ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

തുളസി മാഹാത്മ്യം - 03

തുളസി മാഹാത്മ്യം - 03

വീടിന്റെ മുന്‍വശത്ത്‌ മുറ്റത്തിന്‌ നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്‍ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ്‌ തുളസി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക്‌ തുളസിത്തറയില്‍ തിരിവെച്ച്‌ ആരാധിക്കുകയും വേണം.
ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീര്‍ത്ഥസമാനമായ ആ വീട്ടില്‍ യമദൂതന്മാര്‍ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണന്‍ ത്യജിക്കുന്നവരെ സമീപിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു.
തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തില്‍ ശ്രീ പരമശിവന്‍ പാര്‍വ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവര്‍ വിഷ്ണുലോകത്തിലെത്തും.
പൂണുനൂല്‍പോലെ തുളസി ധരിക്കണം. ഇതിന്‌ പ്രത്യേക രീതികളോ ചടങ്ങുകളോ വേണ്ട. എങ്ങനെ ധരിച്ചാലും മോക്ഷപ്രദമാകുമെന്ന്‌ ശ്രീ പരമശിവന്‍ വ്യക്തമാക്കുന്നു. ചരടില്‍ കോര്‍ത്തുള്ള മനോഹരമായ തുളസിമാല വിഷ്ണുവിന്റെ ഗളത്തിലണിയിച്ച്‌ ഭക്തന്മാര്‍ ധരിക്കണം.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. 'ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങള്‍ ഇല്ലാതാക്കുന്നവളും കേവലം ദര്‍ശനത്താല്‍പോലും പാപനാശനവും, തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും പാപനാശനവും തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും തൊഴുന്നതുകൊണ്ട്‌ രോഗം നശിപ്പിക്കുന്നവളും വിഷ്ണു പൂജയ്ക്കുപയോഗിക്കുന്നവളും ആപത്തുകളെ ഹനിക്കുന്നവളും തിന്നുന്നവര്‍ക്ക്‌ പ്രാണശക്തി പ്രദാനം ചെയ്യുന്നവളും പ്രദക്ഷിണം കൊണ്ട്‌ ദാരിദ്ര്യം നശിപ്പിക്കുന്നവളും എന്നിങ്ങനെ തുളസിമാഹാത്മ്യത്തെക്കുറിച്ച്‌ വിവരിക്കുന്നു. രാത്രിയില്‍ തുളസി തൊടരുതെന്നും പര്‍വ്വങ്ങള്‍ പറിക്കരുതെന്നും തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു.
തുളസിമന്ത്രം ശ്രീതുളസ്സ്യൈസ്വാഹാ വിഷ്ണുപ്രിയായൈസ്വാഹാ അമൃതായൈസ്വാഹാ തുളസി ഗായത്രി ശ്രീതുളസ്യൈവിദ്മഹേ വിഷ്ണു പ്രിയായൈധീമഹി തന്നോഅമൃതം പ്രചോദയാത്‌.
ഇപ്രകാരം ധ്യാനിച്ച്‌ അമൃതമായ തുളസിയിലൂടെ ജ്ഞാനവും ബുദ്ധിയും ശ്രേയസ്സും നേടുക എന്ന്‌ തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു. തുളസി ഇല്ലാതെയുള്ള യജ്ഞം, ദാനം, ജപം, തീര്‍ത്ഥ നിര്‍മ്മാണം, ദേവതാപൂജാതര്‍പ്പണം മേറ്റ്ന്തു ധാര്‍മ്മിക കാര്യങ്ങള്‍ ചെയ്താലത്‌ നിഷ്പ്രയോജനമത്രേ. തുളസിമണികൊണ്ടുള്ള മാല സര്‍വ്വാര്‍ത്ഥസാധകമെന്നും തുളസി സ്യൂപനിഷത്ത്‌ വ്യക്തമാക്കുന്നു.
വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. അന്തരീക്ഷ ശക്തീകരണത്തിലും തുളസി വലിയ പങ്കാണ്‌ വഹിക്കുന്നത്‌. തുളസിച്ചെടി പ്രാണവായുവിനെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നതുകൊണ്ട്‌ സൂര്യോദയത്തിന്‌ മുമ്പ്‌ എഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം എന്നുപറയുന്നത്‌. പെപ്റ്റിക്‌ അള്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക്‌ തുളസിനീര്‌ ഔഷധമാണ്‌. ചിലന്തി, പഴുതാര എന്നിവ കടിച്ച ഭാഗത്ത്‌ തുളസിനീര്‌ പുരട്ടിയാല്‍ വേദനയും വിഷബാധയും നശിക്കും. പ്രമേഹരോഗികള്‍ ഓരോ ടീസ്പൂണ്‍ തുളസിനീര്‌ ഓരോ ഗ്ലാസ്‌ വെള്ളത്തിലൊഴിച്ച്‌ നിത്യവും സേവിച്ചാല്‍ ഭേദമുണ്ടാകും.
നിത്യവും വെറും വയറ്റില്‍ നാലഞ്ചുതുളസിയില ചവച്ചു പെപ്റ്റിക്‌ അള്‍സര്‍ കരിഞ്ഞുകിട്ടും. തുളസിയില, കാപ്പിപ്പൊടി, കുരുമുളക്‌, കരുപ്പെട്ടി എന്നിവ ചേര്‍ത്ത്‌ കാപ്പിയുണ്ടാക്കിക്കുടിച്ചാല്‍ ജലദോഷവും പനിയും മാറും. തുളസിപ്പൂവ്‌, കടുക്‌, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ അരച്ച്‌ നിത്യവും പല്ലുതേച്ചാല്‍ മോണരോഗങ്ങളും ദന്തക്ഷയവും മറ്റും ശമിക്കും. തുളസിപ്പൂവും ഇലയും മുടിയില്‍ ചൂടിയാല്‍ പേന്‍ നശിക്കും. ഇങ്ങനെ തുളസിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്‌. ആദ്ധ്യാത്മികമായും ഭൗതികമായും പ്രാധാന്യമര്‍ഹിക്കുന്ന തുളസിച്ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തുളസി മാഹാത്മ്യം - 02

