ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

ച്യവനമഹർഷി

ച്യവനമഹർഷി

ഭൃഗുവിൻറെ പത്നിയായിരുന്നു പുലോമ. പുലോമൻ എന്ന രാക്ഷസൻ , അവളെ മോഹിച്ചു. 
ഭൃഗു - പുലോമാ പരിണയം വിധിപ്രകാരമല്ലെന്നറിഞ്ഞ പുലോമൻ, ഭൃഗു സ്നാനകർമങ്ങൾക്കായി പോയ സമയം ഒരു വരാഹ രൂപത്തിൽ എത്തി ഗർഭിണിയായിരുന്ന പുലോമയെ കാട്ടിലേയ്ക്ക് കടത്തിക്കൊണ്ടു പോയി. വനത്തിൽ വച്ച് ഗർഭത്തിൽ നിന്നൂർന്നുവീണ ശിശുവാണ് ച്യവനൻ. (ച്യവനം ചെയ്യപ്പെട്ടവൻ) ശിശുവിൻറെ ചൈതന്യ ജ്വാലയിൽ പുലോമൻ ചാമ്പലായി. പുലോമയടെ അശ്രുധാര 'വധൂസര' എന്ന പുഴയായി ഒഴുകി. തൻറെ പത്നിയെ അപഹരിക്കാൻ വഴിയൊരുക്കിക്കൊടുത്ത അഗ്നി, ഭൃഗുശാപത്താൽ 'സർവ്വഭക്ഷക' നുമായി. 

വർഷങ്ങൾ നീണ്ട തപസ്സിലായിരുന്ന ച്യവനനെ വാല്മീകത്തിനുളളിലാക്കി, ആ ചിതൽപുറ്റിൽ വളളികൾ പടരുകയും അവിടെ പറവകൾ കൂടു വയ്ക്കുകയും ചെയ്തു. കാട്ടിനുളളിൽ വിനോദത്തിനു വന്ന, ശയ്യാതിരാജാവിൻറെ പുത്രി സുകന്യയും വളളിപ്പടർപ്പിനുളളിലെ തിളക്കം കണ്ടു. ഒരു കളളിമുളളടർത്തി സുകന്യ ആ തിളക്കത്തിലേക്ക് അടുപ്പിച്ചു. ച്യവനമുനിയുടെ രണ്ടു കണ്ണിലും മുളളു തറച്ചു കയറി. കുമാരിയും തോഴിമാരും ചോര കണ്ട് പരിഭ്രമിച്ചോടി. മുനി ശപിച്ചില്ലെങ്കിലും രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി. ച്യവനമുനിയുടെ കണ്ണിൽ മുറിവുണ്ടാക്കിയത് തൻറെ മകളാണെന്നറിഞ്ഞ് രാജാവ് മഹർഷിയോട് മാപ്പ് ചോദിച്ചു. പ്രായശ്ചിത്തമായി സുകന്യയെ ഭാര്യയായി നല്കാൻ മഹർഷി ആവശ്യപ്പെട്ടു. രാജാവിന് വിസമ്മതമുണ്ടായിരുന്നെങ്കിലും സുകന്യ അതിന് തയ്യാറായി. 

സോമപാനം നിഷേധിക്കപ്പെട്ട് അലഞ്ഞുതിരിഞ്ഞു അശ്വിനീദേവതമാർ ച്യവനാശ്രമത്തിൽ വന്നെത്തി. അവിടെ മഹർഷിയെ പരിചരിക്കുന്ന സുന്ദരിയായ സുകന്യയെ കണ്ടു. 

ഒരു പ്രഭാതത്തിൽ നദിയിൽ കുളിച്ചു ജലവുമായി വരുന്ന സുകന്യയ്ക്ക് മുന്നിലെത്തിയ അശ്വിനി ദേവതമാർ അന്ധനായ മഹർഷിയെ പരിചരിച്ചു ദുഃഖിക്കാതെ തങ്ങളിലൊരാളെ ഭർത്താവായി സ്വീകരിക്കാൻ പറഞ്ഞു. അവരുടെ അപേക്ഷ അവജ്ഞയോടെ തളളിയ അവൾക്ക് മുന്നിൽ അവർ മറ്റൊരു ഉപാധി വച്ചു. ച്യവന മഹർഷിയെ ചികിത്സിച്ച് സുഖപ്പെടുത്താം അതിന് ശേഷം മൂന്നു പേരും ഒരു പോലെയിരിക്കും അവരിൽ ഒരാളെ ഭർത്താവായി സ്വീകരിക്കുമോ? 

ഒന്നും മിണ്ടാതെ ആശ്രമത്തിലേയ്ക്ക് നടന്ന സുകന്യ തൻറെ പതിയോട് നടന്നതൊക്കെ വിവരിച്ചു. ച്യവനൻ അവളെ വിട്ട് അശ്വിനി ദേവതമാരെ വിളിപ്പിച്ചു ചികിത്സയ്ക്ക് അനുമതി കൊടുത്തു. ചികിത്സ കഴിഞ്ഞ് മുനിയെയും കൂട്ടി ദേവതമാർ നദിയിലിറങ്ങി. നദിയിൽ മുങ്ങി നിവർന്നപ്പോൾ മൂന്നു പേരും ഒരുപോലെ. തൻറെ ഭർത്താവിനെ തിരിച്ചറിയാൻ കഴിയണേ എന്ന് ദേവിയെ പ്രാർത്ഥിച്ച് അവൾ വിരൽചൂണ്ടിയത് സ്വന്തം ഭർത്താവായ ച്യവനന് നേരെ. 

അശ്വിനി ദേവന്മാർക്ക് സോമപാനം നല്കാനായി ച്യവനൻ ഒരു സോമയാഗം ആരംഭിച്ചു. യാഗവിഹിതം പറ്റാൻ ഇന്ദ്രൻ ദേവന്മാർക്കൊപ്പമെത്തി. അശ്വിനി ദേവന്മാരും. ഇന്ദ്രൻ അവരെ തടഞ്ഞു. ച്യവനൻ ഇന്ദ്രനെയും. വജ്രായുധമെടുത്ത ഇന്ദ്രനെ മഹർഷി നോക്കി നിശ്ചലനാക്കി. ഹോമകുണ്ഡത്തിൽ നിന്നും വന്ന മദൻ എന്ന അസുരൻ ദേവന്മാരെ ഓടിച്ചു. ഇന്ദ്രൻ ദേവഗുരുവിനെ മനസ്സിൽ ധ്യാനിച്ചു. ച്യവനനെ തന്നെ അഭയം പ്രാപിക്കുന്നതിന് ഗുരു ഉപദേശിച്ചു. ഇന്ദ്രൻറെ സഹായാഭ്യർത്ഥന ച്യവനൻ സ്വീകരിച്ചു. മദനാസുരനെ ചൂതുകളി, നായാട്ട്, കള്ളു കുടി, സ്ത്രീ എന്നീ വിഭാഗങ്ങളിലായി ഉൾക്കൊള്ളിച്ചു. 

ഒരിക്കൽ നർമ്മദയിൽ സ്നാനം ചെയ്കെ കേകരലോഹിതൻ എന്ന ഘോരസർപ്പം മഹർഷിയെ പിടികൂടി പാതാളത്തിലേക്കു  കൊണ്ട് പോയി. നാഗസുന്ദരിമാർ ച്യവനനെ പ്രഹ്ലാദൻറെ കൊട്ടാരത്തിൽ എത്തിച്ചു. ഭൂമിയിലെ തീർത്ഥസ്ഥാനങ്ങൾ  മഹർഷി പ്രഹ്ലാദന് വിവരിച്ചു കൊടുത്തു. ച്യവനാശ്രമവും ച്യവനസരോവരവും പുണ്യസ്ഥലങ്ങളായി . ച്യവനൻറെ ജരാനരകളകറ്റിയ ദിവ്യൗഷധമത്രേ ച്യവനപ്രാശം. ഈ മുനി ബ്രഹ്മസഭയിലും ശോഭിച്ചു. 

തോഴിമാർക്കൊപ്പം വനത്തിൽ കളിച്ചുകൊണ്ടിരിക്കെ ഒരു ചിതൽപ്പുറ്റിനുള്ളിൽ എന്തോ തിളങ്ങുന്നത് കണ്ട സുകന്യ അത് കുത്തിപ്പൊട്ടിക്കുന്നു. തപസ്സ് ചെയ്തുകൊണ്ടിരുന്ന ച്യവന മഹർഷിയുടെ കണ്ണുകളാണ് അവൾ പൊട്ടിച്ചത്. ഇതോടെ നാട്ടിലെങ്ങും ദുർലക്ഷണങ്ങളായി. പരിഹാരം തേടി സമീപിച്ച മഹാരാജാവിനോട് മകൾ സുകന്യയെ വിവാഹം ചെയ്ത് തരാനാണ് ച്യവനമഹർഷി ആവശ്യപ്പെട്ടത്. സുകന്യ ഇതിന് തയ്യാറാവുന്നു. വിരൂപനും അന്ധനുമായ പതിയെ സുകന്യ ശുശ്രൂഷിച്ചുപോന്നു. ഇതിനിടെ ദേവവൈദ്യന്മാരായ അശ്വനികുമാരന്മാർ സുകന്യയെ പരീക്ഷിക്കുന്നു. ച്യവനനോടൊപ്പം ഒരേ രൂപത്തിൽ അവർനിന്നു. മൂവരിൽ നിന്നും സ്വന്തം ഭർത്താവിനെ സുകന്യ തിരിച്ചറിഞ്ഞു. ഇതിൽ പ്രസാദിച്ച അശ്വനികുമാരന്മാർ ച്യവനന്റെ യൗവ്വനം വീണ്ടെടുത്തു. 

