ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 July 2025

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.

ഓം ഉലൂകയാതുo ശുശുലുകായതും 
ജഹി ശ്വയാതുമുത കോകയാതുമ് 
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര

ഋഗ്വേദത്തിലും (7 . 104 . 22 )അഥർവ്വവേദത്തിലും ( 8 . 4 . 22 ) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം. 

1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക,(ഉലൂകയാതും) 

2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക,( ശുശുലൂകയാതും)

3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക,( ശ്വയാതും) 

4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക,(കോകയാതു) 

5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക, 

6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.

ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ. 

നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!

1 . ഉലൂകയാതും ( മൂങ്ങ )

മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.

 സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.

2 . ശുശുലൂകയാതും ( ചെന്നായ് )

ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം ക്ർരോര്തകളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.

 നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.

3 . ശ്വയാതും (നായയുടെ സ്വഭാവം)

മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.

 മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം. 

അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.

4 . കോകയാതു ( ചക്രവാകപക്ഷിയോ ഹംസമോ)

മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു. 

അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം മുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.

5. സുപർണയാതു ( ഗരുഡൻ )

അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.

 തൻ സാധനചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.

6. ഗൃധ്രയാതു ( കഴുകൻ)

ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.

 മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.

പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. 

ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം.അതിന് ഹൃദയം ഭക്തിയിൽ നിറയണം.


23 June 2025

വന്ദേ മാതരം

വന്ദേ മാതരം

ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം. സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 1870 കളിൽ എഴുതപ്പെട്ട ഈ കവിത തന്റെ ആനന്തമഠം എന്ന നോവലിൽ കർത്താവ് ചേർത്തിരുന്നു. ബന്ദേ മാതരം എന്നും ഇത് ഉച്ചരിക്കപ്പെടാറുണ്ട്.

1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. കവിതയുടെ ആദ്യത്തെ രണ്ട് വരികൾ ഇന്ത്യയുടെ ദേശീയഗീതമായി (National Song) കോൺഗ്രസ് പ്രവർത്തക സമിതി സ്വീകരിക്കുകയായിരുന്നു. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

കുറേ കാലഘട്ടത്തേക്കെങ്കിലും വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായാണ് കരുതപ്പെട്ടിരുന്നത്. ഭാരതത്തെ മാതാവായി കണക്കാക്കി പൂജിക്കുന്നു എന്ന കാരണത്താൽ തീവ്ര ഇസ്ലാം മതവിശ്വാസികൾ ഇത് ഉൾക്കൊള്ളാൻ വിസമ്മതിച്ചിരുന്നു.

വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം

ശുഭ്ര ജ്യോത്സ്നാ പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രുമദള ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടികോടി കണ്ഠ കളകള നിനാദ കരാളേ
കോടികോടി ഭുജൈര്‍ ധൃത ഖരകരവാളേ
അബലാ കേ നോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദള വാരിണീം മാതരം
വന്ദേമാതരം

തുമി വിദ്യാ തുമി ധര്‍മ
തുമി ഹൃദ്യ തുമി മര്‍മ
ത്വം ഹി പ്രാണാഃ ശരീരേ
ബാഹു തേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാരീ പ്രതിമാ ഗഡി
മന്ദിരേ മന്ദിരേ
വന്ദേമാതരം

ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം

ഭാരത് മാതാ മന്ദിർ [ഉജ്ജയിൻ]

ഭാരത് മാതാ മന്ദിർ [ഉജ്ജയിൻ]

ഇന്ത്യ എന്ന രാജ്യം മുഴുവൻ ഒരു ദേവിയായി കണക്കാക്കപ്പെടുന്ന രാജ്യമാണ്, രാജ്യത്തെ ഓരോ വ്യക്തിയും ആ ദേവിയെ ആരാധിക്കുന്നു. ദേവിയെ ഭാരതമാതാവായി കണക്കാക്കുന്നു.

മധ്യപ്രദേശിലെ ഉജ്ജൈൻ എന്ന പുണ്യനഗരത്തിലാണ് അതുല്യമായ ഭാരത് മാതാ മന്ദിർ സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രം മറ്റേതൊരു ക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമാണ്. മാത്രമല്ല, ഈ ക്ഷേത്രം ഉജ്ജൈനിക്ക് മാത്രമല്ല, മുഴുവൻ രാജ്യത്തിനും പ്രത്യേക പ്രാധാന്യമുള്ളതാണ്. ഈ ക്ഷേത്രം ഭാരതമാതാവിനായി സമർപ്പിക്കുന്നു, ആഴത്തിലുള്ള ബന്ധവും ആഴത്തിലുള്ള ദേശസ്‌നേഹവും വളർത്തുക എന്ന ആശയമാണ് ഉൾക്കൊള്ളുന്നത്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും ആകർഷകമായ സവിശേഷത. കാവി സാരിയിൽ ധരിച്ചിരിക്കുന്ന ഭാരതമാതാവിന്റെ കയ്യിൽ ത്യാഗത്തിന്റെ പ്രതീകമായ കാവിക്കൊടിയാണ്.

ക്ഷേത്രം ചുവന്ന കല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള ക്ഷേത്ര വാസ്തുവിദ്യയിൽ സാധാരണയായി കാണപ്പെടുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള കല്ലായ ധോൽപൂർ മണൽക്കല്ല്.

ഭാരത് മാതാ ക്ഷേത്രം മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്നു. താഴത്തെ നിലയിലാണ് പ്രധാന ദേവതയായ ഭാരത മാതാവിന്റെ ശ്രീകോവിൽ. 12 അടി ഉയരമുള്ള പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചത്.

ക്ഷേത്ര സമുച്ചയത്തിൽ ഭാരത് മാതയുടെ പ്രതിമ ഉൾക്കൊള്ളുന്ന കണ്ണാടികൾ നിറഞ്ഞ ഒരു മുറിയുണ്ട്. ഈ മുറി സന്ദർശകർക്ക് വിവിധ കോണുകളിൽ നിന്ന് ഭാരത് മാതയെ കാണാൻ പര്യാപ്തമാണ്.

