ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 July 2025

ഭഗവാൻ്റെ പത്ത്‌ അവതാരങ്ങളും, അവ നടന്ന ദിവസവും

ഭഗവാൻ്റെ പത്ത്‌ അവതാരങ്ങളും, അവ നടന്ന ദിവസവും

മത്സ്യാവതാരം നടന്ന ദിനമാണ്‌ ചൈത്രമാസത്തിലെ [മേടമാസം] കൃഷ്ണപക്ഷ ത്രയോദശിയില്‍.

ജ്യേഷ്ഠമാസത്തിലെ [മിഥുനമാസം] കൃഷ്ണപക്ഷ ത്രയോദശിയിലാണ്‌ കൂര്‍മ്മാവതാരം നടന്നത്‌. 

ചൈത്രമാസത്തിലെ [മേടമാസം] കൃഷ്ണപക്ഷ പഞ്ചമിയിലാണ്‌ വരാഹവതാരം നടന്നത്‌. 

വൈശാഖമാസത്തിലെ [ഇടവമാസം] ശുക്ളപക്ഷ ചതുര്‍ദശിയില്‍ നരസിംഹാവതാരം നടന്നു. 

പ്രോഷ്ഠപദ [മകരമാസം] ശുക്ളപക്ഷ ദ്വാദശിയില്‍ വമാനാവതാരം നടന്നു. 

മാര്‍ഗ്ഗശീര്‍ഷ [ധനുമാസം ] കൃഷ്ണപക്ഷ ദ്വിതീയയില്‍ പരശുരാമാവതാരം നടന്നു. 

ചൈൊത്രമാസത്തിലെ [മേടമാസം] ശുക്ളപക്ഷ നവമിയില്‍ ശ്രീരാമവതാരം നടന്നു.

ബാലഭദ്രാവതാരം നടന്നത്‌ വൈശാഖമാസത്തിലെ [ഇടവമാസം] ശുക്ളപക്ഷ തൃതീയയിലാണ്‌.

പ്രോഷ്ഠപദ [മകരമാസം] കൃഷ്ണാഷ്ടമിയില്‍ ശ്രീ കൃഷ്ണാവതാരം നടന്നു.

പ്രോഷ്ഠപദ [മകരമാസം] ശുക്ളപക്ഷ ദ്വിതീയയില്‍ കല്‍ക്യാവതാരം നടന്നു.


കൃഷ്ണപക്ഷം
🎀❉━═══🪷═══━❉🎀
കൃഷ്ണപക്ഷം എന്നാൽ ചന്ദ്രമാസത്തിലെ വെളുത്ത പക്ഷത്തിന് ശേഷം വരുന്ന കറുത്ത പക്ഷത്തെയാണ് പറയുന്നത്. ഇത് പതിനഞ്ച് ദിവസത്തെ കാലയളവാണ്, പൗർണ്ണമിക്ക് ശേഷം അമാവാസിയിലേക്ക് വരുന്ന സമയം. ഈ സമയത്ത് ചന്ദ്രൻ ക്രമേണ ശോഷിച്ച് ഇല്ലാതാവുന്നു. അതിനാൽ, "കൃഷ്ണപക്ഷം" എന്നത് വെളിച്ചം കുറയുന്ന, ഇരുണ്ട, ക്ഷയിക്കുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

ശുക്ളപക്ഷം
🎀❉━═══🪷═══━❉🎀
ശുക്ളപക്ഷം എന്നാൽ ചന്ദ്രമാസത്തിലെ കറുത്ത പക്ഷത്തിന് ശേഷം വരുന്ന വെളുത്ത പക്ഷത്തെയാണ് പറയുന്നത്. ഇത് പതിനഞ്ച് ദിവസത്തെ കാലയളവാണ്, അമാവാസിക്ക് ശേഷം പൗർണ്ണമിയിലേക്ക് വരുന്ന സമയം. ഈ സമയത്ത് ചന്ദ്രൻ ക്രമേണ പ്രകാശിച്ചു പൂർണ്ണതയിൽ എത്തുന്നു. അതിനാൽ, "ശുക്ളപക്ഷം" എന്നത് വെളിച്ചം കൂടിവരുന്ന അഭിവൃദ്ധി കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

തിഥിയുടെ പേരുകൾ
🎀❉━═══🪷═══━❉🎀
പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പഞ്ചദശി.

12 July 2025

സിദ്ധവൈദ്യം

സിദ്ധവൈദ്യം

വൈദ്യവിദ്യയിൽ പ്രകാശമായും ശിരോമകുടമായും ഗണിക്കപ്പെട്ടിരിക്കുന്നതും, ഇപ്പോഴും അഭിമാനിക്കപ്പെട്ടു പോരുന്നതും ചികിത്സാകർമ്മങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു വൈദ്യമാണ് "സിദ്ധവൈദ്യം ". 

മലയാളഭാഷയിൽ സിദ്ധവൈദ്യഗ്രന്ഥങ്ങൾ അധികവും പുറത്തുവന്നിട്ടില്ല. കാരണം സിദ്ധവൈദ്യഗ്രന്ഥങ്ങളെല്ലാം തമിഴ് ഭാഷയിലാണ്. തമിഴ് ഭാഷയെ മലയാളത്തിൽ വിവർത്തനം ചെയ്യണമെങ്കിൽ, തമിഴ് മലയാള ഭാഷകൾ നല്ലവണ്ണം അറിഞ്ഞിരിക്കുന്നതിനു പുറമേ സിദ്ധവൈദ്യത്തെപ്പറ്റി നല്ലവണ്ണം പരിചയവും അത്യാവശ്യമാണ്. സിദ്ധവൈദ്യം എന്നു പറയുമ്പോൾ വൈദ്യത്തെമാത്രമല്ല ഇവ പരിചയപ്പെടുത്തുന്നത്, രസവാതം (രസശാസ്ത്രം), ജ്യോത്സ്യം, ജ്ഞാനം, കായകല്പം, അഞ്ജനങ്ങൾ, യോഗം, ദീക്ഷ, സമാധി, അഷ്ടബന്ധനങ്ങളും മറ്റു പലതും അടങ്ങിയതാണ് സിദ്ധവൈദ്യശാസ്ത്രം.

