ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2016

അഷ്ടസിദ്ധികൾ

അഷ്ടസിദ്ധികൾ

യോഗിക്ക് പ്രാപ്തമാകുന്ന പ്രധാന സിദ്ധികൾ

കുണ്ഡലിനി യോഗ മൂലം ഒരു പരിപൂർണ യോഗിക്ക് 8 പ്രധാന സിദ്ധികൾ ലഭിക്കുന്നു. അവ അണിമ , മഹിമ , ലഘിമ , ഗരിമ ,പ്രാപ്തി, പ്രാകമ്യ, വശീത്വം ,ഈശ്വിത്വം എന്നിവയാകുന്നു .

1. അണിമ:
ഇതുലഭിച്ചാൽ യോഗിക്ക് താൻ ആഗ്രഹിക്കുന്നത്ര ശരീരത്തെ ചെറുതാക്കാൻ സാധിക്കുന്നു.

2.മഹിമ:
ഇതിന്റെ ഫലം അണിമക്ക് വിപരീതമാണ് . യോഗി മനസ്സില് സങ്കൽപ്പിക്കുന്ന അത്രയും ശരീരത്തെ വലുതാക്കുവാൻ സാധിക്കും. വിരാട് സ്വരൂപം വേണമെന്ന് ആഗ്രഹിച്ചാലും അതുപോലെ തന്നെ സംഭവിക്കും.

3.ലഘിമ:
യോഗി ശരീരത്തെ ഒരു തൂവൽ പോലെ ലഘുവാക്കുന്നു. പ്ലവിണി പ്രാണായാമം വഴി ശരീരം ലഘുവാക്കുവാൻ സാധിക്കും . ഇതിൽ അദ്ദേഹം ധാരാളം വായു അകത്തേക്ക് വലിച്ചെടുത്ത്‌ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും മോചനം നേടുന്നു. ആയിരക്കണക്കിന് നാഴികകൾ ഈ സിദ്ധി വെച്ച് യോഗിക്ക് ആകാശ മർഗേണ യാത്ര ചെയ്യുവാനാകും .വായു സ്തംഭനം ,ജലസ്തംഭനം എന്നിവ ഈ സിധിയിലൂടെ പരിശീളിക്കാവുന്നതാണ്.

4. ഗരിമ:
ലഘിമയുടെ വിപരീത ഗുണം . ഇതിൽ യോഗി ധാരാളം വായു അകത്തേക്ക് വച്ചെടുത്ത്‌ ഗുരുത്വാകര്ഷണ ഫലം കൂടുതലാക്കി പർവതം പോലെ ശരീര ഭാരം വർധിപ്പിക്കുന്നു.

5. പ്രാപ്തി:
ഈ സിദ്ധി ലഭിച്ചല്ൽ യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളും എത്തിപ്പിടിക്കുവാൻ സാധിക്കും.സൂര്യനെയും ചന്ദ്രനേയും അനായാസം സ്പർശിക്കാം. ഈ സിധിയിൽ യോഗിക്ക് അസാമാന്യ ശക്തികൾ ലഭിക്കുന്നു.അദ്ദേഹത്തിന് ഭാവി പ്രവചിക്കുവാനും സാധിക്കുന്നു. അതീന്ദ്രിയജ്ഞാനം, അതീന്ദ്രിയ ശ്രവണ ശക്തി ,ടെലിപ്പതി എന്നിവ സാധ്യമാകുന്നു.കൂടാതെ മറ്റുള്ളവരുടെ ചിന്തയും പക്ഷിമൃഗാദികളുടെ ആശയവിനിമയവും ശ്രവിക്കാനാകും.എല്ലാവിധ രോഗങ്ങള ശമിപ്പിക്കുവാനും പരിചയമില്ലാത്ത ഭാഷ ഗ്രഹിക്കുവാനും ഉള്ള കഴിവ് ഈ സിദ്ധിയിലൂടെ ലഭ്യമാകും ..

