ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 February 2020

ശൈവ രഹസ്യം

ശൈവ രഹസ്യം

എന്താണ് ശിവതാണ്ഡവം ?

ഭക്തരക്ഷയ്കായി ഭഗവാന്‍ ഓരോ രൂപത്തിലാണ് അവതരിക്കാറുള്ളത്. 

ശിവ ഭഗവാന്റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്. 

വ്യാഖ്യാനദക്ഷിണാമൂര്‍ത്തി

ജ്ഞാനദക്ഷിണാമൂര്‍ത്തി

യോഗ ദക്ഷിണാമൂര്‍ത്തി

വീണാധരദക്ഷിണാമൂര്‍ത്തി...
എങ്ങനെ നാലു രൂപങ്ങളാണ് ദക്ഷിണാമൂര്‍ത്തിക്കുള്ളത്. 

ഭിക്ഷാടകന്‍, കപാലധാരി, ഗംഗാധരന്‍, അര്‍ദ്ധനാരീശ്വരന്‍, അര്‍ദ്ധനാരീ നടേശ്വരന്‍,വൃഷഭവാഹനന്‍, വിഷ ഭക്ഷകന്‍, സദാശിവന്‍, മഹേശ്വരന്‍, ഏകാദശരുദ്രന്‍, വിദ്യേശ്വരന്‍, മൂര്‍ത്ത്യഷ്ടകന്‍ എന്നീ രൂപങ്ങളുമുണ്ട്.
 
മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. 
 
താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.
 
ശിവപൂജ നടത്തേണ്ടത് എങ്ങനെ ?

ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുമ്പോള്‍ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക. പിന്നെ ഗംഗ, യമുന, ശിവഗണങ്ങള്‍, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരുഷന്‍, ശക്തി എന്നിവരെ പൂജിക്കണം. പിന്നീട് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കണം. കൂവളത്തില, ഭസ്മം, അര്‍ഘ്യപാദങ്ങള്‍, എന്നിവയോടു കൂടി വളരെ ശ്രദ്ധയോടുകൂടി വേണം ശിവനെ പൂജിക്കാന്‍.

ശൈവ രഹസ്യം

ശൈവ രഹസ്യം

എന്താണ് ശിവതാണ്ഡവം ?

ഭക്തരക്ഷയ്കായി ഭഗവാന്‍ ഓരോ രൂപത്തിലാണ് അവതരിക്കാറുള്ളത്. 

ശിവ ഭഗവാന്റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്. 

വ്യാഖ്യാനദക്ഷിണാമൂര്‍ത്തി

ജ്ഞാനദക്ഷിണാമൂര്‍ത്തി

യോഗ ദക്ഷിണാമൂര്‍ത്തി

വീണാധരദക്ഷിണാമൂര്‍ത്തി...
എങ്ങനെ നാലു രൂപങ്ങളാണ് ദക്ഷിണാമൂര്‍ത്തിക്കുള്ളത്. 

ഭിക്ഷാടകന്‍, കപാലധാരി, ഗംഗാധരന്‍, അര്‍ദ്ധനാരീശ്വരന്‍, അര്‍ദ്ധനാരീ നടേശ്വരന്‍,വൃഷഭവാഹനന്‍, വിഷ ഭക്ഷകന്‍, സദാശിവന്‍, മഹേശ്വരന്‍, ഏകാദശരുദ്രന്‍, വിദ്യേശ്വരന്‍, മൂര്‍ത്ത്യഷ്ടകന്‍ എന്നീ രൂപങ്ങളുമുണ്ട്.
 
മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. 
 
താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.
 
ശിവപൂജ നടത്തേണ്ടത് എങ്ങനെ ?

ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുമ്പോള്‍ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക. പിന്നെ ഗംഗ, യമുന, ശിവഗണങ്ങള്‍, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരുഷന്‍, ശക്തി എന്നിവരെ പൂജിക്കണം. പിന്നീട് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കണം. കൂവളത്തില, ഭസ്മം, അര്‍ഘ്യപാദങ്ങള്‍, എന്നിവയോടു കൂടി വളരെ ശ്രദ്ധയോടുകൂടി വേണം ശിവനെ പൂജിക്കാന്‍.

നരനാരായണന്മാർ

നരനാരായണന്മാർ

ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാരാണ് നരനാരായണന്മാർ 
പണ്ട് ബ്രഹ്മാവിന്റെ വലത്തെ മുല ഭേദിച്ചുകൊണ്ട് സനാതനമായ ധർമ്മം മൂർത്തിയായി അവതരിച്ചു . ഈ ധർമ്മം സ്വയം വിഷ്ണുവായിരുന്നു . 

ഈ ധർമ്മദേവന്റെ പുത്രന്മാരായി മഹാവിഷ്ണു നാല് രൂപങ്ങളിൽ അവതരിക്കുകയുണ്ടായി . 

ഹരി , കൃഷ്ണൻ , നരൻ , നാരായണൻ എന്നിങ്ങനെ നാല് രൂപങ്ങളിൽ വിഷ്ണു ജനിച്ചു . 

