ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2020

ആലോചിച്ച് ഉത്തരം പറയേണ്ട ഒരു ചോദ്യം...

ആലോചിച്ച് ഉത്തരം പറയേണ്ട ഒരു ചോദ്യം...

ലോകത്ത് ഇന്നോളം നടന്ന വംശഹത്യകളിൽ ഏറ്റവും ഭീകരമായ വംശഹത്യ ,
ഏറ്റവും അധികമാളുകളെ വധിച്ച വംശഹത്യ / കൂട്ടക്കൊല
ആര് ആരോടാണ് ചെയ്തത്?

അത് ... കൃത്യായിട്ട് പറയാൻ പറ്റില്ല എന്നാണോ?
അതോ അമേരിക്കയിലെ തദ്ദേശീയ ജനതക്കുണ്ടായതാണോ?
അതോ നാസി പട്ടാളം ജൂതന്മാരെ കൊന്നൊടുക്കിയതോ ?
ഇനി ചൈന ടിബറ്റിൽ നടത്തിയതോ റഷ്യയിൽ സ്റ്റാലിൻ നടത്തിയ
കൂട്ടക്കൊലകളോ ആണോ ?

അതൊ ഇവയിൽ ഏതെങ്കിലും ഒക്കെ ആവും
അതിലിത്ര ആലോചിക്കാനെന്താ എന്നും
ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമല്ലേ എന്നുമാണോ?

എന്നാൽ ഉത്തരം പറഞ്ഞവർക്ക് ഒക്കെ തെറ്റി !
ഏറ്റവും അധികമാളുകൾ ഇല്ലാതായത് ഇവിടെ എങ്ങുമല്ല ...

അത് ഇന്ത്യയിലാണ് ! അതിന് വിധേയരായത് ഹിന്ദുക്കളാണ് !
അത് ചെയ്തത് ഇസ്ലാമികാധിനിവേശമാണ് !

അതെ , വംശഹത്യയിൽ , കൂട്ടക്കൊലകളിൽ
ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഭാരതമാണ്
1000 മുതൽ 1525 വരെയുള്ള കാലഘട്ടത്തിൽ
ഭാരതത്തിലെ 80 മില്യണോളം വരുന്ന ഹിന്ദുക്കളാണ് ഇല്ലാതായത്
എന്ന് ചരിത്രകാരൻ KS Lal "Growth of muslim population in Medieval India എന്ന പുസ്തകത്തിലൂടെ തെളിയിക്കുന്നു.....

500 വർഷത്തിൽ 80 മില്യൻ പേർ !
എത്ര ഭീകരമാണെന്ന് എന്ന് ഊഹിക്കാനാവുന്നുണ്ടോ?
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ , തുടർച്ചയായ, വലിയ വംശഹത്യ !

ഒരു പക്ഷെ ആദ്യം ഇതിനെക്കുറിച്ച് പറഞ്ഞത് വിൽ ഡ്യൂറൻഡ് ആണ് എന്ന് തോന്നുന്നു. Bloodist episode in the history എന്നാണദ്ദേഹം പറഞ്ഞത്.

ഇനിയും സംശയമുണ്ടൊ?

എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കൂ.

ബഹ്മാനി സുൽത്താന്മാർ infedels എന്നും Kafirs എന്നും മുദ്രകുത്തി വിജയനഗരത്തിൽ മാത്രം ഇല്ലാതാക്കിയത്  എത്ര പേരെയാണ് ?

അറിയില്ല? ശരി ....
അത് ഏകദേശം 5 ലക്ഷത്തിൽ കൂടുതൽ ഹിന്ദുക്കളെയാണ്.

ഡൽഹിയിലേക്ക് പട നയിച്ച തിമൂർ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്
എത്ര ജീവനുകളെയായിരുന്നു ?
അത് .. ഒരൊറ്റ ദിവസത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം  ജീവനുകളെയായിരുന്നു ..

ഹിന്ദുക്കുഷ് പർവ്വതനിരകളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ ?
ഈ ഹിന്ദുക്കുഷ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
അത്.. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിടം എന്നാണ്.

ഈ 80 മില്യൺ എന്നത് പതിനാറാം ശതകം വരെയുള്ള കണക്കാണ് എന്നോർക്കണം.
ഇത് സുൽത്താന്മാർ തങ്ങളുടെ അധികാരമുപയോഗിച്ച് മതത്തിൻ്റെ പേരിൽ ചെയ്ത വംശഹത്യ മാത്രമാണ്. ചെറുത്തു നിൽപ്പുകൾക്കിടയിലുണ്ടായതും വിഭജന സമയത്തുണ്ടായതും കശ്മീരിലുണ്ടായതും ബംഗാളിലുണ്ടായതും  ഒന്നും ഈ കണക്കിൽ പെടില്ല.

ഇനിയും ഹിന്ദുക്കളാണ് ഏറ്റവും വലിയ വംശഹത്യക്ക് ഇരയായത് എന്നതിൽ സംശയമുണ്ടോ?

തീർച്ചയായും ഉണ്ടാവും ... പറഞ്ഞിട്ട് കാര്യമില്ല ..
അത് നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ,
സാമൂഹ്യപരമായ വാർത്തെടുക്കലിൻ്റെ കുഴപ്പമാണ്.