6.പ്രകമ്യ:
യോഗിക്ക് ഈ സിദ്ധി മൂലം വെള്ളത്തിനടിയിൽ എത്രനേരം വേണമെങ്കിലും ചിലവഴിക്കാനാകും. സമാധിയടഞ്ഞ ബനാറസ്സിലെ ത്രിലിംഗ സ്വാമികൾ ഗംഗയിൽ ആറുമാസം വരെ ചിലവഴിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സിദ്ധിയിലൂടെ അദൃശ്യനാകുവാനുള്ള കഴിവും പരകായ പ്രവേശവും പ്രാപ്തമാകുന്നതാണ്. ദക്ഷിണ ഭാരതത്തിലെ തിരുമുള്ളർ ഒരു ആട്ടിടയന്റെ ശരീരത്തില പ്രവേശിച്ചിരുന്നു. എന്നും യുവത്വം കാത്തുസൂക്ഷിക്കുവാൻ ഈ സിദ്ധി ഉപയോഗപ്രദമാണ്. യയാതി മഹാരാജാവും വിക്രമാദിത്യ മഹാരാജാവും ഈ സിദ്ധി നേടിയവരാണ്.

7. വശീത്വം:
ക്രൂര മൃഗങ്ങളെ വശീകരിച്ചു സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുവാനും മാസ്മര വിദ്യ പ്രയോഗിച്ചു മൃഗങ്ങളെ അനുസരിപ്പിക്കുവാനുമുള്ള സിദ്ധിയാണ് ഇത്.. വികാരങ്ങൾക്കും അഭിനിവേശങ്ങൾക്കും തടയിടാൻ ഈ സിദ്ധിയാൽ സാധ്യമാണ്.. ഇത് സ്ത്രീകളെയും,പുരുഷന്മാരെയും ,വസ്തുക്കളെയും നിഷ്പ്രയാസം വശത്താക്കാനുള്ള സിദ്ധിയാണ് .

8. ഇശിത്വം:
ഇത് ദിവ്യശക്തിയാണ്.. യോഗി വിശ്വത്തിന്റെ അധീശനാകുന്നു.. മരിച്ചവരെ പുനർജീവിപ്പിക്കുവാൻ ഈ സിദ്ധിയുള്ള യോഗിക്ക് സാധിക്കും . കബീർദാസ്, തുളസീദാസ് ,അക്കൽകൊട്ട് സ്വാമി എന്നിവർക്ക് ഈ സിദ്ധി പ്രപ്തമായിരുന്നു

നരകം

നരകം

മരിച്ച മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്കു ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ലോകമാണ് നരകം. അവിടെയെത്തുന്ന ജീവി, അഥവാ ജീവിയുടെ ആത്മാവോ ജീവനോ, പാപപുണ്യങ്ങളുടെ തോതനുസരിച്ച് പലതരം പീഡനങ്ങൾക്കു വിധേയരാകുന്നു.

ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌. ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്.

ഹൈന്ദവവിശ്വാസമനുസരിച്ച് ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്.

ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. .പിതൃലോകത്തിന്റെ നാഥനായ കാലൻഅവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു. തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. എന്നാൽ ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെന്നും തർക്കമുണ്ട്. ഓരോന്നിനെ ക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്.

ഗരുഡപുരാണം
മഹാവിഷ്ണു ഗരുഡന്ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. വൈഷ്ണവർ ഇതിന് വലിയ പ്രാധാന്യം കൽപിക്കുന്നു.

ഇരുപത്തെട്ട് നരകങ്ങൾ

1.താമിസ്രം
2.അന്ധതാമിസ്രം
3.രൗരവം
4.മഹാരൗരവം
5.കുംഭീപാകം
6.കാലസൂത്രം
7.അസിഃപത്രം
8.സൂകരമുഖം
9.അന്ധകൂപം
10.കൃമിഭോജം സന്ദംശനവും
11.തപ്തമൂർത്തി
12.ശാല്‌മിനി
13.വജ്രകണ്ടകശാലി
14.വൈതരണി
15.പൂയോദകം
16.പ്രാണനിരോധകം
17.വിശസനം
18.ലാലഭക്ഷം
19.സാരമേയാശനം
20.അവീചി
21.അയഃപാനം
22.ക്ഷാരകർദ്ദമം
23.രക്ഷോഭക്ഷം
24.ശൂലപ്രോതം
25.ദന്ദശൂകം
26.വടാരോധം
27.പര്യാവർത്തനം
28.സൂചിമുഖം

1.താമിസ്രം
പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ്

2.അന്ധതാമിസ്രം
അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

3.രൗരവം
ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു.