അത്ഭുതകമായ പലസിദ്ധിയുള്ള അനേകം ഔഷധങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. അൾസർ (കുടൽപ്പുണ്ണ്), മഞ്ഞപ്പിത്തം, അർബുദം (ക്യാൻസർ ), ഛിത്രം (വെള്ളപ്പാണ്ട് ) ആസ്ത്മ, മഹോദരം, ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ, സോറിയാസീസ്, പിള്ളവാതം (ബാലവാതരോഗങ്ങൾ ) അപസ്മാരം, രക്തസ്രാവം, വന്ധ്യത, ഇവയും മറ്റുപല രോഗങ്ങളെയും സമാധാനം കണ്ടെത്താൻ കഴിവുള്ള മരുന്നുകൾ സിദ്ധവൈദ്യത്തിലുണ്ട്. സന്ദർഭത്തിനനുസരിച്ച് യുക്തിപൂർവ്വം കൂട്ടിച്ചേർത്തും അനുമാനദ്രവ്യങ്ങൾ മാറ്റി പ്രയോഗിക്കണമെന്നേയുള്ളു. കുടുബാസൂത്രണരംഗത്ത് പ്രയോജനപ്പെടുത്താവുന്ന അസംഖ്യം ഔഷധ പ്രയോഗങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. ക്ലിപ്ത കാലത്തേക്കു മാത്രമോ എക്കാലത്തേക്കു മായോ, ഗർഭധാരണം നിർത്തുവാൻ ശക്തിയുള്ളവയാണ് അവ. ഋതുകാലത്ത് അധികമായുണ്ടാകുന്ന രക്തസ്രാവം ഒന്നോ രണ്ടോ നേരത്തെ മരുന്നുകൊണ്ട് സമാധാനം കണ്ടെത്താൻ സാധിക്കുന്നതാണ്. മധുമേഹം, അസ്ഥിസ്രാവം, പൂയമേഹം ഇവയ്ക്കു ഉപയോഗിക്കാവുന്നതും, വാജീകരണവിഭാഗത്തിൽ പെട്ടവയുമായ ഔഷധങ്ങളും സിദ്ധവൈദ്യത്തിൽ കണ്ടെത്താം.

രസതന്ത്രം, രസചികിത്സ രസം അഥവാ പാരദം (മെർക്കുറി) ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് പ്രചാരത്തിൽ വരുന്നത്, പാരദം ദ്രവാവസ്ഥയിലാണല്ലോ അതു കണ്ടെത്തിയ കാലത്ത് അത്ഭുത വീര്യമുള്ളതും ഔഷധങ്ങളുടെ മുഴുവൻ സാരമുൾക്കൊള്ളുന്നതും ദ്രവാവസ്ഥയിലുള്ളതുമാണെന്ന കാരണത്താൽ അതിനു രസമെന്ന പദം പ്രയോഗിച്ചു തുടങ്ങി.

രസത്തിൻ്റെ ഖനികൾ ഇറ്റലി, സ്പെയിൻ, കാലിഫോർണിയ എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . സ്പെയിനിൽ നിന്നും മുമ്പ് കച്ചവടക്കാർ മുഖാന്തിരം ഈജിപ്ത്, ഇറാൻ, പേർഷ്യ, അറബുവഴി ഇവ കാബൂളിൽ എത്തിയിരുന്നു. നാലായിരം വർഷങ്ങൾക്കുമുമ്പ് തന്നെ ഭാരതത്തിൽ ആദിദ്രാവിഡവംശകർ വഞ്ചികൾ വഴി ഈജിപ്ത്, അറബ്, ബാബിലോൺ, സൂസ എന്നീ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നുവെന്നും ആ കാലത്ത് കപ്പലുകൾ വഴി " "മെർക്കുറി " ഇന്ത്യക്ക് എത്തിച്ചിരുന്നുവെന്നും അറിയുന്നു.

സിദ്ധന്മാർ മുഖ്യമായും കൈകാര്യം ചെയ്ത വിഷയങ്ങൾ രണ്ടെണ്ണമാണ്. ഒന്ന് കായകല്പം, രണ്ട് രസവാതം (രസശാസ്ത്രം) കായകല്പം എന്നു വെച്ചാൽ ദേഹത്തെ ഒരു പരിധിവരെ കേടുവരാതെ സൂക്ഷിക്കുന്നതാകുന്നു. ദേഹത്തെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് സിദ്ധന്മാർ തെളിയിച്ചിട്ടുണ്ട്.

അഗസ്ത്യൻ
🎀❉━═══🪷═══━❉🎀
സിദ്ധവൈദ്യത്തിൻ്റെ ആചാര്യൻ അഗസ്ത്യമുനിയാണ്. വൈദ്യത്തിലും - പുരാതന ഇതിഹാസങ്ങളിലും അഗസ്ത്യനെ കാണാവുന്നതാണ് - അഗസ്ത്യൻ്റെ വിദ്യാഭ്യാസത്തെപ്പറ്റി പുരാതനങ്ങളിലൊന്നും കാണുന്നില്ല. എന്നാൽ വേദശാസ്ത്രങ്ങളിലും ആയുധാഭ്യാസത്തിലും അഗസ്ത്യൻ മഹാനായിരുന്നു. മഹാഭാരതം ആദിപർവ്വം 139-ആം അദ്ധ്യായം ഒമ്പതാം പദ്യത്തിൽ ദ്രോണരുടെ ഗുരുവായ അഗ്നിവേശൻ പോലും അഗസ്ത്യൻ്റെ ശിഷ്യനാണെന്ന് പറയുന്നുണ്ട്.

അഗസ്ത്യകൂടം
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിൽ പ്രവേശിച്ച് അഗസ്ത്യൻ തപസ്സുചെയ്തുകൊണ്ടിരുന്ന പർവ്വതശിഖരമെന്ന് അഗസ്ത്യകൂടം. വാല്മീകിരാമായണം കിഷ്കിന്ധ്യാകാണ്ഡത്തിൽ സീതാന്വേഷണത്തിന് വേണ്ടി അയയ്ക്കപ്പെടുന്ന വാനരന്മാരോട് അഗസ്ത്യനെ സന്ദർശിക്കണമെന്ന് സുഗ്രീവൻ ആജ്ഞാപിക്കുന്നു. 

അഗസ്ത്യതീർത്ഥം.
🎀❉━═══🪷═══━❉🎀
തെക്കൻ സമുദ്രത്തിൽ മുനിമാർ വസിച്ചിരുന്ന അഞ്ചുതീർത്ഥങ്ങൾ (പഞ്ചതീർത്ഥങ്ങൾ) ഉണ്ടായിരുന്നു. അവയിൽ ഒന്നാണ് അഗസ്ത്യ തീർത്ഥം, ശേഷമുള്ളവ സൗഭദ്രതീർത്ഥം, പൌലോ തീർത്ഥം, കാരസമതീർത്ഥം, അതിപാവനതീർത്ഥം എന്നിവയാണ്. ഈ തീർത്ഥങ്ങളിൽ അഞ്ചുമുതലകൾ താമസിച്ചിരുന്നു. മുതലകളെ ഭയന്നു മഹർഷിമാരെല്ലാം സ്ഥലം വിട്ടു. അങ്ങനെ പഞ്ചതീർത്ഥങ്ങൾ ശൂന്യമായി (മഹാഭാരതം ആദിപർവ്വം)

അഗസ്ത്യ പർവ്വതം.
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിലെ ഒരു പർവ്വതമാണിത്. അഗസ്ത്യകൂടം ഈ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് കാലഞ്ജപർവ്വതത്തിൻ്റെ വംശത്തിൽപ്പെട്ട ഒരു പർവ്വതമാണെന്ന് വിശ്വസിക്കപ്പെട്ടു പോരുന്നു.