തുളസി മാഹാത്മ്യം - 02

ഹൈന്ദവര്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി കരുതി ആരാധിക്കുന്ന ഒരു ചെടിയാണ്‌ തുളസി. ലക്ഷ്മീദേവിതന്നെയാണ്‌ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്‌ എന്നാണ്‌ ഹൈന്ദവവിശ്വാസം. ഇല, പൂവ്‌, കായ്‌, തൊലി, തടി, വേര്‌ തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്‌. തുളസി നില്‍ക്കുന്ന മണ്ണുപോലും പാവനമായി കരുതിവരുന്നു. ദേവീഭാഗവതം, പത്മപുരാണം, സ്കന്ദപുരാണം, നാരദസംഹിത, അഗസ്ത്യസംഹിത തുടങ്ങിയവയിലെല്ലാം തുളസിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌.
മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്ന സരസ്വതിയും ഗംഗയും ലക്ഷ്മിയും പരസ്പരം കലഹിക്കുകയും ശപിക്കുകയും ചെയ്തു. ശാപഫലമായ ഗംഗയും സരസ്വതിയും ഭൂമിയില്‍ നദിയായി അവതരിച്ചു. ലക്ഷ്മിയാകട്ടെ ധര്‍മധ്വജന്റെ പുത്രിയായി ഭൂമിയില്‍ അയോനിജയായി ജനിച്ചു. വിഷ്ണുവിന്റെ അംശമായ ശംഖചൂഡന്‍ എന്ന അസുരനെയാണ്‌ തുളസി വിവാഹം ചെയ്തത്‌. വൃന്ദാ, വൃന്ദാവനി, വിശ്വപൂജിത, വിശ്വപാവനി, പുഷ്പസാര, നന്ദിനി, കൃഷ്‌യണജീവനി തുടങ്ങിയവ തുളസിയുടെ നാമങ്ങളാണ്‌ സംസ്കൃതത്തില്‍ സുഗന്ധ, ഭൂതഘ്നി, ദേവദുന്ദുഭി, വിഷ്ണുപ്രിയ തുടങ്ങിയ പേരുകളിലും തുളസി അറിയപ്പെടുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌. തുളസിയുടെ മഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌.
തുളസിയുടെ വിറകുകൊണ്ട്‌ ദഹിപ്പിക്കുന്നവരുടെ ആത്മാവിന്‌ വിഷ്ണുലോകത്തില്‍ ശാശ്വതസ്ഥാനം ലഭിക്കുന്നതാണ്‌. അഗമ്യാഗമനാദി മഹാപാപങ്ങള്‍ ചെയ്തിട്ടുള്ളവരുടെ ശരീരമാണെങ്കിലും തുളസിവിറകുകൊണ്ട്‌ ദഹിപ്പിച്ചാല്‍ പാപവിമുക്തമാകുന്നതാണ്‌. മരണസമമയത്ത്‌ ഭഗവാന്റെ നാമങ്ങള്‍ ഉച്ചരിക്കുകയും സ്മരിക്കുകയും തുളസിവിറകുകൊണ്ട്‌ ദഹിപ്പിക്കപ്പെടുകയും ചെയ്താല്‍ അവന്‌ പുനര്‍ജന്മം ഉണ്ടാകുന്നതല്ല. ഒരു കോടി പാപം ചെയ്തവനും ദഹിപ്പിക്കപ്പെടുന്ന അവസരത്തില്‍ വിറകുകളുടെ അടിയിലായി ഒരു തുളസീഖണ്ഡം ഉണ്ടായിരുന്നാല്‍ മോക്ഷം ലഭ്യമാകുന്നതാണ്‌. ഗംഗാജലം തളിച്ചാല്‍ അശുദ്ധവസ്തുക്കള്‍ പരിശുദ്ധങ്ങളാകുന്നതുപോലെ തുളസിമരം ചേര്‍ന്നാല്‍ വിറകുകള്‍ പരിശുദ്ധമായിത്തീരുന്നു. തുളസിച്ചെടികൊണ്ട്‌ ചിതയുണ്ടാക്കി ദഹിപ്പിക്കപ്പെടുന്നവനെ കണ്ടാല്‍ യമദൂതന്മാര്‍ പാഞ്ഞുപോവുകയും വിഷ്ണുദൂതന്മാര്‍, അടുത്തുവരികയും ചെയ്യുന്നു. വിഷ്ണു അവനെ കാണുന്നയുടനെ കൈയ്ക്കുപിടിച്ച്‌ സ്വഹൃഹത്തില്‍ കൊണ്ടുപോയി പാപമെല്ലാം നീക്കി സ്വര്‍ഗവാസികള്‍ കാണ്‍കെ മഹോത്സവം നടത്തുന്നു. തുളസിത്തീകൊണ്ട്‌ വിഷ്ണുവിന്‌ ഒരു വിളക്കുവച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടും. തുളസി അരച്ച്‌ സ്വദേഹത്തില്‍ പൂശി വിഷ്ണുവിനെ പൂജിച്ചവന്‍ ഒരു ദിവസം കൊണ്ടുതന്നെ നൂറു പൂജയുടെയും നൂറു പശുദാനത്തിന്റെയും ഫലം നേടും.