2019 ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ ധ്യാനം, യോഗ കേന്ദ്രങ്ങൾ, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്നു.




ഭാരത് മാതാ മന്ദിരം [വാരാണാസി]

ഭാരത് മാതാ മന്ദിരം [വാരാണാസി]

ഇന്ത്യയിലെ ഉത്തർപ്രദേശിലെ വാരണാസിയിലുള്ള മഹാത്മാഗാന്ധി കാശി വിദ്യാപീഠ് കാമ്പസിലാണ് ഭാരത് മാതാ മന്ദിർ ("ഭാരതമാതാവ് ക്ഷേത്രം" എന്നർത്ഥം) സ്ഥിതി ചെയ്യുന്നത് . ദേവന്മാരുടെയും ദേവതകളുടെയും പരമ്പരാഗത പ്രതിമകൾക്ക് പകരം, മാർബിളിൽ കൊത്തിയെടുത്ത അഖണ്ഡ ഭാരതത്തിന്റെ ഒരു വലിയ ഭൂപടമാണ് ഈ ക്ഷേത്രത്തിലുള്ളത് . ഈ ക്ഷേത്രം ഭാരത് മാതയ്ക്ക് സമർപ്പിച്ചിരിക്കുന്നു , യഥാർത്ഥത്തിൽ ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു ക്ഷേത്രമായിരുന്നു ഇത്, എന്നിരുന്നാലും മറ്റു ചിലത് ഇപ്പോൾ നിർമ്മിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹിയും സ്വാതന്ത്ര്യസമര സേനാനിയുമായ ശിവ് പ്രസാദ് ഗുപ്തയാണ് ഭാരത് മാതാ മന്ദിർ നിർമ്മിച്ചത്.

1936-ൽ മഹാത്മാഗാന്ധിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഗാന്ധി പറഞ്ഞു: "ഈ ക്ഷേത്രത്തിൽ ദേവന്മാരുടെയും ദേവതകളുടെയും പ്രതിമകളില്ല. മാർബിളിൽ തീർത്ത ഇന്ത്യയുടെ ഒരു ഭൂപടം മാത്രമാണ് ഇവിടെയുള്ളത്. എല്ലാ ജാതിമത വിശ്വാസികൾക്കും വേണ്ടിയുള്ള ഒരു ലോകവ്യാപക വേദിയായി ഈ ക്ഷേത്രം മാറുമെന്നും, ഈ രാജ്യത്ത് മതപരമായ ഐക്യം, സമാധാനം, സ്നേഹം എന്നിവയുടെ വികാരങ്ങൾക്ക് ഇത് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു." ഖാൻ അബ്ദുൾ ഗഫാർ ഖാൻ, വല്ലഭായ് പട്ടേൽ എന്നിവരും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

ഭാരത് മാതാ മന്ദിർ ഘടന കല്ലുകൊണ്ട് നിർമ്മിച്ചതാണ്. അഖണ്ഡ ഭാരതത്തെ പ്രതീകപ്പെടുത്തുന്ന മാർബിൾ കൊണ്ട് നിർമ്മിച്ച ഭാരത് മാതയുടെ പ്രതിമ ഇവിടെയുണ്ട്. മാർബിൾ കൊണ്ട് കൊത്തിയെടുത്ത ഇന്ത്യയുടെ ഒരു റിലീഫ് ഭൂപടവും ക്ഷേത്രത്തിലുണ്ട്. പർവതങ്ങൾ, സമതലങ്ങൾ, സമുദ്രങ്ങൾ എന്നിവ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഇതിന് "മൂർത്തി"യോ ദൈവത്തിന്റെ പ്രതിച്ഛായയോ ഇല്ല, അതിനാൽ രാജ്യത്തെ എല്ലാ മതങ്ങളെയും മതേതരത്വത്തെയും ക്ഷേത്രം ഉൾക്കൊള്ളുന്നു.

വാരണാസി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ തെക്കും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ആറ് കിലോമീറ്റർ വടക്കുമാണ് ഇത് സ്ഥിതിചെയ്യുന്നത്.

അഫിലിയേഷൻ - ഇന്ത്യൻ ദേശീയത
ജില്ല - വാരണാസി
ദേവത - ഭാരത് മാതാ
ഉത്സവങ്ങൾ - സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം.
സ്രഷ്ടാവ് - ബാബു ശിവ് പ്രസാദ് ഗുപ്ത
പൂർത്തിയായി - 1936
ഉയരം - 83.67 മീ (275 അടി)

ഭാരത് മാതാ

ഭാരത് മാതാ

ഭാരത് മാതാ ഒരു മാതൃദേവതയായി ചിത്രീകരിക്കപ്പെട്ട ഒരു ദേശീയ വ്യക്തിത്വമാണ്. കാവി നിറമുള്ള സാരി ധരിച്ച്, കൂടുതൽ സമകാലിക ആവർത്തനങ്ങളിൽ, ഒരു കാവി പതാക പിടിച്ചിരിക്കുന്നതായി ഭാരത് മാതാവിനെ സാധാരണയായി ചിത്രീകരിക്കുന്നു ; ചിലപ്പോൾ ദേവി ഒരു താമരയിൽ നിൽക്കുന്നു , ഒപ്പം ഒരു സിംഹവും ഒപ്പമുണ്ടാകും.

ആധുനിക സാഹിത്യത്തിൽ ഭാരത് മാത എന്ന പദം 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാളിൽ നിന്നാണ് ഉത്ഭവിച്ചത്. ബംഗാളി ഭാഷയിലെ ആനന്ദമഠം (1882) എന്ന നോവലിലൂടെയാണ് അവർ ജനപ്രിയമായത്, അതിൽ ഹിന്ദു ദേവതകളായ ദുർഗ്ഗ, കാളി എന്നിവയിൽ നിന്ന് വേർതിരിക്കാനാവാത്ത ഒരു രൂപത്തിൽ ദേവിയെ ചിത്രീകരിച്ചു.