അഗസ്ത്യവടം.
🎀❉━═══🪷═══━❉🎀
ഇത് ഹിമാലയപ്രാന്തത്തിലുള്ള ഒരു പുണ്യ ക്ഷേത്രമാണ് പാണ്ഡവന്മാരുടെ വനവാസകാലത്ത് തീർത്ഥയാത്ര ചെയ്തുകൊണ്ടിരുന്ന അർജ്ജുനൻ ഈ ക്ഷേത്രവും സന്ദർശിച്ചു.

അഗസ്ത്യാശ്രമം.
🎀❉━═══🪷═══━❉🎀
അഗസ്ത്യനുമായി ബന്ധപ്പെട്ട പല ആശ്രമങ്ങളെപ്പറ്റിയും പുരാണങ്ങളിൽ പ്രസ്താവന കാണുന്നു. പാണ്ഡവന്മാരുടെ വനവാസകാലത്തു അവർ ഒരു അഗസ്ത്യാശ്രമം സന്ദർശിച്ചതായി അറിയുന്നു. ഈ അഗസ്ത്യാശ്രമം നാസിക്ക് എന്ന സ്ഥലത്തു നിന്നു് ഇരുപത്തിനാലുമൈൽ തെക്കുമാറിയുള്ള പഞ്ചവടിയുടെ സമീപത്താണ്. ഈ സ്ഥലത്തിന് ഇന്നും അഗസ്ത്യഗിരി എന്നാണ് പേര്. പ്രായാഗിനടുത്തുള്ള മറ്റൊരു അഗസ്ത്യാശ്രമത്തിൽ ലോമശൻ എന്ന മഹർഷിയോടുകൂടി ധർമ്മപുത്രൻ എഴുന്നള്ളി പാർത്തിരുന്നു. സ്വർഗ്ഗത്തിലെ ഒരു അഗസ്ത്യാശ്രമത്തെയും വർണ്ണിക്കുന്നുണ്ട്. ശ്രീരാമലക്ഷ്മണന്മാർ വനവാസം ചെയ്ത അവസരത്തിൽ ഒരിക്കൽ ഈ ആശ്രമത്തിൽ വന്നിരുന്നതായി വാല്മീകി പ്രസ്താവിക്കുന്നു.

ഋഗ്വേദത്തിലെ അനേകം ഋക്കുകളുടെ കവിയായ അഗസ്ത്യൻ മിത്രാവരുണന്മാരുടെ പുത്രനാണ്.
ദക്ഷിണപഥത്തിലെ പ്രാകൃത ദ്രാവിഡവർഗ്ഗക്കാർക്ക് ശാസ്ത്രവും സാഹിത്യവും പഠിച്ച ആദ്യത്തെ ആചാര്യനായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. ദക്ഷിണാർദ്ധദ്വീപിലേക്ക് ഹിന്ദുമതത്തേയും സാഹിത്യത്തേയും കൊണ്ടുവന്ന് പ്രചരിപ്പിച്ചത് അദ്ദേഹമായിരിക്കണം.
നാം ഇന്നു കാണുന്ന പല വലിയ അമ്പലങ്ങളെല്ലാം സിദ്ധന്മാർ താമസിച്ചും മരണപ്പെട്ട (സമാധി) സ്ഥലങ്ങളാണ്.

ബലി

ബലി 

ഏറെ ചർച്ചയ്ക്ക് വഴി വച്ചതും തെറ്റിധരിക്കപ്പെട്ടതും സംസ്കൃത പണ്ഡിതന്മാർ അവരവരുടെ രീതിയിൽ വ്യാഖ്യാനിച്ച് സ്വച്ചന്ദ പദ്ധതികൾ രൂപീകരിച്ച് തന്നിഷ്ടത്തിൽ ചെയ്യുന്ന ഒരു വിധാനമാണ് ഇന്നത്തെ ബലി പ്രകരണം.

എന്താണ് ബലി ? 
🎀❉━═══🪷═══━❉🎀
ബലം ദദ്യാത് ദേവാനാം പ്രാണ ശക്തിർ വർദ്ധയതി
ദേവ ചൈതന്യ വൃദ്ധി കരി ബലിയേതി ആഖ്യാതാ ദേവ പൂജന കർമഭി :

ദേവതകൾക്ക് ബലവും പുഷ്ടിയും നൽകി അവരുടെ പ്രാണ ശക്തി വർദ്ധിപ്പിക്കുന്ന പൂജാംഗ ക്രിയയെ ബലി എന്ന് സംബോധന ചെയ്യും, ഇതിൽ നിന്നും ദേവതാ ചൈതന്യ വൃദ്ധിക്കായി ബലി ഒരു അവശ്യ ഘടകമെന്ന് വ്യക്തമാണ്.

ബ്രഹ്മാണ്ഡത്തിൽ സത്വ, രജോ, തമോ എന്നീ മൂന്ന് ഗുണങ്ങളുണ്ട് അത് ദേവതയായാലും മനുഷ്യനായാലും, ഈ മൂന്ന് ഗുണത്താലാണ് ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നത്, അതാത് ഗുണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം നടക്കുന്നു ആ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ദേവതയുടേയും ധ്യാനം, മന്ത്രം, പൂജാ ദ്രവ്യങ്ങൾ എന്നിവ പൂർവ്വികർ ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഇതിൽ ഉഗ്ര മൂർത്തികൾ രജോ തമോ ഗുണത്തിൽ ഉൾപ്പെടും. ആ രജോ തമോ ഗുണമാണ് അവരുടെ ഉഗ്രതയ്ക്ക് കാരണവും, ഈ ഉഗ്ര മൂർത്തികൾക്ക് ബലി മകാര പൂജകൾ എന്നിവ അനിവാര്യമാണ് കാരണം അവർ മഹാ തമസ്സിൻ്റെ പ്രതീകമാണ് ഈ ബലിയാദി മകാര നിവേദ്യങ്ങൾ കൊടുക്കാത്ത പക്ഷം അവരുടെ ഉഗ്ര സ്വഭാവത്തിന് പരിവർത്തനം വരുകയും അങ്ങനെ വരുന്ന പരിവർത്തനം ചുറ്റുപാടുള്ള അന്തരീക്ഷത്തെ സ്വാധീനിക്കും. അവരുടെ ഉഗ്രത കുറയുന്ന പക്ഷം മറ്റുള്ള ദുഷ്ട ശക്തികളുടെ ശക്തി വർദ്ധിക്കും അതിനാൽ അവരുടെ പ്രകൃതിയിലുള്ള സ്വാഭാവിക സ്വഭാവം നിലനിർത്താനായാണ് ഈ വക പൂജാ സമ്പ്രദായങ്ങൾ നിലനിന്നത്.