വിഷ്ണുപൂജയ്ക്ക്‌ തുളസിയില അതിവിശിഷ്ടമാണ്‌. തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചശേഷം അതിനെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസിയില ഇറുത്തെടുക്കാന്‍. ദേഹശുദ്ധിയോടും മനഃശുദ്ധിയോടുംകൂടിവേണം തുളസിയെ സ്പര്‍ശിക്കാന്‍ തന്നെ.
ഭവനത്തിന്‌ മുന്നില്‍ തുളസിത്തറയില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിരക്ഷിക്കുന്നും ശ്രേയസ്കരമാണ്‌. ദിവസവും അതിന്‌ ചുവട്ടില്‍ ശുദ്ധജലമൊഴിക്കുക, സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുക എന്നിവയൊക്കെ അനുഷ്ഠിക്കാവുന്നതാണ്‌. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളുള്ളവര്‍ നിത്യവും ഭക്തിപൂര്‍വം തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിയും ഐശ്വര്യലബ്ധിയും നല്‍കുന്നു. ഇവര്‍ തുളസിമാല ധരിക്കുന്നതും ഉത്തമം. വീട്ടുമുറ്റത്തെ തുളസിച്ചെടി അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതും വലിയ അളവില്‍ സഹായിക്കുന്നുണ്ട്‌. ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും തുളസിയിലയിട്ട തീര്‍ത്ഥം സേവിക്കുകയും ചെയ്യുന്നത്‌ അതിവിശേഷമാണ്‌.

തുളസി മാഹാത്മ്യം - 01

തുളസി മാഹാത്മ്യം - 01

ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ് തുളസി. അതുകൊണ്ടുതന്നെ പാരമ്പര്യശാസ്ത്രങ്ങൾ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നൽകിവരുന്നത്. തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തിൽ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. പ്രമുഖ പുരാണങ്ങളിലെല്ലാം തുളസിയുടെ മഹാത്മ്യത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

തുളസിയുടെ മഹത്വം വെളിവാക്കുന്ന ചില എഹ്യങ്ങൾ നിലവിലുണ്ട്. പത്മപുരാണത്തിൽ തുളസിയെ പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരണസമയത്ത് വിഷ്ണുഭഗവാനെ സ്മരിക്കുന്നയാൾ വിഷ്ണുപാദത്തിലെത്തും. തുളസിവിറകുകൊണ്ട് ദഹിപ്പിക്കപ്പെടുന്നയാളിന് പുനർജന്മം ഉണ്ടാകില്ല. അന്തരിച്ച വ്യക്തി പാപം ചെയ്യുന്ന ആളോ, പുണ്യം ചെയ്യുന്ന ആളോ ആയിക്കൊള്ളട്ടെ, തുളസി ചേർത്ത് ചിതയൊരുക്കിയാൽ അയാൾ പാപമുക്തനായി സ്വർഗ്ഗസ്ഥനാകും.

