണ് . അതിന്റെ ദേവത അഗ്നിയാണ്. വാക്ക് ചിലപ്പോൾ അഗ്നിപോലെ ജ്വലിക്കും. വടക്കോട്ടുള്ളത് സമാനനാണ്. അതാണ് മനസ്സ്. അതുമേഘം പോലയാണ്. മൂടിയും മങ്ങിയും തെളിഞ്ഞും മനസ്സു നില്ക്കും. മേല്പോട്ടുള്ളത് ഉദാനനാണ്. അതു വായുവാണ്. ആകാശമാണത് , ശരീരത്തിന് പഞ്ചപ്രാണന്റെ അധിവാസം കൂടിയേതീരൂ...

ഇതോടു കൂടി ഈ പംക്തി ഇവിടെ പൂർണ്ണമാകുന്നു. നന്ദി നമസ്കാരം.

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗത്മ്യം - 81

നാഗമാഹാത്മ്യം...

ഭാഗം: 81

85. അരയാലും പ്രദക്ഷിണവും നാഗപ്രതിഷ്യും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വൃക്ഷങ്ങളുടെ മഹാരാജാവാണ് ആൽമരം. അരയാലിനെ വണങ്ങുന്നത് കൊണ്ട് സർവദേവീദേവൻമാരുടെയും അനുഗ്രഹം ഭക്തന് ലഭിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരക്കാരുടെ ആവാസസ്ഥാനവും ആൽമരം തന്നെ. ആലിന്റെ മൂലഭാഗത്ത് ബ്രഹ്മാവും മദ്ധ്യഭാഗത്ത് വിഷ്ണുവും അഗ്രഭാഗത്ത് ശിവനും കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഭഗവാൻ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം ആൽമരം തന്നെയെന്ന് ഭഗവത്ഗീതയിൽ തുറന്നുപറയുന്നുമുണ്ട്.

അരയാലിനു ചുറ്റും ധാരാളം ഓക്സിജനുള്ളതു കാരണം ശുദ്ധവായു ധാരാളം ലഭിക്കുന്നു. ഏറ്റവും കൂടുതൽ ഓക്സിജനെ പുറംതള്ളുന്ന വൃക്ഷമാണ് അരയാലെന്നുള്ളതു കൊണ്ട് ആൽത്തറയിലെ വിശ്രമം സുഖകരവും ക്ഷീണമകറ്റുന്നതുമാണ്. പാപങ്ങളകറ്റാനും പുണ്യം  അരയാൽ പ്രദക്ഷിണം ഗുണകരണ്. ശനിദോഷപരിഹാരമായും അരയാൽ പ്രദക്ഷിണം ചെയ്യുന്നവരുണ്ട്. പലക്ഷേത്രങ്ങളിലും അരയാലിനു ചുറ്റും നാഗപ്രതിഷ്ഠകൾ കാണാവുന്നതാണ്. അരയാലിനെയും, നാഗദേവതകളുടെയും ചൈതന്യത്തെയാണ് ഇതിലൂടെ വെളിവാക്കുന്നത്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 80

നാഗമാഹാത്മ്യം...

ഭാഗം: 80

84. കാലമാകുന്ന സർപ്പത്തെ ആഭരണമാക്കിയ മഹേശ്വരൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നടന കലയുടെ ചക്രവർത്തിയായ മഹേശ്വ രന് മാത്രമേ ഈ കാലത്തെ നിയന്ത്രിക്കുവാനുള്ള ശേഷിയുള്ളു.മാർക്കണ്ഡേയനെന്ന മഹേശ്വര ഭക്തനെ മരണത്തിൽ നിന്ന് രക്ഷിച്ച് കാലത്തിനെ നിയന്ത്രിക്കുവാൻ മഹാദേവന് സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കാലമാകുന്ന സർപ്പത്തെയാണ് മഹേശ്വരൻ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നതെന്ന് പ്രതീകാത്മകമായി മനസ്സിലാക്കാവുന്നതാണ്. കാലഭൈരവന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന സർപ്പം പത്തിവിടർത്തിയാണ് നിൽക്കുന്നത്. കാലത്തിന്റെ ശക്തിയെയാണ് ഇതിലൂടെ നമ്മെ മനസ്സിലാക്കി തരുന്നത് . കാലമാകുന്ന സർപ്പശക്തിയെ നിയന്ത്രിച്ച് തന്റെ ശരീരത്തിൽ ബന്ധിച്ച് ഈ ലോകത്തിന്റെ സർവ്വനിയന്ത്രണവും സാക്ഷാൽ മഹാദേവനിലാണെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 79

നാഗമാഹാത്മ്യം...

ഭാഗം: 79

83. ആയില്യം നക്ഷത്രവും ഗണ്ഡാന്തസമയത്തെ ജനനവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗണ്ഡാന്തം എന്നു പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷെ അതു ദോഷകാലമാണ് എന്ന അറിവു എല്ലാർക്കുമില്ല. പഴമക്കാരും ജ്യോത്സ്യന്മാരുമൊക്കെ പറയുന്നത് ഗണ്ഡാന്തം ദോഷമാണെന്നാണ്. എന്നാൽ ഇത് ചില നാളുകൾക്കു മാത്രമേയുള്ളു.

ഓരോ നാളിനും നാലുപാദമുണ്ട്. ഒരു പാദം എന്നുപറയുന്നത് 15 നാഴികയാണ്. അശ്വതി, മകം, മൂലം, ഈ നക്ഷത ങ്ങളുടെ ആദ്യത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ആയില്യം , തൃക്കേട്ട, രേവതി ഈ നക്ഷത്രങ്ങളുടെ അവസാനത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ഈ സമയത്തു ജനിക്കുന്നവർക്ക് ജീവിതപുരോഗതിയിൽ പല തടസ്സങ്ങളും ഉണ്ടാകാറുണ്ട് . ആ വ്യക്തികളൊ മാതാപിതാ ക്കളൊ എത്രശ്രമിച്ചാലും ഉദ്ദേശിച്ച വിജയം നേടുവാൻ പല തടസ്സങ്ങളും ഉണ്ടാകുന്നു. ഈ സമയത്തു ജനിക്കുന്ന നക്ഷത്രക്കാർ കഠിനാധ്വാനം ചെയ്താൽ മാത്രമേ പുരോഗതി ഉണ്ടാകാറുള്ളു. തടസ്സങ്ങൾ മാറുന്നതിന് യഥാവിധി പരിഹാരങ്ങൾ കാണേണ്ടതാണ് . ആയില്യം നക്ഷത്രക്കാർ ആയില്യദിവസം ആയില്യ പൂജ ചെയ്യേണ്ടതാണ്. എന്നാൽ 15 നാഴികയിൽ 10 നാഴിക കഴിഞ്ഞാണ് ജനനമെങ്കിൽ ദോഷം അല്പം കുറവായിരിക്കും.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 78

നാഗമാഹാത്മ്യം...

ഭാഗം: 78

82. മംഗല്യദോഷവും പരിഹാരവും സർപ്പപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നമ്മുടെ നാട്ടിൽ പരക്കെ കേൾക്കുന്നതാണ് ജാതക ദോഷം കാരണം വിവാഹത്തിന് കാലതാമസം നേരിടുന്നു എന്നത്. ഇതിന്റെ പരിഹാരത്തിനായി നമ്മുടെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ , വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിവാഹതടസ്സം മാറുന്നതിനും വിവാഹിതരായ ശേഷം ഉണ്ടാകുന്ന ദുരിതങ്ങൾക്കും എന്തൊക്കെ പരിഹാരങ്ങൾ ഉണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു . പ്രധാനമായും ഇതിന് ചെയ്യേണ്ടത് ജാതകം നോക്കി വിവാഹത്തിന് തടസ്സം നിൽക്കുന്ന ഗ്രഹം ഏതെന്നു മനസ്സിലാക്കി പ്രസ്തുത ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ നടത്തുക എന്നതാണ്. സാധാരണ ഇത്തരം ദോഷമുള്ളവർ ജ്യോത്സ്യൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നതിനു പുറമേ തിങ്കളാഴ്ചതോറും പാർവ്വതീസമേതനായിരിക്കുന്ന ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും സ്വയംവരമന്ത്രം ഭക്തിപൂർവ്വം ഉരുവിടുകയും വേണം . ജാതകത്തിൽ ചൊവ്വാദോഷമുണ്ടെന്ന് മനസ്സിലായാൽ ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം മനസ്സിലാക്കി പരിഹാരങ്ങൾ ചെയ്യുക.

ഇതിന് പ്രധാനമായ പരിഹാരം വ്രതമനുഷ്ഠിക്കുക എന്നതാണ്.സാധാരണയായി കാണുന്ന ഗ്രഹദോഷ പരിഹാരമാർഗ്ഗങ്ങൾ മന്ത്രജപം, സ്തോത്രജപം , രത്നധാരണം, യന്ത്രധാരണം, ദാനം , ദേവതാഭജനം തുടങ്ങിയവയാണ്. ഇതിൽ നക്ഷത്രക്കാരന് ഉചിതമായത് തെരഞ്ഞെടുക്കുക. കുജദോഷമുള്ള ദമ്പതികൾക്ക് വളരെയധികം ദുരിതങ്ങളും, കലഹവും, വിരഹവും അനുഭവപ്പെടും . ഇവയുടെ പരിഹാര ത്തിനായി ഹനുമാനെ പൂജിക്കുന്നത് നല്ലതാണ്. സർപ്പ ദോഷം കാരണവും ചിലവ്യക്തികൾക്ക് മംഗല്യ ദോഷവും ഉണ്ടാകുമെന്ന് പറയുന്നു. ഈ ദോഷം മാറുന്നതിനായി നാഗദേവത ദേവന്മാർക്ക് നൂറും പാലും നൽകി ആയില്യ പൂജ നടത്തേണ്ടതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 77

നാഗമാഹാത്മ്യം...

ഭാഗം: 77

81. പുരയിടത്തിൽ ഒരു സർഷ കാവുണ്ടായിരിക്കേണ്ട ആവശ്യകതയെന്ത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്നത്തെപ്പോലെ അഞ്ചു സെന്റിലോ പത്തു സെന്റിലോ ഒന്നുമല്ല പഴയകാലത്തെ ഭവനങ്ങൾ. ഭവനത്തിനു ചുറ്റും ധാരാളം പുരയിടമുണ്ടാകും. അന്നു കൂട്ടുകുടുംബ വ്യവസ്ഥിതിയായതിനാൽ ഭാഗം വച്ച് ആരും മാറി താമസക്കില്ല. കുടുംബത്തിൽ ഏക്കറുകണക്കിനാണ് ഭൂമി . ആ ഭൂമിയിൽ ഒരു കാവുണ്ടായിരിക്കണം എന്നാണ് , കാവുവച്ചു പിടിപ്പിച്ച് ആ കാവിൽ സർപ്പത്തിന് ആവാസകേന്ദ്രമാക്കി സർപ്പ പൂജ നടത്തുന്ന ആചാരം പണ്ടുമുതലേയുണ്ട്.