ഇവരിൽ ഹരിയും കൃഷ്ണനും പരമയോഗികളും , നരനും നാരായണനും മഹാതപസ്വികളുമായി ശോഭിച്ചു . 

ജനനത്തിനു മുൻപ് ഇവർ വിഷ്ണുസ്വരൂപരായിരുന്നു .

നരനാരായണന്മാർ ഒരായിരം വർഷം ബദര്യാശ്രമത്തിലിരുന്ന് ബ്രഹ്മത്തെ തപസ്സു ചെയ്തു .[ദേവീ ഭാഗവതം 4 -ആം സ്കന്ധം].

നരനും നാരായണനും ദേവകാര്യാർത്ഥം ദ്വാപരയുഗത്തിന്റെ അന്തിമഘട്ടത്തിൽ അർജ്ജുനനായും കൃഷ്ണനായും ജനിക്കുകയുണ്ടായി .

നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാർജുനന്മാർ ഇവരുടെ പുനർജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. 

നാരായണമഹർഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായി ജന്മമെടുത്തു എന്നു മഹാഭാരതം ആദിപർവത്തിൽ പറയുന്നു. 

നരനാരായണന്മാരിൽ നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

നരന്റെ ഉൽപ്പത്തി

ഒരിക്കൽ ബ്രഹ്മാവും ശിവനും തമ്മിലുള്ള യുദ്ധത്തിൽ ശിവൻ ബ്രഹ്മാവിന്റെ ഒരു തല നുള്ളിക്കളയുന്നു. കോപിഷ്ഠനായ ബ്രഹ്മദേവൻ, തന്റെ വിയര്പ്പ് തുള്ളികളിൽ നിന്നും സ്വേദജൻ എന്നൊരു മഹാപുരുഷന് ജന്മം നല്കുകയും അവനോടു ശിവനെ വധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വേദജന് ആയിരം കവച്ചങ്ങളുന്ടായിരുന്നു. ആയിരം കവചങ്ങൾ ഉള്ളതിനാൽ സ്വേദജന് സഹസ്രകവചൻ എന്നും പേരുണ്ട്. സ്വേദജൻ ശിവനെ പിന്തുടര്ന്നു . ശിവൻ ഓടി വൈകുണ്ടത്തിലെത്തുകയും വിഷ്ണുവിനെ അഭയം പ്രാപിപ്ക്കുകയും ചെയ്തു. തുടർന്ന് വിഷ്ണു ഒരു ഹുംകാരത്താൽ സ്വേദജനെ മോഹാലസ്യപ്പെടുത്തി ശിവനെ ആശ്വസിപ്പിച്ചു.

തുടർന്ന് ശിവൻ വിഷ്ണുവിനോട് ഭിക്ഷ യാചിച്ചു. കൈവശം ഒന്നുമില്ലാതിരുന്ന വിഷ്ണു, ശിവന്റെ കപാലത്തിൽ തന്റെ വലതുകരം ഇട്ടുകൊടുത്തു . ശിവൻ തന്റെ ശൂലം കൊണ്ട് വിഷ്ണുവിന്റെ കരത്തിൽ കുത്തുകയും വിഷ്ണുകരത്തിൽ നിന്നും ഭഗവാന്റെ രക്തം ശിവന്റെ കപാലത്തിൽ വീണു തുടങ്ങുകയും ചെയ്തു. വിഷ്ണുവിന്റെ രക്തം വീണു ശിവകപാലം നിറഞ്ഞു. അപ്പോൾ വിഷ്ണു രക്തധാരയെ ഉപസംഹരിച്ചു. ഈ രക്തത്തെ ശിവൻ ആയിരം ദിവ്യവര്ഷം മൂന്നാം തൃക്കണ്ണ് കൊണ്ട് നോക്കി കൈകൊണ്ടു കശക്കി. ആ രക്തത്തിൽ നിന്നും ശിവന്റെയും വിഷ്ണുവിന്റെയും തേജസ്സോടെ ഒരു മഹാപുരുഷൻ ഉണ്ടായി വന്നു. അദ്ദേഹമാണ് രക്തജൻ . 

രക്തജന് ആയിരം കരങ്ങളുണ്ടായിരുന്നു. ഈ രക്തജനും സ്വേദജനും തമ്മിൽ യുദ്ധമാരംഭിച്ചു . ഒടുവിൽ സ്വേദജന് ഒരു കവചവും, രക്തജന് കൈ രണ്ടും മാത്രം അവശേഷിച്ചു. യുദ്ധം തുല്യനിലയിൽ അവസാനിച്ചപ്പോൾ, ബ്രഹ്മാവ്‌ സ്ഥലത്തെത്തുകയും, അടുത്ത ജന്മത്തിൽ രക്തജനും സ്വേദജനും തമ്മിൽ ഏറ്റുമുട്ടട്ടെ എന്നും, അന്ന് ഇവരുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കാമെന്നും അറിയിച്ചു . 

രക്തജൻ ശിവനാൽ അനുഗ്രഹിക്കപ്പെടുകയും , പിന്നീട് വിഷ്ണുവിന്റെ അംശമായ നാരായണ ഋഷിയോടു ചേർന്ന് ധർമ്മദേവന്റെ മക്കളായി പുനർജനിക്കുകയും ചെയ്തു. ഈ രക്തജൻ നരനായി ജനിച്ചിട്ട് അർജ്ജുനനായി പുനർജനിച്ചു. സ്വേദജനാണ് കര്ണ്ണൻ ആയി പുനർജനിച്ചതു .