പരിശുദ്ധിയുടെ കാര്യത്തിൽ ഗംഗാജലത്തിനു തുല്യമായ തുളസി

പൂജകളിലെ പ്രധാനപ്പെട്ട ഇനമാണ് തുളസി. വിഷ്ണു ഭഗവാന്റെയും, വിഷ്ണുഭഗവാന്റെ അവതാരങ്ങളുടേയും പൂജകളിൽ പ്രധാനമായും തുളസി ഉപയോഗിക്കുന്നു. ഭക്തിപൂർവ്വമുള്ള തുളസി സമർപ്പണത്തിലൂടെ ദേവപ്രീതി പെട്ടെന്ന് ലഭിക്കുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തിലും, സന്ധ്യയിലും ശരീര ശുദ്ധിയ്ക്ക് ശേഷം തുളസി ശരീരത്തിൽ അരച്ചു പുരട്ടി വിഷ്ണുഭഗവാനെ പൂജിച്ചാൽ ആ ഒരു ദിവസം കൊണ്ടുതന്നെ നൂറുപൂജയുടെ ഫലം ലഭിക്കും. ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് വിഷ്ണുഭഗവാന്റെ മുന്നിൽ നിലവിളക്കിൽ ദീപം തെളിയിച്ചാൽ ലഭിക്കുക ലക്ഷം ദീപം തെളിയിച്ചാലുണ്ടാകുന്ന പുണ്യഫലങ്ങലാണ്. ദേവസമർപ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാൻ. ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ശരീരശുദ്ധി ഉണ്ടായിരിക്കണം.

ഭവനങ്ങളിൽ തുളസിത്തറ നിർമ്മിച്ച് അതിൽ തുളസി വളർത്തുന്നത് എൈശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് തുളസിത്തറ പണിതാൽ ഫലങ്ങൾ ഏറും. ഗൃഹത്തിന്റെ തറയിരിപ്പിൽ നിന്നും തുളസിത്തറ താഴ്ന്നുപോകുവാൻ പാടില്ല. ഒന്നിലധികം തൈകൾ തുളസിത്തറയിൽ നട്ടുവളർത്താം. തുളസി നട്ടിരിക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കണം. നിത്യേന വെള്ളമൊഴിച്ച് കൊടുക്കണം. അശുദ്ധമെന്നു തോന്നുന്ന ഒന്നും തുളസിയുടെ മണ്ണിൽ നിക്ഷേപിക്കുകയും അരുത്. സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും, തുളസിത്തറയിൽ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങൾ നൽകും. പൂജാവിധികൾക്കും, ശുദ്ധിയോടെ ഭക്തിപുരസരം സ്ത്രീകൾക്ക് തലയിൽ ചൂടാനും, ഒൗഷധ നിർമ്മാണത്തിനുമല്ലതെ തുളസിയില ഇറുക്കരുത്. കാരണം തുളസി അത്ര പരിപാവനവും അമൂല്യവുമായ ഒരു ചെടിയാണ്.

യന്ത്രങ്ങള്‍ - 21

യന്ത്രങ്ങള്‍ - 21

വാസ്തു യന്ത്രങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരമായാണ് വാസ്തു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണ രീതിയിലുള്ള പ്രശ്നങ്ങള്‍, സ്ഥലത്തിന്റെ ദോഷം എന്നിവ മാറ്റുന്നതിന് വാസ്തു യന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വീടിന്റെ തെക്ക് കിഴക്ക് ഭാഗം അളവിലും ദീര്‍ഘമായി വന്നാല്‍ രുദ്ര യന്ത്രമാണ് സ്ഥാപിക്കേണ്ടത്. അതേസമയം, തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിണറുണ്ടെങ്കില്‍ ആ വീട്ടില്‍ സുദര്‍ശന യന്ത്രം സ്ഥാപിക്കണം. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദീര്‍ഘമായുള്ള നിര്‍മ്മാണം നടന്നിട്ടുണ്ട് എങ്കിലും വീട് വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എങ്കിലും സുദര്‍ശനയന്ത്ര സ്ഥാപനം നടത്തി ദോഷങ്ങളെ മറികടക്കാം.