25 March 2020

ജമദഗ്നിയും പരശുരാമനും

ജമദഗ്നിയും പരശുരാമനും

കുശാംബൻറെ പുത്രനായ ഗാഥിക്ക് സത്യവതി പുത്രിയായി പിറന്നു. അവളെ വേൾക്കാൻ ഋചീകൻ എന്ന മഹർഷി നൽകിയത് വരുണപ്രസാദത്താൽ നേടിയ ഒറ്റക്കാതു കറുത്ത ആയിരം കുതിരകൾ. തനിക്കൊപ്പം തൻറെ മാതാവിനു കൂടി പുത്രഭാഗ്യമുണ്ടാകണമെന്ന സത്യവതിയുടെ ആഗ്രഹത്താൽ മഹർഷി ഒരു ഹോമക്രീയ ചെയ്ത പ്രസാദം രണ്ടു പാത്രത്തിലാക്കി  മന്ത്രം ചൊല്ലി നൽകി. ബ്രഹ്മതേജസ്സടങ്ങിയ പ്രസാദം സത്യവതിക്കും ക്ഷാത്രതേജസ്സടങ്ങിയ പ്രസാദം മാതാവിനുമായി നല്കി. പക്ഷേ പ്രസാദം അവർ മാറികഴിച്ചു. ഫലമായി സത്യവതി ജന്മം നല്കിയ ജമദഗ്നി ക്ഷാത്രതേജസ്വിയും മാതാവ് ജന്മം നല്കിയ വിശ്വാമിത്രൻ ബ്രഹ്മതേജസ്വിയുമായി.

ജമദഗ്നി മഹർഷി രേണുകയിൽ അനുരക്തനായി . അവർ വിവാഹിതരായി നർമ്മദാതീരത്തെ ആശ്രമത്തിൽ കഴിഞ്ഞു. അവർക്ക് നാലുപുത്രന്മാർ പിറന്നു, ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു, ഒടുവിൽ പരശുരാമനും. 

ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി ബ്രഹ്മാവിനെ ചെന്നു കണ്ടു പറഞ്ഞപ്പോൾ ദേവന്മാരോടൊപ്പം ബ്രഹ്മാവും ഭൂമി ദേവിയും വിഷ്ണു ഭഗവാനെ കണ്ട് സങ്കടം പറഞ്ഞു. ഭഗവാൻ ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു
ഭൂഭാരം തീർക്കാമെന്ന് പറഞ്ഞു. അങ്ങനെ രേണുകയിൽ വിഷ്ണു അവതാരമായി പരശുരാമൻ പിറന്നു. 

ഒരിക്കൽ, വിശ്വകർമ്മാവ് വിഷ്ണുവിനും ശിവനും വളരെ ഭാരിച്ച ഓരോ വില്ല് നിർമ്മിച്ച് നല്കി. ശിവചാപം ശിവ ഭഗവാൻ ജനകരാജനു നല്കി. വിഷ്ണു ഭഗവാൻ തൻറെ വൈഷ്ണവ ചാപം ഋചീകനു നല്കി. അതുവഴി ജമദഗ്നിക്കും ജമദഗ്നിയിൽ നിന്നും പരശുരാമനിലും എത്തിച്ചേർന്നു.

ഒരു പ്രഭാതത്തിൽ, നദിയിൽ ജലം ശേഖരിക്കാൻ പോയ രേണുക സാല്വരാജാവായ ചിത്രരഥനും പത്നിയും നീരാടുന്നതു കണ്ടു. ആ ദമ്പതിമാരുടെ അഭൗമസൗന്ദര്യം നോക്കി നിന്നു പോയ രേണുക ആശ്രമത്തിൽ മടങ്ങി വരാൻ വൈകി. രേണുക സത്യം പറഞ്ഞു എങ്കിലും കോപം അടങ്ങാത്ത മഹർഷി മക്കളോട് മാതാവിനെ വധിക്കാൻ പറഞ്ഞു. നാലു മക്കളും കഴിയില്ല എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ പരശുരാമൻ തൻറെ മഴുവിനാൽ മാതാവിനെ വധിച്ചു. തൻറെ ആജ്ഞ നിറവേറ്റിയ മകനോട് ഇഷ്ടവരം ചോദിച്ചു കൊളളാൻ ജമദഗ്നി ആവശ്യപ്പെട്ടു. അമ്മയെ ജീവിപ്പിക്കാൻ ആവശ്യപ്പെട്ട മകന് മഹർഷി അത് സാധിച്ചു കൊടുത്തു. 

രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് മടങ്ങിയ രാമനെ അനുഗമിച്ച മഹർഷിമാരിൽ ജമദഗ്നിയുമുണ്ടായിരുന്നു. ആർച്ചികൻ, ഭാർഗ്ഗവൻ, ഭൃഗുശാർദ്ദലൻ, ഭൃഗുശ്രേഷ്ഠൻ, ഭൃഗുത്തമൻ, ഋചീകപുത്രൻ എന്നിവ ജമദഗ്നിക്കു പര്യായങ്ങൾ. 

തിലോത്തമയുടെ ശാപത്താൽ സഹസ്രാനീകൻറെ പത്നിയായ മൃഗാവതിക്ക് പതിനാലു വർഷം ഭർത്താവിനെ പിരിയേണ്ടിവന്നു. ഗർഭിണിയായിരിക്കേ ഒരു കൂറ്റൻ പരുന്ത് റാഞ്ചികൊണ്ടു പോയി ഉദയപർവ്വതത്തിലുപേഷിച്ച മൃഗാവതി ഒരു പെരുമ്പാമ്പിൻറെ  പിടിയിലായി. ഒരു ദിവ്യപുരുഷൻ അവളെ രക്ഷിച്ച് ജമദഗ്നിയുടെ ആശ്രമത്തിൽ എത്തിച്ചു. അവൾക്ക് പിറന്ന പുത്രന് നാമം ഉദയനൻ. ഒരിക്കൽ ഒരു സർപ്പത്തെ പാമ്പാട്ടിയിൽ നിന്നു രക്ഷിക്കുന്നതിനു പ്രതിഫലമായി തൻറെ കൈയിലെ വള നല്കി. സഹസ്രാനീകൻറെ കൊട്ടാരത്തിൽ എത്തിയ ആ പാമ്പാട്ടിയുടെ കൈയ്യിലെ വള മൃഗാവതിയുടെതെന്ന് തിരിച്ചറിഞ്ഞ രാജാവ് ജമദഗ്നിയുടെ ആശ്രമത്തിലെത്തി ഭാര്യയെയും മകനേയും കൊട്ടാരത്തിൽ എത്തിച്ചു. 

ഒരിക്കൽ നായാട്ടു കഴിഞ്ഞു തളർന്നെത്തിയ കാർത്തവീര്യാർജുനനും പരിവാരങ്ങൾക്കും അത്ഭുതധേനുവായ സുശീലയുടെ സഹായത്തോടെ ജമദഗ്നി മഹർഷി രാജകീയവിരുന്ന് നല്കി. സുശീലയിൽ മോഹമുദിച്ച കാർത്തവീര്യാർജുനൻ പശുവിനെ സ്വന്തമാക്കാൻ അർദ്ധരാജ്യം വരെ നല്കാമെന്ന് പറഞ്ഞു. മഹർഷി പശുവിനെ നല്കിയില്ല. മഹർഷിയെ കാർത്തവീര്യാർജ്ജുനൻറെ മന്ത്രിയായ ചന്ദ്രഗുപ്തൻ വധിച്ചു. മരിച്ചു കിടക്കുന്ന ഭർത്താവിനെ നോക്കി രേണുക ഇരുപത്തൊന്നുവട്ടം മാറത്തടിച്ച് നിലവിളിച്ചു. അതുകണ്ട് പരശുരാമൻ ഇരുപത്തൊന്ന് പ്രാവശ്യം ഭൂപ്രദക്ഷിണം ചെയ്യത് ക്ഷത്രിയന്മാരെ മുച്ചൂടും മുടിക്കുമെന്ന് ശപഥം ചെയ്തു. 

ജമദഗ്നിയുടെ ശരീരം ചിതയിലാകവേ ശുക്രമഹർഷി വന്നു ജീവിപ്പിച്ചു. സുശീല സ്വന്തം ശക്തിയാൽ മറഞ്ഞു. സുശീലയുടെ കുട്ടിയെ കാർത്തവീര്യാർജുനൻറെ മഹീഷ്മതി ആക്രമിച്ചു കാർത്തവീര്യാർജുനനെയും കുറേ പുത്രന്മാരെയും വധിച്ചു പരശുരാമൻ വീണ്ടെടുത്തു. പരശതം ജീവനൊടുക്കിയതിൻറെ പാപം തീരാൻ മഹേന്ദ്രപുരിയിൽ പോയി തപസ്സു ചെയ്യാൻ പരശുരാമനോട് ജമദഗ്നി ആവശ്യപ്പെട്ടു. രാമൻ ആശ്രമത്തിൽ ഇല്ലാ എന്നറിഞ്ഞ് കാർത്തവീര്യാർജുനൻറെ പുത്രൻ ശൂരസേനൻ മഹർഷിയുടെ തല വെട്ടിയെടുത്തു. രേണുക ജീവനൊടുക്കി. അതോടെ രാമൻ ക്ഷത്രിയ കുലാന്തകനായി മാറി.

ചിരജ്ഞീവിയായ ഭാർഗ്ഗവരാമ ചൈതന്യം ഭൂമിദേവിക്കു തുണയായി എക്കാലവും 'ഭാർഗ്ഗവക്ഷേത്ര ' ത്തിൽ കുടികൊളളുന്നു.

വിഷ്ണുഭഗവാന്റെ അവതാരങ്ങളില്‍വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. 

നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. 

അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു. ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. 

അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു. ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു.

 പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. 

താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു. ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാ ന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. 

അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. 

ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. '' ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?''. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി. ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു.

 ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു. പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി.

 ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

ദത്താത്രേയമഹർഷി

ദത്താത്രേയമഹർഷി
 
മഹാവിഷ്ണുവിൻറെ അവതാരമായി അത്രി മഹർഷി പത്നിയായ അനസൂയയിൽ ദത്താത്രേയൻ പിറന്നു. ശിവൻ ദുർവാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയ പുത്രന്മാരായി. 

അത്രീ പത്നിയായ അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാനായി  മഹർഷി വേഷത്തിലെത്തിയ ത്രിമൂർത്തികൾ തങ്ങൾക്ക് നഗ്നയായി ഭക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തൻറെ തപശക്തിയാൽ ത്രിമൂർത്തികളെ കുഞ്ഞുങ്ങളാക്കി പാൽ നല്കി. ദേവന്മാരെ തേടി വന്ന ദേവികളോട്, പൂർവ്വരൂപം ലഭിക്കാനായി ത്രീമൂർത്തികൾ തനിക്ക് മക്കളായി ജനിക്കണമെന്ന വരവും വാങ്ങി ത്രിമൂർത്തികളെ പൂർവ്വസ്ഥിയിലാക്കിയെന്ന് ഒരു കഥ. ശീലാവതിയുടെ ശാപത്തിൽ നിന്നും സൂര്യനെ രക്ഷിക്കാൻ ത്രിമൂർത്തികൾ അനസൂയയെ സമീപിച്ചെന്നും അപ്പോൾ ത്രിമൂർത്തികൾ തനിക്ക് മക്കളാകണമെന്ന വരവും വാങ്ങി സൂര്യനെ രക്ഷിച്ചു എന്ന് മറ്റൊരു കഥ. 

കാർത്തവീര്യാർജ്ജുനന് സഹസ്രകരം നല്കിയത് ദത്താത്രേയനാണ്. ദത്താത്രേയ ആശ്രമത്തിൽ നിന്നും മന്ത്രജലകുംഭം മോഷ്ടിച്ച രാവണനെ " നിൻറെ തല ഒരിക്കൽ വാനരന്മാർ ചവിട്ടി മെതിക്കും " ശപിച്ചു. 

ഒരിക്കൽ ശിവപാർവതിമാർ നന്ദവനത്തിലെത്തി. കല്പവൃഷത്തിൻറെ മാഹാത്മ്യം മനസ്സിലാക്കിയ പാർവതി തനിക്ക് ഒരു പുത്രിയെ നല്കാൻ ആവശ്യപ്പെട്ടു. കല്പവൃഷം സമ്മാനിച്ച പുത്രിയാണ് അശോകസുന്ദരി. അവൾക്ക് ഭർത്താവായി ഇന്ദ്രതുല്യനായ നഹുഷൻ എത്തിച്ചേരുമെന്ന് അനുഗ്രഹിച്ചു നഹുഷൻറെ പിറവിക്കു മുമ്പേ ഹുണ്ഡാസുരൻ അവളെ മോഹിക്കുകയും ഒരു സുന്ദരിയുടെ വേഷത്തിൽ വന്ന് അവളെ തൻറെ കൊട്ടാരത്തിൽ കൊണ്ട് പോവുകയും ചെയ്തു. ചതി മനസ്സിലാക്കിയ അശോകസുന്ദരി നഹുഷനാൽ ഹുണ്ഡൻ വധിക്കപ്പെടുമെന്ന് ശപിച്ചിട്ട് മറഞ്ഞു. ആയുസ്സെന്ന രാജാവിന് മക്കളില്ലായിരുന്നു. ദത്താത്രേയനെ ശരണമടഞ്ഞ രാജാവിന് മഹർഷി ഒരു ദിവ്യഫലം കൊടുത്തു. അത് കഴിച്ച റാണി ഇന്ദുമതി നഹുഷന് ജന്മം നല്കി. പക്ഷേ ഹുണ്ഡാസുരൻ കുഞ്ഞിനെ തട്ടിയെടുത്ത് ഭാര്യയെ ഏല്പിച്ചു കറിവച്ച് നല്കാനായി. എന്നാൽ കുഞ്ഞിനെ കൊല്ലാൻ മനസ്സു വരാതെ ഹുണ്ഡൻറെ ഭാര്യ വിപുലയും അടുക്കളക്കാരി മേഖലയും കൂടെ കുട്ടിയെ രക്ഷിക്കാൻ അടുക്കളകാരനെ ഏല്പിച്ചു. ശേഷം കാട്ടിറച്ചി പാകം ചെയ്ത് നല്കി.

 അടുക്കളക്കാരൻ കുഞ്ഞിനെ വസിഷ്ഠാശ്രമത്തിൽ കൊണ്ട് ചെന്ന് കിടത്തി. നഹുഷനെന്ന് പേരിട്ട് മഹർഷി വളർത്തി. ഒരിക്കൽ വനത്തിൽ ചമത ശേഖരിക്കാൻ പോയ നഹുഷൻ ദേവചാരണന്മാരിൽ നിന്നും തൻറെ ജന്മകഥ കേട്ടറിഞ്ഞ് മഹർഷിയോട് ചോദിച്ച് എല്ലാം മനസ്സിലാക്കി ഹുണ്ഡാസുരനെ വധിച്ചു അശോകസുന്ദരിയെ വിവാഹം കഴിച്ചു. നഹുഷന് പുത്രനായി പ്രസിദ്ധനായ യയാതി പിറന്നു. എല്ലാ മഹാമുനി ദത്താത്രേയൻറെ അനുഗ്രഹസിദ്ധിയാൽ ആയിരുന്നു. 

പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌,

 അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു. ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌.

 അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപത്നിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. 

അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടുകൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു.

 ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

ദധീചി മഹർഷി

ദധീചി മഹർഷി

ഭൃഗു മഹർഷിയുടെ പുത്രനായിരുന്നു ദധീചൻ അഥവാ ദധീചി. മറ്റൊരാൾക്കു കൈമാറിയാൽ തല ഛേദിക്കപ്പെടും എന്ന താക്കീതോടെ ഇന്ദ്രൻ മഹർഷിക്ക് ഉപദേശിച്ച വിദ്യ, മഹർഷി അശ്വനി ദേവകൾക്ക് പകർന്നു നല്കി. ഗുരു ' തല കളഞ്ഞു ' പകർന്നു നൽകിയ അറിവിനു പകരം ഗുരുവിൻറെ തല രക്ഷിക്കാൻ തീരുമാനിച്ചു. ഇന്ദ്രൻ വാൾ ചുഴറ്റിയെത്തിയപ്പോൾ ദധീചൻറെ കഴുത്തിലെ കുതിരത്തല കണ്ട് ആ കുതിരത്തല ഛേദിച്ചു. ശേഷം അശ്വിനി ദേവതകൾ ഗുരുവിൻറെ യഥാർത്ഥ തല തന്നെ അദ്ദേഹത്തിന് നല്കി രക്ഷിച്ചു. 

ദധീചിയുടെ ശരീരം ലോഹസത്തിനാൽ നിർമ്മിക്കപ്പെട്ടൈത്രേ. മഹർഷിയുടെ തപസ്സിൽ അസ്വസ്ഥനായ ഇന്ദ്രൻ അലംബുഷയെന്ന ദേവാംഗനയെ തപസ്സ് മുടക്കാൻ അയച്ചു. അളവിൽ കാമം ഉദിച്ച മുനിയുടെ രേതസ്സ് സരസ്വതി നദിയിൽ വീണു. സരസ്വതി നദിയുടെ പുത്രനെ മുനി സാരസ്വതൻ എന്നു നാമം നല്കി. ഒരു വ്യാഴവട്ടക്കാലം മഴപെയ്യുന്നില്ലെങ്കിൽ സാരസ്വതൻറെ കനിവാൽ മഴ പെയ്യുമെന്ന് വരവും നല്കി. 

വസിഷ്ഠകുലജാതനായ ധനഞ്ജയൻ എന്ന ബ്രാഹ്മണന് ആറു ഭാര്യമാരിൽ നൂറു പുത്രന്മാരും ശാലക എന്ന ഭാര്യയിൽ കരുണൻ എന്ന പുത്രനും ജനിച്ചു. നൂറു പുത്രന്മാരും സമ്പത്തിനായി തമ്മിലടിയായിരുന്നു. കരുണൻ മഹർഷിയായി. ഒരിക്കൽ മറ്റു മഹർഷിമാരോടൊപ്പം ഭവനാശിനീ തീരത്ത് നരസിംഹമൂർത്തി ദർശനത്തിനെത്തിയ കരുണൻ ഒരു ബ്രാഹ്മണൻറെ മുന്നിൽ ഇരുന്ന ചെറുനാരങ്ങ എടുത്തു അതിൻറെ സുഗന്ധം ആസ്വദിച്ചു. അത് കണ്ട് മറ്റു ബ്രാഹ്മണർ നീ നൂറു വർഷം ഈച്ചയായി പിറക്കട്ടെയെന്ന് ശപിച്ചു. ദധീചി മഹർഷിയാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. 