4.മഹാരൗരവം
രൗരവത്തിൽ  എത്തി ചേരുന്നവരെകാളും ക്രൂരമായ പ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

5.കുംഭീപാകം
പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

6.കാലസൂത്രം
പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

7.അസിഃപത്രം
സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം. ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

8.സൂകരമുഖം
തങ്ങളുടെ കടമ മറന്നു പ്രവർത്തിക്കുകയും പ്രജകളെ ദുർഭരണത്തിലൂടെ അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകർത്താക്കൾക്കുള്ള നരകം. അവരെ ഇടിച്ചു പിഴിഞ്ഞ് കുഴമ്പു രൂപത്തിലാക്കുന്നതാണ് ഇവിടത്തെ പീഡനമുറ

9.അന്ധകൂപം
കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

10.കൃമിഭോജം 
വിശന്നിരിക്കുന്ന ജീവനു ഭക്ഷണം നൽകാതെ അതു കണ്ട് ആനന്ദിക്കുന്നവനും സ്വയം ഭക്ഷിക്കുന്നവനുമാണ് കൃമിഭോജനരകം വിധിക്കപ്പെട്ടിരിക്കുന്നത്. ശരീരം ബന്ധിക്കപ്പെട്ടിരിക്കെ, സ്വജീവൻ കൃമികൾ ഭക്ഷിക്കും. പാപഫലം തീരുന്നതുവരെ പ്രാണവേദന അനുഭവിച്ച് ബന്ധനത്തിൽ കഴിയേണ്ടി വരും.

11.സന്ദംശം
സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

12.ശാല്‌മിനി
കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

13.വജ്രകണ്ടകശാലി 
മൃഗങ്ങളുമായി പ്രകൃതി വിരുദ്ധ സംഭോഗത്തിൽ ഏർപ്പെടുന്നവർക്കായുള്ള നരകമാണിത്. കൂർത്ത വജ്രായുധങ്ങൾ തറച്ച മൃഗങ്ങളുടെ ലോഹ രൂപങ്ങളെ ആശ്ലെഷിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി.

14.വൈതരണി 
അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും ദുർമ്മാർഗ്ഗികളെയും ഇവിടേക്ക് തള്ളുന്നു. ഇതൊരു നദിയാണ്. മനുഷ്യ മലമൂത്രാദികൾ, രക്തം, മുടി, എല്ലുകൾ, മാംസം എന്നിങ്ങനെ എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ നദി. ഘോര മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണത്. ഇവിടേക്ക് വന്നു വീഴുന്നതും മൃഗങ്ങൾ നാലു ഭാഗത്തുന്നും വന്നു ആക്രമിക്കും. നദിയിലെ മാലിന്യങ്ങൾ തിന്നും മൃഗദികളുടെ ആക്രമങ്ങൾ സഹിച്ചും കഴിയേണ്ടി വരുന്നു.

15.പൂയോദകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

16.പ്രാണനിരോധകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

17.വിശസനം 
പാവങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമിത വ്യയം ചെയ്തു സുഖിക്കുന്ന ധനികർക്കുള്ള നരകം. കിങ്കരന്മാരുടെ വലിയ ഗദ കൊണ്ടുള്ള താഡനം ആണിവിടത്തെ ശിക്ഷ.

18.ലാലഭക്ഷം
ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

19.സാരമേയാശനം
ഭക്ഷ്യ പാനീയങ്ങളിൽ വിഷം ചേർക്കൽ നടത്തി ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങളിൽ ഏർപ്പെടുന്നവർക്കയുള്ള നരകം. ശ്വാന മാംസം മാത്രമാണ് അവിടെ ഭക്ഷണം. ആയിരത്തിലധികം വരുന്ന ശ്വാനന്മാർ ഒന്നിച്ചു ആക്രമിച്ചു കൂർത്ത പല്ലുകളാൽ ശരീരത്തിലെ മാംസം പുറത്തെടുക്കും