1905-ൽ ബംഗാൾ പ്രവിശ്യയുടെ വിവാദപരമായ വിഭജനത്തിനുശേഷം, സർ സുരേന്ദ്രനാഥ് ബാനർജി സംഘടിപ്പിച്ച ബ്രിട്ടീഷ് നിർമ്മിത സാധനങ്ങളുടെ ബഹിഷ്കരണ വേളയിൽ അവർ എടുത്തുകാട്ടപ്പെട്ടു. നിരവധി പ്രതിഷേധ യോഗങ്ങളിൽ, വന്ദേമാതരം (ഞാൻ അമ്മയെ വണങ്ങുന്നു) എന്ന മുദ്രാവാക്യത്തിൽ അവർ ആഹ്വാനം ചെയ്യപ്പെട്ടു.

1904-ൽ അബനീന്ദ്രനാഥ ടാഗോർ, ബംഗാൾ സ്കൂൾ ഓഫ് ആർട്ടുമായി ബന്ധപ്പെട്ട ശൈലിയിൽ, ഹിന്ദു ദേവതകളുടെ സാധാരണ ചിത്രീകരണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു രൂപത്തിൽ, ഭാരത് മാതയുടെ നാല് കൈകളുള്ള ദേവതയായി വരച്ചു. ഈ ചിത്രം കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് രാജ് നിർമ്മിച്ചതും ഗ്രേറ്റ് ട്രൈഗണോമെട്രിക്കൽ സർവേയെ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്ത്യയുടെ ഭൂപടങ്ങൾ വ്യാപകമായി ലഭ്യമായി. ഒരു ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ, 1909-ൽ കവി സുബ്രഹ്മണ്യ ഭാരതിയുടെ തമിഴ് ഭാഷാ മാസികയായ വിജയയുടെ കവറിൽ ഭാരത് മാതയെ ചിത്രീകരിച്ചു. തുടർന്നുള്ള ദശകങ്ങളിൽ, അവർ ഇന്ത്യയിലുടനീളം ജനപ്രിയ കലയിൽ പ്രത്യക്ഷപ്പെട്ടു: മാസികകൾ, പോസ്റ്ററുകൾ, കലണ്ടറുകൾ എന്നിവയിൽ, ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറി.

ഇന്ത്യയിൽ ചുരുക്കം ചില ഭാരത് മാതാ ക്ഷേത്രങ്ങളുണ്ട്. ആദ്യത്തേത് 1936 ൽ വാരണാസിയിൽ മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്തു .ക്ഷേത്രത്തിന്റെ തറയിൽ ഇന്ത്യയുടെ ഒരു വലിയ മാർബിൾ റിലീഫ് ഭൂപടം ഉണ്ട്, എന്നാൽ യഥാർത്ഥത്തിൽ ഒരു മൂർത്തി (ആരാധനയ്ക്കായി ഉപയോഗിക്കുന്ന ദിവ്യ ചിത്രം) ഇല്ലായിരുന്നു. അതിന്റെ ചുവരിൽ ദേശീയവാദ ഹിന്ദി ഭാഷാ കവി മൈഥിലി ശരൺ ഗുപ്ത ഉദ്ഘാടനത്തിനായി എഴുതിയ ഒരു കവിത പ്രദർശിപ്പിച്ചിരിക്കുന്നു ; ക്ഷേത്രം എല്ലാ ജാതികൾക്കും മതങ്ങൾക്കും തുറന്നിരിക്കുന്നുവെന്ന് ഇത് പ്രഖ്യാപിക്കുന്നു . ക്ഷേത്രത്തിലെ മിക്ക സന്ദർശകരും വിദേശ വിനോദസഞ്ചാരികളാണ്. ഇസ്ലാമിലും സിഖ് മതത്തിലും ദൈവത്തെ മനുഷ്യരൂപത്തിൽ ആരാധിക്കാൻ കഴിയാത്തതിനാൽ , ഇന്ത്യൻ മുസ്ലീങ്ങളും സിഖുകാരും അവളുടെ നാമം ചൊല്ലുന്നതിനെ എതിർത്തിട്ടുണ്ട്.

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടെ രൂപപ്പെട്ട ഭാരത് മാതാവിന്റെ ചിത്രം. കിരൺ ചന്ദ്ര ബാനർജിയുടെ ഭാരത് മാതാ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് 1873 ലാണ്. 1770 ലെ ബംഗാൾ ക്ഷാമകാലത്ത് നടന്ന ഈ നാടകത്തിൽ, കാട്ടിൽ പോയി വിമതരെ നേരിടുന്ന ഒരു സ്ത്രീയെയും ഭർത്താവിനെയും ചിത്രീകരിക്കുന്നു. ഒരു പുരോഹിതൻ അവരെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു, അവിടെ അവർക്ക് ഭാരത് മാതയെ കാണിക്കുന്നു. അങ്ങനെ അവർ പ്രചോദനം ഉൾക്കൊണ്ട് ഒരു കലാപം നയിക്കുന്നു, ഇത് ബ്രിട്ടീഷുകാരുടെ പരാജയത്തിൽ കലാശിക്കുന്നു. 

മാനുഷി മാസികയുടെ കഥയുടെ ഉത്ഭവം ഭൂദേബ് മുഖോപാധ്യായയുടെ ഉനബിംസ പുരാണം അല്ലെങ്കിൽ പത്തൊൻപതാം പുരാണം എന്ന ആക്ഷേപഹാസ്യ കൃതിയിൽ നിന്നാണ്, ഇത് 1866 ൽ ആദ്യമായി അജ്ഞാതമായി പ്രസിദ്ധീകരിച്ചു. 