കാവിൽ ധാരാളം വൃക്ഷങ്ങളുണ്ടായിരിക്കണം. കാഞ്ഞിരം, പാല, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങൾ കാവിൽ പടർന്നു പന്തലിച്ചുനില്ക്കും. കൂടാതെ കുറ്റിച്ചെടികളും ചെത്തി , മന്ദാരം തുടങ്ങിയവയും ഉണ്ടാകും. ഈ വൃക്ഷങ്ങൾ ഇടതൂർന്നു നില്ക്കുന്നതിനാൽ പുരയിടത്തിൽ അമിതമായ ചൂട് ഉണ്ടാകുന്നില്ല, തണൽ ലഭിക്കും. അപ്പോൾ മിതമായ ശീതോഷ്ണം ഉണ്ടാകും . വൃക്ഷങ്ങളിലെ ഇലകൾ ധാരാളമായി കൊഴിഞ്ഞു വീണുകിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ഭൂമിയിൽ ഈർപ്പം നിലനിർത്താനും സാധിക്കും. അത് ഭൂമിയെ ഫലപുഷ്ടമാക്കി തീർക്കുന്നതിനു സഹായിക്കും. പുരയിടത്തിൽ നില്ക്കുന്ന വൃക്ഷങ്ങളും കാവുകളും ഭൂമിയ്ക്ക് ഫലപുഷ്ടിയുണ്ടാക്കു കയും തണുപ്പുനല്കുകയും ചെയ്യും. അതിനാൽ കാവുകൾ പുരയിടത്തിലുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 76

നാഗമാഹാത്മ്യം...

ഭാഗം: 76

80. രാഹുവിന്റെ അനിഷ്ടഭാവങ്ങളിൽ എന്ത് സംഭവിക്കാം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശത്രുദോഷവും, രക്തദൂഷ്യങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളും ത്വക്ക് രോഗങ്ങളും, അപകടങ്ങളും , ബന്ധുജനങ്ങൾക്ക് സംഭവിക്കാവുന്ന രോഗദുരിതങ്ങളും രാഹുവിന്റെ അനിഷ്ട ഭാവങ്ങളിൽ സാധാരണയായി കണ്ടു വരുന്നു. ഈ സമയത്ത് അമിതമായ സുഖഭോഗാസ്ഥിതിയും അനാശാസ്യപ്രവർത്തനങ്ങൾക്കുള്ള താല്പര്യവും, ആഡംബര ഭ്രമവും ഉണ്ടാകുക സാധാരണയാണെന്നും ജ്യോതിശാസ്ത്രം വ്യക്തമാക്കുന്നു . ആയതിനാൽ രാഹുവിന്റെ അനിഷ്ടകാലത്തിൽ മേൽ പറഞ്ഞ പ്രവർത്തികൾ ഒഴിവാക്കിക്കൊണ്ടും, സഹജീവികളോടുള്ള സ്നേഹം പ്രകടിപ്പിച്ചും ഉത്തമ സ്വഭവത്തോടു കൂടി നാഗാരാധന നടത്തുക എന്നതാണ് രാഹു ദോഷത്തിൽ നിന്നും മുക്തിനേടാനുള്ള ഏക മാർഗ്ഗം. ഭരണി, പൂരം , അത്തം, തിരുവോണം, ആയില്യം , തൃക്കേട്ട, രേവതി തുടങ്ങിയ നക്ഷത്രക്കാർ ദോഷകാലമാണോ എന്ന് നോക്കാതെ നഗാരാധന നടത്തുന്നത് ഉത്തമമാണ് . നാഗക്ഷേത്രങ്ങളിൽ ആവശ്യമായ പൂജകൾ നടത്തുക ഈ ദോഷസമയത്ത് ആവശ്യമാണെന്ന് പറയപ്പെടുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 75

നാഗമാഹാത്മ്യം...

ഭാഗം: 75

79. നെറ്റിയിൽ ചന്ദനം തൊടുന്നതും നാഗപ്രസാദമായ മഞ്ഞൾ തൊടുന്നതും എന്തിനാണ്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പണ്ടുകാലത്ത് ആധുനികരീതിയിലുള്ള സൗന്ദര്യവർദ്ധകവസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ന് കൃത്രിമമായി സൗന്ദര്യം വരുത്തുന്ന രീതിയൊന്നുമില്ലായിരുന്നു. ഭസ്മം തൊടുക, ചന്ദനം തൊടുക, സിന്ദൂരം ചാർത്തുക , ചാന്തുതൊടുക എന്നതായിരുന്നു രീതി . നെറ്റിയിൽ പുരികങ്ങളുടെ ഇടയിലായി ചാന്തുപൊട്ട്, സിന്ദൂരപ്പൊട്ട് ഏതെങ്കിലും തൊടും. അല്പം മുകളിലായിട്ടാണ് ഭസ്മം, ചന്ദനം എന്നിവ ചാർത്തുന്നത്. ഈ കുറിയിടീലിനും പ്രത്യേക ഉദ്ദേശമുണ്ട്. ഭസ്മം പാപത്തെ നശിപ്പിക്കുന്ന വസ്തുവായതിനാൽ പാപശാന്തിക്കായിട്ടാണ് ഇത് തൊടുന്നത്. ഭസ്മം എന്നത് വെറും ചാരമല്ല. വിധിയനുസരിച്ചുള്ള ചാണകം ചുട്ട് അത് വെള്ളത്തിൽ കലക്കി ഊറ്റി വീണ്ടും ചുട്ടെടുക്കുന്ന പവിത്രമായ വസ്തുവാണ് . ഭസ്മമുണ്ടാക്കുന്നതിന് പ്രത്യേക വിധിയുമുണ്ട്. ഭസ്മം കുഴച്ചും (വെള്ളം ചേർത്ത് കുഴച്ച്) ധൂളിയായും തൊടുന്നുണ്ട്. രാവിലെ കുഴച്ചു തൊടുന്നു.

 എല്ലാവർക്കും കുഴച്ചു തൊടാൻ വിധിയില്ല.വൈകുന്നേരം ഭസ്മധൂളിയാണ് തൊടുന്നത്. ഓരോ വർണ്ണക്കാർക്കും പ്രത്യേക വിധിയുണ്ട്. നനഞ്ഞ ഭസ്മവും, ചന്ദനവും (കളഭവും) ചാർത്തുന്നതുകൊണ്ട് ശരീരത്തിലെ ഈർപ്പത്തെ ക്രമീകരിച്ച് ശുദ്ധമാക്കുന്നു. കൂടാതെ ഭസ്മത്തിനും ചന്ദനത്തിനും ഔഷധഗുണമുള്ളതിനാൽ ഔഷധലേപനത്തിന്റെ ഗുണവും സിദ്ധിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുതടയാനും ഭസ്മത്തിനു കഴിവുണ്ട്. ചന്ദനം ഒരു വേദന സംഹാരികൂടിയാണ് . കടുത്ത തലവേദനയുള്ളപ്പോൾ ചന്ദനം (കളഭം) നെറ്റിയിൽ വാരി പൂശിയാൽ കുറച്ചു സമയം കഴിയുമ്പോൾ തലവേദനയ്ക്കു ശമനമുണ്ടാകും. നാഗരാജാവിന് അഭിഷേകം നടത്തുന്ന മഞ്ഞൾപ്പൊടി നെറ്റിയിൽ തൊടുന്നത് കൊണ്ട് ഐശ്വര്യം വർദ്ധിക്കും. അതുപോലെ നാഗക്ഷേത്രങ്ങളൽ നിന്നും ലഭിക്കുന്ന മഞ്ഞൾ പ്രസാദത്തിനും അതിന്റെതായ പ്രാധാധ്യം ഉണ്ട് . മഞ്ഞളിന് അപാരമായ ഔഷധഗുണം ഉണ്ട്. ത്വക്കിലുള്ള അണുക്കളെയും വിഷാംശത്തെയും നശിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു.ശരീരത്തിനാകമാനം ഉണർവും , ഊർജ്ജവും നൽകുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 74

നാഗമാഹാത്മ്യം...

ഭാഗം: 74

78. നവഗ്രഹങ്ങൾ ഏതെല്ലാം കർമ്മങ്ങൾ ആണ് അനുഷ്ഠിക്കേണ്ടത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

1) വ്യാഴം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീനാരായണ സ്വാമിയെയും വെങ്കിടേശ്വരസ്വാമിയെയും പൂജിക്കുന്നതും, മഹാവിഷ്ണുവിന് മഞ്ഞപ്പട്ട് ചാർത്തുന്നതും നവരത്നങ്ങളിലൊന്നായ മഞ്ഞപുഷ്യരാഗം ധരിക്കുന്നതും , ധനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ അനുഷ്ഠാനമാണ്.

2) ആദിത്യൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമ നക്ഷത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നതും, ശിവന് കൂവളമാല ചാർത്തുന്നതും , പാർവ്വതീദേവിയ്ക്ക് ചുവന്ന പട്ടു ചാർത്തുന്നതും, കുബേരയന്ത്രധാരണം നടത്തുന്നതും സമ്പത്ത് വർദ്ധിപ്പിക്കുന്നു.

3. ബുധൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും, ഗുരുവായൂരപ്പനോ ശ്രീകൃഷ്ണനോ പച്ചപട്ടു സമർപ്പിക്കുന്നതും, രാജഗോപാലയന്ത്രം ധരിക്കുന്നതും ഉത്തമമാണ്.

4. ചന്ദ്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദേവിയ്ക്ക് പൗർണ്ണമി നാളിൽ വെള്ള പട്ടു ചാർത്തുന്നതും, ജൻമനക്ഷത്രം തോറും ശ്രീസൂക്തം കൊണ്ട് വെള്ള പൂക്കളാൽ അർച്ചന നടത്തുന്നതും ദേവീ പൂജ നടത്തുന്നതും ലളിത സഹസ്രനാമം ജപിക്കുന്നതും സാമ്പത്തിക പുരോഗതിയ്ക്ക് ഉത്തമമാണ്.

