ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2024

പരമശിവൻ്റെ പുത്രിമാർ

പരമശിവൻ്റെ പുത്രിമാർ

പരമശിവന് മൂന്ന് പെൺമക്കൾ ഉണ്ടെന്ന് പറയപ്പെടുന്നു.
1. അശോകസുന്ദരി
2. ജ്യോതി
3. മനസാ (വാസുകി)

അച്ഛൻ്റെയോ അമ്മയുടെയോ (പാർവ്വതി) സഹോദരന്മാരുടെയോ (കാർത്തികേയൻ, ഗണേശൻ, അയ്യപ്പൻ) അത്രയും പ്രാധാന്യം പെന്മക്കൾക്ക് കിട്ടിയിട്ടില്ല. ഇന്ത്യയിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇവർക്ക് ആരാധനാലയങ്ങൾ ഉള്ളൂ.

1. അശോകസുന്ദരി

ശിവൻ്റെ ആദ്യത്തെ മകൾ. പാർവ്വതിയുടെ ഏകാന്തത മാറ്റുവാൻ പാർവ്വതിയാൽ സൃഷ്ടിക്കപ്പെട്ടവൾ. പാർവ്വതിയുടെ ശോകം അകറ്റുവാനായി ജന്മമെടുത്തതിനാൽ "അ ശോക" എന്നും അതിസുന്ദരിയായതിനാൽ സുന്ദരി എന്നും രണ്ടും കൂടി ചേരുമ്പോൾ അശോകസുന്ദരി എന്നും വിളിക്കുന്നു. 

പ്രധാനമായും ഗുജറാത്തിലാണ് അശോകസുന്ദരിയെ കൂടുതൽ ആരാധിക്കുന്നത്. ശിവൻ ഗണപതിയുടെ ശിരസ്സ് അറുക്കുമ്പോൾ അശോകസുന്ദരി സാക്ഷിയായിരുന്നു എന്നും അതുകണ്ട് പേടിച്ച് ഒരു ഉപ്പുചാക്കിൻ്റെ പുറകിൽ ഒളിച്ചിരുന്നു എന്നും ആയതിനാൽ ഉപ്പുരസത്തോട് ബന്ധപ്പെടുത്തിയും പറയാറുണ്ട്. ദക്ഷിണേന്ത്യയിൽ ചിലയിടത്ത് ബാല ത്രിപുരസുന്ദരി എന്നും പറയാറുണ്ട്. പദ്മപുരാണത്തിലാണ് അശോക സുന്ദരിയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്.

ചന്ദ്രവംശത്തിലെ പ്രശസ്തനായ ചക്രവർത്തി നഹുഷന്റെ പത്നിയാണ് അശോകസുന്ദരി. പദ്മപുരണത്തിലാണ് അശോക സുന്ദരിയെ സംബന്ധിക്കുന്ന കഥയുള്ളത്.

ഒരിക്കൽ നന്ദനോദ്യാനത്തിൽവച്ച് പാർവതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവൻ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോൾ 'തനിക്ക് ഒരു സുന്ദരിയായ പെൺകുഞ്ഞ് വേണമെന്നായി' പാർവതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കൽ അവൾ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തിൽ നടക്കുമ്പോൾ ഒരസുരൻ അവളുടെ മുൻപിൽ പ്രത്യക്ഷനായി പ്രേമാഭ്യർഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യർഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയിൽ പിറക്കുന്ന നഹുഷൻ എന്ന രാജകുമാരൻ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷൻ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാൾ യുവാവാകുമ്പോൾ നീ വൃദ്ധയാകും എന്നും ഹുണ്ഡൻ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാൻ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാൻ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു.

ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നൽകിയത്. അതിനെ വളരാൻ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡൻ ഒരു ദാസിയുടെ വേഷത്തിൽ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാൻ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നൽകി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാൽ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡൻ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരൻ എന്ന കിന്നരൻ സമാധാനിപ്പിച്ചിട്ട് നഹുഷൻ ജീവിച്ചിരിക്കുന്നെന്നും ഒരുനാൾ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവൾ 'നഹുഷനാൽ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു.