കരുണൻ എന്ന ഈച്ച തൻറെ അവസ്ഥയെകുറിച്ച് ഒരുവിധം ഭാര്യയെ ബോദ്ധ്യപ്പെടത്തി. ഈച്ച , ഈച്ചയുടെ സ്വഭാവം കാണിച്ചു ചിലർ അതിനെ എണ്ണയിൽ ചാടിച്ചു. കരുണൻറെ ഭാര്യ സുചിസ്മിത , ചത്ത ഈച്ചയെ മടിയിൽ വച്ച് കരയുന്നത് കണ്ട് അരന്ധതീ ദേവീ മൃത്യുഞ്ജയ മന്ത്രം ധ്യാനിച്ച് ഒരു നുളളു ഭസ്മം ഇട്ട് ഈച്ചയെ ജീവിപ്പിച്ചു. നൂറുകൊല്ലാം ആവാറായപ്പോൾ ഈച്ച വീണ്ടും കൊല്ലപ്പെട്ടു. സുചിസ്മിത ദധീചിയെ സമീപിച്ചു . അദ്ദേഹം ഭസ്മം കയ്യിലെടുത്ത് ശിവസ്തതിയോടെ ഈച്ചയുടെ ശരീരത്തിലിട്ടു. അതോടെ ശാപമോചിതനായ കരുണനും ഭാര്യയും ദധീചിയെ നമസ്ക്കരിച്ച് ആശ്രമത്തിലേയ്ക്ക് മടങ്ങി. 

വജ്രായുധ നിർമ്മിതിക്കായി ബ്രഹ്മാവിൻറെ ഉപദേശപ്രകാരം ഇന്ദ്രൻ ദധീചി മഹർഷിയോട് അദ്ദേഹത്തിന്റെ അസ്ഥി യാചിച്ചു വാങ്ങുകയുണ്ടായി. ദേവലോക സംരക്ഷണത്തിനായി മഹർഷി തൻറെ അസ്ഥി നല്കി. വജ്രായുധത്തിൻറെ സഹായത്താൽ ഇന്ദ്രൻ വൃത്രാസുരനെ വധിച്ച് ദേവലോകം വീണ്ടെടുത്തു.

സ്ഥാനേശ്വരം ശിവക്ഷേത്രം

വിഷ്ണവിനെപ്പോലെ സ്വയം വിശ്വരൂപം കാണിച്ച അതുല്യ പ്രഭാവനായ ഒരു ശിവഭക്തനാണ് ദധീചി മഹർഷി.ഈ ദധീചിയുടെ അസ്ഥിയിൽ നിന്നുമാണ് ഇന്ദ്രന്റെ വജ്രായുധം നിർമ്മിച്ചിട്ടുള്ളത് . അസ്ഥിയെടുത്ത ശേഷം മരണമടഞ്ഞ ദധീചിയെ ശിവന്റെ നിർദ്ദേശമനുസരിച്ചു ശുക്റാചാര്യർ പുനർജ്ജീവിപ്പിച്ചു .

ദധീചി-ക്ഷുപ യുദ്ധംതിരുത്തുക
ഒരിക്കൽ ദധീചീ ഋഷിയും, അദ്ദേഹത്തിൻറെ സുഹൃത്തായ ക്ഷുപ രാജാവും തമ്മിൽ ഒരു വാഗ്വാദമുണ്ടായി. ബ്രാഹ്മണനോ ക്ഷത്രിയനോ ശ്രേഷ്ഠൻ ? ഇതായിരുന്നു തർക്കവിഷയം.

ബ്രാഹ്മണനെന്നു ദധീചിയും, ക്ഷത്രിയനെന്നു ക്ഷുപനും വാദിച്ചു. കോപം പൂണ്ട ദധീചി, ക്ഷുപനെ ശിരസ്സിൽ പ്രഹരിക്കുന്നു. ക്ഷുപൻ ദധീചിയെ വജ്റം കൊണ്ട് താഡിച്ചു. ദധീചി ബോധരഹിതനായി .
ഈ ക്ഷുപൻ, മുൻപ് ബ്രഹ്മലോകത്തിൽ വസിച്ചിരുന്നു. ജനനത്തിനു മുൻപ് തന്നെ, ബ്രഹ്മത്വം നേടിയ അദ്ദേഹം തികഞ്ഞ വിഷ്ണുഭക്തനും, ഇന്ദ്രനിൽ നിന്നും വജ്റായുധം കൈവശപ്പെടുത്തിയ മഹാനും ആയിരുന്നു. ഇത്തരത്തിൽ ശ്രേഷ്ഠ്ടനായ ക്ഷുപനെ ബ്രഹ്മാവ്‌ പോലും ഭയന്നിരുന്നു .
ഇനി ദധീചിയുടെ കാര്യം നോക്കാം. ബോധരഹിതനായ ദധീചി, ബോധം തെളിഞ്ഞപ്പോൾ ശുക്റനെ ഭജിക്കുന്നു . ശുക്റൻ പ്രത്യക്ഷനായി ദധീചിയെ പൂർവ്വസ്ഥിതിയിലാക്കി , മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. ഇത്തരത്തിൽ ദധീചി ശിവനെ തപം ചെയ്തു ചിരഞ്ജീവിയായും സിദ്ധനായും തീര്ന്നു. ക്ഷുപൻ വീണ്ടുമെത്തി ദധീചിയെ വജ്രം കൊണ്ട് പ്രഹരിച്ചുവെങ്കിലും, ദധീചിക്കു ഒന്നും സംഭവിച്ചില്ല . 

നിരാശനായ ക്ഷുപൻ വിഷ്ണുഭഗവാനെ ഭജിച്ചു .വിഷ്ണു അദ്ദേഹത്തിനു പ്രത്യക്ഷനായി. അദ്ദേഹം ഭഗവാനോട് ദധീചിയുടെ ധിക്കാരത്തെക്കുറിച്ച് പറഞ്ഞു. ദധീചിയെ ഒരു പാഠം പഠിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് ; ശിവപ്രഭാവം തനിക്കറിയാമെന്നും ശിവഭക്തന്മാരെ എതിരിടുവാൻ പ്രപഞ്ചത്തിലാർക്കും കഴിയില്ലെന്നും വിഷ്ണു ഭഗവാൻ ക്ഷുപനു താക്കീതു നൽകി. ശിവാനുഗ്രഹം കൊണ്ടാണ് ശ്രീരാമാവതാരത്തിൽ തനിക്കു രാവണവധം സാധ്യമായത്. അതുപോലെ ശിവന്റെ അനുഗ്രഹവും മൗനമായ അനുവാദവും കൊണ്ടാണ് കൃഷ്ണാവതാരത്തിൽ തനിക്കു ബാണാസുരനെ വിജയിക്കുവാനും കഴിഞ്ഞത് . അതിനാൽ ശിവഭക്തന്മാരോടുള്ള കോപം ഒഴിവാക്കണമെന്നു വിഷ്ണു സ്വന്തം ഭക്തനായ ക്ഷുപനു താക്കീതു നൽകി. എന്നാൽ ക്ഷുപൻ തന്റെ വാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ വിഷ്ണു സമ്മതിച്ചു .

ദധീചിയും വിഷ്ണുവും ക്ഷുപനു വേണ്ടി , വിഷ്ണു ഒരു ബ്രാഹ്മണ വേഷത്തിൽ ദധീചിയെ എതിരിടാനായി പോയി .

 ദധീചിയുടെ അടുത്തെത്തിയ വിഷ്ണു , ഇങ്ങനെ പറഞ്ഞു . " ഹേ ബ്രഹ്മര്ഷേ, അങ്ങ് വലിയ ശിവഭക്തനെന്നു അറിയാം. ഞാൻ അങ്ങയോടു വരം ചോദിച്ചു വന്നതാണ്. അങ്ങ് അത് തരാൻ യോഗ്യനാണ്. എനിക്ക് വരം തരിക."
ദധീചി ബ്രാഹ്മണനോട് അറിയിച്ചു : " അങ്ങ് ആരാണെന്ന് ഞാൻ അറിയുന്നു . അങ്ങയെ എനിക്ക് ഭയമില്ല. ഇപ്പോൾ ബ്രാഹ്മണരൂപത്തിൽ അങ്ങിവിടെ വന്നിരിക്കുന്നു. ഈ രൂപം ത്വെജിക്കുക. ക്ഷുപന്റെ ഇഷ്ട്ടദേവനായ അങ്ങ്, ഭക്തവാത്സല്യം കൊണ്ടാണ് ഇങ്ങനെ വന്നിരിക്കുന്നത്. പിനാകപാണിയായ മഹാദേവന്റെ സത്യപ്രഭാവം നിമിത്തം ആരിൽ നിന്നും എനിക്ക് ഭയമുണ്ടാവുകയില്ല. ശിവഭക്തനായ ഞാൻ ആരെയും ഭയക്കുന്നില്ല ." ഇതുകേട്ട് വിഷ്ണു കുപ്തനായി. 

ദധീചിയെ വധിക്കാനായി സുദർശനചക്രമെടുത്തു . ദധീചി അക്ഷോഭ്യനായിരുന്നു. ശിവനിൽ നിന്നും വിഷ്ണുവിന് ലഭിച്ചതാണ് സുദർശനം. അത് ശിവഭക്തന്മാരെ ഉപദ്രവിക്കുകയില്ലെന്നു ദധീചി പറഞ്ഞു. തുടർന്ന്, ദധീചിയുടെ ശിവഭക്തി പ്രഭാവത്താൽ സുദർശനചക്രത്തിന്റെ അഗ്രഭാഗം തുളഞ്ഞുപോയി. ഇതുകണ്ട് ഭഗവാൻ പലതരം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു. എന്നാൽ അവയെല്ലാം ദധീചി നിഷ്ഫലമാക്കി. ദേവന്മാരും വിഷ്ണുവിനെ സഹായിക്കാനെത്തി. എന്നാൽ ദധീചിയുടെ ശിവമന്ത്ര പ്രഭാവത്താൽ അവരെല്ലാം പേടിച്ചു പാലായനം ചെയ്തു .ഇത് കണ്ടു , മഹാവിഷ്ണു തന്റെ വിശ്വരൂപം ധരിച്ചു . അപ്പോൾ ലോകത്തുള്ള സര്വ്വതും വിഷ്ണുവിൽ പ്രകടമായി കണ്ടു . 