5. ശുക്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനക്ഷത്രം തോറും അന്നദാനം നടത്തുന്നതും, ലക്ഷ്മീ പൂജ നടത്തുന്നതും, അന്നപൂർണ്ണേശ്വരി ഭജനം നടത്തുന്നതും , മന്ത്രജപങ്ങൾ നടത്തുന്നതും ലക്ഷ്മീദേവിയ്ക്ക് വെള്ളപട്ട് ധരിപ്പിക്കുന്നതും, വജ്രധാരണം നടത്തുന്നതും വളരെ ഉത്തമമാണ്.

6. കുജൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹനുമാൻ ക്ഷേത്രത്തിൽ അവിൽ നിവേദ്യം നടത്തുന്നതും, വെറ്റിലമാല ചാർത്തുന്നതും, സുബ്രഹ്മണ്യന് ചുവന്ന പട്ട് ധരിപ്പിക്കുന്നതും, യന്ത്രധാരണം നടത്തുന്നതും സമ്പദ്സമൃദ്ധിയ്ക്ക് ഉത്തമമാണ്.

7. ശനി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ധർമ്മശാസ്താവിന് നീല പട്ടു ധരിപ്പിക്കുകയും, നീല പൂക്കൾ കൊണ്ട് ശനീശ്വരന് അർച്ചന നടത്തുന്നതും നവരത്നങ്ങളിലൊന്നായ ഇന്ദ്രനീലധാരണം നടത്തുന്നതും, നീല താമര വീട്ടിൽ വളർത്തുന്നതും മൃത്യുഞ്ജയ ഹോമം നടത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

8. രാഹു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗപഞ്ചമി ദിവസം സർപ്പങ്ങൾക്ക് പാലഭിഷേകം നടത്തുന്നതും നൂറും പാലും നൽകുന്നതും വിളക്കുവയ്ക്കുന്നതും, നാഗയക്ഷിയ്ക്ക് പട്ടു ചാർത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

9. കേതു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനാൾ തോറും ഗണപതിഹോമം നടത്തുന്നത് ഫലപ്രദമാണ്.

ധനവർദ്ധനവിനായി ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇതിനുവേണ്ടി ശ്രമിക്കുന്ന വ്യക്തികളുടെ ജാതകപ്രകാരമുള്ള ഗ്രഹങ്ങളെയും അതിന്റെ ദേവതകൾക്കു വിധിച്ചി ട്ടുള്ള നിറത്തിലുള്ള പട്ട്, പൂക്കൾ , പൂമാല, ആഭരണങ്ങൾ തുടങ്ങിയവ ചാർത്തുകയും അർച്ചന നടത്തുകയും ചെയ്യുന്ന രീതിയിലുള്ള വഴിപാടുകൾ വളരെ ഫലപ്രദമാണ് . മറ്റൊരു പ്രധാനകാര്യം ജാതകക്കാരന്റെ ഗ്രഹസ്ഥിതി അനുസരിച്ചുള്ള സാമ്പത്തിക പുരോഗതിയായിരിക്കും പരമാവധി ലഭിക്കുക.

സർഷ ദോഷത്തിൽ നിന്നും മുക്തിനേടാനുളള യന്ത്രം ഗരുഡയന്ത്രം സഹായിക്കുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 73

നാഗമാഹാത്മ്യം...

ഭാഗം: 73

77. ഐശ്വര്യം വർദ്ധിക്കുന്നതിനായി അനുഷ്ഠിക്കേണ്ട കർമ്മങ്ങളും, നാഗപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സമ്പത്ത് വർദ്ധിക്കുക എന്നത് മനുഷ്യന്റെ ആതന്തികമായ ആവശ്യങ്ങളിൽ ഒന്നാണ്. ചിലർ എത്രയൊക്കെ തന്നെ കഠിനാദ്ധ്വാനം ചെയ്താലും ധനലാഭം ഉണ്ടാകില്ല. ഏതെങ്കിലും രീതിയിലൂടെ ആ ധനം നഷ്ടമാകുന്നു. തങ്ങളുടെ ജാതകത്തിലുള്ള ദോഷം കാരണമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് . ഒരു വ്യക്തിയുടെ സാമ്പത്തികശേഷി മനസ്സിലാക്കാൻ ജ്യോതിഷപ്രകാരം അയാളുടെ ജാതകത്തിലെ രണ്ടാം ഭാവവും, പതിനൊന്നാം ഭാവവും , പരിശോധിച്ച് ദശാകാലം, അപഹാരം തുടങ്ങിയവ മനസ്സിലാക്കി ദേവപ്രീതിയ്ക്കുവേണ്ടിയും ഉയർച്ചയ്ക്കുവേണ്ടിയുമുള്ള കർമ്മങ്ങൾ അനുഷ്ഠിക്കണം.

ജന്മനാൾതോറും ശ്രീസൂക്തം, ഭാഗ്യസൂക്തം എന്നിവ കൊണ്ട് അർച്ചന നടത്തുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ലക്ഷ്മീദേവി , അന്നപൂർണ്ണേശ്വരി എന്നീ ദേവതകളെ താമരപ്പൂവുകൊണ്ട് പൂജിക്കുന്നത് നല്ലതാണ്. ഗൃഹത്തിൽ വലംപിരിശംഖ്, ശ്രീചക്രം എന്നിവ സ്ഥാപിക്കുന്നതും, വീട്ടുമുറ്റത്ത് താമര നട്ടു വളർത്തുന്നതും , പവിത്ര മോതിരം, നവരത്നമോതിരം എന്നിവ ധരിക്കുന്നതും, ധനാകർഷണയന്ത്രവും ത്രിപുരസുന്ദരീയന്ത്രവും വിധിപ്രകാരം ധരിക്കുന്നതും സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുന്നു.

നമ്മുടെ ജാതകത്തിലുള്ള ധന സ്ഥാനത്തെ ഗ്രഹദോഷങ്ങൾ മാറ്റുന്നത് ധനവർദ്ധനവിന് നല്ലതാണ്. ഓരോ ഗ്രഹത്തിനും അനുയോജ്യമായ രീതിയിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതാണ്.

രാഹു ഗ്രഹത്തിന്റെ അടിസ്ഥാനമായ നാഗരാജാവിനെ വിധിയാവണ്ണം ആരാധിക്കുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണ്. ആയില്യത്തിന് പൂജ ചെയ്യു, മഞ്ഞൾപ്പൊടി വാങ്ങി നടയ്ക്ക് വയ്ക്കൂ , വിളക്കിൾ എണ്ണ ഒഴിക്കുക, അർച്ചന നടത്തുക തുടങ്ങിയവ ഉത്തമമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 72

നാഗമാഹാത്മ്യം...

ഭാഗം: 72

76. ആയില്യം നക്ഷത്രവും നാഗദൈവങ്ങളും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈശ്വരചൈതന്യമായി നാം കരുതുന്ന നാഗദേവ, ദേവതകളുടെ മൂല നക്ഷത്രമായിട്ടാണ് ആയില്യം നക്ഷത്രത്തെ പരിഗണിച്ചിരിക്കുന്നത്. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ സാധാരണയായി തന്നിഷ്ടക്കാരും തന്റെ ലക്ഷ്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിൽ തല്പരരും കൗശലബുദ്ധി വളരെ പ്രയോഗിക്കുന്നവരായും കണ്ടുവരുന്നു. മനശ്ചാഞ്ചല്യം , വൈരുദ്ധ്യ സ്വഭാവം, സംശയ ദൃഷ്ടി , പ്രതികാരദാഹം ഈ ദുർഗുണങ്ങളും ആയില്യം നക്ഷത്രക്കാരിൽ കാണുന്നു. ആയില്യം നക്ഷത്രസ്ത്രീകൾ കുടുംബത്തിൽ മേൽക്കോയ്മ പുലർത്തുന്നു . തന്നിമിത്തം ഭർതൃഗൃഹത്തിലെ അംഗങ്ങളുമായി വിയോജിപ്പ് പലപ്പോഴും ഉണ്ടാകുന്നു. ഈ നക്ഷത്രക്കാർ ഭാഗ്യവാന്മാരും ഉയർന്ന സാമ്പത്തികം ഉണ്ടാവുന്നവരുമാണ്. ദാമ്പത്യജീവിതവും അത്ര സന്തോഷപ്രദമായിരിക്കില്ല. ആയില്യം നക്ഷത്രക്കാർക്ക് അവിട്ടം 1/2, ചതയം , പൂരുരുട്ടാതി (കുംഭക്കൂർ നക്ഷത്രങ്ങൾ) ഈ നക്ഷത്രങ്ങൾ ശുഭമല്ല. പൂരം, അത്തം, ചോതി ഇവ മൂവഞ്ചേഴാം നാളുകൾ. ഈ പറഞ്ഞ നക്ഷത്രങ്ങളെല്ലാം ആയില്യക്കാർക്ക് പ്രതികൂല നക്ഷത്രങ്ങളായതിനാൽ പണമിടപാടുകൾക്കും സുപ്രധാന ബന്ധങ്ങൾക്കും വർജ്ജ്യം . ആയില്യം , കേട്ട, രേവതി നക്ഷത്രങ്ങൾ ജന്മാനുജന്മനക്ഷത്രങ്ങൾ ശുഭകർമ്മങ്ങൾക്ക് നല്ലത്.

ആയില്യം നക്ഷത്രക്കാർ ശുക്രൻ, ചന്ദ്രൻ, രാഹു എന്നീ ദശാപഹാരകാലങ്ങളിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ആയില്യം നക്ഷത്രക്കാർക്ക് നക്ഷത്രദേവത സർപ്പം ആണ്. ഈ നക്ഷത്രക്കാർ ആയില്യപൂജ (സർപ്പഭജനം) നടത്തുന്നത് വളരെ നല്ലതാണ് . വിശേഷിച്ചും ബുധനാഴ്ചയും ആയില്യവും ചേർന്നുവരുന്ന നാളിൽ വ്രതാനുഷ്ഠാനവും ഭജനയും നടത്തേണ്ടതാണ്. നക്ഷത്രദേവതയെ "ഓം സർപ്പേഭ്യോ നമഃ" ഈ മന്ത്രോച്ചാരണം ചെയ്ത് പ്രീതിപ്പെടുത്തുന്നത് ആയുരാരോഗ്യ വർദ്ധന കൾക്ക് നല്ലതാണ്.

ഈ നക്ഷത്രക്കാർക്ക് നക്ഷത്രമൃഗം കരിമ്പൂച്ച, വൃക്ഷം - നാഗം, പക്ഷി- ചകോരം, ഗണം - അസുരഗണം, യോനി - പുരുഷയോനി, ഭൂതം - ജലം. ഈ പക്ഷിമൃഗ വൃക്ഷാദികളെ നശിപ്പിക്കാതെ ഇവയെ പരിപാലിക്കുന്നത് നല്ലതാണ്.