ബലി എന്ന മഹാ പ്രക്രിയ നമ്മുടെ സനാതന ധർമ്മത്തിൽ മുഖ്യമായി രണ്ട് രീതിയിൽ പറയുന്നു

1. താന്ത്രികം
2. വൈദികം

താന്ത്രിക ബലി
🎀❉━═══🪷═══━❉🎀
ഇതിൽ താന്ത്രിക ബലി തന്ത്രത്തിൽ. വിശേഷിച്ച് ശാക്ത മാർഗ്ഗത്തിൽ ബലി വളരെ പ്രാധാന്യമർഹിക്കുന്ന വിഷയമാകുന്നു. രുദ്രയാമളം തുടങ്ങി മൂല തന്ത്ര ഗ്രന്ഥങ്ങളിൽ ബലിയെ ദേവീ പൂജാംഗമായി വ്യക്തമായി പ്രതിപാദിക്കുന്നു ബാല തൊട്ട് ദശമഹാ വിദ്യകൾക്കെല്ലാം ഛാഗാദി ബലി വിധാനം വ്യക്തമായി തന്ത്രത്തിൽ പറയുന്നു തന്ത്രത്തിൽ പശു ബലിയുടെ വിസ്തൃത വിധാനം പറയപ്പെടുന്നുണ്ട്  

എന്താണ് പശു
🎀❉━═══🪷═══━❉🎀
അഷ്ട പാശങ്ങളിൽ ബന്ധിതനായ ജീവനെ പശു എന്ന് വിളിക്കും ആ പാശത്തിൽ നിന്ന് മോചനം നൽകി ദേവതയിൽ ലയിപ്പിക്കുന്ന ദിവ്യ പ്രക്രിയയാണ് ബലി പശു ഗായത്രി

ഓം പശു പാശായ വിദ്മഹേ വിപ്രകർണ്ണായ ധീ മഹി തന്നോ പശു പ്രചോദയാത്  
ഇതിൻ്റെ അർത്ഥമറിഞ്ഞാൽ പശു ബലി എന്താണ് എന്ന് വ്യക്തമാകും

ബലി വിധാനം ചുരുക്കത്തിൽ
🎀❉━═══🪷═══━❉🎀
പശുവിനെ പൂജിച്ച് ബലി പശുവിൻ്റെ ദേഹത്ത് വിഭിന്ന ദേവതയെ ന്യസിച്ച് പശു ഗായത്രി ഉപദേശിച്ച് പശുവിൻ്റെ പശുത്വം നീക്കി ദേവിയുടെ ഖഡ്ഗത്തെ സ്വ ഖഡ്ഗത്തിൽ ന്യസിച്ച് സ്വയത്തെ ശിവ രൂപമായി കല്പിച്ച് ഏക പ്രഹാരത്തിൽ പശുവിൻ്റെ സുഷുമ്ന ഖണ്ഡിക്കുന്ന മഹാ യോഗിക പ്രക്രീയ തന്നെയാകുന്നു താന്ത്രിക ബലി

തന്ത്രത്തിൽ മുഖ്യമായി 8 പശുക്കളുടെ ബലി പറയുന്നുണ്ട്
🎀❉━═══🪷═══━❉🎀
നരം, മഹിഷം, സൂകരം, ഛാഗം, അവി, സാരസം, കപോതം, കുക്കുടം

യജ്ഞാർത്ഥം പശവ : സൃഷ്ടാ : യജ്ഞാർത്ഥ പശു ഘാതനം.
അതസ്ത്വാ ഘാതിയിഷ്യാമി തസ്മാദ്യജ്ഞ വധോവധ.

ഛാഗ ത്വം ബലിരൂപേണ മമ ഭാഗ്യാദുപസ്ഥിത :
പ്രണമാമി തതോ ദേവ രൂപിണം
ഇമം ദേഹം പരിത്യജ്യ ഭൂത്വാ ദേവവപുർധര :

യജ്ഞത്തിനായാണ് പശുക്കൾ സൃഷ്ടിക്കപ്പെട്ടത് കാരണം അവർ ദേവതകൾക്ക് കൊടുക്കുന്ന ബലി രൂപമാകുന്നു യജ്ഞത്തിനായി പശു ബലി പാപമായി പറയുന്നില്ല യജ്ഞത്തിനായി ഞാൻ ബലി നൽകുന്നു.

ഹേ ഛാഗമേ (ആട്) അങ്ങ് ബലി രൂപമാകുന്നു എൻ്റെ ഭാഗ്യത്താലാണ് എനിക്ക് അങ്ങയെ കിട്ടിയത് അങ്ങ് സാക്ഷാൽ ദേവതാ സ്വരൂപനാകുന്നു അതിനാൽ അങ്ങ് പശു ശരീരം ത്യജിച്ച് ദേവ സ്വരൂപത്തിൽ ലയിച്ചാലും.

താന്ത്രിക പ്രമാണം പറയുകയാണെങ്കിൽ അനവധി ഉണ്ട്, തന്ത്രത്തിൽ സർവ്വോച്ഛ പീഠമായ കാമാഖ്യയിൽ പോയാൽ ബലി മഹത്വം മനസ്സിലാകും പൂർവ്വ കാലങ്ങളിൽ എല്ലാ ശക്തി പീഠങ്ങളിലും ബലി ഉണ്ടായിരുന്നു കാലക്രമേണ മാറ്റം വന്നു

വൈദിക ബലി
🎀❉━═══🪷═══━❉🎀
വേദത്തെ എടുത്താൽ തന്ത്രത്തിൻ്റെ പോലെ തന്നെ ബലിക്കു അതീവ പ്രാധാന്യം ഉണ്ട് 1976 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിൽ വരെ വ്യക്തമായി ബലി വിധാനം ഉണ്ടായിരുന്നു പതിനൊന്ന് ആണ് ആട് അഗ്ന്യദി ദേവൻമാർക്കും ഒരു പെണ്ണാട് (സരസ്വതിക്കായും) ഇങ്ങനെ ബലി നൽകിയിരുന്നു ഇനി എത്ര ഉഴുന്നു വട വാദം വന്നാലും ചരിത്രം ചരിത്രമല്ലാതെ ആകില്ല.