20.അവീചി
കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

21.അയഃപാനം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

22.ക്ഷാരകർദ്ദമം
സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

23.ശൂലപ്രോതം
വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും


മരണത്തിന്റെ പല ഘട്ടങ്ങൾ

മരണത്തിന്റെ പല ഘട്ടങ്ങൾ

ഒരു വ്യക്തിയുടെ മരണത്തോടനുബന്ധിച്ച നിങ്ങളുടെ അനുഭവം, നിങ്ങൾ സ്നേഹിച്ചിരുന്ന ആ വ്യക്തി എന്നെന്നേക്കുമായി നിങ്ങൾക്കു നഷ്ടപ്പെട്ടുപോയി എന്നതാണ്, എന്നാൽ മരണപ്പെട്ട ആ ജീവന്റെ അനുഭവം താൻ ഒരു ശരീരത്തിൽനിന്നും പുറത്തു കടന്നിരിക്കുന്നു എന്നതായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ജീവനെ നിങ്ങൾക്കു തിരിച്ചറിയാനാവില്ല, അതുമായി ഇടപെടാനുമാകില്ല.

ഇനി അഥവാ ആ ജീവൻ തിരിച്ചു വന്നാലോ? നിങ്ങൾ ഭയം കൊണ്ട് ബോധംകെട്ടു വീഴുകയേയുള്ളൂ. നിങ്ങൾ എത്രതന്നെ സ്നേഹിച്ചിരുന്ന വ്യക്തിയായാലും മരണം സംഭവിച്ചതിനു ശേഷം, ആ വ്യക്തി നിങ്ങളുടെ മുന്നിൽ വന്നു നിന്നാൽ, നിങ്ങൾ ഭയന്നുവിറക്കുക തന്നെ ചെയ്യും, അല്ലേ?

കാരണം നിങ്ങളുടെ ബന്ധം പൂർണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കിൽ ആ വ്യക്തിയുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും - ശരീരവും മനസ്സും ഇല്ലാതാവുന്നു. ഇത് രണ്ടും ആ ജീവനിൽ നിന്നും അറ്റുപോകുന്നു.

മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവയ്ക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേകരീതിയിൽ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും ബുദ്ധിയുടെ പ്രവർത്തനവും അശേഷം ഇല്ലാതാകുന്നു. കുഞ്ഞുങ്ങളെ പ്പോലെയാണത്. അവർക്ക് കളി നിർത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളർന്നുറങ്ങും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകൾ അറിയാൻ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.

പ്രാണൻ തട്ടുകളായി ജീവനിൽ നിന്നും വിട്ടുപോകുന്നു

ജീവന്റെ ആഴത്തിലോട്ടു പോയാൽ, അതിനെ അടിസ്ഥാനജീവനെന്നും സ്ഥൂലജീവനെന്നും തരം തിരിക്കാം. സ്ഥൂലശരീരത്തിലെ ഊർജ്ജത്തെയാണ് പ്രാണൻ എന്നുപറയുന്നത്. അത് അഞ്ചുവിധത്തിൽ പ്രകടമാകുന്നു.

1.സമാന
2.പ്രാണ
3.അപാന
4.ഉദാന
5.വ്യാന

ഡോക്ടർ വന്ന് ഒരാൾ മരിച്ചുവെന്ന് ഉറപ്പാക്കിയാൽ 21 മുതൽ 24 മിനിറ്റിനുള്ളിൽ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിലനിർത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരത്തിന്റെ താപനില താഴോട്ടു പോകുക എന്നതാണ്. പരമ്പരാഗതമായി ഒരാൾ മരിച്ചോ എന്നറിയാനായി കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല, മൂക്ക് തൊട്ടു നോക്കും, മൂക്ക് തണുത്തിട്ടുണ്ടെങ്കിൽ അയാൾ മരിച്ചുവെന്നാണ് നിഗമനം.

മരിച്ച് 48, 64 മിനിറ്റുകൾക്കിടയിൽ പ്രാണൻ ബഹിർഗമിക്കുന്നു.

ആറും പന്ത്രണ്ടും മണിക്കൂറുകൾക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ചില തന്ത്ര വിദ്യകളിലൂടെ ഉദാന വിടവാങ്ങുന്നതിനു മുൻപ് ജീവനെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഉദാന പോയിക്കഴിഞ്ഞാൽ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാദ്ധ്യമാണ്.

മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകൾക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാൻ തുടങ്ങുന്നത്. പ്രാണനെ ജീർണിക്കാതെ സൂക്ഷിക്കുന്നത് വ്യാനയാണ്. സ്വാഭാവിക മരണമാണെങ്കിൽ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ.

വാർദ്ധക്യത്തിലാണ് മരണമെങ്കിൽ ജീവൻ പടിപടിയായി ദുർബലമായിട്ടുണ്ടാകും. ഈ പതിനാലു ദിവസങ്ങളിൽ ശരീരത്തിൽ ചില പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്റെ ചെറിയൊരംശം അപ്പോഴും ബാക്കിനിൽക്കുന്നു എന്നതുതന്നെ.

രണ്ടോ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാൽ അതിൽ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കിൽ ഈ വളർച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളിൽ ശവശരീരം പല ദിവസങ്ങൾ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളിൽ ചുമതലപ്പെട്ടവർ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും.

ശരീരം ഊർജ്ജസ്വമായിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കിൽ, നാൽപ്പത്തെട്ടോ തൊണ്ണൂറോ ദിവസത്തോളം ചില ആന്തരികമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകർന്നുപോയിട്ടുണ്ടെങ്കിൽ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കിൽ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടർന്നുപോകും. ഈ കാലയളവിൽ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും. മരണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പലവിധ കർമ്മങ്ങളുണ്ട്. എത്രത്തോളം ഗൗരവപൂർവം നടത്തുന്നു, അതെത്രത്തോളം പരിഹാസ്യമാണ് എന്നതെല്ലാം തികച്ചും വേറെ വിഷയം. ഓരോരോ ഘട്ടത്തിലും കൃത്യമായി എന്തെല്ലാം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രം തന്നെ നമുക്കുണ്ട്.

മരണം കഴിഞ്ഞാൽ, പിന്നെ ഒരു കുഞ്ഞിനുള്ളയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ സമയത്ത് ഒരിറ്റു സന്തോഷം അവരുടെ മനസ്സിലേക്കു പകർന്നു നൽകാനായാൽ അത് ഒരായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ ദുരിതത്തിന്റെ കാര്യവും - ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവർ അനുഭവിക്കുന്നു. ഇതിനെയാണ് സ്വർഗമെന്നും നരകമെന്നും നമ്മൾ പറയുന്നത്.

സുഖമായ അവസ്ഥയാണെങ്കിൽ സ്വർഗം, ക്ലേശപൂർണമാണെങ്കിൽ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവൻ ഇത്തരം അനുഭവങ്ങളിൽ കൂടി കടന്നുപോകുന്നു. മുറപ്രകാരം നടത്തുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൂടി വിട്ടുപോയ ജീവന്റെ മനസ്സിലേക്ക് നമ്മൾ ഒരു തുള്ളി സ്നേഹജലം പകരുകയാണ്. ഓരോരോ കർമ്മങ്ങളിലൂടെ നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവർക്കു ബൃഹത്തായ സുഖവും സന്തുഷ്ടിയും പകരാൻ സഹായിക്കുന്നു. ചെയ്യുന്നതെന്തായാലും അത് ആ ജീവന് അനുഭവിക്കാനുതകുന്ന രീതിയിൽ വിധിപ്രകാരം ചെയ്താൽ അത് അവർക്ക് ഉപകരിക്കും.

മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ

ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ, ബന്ധുക്കൾ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പരമ്പരാഗതമായി ആദ്യം ചെയ്യുന്നത് ശവശരീരത്തിന്റെ കാലിലെ പെരുവിരലുകൾ തമ്മിൽ കൂട്ടികെട്ടുകയാണ്. ഇപ്രകാരം ചെയ്യുന്നത് മൂലാധാരത്തെ നന്നായി ഇറുക്കിവെക്കാനാണ്.