ഇനി , എന്താണ് ആ കുഴപ്പമെന്ന് പറയാം.

ഇത്രത്തോളമില്ലെങ്കിലും ലോകത്തെല്ലായിടത്തും തന്നെ വംശഹത്യകൾ നടന്നിട്ടുണ്ട്.
എന്നാൽ വംശഹത്യകൾ ഉണ്ടായിട്ടില്ല എന്ന് അപ്പാടെ നിഷേധിക്കുന്നതിനെ Negatianism എന്നാണ് പറയുക. വംശഹത്യയെന്നൊന്ന് ഇല്ല എന്നാണ് അവരുടെ വാദം. ഇത്തരം Negationists ലോകത്തെല്ലായിടത്തുമുണ്ട്.

എന്നാൽ ലോകത്ത് ഇന്ത്യയിലൊഴിച്ച് മറ്റൊരിടത്ത് പോലും അവർക്ക് സമൂഹത്തിൽ യാതൊരു വിധ അംഗീകാരങ്ങളും ലഭിക്കില്ല.  അവരുടെ വാദങ്ങളൊന്നും ആരും കേൾക്കില്ല സ്വീകരിക്കില്ല. അവരെ സമൂഹം അപ്പാടെ പുറം തള്ളും.

എന്നാൽ ഇന്ത്യയിലെ സ്ഥിതി എന്താണ്?
ഇവിടെ അവരുടെ വാദങ്ങൾ വെറുതെ കേൾക്കുക മാത്രമല്ല അവർക്ക് ഉന്നതമായ സ്ഥാനമാനങ്ങൾ ലഭിക്കും. അവരെ അങ്ങേയറ്റം ആദരിക്കും.

ആരാണവർ?
അവരാണ് ICHR ലെ , അതായത് ഭാരതത്തിൻ്റെ ചരിത്ര ഭൂമിക
ഭരിക്കുന്നവരിൽ  ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ..

അവരെന്താണ് ചെയ്യുന്നത്?
ശാസ്ത്രീയമായ സമീപനങ്ങളുടെ അപര്യാപ്തതയെന്ന് പറഞ്ഞ് അവർ ഈ 80 മില്യൺ എന്ന കണക്ക് ആദ്യം തന്നെ തള്ളിക്കളയും .. എന്നിട്ടവർ  ഇത് പറയുന്നവരെ ഹിന്ദു വർഗീയ വാദിയാക്കും .. എന്നിട്ട് ഒടുവിൽ ശബ്ദമിടറിക്കൊണ്ട്  പറയും ഇവിടെ അധിനിവേശകർ ആരെയും കൊന്നിട്ടില്ല! സുൽത്താന്മാർക്ക് അവരുടെ ഹിന്ദു പ്രജകർ പുത്ര തുല്യരായിരുന്നു ! ഔറംഗസേബ് തൊപ്പി തുന്നിയിരുന്നു. ! ടിപ്പു ക്ഷേത്രങ്ങൾക്ക് വഴിപാട് കൊടുത്തിരുന്നു. നോക്കു ... അവരെത്ര മഹാന്മാരായിരുന്നു !

ഈ ഒരു Negationism ഇന്ത്യയിൽ തുടങ്ങിവെച്ച പ്രമുഖൻ ആരാണ് എന്നറിയോ?
അത് ജവഹർലാൽ നെഹ്റുവാണ് ! ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി !
മഥുരയെന്ന മനോഹര നഗരം ഒറ്റയടിക്ക് ഇല്ലാതാക്കിയ മഹ്മൂദ് ഗസ്നി മഥുരയുടെ ഭംഗി കണ്ട് കോരിത്തരിച്ചുവെന്നും അയാൾ മതഭ്രാന്തനായിരുന്നില്ല , ഒരു പോരാളിയായിരുന്നെന്നും ഇന്ത്യയെ കണ്ടെത്തിക്കൊണ്ട് നെഹ്റു സ്തുതി ഗീതം എഴുതിയിരുന്നു.

അയാളിൽ നിന്ന് അത് കോൺഗ്രസ്സിലേക്കും അലിഗഡി സർവ്വകലാശാലയിലേക്കും , മാർക്സിയൻ ചരിത്രകാരന്മാരിലേക്കും വ്യാപിച്ചു.

കോൺഗ്രസ്സിലെ തലതൊട്ടപ്പനും ഇസ്ലാമിക വക്താവുമായ മൗലാനാ അബുൾ കലാം അസാദ് ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്നോർക്കണം കൂട്ടരെ !

ഒപ്പം മുഹമ്മദ് /ഇർഫാൻ ഹബീബ് ദ്വയം , ഥാപ്പറമ്മ , ബിപൻ ചന്ദ്ര, RS ശർമ്മ etc etc തുടങ്ങി JNUലെ കമ്മ്യൂണിസ്റ്റ് തകരകൾ വരെ നിഗേഷനിസ്റ്റുകളാണ്.

അവർ ആർത്തുവിളിച്ച് ചരിത്രം തിരുത്തിയത് ഇങ്ങനെയാണ്

1) അധിനിവേശ സമയത്ത് നടത്തിയ കാഫിർ കൂട്ടക്കൊലകളെപ്പറ്റി
ഇസ്ലാമിക ചരിത്രകാരന്മാർ എഴുതിയതെല്ലാം അതിഭാവുകത്വം നിറഞ്ഞതാണ്.
അതായത് ആരും ഹിന്ദു സ്ത്രീകളെ മാനഭംഗം ചെയ്തിട്ടില്ല
ആരും അവരെ അടിമകളാക്കിയിട്ടില്ല.