ഇത് കണ്ട ദധീചി , തന്റെ യോഗശക്തിയാൽ, വിഷ്ണുവിനും വിശ്വരൂപം കാണിച്ചു കൊടുത്തു . സകല സൃഷ്ട്ടികളും ദധീചിയുടെ ദേഹത്ത് പ്രകടമായി. വിഷ്ണു വീണ്ടും യുദ്ധത്തിനു തയ്യാറായെങ്കിലും, ബ്രഹ്മാവ്‌ പ്രത്യക്ഷനായി വിഷ്ണുവിനോട് ശിവമഹിമ അറിയിച്ചു. ഇത് കേട്ട് വിഷ്ണു, മഹേശ്വരനെ നമസ്കരിച്ചു അന്തര്ധാനം ചെയ്തു. ഇതുകണ്ട് അഹങ്കാരം തീര്ന്ന ക്ഷുപൻ, ദധീചിയെ വന്ദിച്ചു മാപ്പ് ചോദിച്ചു. ദധീചി ക്ഷുപനെ അനുഗ്രഹിച്ചു .
ഈ സംഭവം നടന്ന സ്ഥലം, സ്ഥാനേശ്വരം എന്ന് അറിയപ്പെടുന്നു. ഹര്യാനയിലെ താനേശ്വർ ആണ് സ്ഥാനേശ്വരം.

ദുർവാസാവ്

ദുർവാസാവ്

അനസൂയക്കും അത്രിമഹർഷിക്കും ശിവാംശത്തിൽ പിറന്ന പുത്രനാണ് ദുർവാസാവ് അഥവാ ദുർവാസസ്സ്. 

ദുർവാസാവ് മഹർഷിയുടെ ജനനത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ നിലവിലുണ്ട്. ശീലാവതിയുടെ ശാപത്തിൽ നിന്നും സൂര്യദേവനെ മോചിപ്പിക്കാൻ ത്രിമൂർത്തികൾ അനസൂയയുടെ സഹായമഭ്യർത്ഥിച്ചു . ശീലാവതിയെ കൊണ്ട് ശാപം പിൻവലിച്ച അനസൂയ ത്രീമൂർത്തികൾ മക്കളായി പിറക്കണമെന്ന് വരം ആവശ്യപ്പെട്ടു എന്നും അതിനാൽ ശിവാംശമായി ദുർവാസാവ് മഹർഷി ജനിച്ചു എന്നും ഒരു കഥ. അനസൂയയടെ പാതിവ്രത്യം പരീക്ഷിക്കാൻ വന്ന ത്രിമൂർത്തികളെ അനസൂയ തപശക്തിയാൽ കുഞ്ഞുങ്ങളാക്കിയെന്നും, പൂർവ്വരൂപം ലഭിക്കാൻ അനസൂയയുടെ മക്കളായി ജനിക്കാമെന്ന വരം നല്കിയെന്നും ഒരു കഥ. ബ്രഹ്മമഹീശ്വരന്മാർ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ കോപാകുലനായ ശിവരൂപം കണ്ട് പാർവതി പരിഭ്രമിച്ചെന്നും, അത് മനസ്സിലാക്കിയ പരമേശ്വരൻ, ദുർവാസഹേതുവായ കോപാംശത്തെ അനസൂയയുടെ ഗർഭത്തിൽ നിക്ഷേപിച്ചു എന്നും മറ്റൊരു കഥ. ബ്രഹ്മമഹേശ്വര യുദ്ധത്തിനിടയിൽ ശിവൻ നരനാരയണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണ മഹർഷിയുടെ ആവശ്യപ്രകാരം ശിവൻ മഹർഷിയുടെ ഇടതു കൈയിൽ ശൂലത്താൽ കുത്തുകയും അതിൽ നിന്നും മൂന്നു രക്തധാരകൾ പ്രവഹിക്കുകയും അതിലൊന്ന് ദുർവാസാവായി പരിണമിച്ചു എന്നും ഒരു കഥ. ത്രിപുരദഹനത്തിൽ ശിവൻ തൊടുത്തുവിട്ട അമ്പുകളിലൊന്ന് ത്രിപുരാസുരന്മാരെ നശിപ്പിച്ച ശേഷം ഒരു ബാലൻറെ രൂപത്തിൽ ശിവൻറെ മടിത്തട്ടിലേയ്ക്ക് മടങ്ങവേ , അവനെ ദുർവാസാവ് എന്ന്പേരിട്ടു എന്നും മറ്റൊരു കഥ. എന്തുതന്നെയായലും ശിവാംശവും ഉഗ്രകോപിയുമായ മഹാമഹർഷിയാണ് ദുർവാസാവ്. 

ബാലികയായിരുന്ന കുന്തി ദേവിയുടെ പരിചരണത്തിൽ പ്രസന്നനായി മഹർഷി കുന്തിദേവിക്ക് അഞ്ചുമന്ത്രങ്ങൾ  വരങ്ങളായി നല്കി. ഒരിക്കൽ ദ്വാരക സന്ദർശിച്ച ദുർവാസാവ് ശ്രീകൃഷ്ണനോട് പായസം ആവശ്യപ്പെടുകയും ചൂടു പായസം കൃഷ്ണൻറെ ദേഹത്ത് പൂശാൻ ആവശ്യപ്പെടുകയും രഥം വരുത്തി തന്നെ അതിലിരുത്തി കൃഷ്ണനും രുഗ്മിണിയും കൂടി വലിച്ച് കൊണ്ട് പോവുകയും വേണമെന്ന് ആവശ്യപ്പെട്ടു. വനാന്ത്യത്തിൽ രഥം നിർത്തിച്ചിറങ്ങിയ മഹർഷി കൃഷ്ണൻറെ ശരീരത്തിൽ പായസം പുരണ്ട ഭാഗത്തൊന്നും അമ്പുകൾ തറയ്ക്കില്ലെന്ന് അനുഗ്രഹിക്കുകയും ചെയ്തു. പായസം പുരാളാത്ത പാദാഗ്രത്തിലാണ് വേടൻറെ അമ്പ് തറച്ചത്. 

ശ്വേതകി രാജാവിൻറെ സുദീർഘമായ യാഗത്താൽ പുകയേറ്റ് കാർമ്മികരായ ബ്രാഹ്മണർ പിൻവാങ്ങിയപ്പോൾ ശിവനെ പ്രീതനാക്കിയ ശ്വേതകി ദുർവാസാവ് മഹർഷിയാൽ യാഗം പൂർത്തിയാക്കുകയും, നിരന്തരം ഹവിസ്സ് ഭക്ഷിച്ച് അജീർണ്ണം ബാധിച്ച അഗ്നിദേവൻ ഖാണ്ഡവവനം ആഹരിച്ച് ദഹനക്കേട് ശമിപ്പിച്ചു. പാണ്ഡവരുടെ വനവാസക്കാലത്ത് ദുര്യോധനൻറെ പ്രേരണയാൽ പാഞ്ചാലിയുടെ ഭക്ഷണസമയം കഴിഞ്ഞ് അവിടെ എത്തിയ ദുർവാസാവ് മഹർഷി, ഭഗവാൻ കഴിച്ച ചീരയിലയാൽ സർവ്വ ജീവികളുടെ വിശപ്പ് മാറിയതിനാൽ ഭക്ഷണത്തിന് നില്ക്കാതെ രക്ഷപ്പെട്ടു പോയി. സാല്വരാജാവിൻറെ പുത്രന്മാർ കശ്യപാശ്രമം ആക്രമിച്ചപ്പോൾ മറ്റു മഹർഷിമാരോടൊപ്പം  ദ്വാരകയിലെത്തി കൃഷ്ണനോട് പരാതിപ്പെടുകയും കൃഷ്ണൻ സാല്വാ പുത്രന്മാരെ വധിക്കുകയും ചെയ്തു. 

മേനക ദുർവാസാവിനു നല്കിയ കല്പകപ്പൂമാല മഹർഷി ഇന്ദ്രന് നല്കുകയും ഐരാവതം അത് നശിപ്പിച്ചതിൽ കോപിച്ച മഹർഷി ദേവന്മാർക്ക് ജരാനരബാധിക്കാൻ ശപിക്കുകയും, ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് ഭക്ഷിക്കേണ്ടിയും വന്നു. 

മായാബീജമന്ത്രത്താൽ പ്രീതയായ ജഗദംബ ദുർവാസാവിന് നല്കിയ അഭൗമസുഗന്ധിയായ മാല്യം മഹർഷി ദക്ഷന് നല്കുകയും , ദക്ഷൻ അത് കിടപ്പറയിൽ തൂക്കി അശുദ്ധമാക്കിയതിൽ ഉമാമഹേശ്വരന്മാർ ദക്ഷനെ പഴിക്കുകയും അത് ദക്ഷയാഗത്തിനൊടുവിലെ സതീദേഹവിയോഗത്തിലും ദക്ഷനിഗ്രഹത്തിലും കലാശിച്ചു. 

ഇന്ദ്രൻറെ പ്രേരണയാൽ അംബരീഷൻറെ ഏകാദശി വ്രതം മുടക്കാൻ പോയ മഹർഷി സുദർശന ചക്രത്തെ ഭയന്ന് അവസാനം അംബരീഷനെ തന്നെ ശരണം പ്രാപിച്ചു. അവതാരലക്ഷ്യം പൂർത്തിയാക്കിയ ശ്രീരാമനെ കാണാൻ യമധർമ്മനത്തവേ, മറ്റാരും തങ്ങളുടെ കൂടികാഴ്ച്ചക്കിയിടയിൽ വരാൻ പാടില്ലെന്ന് പറഞ്ഞു കാവൽ നിർത്തിയ ലക്ഷമണനരികിൽ ദുർവാസാവ് മഹർഷി എത്തുകയും മഹർഷിയുടെ ശാപം ഭയന്ന് രാമനെ വിവരം ധരിപ്പിക്കാൻ അകത്തു പ്രവേശിച്ച ലക്ഷമണനെ രാമൻ പരിത്യജിക്കുകയും ലക്ഷ്മണൻ സരയൂവിൽ ദേഹത്യാഗം ചെയ്യുകയും ചെയ്തു. 