ശരീരത്തിൽനിന്നും വിട്ടുപോയ ജീവൻ വീണ്ടും അതിലേക്ക് കടന്നുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന ഈ ശരീരം യഥാർത്ഥത്തിൽ ഞാനല്ല എന്ന ബോധത്തോടുകൂടിയല്ല ഒരാൾ ജീവൻ വെടിയുന്നതെങ്കിൽ ഏതെങ്കിലും ദ്വാരങ്ങളിൽകൂടി അത് വീണ്ടും അതേ ശരീരത്തിൽ കയറിപ്പറ്റാൻ ശ്രമം നടത്തും, പ്രത്യേകിച്ചും മൂലാധാരത്തിൽ കൂടി. ജീവന്റെ ഉത്ഭവം മൂലാധാരത്തിൽ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്.

ദഹിപ്പിക്കൽ നല്ല കാര്യമാണ്, എല്ലാം പെട്ടെന്ന് അവസാനിക്കുന്നു. മരണം സംഭവിച്ചുകഴിഞ്ഞാൽ ഒന്നര മണിക്കൂറിനുള്ളിൽ ശവം ദഹിപ്പിക്കണം എന്നാണ് പഴയ ആചാരം. ഏറിവന്നാൽ നാലുമണിക്കൂർവരെ വെക്കാം. ജീവൻ തരം കിട്ടിയാൽ വീണ്ടും ആ ശരീരത്തിൽ പ്രവേശിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

ജീവിച്ചിരിക്കുന്നവർക്കും പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങാണിത്. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുമ്പോൾ മനസ്സ് തരത്തിലും വിധത്തിലും കുതിക്കാൻ തുടങ്ങും. ഈശ്വരനൊരു തെറ്റുപറ്റിപ്പോയതായിരിക്കും. അതു തിരുത്തും അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കും, മരിച്ചയാൾ വീണ്ടും ജീവിക്കും അങ്ങനെ പോകും അവരുടെ സങ്കൽപങ്ങൾ.

ഇതെല്ലാം യുക്തിക്കു ചേർന്നതല്ല എന്നിറിയാഞ്ഞിട്ടല്ല. മരിച്ച വ്യക്തിയോടുള്ള സ്നേഹാധിക്യം അങ്ങനെയെല്ലാം തോന്നിപ്പിക്കുന്നതാണ്. അതുപോലെത്തന്നെ ശരീരം വിട്ടുപോയ ജീവനും ആശിക്കുന്നു, തനിക്ക് വീണ്ടും ആ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന്.

പഴയകാലത്ത്, വിശേഷിച്ചും കൃഷിപ്രധാനമായ സമൂഹങ്ങളിൽ, ശവം മണ്ണിൽ മറവുചെയ്യുകയാണ് പതിവ്. ഈ ശരീരം മണ്ണാണ്, മരണശേഷം അത് മണ്ണിലേക്ക് തിരിച്ചേൽപ്പിക്കപ്പെടേണ്ടതാണ്. പൂർവികരുടെ മൃതദേഹം മണ്ണിന് വളക്കൂറേകി പുതിയ തലമുറകൾക്ക് അന്നം പ്രദാനം ചെയ്യുന്നു. ഇന്നത്തെ തലമുറ കടകളിൽ നിന്നാണ് ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നത്. മണ്ണിന്റെ പ്രാധാന്യം അവർക്കറിയില്ല.

ശവം മണ്ണിൽ മറവുചെയ്യൽ ഏതാണ്ടില്ലാതായിരിക്കുന്നു. മൃതദേഹങ്ങൾ സ്വന്തം പറമ്പുകളിലും പാടങ്ങളിലും മറവുചെയ്തിരുന്ന കാലങ്ങളിൽ, കുഴിയിൽ ധാരാളമായി മഞ്ഞളും ഉപ്പും നിറയ്ക്കുമായിരുന്നു. ശവശരീരം വേഗത്തിൽ ജീർണിച്ച് മണ്ണിൽ ലയിക്കാൻ ഇത് സഹായിക്കുന്നു.

മരണം നടന്ന വീട്ടിൽ എല്ലാവരും അലമുറയിട്ടു കരയുന്നതു കാണാം, എന്നാൽ ശവദാഹം കഴിയുന്നതോടെ ഏല്ലാവരും ശാന്തരാവുകയും ചെയ്യുന്നു. മരണമെന്ന യാഥാർത്ഥ്യം അവരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്നാണതിനർത്ഥം.