വേദത്തിൽ ബലി ക്രിയ ഉൾക്കൊണ്ട വൈദിക യജ്ഞങ്ങൾ
🎀❉━═══🪷═══━❉🎀
ഗോമേധം - വെളുത്ത കാള
നരമേധം - മനുഷ്യൻ
ഗജക്രാന്തം - ആന
ആശ്വമേധം - കുതിര
ശംഖ് ചൂടം - ആന

ഇപ്രകാരം വൈദികത്തിൽ പശു ബലി വ്യക്തമായി നടന്നിരുന്നു കാലാന്തരത്തിൽ സംസ്കൃത പണ്ഡിതന്മാർ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന മഹാ പശുക്കൾ മാംസത്തെ ഉഴുന്നുവടയും കൂശ്മാണ്ഡവും ആക്കി, രണത്തെ ചുണ്ണാമ്പ് വെള്ളവുമാക്കി, വേദവും ചരിത്രവും കലർപ്പില്ലാതെ പഠിച്ചാൽ ഈ കാര്യം വ്യക്തമാകും.

ന ഋത്വിക് സമ്പത്തിർന്ന ച കുശലതാ യഷ്ടുരനഘം ന ച ദ്രവ്യം ശുദ്ധം ന ച ഹൃദയശുദ്ധി : കലിയുഗേ പ്രസിദ്ധിം
കാങ്ക്ഷന്ത: പരിമിത ധനം ഹന്ത കൃപണാ :
വൃഥാ പശ്വാലംഭം വിദധതി തഥാ പിക്ഷിതി സുരാ :

കലിയുഗത്തിൽ നല്ല ഋത്വിക്കുകളുണ്ടാവില്ല യജമാനന് യാഗത്തെപ്പറ്റി ശരിയായ പരിജ്ഞാനം ഉണ്ടായിരിക്കുകയില്ല യജ്ഞത്തിന് പരിശുദ്ധമായ ദ്രവ്യം ലഭിക്കില്ല എന്നിരുന്നാലും ബ്രാഹ്മണർ ഞാൻ സോമയാജി ഞാൻ ദീക്ഷിതർ എന്നൊക്കെയുള്ള പ്രസിദ്ധി മാത്രം ഇച്ഛിച്ച് പിശുക്കിപ്പിടിച്ച് ചുരുങ്ങിയ ധനം കണ്ട് വെറുതേ പശ്വാലംഭനം ചെയ്യുന്നു.

വേദത്തിൽ പശ്വാലംഭനം എന്നാണ് ബലിയെ സംബോധന ചെയ്യാറുള്ളത് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ എർക്കര രാമൻ നമ്പൂതിരിപ്പാട് എഴുതിയ, ശ്രൗതകർമ്മ വിവേകം, ഏകാഹീനസത്രങ്ങൾ, ആമ്നായ മഥനം എന്നീ ഗ്രന്ഥങ്ങൾ പഠിക്കുക.

ഹിംസ , അഹിംസ എന്നൊക്കെ വാ തോരാതെ പ്രസംഗിക്കാം കൂട്ടിനു വളച്ചൊടിച്ച ചില പ്രമാണങ്ങളും പറയാം ഒന്നിനു പകരം നൂറ് പ്രമാണം അങ്ങോട്ടു പറയാം, സ്വർണ്ണ പാത്രം കൊണ്ടു മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തു വരും.

" സത്യം വദ ധർമ്മം ചര "


ബലി

ബലി 

ഏറെ ചർച്ചയ്ക്ക് വഴി വച്ചതും തെറ്റിധരിക്കപ്പെട്ടതും സംസ്കൃത പണ്ഡിതന്മാർ അവരവരുടെ രീതിയിൽ വ്യാഖ്യാനിച്ച് സ്വച്ചന്ദ പദ്ധതികൾ രൂപീകരിച്ച് തന്നിഷ്ടത്തിൽ ചെയ്യുന്ന ഒരു വിധാനമാണ് ഇന്നത്തെ ബലി പ്രകരണം.

എന്താണ് ബലി ? 
🎀❉━═══🪷═══━❉🎀
ബലം ദദ്യാത് ദേവാനാം പ്രാണ ശക്തിർ വർദ്ധയതി
ദേവ ചൈതന്യ വൃദ്ധി കരി ബലിയേതി ആഖ്യാതാ ദേവ പൂജന കർമഭി :

ദേവതകൾക്ക് ബലവും പുഷ്ടിയും നൽകി അവരുടെ പ്രാണ ശക്തി വർദ്ധിപ്പിക്കുന്ന പൂജാംഗ ക്രിയയെ ബലി എന്ന് സംബോധന ചെയ്യും, ഇതിൽ നിന്നും ദേവതാ ചൈതന്യ വൃദ്ധിക്കായി ബലി ഒരു അവശ്യ ഘടകമെന്ന് വ്യക്തമാണ്.

ബ്രഹ്മാണ്ഡത്തിൽ സത്വ, രജോ, തമോ എന്നീ മൂന്ന് ഗുണങ്ങളുണ്ട് അത് ദേവതയായാലും മനുഷ്യനായാലും, ഈ മൂന്ന് ഗുണത്താലാണ് ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നത്, അതാത് ഗുണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം നടക്കുന്നു ആ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ദേവതയുടേയും ധ്യാനം, മന്ത്രം, പൂജാ ദ്രവ്യങ്ങൾ എന്നിവ പൂർവ്വികർ ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഇതിൽ ഉഗ്ര മൂർത്തികൾ രജോ തമോ ഗുണത്തിൽ ഉൾപ്പെടും. ആ രജോ തമോ ഗുണമാണ് അവരുടെ ഉഗ്രതയ്ക്ക് കാരണവും, ഈ ഉഗ്ര മൂർത്തികൾക്ക് ബലി മകാര പൂജകൾ എന്നിവ അനിവാര്യമാണ് കാരണം അവർ മഹാ തമസ്സിൻ്റെ പ്രതീകമാണ് ഈ ബലിയാദി മകാര നിവേദ്യങ്ങൾ കൊടുക്കാത്ത പക്ഷം അവരുടെ ഉഗ്ര സ്വഭാവത്തിന് പരിവർത്തനം വരുകയും അങ്ങനെ വരുന്ന പരിവർത്തനം ചുറ്റുപാടുള്ള അന്തരീക്ഷത്തെ സ്വാധീനിക്കും. അവരുടെ ഉഗ്രത കുറയുന്ന പക്ഷം മറ്റുള്ള ദുഷ്ട ശക്തികളുടെ ശക്തി വർദ്ധിക്കും അതിനാൽ അവരുടെ പ്രകൃതിയിലുള്ള സ്വാഭാവിക സ്വഭാവം നിലനിർത്താനായാണ് ഈ വക പൂജാ സമ്പ്രദായങ്ങൾ നിലനിന്നത്.