കണ്വാശ്രമത്തിലെത്തിയ മഹർഷിയുടെ സാന്നിദ്ധ്യം അറിയാതെ പോയ ശകുന്തളയെ നീ ആരെ നിനച്ചിരിക്കുന്നവോ അവൻ നിന്നെ മറക്കാനിടവരട്ടെ എന്ന് ശപിച്ചു. ഒരിക്കൽ ദേഹമാസകലം ഭസ്മവും പൂശി പിതൃലോകത്തെത്തിയ ദുർവാസാവ് മഹർഷി കുംഭീപാകനരകം പിതൃതീർത്ഥമാകാനും കാരണക്കാരനായി. ദുർവാസാവ് മഹർഷി എക്കാലവും ഇന്ദ്രസഭയിൽ വസിക്കുന്നതായും ബ്രഹ്മസഭയിലെ സാമാജികനാണെന്നും വിശ്വസിച്ചു പോരുന്നു.

കലിമൂത്ത് ദുര്‍വാസാവിനെപ്പോലെ അവന്‍തുള്ളി . ഇത് നാം നിത്യേന ഉപയോഗിക്കുന്ന പദമാണ്. ശുണ്ഠിക്കാരനായിരുന്നു ദുര്‍വാസാവുമുനി. അദ്ദേഹത്തിന്റെ ശാപം ഏല്‍ക്കാത്തവര്‍ കുറവായിരുന്നു. ദേവന്മാര്‍ക്ക് ജരാനരവരട്ടേ എന്നുദുര്‍വാസാവു ശപിച്ചതിനാലാണ് പാലാഴിമഥനം വേണ്ടിവന്നത്. അതിനാല്‍ ദുര്‍വാസാവിന്റെ കലി ലോകപ്രസിദ്ധമായിത്തീര്‍ന്നു. ദുര്‍വാസാവിന്റെ പിറവി ഇങ്ങനെയാണ്. ഒരിക്കല്‍ ശിവനും ബ്രഹ്മാവും തമ്മില്‍ വലിയ കലഹമുണ്ടായി. അതുസംഘര്‍ഷത്തിലേക്കുവരെയെത്തി. ശിവന്റെ കോപംകണ്ട് ദേവകള്‍ വരെ ഓടിഒളിച്ചു. പാര്‍വതിയും ഭയന്നു. അവര്‍ ശിവനോട് പറഞ്ഞു ''ദുര്‍വാസം ഭവതിമേ'' (എനിക്കങ്ങയുടെ കൂടെ സുഖമായി വസിക്കുവാന്‍ കഴിയുന്നില്ല) ഇതുകേട്ടശിവന്‍ തന്റെ പ്രേയസിക്ക് ദുര്‍വാസം വരുത്തിവച്ചതു തല്‍ക്കാലം വന്ന കോപത്തിനാലാണെന്നും ശിവന്‍ മനസ്സിലാക്കി. അതിനാല്‍ പാര്‍വതിയുടെ രക്ഷയ്ക്കായി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്നും ശിവന്‍ നിശ്ചയിച്ചു. പാതിവ്രത്യത്തില്‍ പ്രസിദ്ധമായ ശീലാവതിയും അക്കാലത്തായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ഭര്‍ത്താവ് ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിട്ടും അഭിസാരികയെ പ്രാപിക്കുവാനുള്ളമനസ്സ് വിട്ടുപോയിരുന്നില്ല. അതിനും ഭാര്യ എതിരായിരുന്നില്ല. അവര്‍ നടക്കാനാവാത്ത ഭര്‍ത്താവിനെ തോളിലേറ്റി അവിടെ എത്തിക്കുമായിരുന്നു. അണിമാണ്ഡവ്യന്‍ ഇതിനാല്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു ''സൂര്യോദയത്തിനുമുന്‍പ് നിന്റെ തലപൊട്ടിത്തെറിക്കട്ടെ'' എന്നാല്‍ പതിവ്രതയായ ശീലാവതിയും വിട്ടില്ല. നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടേ എന്ന്പ്രതിശാപവുമുണ്ടായി. സൂര്യന്‍ ഉദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കുഴയുമെന്നതിന്നാല്‍ വേണ്ട നടപടികള്‍ക്ക് ദേവന്മാര്‍ നീക്കമായി. ത്രിമൂര്‍ത്തികളും ദേവകളും ചേര്‍ന്ന് അത്രിമഹര്‍ഷിയുടെ ഭാര്യയായ അനുസൂയയെ സമീപിച്ചു. ഒടുവില്‍ അനുസൂയ ഇടപെട്ട് ശീലാവതിയുടെ ശാപം പിന്‍വലിപ്പിച്ചു. അതിന്റെ സന്തോഷത്താല്‍ അനുസൂയയോട് എന്തുവരമാണ് വേണ്ടതെന്ന് ദേവന്മാര്‍ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ എന്റെ ഗര്‍ഭത്തിലൂടെ അംശാവതാരമെടുക്കണമെന്ന് അനുസൂയ അപേക്ഷിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും അനുസൂയയുടെ പുത്രന്മാരായി. പാര്‍വതിക്കു ദുര്‍വാസ ഹേതുവായി കോപത്തെ ശിവന്‍ അനുസൂയയില്‍ നിക്ഷേപിച്ചു. അനുസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ്.

ഗൗതമ മഹർഷി

ഗൗതമ മഹർഷി

ഗൗതമ മഹർഷി ഋഗ്വേദത്തിൽ പറയപ്പെടുന്ന മുനി ആണ്. കൂടാതെ ജൈനമതം, ബുദ്ധമതം എന്നിവയിലും അദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങൾ കണ്ടെത്തുന്നു.

ഋഗ്വേദത്തിൽ അദ്ദേഹത്തെ സൂചിപ്പിക്കുന്ന നിരവധി സൂക്തങ്ങൾ ഉണ്ട്. ഒന്നാം മണ്ഡലത്തിൽ തന്നെ ഗൗതമൻ കണ്ടേത്തിയതായി പറയുന്ന ഒരുപാട് സൂക്തങ്ങൾ കാണം. . 

അന്ഗിരസിന്റെ പരമ്പരയിൽ പെട്ട രഹുഗണന്റെ മകൻ ആയാണ് ഗൗതമൻ അറിയപ്പെടുന്നത്. ഗൗതമൻ പിതാമഹനായ ഗൗതമ ഗോത്ര വംശത്തിന്റെ പൂർവ്വികനായിരുന്നു. ഗൗതമനും, ഭരദ്വജനും, രണ്ടുപേരും അംഗിരസ്സിൽ നിന്നും തുടങ്ങിയവരായതിനാൽ ഒരേ പാരമ്പര്യ്ം അവകാശപ്പെടുന്നു. പല്ലപ്പോഴും രണ്ട്പേരും പലപ്പോഴും ആംഗിരസൻ എന്ന അറിയപ്പെടുകയും ചെയ്യുന്നു.

പുരാണങ്ങൾ

ഗൗതമനുമായുള്ള ബന്ധം കൊണ്ടാണ് ഗോദാവരി നദിക്ക് ഈ പേര് നൽകിയതെന്ന് ദേവി ഭാഗവതം പറയുന്നു. അവനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു,  മന്ത്രം രണ്ടുപേരും സ്വയം കണ്ടെത്തിയവരാണ്. സമവേദത്തിൽ ഭദ്ര എന്ന ഒരു ഗാനം ഗൗതമ മഹർഷിക്ക് വീണ്ടും അവകാശപ്പെടുന്നു.   സമീപത്തുള്ള ജ്യോതിർലിംഗത്തിന്റെ ഉറവിടമായ ത്രയംബകേശ്വർ എന്ന നിലയിൽ ശിവന്റെ പിൻ‌ഗാമി ഗൗതമനുവേണ്ടിയാണ് സംഭവിച്ചത്. ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച് സാമവേദത്തിന്റെ രാണായനി ശാഖ ആരംഭിച്ചതുതന്നെ ഗൗതമൻ ആണ്.  ഗൗതമന്റെ ചില പ്രശസ്ത ശിഷ്യന്മാർ പ്രാചീനയോഗ, ശാണ്ഡില്യ, ഗാർഗ്യ ഭരദ്വാജ എന്നിവരാണ്. 

സമാനമാണ്

ഒരു ധർമ്മസൂത്രത്തെ ഗൗതമ ധർമ്മസൂത്രം എന്നറിയപ്പെടുന്നു, പക്ഷേ ഗൗതമ മഹർഷി രചിച്ചിട്ടില്ല.  ക്രി.മു. ആറാം നൂറ്റാണ്ടിൽ ഹിന്ദു തത്ത്വചിന്തയിലെ ന്യായ സ്കൂളിന്റെ സ്ഥാപകനാണ് അക്ഷപാദ ഗൗതമൻ, വേദ മുനി ഗൗതമ മഹർഷിയുമായി തെറ്റിദ്ധരിക്കരുത്. "ഗൗതമൻ" ബുദ്ധൻ. ജൈനമതം തീർത്ഥങ്കരൻ കണ്ടെത്തുമ്പോൾ ഇംദ്രഭുതി ഗൗതമ വൈദിക മുനി ഗൗതമ വംശമാണ്. 

ഗൗതമ മഹര്‍ഷിയുടെ ഭാര്യയാണ്‌ അഹല്യ. 