ആയില്യത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം , മിഥുനബുധൻ - മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം, മിഥുനബുധൻ - 9 വർഷം, കർക്കടക ചന്ദ്രൻ - 21 വർഷം,

ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം (100 വർഷം).

രണ്ടാപാദത്തിൽ - മകരശനി - 4 വർഷം, കുംഭശനി 4 വർഷം, മീനവ്യാഴം - 10 വർഷം, വൃശ്ചികകുജൻ - 7 വർഷം , തുലാശുക്രൻ - 16 വർഷം, കന്നിബുധൻ - 9 വർഷം, കർക്കടകചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, മിഥുനബുധൻ - 9 വർഷം (85 വർഷം).

മൂന്നാംപാദത്തിൽ ജനിച്ചാൽ ഇടവശുക്രൻ - 16 വർഷം, മേടകുജൻ - 7 വർഷം, മീനവ്യാഴം - 10 വർഷം, കുംഭശനി - 4 വർഷം, മകരശനി 4 വർഷം, ധനുവ്യാഴം 10 വർഷം, വൃശ്ചികകുജൻ - 7 വർഷം, തുലാശുക്രൻ - 16 വർഷം, കന്നി ബുധൻ - 9 വർഷം, (83 വർഷം)

നാലാംപാദത്തിൽ - കർക്കടക ചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം, മീനവ്യാഴം - 10 വർഷം (86 വർഷം).

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 71

നാഗമാഹാത്മ്യം...

ഭാഗം: 71

75. രാഹുവിന്റെയും കേതുവിന്റെയും തത്വം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹുവും കേതുവും ഗ്രഹങ്ങളല്ല. ദക്ഷിണധ്രുവത്തിൽ നിന്നും ചന്ദ്രൻ ഉത്തരധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കപ്പെടുന്നു. ഈ ബിന്ദുവിനെ രാഹു (Ascending Node) എന്നും, ഉത്തരധ്രുവത്തിൽ ചന്ദ്രൻ ദക്ഷിണധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്നും അറിയപ്പെടുന്നു . ക്രാന്തിവൃത്തം എന്തെന്നാൽ ഒരു ദിവസം ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുമൂലം ശരാശരി 1 ഡിഗ്രി എന്ന അളവിൽ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം മാറികൊണ്ടിരിക്കും. ഈ അവസരത്തിൽ ഒരു ദിവസം നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ 1 ഡിഗ്രി എന്ന കണക്കിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഈ വൃത്തപഥം പൂർത്തിയാകുന്നതിന് ഒരു വർഷം വേണ്ടി വരും ഇതാണ് കാന്തിവൃത്തം. ചന്ദ്രന്റെ സഞ്ചാരപഥവും ക്രാന്തിവൃത്തവും തമ്മിൽ 5 ഡിഗ്രി ചരിഞ്ഞ് കാണപ്പെടുന്നു . ഒരു വ്യക്തിയുടെ ജീവിതത്തിൽ ജാതകത്തിലും രാഹുവിനും കേതുവിനും ഒരേ സ്ഥാനമാണുള്ളത് എന്ന് മനസ്സിലാക്കാം. ഈ സ്ഥാനം എങ്ങനെയൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 70

നാഗമാഹാത്മ്യം...

ഭാഗം: 70

74. ഗ്രഹദോഷങ്ങൾ മാറുന്നതിന് വേണ്ടിയുള്ള നാഗാരാധന
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹൂർ ദശ എന്നത് ജീവിതത്തിലെ ഒരു ദോഷകാലമാണ്. ഈ സമയത്താണ് സർപ്പദോഷം വിഷസംബന്ധമായ ദോഷങ്ങൾ, സർപ്പഭയം എന്നിവ ഉണ്ടാകുന്നത്. ഈ രാഹുർദശാകാലത്ത് മനക്ലേശം കഷ്ടനഷ്ടങ്ങൾ , വിഘ്നം, കാര്യതടസം, ലക്ഷ്യബോധമില്ലാത്ത അലച്ചിൽ , പരനിന്ദ, പരപീഡനം എന്നിവ അനുഭവപ്പെടാം . ഇതിൽ നിന്നും രക്ഷനേടാനായി രാഹുർദശാകാലത്ത് സർപ്പം പാട്ട്, സർപ്പപൂജ എന്നിവ വഴിപാടായി നടത്തുക. ആയില്യനാളിൽ നൂറും പാലും സമർപ്പിക്കുന്നത് നല്ലതാണ്.

രാഹുദോഷത്തിന് സർപ്പപൂജ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നവഗ്രഹങ്ങളിൽ ഒന്നാണ് രാഹു. 18 വർഷമാണ് രാഹുർദശയുടെ കാലം. ശനിയോളമില്ലെങ്കിലും ഇത് ഒരു പാപഗ്രഹവും ദോഷകാരിയുമാണ്. സർപ്പങ്ങളാണ് രാഹുവിന്റെ അതിദേവത. രാഹുർദോഷത്തിന് ഒരു പരിഹാരമാണ് സർപ്പപൂജ നടത്തുന്നത്. വീടുകളിൽ സർപ്പപൂജ ഉണ്ടെങ്കിൽ അവിടെവച്ചോ സർപ്പാരാധനാലയങ്ങളിൽ ചെന്നോ പൂജ കഴിക്കാവുന്നതാണ് . രാഹുർദോഷം മൂലം ദുരിതം, ദുഃഖം , ഐശ്വര്യക്കേട്, സന്താനലാഭക്കുറവ് എന്നിവയുണ്ടാകാം. രാഹുർ ദോഷസമയത്ത് ഭക്തിയോട് കൂടി സർപ്പപൂജ നടത്തിയാൽ ഉത്തമഫലം കിട്ടുന്നതാണ്. ദോഷങ്ങളൊക്കെ മാറിക്കിട്ടും. രാഹുർദശാകാലം ശുഭകാര്യങ്ങൾക്ക് വർജ്ജ്യമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 69

നാഗമാഹാത്മ്യം...

ഭാഗം: 69

73. ഗരുഡദർശനഫലം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷ്ണുഭഗവാന്റെ വാഹനമായിട്ടാണ് ഗരുഡനെ കാണുന്നത്. അപൂർവ്വമായി മാത്രമേ ഈ പക്ഷിയെ കാണപ്പെടുന്നുള്ളൂ. ഗരുഡനെ കാണുന്നവർ കൈകൂപ്പി നമസ്ക്കരിക്കാതെ വലതുകൈ മോതിരവിരലാൽ രണ്ടു കർണ്ണങ്ങളിലും നാല് തവണ തൊട്ട് നമസ്ക്കരിക്കണമെന്നാണ്. ഇങ്ങനെ നമസ്കരിക്കുമ്പോൾ ചൊല്ലുന്ന മന്ത്രം.

കുങ്കുമാങ്കിത വർണായ കന്ദേധുധവളായ ച
വിഷ്ണുവാഹനമസ്തുഭ്യം പക്ഷിരാജായതേ നമഃ

ദൈവീകപക്ഷിയായ ഗരുഡനെ ഓരോ ദിവസങ്ങളിലും കണാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന ഫലങ്ങൾ താഴെപ്പറയുന്നു.

ഞായറാഴ്ച ദിവസം :- രോഗ ശമനം

തിങ്കൾ, ചൊവ്വ ദിവസം:- ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കുകയും സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും

ബുധൻ, വ്യാഴം :- ശുഭകാര്യങ്ങൾ കേൾക്കുകയും, ശുഭകാര്യങ്ങൾ നടക്കുകയും , ശത്രുക്ക ളുമായി അനുരഞ്ജനം പ്രാപിക്കുകയും ചെയ്യും.

വെള്ളി, ശനി :- ഐശ്വര്യസമൃദ്ധി ഉണ്ടാകുന്നതിനും, ദീർഘായുസ്സിനും നല്ലതാണ്.

മുകളിൽ പറഞ്ഞവയ്ക്ക് പുറമേ ഈ പക്ഷിയെ കണ്ടതിനു ശേഷം ഇത് ഇടത്തോട്ട് പറന്നു പോകുന്നതും കാക്ക വലത്തോട്ട് പറന്നു പോകുന്നത് കാണുന്നതും നല്ലതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 68

നാഗമാഹാത്മ്യം...

ഭാഗം: 68

72. ഗരുഡന്റെ ജനനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപന്റെ രണ്ട് പത്നിമാരായിരുന്നു വിനതയും കദ്രുവും. അവരുടെ പരിചരണത്തിൽ പ്രീതിയായ കശ്യപൻ അവരോട് ഓരോ വരം ചോദിക്കാൻ ആവശ്യപ്പെട്ടു. കദ്രു തനിക്ക് ആയിരം പുത്രന്മാർ ജനിക്കണമെന്നപേക്ഷിച്ചപ്പോൾ വിനത വീരന്മാരായ രണ്ട് പുത്രന്മാരെയാണ് ആവശ്യപ്പെട്ടത്. കശ്യപൻ രണ്ട് പേർക്കും അവർ ആവശ്യപ്പെട്ടവരം നൽകി.

വരത്തിന്റെ അടിസ്ഥാനത്തിൽകദ്രു ആയിരം അണ്ഡങ്ങൾക്കും , വിനത രണ്ട് അണ്ഡങ്ങൾക്കും ജന്മം നൽകി. അഞ്ഞൂറ് വർഷത്തിന് ശേഷം കദ്രു പ്രസവിച്ച് ആയിരം അണ്ഡങ്ങൾ വിരിഞ്ഞ് നാഗസന്തതികൾ ഉണ്ടായി. തന്റെ അണ്ഡങ്ങൾ വിരിയാത്തതു കണ്ട വിനിത ഒരണ്ഡം പൊട്ടിച്ചു. അതിൽ നിന്നും പകുതി വളർച്ചയെത്തിയ ഒരു ശിശു പുറത്തുവന്നു . അമ്മയുടെ ക്ഷമയില്ലായ്മയാണ് തനിക്ക് വൈകല്യം സംഭവിച്ചന്നെറിഞ്ഞ ആ ശിശു മാതാവിനെ ശപിച്ചു. ക്ഷമയില്ലാത്ത മാതാവേ അഞ്ഞൂറു വർഷം കാത്തിരുന്നാൽ ഞാൻ പൂർണ്ണ പുരുഷനായി പുറത്തുവരുമായിരുന്നു. അതിനുപോലും സാധിക്കാതെ എന്നെ അംഗവൈകല്യനാക്കി . അതുകൊണ്ട് നീ ജീവിതകാലം മുഴുവൻ കദ്രുവിന്റെ ദാസ്യയായി തീരട്ടെ എന്ന് ശപിച്ചു.