2) ഒന്നും മതപരമായ കൊലകളല്ലാ അവയെല്ലാം സാമ്പത്തികമാണ്.
അതായത് ക്ഷേത്രങ്ങൾ വല്ലതും അബദ്ധത്തിൽ തകർത്തിട്ടുണ്ടെങ്കിൽ
അത് അവിടങ്ങളിൽ പാവങ്ങളെ പിഴിഞ്ഞ് കൂട്ടിവെച്ച സ്വത്ത് ഉള്ളത് കൊണ്ടാണ്.

3) അഥവാ വല്ല ക്രൂരതകളുമുണ്ടെങ്കിൽ അതിന് മതപരമായ വിശ്വാസവുമായി ഒരു ബന്ധവുമില്ല. വ്യക്തിയുടെ ക്രൂരതയും സംസ്ക്കാരമില്ലായ്മയുമാണ് കാരണം .

4) മതം മാറ്റങ്ങളുണ്ടാകാൻ കാരണം ഹിന്ദുവിൻ്റെ ജാതീയതയാണ്. സ്മൃതിയെക്കാൾ ഭേദം ശരിയത്ത് എന്ന സാധാരണക്കാരൻ്റെ ബോധ്യമാണ്. ഇസ്ലാമിലെ സാഹോദര്യമാണ്.

അങ്ങനെ അവസാനം ഇര വേട്ടക്കാരനാകുന്ന ആ ഇന്ദ്രജാലം സംഭവിക്കുന്നു.
Negationists ന് കൈ നിറയെ , മനം നിറയെ പട്ടും വളയും ലഭിക്കുന്നു.
അയോധ്യാ വിവാദം നിഗേഷനിസ പണ്ഡിതർക്ക് മൊത്തത്തിൽ ഹാലിളകിയ സമയമായിരുന്നു.ബാബറുടെ പേരിൽ മതേതര മധുര പ്രബന്ധങ്ങൾ ഓരോരുത്തരും മത്സരിച്ച് എഴുതിത്തകർത്ത സമയം .. പക്ഷെ ഒടുവിൽ നിഷേധിക്കാനാവാത്ത ചരിത്രത്തെളിവുകളുടെ തിളക്കത്തിൽ ആ മതേതരപ്പത്തികൾ മടങ്ങിയൊടുങ്ങുകയായിരുന്നു.

ഒപ്പം , അയോദ്ധ്യ പോലെ ഇനിയും ഭാരതത്തിൽ
ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട് എന്നു കൂടി പറയട്ടെ !

അധിനിവേശങ്ങളുണ്ടായ സമയം ഒരു ഹിന്ദുവിനെ സംബന്ധിച്ച്
ജീവിതത്തിനും മരണത്തിനും ഇടയുള്ള നൂൽപ്പാലമായിരുന്നു..
ചിലർക്ക് പേടിച്ച് മതം മാറേണ്ടി വന്നു ..
എന്നാൽ അവർക്കു കൂടി  രണ്ടാം കിട
സ്ഥാനമോ അടിമപ്പണിയോ ആണ് ലഭിച്ചത്.

അല്ലാത്തവരുടെ വീടുകൾ ചുട്ടുകരിച്ചു , ക്ഷേത്രങ്ങൾ തല്ലിത്തകർത്തു
അവരുടെ തലയോട്ടികൾ കൂട്ടിവെച്ച് കൊട്ടാരങ്ങൾ പണിഞ്ഞെടുത്തു.

എന്നിട്ടും തകരാതെ തളരാതെ അവർ പിടിച്ചു നിന്നു.
ജീവനൊടുങ്ങിയെങ്കിലും ജീവനം കൈവിട്ടില്ല.
തകർത്തെറിഞ്ഞവയെ വീണ്ടും വീണ്ടും തിരിച്ചു പിടിച്ചു.
കരങ്ങളടച്ചും കഠിനമായ അപമാനം സഹിച്ചും
അവർ സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ചു.

ഓർക്കണം ! ഇത്രയേറെക്കാലം നീണ്ട അധിനിവേശങ്ങളെ
അതിജീവിച്ച് ജയിച്ച ജനത ലോകത്ത് മറ്റെങ്ങുമില്ല !

ജൂതർക്കും മറ്റും ഇത്രയൊന്നും വലിയ വംശഹത്യക്ക് ഇരയാകെണ്ടി വന്നിട്ടില്ല
എന്നിട്ടും അവരുടെ വംശഹത്യകൾക്ക് കാരണക്കാരയവരെ ലോകം അറിയുന്നു ..
കാരണം , അവരാ വംശഹത്യകളെക്കുറിച്ച് ലോകത്തെ സദാ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ലോകത്തെമ്പാടും  അവിടങ്ങളിലെ വംശഹത്യകളോ കൂട്ടക്കൊലകളോ ആദരവോടെ , സഹതാപത്തോടെ ഓർമ്മിക്കുവാൻ വേണ്ട ഭൂമികയൊരുങ്ങുന്നു...