അവള്‍ ബ്രഹ്മാവിന്റെ മകളാണെന്ന്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി. സൗന്ദര്യം പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രന്‍ അഹല്യയെ കണ്ടപ്പോള്‍ അതുണ്ടായി. നദിയില്‍നിന്ന്‌ വെള്ളമെടുത്തുപോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങള്‍ പിന്തുടര്‍ന്നു. എത്തിയത്‌ ഗൗതമമുനിയുടെ ആശ്രമത്തിലാണ്‌. അതിശുഷ്ക്കശരീരനായ ഈ മുനിയാണോ ഇവളുടെ ഭര്‍ത്താവ്‌. ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു. അതിന്‌ ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി. പാതിരാനേരത്ത്‌ ആശ്രമവളപ്പില്‍ ഒരു പൂങ്കോഴി കൂകി. അതുകേട്ടതോടെ മുനി ഉണര്‍ന്നു. ബ്രാഹ്മമുഹൂര്‍ത്തമായാല്‍ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികള്‍ തുടങ്ങണം എന്നതാണ്‌ പതിവ്‌. നദിയിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടുവന്ദിച്ച ഗൗതമന്‍ ഒരു ഞെട്ടലോടെ കൈ പിന്‍വലിച്ചു. ഗംഗ ഉണര്‍ന്നിട്ടില്ല. ഒരുനിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവന്‍ ഉറക്കത്തിലാണ്‌. തനിക്ക്‌ തെറ്റുപറ്റിയോ. താന്‍ ചതിക്കപ്പെട്ടുവോ. ഗൗതമന്‍ തിരികെ ആശ്രമത്തിലേക്ക്‌ വേഗത്തില്‍ നടന്നു. മുറ്റത്തെത്തിയപ്പോള്‍ അകത്തുനിന്ന്‌ തന്നെപ്പോലുള്ള ഒരാള്‍ ഇറങ്ങിവരുന്നത്‌ കണ്ട്‌ അദ്ദേഹം അമ്പരന്നു. നീയാര്‌? സത്യം പറയൂ ഗൗതമന്‍ അലറി. കള്ളം പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ ബോധ്യമായ ദേവേന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്തി മാപ്പ്‌ പറഞ്ഞു. ന്‍ഘാ! നിനക്ക്‌ മാപ്പോ? ഇല്ല കാമാര്‍ത്തനും വഞ്ചകനുമായ നീ ദേഹം നിറയെ ആയിരം ലിംഗങ്ങളുമായി നടക്കാന്‍ ഞാനിതാ ശപിക്കുന്നു. വളരെക്കാലം കഴിഞ്ഞു തിലോത്തമയെ കാണുന്ന കാലത്ത്‌ ആ ലിംഗങ്ങള്‍ ആയിരം നേത്രങ്ങളായി മാറും എന്ന ശാപമോക്ഷവും മുനി നല്‍കി. ബഹളം കേട്ടുവന്ന അഹല്യയും മുനിയുടെ കാല്‍ക്കല്‍ വീണ്‌ മാപ്പിരന്നു. അറിഞ്ഞുകൊണ്ട്‌ ചെയ്ത തെറ്റല്ലല്ലോ. പക്ഷേ അവളെയും അദ്ദേഹം ശപിക്കുകയാണുണ്ടായത്‌. നീ ഇവിടെ ഒരു ശിലയായിത്തീരട്ടെ. മഞ്ഞും മഴയും വെയിലുമേറ്റ്‌ ദീര്‍ഘകാലം അങ്ങനെ കഴിയുമ്പോള്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അനുജനോടൊത്ത്‌ ഈ വഴി വരും. അന്ന്‌ രാമപാദസ്പര്‍ശമേറ്റ്‌ നീ ശാപമുക്തയാകുന്നതാണ്‌. ഭര്‍ത്താവ്‌ പറഞ്ഞ ഭഗവാന്റെ രൂപം മനസില്‍ ധ്യാനിച്ചും രാമമന്ത്രം ഉരുക്കഴിച്ചുംകൊണ്ട്‌ അഹല്യ മുനിപാദങ്ങളില്‍ നമസ്ക്കരിച്ചു. ഉടനെ അവളൊരു ശിലയായി മാറി. ആ നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട തപസായി. 

വിശ്വാമിത്ര മഹര്‍ഷി തന്റെ യാഗരക്ഷയ്ക്കുവേണ്ടി ശ്രീരാമലക്ഷ്മണന്‍മാരെ കൂട്ടികൊണ്ടുവന്നു. പിന്നെ അവരുമായി മിഥിലയിലേയ്ക്ക്‌ നടന്നു. അപ്പോള്‍ വഴിവക്കില്‍ ആരുടേയും കൗതുകമുണര്‍ത്തിനില്‍ക്കുന്ന ഒരു ശിലയുടെ മുന്നില്‍ നിന്‍ങ്കൊണ്ട്‌ മഹര്‍ഷി ആ കഥ വിവരിച്ചു. ശ്രീരാമന്‍ തന്റെ വലത്‌ പാദത്താല്‍ ശിലയെ ഒന്ന്‌ തൊട്ടതേയുള്ളൂ. അത്‌ ഒരു സുന്ദരിയായി ഉണര്‍ന്നു. തപസ്വിയായ അഹല്യ അവള്‍ ശ്രീരാമനെ ഭക്തിപൂര്‍വം സ്തുതിച്ചു. രാമായണത്തിലെ മനോഹരമായ ഒരു ഭാഗമാണത്‌.

മനുവും സപ്തർഷികളും

മനുവും സപ്തർഷികളും

സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്...  അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല..

സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം...

📍 മനുക്കള്‍ പതിനാല് പേർ
ॐ➖➖➖➖ॐ➖➖➖➖ॐ
1- സ്വായംഭുവന്‍
2- സ്വാരോചിഷന്‍
3- ഔത്തമി [ഉത്തമൻ]
4- താമസന്‍
5- രൈവതന്‍
6- ചാക്ഷുഷന്‍
7- വൈവസ്വതന്‍
8- സാവര്‍ണി
9- ദക്ഷസാവര്‍ണി
10- ബ്രഹ്മസാവര്‍ണി
11- ധര്‍മസാവര്‍ണി
12- രുദ്രസാവര്‍ണി
13 - ദൈവസാവര്‍ണി  [രൗച്യദേവസാവര്‍ണി]
14- ഇന്ദ്രസാവര്‍ണി [ഭൗമി]

ഓരോ മന്വന്തരത്തിലെ മനുക്കളും ആ കാലഘട്ടത്തിലെ സപ്തർഷികളെയും നമുക്കൊന്ന് അടുത്തറിയാം...

ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു.

1 മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = 1 ദേവ വർഷം
12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം]
71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്]

ഇങ്ങനെ 14 മനുക്കൾ...

14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ]
2 കൽപ്പം = 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം
120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം]

ബ്രഹ്മാവ്‌ ആദ്യമായി സൃഷ്ടിച്ചവരെല്ലാം സന്യസിക്കാന്‍ പോയി അതില്‍ ആദ്യം സനല്ക്കുമാരാദി മഹര്ഷിമാര് (4 പേര്)
1. സനന്ദ കുമാരൻ
2. സനക കുമാരൻ
3. സനാതന കുമാരൻ
4. സനൽ കുമാരൻ
അവര്ക്ക് തപസ്സിലായിരുന്നു താല്പര്യം.

ബ്രഹ്മാവ്‌ ആദ്യം സൃഷ്ടിച്ച മക്കള്‍ സൃഷ്ടി കര്മ്മം നടത്താതെ തപസ്സിനായി പോയതിനാൽ ബ്രഹ്മദേവൻ കോപിക്കുന്നു. ആകോപത്തിൽ നിന്നും രുദ്രന്‍ ജനിക്കുന്നു. രുദ്രന്റെ ശരീരത്തിന്റെ പകുതി നാരിയും പകുതി പരുഷനുമായിരുന്നു.  ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം രുദ്രൻ സ്ത്രീരൂപത്തെയും പുരുഷരൂപത്തെയും രണ്ടായി വേർപിരിച്ചു. പുരുഷരൂപത്തെ പിന്നെയും പതിനൊന്നായി വിഭജിച്ചു. ആ പതിനൊന്നു രൂപങ്ങളാണ് ഏകദേശരുദ്രന്മാർ.

ഏകദേശരുദ്രന്മാരുടെ പേരുകൾ ചില പുരാണങ്ങളിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത്.

1- മന്യു
2- മനു
3- മഹിനസൻ
4- മഹാൻ
5- ശിവൻ
6- ഋതുധ്വജൻ
7- ഉഗ്രരേതസ്സ്
8- ഭവൻ
9- കാമൻ
10- വാമദേവൻ
11- ധൃതവ്രതൻ

എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് ഒരുപക്ഷം

1- അജൻ
2- ഏകപാദൻ [ഏകപാത്]
3- അഹിർബുദ്ധ്ന്യൻ
4- ത്വഷ്ടാവ്
5- രുദ്രൻ
6- ഹരൻ
7- ശംഭു
8- ത്രംബകൻ
9- അപരാജിതൻ
10- ഈശാന
11- ത്രിഭുവനൻ

എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് മറുപക്ഷം.

വേർപിരിഞ്ഞ സ്ത്രീ രൂപത്തിൽനിന്ന്,
1- ധീ
2- വൃത്തി
3- ഉശന
4- ഉമ
5- നിയുത
6- സർപ്പിസ്
7- ഇള
8- അംബിക
9- ഇരാവതി
10- സുധ
11- ദീക്ഷ
എന്നു പതിനൊന്നു രുദ്രാണികളുമുണ്ടായി. ഏകദേശരുദ്രണികൾ യഥാക്രമം ഏകദേശരുദ്രന്മാരുടെ ഭാര്യമാരായിത്തീർന്നു.  [വിഷ്ണുപുരണം 1- )o അംശം 7- )o അദ്ധ്യായം]

പക്ഷെ അവരിൽ ഉണ്ടായ മക്കളൊക്കെ ഭയങ്ക്രര‍ രൂപികളാണ്‌...
ബ്രഹ്മാവ് രുദ്രനോട് സൃഷ്ടി മതിയാക്കി തപസ്സിനു പൊയ്ക്കൊള്ളാന്‍ പറയുന്നു..