വീടിന് തെക്കോട്ടാണ് ദര്‍ശനമെങ്കില്‍ ആ വീട്ടില്‍ മൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കണം. കിഴക്കും വടക്കും സ്ഥല ലഭ്യതയില്ലാത്തിടത്തും ശ്മശാനത്തിന്റെ സാമീപ്യമുള്ളിടത്തും മൃത്യുഞ്ജയ യന്ത്രം സ്ഥാപിച്ച് ദോഷപരിഹാരം നേടാം.

യന്ത്രങ്ങള്‍ - 20

യന്ത്രങ്ങള്‍ - 20

ദേവീ യന്ത്രങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.

ശ്രീയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേതാരം സാദ്ധ്യയുക്‌തം ശ്രിയം കോണേഷുഷള്‍ സ്വപി
അഷ്‌ടപത്രേ കേസരോദ്യ ത്സ്വരദ്വന്ദ്വേ ക്രമേണ ച
യാലക്ഷ്‌മീ രിത്യചോവര്‍ണ്ണാംശ്‌ചുതുരശ്‌ചതുരോ, ബഹിഃ
അശ്വദായീ ച ഹല്‌ഭിശ്‌ചസംവേഷ്‌ട്യ കുഗ്യഹാശ്രിഷു
ശ്രിയം സമാലിഖേദ്യന്ത്രം സ്‌ഥാപിതം യത്ര മന്ദിരേ
ധനൈര്‍ധാനൈ്യശ്‌ചവിഭവൈരനൈ്യശ്‌ചാശ്വഗജാദിഭിഃ
സുവര്‍ണ്ണാഭരണദൈ്യശ്‌ചഭ്യത്യസസ്യധരാദിഭിഃ
ആഹ്ലാദയന്തി സതതം തത്രൈവ വിഹരേ ദ്രമാഃ

എന്ന പ്രമാണവചനപ്രകാരം താഴെക്കാണും വിധം യന്ത്ര മെഴുതണം ആദ്യം ഷട്‌കോണ്‌, പിന്നെ അഷ്‌ടദളങ്ങള്‍ പുറമെ രണ്ടു വീഥിവ്യത്തം, ഒടുവില്‍ ഭൂപരം എന്ന ക്രമത്തില്‍ യന്ത്രം നിര്‍മ്മിക്കുക. മന്ത്രങ്ങള്‍ എഴുതേണ്ടവിധവും മന്ത്രങ്ങളുമാണ്‌ താഴെ ചേര്‍ക്കുന്നത്‌. മദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യനാമവുമെഴുതുക. ആറു കോണുകളിലോരോന്നിലും ശ്രീം എന്ന ബീജാക്ഷരമെഴുതണം. അഷ്‌ടദളകേസരത്തില്‍ ഈ രണ്ട്‌ സ്വരാക്ഷരങ്ങള്‍ (അച്ചുകള്‍) വീതമെഴുതുക. എട്ടു ദളങ്ങളിലായി താഴെപ്പറയുന്ന മന്ത്രം (ലക്ഷ്‌മീ മന്ത്രം) നന്നാലക്ഷരം വീതമെഴുതുക.

യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതിധേനുഃ പുരുവസുഃ
പതമാ വിശ്വാവസുദ്ദേവീ സദ്ദനോ ജൂഷതാം ഗ്യഹേ.

ആദ്യത്തെ വീഥിവ്യത്തത്തില്‍ എഴുതേണ്ട മന്ത്രം താഴെപ്പറയുന്നു.

അശ്വദായീ ഗോദായി ധനദായീ ദദാതുമേ
ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം
(ധനദമന്ത്രമാണിത്‌)

രണ്ടാമത്തെ വീഥിവ്യത്തത്തില്‍ ക, ഖ തുടങ്ങിയുള്ള വ്യഞ്‌ജനാക്ഷരങ്ങളും, ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജക്ഷരവും എഴുതുക.

യന്ത്രധാരണഫലങ്ങള്‍:-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.

ശ്രീസൂക്‌തയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഒരു വൃത്തം, അഷ്‌ടദളം വീണ്ടും ഒരു വൃത്തം ദ്വാദശ ദളം (12 ദളം) അതിനു ശേഷം മൂന്നു വീഥിവൃത്തങ്ങള്‍, ഒടുവിലായി ഭൂപുരം എന്ന ക്രമത്തിലാണ്‌ യന്ത്രമെഴുതേണ്ടത്‌.ഈ യന്ത്രമെഴുതേണ്ട വിധമാണ്‌ താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത്‌.