എന്നാൽ ഇവിടെ?
ഇവിടെയെന്താണ് അവസ്ഥ?
ഇവിടെ വംശഹത്യകൾ മൂടിവെക്കപ്പെടുന്നു.
പൂർവികരുടെ ജീവത്യാഗങ്ങൾ കുഴിച്ചുമൂടപ്പെടുന്നു.

അത് വലിയ നന്ദികേടാണ് !
ഇഹത്തിലും പരത്തിലും പകരം വെക്കാനാവാത്ത പിഴയാണ് !

ഒടുങ്ങിപ്പോയ കോടിക്കണക്കിന് ജീവനിൽ ഓരോ ജീവനും വേണ്ടി ,
തൂവിപ്പോയ രക്തസമുദ്രങ്ങളിൽ ഓരോ തുള്ളി രക്തത്തിനും വേണ്ടി ,
ഒരു ചെറു സ്മരണാജ്ഞലിയെങ്കിലും നമ്മൾ ചെയ്യാതെ പോകരുത്.

അവർ പിതൃക്കളാണ് ! ആ ജീവനുകളൊടുങ്ങിപ്പോയത് നമുക്ക് കൂടി വേണ്ടിയാണ് ..
ഈ സ്മരണയിലൂടെ ... നാമൂട്ടുന്നത് എണ്ണമറ്റ ആത്മാക്കൾക്കുള്ള ശ്രാദ്ധമാണ് !
അതെങ്കിലും നാം ചെയ്യേണ്ടതാണ്.

നമുക്ക് സ്മരിക്കാം ... അറിയാം ..
ലോകത്തെ ഈ ക്രൂരതകൾ അറിയിക്കാം
ആരുടെയും സഹതാപത്തിനായല്ല !
ഹിന്ദുവിൻ്റെ അതിജീവനത്തിൻ്റെ ശക്തി
അഭിമാനത്തിൻ്റെ വ്യാപ്തി
ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടി !
ഇത്രയും വലിയ ക്രൂരതകൾക്ക് വിധേയരായിട്ടും
ഭാരതത്തിലെ ഹിന്ദു ഇന്നും തലയുയർത്തിത്തന്നെ
നിലനിൽക്കുന്നു എന്ന് ലോകത്തോട് വിളിച്ച് പറയാൻ വേണ്ടി !

ഭരതീയ ശസ്ത്രക്രിയാ പാടവം

ഭരതീയ ശസ്ത്രക്രിയാ പാടവം

1884 ജനുവരി 10 നു കൽക്കട്ടയിൽ ബ്രിട്ടീഷ് മിലിറ്ററി സെൻ്ററിൽ നിന്നും 40 റൗണ്ട് വെടിയുതിർത്തു കൊണ്ടാണ് മധുസൂദനൻ ഗുപ്ത എന്ന ആയുർവേദ, സംസ്കൃത പണ്ഡിതൻ, സമൂഹത്തിൻ നില നിൽക്കുന്ന മൂഢവിശ്വാസത്തെ വെല്ലുവിളിച്ചു കൊണ്ട് ശവശരീരത്തെ കീറി മുറിച്ചു കൊണ്ടുള്ള അനാട്ടമി പഠനത്തിനു കൽക്കട്ടാ മെഡിക്കൽ കോളജിൽ തുടക്കമിട്ടത്.
ലഭ്യമായ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിയ്ക്കുമ്പോൾ ഏകദേശം ക്രിമുമ്പു് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതനാണ് തൻ്റെ ഗുരുവായ ധന്വന്തരീ ദിവോദാസനിൽ നിന്നും ലഭിച്ച അറിവനുസരിച്ച് "ശവ വിഛേദ പഠനം" എന്ന കടുംകൈ, വൈദ്യ വിദ്യാർത്ഥികൾക്കായി ചരിത്രത്തിൻ ആദ്യമായി കുറിച്ചു വച്ചത്. ശസ്ത്രക്രിയാ പഠനത്തിൻ്റെ പടിവാതുക്കലായ അനാറ്റമി പഠനം അങ്ങനെ നിലവിൽ വന്നു.
ഇന്ന് അറിവിനെ തങ്ങളുടേതു മാത്രമാക്കി ആധുനിക വിദ്വാൻമാർ പുളയുന്നതു കാണുമ്പോൾ ........
അതിനെ വകവയ്ക്കാതെ ആയുർവേദത്തിനു ശസ്ത്രക്രിയാ സാധുത വീണ്ടെടുത്തുതന്ന ആയുഷ് അധികാരികളുണ്ടല്ലൊ, ഇന്ത്യയെ കണ്ടെത്തിയെന്ന ഗ്രന്ഥരചനയല്ലാതെ ശരിയ്ക്കും നമ്മുടെ നാടിൻ്റെ വേരിലേയ്ക്കിറങ്ങുന്ന അവരാണ് മരണമാസ്സ്.