ബലി എന്ന മഹാ പ്രക്രിയ നമ്മുടെ സനാതന ധർമ്മത്തിൽ മുഖ്യമായി രണ്ട് രീതിയിൽ പറയുന്നു

1. താന്ത്രികം
2. വൈദികം

താന്ത്രിക ബലി
🎀❉━═══🪷═══━❉🎀
ഇതിൽ താന്ത്രിക ബലി തന്ത്രത്തിൽ. വിശേഷിച്ച് ശാക്ത മാർഗ്ഗത്തിൽ ബലി വളരെ പ്രാധാന്യമർഹിക്കുന്ന വിഷയമാകുന്നു. രുദ്രയാമളം തുടങ്ങി മൂല തന്ത്ര ഗ്രന്ഥങ്ങളിൽ ബലിയെ ദേവീ പൂജാംഗമായി വ്യക്തമായി പ്രതിപാദിക്കുന്നു ബാല തൊട്ട് ദശമഹാ വിദ്യകൾക്കെല്ലാം ഛാഗാദി ബലി വിധാനം വ്യക്തമായി തന്ത്രത്തിൽ പറയുന്നു തന്ത്രത്തിൽ പശു ബലിയുടെ വിസ്തൃത വിധാനം പറയപ്പെടുന്നുണ്ട്  

എന്താണ് പശു
🎀❉━═══🪷═══━❉🎀
അഷ്ട പാശങ്ങളിൽ ബന്ധിതനായ ജീവനെ പശു എന്ന് വിളിക്കും ആ പാശത്തിൽ നിന്ന് മോചനം നൽകി ദേവതയിൽ ലയിപ്പിക്കുന്ന ദിവ്യ പ്രക്രിയയാണ് ബലി പശു ഗായത്രി

ഓം പശു പാശായ വിദ്മഹേ വിപ്രകർണ്ണായ ധീ മഹി തന്നോ പശു പ്രചോദയാത്  
ഇതിൻ്റെ അർത്ഥമറിഞ്ഞാൽ പശു ബലി എന്താണ് എന്ന് വ്യക്തമാകും

ബലി വിധാനം ചുരുക്കത്തിൽ
🎀❉━═══🪷═══━❉🎀
പശുവിനെ പൂജിച്ച് ബലി പശുവിൻ്റെ ദേഹത്ത് വിഭിന്ന ദേവതയെ ന്യസിച്ച് പശു ഗായത്രി ഉപദേശിച്ച് പശുവിൻ്റെ പശുത്വം നീക്കി ദേവിയുടെ ഖഡ്ഗത്തെ സ്വ ഖഡ്ഗത്തിൽ ന്യസിച്ച് സ്വയത്തെ ശിവ രൂപമായി കല്പിച്ച് ഏക പ്രഹാരത്തിൽ പശുവിൻ്റെ സുഷുമ്ന ഖണ്ഡിക്കുന്ന മഹാ യോഗിക പ്രക്രീയ തന്നെയാകുന്നു താന്ത്രിക ബലി

തന്ത്രത്തിൽ മുഖ്യമായി 8 പശുക്കളുടെ ബലി പറയുന്നുണ്ട്
🎀❉━═══🪷═══━❉🎀
നരം, മഹിഷം, സൂകരം, ഛാഗം, അവി, സാരസം, കപോതം, കുക്കുടം

യജ്ഞാർത്ഥം പശവ : സൃഷ്ടാ : യജ്ഞാർത്ഥ പശു ഘാതനം.
അതസ്ത്വാ ഘാതിയിഷ്യാമി തസ്മാദ്യജ്ഞ വധോവധ.

ഛാഗ ത്വം ബലിരൂപേണ മമ ഭാഗ്യാദുപസ്ഥിത :
പ്രണമാമി തതോ ദേവ രൂപിണം
ഇമം ദേഹം പരിത്യജ്യ ഭൂത്വാ ദേവവപുർധര :

യജ്ഞത്തിനായാണ് പശുക്കൾ സൃഷ്ടിക്കപ്പെട്ടത് കാരണം അവർ ദേവതകൾക്ക് കൊടുക്കുന്ന ബലി രൂപമാകുന്നു യജ്ഞത്തിനായി പശു ബലി പാപമായി പറയുന്നില്ല യജ്ഞത്തിനായി ഞാൻ ബലി നൽകുന്നു.

ഹേ ഛാഗമേ (ആട്) അങ്ങ് ബലി രൂപമാകുന്നു എൻ്റെ ഭാഗ്യത്താലാണ് എനിക്ക് അങ്ങയെ കിട്ടിയത് അങ്ങ് സാക്ഷാൽ ദേവതാ സ്വരൂപനാകുന്നു അതിനാൽ അങ്ങ് പശു ശരീരം ത്യജിച്ച് ദേവ സ്വരൂപത്തിൽ ലയിച്ചാലും.

താന്ത്രിക പ്രമാണം പറയുകയാണെങ്കിൽ അനവധി ഉണ്ട്, തന്ത്രത്തിൽ സർവ്വോച്ഛ പീഠമായ കാമാഖ്യയിൽ പോയാൽ ബലി മഹത്വം മനസ്സിലാകും പൂർവ്വ കാലങ്ങളിൽ എല്ലാ ശക്തി പീഠങ്ങളിലും ബലി ഉണ്ടായിരുന്നു കാലക്രമേണ മാറ്റം വന്നു

വൈദിക ബലി
🎀❉━═══🪷═══━❉🎀
വേദത്തെ എടുത്താൽ തന്ത്രത്തിൻ്റെ പോലെ തന്നെ ബലിക്കു അതീവ പ്രാധാന്യം ഉണ്ട് 1976 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിൽ വരെ വ്യക്തമായി ബലി വിധാനം ഉണ്ടായിരുന്നു പതിനൊന്ന് ആണ് ആട് അഗ്ന്യദി ദേവൻമാർക്കും ഒരു പെണ്ണാട് (സരസ്വതിക്കായും) ഇങ്ങനെ ബലി നൽകിയിരുന്നു ഇനി എത്ര ഉഴുന്നു വട വാദം വന്നാലും ചരിത്രം ചരിത്രമല്ലാതെ ആകില്ല.