പ്രവചനം സഫലമായി. നഹുഷൻ, ഉഗ്രമായ യുദ്ധത്തിൽ ഹുണ്ഡാസുരനെ വധിച്ച് സിംഹാസനാരൂഢനാവുകയും , അശോകസുന്ദരിയെ പട്ടമഹിഷിയാക്കുകയും ചെയ്തു.

2. ജ്യോതി

പേരുതന്നെ പ്രകാശമാനമായതിനാൽ പ്രകാശദേവതയായി കണക്കാക്കുന്നു. ജ്വാലാമുഖി എന്ന പേരിൽ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

അക്ഷരാർത്ഥത്തിൽ 'ജ്യോതി' എന്നാൽ പ്രകാശം. ബാഹ്യ ലൈറ്റുകൾ കാഴ്ച്ചയെ സംബന്ധിക്കുന്നതാണ്, എന്നാൽ അകത്തെ പ്രകാശം കാണാൻ അമ്മ ജ്യോതി അനുഗ്രഹിക്കുന്നു. ഇരുട്ട് എന്നത് നെഗറ്റീവ്, നെഗറ്റീവ് ഗുണങ്ങൾ, വികാരങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇവ അജ്ഞതയെയും അത് മനുഷ്യമനസ്സിലേക്കും ജീവിതത്തിലേക്കും വരുത്തുന്ന ദൂഷ്യഫലങ്ങളെയും പ്രതീകപ്പെടുത്തുന്നു. പ്രകാശം തികച്ചും വിപരീതത്തെ സൂചിപ്പിക്കുന്നു, ഒപ്പം പ്രകാശം, സത്യം, സ്നേഹം എന്നിവയെ പ്രതിനിധീകരിക്കുന്നു. വേദാന്ത ചിന്തകളിൽ ബ്രഹ്മം സ്വയം പ്രകാശിക്കുന്നതും സ്വയം പ്രകാശിക്കുന്നതും സ്വന്തം പ്രകാശത്താൽ പ്രകാശിക്കുന്നതുമാണ്. 'അവൻ തിളങ്ങുന്നതുപോലെ, മറ്റെല്ലാം തിളങ്ങുന്നുണ്ടോ?'

ജ്യോതിയുടെ ആശയം ബൃഹദാരണ്യക ഉപനിഷത്ത് 1.3.28 ന് അനുസൃതമാണ്: 'അസതോ മാ സത് ഗമയ; തമസോ മാ ജ്യോതിർ ഗമയ; മൃത്യോർ മാ അമൃതം ഗമയ' എന്നാൽ അജ്ഞതയിൽ നിന്ന് എന്നെ സത്യത്തിലേക്ക് നയിക്കുന്നു, ഇരുട്ടിൽ നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കുന്നു, മരണത്തിൽ നിന്ന് എന്നെ അമർത്യതയിലേക്ക് നയിക്കുന്നു. പ്രകാശത്തെ അഗ്നിയുടെ പവിത്രമായ അഗ്നികളിലേക്കും സൂര്യദേവനായ സൂര്യൻ്റെ പ്രകാശത്തിലേക്കും ബന്ധിപ്പിക്കുന്ന ജ്യോതിയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥ വ്യാഖ്യാനങ്ങളുണ്ട്.