തുടർന്ന് രണ്ടാം നൂറ്റാണ്ടിൽ വന്ന വാഗ്ഭടാചാര്യനും പന്ത്രണ്ടാം നൂറ്റാണ്ടിൽ ചക്രപാണിദത്തനും ആയുർവേദ ചികിത്സയുടെ ഒരു ഭാഗമെന്ന നിലയ്ക്കു തന്നെ ശസ്ത്രക്രിയയെ പ്രോത്സാഹിപ്പിച്ചു.
ചക്രപാണി ദത്തനാൽ വിസ്തൃതമാക്കപ്പെട്ട ക്ഷാരസൂത്രമെന്ന ശസ്ത്രക്രിയാ രീതി ഇന്നു ലോകം മുഴുവനും അംഗീകരിയ്ക്കുന്ന ഫിസററുലയ്ക്കുള്ള ശമനോപാധിയാണ്. യാതൊരു വിധ അലോപ്പതി ആൻ്റിബയോട്ടിക്കുകളും ഈ ചികിത്സയ്ക്കു ആവശ്യം വരുന്നില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 'ക്ഷാരസൂത്ര' എന്ന ആയുർവേദ ശസ്ത്രക്രിയാ രീതി പുനർജ്ജനിയ്ക്കാൻ കാരണം അവിടെ ആയുർവേദ ഭിഷഗ്വരന്മാർക്ക് ലഭ്യമായ ആധുനിക ശസ്ത്രക്രിയാ സംവിധാനമാണ്.  ഇത്തരം ആയുർവേദ രീതികൾ ലോകനന്മയ്ക്കായി പുറത്തു വരേണമെങ്കിൽ ആധുനിക ശസ്ത്രക്രിയാ പഠനം ആയുർവേദ വിദ്യാർത്ഥികൾക്ക് അവശ്യം ആവശ്യമാണ്.

എന്നെ ആയുർവേദ പഠനത്തിയേക്ക് ഹഠാ ദാകർഷിച്ചത് എൻ്റെ കുടുബത്തിൻ നില നിൽക്കുന്ന വലിയമ്മാവൻ്റെ ചികിത്സാ കഥകളാണ്. അതിലൊന്ന് അദ്ദേഹത്തിൻ്റെ ശസ്ത്രക്രിയാ പാടവമായിരുന്നു. ഇന്നത്തെ ഭാഷ ഉപയോഗിച്ചാൽ കോസ് മെറ്റിക് സർജറി വിദഗ്ദ്ധനും കൂടിയായിരുന്നു ഒറോട്ടിൽ തങ്കു വൈദ്യർ എന്ന ആ മാന്യ ദേഹം.
ഒരു കാലത്ത് കേരളത്തിലെ സ്ത്രീകളുടെ കർണ്ണാഭരണം ഓല ചുരുൾ പോലെ കൂടുതൽ വ്യാസമുള്ളവയായിരുന്നു. തോട പിന്നീടതു കാതിലെ ജിംകി യിലേയ്ക്കു വഴിമാറിയപ്പോൾ കർണ്ണപാളിയിലെ ദ്വാരം കുറയ്ക്കുവാനായി വനിതകൾ വൈദ്യന്മാരെ ആശ്രയിച്ചിരുന്നു. അതു ചെയ്തു കൊടുക്കുന്നതിൽ വിദഗ്‌ധനായിരുന്നു അദ്ദേഹം.

അഷ്ടാംഗഹൃദയ കർത്താവായ ശ്രീ വാഗ്ഭടൻ ശസ്ത്രക്രിയാ വിദഗ്ദ്ധനല്ലാത്ത വൈദ്യൻ്റെ ചികിത്സാജ്ഞാനത്തിലെ പോരായ്മ പ്രത്യേകം വിവരിയ്ക്കുന്നു.
"യദി ചരകമധീതേ തത് ധ്രുവം സുശ്രുതാദി പ്രണിഗദിത ഗദാനാം നാമമാത്രേ പി ബാഹ്യ:
അഥ ചരകവിഹീന: പ്രക്രിയായാമഖിന്ന:
കിമിവ ഖലു കരോതു വ്യാധി താനാം വരാക:"

5 December 2020

രാമായണ വിശകലനം - 08

രാമായണ വിശകലനം - 08

ഗോത്രങ്ങളോ, വർഗ്ഗങ്ങളോ അല്ല മിറച്ച് വ്യക്തിയണ് സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്. സംഘടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയിൽ അഹങ്കാരികളോ, ആക്രമികളോ ആകുന്നതിൽ രണ്ടു തരക്കാരെ കാണാവുന്നതാണ്. ചെയ്യുന്നത് തെറ്റാണെന്ന് അിറയുവാൻ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാൻ കഴിയാത്തവരുമാണിവർ. ആദ്യ തരകാർക്ക് ഉത്തമ ഉദാഹരണമാണ് ബാലി. അറിവിന്റെ കുറവു കൊണ്ടല്ല മിറച്ച് താൻ ഒരു അഹങ്കാരിയാണെന്നുള്ള കാര്യം മാത്രം ബാലി അിറയാതെ പോകുന്നു. ബലം കൊണ്ട് അഹങ്കാരിക്കുന്ന മറ്റൊരാളാണ് ഇന്ദ്രജിത്. ബലം തന്നയാണ് പരമാസ്പദം (എന്തിനും യോഗ്യത) എന്നാണ് ഇന്ദ്രജിത്തിന്റെ ധാരണയും വിശ്വാസവും. തെറ്റാണെന്ന് അറിഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികൾ കയ്യൊഴിയുവാൻ പറ്റാത്തവർ സഹതാപമല്ലേ അർഹിക്കുന്നുള്ളൂ. മറിച്ച് അവരെ ശിക്ഷിച്ചതു കൊണ്ട് എന്താണ് കാര്യം?