1882 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ആനന്ദമഠം എന്ന നോവൽ എഴുതുകയും " വന്ദേ മാതരം "എന്ന ഗാനം അവതരിപ്പിക്കുകയും ചെയ്തു, ഇത് താമസിയാതെ ഇന്ത്യയിലെ ഉയർന്നുവരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഗാനമായി മാറി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വഴി ബ്രിട്ടീഷ് രാജ് ഇന്ത്യയുടെ ഭൂപട രൂപം സൃഷ്ടിച്ചപ്പോൾ, ഇന്ത്യൻ ദേശീയവാദി അതിനെ ദേശീയതയുടെ ഒരു പ്രതീകമായി വികസിപ്പിച്ചെടുത്തു.

1920-കളിൽ, ഇത് കൂടുതൽ രാഷ്ട്രീയ പ്രതിച്ഛായയായി മാറി, ചിലപ്പോൾ മഹാത്മാഗാന്ധിയുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ. ഈ കാലയളവിൽ തിരംഗ പതാകയും ഉൾപ്പെടുത്താൻ തുടങ്ങി. 1930-കളിൽ, ഈ ചിത്രം മതപരമായ ആചാരത്തിൽ ഉൾപ്പെടുത്തി. 1936-ൽ ശിവപ്രസാദ് ഗുപ്താണ് ഭാരത് മാതാ ക്ഷേത്രം വാരണാസിയിൽ നിർമ്മിച്ചത് , മഹാത്മാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഈ ക്ഷേത്രത്തിൽ ഒരു പ്രതിമയും ഇല്ല, മറിച്ച് ഇന്ത്യയുടെ ഭൂപടത്തിന്റെ ഒരു മാർബിൾ റിലീഫ് മാത്രമാണ്. ബിപിൻ ചന്ദ്ര പാൽ അതിന്റെ അർത്ഥം ആദർശവൽക്കരിക്കുന്നതിലും ആദർശപരമായ പദങ്ങളിലും, ഹിന്ദു ദാർശനിക പാരമ്പര്യങ്ങൾക്കും ഭക്തിപരമായ ആചാരങ്ങൾക്കും ഒപ്പം വിശദീകരിച്ചു. ഇത് ഒരു പുരാതന ആത്മീയ സത്തയെ പ്രതിനിധീകരിക്കുന്നു, പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു അതീന്ദ്രിയ ആശയം, അതുപോലെ തന്നെ സാർവത്രിക ഹിന്ദുമതവും ദേശീയതയും പ്രകടിപ്പിക്കുന്നു.

അബനീന്ദ്രനാഥ ടാഗോർ ഭാരതമാതാവിനെ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, കൈയെഴുത്തുപ്രതികൾ, അരി കറ്റകൾ, മാല, വെളുത്ത തുണി എന്നിവ ധരിച്ച്, നാല് കൈകളുള്ള ഒരു ഹിന്ദു ദേവതയായി ചിത്രീകരിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്കാരിൽ ദേശീയ വികാരം സൃഷ്ടിക്കുന്നതിനുള്ള ഒരു ഐക്കണായിരുന്നു ഭാരതമാതാവിന്റെ ചിത്രം. ചിത്രരചനയുടെ ആരാധികയായ സിസ്റ്റർ നിവേദിത, ചിത്രം പരിഷ്കൃതവും ഭാവനാത്മകവുമാണെന്ന് അഭിപ്രായപ്പെട്ടു, ഭാരതമാതാവ് പച്ച ഭൂമിയിലും നീലാകാശത്തിലും പിന്നിൽ നിൽക്കുന്നു; നാല് താമരകളുള്ള പാദങ്ങൾ, ദിവ്യശക്തിയെ സൂചിപ്പിക്കുന്ന നാല് കൈകൾ; വെളുത്ത പ്രഭാവലയം , ആത്മാർത്ഥമായ കണ്ണുകൾ; മാതൃരാജ്യത്തിന്റെ ശിക്ഷ-ദീക്ഷ-അന്ന-ബസ്ത്രയെ മക്കൾക്ക് സമ്മാനിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായ സുബ്രഹ്മണ്യ ഭാരതി ഭാരതമാതാവിനെ ഗംഗാഭൂമിയായി കണ്ടു. അദ്ദേഹം ഭാരതമാതാവിനെ മഹാദേവിയായി തിരിച്ചറിഞ്ഞു. തന്റെ ഗുരുവായ സിസ്റ്റർ നിവേദിതയുമായുള്ള സന്ദർശനത്തിനിടെ തനിക്ക് ഭാരതമാതാവിന്റെ ദർശനം ലഭിച്ചതായും അദ്ദേഹം പറയുന്നു.

ഭാരതമാതാവായി ഇന്ത്യയെ ചിത്രീകരിക്കുന്നത് ഹിന്ദു ദേശീയതയുടെ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു" എന്നും ഇന്ത്യയെ ഒരു ഹിന്ദു ദേവതയായി ചിത്രീകരിക്കുന്നത് രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ദേശീയവാദ പോരാട്ടത്തിൽ പങ്കെടുക്കേണ്ടത് എല്ലാ ഹിന്ദുക്കളുടെയും ദേശസ്നേഹികളുടെ മാത്രമല്ല, മതപരമായ കടമയുമാണെന്ന് സൂചിപ്പിക്കുന്നുവെന്നും എവരിഡേ നാഷണലിസം: വിമൻ ഓഫ് ദി ഹിന്ദു റൈറ്റ് ഇൻ ഇന്ത്യ " എന്ന പുസ്തകത്തിൽ കല്യാണി ദേവകി മേനോൻ വാദിക്കുന്നു. ഈ ബന്ധം അല്ലാഹുവിനല്ലാതെ മറ്റൊരു ദൈവത്തിനും ദിവ്യത്വം നൽകുന്നതിൽ നിന്ന് അവരെ തടയുന്ന ഭക്തരായ മുസ്ലീങ്ങളുമായി വിവാദത്തിന് കാരണമായിട്ടുണ്ട്.