കോപം കൊണ്ട് അങ്ങനെ ശപിച്ചുവെങ്കിലും പശ്ചാത്താപവിവശനായി അവർക്ക് ശാപമോക്ഷവും നൽകി. ഗരുഡൻ എന്ന പേരോടുകൂടിയ തന്റെ സഹോദരൻ ഈ ശാപത്തിൽ നിന്ന് മോചിപ്പിക്കും . ഇത്രയും പറഞ്ഞു കൊണ്ട് അരുണനെന്നു പേരുള്ള അർദ്ധ ശരീരി സൂര്യനെ ലക്ഷ്യമാക്കി പോയി. തേജസ്വിയായ സൂര്യൻ തന്റെ തേരാളിയായിരിക്കുവാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. അരുണൻ ആ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

ഒരിക്കൽ പാലാഴി മഥനത്തിൽ നിന്ന് ദേവേന്ദ്രന് ലഭിച്ച ഉച്ചൈശ്രവസ്സ് എന്ന അശ്വത്തെ വിനയും കദ്രുവും കാണാനിടയായി. ഉച്ചൈശ്രവസ്സിന്റെ വാൽകറുത്തിട്ടാണെന്ന് കദ്രുവും , അല്ല വെളുത്തിട്ടാണെന്ന് വിനതയും തമ്മിൽ വാദപ്രതിവാദം നടന്നു. ഒടുവിൽ ഇരുവരും തമ്മിൽ പന്തായമായി പന്തായത്തിൽ ആര് ജയിക്കുന്നവോ അവർ ജയിക്കുന്നയാളുടെ ദാസ്യയാകണം . അന്ന് കദ്രു തന്റെ പുത്രന്മാരൊട് പന്തായത്തെക്കുറിച്ച് പറഞ്ഞു. ഇതു കേട്ട് പുത്രൻമാരോട് ഉച്ചൈശ്രവ സ്സിന്റെ വാൽ വെളുത്തതാണെന്ന് മാതാവിന്റെ പന്തയാത്തെ പഴിക്കുകുയും ചെയ്തു. ഇതു കേട്ട കദ്രുവിന്റെ മനസ്സിൽ ഒരു കുബുദ്ധി തെളിഞ്ഞു. അവൾ പറഞ്ഞു വിനതയുടെ ദാസിയാകാതിരിക്കുവാൻ ഉച്ചൈശ്രവസ്സിന്റെ വാലിൽ നിങ്ങൾ തൂങ്ങിക്കിടക്കണം.നിങ്ങൾ കറുത്തവരായതുകൊണ്ട് വാൽ കറുപ്പായിട്ട് തോന്നുകയും ചെയ്യും. അങ്ങനെ ഞാൻ ദാസ്യതയിൽ നിന്ന് മോചനം നേടുകയും വിനത എന്റെ ദാസിയാകുകയും ചെയ്യും. മാതാവിന്റെ ആവശ്യപ്രകാരം നാഗൻമാർ ഉച്ചൈശ്രവസ്സിന്റെ വാലിൽ തൂങ്ങിക്കിടക്കുകയും അതുമൂലം വാൽ കറുപ്പായി തോന്നുകയും ചെയ്തു. പന്തായത്തിന് പരാജിതയായ വിനത അന്നുമുതൽ കദ്രുവിന്റെ ദാസിയായി തീർന്നു.ഏറെനാളുകൾക്കു ശേഷം വിനതയുടെ രണ്ടാമത്തെ അണ്ഡം വിരിഞ്ഞു ഗരുഡൻ പുറത്തുവന്നു . മാതാവിന്റെ ദാസ്യത മകനായ ഗരുഡനും വഹിക്കേണ്ടതായി വന്നു. ഏതു വിധേനയാണ് തങ്ങൾക്ക് ഇതിൽ നിന്ന് മോചനം ലഭിക്കുക എന്ന് കദ്രുവിനോട് ഗരുഡൻ ചോദിച്ചു. ദേവലോകത്തു നിന്ന് അമൃത് കൊണ്ടുവന്നാൽ ഈ ദാസ്യതയിൽ നിന്ന് മോചനം ലഭിക്കുമെന്ന് കദ്രു പറഞ്ഞു. ഗരുഡൻ തന്റെ മാതാവായ വിനതയിൽ നിന്ന് അനുഗ്രഹവും വാങ്ങി യാത്രപുറപ്പെടാൻ ആരംഭിച്ചു. യാത്രയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി നിഷാദൻമാരെ ഭുജിക്കാനായി മാതാവ് പറഞ്ഞു. യാതൊരു കാരണവശാലും ബ്രാഹ്മണരെ ഭുജിക്കരുത്. ബ്രഹ്മണരെ തിരിച്ചറിയാനായി അവരുടെ ജ്ഞാനശക്തികൊണ്ട് വായ്പൊള്ളും. അപ്പോൾ അത് ബ്രാഹ്മണരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. മാതാവിന്റെ ഉപദേശപ്രകാരം ഗരുഡൻ യാത്രപുറപ്പെട്ടു . പോകുന്ന യാത്രയിൽ നിഷാദർമാരെ ഭുജിച്ച് വിശപ്പടക്കി. അതിനു ശേഷം പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങാനായി അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പുറപ്പെട്ടു. പിതാവിൽ നിന്ന് അനുഗ്രഹം വാങ്ങിയ ഗരുഡൻ ദേവലോകത്തേയ്ക്ക് യാത്ര തിരിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 67

നാഗമാഹാത്മ്യം...

ഭാഗം: 67

71. കാളിയമർദ്ധനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 കാളിയൻ എന്ന സർപ്പം കാളിന്ദി നദിയിലായിരുന്നു വസിച്ചിരുന്നത്. തന്റെ ശത്രുവായ ഗരുഡൻ അവിടെ പ്രവേശിക്കില്ല എന്ന ധൈര്യത്തോടെയായിരുന്നു കാളിയൻ വസിച്ചിരുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട്. പണ്ട് കാളിന്ദി നദിയുടെ മുകളിൽ കൂടി പറന്ന ഗരുഡന്റെ ശക്തമായ ചിറകടിമൂലം വെള്ളവും അതിലുണ്ടായിരുന്ന മത്സ്യങ്ങളും മുകളിലേയ്ക്ക് ഉയരുകയും സൗഭരീ മുനിയുടെ ശരീരത്തിൽ പതിക്കുകയും ചെയ്തു . ഇതിൽ കോപിഷ്ഠനായ മുനി ഗരുഡനെ ഇനി കാളിന്ദിനദിയുടെ മുകളിലൂടെ പറന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ശപിച്ചു. അതിനുശേഷം ഗരുഡൻ അതുവഴി പറക്കാതെയായി. ഈ ഒറ്റകാരണം കൊണ്ട് കാളിയൻ ധൈര്യപൂർവ്വം കാളിന്ദിയിൽ വസിച്ചു.

ഒരു നാൾ കൃഷ്ണനും, ബലരാമനും , ഗോപാലൻമാരുമൊത്ത് കാളിന്ദീ തീരത്തെത്തി. കാളിയന്റെ വിഷമേറ്റ് ആ പ്രദേശത്തെ വൃക്ഷങ്ങൾ ഉണങ്ങുകയും മൃഗങ്ങളും, പക്ഷികളും ചത്തുവീഴുകയും ചെയ്തു. അവിടത്തെ ജലം കുടിച്ച ഗോക്കളെല്ലാം മൃത്യുയടഞ്ഞു. ഇതുകണ്ട കണ്ണൻ അവരെയെല്ലാം തന്റെ മായയാൽ പുനർജീവിപ്പിച്ചു . ഇതിനെല്ലാം കാരണം കാളിയന്റെ വിഷമാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ അവിടെ നിന്ന ഒരു കടമ്പു വൃക്ഷത്തിന്റെ മുകളിൽ കയറി ചുറ്റുപാടും നോക്കി കാളിയന്റെ താമസം എവിടെയാണെന്ന് കണ്ടുപിടിച്ചു. ഉടൻ തന്നെ കണ്ണൻ നദിയിലേയ്ക്ക് എടുത്തു ചാടി. ഇതറിഞ്ഞ കാളിയൻ കണ്ണനെ വരിഞ്ഞുമുറുക്കുവാൻ തുടങ്ങി. കണ്ട് നിന്ന ഗോപാലന്മാർ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

എന്നാൽ കണ്ണൻ കാളിയന്റെ ചുറ്റുകൾ ഓരോന്നായി അഴിച്ച് അവന്റെ ശിരസ്സിൽ കയറി നിന്ന് നൃത്തം ചെയ്യാൻ ആരംഭിച്ചു. കാളിയൻ കൃഷ്ണനെ ഉപദ്രവിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല . ഈ കാഴ്ച കണ്ട ദേവന്മാരും , മഹർഷിമാരും ആകാശത്തു നിന്ന് പൂക്കൾ വർഷിക്കാൻ തുടങ്ങി. ദേവസ്ത്രീകളും, ഗോപികമാരും ഭക്തിപൂർവ്വം കൃഷ്ണനെ നോക്കിനിന്നു.

കണ്ണന്റെ ഏറെ നേരത്തെ നൃത്തം കൊണ്ട് കാളിയൻ മയങ്ങിത്തുടങ്ങി. കാളിയന്റെ ജീവനാപത്തുസംഭവിക്കു മെന്ന് ഭയന്ന അവന്റെ പത്നിമാർ കൃഷ്ണനെ സ്തുതിച്ചു.കരുണാമയനായ ആ കാരുണ്യവാൻ കാളിയന്റെ ശിരസ്സിൽ നിന്ന് താഴെയിറങ്ങി ആ പത്തിയിൽ തലോടി. ആ തലോടലോടെ കാളിയന്റെ മയക്കം അവസാനിച്ചു . കാളിയൻ പറഞ്ഞു അല്ലയോ ഭഗവാനെ എന്നോട് ക്ഷമിക്കൂ എന്റെ ജന്മനാ ഉള്ള സ്വഭാവം കൊണ്ടാണ് ഞാൻ എല്ലാപേരെയും ഉപദ്രവിച്ചത്. അവിടുന്ന് എന്നോട് ക്ഷമിച്ചാലും. ഇതുകേട്ട ഭഗവാൻ പറഞ്ഞു നിന്നപ്പോലെ ഉഗ്രവിഷമുള്ള സർപ്പം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് വസിക്കുന്നത് ഉചിതമല്ല. ആയതിനാൽ നീ സമുദ്രമധ്യത്തിലുള്ള രമണകം എന്ന ദ്വീപിൽ പോയി വസിക്കുക . അവിടെ നിന്നെ ആരും ഉപദ്രവിക്കുകയില്ല. മാത്രമല്ല എന്റെ കാൽപ്പാടുകൾ ശിരസ്സിൽ ഉള്ളതുകൊണ്ട് ഗരുഡനും നിന്നെ ഉപദ്രവിക്കുകയില്ല. ഭഗവാന്റെ വാക്കുകൾ ശിരസ്സാ വഹിച്ച കാളിയനും പരിവാരങ്ങളും അവിടെ നിന്ന് യാത്രയായി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 66

നാഗമാഹാത്മ്യം...