ശ്രീബീജം സാദ്ധ്യസംയുക്‌തം കര്‍ണ്ണികായാം വിലിഖ്യ ച
വസ്വാദിത്യദൃഷ്‌ടസംഖ്യ പത്രേഷ്വഥ യഥാക്രമം
ശ്രീസൂക്‌തസ്യാപ്യര്‍ദ്ധമര്‍ദ്ധ മൃചാമാലിഖ്യ തല്‍ബഹിഃ
യഃശുചിഃപ്രയതോഭൂത്വേത്യചാ മാത്യകയാ തഥാ
സംവേഷ്‌ട്യ ച ധരാബിബം കോണേഷു ശ്രിയമാലിഖേദ്‌
സ്‌നാതഃശുദ്ധാംബരധരഃ സമഭ്യര്‍ച്യ ഹൃദാ ശ്രിയം

ഇതിലെഴുതേണ്ടതായ മന്ത്രങ്ങള്‍ താഴെ വിവരിക്കുന്നു.

ആദ്യത്തെ വൃത്തമദ്ധ്യത്തില്‍ ശ്രീം എന്ന ലക്ഷ്‌മീബീജമന്ത്രവും സാദ്ധ്യനാമവും, എഴുതണം. പിന്നീട്‌ ആകെയുള്ള മുപ്പത്തിയാറുദളങ്ങളിലായി താഴെക്കുറിക്കുന്ന ശ്രീ സൂക്‌തമന്ത്രത്തിലെ ഓരോ അന്തം (വാക്യം) വീതം ക്രമത്തിലെഴുതണം.

ശ്രീസൂക്‌തം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1. ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം

2. ചന്ദ്രാംഹിരണ്മയീം ലക്ഷമീം ജാതവേദേ മ ആവഹ

3. ചാം മ ആവഹ ജാതവേദോ ലക്ഷ്‌മീമനപഗാമിനീം

4. യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം

5. അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്‌തിനാദപ്രബോധിനീം

6. ശ്രിയം ദേവീമുപാഹ്വയേ ശ്രീ ധര്‍മ്മദേവീജുഷതാം

7. കാം സോസ്‌മിതാം ഹിരണ്യപ്രാകാരമാര്‍ദ്രാം

ജ്വലന്തീം ത്യപ്‌താം തര്‍പ്പയന്തീം.