ഭാരത് മാതാ കീ ജയ് ("ഭാരത മാതാവിന് വിജയം") എന്ന മുദ്രാവാക്യമാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത്. എന്നിരുന്നാലും, സമകാലിക സംസാരഭാഷയിൽ, ഈ പ്രയോഗം "ഭാരത മാതാവ് നീണാൾ വാഴട്ടെ" അല്ലെങ്കിൽ "ഭാരത മാതാവിന് അഭിവാദ്യം" എന്നതിന് സമാനമാണ്.



19 June 2025

വൈദ്യവിചിന്തനം

വൈദ്യവിചിന്തനം

എന്താണ് രോഗം

എന്തുകൊണ്ട് രോഗം

എന്താണ് ചികിത്സ

എങ്ങനെയായിരിക്കണം
ചികിത്സ

ആരാണ് ചികിത്സകൻ

എന്താണ് ശാസ്ത്രീയ ചികിത്സ

എന്നെല്ലാം അറിയണ്ടേ...?

ഒരു ചികിത്സ ശാസ്ത്രീയമാകണമെങ്കിൽ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾ ശരിയായിരിക്കണ്ടേ...?

1 ഉണ്ടായ രോഗം മാറണം

2 രോഗമുണ്ടാകാൻ ഇടയായ കാരണത്തെ മാറ്റണം

3 അതേ രോഗം വീണ്ടും വരാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാവണം

4 നിശ്ചിത കാലയളവിനുള്ളിൽ ചികിത്സ അവസാനിക്കണം

ഈ അവസ്ഥയിൽ ഇന്നത്തെ ചികിത്സ ശാസ്ത്രീയമെന്നു പറയുവാൻ സാധിക്കുമോ

രോഗം വരാൻ 4 കാരണങ്ങൾ

1 അസിഡിറ്റി ഒരു കാരണമാണ്
അസിഡിറ്റിഉണ്ടെങ്കിൽ രോഗമുള്ളു

2 മാലിന്യം

ശരീരത്തിനുളളിൽമാലിന്യം കെട്ടി കിടന്നാൽ രോഗമുള്ളൂ

3 പോഷണകുറവ്

പോഷണകുറവുണ്ടായാൽ രോഗമുള്ളൂ

4 താളംഇല്ലാതെ വന്നാൽ

ശരീരത്തിന് ഒരു താളമുണ്ട് 
പ്രകൃതിയ്ക്ക് ഒരുതാളമുണ്ട്
താളം തമ്മിൽ പൊരുത്തപ്പെടാതെവന്നാൽ രോഗം ഉണ്ടാകും
ശരീരത്തിന്റെതാളവും ജീവിതതാളവും നേടണം 
ഈ താളം പ്രപഞ്ചതാളവുതമ്മിൽ പെരുത്തപ്പെട്ടിരിക്കുന്നു

സമഗ്രചികിത്സ....

5 പ്രധാന ഭാഗങ്ങൾ

1 ശോധനം
2 സന്തുലനം
3 പോഷണം
4 ചലനം
5 ശമനം
ഇതിൽ ശോധനത്തിനുതന്നെ വീണ്ടും 5 ഭാഗങ്ങൾ
1 കോഷ്ഠ ശുദ്ധി
2 കോശ ശുദ്ധി
3 രക്തശുദ്ധി
4 മനഃശുദ്ധി
5 ഹൃദയശുദ്ധി

ഇതിൽ കോഷ്ഠ ശുദ്ധി എന്താണ് -..?

ആമാശയം ശുദ്ധമായിരിക്കണം
മലബന്ധം ഉണ്ടാവരുത്
മലബന്ധം എല്ലാ രോഗങ്ങൾക്കും കാരണമാണ്

കോശ ശുദ്ധി

കോശങ്ങളിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ പുറത്തു പോകണം
കോശങ്ങളിൽ അസിഡിറ്റി കൂടിയാൽ കോശങ്ങൾ അകാലത്തിൽ ചാകും

നന്നായി വിയർക്കണം

രക്തശുദ്ധി
രക്തവും, ലിംഫും ശുദ്ധമായിരിക്കണം

മന:ശുദ്ധി / ഹൃദയശുദ്ധി
ക്ഷമ പറയൽ/ ക്ഷമ കൊടുക്കൽ

മണ്ണിന്റെ pH 7-നും 7.3നും ഇടയിൽ നിൽക്കുമ്പോൾ മാത്രമാണ് മണ്ണിൽ ചെടികൾ രോഗബാധയില്ലാതെ തഴച്ചുവളരുന്നത്
മണ്ണ് അസിസിക് ആയാലും ആൽക്ക ലൈൻ ആയാലും ചെടികൾ നശിക്കും
ഇതുപോലെ വെളളത്തിന്റെ pH7 നു മുകളിൽ നിന്നാലെ ആ ജലത്തിൽ മത്സ്യങ്ങൾ ജീവിക്കുകയുള്ളൂ
മത്സ്യകൃഷിചെയ്യുന്ന കുളത്തിലെ ജലത്തിന്റെ pH 7നുതാഴെ പോയാൽ എന്തുസംഭവിക്കും...?
മത്സ്യങ്ങൾഎല്ലാം വെള്ളത്തിനു മുകളിൽ വരും..''
ഒരാഴ്ചയ്ക്കുളളിൽ വൈറസ്സ് രോഗം ബാധിച്ച്മുഴുവൻ മീനുകളുംചത്തു പോകും
മീനുകൾക്ക് വൈറസ്സ് രോഗം ബാധിക്കാൻ കാരണംഎന്താവും....?
ജലത്തിന്റെ pH അസിഡിക് ആയി എന്നതല്ലേ...?
നമ്മൾക്കു ചുറ്റും ആയിരകണക്കിന് വൈറസ്സുകൾഉണ്ട്
ഇന്നലെയും ഉണ്ടായിരുന്നു
ഇന്നും ഉണ്ട് നാളെ കാണുകയുംചെയ്യും
നമ്മുടെ ശരീരത്തിന്റെ pH വ്യതിയാനം അല്ലേ നിപ്പ പോലുള്ള വൈറസ്സുകൾ ആക്രമിക്കുവാൻ കാരണം...?

മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ pH 7 നു മുകളിൽ നിർത്തേണ്ടതുണ്ട്
അല്ലാതെ വന്നാൽ മനുഷ്യൻ കുഴഞ്ഞു വീണു മരിക്കും
ഇത് ഉണ്ടാവാതിരിക്കുവാൻ ശരീരം എല്ലിലും പല്ലിലും ജോയിന്റ്കളിലുമുള്ള കാത്സ്യം വലിച്ചെടുത്തു അസിഡിറ്റി നിയന്ത്രിക്കുന്നു
അപ്പോൾ രോഗങ്ങളുടെ പ്രധാന കാരണമായി നാം കാണുന്നത് രക്തത്തിന്റെ pH വ്യതിയാനം അല്ലങ്കിൽ അസിഡിറ്റിയാണ്
ഇവിടെ ഭക്ഷണക്രമത്തിലെ വ്യത്യാസപ്പെടുത്തൽ കൊണ്ട് അസിഡിറ്റി നീക്കം ചെയ്യുകയും'': രോഗകാരണത്തെ മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനം
വൈദ്യ വിചിന്തനം.


കാശ്മീരവും ദേവതാ സങ്കൽപ്പവും

കാശ്മീരവും ദേവതാ സങ്കൽപ്പവും

കശ്മീരേ ഭവഃ കാശ്മീരഃ, കശ്മീരത്തിൽ ഉണ്ടായത് എന്തോ അത് കാശ്മീരം. ഇതിനെ നമ്മൾ ദേശമായിട്ട് പറയാറുണ്ട്. ദേശമായിട്ട് പറയുമ്പോൾ 

ശാരദാമഠമാരഭ്യ കുങ്കുമാദ്രിതടാന്തകഃ
താവത്കാശ്മീരദേശഃ സ്യാത് പഞ്ചാശദ്യോജനാത്മമകഃ
എന്ന് ശക്തിസംഗമതന്ത്രം ഏഴാമത്തെ പടലം വിവരിക്കുന്നു. 

ശാരദാമഠം തുടങ്ങി കുങ്കുമാദ്രിയുടെ തടത്തിന്റെ അവസാനം വരെയുള്ള അൻപത് യോജനയുള്ള സ്ഥലതത്തെയാണ് കാശ്മീരമെന്ന് വിളിക്കുന്നത്. കാശ്മീരിലെ പർവ്വതത്തിന്റെ പേരാണ് കുങ്കുമാദ്രി. പുത്രശോകം നിമിത്തം വിപാഷാ നദിയിൽ മുങ്ങിയ വസിഷ്ഠന്റെ കഥ കാശ്മീരുമായി ബന്ധപ്പെട്ടതാണ്. അഗ്നിയുമായി ബന്ധപ്പെട്ടും കാശ്യപ മഹർഷിയുമായി ബന്ധപ്പെട്ടും അനേകം കഥകൾ പറയാറുണ്ട്. 

ഈ കഥയിൽ നിന്ന് മാറി എന്താണ് കശ്മീരമെന്ന പദത്തിന്റെ അർഥമെന്ന് ചോദിച്ചാൽ,

കശ് ധാതുവിൽ നിന്നാണ് കാശ്മീരമെന്ന പദം വന്നിരിക്കുന്നത്. കശ് ധാതുവിന്റെ മൂലമായ അർഥം ശബ്ദം, ഗതി, ശാസനം എന്നിങ്ങനെയാണ്. കശതി ശബ്ദായതേ ശാസ്തി താഡയതിവാ കരണസ്യ കർതൃവിവക്ഷയാ ഇതി. ശാസനം ചെയ്യുന്നതും അഥവാ ശരീരത്തെ നിയന്ത്രിക്കുന്നതും, കർത്താവിന്റെ വിവക്ഷയനുസരിച്ച് ഇന്ദ്രിയങ്ങളെ താഡിക്കുന്നതുമായ ശബ്ദമാണ് കശത്വം. അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് കശ്മീരം.

തന്ത്രത്തെ ആധാരമാക്കി കശ്മീരദേശത്തെ ശരീരത്തിന്റെ ശിരസ്സായി സങ്കൽപ്പിച്ചാൽ നമ്മളുടെ ശരീരത്തിലെ ഏതൊരു പ്രവൃത്തിക്കും കാരണമായ ഗതിയേയും, ഇന്ദ്രിയങ്ങളുടെ പ്രവൃത്തിയ്ക്ക് കാരണമായ ശബ്ദത്തേയും ഉണ്ടാക്കി ശരീരത്തിനെ നിയന്ത്രിക്കുന്നത് ശിരസ്സാണ്. നിങ്ങളുടെ ഇച്ഛയാണ് ഏതൊരു സൃഷ്ടിയുടേയും മൂലമായി ഇരിക്കുന്നത്. ആത്മജന്യാ ഭവേദിച്ഛാ എന്ന് പറയുന്നതിന് കാരണം ഇതു തന്നെയാണ്. അതാണ് ശരീരത്തിന് അകത്ത് ഉള്ള കൃതി അഥവാ വ്യാപാരത്തിനും, ചേഷ്ട , ക്രിയ എന്നിവയ്ക്കും ആധാരം.  

തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ തന്നെയാണ്. സൃഷ്ടിയുടെ ആരംഭവും സംഹാരവും ഇവിടെ തന്നെയാണ്.