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ് ജീവാത്മാവ് അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ് ഇവിടെ രക്ഷയായി വരുന്നത്. ആ മരുന്ന് ഏതാണ്? എന്താണ്? കൃത്യമായി എവിടെ നിന്ന് ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കിൽ പോലും അപാരമായ ഭക്തി സുശക്തമാണെങ്കിൽ നിമിഷങ്ങൾക്കകം മലയോടെ പൊക്കിയെടുത്ത് അതു കൊണ്ടു വരും.  കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ മലയോട് നീങ്ങി പോകുവാൻ കൽപിച്ചാൽ അങ്ങിനെ സംഭവിക്കും എന്നാണ്. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട് വഴി മുടക്കാനാരിക്കുന്ന കാലനേമിമരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷ ധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തിൽ നിന്ന് മോചിതരാക്കുന്നു. ഈശം തന്നെയാണ് ഭക്തി. ഭക്തി തന്നെയാണ് ഈശം. അത്യാപൽ സന്ധിയിൽ ഈശം ഭക്തിയുടെ കുതിപ്പായി ഉയിർക്കുന്നു എന്നാണ് സാരം. രാമ ശരമോ, രാമാനുഗ്രഹമോ ഏറ്റു രൂപാന്തരപ്പെടുന്ന എല്ലാവരും അപേക്ഷിക്കുന്നതെന്തെന്നാൽ "നിൻ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്ക, അംബുജവിലോചന" എന്നാണ്. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്. അതിനാൽ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ് എന്ന ധാരണക്ക് നിരക്കുന്നതല്ല രാമന്റെ ചെയ്തികളും, ജീവിതവും.  രാമന്റെ വഴിയിൽ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാർത്ഥ്യ ബോധത്തോടെ തന്നെ രാമൻ ഏറ്റു വാങ്ങുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ആചാര്യന്മാർ എന്നിങ്ങനെ ആരെയെല്ലാം സ്നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുന്നുണ്ടായിരുന്നു. അവരോടുള്ള ഉത്തരവാദിത്തങ്ങൾ ശിരസ്സാ നിർവഹിക്കുന്നുണ്ടായിരുന്നു. 

ബന്ധങ്ങൾ മായയാണെങ്കിൽ പിന്നെ കർത്തവ്യങ്ങൾ എവിടെയാണ്? എന്തിനു വേണ്ടിയാണ് വിശ്വാമിത്രന്റെ യാഗം രക്ഷിക്കുവാൻ കൊടും കാട്ടിലേക്ക് പോയിരുന്നത്? എന്തുകൊണ്ട് രാമൻ അയോദ്ധ്യയിൽ സുഖമായി കഴിയുവാൻ സാധിക്കാതിരുന്നത്? എന്തിനു ഭയങ്കരാരയ രാക്ഷസന്മാരോട് പട പൊരുതണം? വിവാഹവും, ദാമ്പത്യവും എല്ലാം വെറും മായയാണെങ്കിൽ എന്തിനൊരു മഹാ ചാപം (വില്ല്) വളച്ചു പൊട്ടിക്കണം? ഭാര്യയെ ഒരുത്തൻ കട്ടു കൊണ്ടു പോയെങ്കിൽ, ബന്ധനവും, ബന്ധവും നീങ്ങി കിട്ടിയെന്ന് ആശ്വസിക്കുകയല്ലെ വേണ്ടിയിരുന്നത്? പിന്നെ എന്തിനു കാടും, കടലും താണ്ടി കിട്ടാവുന്ന സഹായമെത്രയും സംഘടിപ്പിച്ച്, ജീവൻ പണയം വെച്ച് പോരാടി? എന്താണ് മായ? എന്താണ് കർത്തവ്യം? മേൽപറഞ്ഞ സംഗതികളിൽ മാതൃകാപരമായ വേർതിരിവുകൾ രാമായണത്തിൽ ഉടനീളം കാണാവുന്നതാണ്. ഇന്ദ്രീയങ്ങളല്ല, അവക്ക് വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ് മായ. അപ്പോൾ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ് ബുദ്ധിയേയും വലിച്ചിഴയ്ക്കുന്നതോടെ ജീവൻ എന്ന അവബോധം അഗണ്യകോടിയിൽ തിരസ്കൃതമാകുന്നു. മിറിച്ച് ബുദ്ധി ജീവാഭിമുഖവും, മനസ്സ് ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങൾ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ് ശരിയായ നല്ല മാർഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട് പ്രാപഞ്ചികമായ യാഥാർത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ് വേണ്ടത്. ഒന്നിൽ നിന്നും പിൻ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്. ഉണ്ണുമ്പോൾ ഉണ്ണുക, കരയുമ്പോൾ കരയുക, ചിരിക്കുമ്പോൾ ചരിക്കുക, പോരാടുമ്പോൾ വിട്ടു വീഴ്ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന് അമ്പ് ചെയ്തേ തീരുവെങ്കിൽ അതു ചെയ്യണം. ഈശ്വരൻ എന്നത് ഇതെല്ലാമാണ്. എന്നാൽ ഈ ചെയ്തികളുടെയല്ലാം കർത്താവ് താനാണെന്ന അഹങ്കാരമോ, ഇവയിലാണ് അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട് അടിമത്തമോ, ബോധമോ ഉണ്ടാകാൻ പാടില്ലാത്തതാകുന്നു.  ഇതൊന്നും ഞാനല്ല എന്ന ആപ്ത വാക്യം ഓർക്കുക. രാമായണം പാരായണത്തിനു ശേഷം ശരീര ക്ഷേത്രത്തിൽ ശുദ്ധി കലശം നടക്കേണ്ടതുണ്ട്. ദു:ഖങ്ങളുടേയും, കൽമഷങ്ങളുടേയും, ദുർവികാരങ്ങളുടേയും അഴുക്കുകൾ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ് ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുർമേദസ്സ് നീങ്ങുന്നതിനാൽ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ് നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാൻ കഴിയന്നു. ഇതു തന്നെയാണ് രാമായണ ഫലശ്രുതി.