സ്വേദജനും രക്തജനും തുല്യ നില പാലിച്ച സമയത്ത് വിഷ്ണു സൂര്യദേവനെ അടുത്തുവിളിച്ചു ഇങ്ങനെ പറഞ്ഞു . " ദേവകാര്യം സാധിപ്പാനായി കലി - ദ്വാപര സന്ധിയിൽ ഈ സ്വേദജനെ സ്വന്തം അംശത്തിൽ നിന്നും അങ്ങ് ജനിപ്പിക്കണം. വസുഷേണൻ എന്ന പേരിൽ കുന്തിക്ക് ജനിക്കുന്ന ഇവൻ കർണ്ണനെന്നു പ്രസിദ്ധനാകും. എന്റെ പ്രസാദത്താൽ ഇവൻ സര്വ്വ സമ്പത്തും ഉത്തമ ബ്രാഹ്മണർക്ക് ദാനം ചെയ്യും " അതിനു ശേഷം ഇന്ദ്രനെ അടുക്കൽ വിളിച്ചു രക്തജനെ സ്വന്തം അംശത്തിൽ ജനിപ്പിക്കാൻ വിഷ്ണു ആവശ്യപ്പെട്ടപ്പോൾ ഇന്ദ്രൻ ഒരു തടസ്സം ഉന്നയിച്ചു. അതായത് ശ്രീരാമാവതാരത്തിൽ വിഷ്ണു സൂര്യപുത്രനെ അനുകൂലിച്ചു തന്റെ പുത്രനായ ബാലിയെ സംഹരിച്ചുവെന്നും, അതിനാൽ രക്തജനെ തന്റെ പുത്രനാക്കുകയില്ലെന്നും പറഞ്ഞു . ഇത് കേട്ടപ്പോൾ വിഷ്ണു; ഇത്തവണ ഇന്ദ്രപുത്രന്റെ തോഴനായി ഇരുന്നുകൊള്ളാമെന്നും, സൂര്യപുത്രനെ സംഹരിപ്പാൻ സഹായിക്കാമെന്നും അറിയിച്ചു . ഒടുവിൽ ഇന്ദ്രൻ സമ്മതിച്ചു. അങ്ങനെ സൂര്യപുത്രനായി സ്വേദജൻ കർണ്ണനായും , ഇന്ദ്രപുത്രനായി രക്തജൻ അര്ജുനനായും ജനിച്ചു .[പത്മപുരാണം, സൃഷ്ട്ടിഖണ്ടം, 14 ആം അദ്ധ്യായം].

ശിവനാരായണ യുദ്ധം

ദക്ഷയാഗത്തിൽ സതി ആത്മാഹൂതി ചെയ്ത ശേഷം ശിവൻ കോപിഷ്ഠനായി തന്റെ ശൂലത്തെ ദക്ഷന്റെ യാഗശാലയിലേക്കെറിഞ്ഞു. ശൂലം യാഗശാല ഭസ്മമാക്കിയ ശേഷം ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുകൊണ്ടിരുന്ന നാരായണമുനിയുടെ നെഞ്ചിൽ പോയടിച്ചു. ശൂലം ശക്തിയായി ജ്വലിച്ചുകൊണ്ടു നാരായണന്റെ മുടിയെ തപിപ്പിച്ചു . നാരായണന്റെ മുടി പച്ചനിറമായി തീർന്നു. അന്നുമുതൽ നാരായണന് മുഞ്ജകേശൻ എന്ന പേരുണ്ടായി. തുടർന്ന് നാരായണൻ ശക്തിയായ ഒരു ഹുങ്കാരം വിട്ടു. അത് ശിവശൂലത്തെ മടക്കി. നാരായണന്റെ ഹുങ്കാരമേറ്റ ശൂലം തിരികെ ശിവന്റെ കൈകളിലെത്തി. ശിവൻ നരനാരായണന്മാരുമായി യുദ്ധമുണ്ടായി. നരൻ ശക്തിയേറിയ മന്ത്രം ജപിച്ചുകൊണ്ടു ഒരു ഇഷീക എടുത്ത് ശിവനു നേരെ പ്രയോഗിച്ചു. ഈ ഇഷീക ഒരു പരശു ആയിത്തീർന്നു. (രണ്ടു വശത്തും മഴുവോടു കൂടിയ ആയുധമാണ് പരശു). ശിവനാകട്ടെ പരശുവിനെ ഖണ്ഡിച്ചു കളഞ്ഞു. അന്നുമുതൽ ശിവന് ഖണ്ഡപരശു എന്ന പേരുണ്ടായി. രുദ്രനാരായണയുദ്ധം ഭയങ്കരമായി നടന്നു. തീയ് ഹവിസ്സിനെ വാങ്ങാതായി. കടൽ വറ്റിപ്പോയി. ബ്രാഹ്മണർക്കു വേദം തോന്നാതായി . ഇത്തരത്തിൽ ലോകം നശിക്കാൻ തുടങ്ങിയപ്പോൾ, ബ്രഹ്‌മാവ്‌; ശിവനും നാരായണനും മുൻപിൽ പ്രത്യക്ഷനായി ശിവനെ ശാന്തനാക്കി. ശിവൻ നാരായണനെ വന്ദിച്ചു. അതോടെ നാരായണനും ശിവനും പരസ്പരം സ്തുതിച്ചു. നാരായണ മുനി ശിവനോട് ഇങ്ങനെ പറഞ്ഞു.