8. പത്മേസ്‌ഥിതാം പത്മവര്‍ണ്ണാം താമിഹോപാഹ്വയേശ്രിയം

9. ചന്ദ്രാം പ്രഭാസാം യശസാം ജ്വലന്തീം ശ്രിയം ലോക ദേവ

ജുഷ്‌ടാമുദരാം

10. താം പത്മിനീമിം ശരണമഹം പ്രപദ്യേ അലക്ഷ്‌മീം മേ നശ്യതാം ത്വാം വ്യത്തേ

11. ആദിത്യവര്‍ണ്ണേ തപസോധിജാതോ വനസ്‌പതി സ്‌തവവ്യക്ഷോഥബില്വഃ

12. തസ്യ ഫലാനി തപസാ നുദന്തു മായാന്തരായാ ശ്‌ച ബാഹ്യാ അക്ഷ്‌മിഃ

13. ഉപൈതു മാം ദേവ സഖഃ കീര്‍ത്തിശ്‌ച മണിനാസഹ

14. പ്രാദുര്‍ഭൂതോസ്‌മി രിഷ്‌ട്രേസ്‌മിന്‍ കീര്‍ത്തിമ്യദ്ധിം ദദാതുമേ

15. ക്ഷൂല്‍പിപാസാമലാം ജ്യോഷ്‌ഠാമലക്ഷ്‌മീം നാശായാമ്യഹം

16. അഭൂതിമസമൃദ്ധിം ച സര്‍വ്വാന്‍ നിര്‍ണു ദ മേ ഗൃഹാന്‍

17. ഗ്രന്ധദ്വരാം ദുരാധര്‍ഷാം നിത്യജുഷ്‌ടാം കരീഷിണിം

18. ഈശ്വരീം സര്‍വ്വഭുതനാം താമിഹോപാഹ്വയേ ശ്രിയം

19. മനസഃ കാമമാകൂതിം വാചസ്സത്യമശീമഹി

20. പശൂനാം രൂപമന്നസ്യ മയി ശ്രീ ശ്രയതാം യശഃ

21. കാര്‍ദ്ദമേന പ്രജാഭൂതാ മയി സംഭവ കര്‍ദ്ദമ

22. ശ്രിയം വാസ യമേ കാലേ മാതരം പത്മമാലിനീം

23. ആപസസ്യജന്തു സ്‌നിഗ്‌ധാനി ചിക്ലീത വസ മേ ഗൃഹേ

24. നി ച ദേവീം മാതരം ശ്രിയം വാസയ മേ കലേ

25. ആര്‍ദ്രാം പുഷ്‌കരിണാം പുഷ്‌ടിം സുവര്‍ണ്ണാം ഹേമ മാലിനീം

26. സൂര്യാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ

27. ആര്‍ദ്രാം യഃ കരിണീം യഷ്‌ടീം പിംഗളാം പത്മമാലിനീം

28. ചന്ദ്രാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ

29. താം മ ആവഹ ജാതവേദോ മ ആവഹ

30. യസ്യാംഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോശ്വാന്‍

വിന്ദേയം പുരുഷാനഹം

31. യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതധേനുഃ പുരുവസുഃ

32. പത്മാവിശ്വ വസുര്‍ദ്ദേവീ സദാനോ ജൂഷതാം ഗ്യഹം

33. പത്മാനനേ പത്മ ഊരു പത്മാക്ഷീ പത്മസംഭവേ

34. ത മേ ഭജ സ്വപത്മാക്ഷീ യേ മ സൗഖ്യം ഉഭാമ്യഹം

35. അശ്വദായീ ഗോദായീ ധനദായീ ദദാതു മേ

36. ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം

ഇത്രയുമെഴുതിയതിനുശേഷം ഒന്നാമത്തെ വീഥിവൃത്തത്തില്‍

യഃ ശുചിഃ പ്രയതോ ഭൂത്വാ
ജൂഹുയാദാജ്‌ മന്വഹം
ശ്രീയമഷ്‌ടാദശര്‍ചം തു
ശ്രീകാമഃ സതതം ജപേത്‌ - എന്നുള്ള ശ്രീമന്ത്രരമെഴുതണം.

രണ്ടാമത്തെ വീഥി വൃത്തത്തില്‍ മാതൃകാക്ഷരങ്ങളെഴുതുക. ഒടുവില്‍ ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജാക്ഷരവുമെഴുതി യന്ത്രം പൂരിപ്പിക്കുക. (പൂര്‍ത്തിയാക്കുക.) ശാരീരിക മനഃശുദ്ധിയോടെ ലക്ഷ്‌മീമാതാവിനെ ധ്യാനിച്ചുകൊണ്ടുവേണം യന്ത്രമെഴുതുവാന്‍.ഇതുകൊണ്ടു സിദ്ധിക്കാവുന്ന ഫലങ്ങള്‍ താഴെച്ചേര്‍ക്കുന്നു.ഈ യന്ത്രത്തെ വിധിപ്രകാരമെഴുതി ലക്ഷ്‌മീചിന്തനയോടെ ധരിക്കുന്നവര്‍ക്ക്‌, പുത്രഭാഗ്യം,ധനധാന്യസമ്യദ്ധി, ആരോഗ്യം സസ്യപുഷ്‌ടി, പശുമൃഗാദികള്‍ എന്നിവ ദിനം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അവര്‍ക്കുള്ള ന്യായമായ മറ്റ്‌ എല്ലാ അഭീഷ്‌ടങ്ങളേയും ദേവി സാധിപ്പിച്ചു കൊടുക്കുന്നു. അവര്‍ ദീര്‍ഘായുസ്സോടെ ജീവിക്കുകയും ചെയ്യുന്നു. ചെമ്പുതകിടില്‍ ഈ ശ്രീസുക്‌തയന്ത്രമെഴുതി ശുദ്ധി കര്‍മ്മങ്ങള്‍ക്കുശേഷം മുറ്റത്തു നല്ല സ്‌ഥാനത്തു സ്‌ഥാപിക്കൂ. അവിടെ ശുദ്ധമാക്കി, ലക്ഷ്‌മീദേവിയെ ആവാഹിച്ച്‌ ഭക്‌തിയോടെ ദേവീ പൂജയും പരിവാരങ്ങള്‍ക്കു ബലികര്‍മ്മങ്ങളും നടത്തുക.അങ്ങനെ ചെയ്യുന്ന സ്‌ഥലത്തു സര്‍വ്വവിധ സമ്പത്തുകളും ഉണ്ടാകുന്നു. ആന, കുതിര, പശു, ഭൃത്യന്മാര്‍ മുതലായ എല്ലാ വിധ സൗകര്യവസ്‌തുക്കളും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തന്റെ ഭക്‌തനായ സാധകനെ രക്ഷിക്കുവാന്‍ ലക്ഷ്‌മീ ഭഗവതി ബദ്ധകങ്കണയായി അവിടെ വിളയാടുകയും ചെയ്യുന്നു.