പിന്നീട്  ബ്രഹ്മാവിന്റെ  അംഗങ്ങളിൽനിന്ന് ആവിർഭവിച്ച സൃഷ്ടികൾ യഥാക്രമം താഴെ...

മനസ്സില്‍ നിന്ന്- മരീചി മഹര്ഷി
കണ്ണുകളില്‍‍ നിന്ന്- അത്രി
മുഖത്ത് നിന്ന് - അംഗിരസ്സ്
കര്ണ്ണങ്ങളില്‍ നിന്ന് - പുലസ്ഥ്യന്
നാഭിയില്‍ നിന്നു - പുലഹന്
കയ്യില്‍ നിന്ന്- കൃതന്
ത്വക്കില്‍ നിന്നു - ഭൃഗു
പ്രാണനില്‍ നിന്നും - വസിഷ്ഠന്‍
വലതുകാലിന്റെ പെരുവിരലില്‍ നിന്നും- ദക്ഷന്
മടിയില്‍ നിന്നും- നാരദന്
വലത്തെ മുലയില്‍ നിന്നും - ധര്മ്മദേവന്
നിഴലില്‍ നിന്നും - കര്ദ്ദമന്‍ (കപിലന്റെ പിതാവ്‌)
സൌന്ദര്യത്തില്‍ നിന്നും - സരസ്വതി
വിയര്പ്പില്‍ നിന്നും - ജാംബവാന്
ജ്ഞാനത്തില്‍ നിന്നും - ഗര്ഗ്ഗന്
ഇങ്ങിനെ....

📍ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
പിന്നീട് ബ്രഹ്മാവ്‌ തന്റെ ദക്ഷിണഭാഗത്ത് നിന്നും ഒരു പുരുഷനെയും (മനു)
വാമഭാഗത്തുനിന്നും സ്ത്രീയെയും (ശതരൂപ) യെയും സൃഷ്ടിക്കുന്നു..

ബ്രഹ്മാവിന്റെ മാനസപുത്രനായിട്ടാണ് സ്വായംഭുവന്‍ ജനിച്ചത്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപ ആണ് സ്വായംഭുവിന്റെ വധു. സ്വായംഭുമനുവിന് ശതരൂപയിൽ പ്രിയവ്രതൻ, ഉത്താനപാദൻ എന്ന് രണ്ടു പുത്രന്മാരും പ്രസൂതി, ആകൂതി എന്ന് രണ്ടു പുത്രിമാരും ജനിച്ചു. ആ രണ്ടു കന്യകമാരിൽ പ്രസൂതിയെ ദക്ഷപ്രജാപതിക്കും ആകൂതിയെ രുചിപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു.

📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം]

📍രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.

ചൈത്രൻ, കിംപുരുഷൻ മുതലായവർ സ്വാരോചിഷ മനുവിന്റെ പുത്രന്മാരായിരുന്നു.

രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 പരാവതന്മാരും, തുഷിതന്മാരും ആയിരുന്നു.

രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിപശ്ചിത്തൻ

📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

📍മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)]
ॐ➖➖➖➖ॐ➖➖➖➖ॐ
ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]

അജൻ, പരശുദീപ്തൻ മുതലായവർ ഉത്തമമനുവിന്റെ മക്കളായിരുന്നു.

മുന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമാക്കൾ, സത്യന്മാർ, ജപന്മാർ, പ്രതർദ്ദനന്മാർ

മുന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 സുശാന്തി

📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

📍നാലാം മന്വന്തരത്തിലെ മനു [താമസന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]

നരൻ, ഖ്യാതി, കേതുരൂപൻ, ജാനുജംഘൻ, മുതലായവർ താമസമനുവിന്റെ മക്കളായിരുന്നു.

നാലാം മന്വന്തരത്തിലെ ദേവന്മാർ
👉 സുപാരന്മാർ, ഹരികൾ, സത്യന്മാർ, സുധികൾ

നാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശിബി

📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

📍അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]

ബലബന്ധു, സംഭാവ്യൻ, സത്യകൻ മുതലായവർ രൈവതമനുവിന്റെ മക്കളായിരുന്നു.

അഞ്ചാം മന്വന്തരത്തിലെ ദേവന്മാർ
👉 അമിതാഭന്മാർ, ഭൂതരയന്മാർ, വൈകുണ്ഡന്മാർ, സുമേധസ്സുകൾ

അഞ്ചാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിഭു

📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

📍അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും.

ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്.

ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ.  രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു.

ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും.

ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]

ശതദ്യുമ്നൻ മുതലായ ശക്തന്മാർ  ചാക്ഷുഷമനുവിന്റെ മക്കളായിരുന്നു.

അറാം മന്വന്തരത്തിലെ ദേവന്മാർ
👉 ആഖ്യന്മാർ, പ്രസൂതന്മാർ, ഭവ്യന്മാർ, പൃഥുകന്മാർ, ലേഖന്മാർ

അറാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മനോജവൻ

📍അറാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം]

📍ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യനിൽനിന്നു ജനിച്ചു. ലോകം ഇന്ന് ഭരിക്കുന്നത് ഈ മനുവാണ്. ഇന്നു കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഈ മനുവിൽ നിന്ന് ഉണ്ടായതാണ്. വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട സത്യവ്രതമനു. അദ്ദേഹത്തെ രക്ഷിക്കാനാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്. അയോധ്യ ഭരിച്ചിരുന്ന സൂര്യവംശരാജാക്കന്മാരുടെ ആദ്യപുരുഷനും വൈവസ്വതമനുവാണ്.

പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. [ദേവീഭാഗവതം ദശമസ്കന്ധം]

ഇക്ഷ്വാകു, നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്ദൻ, പ്രാംശു, നൃഗൻ, ദിഷ്ഠൻ, കരൂഷൻ, പ്രഷധ്രൻ മുതലായ ശക്തന്മാർ  വൈവസ്വതമനുവിന്റെ മക്കളായിരുന്നു.

ഏഴാം മന്വന്തരത്തിലെ ദേവന്മാർ
👉 ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ

ഏഴാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 പുരന്ദരൻ

📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം]

📍എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു.

സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം.

സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു.

വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു.

"മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ."

സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. 

വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം."

അതനുസരിച്ച് രാജാവ് ദേവിയെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. ദേവി പ്രത്യക്ഷയായി ഐശ്വര്യങ്ങളും രാജ്യങ്ങളും തിരിച്ചു കൊടുക്കുന്നതിന് പുറമേ അദ്ദേഹം അടുത്ത ജന്മത്തിൽ സൂര്യവംശത്തിൽ സാവർണ്ണി എന്ന രാജാവായിത്തിരുന്നതാണെന്നും ആ സാവർണ്ണി എട്ടാമത്തെ മനുവായി പൂജിക്കപ്പെടുന്നതാണെന്നും അനുഗ്രഹിച്ചു. സുരഥന്റെ രണ്ടാം ജന്മമാണ് സാവർണ്ണി. [ദേവീഭാഗവതം ദശമസ്കന്ധം]

വിരജസ്സ്, ഉർവ്വരീവാൻ, നിർമ്മോകൻ മുതലായവർ സാവർണ്ണി മനുവിന്റെ പുത്രന്മാരായിരുന്നു.

എട്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 സുതപന്മാർ, അമിതാഭന്മാർ, മുഖ്യന്മാർ,

എട്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മഹാബലി

📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
ഒൻപതാം മന്വന്തരത്തിലെ ദേവന്മാർ
👉 പാരന്മാർ, മരീചിഗർഭന്മാർ, സുധർമ്മാക്കൾ

ഒൻപതാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഇന്ദ്രൻ

📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സുക്ഷേത്രൻ, ഉത്തമൗജസ്, ഭൂതിഷേണൻ മുതലായവർ ബ്രഹ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പത്താം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമന്മാർ, വിശുദ്ധന്മാർ

പത്താം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശാന്തി

📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സർവ്വത്രഗൻ, സുധർമ്മാവ്, ദേവാനീകൻ മുതലായവർ ധർമ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പതിനൊന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 വിഹംഗമമാർ, കാമഗന്മാർ, നിർവ്വാണരതികൾ

📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
രുദ്രന്റെ പുത്രനാണ് ഈ മനു.

ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ
മുതലായവർ രദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പന്ത്രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 ഹരിതന്മാർ, രോഹിതന്മാർ, സുമനസ്സുകൾ, സുകർമ്മാക്കൾ, സുപാരന്മാർ

പന്ത്രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഋതുധാമാവ്

📍പന്ത്രണ്ടാം സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി]  (രൗച്യദേവസാവര്‍ണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ചിത്രസേനൻ, വിചിത്രൻ, മുതലായവർ ദൈവസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പതിമൂന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുത്രാമന്മാർ, സുകർമ്മന്മാർ, സുധർമ്മന്മാർ

പതിമൂന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ദിവസ്പതി

📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി)
ॐ➖➖➖➖ॐ➖➖➖➖ॐ
ഊരു, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു. ഇവർ ആയിരിക്കും ഭൂമിയെ പരിപാലിക്കുന്നത്.

പതിനാലാം മന്വന്തരത്തിലെ ദേവന്മാർ
👉 ചാക്ഷുഷന്മാർ, പവിത്രന്മാർ, കനിഷ്ഠന്മാർ, ഭ്രാജികന്മാർ, വാചാവൃദ്ധന്മാർ

പതിനാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശുചി

📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.അഗ്നി 2.ബാഹു  3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]