വേദത്തിൽ ബലി ക്രിയ ഉൾക്കൊണ്ട വൈദിക യജ്ഞങ്ങൾ
🎀❉━═══🪷═══━❉🎀
ഗോമേധം - വെളുത്ത കാള
നരമേധം - മനുഷ്യൻ
ഗജക്രാന്തം - ആന
ആശ്വമേധം - കുതിര
ശംഖ് ചൂടം - ആന

ഇപ്രകാരം വൈദികത്തിൽ പശു ബലി വ്യക്തമായി നടന്നിരുന്നു കാലാന്തരത്തിൽ സംസ്കൃത പണ്ഡിതന്മാർ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന മഹാ പശുക്കൾ മാംസത്തെ ഉഴുന്നുവടയും കൂശ്മാണ്ഡവും ആക്കി, രണത്തെ ചുണ്ണാമ്പ് വെള്ളവുമാക്കി, വേദവും ചരിത്രവും കലർപ്പില്ലാതെ പഠിച്ചാൽ ഈ കാര്യം വ്യക്തമാകും.

ന ഋത്വിക് സമ്പത്തിർന്ന ച കുശലതാ യഷ്ടുരനഘം ന ച ദ്രവ്യം ശുദ്ധം ന ച ഹൃദയശുദ്ധി : കലിയുഗേ പ്രസിദ്ധിം
കാങ്ക്ഷന്ത: പരിമിത ധനം ഹന്ത കൃപണാ :
വൃഥാ പശ്വാലംഭം വിദധതി തഥാ പിക്ഷിതി സുരാ :

കലിയുഗത്തിൽ നല്ല ഋത്വിക്കുകളുണ്ടാവില്ല യജമാനന് യാഗത്തെപ്പറ്റി ശരിയായ പരിജ്ഞാനം ഉണ്ടായിരിക്കുകയില്ല യജ്ഞത്തിന് പരിശുദ്ധമായ ദ്രവ്യം ലഭിക്കില്ല എന്നിരുന്നാലും ബ്രാഹ്മണർ ഞാൻ സോമയാജി ഞാൻ ദീക്ഷിതർ എന്നൊക്കെയുള്ള പ്രസിദ്ധി മാത്രം ഇച്ഛിച്ച് പിശുക്കിപ്പിടിച്ച് ചുരുങ്ങിയ ധനം കണ്ട് വെറുതേ പശ്വാലംഭനം ചെയ്യുന്നു.

വേദത്തിൽ പശ്വാലംഭനം എന്നാണ് ബലിയെ സംബോധന ചെയ്യാറുള്ളത് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ എർക്കര രാമൻ നമ്പൂതിരിപ്പാട് എഴുതിയ, ശ്രൗതകർമ്മ വിവേകം, ഏകാഹീനസത്രങ്ങൾ, ആമ്നായ മഥനം എന്നീ ഗ്രന്ഥങ്ങൾ പഠിക്കുക.

ഹിംസ , അഹിംസ എന്നൊക്കെ വാ തോരാതെ പ്രസംഗിക്കാം കൂട്ടിനു വളച്ചൊടിച്ച ചില പ്രമാണങ്ങളും പറയാം ഒന്നിനു പകരം നൂറ് പ്രമാണം അങ്ങോട്ടു പറയാം, സ്വർണ്ണ പാത്രം കൊണ്ടു മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തു വരും.

" സത്യം വദ ധർമ്മം ചര "


പഴനിയിൽ എന്തുകൊണ്ട് തല മുണ്ഡനം

പഴനിയിൽ എന്തുകൊണ്ട് തല മുണ്ഡനം

കുട്ടികളെ ആദ്യമായി തലമൊട്ടയടിക്കുന്ന ചടങ്ങാണ് തലമുണ്ഡനം അഥവാ ചൂഢകർമ്മം,
ജനിച്ച കുട്ടിക്ക് ഒൻപതാം മാസത്തിലോ ഒരു വയസ്സിനു ശേഷമാണ് ആണ് സാധാരണഗതിയിൽ ഈ ചടങ്ങ് നടത്തിവരാറുള്ളത്.
ഹൈന്ദവ വേദങ്ങൾ പ്രകാരം തലമുണ്ഡനത്തിന് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്.
പഴനിയിലെ ബാലമുരുകന്റെ വിഗ്രഹത്തിന് തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് .
 വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം.
കയ്യില്‍ ദണ്ഡും, വേലും.
ബാലമുരുകന്റെ ശിരസിനോട് സാമ്യം തോന്നുകയാണ് തല മുണ്ഡനം ചെയ്യുകയെന്ന വിശ്വാസത്തിന് ആധാരം.
അങ്ങനെ ഭഗവാന്റെ രൂപത്തോട് താദാത്മ്യം പ്രാപിക്കുക.
വൈകിട്ട് തലമുണ്ഡനം ചെയ്ത ശേഷം ചന്ദനം തേച്ച്, രാത്രി മുഴുവൻ അത് സൂക്ഷിക്കുകയെന്നത് ഭക്തരുടെ രീതിയാണ്.
 സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലിപ്പമുള്ളതാണ്.
 തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നു കരുതുന്നു.

സർവ്വ രോഗങ്ങൾക്കും ശമനമാകുന്ന ദിവ്യൗഷധമാണ് ശ്രീമുരുകന്റെ പുണ്യ വിഗ്രഹമെന്നാണ് വിശ്വാസം.
 ഒറ്റയ്‌ക്കെടുത്താൽ മഹാവിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചാണ് മുരുക വിഗ്രഹം തീർത്തിരിക്കുന്നത്.

 നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ വേർതിരിച്ച് അവയെ വീണ്ടും ലയിപ്പിച്ച് 9 മഹാ പാഷാണങ്ങൾ അഥവാ മൂലകങ്ങൾ തയ്യാറാക്കി.
വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത് എന്നീ ഒമ്പത് പാഷാണങ്ങളുടെ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയുമാണ് വിഗ്രഹം നിർമിക്കാനുള്ള മിശ്രിതം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു.
അദ്ദേഹം ഉപയോഗിച്ച ഒൻപത് വിഷലോഹങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് സമർത്ഥമായ കൂട്ടുണ്ടാക്കുകയും അവയെ ധാരാളം ഔഷധഗുണങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുമുള്ള കഠിനമായ ഒരു ലോഹമാക്കി മാറ്റുകയും അതിൽ നിന്ന് ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുകയും ചെയ്തു .
ഇത്രയധികം യുഗങ്ങൾ പിന്നിട്ടിട്ടും ലക്ഷകണക്കിന് അഭിഷേകങ്ങൾ നടത്തിയിട്ടും ഇന്നും ഭഗവാന്റെ വിഗ്രഹത്തിന്റെ ചൈതന്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് അത്ഭുതാവഹമായ കാര്യം തന്നെയാണ്.