ഭാഗം: 66

70. സർപ്പഗണങ്ങളും സൂര്യവ്യൂഹവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സൂര്യവിഭൂതിയിലും നാഗങ്ങളുടെ പങ്ക് മഹത്തരമാണ്. സൂര്യൻ പന്ത്രണ്ട് ആദിത്യൻമാരായി പന്ത്രണ്ടു മാസങ്ങളിൽ ആറു ഗണങ്ങളോടും കൂടി ജഗത്തിൽ ചുറ്റും സഞ്ചരിച്ച് ഇഹത്തിലും പരത്തിലും ഏറ്റവും സത്ബുദ്ധിയും, നൻമയുമു ണ്ടാക്കുന്നതായി ഭാഗവതത്തിൽ പറയുന്നു. ഋഷികൾ ഋക്ക് , യജ്ജുസ്സ്, സാമം അഥർവ്വം എന്നീ വേദങ്ങളാൽ വാഴ്ത്തുന്നു . ഗന്ധർവ്വൻമാർ പാട്ടു പാടുന്നു. അപ്സരസ്സുകൾ (ദേവനാരികൾ നൃത്തം ചെയ്യുന്നു. സർപ്പഗണങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു.യക്ഷരക്ഷസ്സുകൾ തേര് തള്ളുന്നു. (തേരിണക്കുന്നു.) ശുദ്ധമനസ്ക്കരും, ബ്രഹ്മർഷികളും ഷഷ്ടിസഹസ്രം ബാലവില്യൻമാരും മുൻപേ നിന്ന് ഭഗവാനെ സ്തുതിക്കുന്നു. ഇവിടെ മേടം മുതൽ മാസങ്ങളിൽ ഓരോ മാസം ഓരോ നാഗങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു. ക്രമത്തിൽ വാസുകി , കച്ഛനീരൻ, തക്ഷകൻ , ശുക്രൻ, ഏലാപ്രതൻ, ശംഖപാലൻ, ധനഞ്ജയൻ , ഐരാവതൻ, മഹാശംഖൻ, കാർക്കോടകൻ , കമ്പളൻ, അശ്വതര എന്നീ നാഗങ്ങളാണ് അതിനു പ്രവർത്തിക്കുന്നത്. നാഗങ്ങളുടെ ദിവ്യസാന്നിദ്ധ്യം കൊണ്ട് സൂര്യവിഭൂതിയെ മഹത്തരമാക്കുന്നു . ഇപ്രകാരം ഭഗവാൻ ആദിത്യൻ ആറു ഗണങ്ങളോടും കൂടി ദ്വാദശമാസങ്ങളിലും ലോകം ചുറ്റുന്നു.

അതായത് ഓരോരോ മാസങ്ങളിലും മേൽ ഉദ്ധരിച്ചതു പോലെയുള്ള ഗണങ്ങളോടു കൂടി ആദ്യന്തമില്ലാത്ത (ആദിയുമന്തവുമില്ലാത്ത) ഭഗവാൻ വിഷ്ണുസൂര്യൻ (ഈശ്വരൻ) കല്പേ കല്പേ (ഓരോ കല്പത്തിലും) തന്റെ വ്യൂഹത്താൽ ലോകത്തെ നയിക്കുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 65

നാഗമാഹാത്മ്യം...

ഭാഗം: 65

69. ജ്യോതിഷത്തിൽ സർപ്പങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ജ്യോതിഷത്തിലും സർപ്പങ്ങൾക്ക് പങ്കുണ്ട്. നവ ഗ്രഹങ്ങളിൽ രാഹുവിനും കേതുവിനും സ്ഥാനം കൊടുത്തിരിക്കുന്നത് അതിനു തെളിവാണ്. നവഗ്രഹങ്ങളിൽ പ്രധാനി സൂര്യനാണ്.

നവഗ്രഹങ്ങൾ: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു (വ്യാഴം), ശുക്രൻ, ശനി, രാഹു, കേതു

ഇതിൽ സർപ്പത്തെ പ്രതിനിധീകരിക്കുന്ന ഗ്രഹം എന്നാൽ പ്രത്യധിദേവത സർപ്പേശ്വരനാണ്. ഗ്രഹങ്ങൾ പിഴച്ചാൽ . ഗ്രഹനില മോശമായാൽ അതാതു ഗ്രഹങ്ങളുടെ പാപദോഷമുണ്ടാകും. അതു കുറയ്ക്കാൻ ശക്തിയുള്ള ദേവതമാരെ പൂജിക്കുകയോ , അതതു ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദേവതാ ക്ഷേത്രങ്ങളിൽ ആരാധന നടത്തുകയും വഴിപാടുകൾ കഴിച്ച് ദേവതാപ്രീതി വരുത്തുകയുമാണ് പ്രതി വിധി. ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ഗ്രഹപൂജ നടത്തുകയും ചെയ്താൽ പാപദോഷശ മനമുണ്ടാകുമെന്നാണ്. രാഹുവുമായി ബന്ധപ്പെട്ട ദിവസം ചൊവ്വയാണ്. രാഹുവിന്റെ പ്രത്യധിദേവത സർപ്പേശ്വരനായതിനാൽ രാഹുവിൽ ദോഷശാന്തിക്ക് സർപ്പപ്രീതി വരുത്തുന്നത് ഉത്തമമാണ് . ദേവത ദുർഗ്ഗയും ശിവനുമായതി നാൽ ശിവപ്രീതി വരുത്തതക്ക പൂജ ചെയ്യുന്നതും നല്ലതാണ്.

വാസ്തു ശില്പത്തിലും നവഗ്രഹങ്ങൾക്കു പങ്കുണ്ട്. കെട്ടിടം പണിയുമ്പോൾ കെട്ടിടത്തിന്റെ വീതിയെ അളന്ന് ഒൻപത് ഭാഗങ്ങളായി ഭാഗിച്ച് അതിൽ നവഗ്രഹങ്ങളെ കണക്കാക്കി ശുഭഗ്രഹമിരിക്കുന്ന ഭാഗത്തു വേണം തലവാതിൽ നിർത്താൻ. ചന്ദ്രൻ , ബുധൻ, ഗുരു ഈ മൂന്നു ഗ്രഹങ്ങളാണ് തല വാതിൽ നിർത്താൻ ഉത്തമമെന്നാണ്.

മറ്റു ആറുഗ്രഹങ്ങളിൽ യാതൊരു കാരണവശാലും തലവാതിൽ നിർത്താൻ പാടില്ലന്നാണ് ജ്യോതിഷം. അതിനാൽ രാഹുവിന്റെ ഗ്രഹത്തിൽ അതു പാടില്ലാ എന്നാണല്ലോ അർത്ഥം . അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം , മനഃക്ലേശം, വ്യാധികൾ തുടങ്ങിയ ദോഷം ഫലം.

കാലങ്ങളുടെ ഗണനങ്ങളിലും രാഹുകാലം ശുഭകാര്യ ങ്ങൾക്കു വർജ്ജ്യമാണ്. രാഹുകാലത്തിൽ നല്ലകാര്യങ്ങളൊന്നും നടത്തുകയില്ല. രാഹുകാലം ദോഷകാലമെന്നാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 64

നാഗമാഹാത്മ്യം...

ഭാഗം: 64

68. നാമമാഹാത്മ്യം തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പത്മപുരാണത്തിൽ രാമനാമമഹിമയെ പറ്റി ഒരു പ്രതിപാദ്യമുണ്ട്. ഒരിക്കൽ ശ്രീഗണപതി കുട്ടിത്തം കാട്ടി നടക്കുന്ന കാലം ചില വിഢിത്തങ്ങളും കാട്ടിയിരുന്നു. ഐശ്വര്യമത്തനായി ചിലപ്പോൾ ഗണേശൻ ഋഷിമുനിമാരുടെ ആശ്രമത്തിൽ കയറി അവരുടെ കർമ്മാദികൾക്ക് വിഘ്നം വരുത്തുകയും അവരെ ദുഃഖിപ്പിക്കുകയും ചെയ്തിരുന്നു . അതായത് ആശ്രമങ്ങളെ നശിപ്പിക്കുക, യജ്ഞങ്ങൾ മുടക്കുക , ആരാധനയ്ക്ക് തടസ്സം നില്ക്കുക തുടങ്ങി പല കാര്യങ്ങൾ ചെയ്ത് അവരെ കഷ്ടത്തിലാഴ്ത്തിയിരുന്നു. പല വിധക്ലേശങ്ങൾ സഹിച്ചു കൊണ്ട് അവർ ഗണേശനെ അതിൽ നിന്നും പിൻതിരിപ്പി ക്കാൻ ശ്രമിച്ചു വരവേ അതു കൂടുകയല്ലാതെ കുറഞ്ഞില്ല. അവർ ആകെ കുഴങ്ങി. ഒടുവിൽ അവർ ഭഗവാൻ ശിവശങ്കരനെ അഭയം പ്രാപിച്ചുസങ്കടമുണർത്തിച്ചു. അവിടുത്തെ പുത്രന്റെ വികൃതികൾ കൂടുന്നു. ഞങ്ങൾക്ക് അതു തടയാൻ കഴിയുന്നില്ല. അങ്ങു തന്നെ ഉപദേശിച്ചു അടക്കിനിർത്തണം. ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഇതുകേട്ട ശിവശങ്കരന് വളരെ വ്യസനമുണ്ടായി. തന്റെ മകൻ ഇങ്ങനെയായാൽ അവനെ പറ്റി ലോകം എന്തു പറയും? അതു തനിക്കും കൂടി മോശമല്ലേ ? എന്നു വിചാരിച്ച് ഉണ്ണിയെ വിളിച്ച് പറഞ്ഞു, ഉണ്ണീ! ഋഷീശ്വരൻമാരെ ഉപദ്രവിക്കുന്നതും കഷ്ടത്തിലാഴ്ത്തുന്നതും ഉണ്ണിക്കു ഭൂഷണമല്ല . അവർ ആദരണീയരാണ്. അവരെ നമ്മളും വന്ദിക്കേണ്ടവരാണ്. അവരെ നാം സഹായിക്കുകയേ പാടുള്ളൂ. ഈ ഉപദേശങ്ങളൊന്നും തന്നെ ഗണപതിയെ തടഞ്ഞു നിർത്താനായില്ല. ശിവൻ ദുഃഖിതനായി.അദ്ദേഹത്തിനു വ്യസനം അടക്കാനായില്ല. തന്റെ പുത്രന്റെ വികൃതിത്വം അന്യരെ കഷ്ടപ്പെടുത്തുന്നതായാൽ ഏതൊരു പിതാവിനാണ് വ്യസനമുണ്ടാകാതിരിക്കുക. എന്തു ചെയ്താണ് കുമാരനെ അടക്കിയിരുത്തുക എന്ന് തല പുകഞ്ഞാലാചിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവിൽ ഒരുപായം തോന്നി. രാമനെ അഭയം പ്രാപിക്കുക. എല്ലാവരേയും പാലിക്കുന്നവനല്ലേ? രാമനെ സ്തുതിച്ചു പ്രസാദിപ്പിച്ചു. രാമൻ പ്രത്യക്ഷനായി. വന്ദിച്ചു ചോദിച്ചു. അങ്ങ് എന്നെ സ്മരിച്ചുവോ ? എന്താണാവോ കാര്യം? അരുളി ചെയ്താൽ നന്നാ യിരുന്നു. ശിവൻ ഓർത്തു. എന്തൊരു വിനയം , എന്തൊരു ശോഭ, കാര്യഗൗരവം. ആരുണ്ട് ഇതുപോലൊരു ദേവൻ. ശിവൻ വിനയപൂർവ്വം രാമനെ വന്ദിച്ചു പറഞ്ഞു. പ്രഭോ! നമ്മുടെ ഗണേശന്റെ വികൃതി മുനിമാരെ പീഡിപ്പിക്കുന്നു. അവരെല്ലാം എന്റെടുക്കൽ പരാതി പറയുന്നു. ആരു വിചാരിച്ചിട്ടും അവനെ തടുക്കാനാകുന്നില്ല . അങ്ങു ദയവായി ഒരു പോംവഴി കണ്ടുപിടിക്കണം. അങ്ങേയ്ക്കല്ലാതെ ഗണേശനെ നിർത്താനാവില്ല. അതും ജനങ്ങളും ഋഷിമുനികളും ഗണേശനെ നിന്ദിക്കാതിരിക്കത്തക്ക വണ്ണമുള്ള എന്തെങ്കിലും പരിഹാരമാർഗ്ഗമു ണ്ടാക്കേണ്ടിയിരിക്കുന്നു.