യസ്ത്വാം വേത്തി സ മാം വേത്തി 
യസ്ത്വാ മനു സ മാമനു

നാവയോരന്തരം കിഞ്ചിന്മാ തേ (അ )
ഭൂതഃ ബുദ്ധിരന്യഥാ (133)

അദ്യ പ്രഭൃതി ശ്രീവത്സ ശൂലാങ്കോ മേ ഭവത്യമം
മമ പാണ്യംഗിതശ്ചാപി ശ്രീകണ്ഠസ്ത്വം ഭവിഷ്യസി (134)

[മഹാഭാരതം , ശാന്തിപർവ്വം , അദ്ധ്യായം 343 , ശ്ളോകങ്ങൾ 133 ,134 ]

(ഭാഷ അർത്ഥം) അങ്ങയെ അറിയുന്നവൻ എന്നെയും അറിയുന്നു. അങ്ങയുടെ ഭക്തനാരോ അവൻ എന്റെയും ഭക്തനാണ് . ഞാനും അങ്ങും ഒന്നാകുന്നു. യാതൊരന്തരവുമില്ല. അങ്ങയുടെ ബുദ്ധി ഇക്കാര്യത്തിൽ ചലിക്കരുതേ. ഇനിമുതൽ എന്റെ നെഞ്ചിലെ അടയാളം അങ്ങയുടെ ത്രിശൂലത്തിന്റേതായിരിക്കും. എന്റെ കരം കൊണ്ടു ഉണ്ടായ അടയാളത്താൽ അങ്ങ് ശ്രീകണ്ഠനായും ഭവിക്കും.

ഇപ്രകാരം നാരായണനും ശിവനും പരസ്പരം പൂജിച്ചു

ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെ

ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെ

ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മത്സരിക്കുന്ന അല്പജ്ഞന്‍മാര്‍ക്കുള്ള അസന്ദിഗ്ദ്ധമായ മറുപടിയാണ് ഇവിടെ ലഭിക്കുന്നത്.

ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചിരിക്കുന്ന ഉപനിഷദ് വാക്യമാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

ശുക്രബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന് തന്റെ പിതാവായ വ്യാസനില്‍നിന്നു ലഭിക്കുന്ന ഉത്തരമാണിത്.

‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോfഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേfര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേfര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു. സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു.

ഇവര്‍ മൂന്നുപേരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്.

ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്.

ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

പുല്ലിംഗത്തിലുള്ള സര്‍വവും ശിവനും, സ്ത്രീലിംഗാത്മകമായ സര്‍വവും ഉമയുമാകുന്നു. ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്.

ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്.

അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം.

ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. വിഷ്ണു എന്ന വാക്കിന് വ്യാപനശീലത്തോടുകൂടിയവന്‍ എന്നാണല്ലോ അര്‍ഥം. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്.

ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണെന്ന് ധരിക്കുന്നതോടുകൂടി നാനാത്വങ്ങളില്‍ തപ്പിത്തടഞ്ഞ് തമ്മില്‍ തല്ലുന്നവര്‍ക്ക് മേല്‍പറഞ്ഞ ഉനിഷദ്‌വാക്യങ്ങളില്‍നിന്ന് ശാന്തിയും സമാധാനവും ലഭിക്കും.

ശിവമഹിമ

ശിവപുരാണത്തില്‍ ശിവനെ ബ്രഹ്മസ്വരൂപനായി പ്രകീര്‍ത്തിച്ചിരിക്കുന്നു. ബ്രഹ്മാദികള്‍ ത്രിഗുണങ്ങളില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ശിവന്‍ ത്രിഗുണങ്ങള്‍ക്കതീതമായിരിക്കുന്നു.

വികാര ശൂന്യനും തുര്യാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവനുമാണ് ശിവന്‍.

‘ബ്രഹ്മാദ്യാസ്ത്രിഗുണാധീശാ:
ശിവസ്ത്രിഗുണത: പര:
നിര്‍വികാരീ പര: ബ്രഹ്മാ:
തുര്യ: പ്രകൃതിത: പര:  (ശിവപുരാണം)

സ്വയം അദൈ്വതാവസ്ഥയുള്ളവനായ ശിവന്‍ ജ്ഞാന സ്വരൂപനും അവ്യയനും കൈവല്യമുക്തികള്‍ പ്രദാനം ചെയ്യുന്നവനുമാണ്. ത്രിവര്‍ഗ്ഗങ്ങള്‍ ശിവനില്‍ നിന്നാണുണ്ടായിരിക്കുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നിവ മൂന്നും ത്രിവര്‍ഗ്ഗത്തില്‍പ്പെടുന്നു.