പഞ്ചമഹാഭൂതങ്ങൾ - ഭൂമി, ജലം, അഗ്നി, വായു, സ്ഥലം എന്നിവ ബ്രഹ്മത്തിൽ നിന്ന് പുറപ്പെടുന്നു; അവ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഊർജ്ജവും ഉൾക്കൊള്ളുന്ന സർവ്വവ്യാപിയായ കോസ്മിക് ബോധമാണ് - തൈത്തിരിയ ഉപനിഷത്ത് 2.1. യോഗകുണ്ഡലിനി ഉപനിഷത്ത് കൂട്ടിച്ചേർക്കുന്നു, ഒരു വ്യക്തിയുടെ ശരീരം മാരകമായ മരണം കണ്ടതിന് ശേഷം, അവൻ അല്ലെങ്കിൽ അവൾ 'ശരീരം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തുന്നു, അതിനുശേഷം ആ വ്യക്തി വായുവിലൂടെ സഞ്ചരിക്കുന്നതുപോലെ ശരീരം ഉപേക്ഷിക്കുന്നു. വിമോചിതമായ 'സ്വയം' എത്തിച്ചേരുന്ന ഏറ്റവും ഉയർന്ന പ്രകാശം പ്രകൃതിയാൽ ദൈവികമാണ്. ഹിന്ദുമതത്തിൽ ദൈവികത പല പേരുകളിൽ അറിയപ്പെടുന്നു. എന്നിരുന്നാലും, ആത്മീയ പാരമ്പര്യം വ്യക്തമാണ്, നമ്മൾ ഐക്യത്തെ വൈവിധ്യത്തിൽ കാണുന്നുവെന്നും ഇവ ഒരു ദൈവിക യാഥാർത്ഥ്യത്തിൻ്റെ പ്രകടനങ്ങളാണെന്നും വ്യക്തമാണ്. നാരദപരിവ്രാജക ഉപനിഷത്ത് ഈ ദിവ്യത്വം 'ഉന്നതമായതിനെക്കാൾ ഉയർന്നതാണ്, മഹത്തായതിനെക്കാൾ വലുതാണ്, സ്വാഭാവികമായും ഉജ്ജ്വലമാണ്.' സ്കന്ദ ഉപനിഷത്ത് ഇതിനെ എല്ലാ പ്രകാശങ്ങളുടെയും പ്രകാശം എന്ന് പരാമർശിക്കുന്നു.

പുരാണത്തിൽ, ഈ സൃഷ്ടിപരമായ പ്രക്രിയയെ ശിവൻ്റെ ദിവ്യ കുടുംബം പ്രതീകപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയായ പാർവതി, മക്കളായ ഗണേശൻ, സ്കന്ദ എന്നിവരെ കൂടാതെ, ഒരു മകളായ ജ്യോതി ദേവിയെയും സാങ്കൽപ്പികമായി പരാമർശിക്കുന്നു.

3. മനസാ

സർപ്പമാതാവായ കദ്രുവിനാൽ നിർമ്മിക്കപ്പെട്ട ഒരു പ്രതിമയിൽ ശിവാംശം വീണപ്പോളുണ്ടായതാണ് മനസാ എന്ന് പറയപ്പെടുന്നു. ശിവപുത്രിയാണെങ്കിലും പാർവ്വതിയുമായി ബന്ധമൊന്നുമില്ല. 

അച്ഛനായ ശിവനിൽ നിന്നും, ഭർത്താവിൽ നിന്നും, രണ്ടാനമ്മയായ പാർവ്വതിയിൽ നിന്നും അവഗണനകൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന മനസാ എപ്പോഴും ദേഷ്യഭാവം കൈക്കൊണ്ടിരുന്നൂ. മനസായെ കൂടുതൽ ആരാധിക്കുന്നത് ബംഗാളിലാണ്. 

പക്ഷേ രൂപരഹിതമാണ്. എന്നാൽ ചിലയിടത്ത് സർപ്പാകൃതിയിലും, ചിലേടത്ത് മൺകലത്തിൻ്റെ രൂപത്തിലും, മറ്റ് ചിലയിടങ്ങളിൽ വൃക്ഷ ശിഖരത്തിൻ്റെ രൂപത്തിലും ആരാധിച്ചുവരുന്നു. പാമ്പുകടിയിൽനിന്നും പകർച്ചവ്യാധികളിൽനിന്നും രക്ഷനേടാൻ മനസാദേവിയെ ആരാധിക്കാറുണ്ട്.

No comments:

Post a Comment