രാമൻ പ്രസന്നനായി. ശിവന്റെ അഭ്യർത്ഥന മാനിച്ചു അരുളി ചെയ്തു. ഗണേശൻ നിത്യവും രാമനാമം ജപിക്കട്ടെ എല്ലാം മംഗളകരമാകും. ഒട്ടും വിഷാദം വേണ്ട അന്നു മുതൽ ഗണപതി രാമനാമം ജപിച്ചു തുടങ്ങി. ആ നാമമഹിമയാൽ ഗണേശ ന്റെ ബുദ്ധി തെളിഞ്ഞു . വികൃതികൾ മാറി. ബുദ്ധിമാനായി. സിദ്ധികൾ കൈവരിച്ചു. ഒടുവിൽ അഗ്രപൂജയ്ക്കർഹനായി ഭവിച്ചു.ഒരിക്കൽ പരമശിവൻ ആഹാരത്തിനിരുന്നു. അപ്പോൾ ദേവി പാർവ്വതിയെ കൂടി ക്ഷണിച്ചു. ദേവി പറഞ്ഞു ഞാൻ സഹസ്രനാമം ജപിക്കാൻ തുടങ്ങുകയാണ്. അതു കഴിഞ്ഞ് ആഹാരം കഴിക്കാം. ഇതുകേട്ട അദ്ദേഹം പറഞ്ഞു രാമനാമം ജപിച്ചു വന്നോളു. രാമനാമം സഹസ്രനാമത്തിനു തുല്യമാണ്. അതായത് രാമനാമജപം സഹസ്രനമാജപത്തിനു തുല്യമായ ഫലമുളവാക്കുന്നതാണ് . അതുകേട്ട ദേവി പാർവ്വതിപതിയുടെ വാക്കുമാനിച്ച് രാമനാമം ജപിച്ച് അമൃതേത്തു നിറവേറ്റി. ശിവൻ സന്തുഷ്ടനായി.

"രാമരാമേതി രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ എന്ന് സഹസ്രനാമസ്തോത്രത്തിലും പറയുന്നുണ്ട്.

പാർവ്വതിക്കും തന്റെ വാക്കിലും രാമനിലും ഉറച്ച വിശ്വാസം വന്നല്ലോ എന്നോർത്ത് ശിവൻ പ്രസന്നനായി. രാമനിൽ ദേവിക്കും ഉറച്ച ഭക്തി കണ്ട് സന്തുഷ്ടനായ ശിവൻ സ്വദേഹത്തിൽ പകുതി ഭാഗിച്ചു ദേവിക്കു നല്കി അർദ്ധനാരീശ്വരനായി വിരാജിച്ചു. കൂടാതെ രാമകഥ വിസ്തരിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 63

നാഗമാഹാത്മ്യം...

ഭാഗം: 63

68. നാമമാഹാത്മ്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈ കലികാലത്ത് കലിദോഷങ്ങളിൽ നിന്നും മോചനം നേടാനുള്ള ഒരു രക്ഷാകവചമാണ് നാമകീർത്തനം , അഥവാ നാമജപം. സാധാരണയായി കുഞ്ഞുന്നാൾ മുതൽ ജപിക്കുന്ന നാമമാണ് രാമനാമം.

രാമരാമ രാമരാമ രാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

എന്നാണ് ജപിക്കുന്നത്. ഇങ്ങനെ ജപിച്ചു ജപിച്ചു വളരുമ്പോൾ കുഞ്ഞായ നാൾ മുതൽ മനം രാമനിൽ എത്തുന്നു. വളരും തോറും ശരീരത്തോടൊപ്പം ബുദ്ധിയും മനസ്സും വളരുന്നു. വളരേണ്ടതുമാണ് . അതോടൊപ്പം ഈശ്വര വിശ്വാസവും , ഭക്തിയും വളരുന്നു. ഈശ്വരനിൽ മനം സുദൃഢമാകുന്നു. ഈശ്വരനിൽ മനം വച്ചു കൊണ്ടുള്ള ഏതു കർമ്മവും സഫലമാകുന്നു.

കൗമാരയൗവനപ്രായങ്ങളിൽ മാനസികാവസ്ഥയ്ക്കു മാറ്റം വരുന്ന കാലമാണ്. ആ സമയം ജീവിത സൗധം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിൽ മനസ്സു വഴുതി പിടിവിട്ടുപോകുന്നു ചിലരുടെ പിടിവിട്ട മനസ്സ് ചിലപ്പോൾ അജ്ഞാനമാകുന്ന അ ന്ധകാരത്തിൽ പെട്ട് ഉഴലാൻ ഇടയാകുന്നു. എന്നാൽ ആ കാലഘട്ടത്തിലും ഈശ്വരനെ കൂട്ടുപടിച്ച് ഈശ്വര സഹായത്താൽ ജീവിതത്തിൽ മുന്നേറുന്നതിന് ബുധിമുട്ടുണ്ടാകുന്നില്ല . അ വൻ ജീവിതത്തിൽ തളരുമ്പോൾ ഈശ്വരന്റെ തണലിൽ വിശ്രമിക്കുന്നു. പിന്നെ പൂർവ്വാധികം ഉൻമേഷത്തോടെ ജീവിത ത്തിൽ മുന്നേറുന്നു. ഈശ്വരന്റെ ബലത്തിൽ അവന് ആശ്വാസം കിട്ടുന്നു. നാശം സംഭവിക്കുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ സഫലമാകുന്നു.

അങ്ങനെ രാമനാമ (ഈശ്വരനാമ) ത്തിന്റെ ബലത്തിൽ മനുഷ്യൻ മനുഷ്യനായി തീരാൻ സാധിക്കുന്നു. രാമ ശബ്ദം ദ്വയാക്ഷരബ്രഹ്മമാണ്, താരകബ്രഹ്മമാണ് , പരബ്രഹ്മത്തിന്റെ പര്യായശബ്ദമാണ്, സർവ്വവിദ്യയാണ്, അന്തർയ്യാമിയാണ്, വിദ്യാഭ്യാസ സ്വരൂപമാണ് , ആർക്കും പെട്ടെന്നറിയാൻ സാധിക്കാത്ത അവ്യക്തമായ ഭക്തിസ്വരൂപമാണ്, ജ്ഞാനസ്വരൂപമാണ്. ജ്ഞാനം കൊണ്ടേ അതറിയാൻ സാധിക്കൂ . അത് അറിവിന്റെ ആദ്യ അക്കമാണ്. ആ ഒന്നാണ് ഈശ്വരൻ. ഒന്നിന്റെ വലതു വശത്ത് എത്ര പൂജ്യമിട്ടാലും വലുതും ചെറുതുമായ സംഖ്യയുണ്ടാകും. ഈ സംഖ്യയുണ്ടാക്കുന്നതിന് ഒന്ന് കൂടിയേതീരൂ. ഒന്നില്ലെങ്കിൽ ഒന്നുമില്ല. ശൂന്യം. അതുപോലെയാണ് ഈ ജീവ ജഗത്തുണ്ടായത്. ഈശ്വരനും ജഗത്തും രണ്ടും ഈ നാമത്തിലടങ്ങിയിരിക്കുന്നു.

'രാ' എന്നാൽ ജഗത്ത്. 'മ' എന്നാൽ ഈശ്വരൻ. 'രാ’ എന്ന ജഗത്ത് മായയാണ്. ആ മായ മോഹിപ്പിക്കുന്നതാണ്. അതു മനുഷ്യനെ മോഹത്തിലാഴ്ത്തി അജ്ഞാനാന്ധകാരത്തിലേയ്ക്കു നയിക്കുന്നതാണ് . ഈശ്വരന്റെ മായാവിലാസം കൊണ്ടുണ്ടായ ത്രിഗുണാത്മക പ്രകൃതി മായാ ജഗത്താണ്. അതിലകപ്പെട്ടു പോയാൽ അന്ധകാരത്തിലകപ്പെട്ടതു തന്നെ.

അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ദീപം കൂടിയേ തീരൂ. ആ ദീപമാണ് "മ" എന്ന ഈശ്വരൻ , ഈശ്വരൻ ജ്ഞാനമാണ്. പ്രകാശമാണ്. ആ ജ്ഞാനത്തിന്റെ പ്രകാശത്തിന്റെ (ഈശ്വരന്റെ) സഹായത്താൽ എത്ര വലിയ അന്ധകാരത്തിൽ നിന്നും രക്ഷപ്പെടാം. ജ്ഞാനം കൊണ്ടേ അതു സാധ്യമാകൂ . അപ്പോൾ ഈ 'രാ' എന്ന മായാ അതിൽ നിന്നും ലഭിക്കുന്ന സുഖ മെന്നു വിചാരിക്കുന്ന സുഖം (അത് യഥാർത്ഥസുഖമല്ല അതായത് ലൗകിക ജീവിതത്തിൽ നിന്നു കിട്ടുന്ന സുഖം) ദുഃഖമാണ്. ശരിയായ സുഖം ആത്മസുഖമാണന്നു മനസ്സിലാക്കി , തിന്റെ നിസ്സാരതയെ മനസ്സിലാക്കി അതിൽ നിന്നും പതുക്കെ പതുക്കെ മോചനം നേടി ഈശ്വരനെ ശരണം പ്രാപിക്കാൻ സാധിക്കുന്നു . ഈശ്വരശരണത്തിലെത്തിയാൽ പിന്നെ ജീവൻമുക്തിക്കുള്ള മാർഗ്ഗം തെളിയും. ഇതാണ് രാമനാമജപം കൊണ്ടുദ്ദേശിക്കുന്നത്.

ത്രിമൂർത്തികൾ പോലും സദാ ഈ നാമജപത്തിൽ മുഴുകി ധ്യാനനിരതരായി കാലം കഴിക്കുകയാണ്. പിന്നെ ജപിക്കുന്ന മറ്റൊരു നാമം കൃഷ്ണ നാമം. അത് പ്രകൃതി പുരുഷൻമാരുടെ ഏകനാമമാണ്. 'കൃഷ്' എന്ന ധാതു ആകർഷക സത്താവാചകമാണ്. 'ണ' എന്നത് നിർവൃതി വാചകമാണ്. ഇതിന്റെ ഐക്യം പരമാനന്ദ സ്വരൂപമായ ആകർഷക പരബ്രഹ്മം തന്നെയാണ് . സാധാരണ ജപിക്കുന്ന മഹാമന്ത്രമാണ്. ഈ രാമ കൃഷ്ണ എന്ന നാമങ്ങളുടെ സമ്മേളിതരൂപം. അതാണ് 32 അക്ഷരമുൾക്കൊള്ളുന്ന ഈ നാമം.

ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഈ നാമജപം വളരെ വളരെ മഹിമയുള്ളതാണ്. മാഹാത്മ്യമുള്ളതാണ്. അഖണ്ഡനാമയജ്ഞത്തിന് ഈ നാമമാണുപയോഗിക്കുന്നത്. ഇതിനെ മഹാമന്ത്രങ്ങളുടെ കൂട്ടത്തിലാണ് ഗണിച്ചിരിക്കുന്നത്. ഇതിലെ ശ്രവണകീർത്തനങ്ങൾ ഭക്ത ഹൃദയത്തിൽ ഭഗവത് ചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്. അത് ഭഗവത് കടാക്ഷത്തിന്, ഈശ്വരകൃപയ്ക്ക് ആക്കം കൂട്ടുന്നു . ഭഗവാൻ ശ്രീരാധയുടേയും ശ്രീമാധവന്റേയും രൂപങ്ങൾ ധരിച്ച് വൃന്ദാവനത്തിൽ രാധാമാധവലീല ആടിയത് ഏകത്വത്തിന്റെ ദർശനമാണ്. രാധമൂലപ്രകൃതിയും ശ്രീ മാധവൻ പുരുഷനുമാണ്. ആ ഏക ബ്രഹ്മം പ്രകൃതിമാൻമാരിൽ നിലകൊണ്ട് രണ്ടായി രണ്ടു രൂപങ്ങൾ, രണ്ടു ശരീരങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വൃന്ദാവനത്തിൽ ലീലകളാടിയത്. ഭഗവാന്റെ രാധാഭാവത്തിൽ നിന്ന് കൃഷ്ണനാമവും രാധാരമണ ഭാവത്തിൽ നിന്ന് (രാധയെ രമിപ്പിക്കുന്ന ഭാവത്തിൽ നിന്ന്) രാമനാമവുമുണ്ടായി. ഭഗവാന്റെ സന്തോഷദായിനിയും, ആഹ്ലാദസ്വരൂപിണിയുമായ രാധ കൃഷ്ണ ചിത്തത്തെ ഹരിച്ചിരുന്നതിനാൽ 'ഹരാ' എന്ന പേര് രാധയ്ക്കുണ്ടായി. 'ഹരാ' എന്നതിന്റെ സംബോധനാരൂപമാണ് ഹരേ', ഭഗവാൻ തന്റെ ഭക്തിയ്ക്ക് വിദ്യ (തത്ത്വജ്ഞാനം) പ്രദാനം ചെയ്തു കൊണ്ട് അവിദ്യ (അജ്ഞാനം) യേയും അതിൽ കൂടിയുണ്ടാകുന്ന മോഹതാപങ്ങളേയും അതിൽ നിന്നുള്ള പാപങ്ങളേയും ഹരിക്കുന്നതിനാൽ (ഇല്ലാതാക്കുന്നതിനാൽ) 'ഹരി' എന്ന പേരുണ്ടായി ഭഗവാന് . ഇപ്രകാരം രാമശബ്ദവും, കൃഷ്ണശബ്ദവും , ഹരേ ശബ്ദവുമെല്ലാം തന്നെ ബ്രഹ്മത്തിന്റെ പര്യായ വാചകമായി. താരകബ്രഹ്മമായി, മഹാമന്ത്രമായി.

മനുഷ്യനിലുള്ള ചൈതന്യം മായാവലയത്താൽ കെട്ടപ്പെട്ടിരിക്കുകയാണ്. നാമകീർത്തനത്തിന്റെ ശക്തികൊണ്ട് ക്രമേണ ആ കെട്ട് അയഞ്ഞയഞ്ഞ് ബലഹീനമായി പൊട്ടിപോകുന്നു. പിന്നെ ഈശ്വരനിലേയ്ക്കുള്ള ആകർഷണവലയം ദൃഢതരമാകുന്നു. ഈശ്വരശക്തിയ്ക്ക് അധീനമായി തീരുന്ന മനസ്സ് . ആ മനസ്സ് ആത്മാവിനെയറിയുന്നു. ആ ആത്മാവു കൊണ്ട് പരമാത്മാ ചൈതന്യം മനസ്സിലാകുന്നു. ഇതാണ് ആ നാമത്തിന്റെ മഹാമന്ത്രത്തിന്റെ മായാ ശക്തി.

നാമവും നാമിയും ശ്രേഷ്ഠം തന്നെയാണ്. എങ്കിലും നാമിയിൽ കാണുന്ന മഹത്വമാണല്ലോ നാമത്തിന്നാധാരം. അതിനാൽ നാമമാണ് ശ്രേഷ്ഠമെന്നും പക്ഷമുണ്ട്. നാമിയുടെ മഹത്തായ കൃപ കൊണ്ടാണല്ലോ നാമത്തിന് മഹിമയാർജ്ജിക്കാൻ കഴിയുന്നത്. ആ മഹിമയാണ് . മാഹാത്മ്യമാണ് നാമത്തിനുണ്ടാകുന്നത്. നാമിയുടെ മഹത് ശക്തി നാമത്തിൽ പൂർണ്ണമായും നിഹിതമായിരിക്കുന്നു വെന്ന് ശിഷ്ടാഷ്ടകത്തിൽ പറയുന്നുണ്ട്. ഒരു ഭക്തന്റെ ശുദ്ധമായ ഹൃദയത്തിൽ നിന്നുതിരുന്ന ശബ്ദ വീചികൾ (നാമത്തിന്റെ) ഭഗവാന്റെ കർണ്ണപുടങ്ങളിൽ പതിച്ചാൽ അദ്ദേഹത്തിന് പിന്നെ ഇരിക്കപൊറുതിയില്ല. അദ്ദേഹം ഭക്തചിത്തത്തെയറിഞ്ഞ് കടാക്ഷം ചൊരിയുന്നു. ഇതാണ് നാമത്തിന്റെ മഹാത്മ്യം. അജാമിളൻ പാപ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്നിട്ടും നാരായണാ എന്നെ രക്ഷിക്കാനാരുമില്ലേ . ഓടി വരണേ എന്നു വിളിച്ചപ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടായില്ലേ? പാഞ്ചാലി കൗരവസഭയിൽ നിന്ന് കൃഷ്ണാ എന്നു നീട്ടി വിളിച്ചപ്പോൾ ദുശ്ശാസനന് അവൻ ഉദ്ദേശിച്ചപോലെ ദ്രൗപദിയെ വിവസ്ത്രയാക്കാൻ സാധിച്ചോ ? ഇല്ല.

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങളാണ് ആ നാ മ മാഹാത്മ്യത്തിനുള്ളത് ? ഇങ്ങനെയുള്ള ആവിഷ്ണുവിന്റെ മഹിമയറിയാൻ സാധിക്കാതെ ആ നാമമഹിമയറിയാൻ സാ ധിക്കാതെ വിഷ്ണുവാഹനമായ ഗരുഡൻ അഹംഭാവിയായി സ്വാമിയെ അശക്തനെന്നു വിചാരിച്ചില്ലേ? അതിന്റെ ഫലമെന്തുണ്ടായി ? ജ്ഞാനിയാണെങ്കിലും ഒരു കാകന്റെ വാക് ധോരണിയിൽ കൂടി ആ ഭക്തവത്സലനായ ഭഗവാന്റെ മാഹാത്മ്യം , ഭ ക്തി എന്നിവ മനസ്സിലാക്കാൻ ഇടയായില്ലേ? അങ്ങനെയറിഞ്ഞ പക്ഷീന്ദ്രന് സ്വയം ലജ്ജിതനാകാൻ ഇടയായില്ലേ? കഷ്ടം എന്റെ സ്വാമിയെ അറിയാൻ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടിവന്നില്ലേ! എന്നു തോന്നിയില്ലേ?

നാമത്തിന്റെ ഫലമായി ലഭിക്കുന്നത് പൂർണ്ണ ഭക്തിയാണ്. പ്രേമത്തിന്റെ പരാകാഷ്ഠയാണല്ലോ ആ പൂർണ്ണഭക്തി. ആ പ്രേമഭാവത്തിലെത്തിക്കഴിഞ്ഞാൽ ഭക്തനും ഭഗവാനും ഒന്നായിതീരുന്നു . ഇതാണ് പരമപ്രേമം. ഇതു മനസ്സിലാക്കിക്കഴിഞ്ഞാൽ ജീവിതസൗഭാഗ്യം തന്നെ.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