ധര്‍മാര്‍ത്ഥകാമങ്ങളും ഇതില്‍പ്പെട്ടതാണ്. വൃദ്ധി, സ്ഥിതി, ക്ഷയം ഇവയും ത്രിവര്‍ഗ്ഗമാണെന്നും പറയും. പ്രപഞ്ചത്തിന്റെ കാരണവസ്തുവായ ബ്രഹ്മത്തിന്റെ സങ്കല്പം തന്നെയാണ് ശിവന്‍ എന്ന് ഇതുകൊണ്ട് സ്പഷ്ടമായിരിക്കുന്നു.

ശിവപുരാണത്തില്‍ ഇക്കാര്യം താഴെ പറയുംപ്രകാരം വര്‍ണിച്ചിട്ടുണ്ട്.

‘ജ്ഞാനസ്വരൂപോfവ്യയ: സാക്ഷീ
ജ്ഞാനഗമ്യോfദ്വയ: സ്വയം
കൈവല്യമുക്തിദ: സോfത്ര

25 February 2020

ഏഴരപ്പൊന്നാനയുടെ യഥാര്‍ത്ഥ കഥ

ഏഴരപ്പൊന്നാനയുടെ യഥാര്‍ത്ഥ കഥ

വര്‍ഷത്തില്‍ രണ്ടുദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസം അര്‍ദ്ധരാത്രിയില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും. ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന സായൂജ്യം വിവരിക്കാനാവില്ല. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാക്ഷേത്രമായ ഏറ്റുമാനൂരമ്പലം പ്രസിദ്ധികൊണ്ട് ഭാരതത്തിലെ മഹാദേവക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്നു.  ഖരപ്രകാശ മഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂര്‍ത്തിയായ ശിവന്റെ സാന്നിധ്യമാണ് ഈ തിരുസന്നിധിയിലുള്ളത്. ആ ദേവ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. തിരുമുന്നില്‍ഭക്തിയോടു കൂടി ഭജനമിരുന്നാല്‍ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

'എഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍ തിരുനാഗത്തളയിട്ട തൃപ്പാദം...'

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാനയും പണ്ടേക്കുപണ്ടേ പുകള്‍ പെറ്റതാണ്. 1972 ല്‍ പുറത്തിറങ്ങിയ 'അക്കരപ്പച്ച'യെന്ന മലയാള ചിത്രത്തില്‍ മാധുരിയുടെമനോഹര ശബ്ദത്തിലെത്തിയ ഈ വയലാര്‍ -ദേവരാജന്‍ ഗാനം ഏഴരപ്പൊന്നാനയുടെ ഖ്യാതി വാനോളമുയര്‍ത്തി. ഏറ്റുമാനൂരപ്പനെ മനംനിറഞ്ഞു വിളിക്കുന്ന ഭക്തരുടെമനസ്സില്‍ പൊന്നാനകള്‍ക്കും വലിയ സ്ഥാനമുണ്ട്.

പേരുസൂചിപ്പിക്കും പോലെ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണ രൂപത്തിലുള്ള ഏഴുവലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും പ്രതിമകള്‍ ചേര്‍ന്നതാണ് ഏഴരപ്പൊന്നാന. വരിയ്ക്കപ്ലാവിന്റെ തടിയില്‍ ആനയുടെ രൂപംകൊത്തിയെടുത്ത ശേഷം അതിന്റെ പുറത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് എട്ടുപൊന്നാനകളും നിര്‍മ്മിക്കപ്പെട്ടത്. വലിയ ആനകള്‍ക്ക് ഒരു തുലാംവീതം സ്വര്‍ണ്ണം വേണ്ടിവന്നു, ചെറിയ ആനയ്ക്ക് അരതുലാം സ്വര്‍ണ്ണവും. ഇന്നത്തെ അളവില്‍ മൊത്തം 75 കിലോതൂക്കം വരുമിത്. ഏഴ് ആനകള്‍ക്ക് രണ്ടടി വീതം ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവുമാണുള്ളത്.

തിരുവിതാംകൂര്‍ രാജാവ് വൈക്കത്തപ്പനു വഴിപാടായി നിശ്ചയിച്ച് ഉണ്ടാക്കി അയച്ച പൊന്നാനകളെ ഏറ്റുമാനൂര്‍ ദേവന്‍ ഇടയ്ക്കുവച്ച് തട്ടിയെടുത്തതാണെന്നൊരുകഥ കാലങ്ങളായി പ്രചാരത്തിലുണ്ട്. കൊട്ടാരത്തില്‍ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ 'ചില ഈശ്വരന്മാരുടെ പിണക്കം' എന്ന അധ്യായത്തില്‍ പരാമര്‍ശിച്ചതോടെ കഥയ്ക്ക് പ്രചുര പ്രചാരമായി.