ഉദാഹരണത്തിന് ശിവ ശബ്ദത്തെ യോജിപ്പിച്ചാൽ, തനൂകരണം എന്ന അർഥത്തിലുള്ള ശോ ധാതുവിൽ നിന്നാണ് ശിവ ശബ്ദം വരുന്നത്. തനൂകരണം എന്നാൽ വിസ്തരിപ്പിക്കുന്നത് എന്ന അർഥത്തിൽ സ്വീകരിച്ചാൽ ഒന്നിൽനിന്ന് പലതായി വിസ്തരിപ്പിക്കുന്നവനാരോ ആ ദേവനാണ് ശിവൻ. ഇതെ തനൂകരണത്തെ നിശാനം അഥവാ അല്പമാക്കുക എന്ന അർഥത്തെ സ്വീകരിച്ചാൽ വിസ്തരിക്കപ്പെട്ട ജഗത്തിനെ സംഹരിക്കുന്നവനായി ശിവൻ മാറും. ഇത് തന്നെയാണ് സംഹാരത്തിന്റെ പ്രത്യേകത. സൃഷ്ടിയും അതുപോലെ തന്നെ സംഹാരവും ഒരു ദേവനിലേക്ക് യോജിപ്പിക്കാം.  

ഇതെ തലം ആണ് കാശ്മീരദേശത്തിന്റെ തന്ത്രക്രിയയിലേക്ക് യോജിപ്പിച്ചിരിക്കുന്നത്. കാശ്മീരത്തിൽ സംഹാരത്തെയാണ് യോജിപ്പിച്ചിരിക്കുന്നത്. ഈ സംഹാരം തന്നെയാണ് സൃഷ്ടിയുടെ മൂലമായി ഇരിക്കുന്നത്. ഏതൊരു സൃഷ്ടിയും ഉണ്ടാകണമെങ്കിൽ സംഹാരം ആവശ്യമാണ്. കേരളത്തിൽ ആകട്ടെ സൃഷ്ടിയാണ്. സൃഷ്ടിയുടെ ആധാരം എന്നത് സംഹാരമാണ് എന്നതാണ് തന്ത്രക്രിയയിൽ കാശ്മീരവുമായി തന്ത്രത്തിലുള്ള ബന്ധം. ശ്രദ്ധിക്കേണ്ടത് ദേവതയുമായിട്ട് അല്ല തന്ത്രത്തിന്റെ വിധാനപദ്ധതിയുമായിട്ടാണ് ബന്ധം. ഇതിനെ ആധാരമാക്കിയാണ് കേരളത്തിന്റെ മന്ത്രോദ്ധാരത്തെ ആചാര്യന്മാർ ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്ന് ഈ മന്ത്രോദ്ധാരവിധാനം കേരളീയ മന്ത്രവാദത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയതാണ് നമുക്ക് ഇതിനെ മനസ്സിലാക്കാൻ സാധിക്കാത്തതിന് കാരണം. അതായത് നമുക്ക് വ്യത്യസ്ത ന്യാസങ്ങളിലൂടെ ഏത് മന്ത്രമൂർത്തികളേയും സൃഷ്ടിക്കാനുള്ള വിധാനം ഉണ്ടായിരുന്നു. അതുകൊണ്ട് കേരളീയ മന്ത്രവാദത്തിൽ മന്ത്രമൂർത്തികളാണ് ഉണ്ടായിരുന്നത്, ക്ഷേത്രമൂർത്തികളല്ല. മന്ത്രമൂർത്തികളുടെ വിധാനം കേരള ഗ്രന്ഥങ്ങളിൽ കാണാറില്ല. പുസ്തകത്തിലെ മന്ത്രങ്ങൾ കാണാതെ പഠിക്കുന്ന രീതിയും കേരളത്തിലുണ്ടായിരുന്നില്ല.   

തന്ത്രത്തിൽ ഏതൊരു ക്രിയ ചെയ്യുമ്പോഴും നാം സംഹാരത്തിൽ തുടങ്ങുന്നതിന് കാരണം സൃഷ്ടിയുടെ മൂലം സംഹാരമായത് കൊണ്ടാണ്. ഇതെ കാരണം കൊണ്ടാണ് ആചാര്യസ്വാമികൾ മൂലമായി മാതൃകാന്യാസത്തെ യോജിപ്പിച്ചുകൊണ്ട് ശാംഭവീ ദീക്ഷയെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ( കേരളത്തിൽ ഇതിനെ സൌരമായി യോജിപ്പിച്ച് പ്രായോഗികമായി തന്നെ ഉപയോഗിച്ചിരുന്നു, ഇന്ന് ആ പദ്ധതി ഇല്ലായെന്ന് മാത്രമല്ല സൌരമെന്നത് ഗായത്ര്യുപാസനയെന്ന തലത്തിലേക്ക് ചുരുങ്ങുകയും ചെയ്തു).

കാശ്മീരപദ്ധതിയിൽ ദേവതാ യജനം എന്നത് കേരളത്തിലെ പോലെ ധ്യാനരൂപമല്ല, ന്യാസരൂപത്തിലാണ്. കാണുമ്പോൾ അ, ആ, ഇ, ഈ എന്ന് മാത്രമേ കാണൂ. പക്ഷെ അതിലേക്ക് ഏത് തരത്തിൽ ഏത് ഭാവത്തിൽ മാതൃകാ ന്യാസമാണോ അക്ഷരന്യാസമാണോ വർണ്ണന്യാസമാണോ ലിപിന്യാസമാണോ യോജിപ്പിക്കേണ്ടത് എന്ന് ചിന്തിച്ച് അതിന്റെ ആധാരമൂർത്തികളെ പ്രത്യേകിച്ച് സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും മനസ്സിലാാക്കി, അതായത് ഭഗവാന്മാർ ഭഗവതിമാർ, ഈശ്വരന്മാർ ഇശ്വരികൾ, പരമേശ്വരന്മാർ പരമേശ്വരി, വിശ്വേശ്വര മൂർത്തികൾ ഇങ്ങിനെ മനസ്സിലാക്കി മൂർത്തീഭാവങ്ങളെ യോജിപ്പിക്കണമെന്നാണ് നിയമം. ഇന്ന് ഈ ദേവതകളെല്ലാം തന്നെ നമുക്ക് ഒന്നാണ്. ആദ്യം മനസ്സിലാക്കേണ്ടത് ഇവരെല്ലാം താന്ത്രികവിധാനത്തിൽ വേറെ വേറെയാണെന്നും, ഓരോരുത്തർക്കും അവരുടെ ധർമ്മവും ഉണ്ടെന്നതാണ്. 