എന്താണ് നാരായണീയം?നാരായണീയ മാഹാത്മ്യം എന്ത്?

എന്താണ് നാരായണീയം?
നാരായണീയ മാഹാത്മ്യം എന്ത്?

നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗൃഹീത രൂപമാണ്.
ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്.
സംസ്കൃത പണ്ഡിതനായ മേൽപ്പത്തൂർ നാരായണഭട്ടതിരിയാണ് നാരായണീയത്തിന്റെ സ്രഷ്ടാവ്.
നാരായണീയ ഉദ്ഭവ കഥ ഇങ്ങനെ:-

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി.
അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി.

പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു.
അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു.
ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിക്കുകയും ചെയ്തു.

14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27 വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീർത്തത്.
ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമർപ്പിച്ചു.

നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു. പ്രസിദ്ധമായ കേശാദിപാദവർണന നൂറാം ദശകത്തിലാണ്.
നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണു ഭട്ടതിരിപ്പാടിനു നൽകിയത്.
നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ഭക്തിമാർഗമായിരുന്നു ഭട്ടതിരിയുടേത്. അദ്ദേഹത്തിന്റെ ഭക്തിമാർഗം നാരായണീയത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നു.
നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്കു കാരണ‌മാകുന്നു. ചുരുക്കത്തിൽ ഗുരവായൂരപ്പനു മേൽപ്പത്തൂർ നൽകിയ കാണിക്കയാണു നാരായണീയം.

നമ്മുടെ ഉളള ചൈതന്യം കൂട്ടാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളു. നമ്മുടെ ഹൃദയം അടിച്ചുവാരി ഒന്ന് വൃത്തിയാക്കുക. വേണ്ടാത്ത ദുഷിച്ച ചിന്തകളെല്ലാം തൂത്തുവാരികളയുക. പായലു പിടിച്ച ഭിത്തികളിൽ പുതിയ പെയിന്റ് അടിക്കുന്ന പോലെ നമ്മുടെ ഹൃദയ ഭിത്തികളിൽ ശാന്തമായ വർണ്ണങ്ങൾ നല്കുക.
ദേഷ്യം, അഹങ്കാരം, അത്യാർത്തി, അപകർഷത, നിരാശ, ദുഷ്ചിന്തകൾ ഇതെല്ലാം നിറഞ്ഞ മനസ്സുകളിൽ ആ ചൈതന്യത്തിനു നിലനില്പ്പില്ല. അതു നശിച്ചുപോകും.
ശാന്തമായ, സ്വച്ഛമായ, സദ് ചിന്തകളുള്ള സദാ ഈശ്വര ചിന്തയുള്ള മനസ്സിൽ ഭഗവാൻ സ്വയം കളി പന്തലിട്ടു വിളയാടും എന്നാണ്.                                                                           

ആഗ്രഹങ്ങൾ ബാക്കി നിന്നാൽ ജന്മങ്ങൾ തുടർന്നുകൊണ്ടിരിക്കും.
അതു കൊണ്ട് ഈശ്വര ചിന്തയിൽ മുഴുകി പ്രാർത്ഥനകളോടെ ഏതൊരു മനുഷ്യ ജന്മത്തിന്റെയും അടിസ്ഥാന ലക്ഷ്യമായ തൃപ്പാദത്തിൽ സായൂജ്യം അടിയുക...

ഓം നമോ ഭഗവതേ വാസുദേവായ

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

ഹിന്ദുമതാചാരപ്രകാരം സന്ധ്യാനേരത്ത് ഒരു നിലവിളക്ക് കൊളുത്തൽ ഐശ്വര്യത്തിന്റെ ഭാഗമാണ്. സന്ധ്യാ നേരത്തെ വിളക്ക് കൊടുത്തതിനു ശേഷം നാമജപം കൂടി ആകുമ്പോൾ ഐശ്വര്യ ത്തോടൊപ്പം കാര്യസാധ്യവും ഉറപ്പ് എന്നാണ് വിശ്വാസം. എന്നാൽ ഈ വിളക്ക് വയ്ക്കും ഒരു രീതി ഒക്കെയുണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ട് നാം ചെയ്യുന്ന പലതും നമുക്കുതന്നെ ദോഷകരമായി ഭവിച്ചേക്കാം.

വിളക്ക് കൊളുത്തുന്നതിനോടൊപ്പം നാമെല്ലാവരും കിണ്ടിയിൽ വെള്ളം കൂടി വയ്ക്കാറുണ്ട്. മാത്രമല്ല കിണ്ടിയിലെ വെള്ളത്തിലേക്ക് തുളസിയും മറ്റും ഇടാറുമുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്. താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും വലതുകൈ പാടിലെ കിണ്ടി പ്രയോഗങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൂന്നാമത്തെ ചെറിയ ഒരു കിണ്ടി കൂടിയുണ്ട്, ഇതിന് പവിത്ര കിണ്ടി എന്നാണ് പറയുക. ഇത് ചമ്രം പടിഞ്ഞിരിക്കുന്ന തൊട്ടുമുമ്പിലെ തളികയിലാണ് വയ്ക്കുക. ഈ ആവശ്യങ്ങൾക്ക് എല്ലാം കിണ്ടി അല്ലാതെ മറ്റൊരു പാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല.

വീടുകളിൽ വിളക്ക് വയ്ക്കുമ്പോൾ കിണ്ടിയിൽ വെള്ളം വയ്ക്കണം എന്ന് പറയുന്നതിന് കാരണം നാമം ജപിച്ചു കഴിഞ്ഞ് അല്പം ജലം അതിൽ നിന്ന് കുടിക്കുകയും അല്പം ജലം തലയിൽ തളിക്കുകയും ചെയ്യുക. കിണ്ടിയുടെ സവിശേഷ നിർമ്മാണത്തിന് അതിന്റെ പ്രസക്തി വരുന്നത്. നാമം ജപിക്കുന്നതിന് മുമ്പായി നാം ഇടുന്ന തുളസി പൂവും ചെത്തിയുടെയും എസെൻസ് മുഴുവനായും കിണ്ടിയിലെ ജലത്തിൽ ഇറങ്ങിയിട്ട് ഉണ്ടാവും. ഇനി ഈശ്വരീയമായി നിലവിളക്കിനു മുൻപിൽ ഇരുന്നു കൊണ്ടുള്ള നാമജപം ആത്മാർത്ഥം ആണെങ്കിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ഈ വെള്ളത്തിൽ ഉണ്ടാവുന്നതാണ്.