കരമാര്‍ഗ്ഗം തിരുവനന്തപുരത്തു നിന്ന് വൈക്കത്തേക്ക് പൊന്നാനകളെ കൊണ്ടുപോകും വഴി ഏറ്റുമാനൂരെത്തിയപ്പോള്‍ പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിലിറക്കിവച്ചു ഹരിക്കാരന്മാരും ചുമട്ടുകാരും കുളിക്കാനുമുണ്ണാനും പോയി. അവര്‍ തിരികെ വന്നുനോക്കിയപ്പോള്‍ ആരെയും അടുക്കാനനുവദിക്കാതെ പൊന്നാനകളുടെ തലയില്‍ ഓരോ വലിയ സര്‍പ്പങ്ങളിരിക്കുന്നതായി കണ്ടു. ഇതിനെപ്പറ്റി പ്രശ്‌നംവെപ്പിച്ചുനോക്കിയപ്പോള്‍ ഈ ആനകളെ തനിക്കു വേണമെന്നാണ് ഏറ്റുമാനൂര്‍ ദേവന്റെ ആഗ്രഹം എന്നും കണ്ടു. അങ്ങനെ ഏഴരപ്പൊന്നാനകളെ രാജാവ് ഏറ്റൂമാനൂരപ്പനു സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യമാലയിലെ പ്രസ്തുത അധ്യായത്തിലെ കഥ. 

പ്രചാരത്തില്‍ വന്നമറ്റൊരു കഥനം, പൊന്നാനകളെ ജലമാര്‍ഗ്ഗം വൈക്കത്തേക്ക് കൊണ്ടുപോകുംവഴി വള്ളം നീങ്ങാതായെന്നും തുടര്‍ന്ന് പ്രശ്‌നംവച്ചു നോക്കിയപ്പോള്‍ ഏറ്റുമാനൂരപ്പന്റെ ഇംഗിതം മേല്‍പ്പറഞ്ഞ രീതിയിലാണെന്നറിഞ്ഞ് നടയില്‍ സമര്‍പ്പിച്ചുവെന്നുമാണ്. ദേവഭാവം അറിയുന്നവര്‍ക്കാര്‍ക്കും ഈ മിഥ്യാ കഥനങ്ങള്‍ വിശ്വസിക്കാനാവില്ല.

വാസ്തവം എന്ത്?

ഏഴരപ്പൊന്നാനകള്‍ ഏറ്റുമാനൂരപ്പന്റെ സന്നിധിയിലെത്തിയതിന്റെ വാസ്തവം വേറെയാണ്. ഐതിഹ്യമാലയുടെതന്നെ 'പുരുഹരിണപുരേശമാഹാത്മ്യം' എന്ന അധ്യായത്തില്‍ ഏഴരപ്പൊന്നാനയുടെ യഥാര്‍ത്ഥ ചരിത്രം തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ടി.കെ. ബാലകൃഷ്ണപ്പണിക്കര്‍ രചിച്ച ഏറ്റുമാനൂര്‍ ക്ഷേത്രമാഹാത്മ്യം എന്ന ഗ്രന്ഥത്തിലും പൊന്നാനകള്‍ ഏറ്റുമാനൂരെത്തിയതെങ്ങനെയെന്നതിന്റെ ആഖ്യാനമുണ്ട്.

കൊല്ലവര്‍ഷം 904 മുതല്‍ വേണാടുഭരിച്ചിരുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സ്വന്തം രാജ്യത്തിന്റെ അതിരുകള്‍ വിപുലമാക്കുവാനാഗ്രഹിക്കുകയും അതിനായി അയല്‍പക്കത്തുള്ള ചെറുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. ദേശങ്ങനാട്, ഇളയിടത്തുസ്വരൂപം, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങള്‍ ഇത്തരത്തില്‍ വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. 925 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഏറ്റുമാനൂര്‍. ചെറുരാജ്യങ്ങള്‍ കീഴടക്കാന്‍ നടത്തിയ യുദ്ധങ്ങളില്‍ നിരപരാധികളായ ധാരാളമാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. അതുപോലെ തെക്കുംകൂറില്‍ കൈവശപ്പെടുത്തിയ വസ്തുക്കളില്‍ ഏറ്റുമാനൂര്‍ ക്ഷേത്രംവക വസ്തുക്കളും ഉള്‍പ്പെട്ടിരുന്നു. മറ്റൊരുകാര്യം, മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ള നിലത്തില്‍ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളിമഠവും നശിപ്പിച്ചു കളയുകയും ചെയ്തുവെന്നതാണ്.  ഇതെല്ലാം ഭഗവാന്റെ കോപത്തിനു നിദാനങ്ങളാവുകയും കൊട്ടാരത്തില്‍ പലതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. അതിനുപരിഹാരമായി പൊന്നാനകളെ ഏറ്റുമാനൂരപ്പന്റെ നടയില്‍ സമര്‍പ്പിക്കാമെന്ന് മഹാരാജാവ് നിശ്ചയിച്ചു.

ദ്വിഗ്വിജയം നടത്തി രാജ്യം വിപുലപ്പെടുത്തിയതിനാല്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിച്ച് എട്ടുപൊന്നാനകളെയാണ് വഴിപാടായി ഉറപ്പിച്ചത്. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇവയില്‍ വാമനന്‍ ചെറുതായതുകൊണ്ട് അര പൊന്നാനയാകുകയാണുണ്ടായത്.