ഉദാഹരണത്തിന് മന്ത്രസപ്തശതീ എന്ന ഗ്രന്ഥം നോക്കിയാൽ നമുക്ക് സപ്തശതിയുടെ എല്ലാ ശ്ലോകങ്ങളേയും മന്ത്രരൂപത്തിലേക്ക് ന്യസിച്ചിരിക്കുന്നത് കാണാം. അത് ന്യാസപദ്ധതിയുടെ സ്വരൂപമാണ്. അതിന്റെ യുക്തി മനസ്സിലാക്കിയില്ലായെങ്കിൽ ദേവതയുടെ ഏത് ഭാവമെന്ന് തിരിച്ചറിയുക അസാധ്യമാകും. 

ഇനി പൂർവ്വം പറഞ്ഞ കശ്മീരമെന്ന പദത്തിന്റെ അർഥത്തെ യോജിപ്പിച്ച് ചിന്തിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. കർത്താവിന്റെ വിവക്ഷയനുസരിച്ച് സൃഷ്ടിയുടെ മൂലമായ ശബ്ദത്തെ അല്ലെങ്കിൽ അതിന്റെ സ്വരൂപത്തെ ഉണ്ടാക്കുന്ന പദ്ധതിയാണ് കാശ്മീര പദ്ധതി.  

ത്രിഖണ്ഡേശ്വരി എന്ന് ദേവിയെ വിളിച്ചാൽ, ദേവി ത്രിഖണ്ഡയല്ല, മൂന്നു ഖണ്ഡങ്ങളുടേയും ഈശ്വരിയായിട്ടാണ് ഇരിക്കുന്നത്. പരാ, പശ്യന്തീ എന്നിവയെ നോക്കിയാൽ ദേവി പരയല്ല പരാത്പരയാണ്. അക്ഷരാത്മമികയായി സങ്കൽപ്പിച്ചാൽ അക്ഷരത്തിന് മൂലമായി ഇരിക്കുന്നത് മാതൃകാ സ്വരൂപത്തിലുള്ള അമ്മമാരാണ്. ഇവിടെ അതിനും മുകളിലാണ് ദേവിയുടെ സ്ഥാനം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. മാതൃകാന്യാസത്തിനും ഉപരിയായി അതിനും ആധാരമായി ഇരിക്കുന്ന ഭാവമാണ് ദേവിയ്ക്ക്. ഇവിടെ ദേവി കാണപ്പെടുന്നവളല്ല, കാണുന്നവളാണ്, കേൾക്കപ്പെടുന്നവളല്ല കേൾക്കുന്നവളാണ്. മനസ്സങ്കല്പത്തിന് വിഷയമല്ല. എന്നാൽ മനനം ചെയ്യുന്നവളാണ്. വിശേഷേണ അറിയപ്പെടുന്നവളല്ല അറിയുന്നവളാണ്.

ഇതാണ് കാശ്മീരപദ്ധതിയുടെ പ്രത്യേകത. കാലാന്തരത്തിൽ അവിടെ എല്ലാ ദേവതോപാസനനാ പദ്ധതിയേയും കുറിച്ച് എഴുതപ്പെട്ടു എങ്കിലും അടിസ്ഥാനപരമായി കാശ്മീരപദ്ധതിയെന്നത് ന്യാസക്രമത്തിൽ അടിസ്ഥാനമായി നിൽക്കുന്ന ഒന്നാണ്. അതിന്റെ ദീക്ഷാ പദ്ധതികളും ഇതര ദേശങ്ങളിലെ പദ്ധതികളുമായി ചേർന്ന് നിൽക്കുന്നത് അല്ല.

ഇതേ രീതിയിൽ അതായത് കാശ്മീരപദ്ധതിയിലുള്ള പോലെ തന്നെ വിധാനം കൽപ്പിക്കപ്പെട്ടിരിക്കുന്ന മന്ത്രവിധാനം പ്രത്യേകം ഉള്ള സ്ഥലമാണ് കേരളം. അതിനെ മനസ്സിലാക്കണമെങ്കിൽ ഇവിടെയുള്ള തനത് ശൈലിയേയും, മന്ത്രമൂർത്തികളെ സൃഷ്ടിക്കുന്ന മന്ത്രവിധാനത്തേയും, ക്ഷേത്രബിംബങ്ങളിലേക്ക് വിന്യസിക്കുന്ന ക്ഷേത്രതന്ത്രത്തേയും, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരിക്കുന്ന വ്യക്തിഗതമായ ഉപാസനാ പദ്ധതിയേയും പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം ഇവയെല്ലാം വേറെ വേറെയാണ്.

ഇവിടെയാണ് ചോദ്യം, ഈ വ്യത്യസ്തപദ്ധതികൾ നിലനിൽക്കുന്ന കേരളത്തിലേക്ക്, ഈ ദേശത്തിലുള്ളതല്ലാത്ത ഏതെങ്കിലും ഒരു പ്രത്യേക ദേവതയെ കൊണ്ടു വന്നാൽ കേരളത്തിലെ ഏതൊക്കെ പദ്ധതിയിലേക്ക് ആ ദേവതയെ യോജിപ്പിക്കും. അത് സാധ്യമാകുമോ.... ഉത്തരം ഓരോരുത്തരുടേയും യുക്തിയ്ക്ക് വിടുന്നു. 

(പ്രത്യേകശ്രദ്ധയ്ക്ക്, ഇവിടെ വേദാന്തത്തിലേയോ അതുപോലെയുള്ള ഇതര ഗ്രന്ഥങ്ങളിലേയോ സകലം ബ്രഹ്മമയം എന്ന തത്ത്വം യോജിപ്പിക്കുവാൻ ശ്രമിക്കരുത്. ഇത് പറയുന്നത് കേരളത്തിലെ തനത് മാന്ത്രികവിധാനത്തെയും, തന്ത്രത്തേയും ആധാരമാക്കിയാണ്)