യന്ത്രങ്ങള്‍ - 19

യന്ത്രങ്ങള്‍ - 19

അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്ര സംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വവശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.

1. അശ്വാരുഢ വശീകരണയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേ ശക്‌തിം സസാധ്യം
ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം
ക്രോമൈം ഗ്ലീം സൌഃ ക്രമേണ
പ്രിവിലിഖിതു ബഹി-
ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു
ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ,
ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ
ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം
ശ്രീകരം വശ്യകാരി.

യന്ത്രം:
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണ്‍, പന്ത്രണ്ടു ദളങ്ങള്‍, മൂന്നു വീഥിവൃത്തങ്ങള്‍, ഭൂപുരം എന്നിങ്ങനെ യന്ത്രം വരയ്‌ക്കുക.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യത്തില്‍ 'ഹ്രീം' എന്ന ഭുവനേശ്വരിയും, സാധ്യനാമവും എഴുതുക. ഷഡ്‌ക്കോണുകളില്‍ ഈശാനാദി തുടങ്ങി ക്രമേണ ''ആം ഹ്രീം ക്രോം ഐം ക്ലീം സൗഃ'' എന്ന ഷഡ്വര്‍ണ്ണമന്ത്രം എഴുതണം. ദ്വാദശ ദളങ്ങളിലും ഈശാമനാദി തുടങ്ങി ക്രമത്താലെ ''ആംഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ'' ഇങ്ങനെ പതിനൊന്നു ദളങ്ങളില്‍ ഓരോ അക്ഷരവും പന്ത്രണ്ടാമത്തേതില്‍ രണ്ടക്ഷരവും വീതം എഴുതണം. ഒന്നാമത്തെ വീഥി വൃത്തത്തില്‍ ദ്രാം ദ്രാവിണിബാണായ നമഃ ദ്രീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകര്‍ണബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സം സമ്മോഹന ബാണായ നമഃ എന്ന കാമബാണ മന്ത്രങ്ങളും രണ്ടാമത്തെ വീധി വൃത്തത്തില്‍ 'ഐം ക്ലീം നിത്യ ക്ലിന്നേ നിത്യമദദ്രവേ സ്വാഹാ' എന്നും മൂന്നാമത്തേതില്‍ 'അ ആ' എന്നു തുടങ്ങി 'ള ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ മാതൃകാക്ഷരകളും എഴുതണം. ഈ അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌. പുരുഷനാണ്‌ യന്ത്രം ധരിക്കുന്നതെങ്കില്‍ മനസ്സിനിണങ്ങിയ സ്‌ത്രീയെയും സ്‌ത്രീയാണ്‌ ധരിക്കുന്നതെങ്കിള്‍ പ്രിയമുള്ള പുരുഷനെയും സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്‌.

2. മദനകാമേശ്വരീ
💢●●●●●ॐ🔥🔱🔥ॐ●●●●●💢

വശ്യമന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
''ഹ്രീ ങ്കാരേ നാമകാമൌ
പ്രണവമപി ലിഖേത്‌
കോണഷള്‍ക്കേതദംഗം
തത്‌ സന്ധാ, വഷ്‌ട പത്രേ-
സ്വരയുഗനമ ഇ-
ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍
ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍-
വൃതമവനിപുരേ മന്മഥം ലോകവശ്യം
നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ-
മേശ്വരീ യന്ത്രമേ തത്‌.''

യന്ത്രം :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍ 

1. ഹ്രാം ഹൃദയായ നമഃ
2. ഹ്രീം ശിരസേ സ്വാഹാ
3. ഹ്രൂം ശിഖായൈ വഷള്‍
4. ഹ്രൈം കവചായ ഹും
5. ഹ്രൌം നേത്രത്രയായ വൌഷള്‍
6. ഹ്രഃ അസ്‌ത്രായ ഫള്‍ 

എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍

1. ദ്രാം ദ്രാവിണീ ബാണായ നമഃ
2. ദ്രീം സംക്ഷോഭണ ബാണായ നമഃ
3. ക്ലീം ആകര്‍ഷണ ബാണായ നമഃ
4. ബ്‌ളൂം വശീകരണ ബാണായ നമഃ
5. ''സം സമ്മോഹന ബാണായ നമഃ'' 

എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക. മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുന്നതുമാണ്‌.