പൊന്നാനകളുടെ നിര്‍മ്മാണമാരംഭിച്ചെങ്കിലും അതുപൂത്തിയാകുംമുമ്പ്, കൊല്ലവര്‍ഷം 933ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് നാടുനീങ്ങി. തുടര്‍ന്ന് അധികാരത്തില്‍ വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായിരുന്നു. ധര്‍മ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാര്‍ത്തിക തിരുനാള്‍ തന്റെ മുന്‍ഗാമിയുടെ വഴിപാട് എത്രയുംവേഗം പൂര്‍ത്തിയാക്കാനുറപ്പിച്ചു. അങ്ങിനെ 964 ല്‍ പൊന്നാനകളുടെ പണിപൂര്‍ത്തിയാക്കുകയും അക്കൊല്ലം ഇടവം 12 വെള്ളിയാഴ്ച ആഘോഷപൂര്‍വ്വം ഏറ്റുമാനൂരപ്പന്റെ തിരുനടയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 

ഏഴരപ്പൊന്നാനകള്‍ക്കൊപ്പം സ്വര്‍ണ്ണം കൊണ്ടുള്ള തോട്ടിയും വളറും ഒരുപഴുക്കാക്കുലയും നടയ്ക്കുവെച്ചു. 168 പറനിലവും ഇരുപത്തിമൂന്നര മുറിപുരയിടവും ഒരുമഠവും ഏറ്റുമാനൂര്‍ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തു.

'മഹാരാജാവ് പ്രായശ്ചിത്തമായി എട്ടു മാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണംകൊണ്ട് ഏഴര ആനകളെയും ഏഴുകഴഞ്ചു സ്വര്‍ണ്ണംകൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണംകൊണ്ട് ഒരുപഴുക്കാക്കുലയും നടയ്ക്കുവെച്ചു. മാണിക്കംദേശത്തുള്‍പ്പെട്ട 168 പറനിലവും ഇരുപത്തിമൂന്നരമുറിപുരയിടവും ഒരുമഠവും ഏറ്റുമാനൂര്‍ മഹാദേവനായി ദേവസ്വത്തിലേയ്ക്കുവെച്ചൊഴിഞ്ഞുകൊടുത്തതായും ഒരുപ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലം 964-ാംമാണ്ട് ഇടവമാസം പന്ത്രണ്ടാംതിയതി എഴുതിവെച്ചതായി ദേവസ്വത്തില്‍ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴരപൊന്നാനകളെ കാര്‍ത്തിക തിരുനാള്‍രാമവര്‍മ്മ മഹാരാജാവ്  വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവര്‍ ഏറ്റുമാനൂരെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവന്റെ വിരോധംകൊണ്ട് ആനകളെ അവിടെനിന്നുകൊണ്ടുപോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അവ ഏറ്റുമാനൂര്‍ ദേവന്റേതായിത്തീര്‍ന്നെന്നും മറ്റും ഒരു ഐതിഹ്യമുണ്ട്. മേല്‍പറഞ്ഞ പ്രായശ്ചിത്തച്ചാര്‍ത്തുകൊണ്ട് ആദ്യംപറഞ്ഞതു തന്നെ വാസ്തവമാണെന്നുവിചാരിക്കാം.

കാര്യങ്ങള്‍ ഇത്ര സ്പഷ്ടമായിരിക്കേ എന്തുകൊണ്ടാവും വൈക്കത്തപ്പനു കൊണ്ടുപോയ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പന്‍ തട്ടിയെടുത്തതാണെന്നൊരു കഥപ്രചരിച്ചത്? ഈചോദ്യത്തിന് കൃത്യമായ ഉത്തരം ലഭ്യമല്ല. 'വൈക്കത്ത് അഷ്ടമിദര്‍ശനത്തിന് ഇപ്പോഴും ഏറ്റുമാനൂര്‍ദേശക്കാരാരും പോകാറില്ല' എന്ന് ഐതിഹ്യമാലയില്‍കാണുന്നു'. 'ഏറ്റുമാനൂര്‍ ദേശത്തുള്ളവര്‍ മുന്‍കാലങ്ങളില്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനംനടത്തുക പതിവായിരുന്നു. വൈക്കത്ത് ദര്‍ശനത്തിനെത്തുന്നവരെ തെക്കുവശത്തുള്ള കാടിക്കുഴിയില്‍ തളളിയിടുമെന്നൊരു മിഥ്യാധാരണ പ്രചരിച്ചിരുന്നു' എന്ന് ഏറ്റുമാനൂര്‍ ക്ഷേത്രമാഹാത്മ്യത്തിലും കാണുന്നുണ്ട്. ഇതുരണ്ടും വച്ചുകൊണ്ട് ഇരുദേശക്കാരും തമ്മില്‍ അക്കാലത്തു സ്പര്‍ദ്ധ നിലനിന്നിരുന്നുവെന്നു കണക്കാക്കാമെങ്കില്‍ ആ സ്പര്‍ദ്ധ തന്നെയായിരിക്കില്ലേ വ്യാജക്കഥയ്ക്കു പിന്നിലുമെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ.