ശരീരക്ഷേത്രത്തിൽ ഈശത്തെ അനന്യ ഭക്തിയോടെ പരമാധികാരിയായി വാഴിച്ചാൽ പിന്നെ ഒന്നിനാലും ബന്ധനമോ, ദു:ഖമോ, ദുരിതങ്ങളോ ഉണ്ടാകുകയില്ല എന്നത് നിശ്ചയമാണ്. രാമൻ വിവാഹം കഴിഞ്ഞ് ഭാര്യാ സമേതം അയോദ്ധ്യയിൽ സസുഖം വാഴുന്ന കാലം നാരദൻ വന്ന് രാമനെ അവതാരോദ്ദേശ്യം ഓർമ്മപ്പെടുത്തുന്നതായി നമുക്ക് കാണാം. "സത്യന്ധസന്ധൻ ഭവാനെങ്കിലും മാനസേ മർത്ത്യ ജന്മം കൊണ്ടു വിസ്മൃതനായി വരും". മനുഷ്യനായി പിറന്നാൽ മിക്കവരും തന്റെ ജന്മോദ്ദേശം മറക്കുന്നു എന്ന് സാരം.   ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ....

രാമായണ വിശകലനം - 07

രാമായണ വിശകലനം - 07

ദു:ഖങ്ങൾ: പ്രാപഞ്ചിക ദു:ഖത്തിന്റെ പരമ കാഷ്ഠയുടെ പ്രതീകമാണ് അശോക വനിയിലെ ദു:ഖിതയായ സീത. മനുഷ്യ ജീവിതത്തിൽ ദു:ഖം അനിവാര്യമാണ്. ഒരു ജന്മത്തിനും സുഖം തന്നെയായിട്ടോ, ദു:ഖം തന്നെയായിട്ടോ ഒരു ജീവിതം ഇല്ല. സാക്ഷാൽ ഈശ്വരൻ മകനായി പിറന്നിട്ടു പോലും കൗസല്യക്ക് സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ,. ദശരഥൻ പുത്ര ദു:ഖത്താൽ മരിക്കുന്നു. ചക്രവർത്തിയായി വാഴേണ്ട അയോദ്ധ്യാ രാജ കുമാരൻ രാമൻ, കൊടുംകാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നു. മഹാ റാണിയായി വാഴേണ്ട മൈഥിലി വെറും മരത്തോലുമെടുത്ത് വെറും മണ്ണിൽ അന്തിയുറങ്ങുന്നു. പ്രിയപ്പട്ടവരിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് അന്യദിക്കിലൊരു മരച്ചോട്ടിൽ രാക്ഷസികളുടെ ബന്ധനത്തിൽ അതിഭയങ്കരാന്തരീക്ഷത്തിൽ രാവണന്റെ പ്രേമാഭ്യർത്ഥന സഹിച്ച് തടവുകാരിയായി കഴിയുന്നു. ഇവിടെ എന്തൊരു മഹാ സങ്കടമാണ് നാം വീക്ഷിക്കുന്നത്. നേരറിവിൽ നിന്ന് ഉടലെടുക്കുന്ന മഹാ സാന്ത്വനങ്ങൾ അതാതിടങ്ങളിൽ നമുക്ക് ദർശിക്കാവുതാണ്. ജീവിത്തെ വ്യവഹരിക്കുക മാത്രമാണ് യാഥാർത്ഥ്യം. അങ്ങിനെ മാത്രമേ നമ്മൾ അതിനെ കാണാവൂ. ഇതാണ് ജ്ഞാനത്തിന്റെ കാതൽ. ശരിയായ അറിവോടെയുള്ള അടിയുറപ്പുള്ള ഭക്തിയാണ് ദു:ഖങ്ങളെ ജയിക്കുവാനുള്ള ഒരേ ഒരു വഴി. രാമനിലുള്ള കടുത്ത ഭക്തിയും വിശ്വാസമാണ് സീതക്ക് എപ്പോഴും താങ്ങാവുന്നത്. 