ശരീരം ചാമ്പലാകുന്നതോടു കൂടി ഇത് മനസ്സിലാക്കുന്നത് ജീവിച്ചിരിക്കുന്നവർ മാത്രമല്ല. ശരീരത്തിൽ നിന്നും വിട്ടുപോകേണ്ടിവന്ന ജീവനും കൂടിയാണ്. ഇനി ആ ശരീരത്തിലേക്കു കയറിപ്പറ്റാൻ തനിക്കു സാദ്ധ്യമല്ല എന്ന് അതിന് ബോദ്ധ്യപ്പെടുന്നു.

*ഋണാനുബന്ധം*
ഋണാനുബന്ധം എന്ന് നിങ്ങളിൽ അധികം പേരും കേട്ടിട്ടുണ്ടാകും. ഭൗതികതലത്തിൽ, വിശേഷിച്ചും ശാരീരികതലത്തിലുള്ള ഒരു ബന്ധമാണ് അത് സൂചിപ്പിക്കുന്നത്. രണ്ടു ശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ അവിടെ ഋണാനുബന്ധം ഉളവാകുന്നു.

പരസ്പരമുള്ള ഒരു ഐക്യം, അത് സ്നേഹത്തിന്റെയോ സൗഹൃദത്തിൻരെയോ ആകാം, ലൈംഗികബന്ധമാകാം. വെറുതെ ഒരാളുടെ കൈപിടിച്ച് കുറച്ചുനേരം ഇരുന്നാലും മതി. അന്യോന്യം വസ്ത്രങ്ങൾ കൈമാറുന്നതും ഋണാനുബന്ധത്തിന് വഴിയൊരുക്കുന്നു.

കുടുംബത്തിൽ ഒരാൾ മരിച്ചുകഴിഞ്ഞാൽ ഈ ഋണാനുബന്ധത്തെ മായ്ച്ചുകളയണം. ഇതിനുവേണ്ടിയും വിശേഷാൽ ചടങ്ങുകളുണ്ട്. സമുദ്രത്തിലോ ഗംഗയിലോ മറ്റു ജലാശയങ്ങളിലോ ചിതാഭസ്മം ഒഴുക്കുന്ന പതിവുണ്ട്. മരിച്ചവരുമായുള്ള ഋണാനുബന്ധം നിശ്ശേഷം അവസാനിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ ബന്ധം മുറിച്ചു കളഞ്ഞാലേ ജീവിക്കുന്നവരുടെ ജീവിതം സുഗമമായി തുടർന്നുപോകു, അതല്ല എങ്കിൽ അത് നിങ്ങളുടെ മാനസിക -ശരീരാവസ്ഥകളെ പലതരത്തിൽ ബാധിച്ചെന്നുവരാം. എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇത് ബാധിക്കുന്നില്ല.

പ്രകൃതി തന്നെ അവർക്കതിനുള്ള സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ കൗമാരപ്രായക്കാരെ ഇത് ശക്തിയായി ബാധിക്കുന്നു. അതുകൊണ്ടാണ് മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കണം എന്നുപറയുന്നത്. പ്രേതാത്മാക്കളുടെ ഊർജ്ജം അന്തരീക്ഷത്തിൽ തന്നെയുണ്ട്. അതിന് എളുപ്പത്തിൽ കടന്നുപിടിക്കാൻ സാധിക്കുന്നത് കൗമാര പ്രായത്തിലുള്ളവരെയാണ്.

ആ പ്രായത്തിൽ മനസ്സ് ഏറ്റവും ലോലവും ചഞ്ചലവുമായിരിക്കും. കൗമാരക്കാരുടെ ഇടയിലുള്ള സംഘർഷങ്ങൾക്ക് ഒരു കാരണം, നമ്മൾ മരിച്ചുപോയവരുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലാത്തത് കൊണ്ടാവാം, ഋണാനുബന്ധങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ നമ്മൾ കാണിക്കുന്ന അലംഭാവം.

നമ്മുടെ മുൻതലമുറക്കാർക്ക് ഈ പ്രശ്നം അത്ര കാര്യമായി നേരിടേണ്ടി വന്നിട്ടില്ല, കാരണം പരേതാത്മാക്കളുടെ കാര്യത്തിൽ അവർ അതീവ ശ്രദ്ധ പാലിച്ചിരിക്കുന്നു.