ടിപ്പുവിന്റെ ഭരണകാലത്ത് പടയോട്ടങ്ങളെ ഭയന്ന്തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റുമാനൂരപ്പന് മുന്നില്‍ ശരണം പ്രാപിക്കുകയും പടയോട്ടം അവസാനിപ്പിച്ച് പോരാളികള്‍ മടങ്ങിയപ്പോള്‍ രാജാവ് ഭഗവാന് ഏഴരപ്പൊന്നാനകളെ സമര്‍പ്പിച്ചുവെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. കൊല്ലവര്‍ഷാരംഭത്തിന്റെയും ടിപ്പുവിന്റെ പടയോട്ടത്തിന്റെയും കാലഗണനം ഈ ഐതിഹ്യത്തിനുബലം നല്‍കുന്നുമുണ്ട്.

ഏഴരപ്പൊന്നാന ദര്‍ശനം

വര്‍ഷത്തില്‍ രണ്ടുദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസം അര്‍ദ്ധരാത്രിയില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും.  ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന സായൂജ്യം വിവരിക്കാനാവില്ല. 23നാണ് ഏഴരപ്പൊന്നാന ദര്‍ശനം.

ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലാണ് ദര്‍ശനവും വലിയ കാണിക്കയും നടക്കുന്നത്.   ആസ്ഥാന മണ്ഡപത്തിന്റെ മുന്നിലെ പന്തലില്‍ വലിയ കാണിക്കസമയത്ത് സര്‍വ്വാഭരണവിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാന്‍ ഏഴരപ്പൊന്നാനകള്‍ അണിനിരക്കും. മണ്ഡപത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തില്‍ അരപ്പൊന്നാനയെയും സ്ഥാപിക്കും.

അര്‍ദ്ധരാത്രിയോടെ ശ്രീകോവിലില്‍ നിന്ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ച ചെമ്പില്‍ കഴകക്കാര് പൊന്നിന്‍ കുടംവയ്ക്കും. പണ്ടാരപ്രതിനിധിയും ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശക സമിതിഭാരവാഹികളും ആയിരക്കണക്കിന് ഭക്തരും കാണിക്കയര്‍പ്പിച്ച് ദേവനെ വണങ്ങും. ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകലദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അര്‍പ്പിക്കുന്നതാണ് ഭക്തജനലക്ഷങ്ങളുടെ സായൂജ്യം. പുലര്‍ച്ചെ രണ്ടുമണിവരെ എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് കാണിക്കയര്‍പ്പിക്കാനായുള്ള പൊന്നിന്‍ കുടം കൊടിമരച്ചുവട്ടിലേക്കു മാറ്റും. ഏഴരപ്പൊന്നാനകളെയും കൊടിമരച്ചുവട്ടില്‍ ഇറക്കിവച്ച് എഴുന്നള്ളിക്കും. 

ഏഴരപ്പൊന്നാനയെ പുറത്തെടുക്കുന്ന മറ്റൊരവസരം ആറാട്ടുദിവസത്തിലാണ്. ആറാട്ടുദിവസം തിരുവഞ്ചൂര്‍ പുഴയില്‍ ആറാടി പേരൂര്‍ കവലയിലെത്തുന്ന ഭഗവാനെ എതിരേല്‍ക്കാന്‍ ഗജവീരന്മാരോടൊപ്പം ഏഴരപ്പൊന്നാനകളും എത്തിച്ചേരുന്നു. ഈ രണ്ടുദിവസങ്ങള്‍ മാത്രമേ പൊന്നാനകളെ പുറത്തെടുക്കാറുള്ളൂ.

ഏഴരപ്പൊന്നാനകള്‍ കൂടാതെ മറ്റൊരു ചെറിയ പൊന്നാനകൂടി ഭഗവാന്റെതായുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ കാഴ്ചവച്ചതാണിത്. എന്നാലിത് ഏഴരപ്പൊന്നാനകളുടെ കൂട്ടത്തില്‍ എഴുന്നള്ളിക്കാറില്ല.  

'ധ്യായേത്‌കോടിരവിപ്രഭം, ത്രിനയനം
ശീതാംശുഗംഗാധരം
ദക്ഷാംഘ്രിസ്ഥിതവാമകുഞ്ചിതപദം
ശാര്‍ദ്ദൂലചര്‍മ്മോദ്ധൃതം

വഹ്നംഡോലമഥാഭയം, ഡമരുകം,
വാമേസ്ഥിതാംശ്യാമളാം
കല്‍ഹാരാം, ജപസൃക്ശുകാം, കടി
കരാംദേവിംസഭേശീംസദാം'

ഈ ധ്യാനമന്ത്രം ജപിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങുന്ന ഭക്തരുടെ മനസ്സില്‍ ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന തിരുരൂപം തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.

നമശ്ശിവായ കീർത്തനം

നമശ്ശിവായ കീർത്തനം

നമശ്ശിവായയാദിയായൊരക്ഷരങ്ങൾ 
കൊണ്ടു ഞാൻ ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ
യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ

ദക്ഷിണാമൂർത്തി (ശിവൻ)

ദക്ഷിണാമൂർത്തി (ശിവൻ)

പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.

ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.

ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.

ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.

ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 
''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 

ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:

''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം
മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം
അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം
ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''

(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)

മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.

ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”

എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്‌.