അചിരേണ രാക്ഷസികൾ മിത്രങ്ങളും, സഹായികളും ആയി മാറുന്നു. അതിശക്തരെന്നതിനു പുറമെ മായാവികളും കൂടിയാണ് രാക്ഷസന്മാർ എന്ന കഥാ പാത്രങ്ങൾ. യഥേഷ്ടം രൂപം മാറാനും, നിമിഷം കൊണ്ട് എവിടേയും ചെന്ന് ചേരുവാനും ഇന്ദ്രജാലങ്ങൾ കാണിക്കുവാനും ഇവർക്കു കഴിയും. ശരീരമാകുന്ന ക്ഷേത്രത്തിനകത്താണ് രാമ രാവണ യുദ്ധം അരങ്ങേറുന്നതെന്ന വസ്തുത മനസ്സിലാക്കിയാലെ ഈ സമസ്യക്ക് ഉത്തരം ലഭിക്കൂ. സവ്വീകാരങ്ങൾക്ക് മായ ശേഷിക്കുകയില്ല. മറുപക്ഷത്തുള്ള വികാരങ്ങൾക്ക് സദ് വികാരങ്ങൾ ഉണ്ട്. അവ വേഷം മാറി വരും.

കാലക്രമേണ ആൾമാറാട്ടം നടത്തി സന്യാസിയെ പോലെ ഭവിച്ച് മോഹ, ലോഭങ്ങൾ അഭിലഷണീയ മുഖ ഭാവങ്ങൾ സ്വീകരിച്ചു കൊണ്ട് കബളിപ്പിക്കുവാൻ നോക്കും. പൊന്മാനായി പ്രലോഭിപ്പിക്കും. ശൂർപ്പണഖയായി വശീകരിക്കുവാൻ നോക്കും. മഹാ മായാവിയായ രാവണന്റെ സന്തതിയായ ഇന്ദ്രജിത് ഒരു സൂപ്പർ മായാവിയായണ്. ഇന്ദ്രൻ (മനസ്സിനെ കൂടി ജയിച്ചവൻ) ശരീര ക്ഷേത്രത്തിൽ അവിഹിത ബന്ധങ്ങൾ പതിവാണ്. തമോ വാസന തന്റെ ഗുണത്തെ വേൾക്കുവാൻ ഇട വരുന്നു. അതിൽ സന്തതികൾ ജനിക്കുന്നു. ധർമ്മിഷ്ഠയായ മണ്ഡോദരിയുടെ പുത്രനായ ഇന്ദ്രജിത്തിനു മനസ്സിനെ കീഴടക്കി ജയിക്കുവാൻ കഴിയുന്നു. ബ്രഹ്മാസ്ത്രം കൈവശമാക്കുന്നു. ക്ഷമാതീതരയാവർക്കേ അക്ഷര ശരം വശത്താക്കുവാൻ കഴിയൂ. മനസ്സാകുന്ന ഇന്ദ്രജിത്തിലാണ് രാവണന്റെ പ്രതീക്ഷ. രാവണനുള്ളതിന്റെ അനേകമിരട്ടി അഹന്തയും, ദർപ്പവും ഇന്ദ്രജിത്തിലുണ്ട്. തന്നെ തോൽപ്പിക്കുവാൻ ഈ പ്രപഞ്ചത്തിൽ ആരും തന്നെ ഇല്ലെന്ന് ഇന്ദ്രജിത്ത് ഉറച്ച് വിശ്വസിക്കുന്നു. മന: പ്രത്യക്ഷങ്ങളിൽ സത്യമേത്, പ്രച്ഛന്ന വേഷധാരിയേത് എന്ന തിരിച്ചറിവു കൂടാതെ ഒരു അങ്കം ചെയ്യാൻ വയ്യ. ഈ തിരിച്ചറിവ് ഭയങ്കര ദുഷ്കരമാണ്. എന്നാൾ കപടമല്ലാത്ത ഭക്തി മായജാലങ്ങൾക്ക് ഒരു മറുമരുന്നാണ്. ഭക്തിക്കാണ് അന്തിമ ജയം.  ദശരഥൻ അനുഭവിക്കുന്ന പുത്ര വിയോഗ ദു:ഖത്തിനു കാരണം മുൻകാല ശാപം തന്നെയാണല്ലോ. കൈകേയിയുടെ ഭാവ പകർച്ചക്കു കാരണം മന്ഥരാ വൃത്താന്തമാകുന്നു. രാക്ഷസരായി വിരാജിക്കുന്നവർ എല്ലാം തന്നെ ഒന്നുകിൽ ശാപഗ്രസ്തർ അല്ലെങ്കിൽ ജന്മ വാസനകളാൽ പ്രേരിതർ. എങ്ങിനെ നോക്കിയാലും പ്രാപഞ്ചിക സങ്കടങ്ങൾ മനുഷ്യ ജീവിതത്തിൽ അനിവാര്യമാണ്. ഈശ്വര അവതാരമായാലും ഒരു ഇളവും സൃഷ്ടി കർത്താവ് അനുവദിക്കുന്നില്ല. കിളിപ്പാട്ടു മുഴുവനും പാടി കഴിയുമ്പോഴും അതു കണ്ട ആരേയും, ഒന്നിനേയും വെറുക്കുവൻ കഴിയുകയില്ല. അതു കൊണ്ടാവാം. വെറുപ്പ് എന്ന വികാരത്തിനു കാവ്യ ശരീരം, തന്നിലോ, അനുവാചക മനസ്സിലോ നിലനില്പ്പ് അനുവിക്കുന്നില്ല. പ്രപഞ്ച സ്ഥിതിയുടെ ആകത്തുക അിറയുമ്പോൾ ആർക്ക് ആരെയണ്, എങ്ങിനെയാണ്, എന്തിനെയാണ് വെറുക്കുവാൻ  കഴിയുക...